tag:blogger.com,1999:blog-18296193908297151612024-03-12T16:26:00.740-07:00ദൈവ-മനുഷ്യ സ്നേഹഗീതJohnyhttp://www.blogger.com/profile/17522986678057005647noreply@blogger.comBlogger85125tag:blogger.com,1999:blog-1829619390829715161.post-55640845073682338502014-02-01T01:58:00.001-08:002014-02-01T01:58:33.642-08:00കത്തോലിക്കാസഭയിലെ സന്യാസജീവിതം എന്ത്? എങ്ങനെ?<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOyZaASI8hSDzQhHUZjoZFoAqipbuS3z7vcJOUUFQYi4f-FZEk5pRmi_6DYUgc3hUenpRZraDW_FFPbY9LEk4zd4VDQH_V5JhEQeyAxJAh3JxfaafbTQLBogG9foyrZOi4HQBNgqsk8mik/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOyZaASI8hSDzQhHUZjoZFoAqipbuS3z7vcJOUUFQYi4f-FZEk5pRmi_6DYUgc3hUenpRZraDW_FFPbY9LEk4zd4VDQH_V5JhEQeyAxJAh3JxfaafbTQLBogG9foyrZOi4HQBNgqsk8mik/s1600/images.jpg" /></a>അപ്പസ്തോലിക ജീവിത സമൂഹങ്ങള്‍<br /><br /><span id="goog_1136777365"></span><span id="goog_1136777366"></span>ഇവ സമര്‍പ്പിത ജീവിത ഇന്‍സ്റിറ്റ്യൂട്ടുകള്‍ക്ക് സമാനമാണ്. അപ്പസ്തോലിക ജീവിതസമൂഹങ്ങളില്‍ അംഗങ്ങള്‍ സന്യാസവ്രതങ്ങളില്ലാതെ സമൂഹത്തിന്റേതായ അപ്പസ്തോലികലക്ഷ്യം പിന്തുടരുകയും സഹോദരജീവിതം, അവരുടെ പ്രത്യേകമായ രീതിയില്‍ സമൂഹമായി ജീവിച്ചുകൊണ്ട് കോണ്‍സ്റിറ്റ്യൂഷന്‍ അുസരിച്ച് ഉപവിയുടെ പരിപൂര്‍ണത പ്രാപിക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്നു (CIC,731§1;CCEO,572). കത്തോലിക്കാസഭയുടെ കാനാന്‍ നിയമസംഹിത (CIC) വിവിധ തരത്തിലുള്ള സന്യസ്തര്‍ക്കുള്ള നിയമങ്ങള്‍ രണ്ടു വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. </div>
<div style="text-align: justify;">
1. സമര്‍പ്പിതജീവിത ഇന്‍സ്റിറ്റ്യൂട്ടുകള്‍ (CIC, 573730; CCEO, 410571). </div>
<div style="text-align: justify;">
2. അപ്പസ്തോലികജീവിത സമൂഹങ്ങള്‍ (CIC, 731746; CCEO, 572).</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<u></u></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u>സന്യാസജീവിത സമര്‍പ്പണത്തിലേക്കുള്ള വിവിധ ഘട്ടങ്ങള്‍</u><br /><br />ആശ്രമത്തിലോ മഠത്തിലോ ചേരുന്നതുവഴി ആരും സന്യാസി/സന്യാസിനി ആകുന്നില്ല. കര്‍ശമായ പരിശീലം ലഭിച്ച, നൈയാമികമായ പ്രായപൂര്‍ത്തിയെത്തിയ, തന്റെ യോഗ്യതയും പക്വതയും സ്വതന്ത്രമായ തീരുമാനവും വെളിപ്പെടുത്തിയ വ്യക്തിയെ മാത്രമേ സഭ നിത്യമായ സന്യാസത്തിലേക്ക് സ്വീകരിക്കുന്നുള്ളൂ. നിത്യമായ വ്രതവാഗ്ദാത്തിലൂടെ മാത്രമേ ഒരാള്‍ പൂര്‍ണമായും സന്യാസി/സന്യാസിനി ആകുന്നുള്ളൂ. നിത്യമായ വ്രതവാഗ്ദാനത്തിന് 21 വയസെങ്കി ലും പൂര്‍ത്തിയായിരിക്കണം (CIC, 658 § 10) ആരുടെയും സമ്മര്‍ദ്ദത്തോടെയല്ല, സ്വമേധയാ ആണ് നിത്യവ്രതവാഗ്ദാനം ചെയ്യുന്നതെന്ന് രേഖപ്പെടുത്തി സ്വന്തം കൈപ്പടയില്‍ ഒപ്പുവയ്ക്കുകയും വേണം. എന്നാല്‍ നിത്യവ്രതത്തിലേക്കുള്ള ഒരുക്കത്തിനായി വിവിധ ഘട്ടങ്ങളുണ്ട്.<br /><u> </u></div>
<div style="text-align: justify;">
<u>സന്യാസ പരിശീലം: വിവിധ ഘട്ടങ്ങളും പ്രായവും: </u><br /><br />1. ആസ്പിരന്‍സി <br />2. പോസ്റുലന്‍സി <br />3. നോവിഷ്യേറ്റ്<br />4. താല്ക്കാലികവ്രതം <br />5. നിത്യവ്രതം<br /><br /><u>1. ആസ്പിരന്‍സി</u></div>
<div style="text-align: justify;">
<br />സാധാരണമായി സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ യു തി-യുവാക്കളെയാണ് സന്യാസസഭകള്‍ ക്ഷണിക്കുന്നത്. സ്യാസജീവിതത്തിലേക്ക് താല്പര്യം പ്രകടിപ്പിച്ചവര്‍ക്ക് 'ആസ്പിരന്‍സി' എന്ന കാലയളവില്‍ പരിശീലനം നല്കുന്നു. ഈ കാലയളവില്‍ അവരുടെ പ്രായോഗികജീവിതത്തിനുതകുന്ന വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. ശാസ്ത്രീയവും ആത്മീയവുമായ വിഷയങ്ങളാണ് ഇവരെ പരിശീലിപ്പിക്കുന്നത്.<br /><br /><u>2. പോസ്റുലന്‍സി</u></div>
<div style="text-align: justify;">
<br />'ആസ്പിരന്‍സി'യിലെ പരിശീലം കഴിഞ്ഞ് തുടര്‍ന്നുപോകാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് 'പോസ്റുലന്‍സി' എന്ന കാലയളവില്‍ പരിശീലം ല്കുന്നു. ഈ വര്‍ഷവും അവരുടെ ശാസ്ത്രീയവും ആത്മീയവുമായ വിഷയങ്ങളുടെ പഠനം തുടരുന്നു.<br /><br />വൈദിക വിദ്യാര്‍ത്ഥികളുടെ പ്രഥമഘട്ട പരിശീലത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പറയുന്നത്, "സെമിനാരികളില്‍ ശാസ്ത്രീയ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടത് ഈ വിദ്യാര്‍ത്ഥികള്‍ സെമിനാരിവിട്ട് പോയാലും പഠനം തുടരാന്‍ സാധിക്കുന്ന വിധത്തിലായിരിക്കണമെന്നാണ്.'' ഇത് സ്യാസസഭകള്ക്കും ബാധകമാണ്. സന്യാസജീവിതം പരീക്ഷിക്കുന്ന യുവതി തിരികെപോയാലും തന്റെ മുന്നോട്ടുള്ള പഠത്തിനും ജീവിതത്തിനും സഹായിക്കുന്ന തരത്തിലായിരിക്കണം പഠനവും പരിശീലനവും.<br /><br />ആസ്പിരന്‍സി-പോസ്റുലന്‍സി കാലഘട്ടത്തില്‍, സന്യാസ ജീവിതത്തിന് ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയുടെ താല്പര്യം യഥാര്‍ത്ഥമാണോ എന്നും ഈ വ്യക്തിയെ യഥാര്‍ത്ഥത്തില്‍ ദൈവം സ്യാസജീവിതത്തിലേക്ക് വിളിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. ഇക്കാലയളവില്‍ മാനുഷികവും വൈകാരികവുമായ പക്വത നേടുന്നതിനുള്ള പരിശീലം നല്‍കുകയും കൂടുതല്‍ ഗൌരവത്തോടെ നോവിഷ്യേറ്റിലേക്ക് പ്രവേശിക്കുന്നതിനു ഒരുക്കുകയും ചെയ്യുന്നു. പരിശീലകര്‍ പക്വതയിലേക്കുള്ള അര്‍ത്ഥികളുടെ പരിശീലത്തില്‍ വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം തേടുകയും അര്‍ത്ഥികളെ പരിശോധിക്കുന്നതില്‍ ശാസ്ത്രീയമായ മാര്ഗങ്ങളുപയോഗിക്കുകയും വേണം.<br /><br />ആസ്പിരന്സിയിലും പോസ്റുലന്സിയിലും പതിനെട്ട് വയസ് പൂര്‍ത്തിയാക്കാത്ത യുവതീയുവാക്കന്മാര്ക്ക് പരിശീലം നല്‍കുന്നത് ന്യായമാണോ എന്നു ചോദിച്ചേക്കാം. സന്യാസ ജീവിതത്തിലേക്കുള്ള നൈയാമികമായ പ്രവേശനം നോവിഷ്യേറ്റിലൂടെ മാത്രമാണ്. എന്നാല്‍, നോവിഷ്യേറ്റിനു മുന്‍പുള്ള പരിശീലത്തെക്കുറിച്ച് സഭാനിയമം ഇപ്രകാരം പറയുന്നു: "അര്‍ത്ഥി നോവിഷ്യേറ്റിലേക്ക് പ്രവേശിക്കപ്പെടുന്നതിനു മുന്‍പ് അുഭവസ്ഥായ ഒരു സന്യാസിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ കോണ്‍സ്റിറ്റ്യൂഷന്‍ നിശ്ചയിച്ചിരിക്കുന്ന കാലഘട്ടം ആശ്രമത്തില്‍ ജീവിക്കേണ്ടതാണ്'' (CCEO, 449). ഈ കാലയളവ് നിശ്ചയിക്കേണ്ടത് ഓരോ സഭയുടെയും കോണ്‍സ്റിറ്റ്യൂഷനാണ്. അതിനാല്‍, കോണ്‍സ്റിറ്റ്യൂഷനാണ് ആസ്പിരന്സിയുടെയും പോസ്റുലന്സിയുടെയും കാലയളവ് നിശ്ചയിക്കേണ്ടത്.<br /><br />ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ കുടുംബങ്ങളില്‍ നിന്നു വരുന്ന യുവതീയുവാക്കന്മാര്ക്ക് സന്യാസവ്രതങ്ങള്‍ എടുക്കുന്നതിനു മുമ്പ് ശരിയായ ശാസ്ത്രീയ പഠത്തിനുള്ള സൌകര്യങ്ങള്‍ കൂടി ഇന്‍സ്റിറ്റ്യൂട്ടുകള്‍ നല്കുന്നു. അതിനുവേണ്ടിയാണ് പരിശീലത്തിനു ഉചിതമായ പ്രായത്തില്‍ത്തന്നെ അതായത്, കൌമാരത്തില്ത്തന്നെ, സന്യാസ ജീവിതത്തിലേക്കുള്ള പ്രവേശത്തിനു പരിശീലം നല്‍കുന്നത്. എന്നാല്‍ സ്യാസജീവിതത്തിലൂടെ സമര്‍പ്പിതജീവിതം നയിക്കാനാഗ്രഹിക്കുന്ന വ്യക്തിക്ക് ഏതു പ്രായത്തിലും സന്യാസജീവിതത്തിലേക്ക് കടന്നുവരാവുന്നതാണ്.<br /><br />18 വയസ് പൂര്‍ത്തിയാകാതെ മഠങ്ങളില്‍ ചേരാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ന്യായീകരിക്കാനാവില്ല. നിയമത്തില്‍ പ്രായം നിശ്ചയിക്കുന്നത് നൈയാമിക നടപടികളുടെ സാധുതയ്ക്കുവേണ്ടിയാണ്. നൈയാമിക പ്രവൃത്തികള്‍ ചെയ്യുന്നതിലേക്കുള്ള ഒരുക്കം പ്രായമെത്തുന്നതിനു മുമ്പുതന്നെയാകാം. ഇന്ത്യന്‍ ഭരണഘടയില്‍ വിവാഹപ്രായം പുരുഷ് 21 ഉം സ്ത്രീക്ക് 18 ഉം ആണ്. എന്നാല്‍ അവര്‍ തമ്മില്‍ സ്നേക്കുന്നതിനും വിവാഹത്തിനായി ഒരുങ്ങുന്നതിനും പ്രായപരിധി നിശ്ചയിക്കാനാകുമോ?<br /><br /><u>3. നോവിഷ്യേറ്റ്</u></div>
<div style="text-align: justify;">
<br />'നോവിഷ്യേറ്റ്' കാലയളവിലാണ് ഒരു യുവാവ്/യുവതി ഗൌരവമായി സ്ഥിതിക്ക് സന്യാസ ദൈവവിളിയുണ്ടോയെന്നും സന്യാസത്തില്‍ ജീവിക്കാന്‍ സാധിക്കുമോയെന്നും പരീക്ഷിക്കുന്നത്. നോവിഷ്യേറ്റ് ലക്ഷ്യംവയ്ക്കുന്നത് അര്ത്ഥികള് ദൈവവിളിയും ഇന്സ്റിറ്റ്യൂട്ടിലേക്കുള്ള പ്രത്യേകമായ വിളിയും കൂടുതല്‍ നന്നായി മനസിലാക്കുക, ഇന്‍സ്റിറ്റ്യൂട്ടിന്റെ ജീവിതരീതി അനുഭവിച്ചറിയുക, മനസും ഹൃദയവും അതിന്റെ അരൂപിയാല്‍ രൂപപ്പെടുത്തുക, അവരുടെ ഉദ്ദേശ്യവും യോഗ്യതയും പരീക്ഷിക്കുക എന്നിവയാണ്. കര്‍ശനമായ നിബന്ധകള്‍ക്ക് വിധേയമായിട്ടു മാത്രമേ ഒരാള്‍ക്ക് നോവിഷ്യേറ്റില്‍ പ്രവേശനം നല്‍കുകയുള്ളൂ.<br /><br />1. അര്‍ത്ഥികള്‍ക്ക് നോവിഷ്യേറ്റില്‍ പ്രവേശനം നല്‍കാനുള്ള അവകാശം ഇന്‍സ്റിറ്റ്യൂട്ടിലെ നിയമിര്ദ്ദേശങ്ങള്ക്കുസൃതം മേജര്‍ സുപ്പീരിയര്മാര്ക്കാണ്.<br /><br />2. ആവശ്യമായ പ്രായത്തിനു പുറമേ, ആരോഗ്യം, ഉചിതമായ സ്വഭാവം, സന്യാസജീവിതം നയിക്കാനുള്ള പക്വത എന്നിവയുള്ളവരെ മാത്രമേ സഭയില്‍ പ്ര വേശിപ്പിക്കാനാവൂ. ഇവ ഉറപ്പുവരുത്തുന്നതിന് വിദഗ്ധരുടെ സഹായവും തേടേണ്ടതാണ് (CIC, 642).<br /><br />നോവിഷ്യേറ്റിലേക്കുള്ള പ്രവേശനം അസാധുവാക്കുന്ന കാരണങ്ങളും കാനനുകളില്‍ വ്യക്തമാണ്.<br />1. പതിനേഴു വയസു പൂര്‍ത്തിയാകാത്ത വ്യക്തി.<br />2. വിവാഹാവസ്ഥയിലായിരിക്കുന്ന വ്യക്തി.<br />3. മറ്റൊരു സമര്‍പ്പിതജീവിത ഇന്‍സ്റിറ്റ്യൂട്ടിലോ അപ്പസ്തോലിക ജീവിതസമൂഹത്തിലോ അംഗമായിരിക്കുന്ന വ്യക്തി.<br />4. ബലപ്രയോഗമോ ഗൌരവമുള്ള ഭയമോ വഞ്ചനയോ മൂലം ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശിച്ച വ്യക്തി.<br />5. ബലപ്രയോഗത്താലോ വഞ്ചനയാലോ സുപ്പീരിയര്‍ സ്വീകരിച്ച വ്യക്തി.<br />6. മറ്റൊരു സമര്‍പ്പിത ജീവിതസമൂഹത്തിലെയോ അപ്പസ്തോലിക ജീവിത സമൂഹത്തിലെയോ അംഗത്വം മറച്ചുവച്ച വ്യക്തി. നോവിഷ്യേറ്റിലേക്കുള്ള പ്രായം വ്യക്തമാണ്. ആര്‍ക്കും മറ്റുള്ളവരുടെ സമ്മര്‍ദ്ദത്താലോ പ്രേരണയാലോ ഭയത്താലോ നോവിഷ്യേറ്റില്‍ ചേരാന്‍ സാധ്യമല്ല. ഇപ്രകാരമുള്ള പ്രവേശനം നിയമത്താല്‍ അസാധുവാണ് (CIC, 643).<br /><br /><u>4. താല്ക്കാലികമായ വ്രതവാഗ്ദാനം </u></div>
<div style="text-align: justify;">
<br />സന്യാസവ്രതവാഗ്ദാനത്തിലൂടെ അംഗങ്ങള്‍ ബ്രഹ്മചര്യം, ദാരിദ്യ്രം, അനുസരണം എന്നീ വ്രതങ്ങള്‍ പാലിക്കാമെന്ന് സഭാധികാരിയുടെയും ദൈവജനത്തിന്റെയും മുമ്പാകെ ഏറ്റുപറയുന്നു. ഈ പരസ്യവ്രതവാഗ്ദാം വഴി ഒരംഗം ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിക്കുകയും നിയമം നിര്‍വചിച്ചിരിക്കുന്ന അവകാശങ്ങളോടും സന്യാസ ഇന്‍സ്റിറ്റ്യൂട്ടിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്യുന്നു (CIC, 654;CCEO § 1). താല്‍ക്കാലിക വ്രതവാഗ്ദാനം താല്‍ക്കാലികം മാത്രമാണ്. നിശ്ചിതകാലത്തേക്ക് മാത്രമാണ് താല്‍ക്കാലിക വ്രതവാഗ്ദാനം നടത്തുന്നത്. അത് മൂന്നുവര്‍ഷത്തില്‍ കുറയുകയോ ആറുവര്‍ഷത്തില്‍ കൂടുകയോ ചെയ്യരുത്. താല്‍ക്കാലിക വ്രതവാഗ്ദാനം ചെയ്യുന്ന വ്യക്തി നിത്യവ്രതവാഗ്ദാനം ചെയ്യണമെന്ന് നിര്‍ബന്ധമില്ല. താല്‍ക്കാലികമായി ചെയ്യുന്ന വ്രതവാഗ്ദാനംപോലും സാധുവാകുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ പാ ലിച്ചിരിക്കണമെന്ന് സഭയ്ക്ക് കാര്‍ക്കശ്യമുണ്ട് (CIC, 656; CCEO,464, 1030) .<br /><br />1. വ്രതവാഗ്ദാനം ചെയ്യുന്ന വ്യക്തി 18 വയസെങ്കി ലും പൂര്‍ത്തിയായിരിക്കണം.<br />2. നോവിഷ്യേറ്റ് സാധുവായി നടത്തിയിരിക്കണം.<br />3. ചുമതലപ്പെട്ട അധികാരി കൌണ്‍സിലിന്റെ വോട്ടോടുകൂടെ വ്യക്തിയെ സ്വതന്ത്രമായി സ്വീകരിച്ചിരിക്കണം.<br />4. വ്രതവാഗ്ദാനം ബാഹ്യമായി പ്രകടിപ്പിക്കേണ്ടതും ബലപ്രയോഗമോ ഗൌരവമുള്ള ഭയമോ വഞ്ചയോ കൂടാതെ ചെയ്യുന്നതുമായിരിക്കണം.<br />5. വ്രതവാഗ്ദാനം നിയമപരമായ സുപ്പീരിയര്‍, വ്യക്തിപരമായോ മറ്റൊരാള്‍ വഴിയോ സ്വീകരിക്കുന്നതുമായിരിക്കണം.<br /><br /><u>5. നിത്യവ്രതവാഗ്ദാനം </u></div>
<div style="text-align: justify;">
<br />നിത്യവ്രതവാഗ്ദാത്തിലൂടെ മാത്രമേ ഒരാള്‍ നിത്യമായി സന്യാസി/സന്യാസിനി ആയി മാറുന്നുള്ളൂ. നിത്യവ്രതം സ്വീകരിക്കണമെങ്കില്‍ താല്‍ക്കാലികവ്രതത്തിന്റെ നിയമപരമായ കാലയളവ് വ്യക്തി പൂര്‍ത്തിയാക്കിയിരിക്കണം. വ്യക്തി സ്വമേധയാ നിത്യവ്രതത്തിന് താല്പര്യമുണ്ടെന്നെഴുതി ഒപ്പുവയ്ക്കണം. അധികാരികള്‍ വ്യക്തിക്ക് യോഗ്യതയുണ്ടെന്ന് തീരുമാനിക്കണം. സ്വമേധയാ ആവശ്യപ്പെടുന്നില്ലെങ്കിലോ അധികാരികള്‍ കാര്യകാരണസഹിതം കൂട്ടായ തീരുമാത്തിലൂടെ സ്വീകരിക്കുന്നില്ലെങ്കിലോ വ്യക്തി സന്യാസജീവിതത്തിലേക്കുള്ള യാത്രയില്‍നിന്ന് തിരികെപ്പോകേണ്ടതാണ്. നിത്യവ്രതവാഗ്ദാത്തിന് രണ്ടു കാര്യങ്ങള്‍ കര്‍ശനമാണ് (CIC, 658; CCEO,532).<br /><br />1. നിത്യവ്രതത്തിനാഗ്രഹിക്കുന്ന വ്യക്തി, അതായത് ജീവിതം മുഴുവന്‍ സന്യാസി/സന്യാസിനിയായി ജീവിക്കാനാഗ്രഹിക്കുന്നെങ്കില്‍, 21 വയസെങ്കിലും പൂര്‍ത്തിയായിരിക്കണം.<br /><br />2. മൂന്നു വര്‍ഷത്തേക്കെങ്കിലും താല്‍ക്കാലിക വ്രതവാഗ്ദാനം നടത്തിയിരിക്കണം.<br /><br /><u>6. </u><u>സന്യസ്തരുടെ പരിശീലനം </u><br /><br />പ്രഥമ വ്രതവാഗ്ദാത്തിനു ശേഷം ഇന്‍സ്റിറ്റ്യൂട്ടിന്റെ ജീവിതം കൂടുതല്‍ പൂര്‍ണതയോടെ നയിക്കുന്നതിനും അതിന്റെ ദൌത്യം കൂടുതല്‍ ഉചിതമായി നിര്‍വഹിക്കുന്നതിനും എല്ലാ അംഗങ്ങള്‍ക്കും പരിശീലം നല്‍കേണ്ടതാണ് (CIC, 659 §1; CCEO471).<br /><br />പരിശീലം ക്രമാനുഗതവും അംഗങ്ങളുടെ കഴിവിനു യോജിച്ചതും ആധ്യാത്മികവും അപ്പസ്തോലികവും സൈദ്ധാന്തികവും അതുപോലെ, പ്രായോഗികവും ആയിരിക്കുകയും സഭാപരവും സിവില്‍പരവുമായ ഡിഗ്രികള്‍ അവസരോചിതമായി ലഭിക്കുന്നതുമായിരിക്കണം (CIC, 660 §1). അതുകൊണ്ട് ക്ളേരിമാരല്ലാത്ത സന്യാസി/സന്യാസിനികളെയും സന്യാസകാലം കഴിഞ്ഞ ഉടതെന്നെ ബാഹ്യമായ പ്രേഷിതപ്രവര്‍ത്തങ്ങള്‍ക്ക് നിയോഗിച്ചുകൂടാ. പ്രത്യുത, അവര്‍ സുസജ്ജമായ സ്ഥാപനങ്ങളില്‍ വസിച്ച് സന്യാസ ശിക്ഷണത്തിലും അപ്പസ്തോലികാഭ്യാസത്തിലും മതതത്വങ്ങളിലും സാങ്കേതിക വിഷയങ്ങളിലും അതാതിന്റെ ബിരുദങ്ങള്‍ തന്നെയും നേടാന്‍ തക്കവണ്ണം പരിശീലം തുടരേണ്ടതാണ്.<br /><br />ആധ്യാത്മികവും താത്വികവും സാങ്കേതികവുമായ പരിശീലം പൂര്ണമാക്കാന് സന്യാസി/സന്യാസിനികള്‍ ജീവിതകാലം മുഴുവന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ഇതിനുവേണ്ട സൌകര്യങ്ങളും സഹായങ്ങളും സമയവും കഴിവുപോലെ ഉണ്ടാക്കിക്കൊടുക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. നിയന്താക്കള്‍, ആത്മീയ ഗുരുക്കള്‍, അധ്യാപകര്‍ എന്നിവരെ സസൂക്ഷ്മം തിരഞ്ഞെടുത്ത് ശ്രദ്ധാപൂര്‍വ്വം പരിശീലിപ്പിക്കാനും ശ്ര ദ്ധിക്കേണ്ടതാണ് (PC 18). <br /><br /><u>7. സന്യസ്തരുടെ അവകാശങ്ങളും കടമകളും (CIC, 662672)</u><br /><br />1. ക്രിസ്തുവിനെ അുഗമിക്കുക എന്നതാണ് സന്യസ്തര്‍ ജീവിതത്തിന്റെ പരമോന്നത നിയമമായി കണക്കാക്കേണ്ടത്.<br /><br />2.ദൈവികമായ കാര്യങ്ങള്‍ ധ്യാനിക്കുകയും പ്രാര്‍ത്ഥയില്‍ ദൈവവുമായി നിരന്തര ഐക്യത്തിലായിരിക്കുകയുമാണ് പ്രഥമവും പ്രധാവുമായ ചുമതല.<br /><br />3. ദൈനംദിന ദിവ്യബലിയില്‍ പങ്കുകൊള്ളേണ്ടതും ഏറ്റവും പരിശുദ്ധമായ ദിവ്യകാരുണ്യം സ്വീകരിക്കേണ്ടതും പരിശുദ്ധ കുര്‍ബായില്‍ സന്നിഹിതായിരിക്കുന്ന ദിവ്യകാരുണ്യാഥനെ ആരാധിക്കേണ്ടതുമാണ്.<br /><br />4. വിശുദ്ധഗ്രന്ഥ വായനയ്ക്കും ധ്യാനപ്രാര്‍ത്ഥനയ്ക്കും സമയം ചെലവഴിക്കണം.<br /><br />5. വാര്‍ഷികധ്യാനത്തിന്റെ സമയം വിശ്വസ്തതയോടെ പാലിക്കണം.<br /><br />6. ദൈവത്തിലേക്കുള്ള മാസാന്തരത്തിനുവേണ്ടി പ്രയത്നിക്കേണ്ടതും ദൈനംദിനം ആത്മപരിശോധ നടത്തേണ്ടതും അുരഞ്ജന കൂദാശ പതിവായി സ്വീകരിക്കേണ്ടതുമാണ്.<br /><br />7. സന്യസ്തര്‍ തങ്ങളുടെ സന്യാസഭവനത്തില്‍ സ മൂഹജീവിതം അനുഷ്ഠിച്ചുകൊണ്ട് താമസിക്കേണ്ടതാണ്.<br /><br />8. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളില്‍ ആവശ്യമായ വിവേകം പാലിക്കേണ്ടതും സ്വന്തം ദൈവവിളിക്ക് ഹാനികരമായതും സമര്‍പ്പിത വ്യക്തിയുടെ ബ്രഹ്മചര്യത്തിന് അപകടകരമായവയുമെല്ലാം ഉപേക്ഷിക്കണം.<br /><br />9. ഇന്‍സ്റിറ്റ്യൂട്ടിന്റെ നിയമം നിശ്ചയിക്കുംപ്രകാരം എല്ലാ ഭവങ്ങളിലും ഇന്‍സ്റിറ്റ്യൂട്ടിന്റെ സ്വഭാവത്തിനും ദൌത്യത്തിനും യോജിച്ച ആവൃതി, ഭവത്തിന്റെ ചില ഭാഗങ്ങള്‍ അംഗങ്ങള്‍ക്കു വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നത്, പാലിക്കേണ്ടതാണ്.<br /><br />10. പൂര്‍ണമായും ധ്യാനാത്മക ജീവിതത്തിനുള്ള സന്യാസിനികളുടെ മോണസ്ട്രികളില്‍ അപ്പസ്തോലിക സിംഹാസനം നല്‍കിയിട്ടുള്ള നിര്ദ്ദേശങ്ങള്ക്കുസൃ തം 'പേപ്പല്‍ ആവൃതി' പാലിക്കേണ്ടതാണ്.<br /><br />11. പ്രഥമവ്രതവാഗ്ദാത്തിനു മുന്‍പ് അംഗങ്ങള്‍ അവരുടെ വസ്തുക്കളുടെ നടത്തിപ്പ് താല്പര്യമുള്ളവര്ക്ക് വിട്ടുകൊടുക്കണം. നിത്യവ്രതവാഗ്ദാത്തിനു മുമ്പെങ്കിലും സിവില്‍ നി യമത്തിലും സാധുവാകുന്ന വിധത്തിലുള്ള ഒരു വില്പത്രം തയ്യാറാക്കണം.<br /><br />12. സന്യാസി/സന്യാസിനി വ്യക്തിപരമായ പ്രയത്ത്താലോ ഇന്‍സ്റിറ്റ്യൂട്ടിന്റെ പേരിലോ സമ്പാദിക്കുന്നതെല്ലാം ഇന്സ്റിറ്റ്യൂട്ടിന്റേതാണ്. ഏതെങ്കിലും വിധത്തിലുള്ള പെന്ഷന് മുഖേനയോ ധനസഹായത്താലോ ഇന്‍ഷുറന്‍സ് മൂലമോ സന്യാസി/സന്യാസിനിക്ക് ല ഭിക്കുന്നതെല്ലാം ഇന്സ്റിറ്റ്യൂട്ടിനുവേണ്ടിയാണ് നേടുന്നത്.<br /><br />13. സന്യസ്തര്‍ അവരുടെ സമര്‍പ്പണത്തിന്റെ അടയാളമായും ദാരിദ്യ്രത്തിനു സാക്ഷ്യമായും ഇന്‍സ്റിറ്റ്യൂട്ടിന്റെ നിയമപ്രകാരമുള്ള സഭാവസ്ത്രം ധരിക്കേണ്ടതാണ്.<br /><br />14. ഇന്‍സ്റിറ്റ്യൂട്ട് അതിന്റെ അംഗങ്ങള്‍ക്ക് അവരുടെ ദൈവവിളിയുടെ ലക്ഷ്യം നേടാന്‍ കോണ്‍സ്റിറ്റ്യൂഷന്‍ പ്രകാരം ആവശ്യമുള്ളവയെല്ലാം നല്‍കണം.<br /><br />15. സന്യസ്തര്‍ നിയമപരമായ സുപ്പീരിയറുടെ അുവാദം കൂടാതെ ഉത്തരവാദിത്വങ്ങളും ഉദ്യോഗങ്ങളും ഏറ്റെടുക്കരുത്.<br /><br /><u>8. സന്യാസവസ്ത്രം</u><br /><br />സന്യാസവസ്ത്രം സമര്‍പ്പണത്തിന്റെ അടയാളമാണ്. അത് ലളിതവും വിനീതവും ഉചിതവുമായിരിക്കണം. ആരോഗ്യത്തിനു പറ്റിയതും സ്ഥലകാലങ്ങള്‍ക്കു ചേര്‍ന്നതും ധരിക്കുന്നവര്‍ നിര്‍വഹിക്കേണ്ട സേവനത്തിന് യോജിച്ചതുമായിരിക്കണം. സന്യാസികളുടേതായാലും സന്യാസിനികളുടേതായാലും മേല്‍പ്പറഞ്ഞ ഗുണങ്ങളില്ലാത്ത സന്യാസവസ്ത്രം വ്യത്യാസപ്പെടുത്തേണ്ടതാണ് (PC 17).<br /><br /><u>9. സന്യസ്തര്‍ക്ക് സ്വതന്ത്രമായി പിരിഞ്ഞുപോകാമോ?</u><br /><br />താല്‍ക്കാലികവ്രതത്തിന്റെ കാലാവധി തീരുമ്പോള്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പിരിഞ്ഞുപോകാനാഗ്രഹിക്കു ന്ന അംഗത്തിനു പിരിഞ്ഞുപോകാവുന്നതാണ്. ഈ കാലഘട്ടത്തില്‍ പിരിഞ്ഞു പോകാനാഗ്രഹിക്കുന്ന വ്യക്തിക്ക് പൊന്തിഫിക്കല്‍ പദവിയുള്ള ഇന്സ്റിറ്റ്യൂട്ടാണെങ്കില് സുപ്രീം മോഡറേറ്റര്‍ക്ക് കൌണ്‍സിലിന്റെ സമ്മതത്തോടെ അുമതി നല്‍കാവുന്നതാണ്. എന്നാല്‍ രൂപതാ പദവിയുള്ള ഇന്സ്റിറ്റ്യൂട്ടുകളിലെ അംഗങ്ങള്‍ക്ക് രൂപതാ മെത്രാന്റെ സ്ഥിരീകരണവും ആവശ്യമാണ് (CIC, 688).<br /><br />താല്ക്കാലികവ്രതവാഗ്ദാം പൂര്ത്തിയായിക്കഴിയുമ്പോള്, ന്യായമായ കാരണങ്ങളുണ്ടെങ്കില്‍, ചുമതലപ്പെട്ട മേജര്‍ സുപ്പീരിയര്‍ക്ക് തന്റെ കൌണ്‍സിലുമായി ആലോചിച്ച് ഒരംഗത്തെ തുടര്‍ന്നുള്ള വ്രതവാഗ്ദാനം നടത്തുന്നതില്‍ നിന്ന് ഒഴിവാക്കാവുന്നതാണ് (CIC, 689 § 1).<br /><br />എന്നാല്‍ ഒരു സന്യാസി/സന്യാസിനിക്ക് താല്‍ക്കാലിക വ്രതവാഗ്ദാത്തിന്റെ കാലയളവില്‍ സുബോധം നഷ്ടപ്പെട്ടാല്‍ ആ വ്യക്തിയെ പുതിയ വ്രതവാഗ്ദാനം നടത്താന്‍ കഴിവില്ലെങ്കിലും, ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പറഞ്ഞുവിടാവുന്നതല്ല (CIC, 689 §3).<br /><br />നിത്യവ്രതവാഗ്ദാനം ചെയ്ത ഒരു വ്യക്തി, കര്‍ത്താവിന്റെ മുമ്പില്‍ വിലയിരുത്തപ്പെട്ട അതീവഗൌരവമുള്ള കാരണം കൂടാതെ, ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പിരിഞ്ഞുപോകാനുള്ള കല്പയ്ക്ക് അപേക്ഷിക്കരുത്. തന്റെ അപേക്ഷ ഇന്‍സ്റിറ്റ്യൂട്ടിന്റെ സുപ്രീംമോഡറേറ്റര്ക്ക് സ മര്‍പ്പിക്കുകയും അദ്ദേഹം തന്റെയും കൌണ്‍സിലിന്റെ യും അഭിപ്രായത്തോടൊപ്പം അപേക്ഷ ചുമതലപ്പെട്ട അധികാരിക്ക് കൈമാറുകയും ചെയ്യേണ്ടതാണ് (CIC, 691§1).<br /><br />പൊന്തിഫിക്കല്‍ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടുകളില്‍ ഇ പ്രകാരമുള്ള കല്പന നല്‍കേണ്ടത് അപ്പസ്തോലിക സിംഹാസമാണ്. എന്നാല്‍ രൂപതാപദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടുകളില്‍ ഇത് ആ വ്യക്തി താമസിക്കുന്ന ഭവനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ രൂപതാ മെത്രാനു നല്‍കാവുന്നതാണ് (CIC, 691 §2).<br /><br /><u>10. സന്യസ്തരെ സന്യാസ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കാമോ?</u><br /><br />ഗൌരവമുള്ളതും ബാഹ്യവും കുറ്റകരവും നൈയാമികമായി തെളിയിക്കപ്പെടാവുന്നതുമായ കാരണങ്ങള്‍ക്ക് ഒരംഗത്തെ പുറത്താക്കാവുന്നതാണ്. കത്തോലിക്കാ വിശ്വാസം പരിത്യജിക്കുക, സിവില്പരമാണെങ്കില്പ്പോലും വിവാഹം കഴിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുക, സമര്‍പ്പിതജീവിതത്തിന്റെ കടമകളുടെ പതിവായുള്ള ഉപേക്ഷ, പാവബന്ധങ്ങളുടെ തുടര്‍ച്ചയായുള്ള ലംഘനങ്ങള്‍, ഗൌരവമുള്ള കാര്യങ്ങളില്‍ സുപ്പീരിയര്‍മാരുടെ നിയമപരമായ കല്പകളോട് മര്‍ക്കടമുഷ്ടിയോടെയുള്ള അുസരണമില്ലായ്മ, അംഗത്തിന്റെ കുറ്റകരമായ സ്വഭാവത്തില്‍ നിന്നുണ്ടാകുന്ന വലിയ ഉതപ്പ്, സഭയുടെ പ്രബോധാധികാരം വിലക്കിയിരിക്കുന്ന പഠനങ്ങള്‍ മുറുകെ പിടിക്കലും അവയുടെ പ്രചാരണവും, ഭൌതികവും നിരീശ്വരവുമായ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള പരസ്യമായ പിന്തുണ നല്കല് തുടങ്ങിയവ സന്യാസി/സന്യാസിനിയെ പുറത്താക്കാവുന്ന ഗൌരവമായ കാരണങ്ങളാണ് (CIC, 694 §1; 696 §1).<br /><br />സന്യാസി/സന്യാസിനിയെ പുറത്താക്കുന്നതിന് താഴെ പറയുന്ന നൈയാമിക നടപടി നടത്തേണ്ടതാണ് (CIC,697).<br /><br />1. മേജര്‍ സുപ്പീരിയര്‍ തെളിവുകള്‍ ശേഖരിക്കുകയും പൂര്‍ത്തിയാക്കുകയും വേണം.<br /><br />2. രേഖാമൂലം അഥവാ രണ്ടു സാക്ഷികളുടെ മുന്‍പാകെ, അംഗം തിരുത്തുന്നില്ലെങ്കില്‍ തുടര്‍ന്ന് പുറത്താക്കല്‍ ഉണ്ടാകുമെന്ന സ്പഷ്ടമായ മുന്നറിയിപ്പോടെ മേജര്‍ സുപ്പീരിയര്‍ താക്കീതു നല്‍കേണ്ടതും പുറത്താക്കലിന്റെ കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കേണ്ടതും അംഗത്തിന് സ്വയം ന്യായീകരിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കേണ്ടതുമാണ്. താക്കീത് ഫലപ്രദമാകുന്നില്ലെങ്കില്‍ പതിനഞ്ചു ദിവസമെങ്കിലുമുള്ള കാലയളവ് പിന്നിട്ടശേഷം മറ്റൊരു താക്കീതുകൂടി നല്‍കേണ്ടതാണ്.<br /><br />3. ഈ രണ്ടാമത്തെ താക്കീതും ഫലപ്രദമാകാതിരിക്കുകയും അംഗം തിരുത്തുന്നില്ല എന്നതിന് മതിയായ തെളിവുണ്ടെന്ന് മേജര്‍ സുപ്പീരിയര്‍ തന്റെ കൌണ്സിലിനോടൊപ്പം വിലയിരുത്തുകയും അംഗത്തിന്റെ ന്യായീകരണങ്ങള്‍ മതിയാകാതിരിക്കുകയും അവസാനത്തെ താക്കീതിനുശേഷം പതിഞ്ചു ദിവസങ്ങള്‍ ഫലപ്രദമല്ലാതെ പോകുകയും ചെയ്താല്‍, എല്ലാ നടപടികളും മേജര്‍ സുപ്പീരിയറും നോട്ടറിയും ഒപ്പിട്ട്, അംഗവും ഒപ്പിട്ട മറുപടികളോടുകൂടെ, സുപ്രീം മോഡറേറ്ററെ ഏല്പിക്കേണ്ടതാണ്.<br /><br />4. സുപ്രീം മോഡറേറ്റര്‍ തന്റെ കൌണ്സിലിനോടൊപ്പം, സാധുതയ്ക്ക് നാല് കൌണ്സിലര്മാരെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. തെളിവുകളും വാദങ്ങളും ന്യായീകരണങ്ങളും കൃത്യമായി വിലയിരുത്തുന്നതിന് സംഘാതമായി നീങ്ങേണ്ടതാണ്. രഹസ്യവോട്ടെടുപ്പിലൂടെ അംഗത്തെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, പുറത്താക്കല്‍ ഡിക്രി പുറപ്പെടുവിക്കേണ്ടതും അതിന്റെ സാധുതയ്ക്ക് നിയമവും വസ്തുതയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ രത്ച്ചുരുക്കമായെങ്കിലും കാണിക്കേണ്ടതുമാണ് (CIC, 699 §1).<br /><br />5. ഡിക്രിയും എല്ലാ നടപടികളും പരിശുദ്ധ സിംഹാസത്തിനു കൈമാറേണ്ടതാണ്. പരിശുദ്ധ സിംഹാസം ഡിക്രി സ്ഥിരീകരിക്കാത്തപക്ഷം, അത് പ്രാബല്യത്തില്‍ വരുന്നില്ല. രൂപതാ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടിനെ സംബന്ധിക്കുന്നതാണെങ്കില്‍ അംഗത്തിന് അംഗത്വം നല്‍കിയിരിക്കുന്ന ഭവനം സ്ഥിതി ചെയ്യുന്ന രൂപതയിലെ മെത്രാനാണ് അതിന് സ്ഥിരീകരണം നല്‍കേണ്ടത്. എന്നാല്‍ ഡിക്രിയുടെ സാധുതയ്ക്ക് ഡിക്രിയുടെ അറിയിപ്പ് ലഭിച്ചതിനുശേഷമുള്ള പത്തുദിവസത്തിനുള്ളില്‍ ചുമതലപ്പെട്ട അധികാരിസമക്ഷം അപ്പീല്‍ നല്കാന് പുറത്താക്കപ്പെട്ട വ്യക്തിക്ക് അവകാശമുണ്ടെന്ന് ഡിക്രിയില്‍ കാണിച്ചിരിക്കേണ്ടതാണ്. അപ്പീല്നല്കല് ഡിക്രി നടപ്പാക്കുന്നത് താല്‍ക്കാലികമായി തടയുന്നു (suspensive effect) (CIC, 700).<br /><br />നിയമപരമായ പുറത്താക്കല്‍ അതിനാല്‍ത്തന്നെ, വ്രതങ്ങളില്‍ നിന്നും വ്രതവാഗ്ദാത്തില് നിന്നും ഉണ്ടാകുന്ന അവകാശങ്ങളും കടമകളും ഇല്ലാതാക്കുന്നു. എന്നാല്‍ അംഗം ക്ളേരിയാണെങ്കില്, കാണാന്‍ 693 പ്രകാരം രൂപതയില്‍ യോജിച്ച പരീക്ഷണകാലയളവിനുശേഷം തന്നെ സ്വീകരിക്കുകയോ തിരുപ്പട്ടശുശ്രൂഷ നിര്വഹിക്കാങ്കിലും അുവദിക്കുകയോ ചെയ്യുന്ന ഒരു രൂപതാമെത്രാനെ കണ്ടെത്തുന്നതുവരെ തിരുപ്പട്ട ശുശ്രൂഷ ചെയ്യരുത് (CIC, 701).<br /><br />നിയമപരമായി സന്യാസ ഇന്‍സ്റിറ്റ്യൂട്ട് ഉപേക്ഷിക്കുകയോ നിയമപരമായി പുറത്താക്കപ്പെടുകയോ ചെയ്ത വ്യക്തിക്ക് ഇന്‍സ്റിറ്റ്യൂട്ടില്‍ ചെയ്ത സേവത്തിന് ഒന്നും അവകാശമായി ആവശ്യപ്പെടാവുന്നതല്ല. എന്നാല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു വേര്‍പെട്ട അംഗത്തോട് ധാര്‍മ്മികനീതിയും സുവിശേഷാത്മക ഉപവിയും പാലിക്കേണ്ടതാണ് (CIC, 702 §§12).<br /><br />ഗൌരവമുള്ള ബാഹ്യഉതപ്പുണ്ടാകുകയോ ഇന്‍സ്റിറ്റ്യൂട്ടിന് അതീവഗൌരവമുള്ള ഹാനി ആസന്നമാകുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മേജര്‍ സുപ്പീരിയര്‍ക്കോ താമസിച്ചാല്‍ അപകടംവരുമെങ്കില് ലോക്കല്‍ സുപ്പീരിയര്‍ക്കോ കൌണ്‍സിലിന്റെ സമ്മതത്തോടെ ഒരംഗ ത്തെ സന്യാസഭവത്തില്നിന്ന് ഉടനടി പുറത്താക്കാവുന്നതാണ്. ആവശ്യമെങ്കില്‍ മേജര്‍ സുപ്പീരിയര്‍ പുറത്താക്കല്‍ നടപടി ആരംഭിക്കാനോ അപ്പസ്തോലിക സിംഹാസത്തെ അറിയിക്കാനോ ശ്രദ്ധിക്കേണ്ടതാണ് (CIC, 703)).<br /><br /><br />:: റവ. ഡോ. ഷാജി ജെര്‍മ്മന്‍ :: </div>
</div>
Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com1tag:blogger.com,1999:blog-1829619390829715161.post-3495303769973469042013-11-09T09:39:00.000-08:002013-11-09T09:39:41.280-08:00യേശു മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചോ ?!
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguVfUnx24hzi8h24xQa43s8ryB3YAeXPgT8YDQY8AlDyRCC8oKORYECiWeeOWGzafMN3K4xMNr81ELn4qGXGUapWsK3XYOp_x3IPxqxSxZpO0xin93XZWeXZQqed7PJvN-esUpa8GAhvdw/s1600/index.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguVfUnx24hzi8h24xQa43s8ryB3YAeXPgT8YDQY8AlDyRCC8oKORYECiWeeOWGzafMN3K4xMNr81ELn4qGXGUapWsK3XYOp_x3IPxqxSxZpO0xin93XZWeXZQqed7PJvN-esUpa8GAhvdw/s320/index.jpg" /></a></div><span style="font-size:120%;"><p align="justify">വായിക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതും വളരെയധികം തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുന്നതുമായ രണ്ടു ബൈബിൾ ഭാഗങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത് ..
<p><p align="justify"><u>
1. "ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത് (1 പത്രോസ് 4:6)</u>
<p><p><p align="justify">
ഈ വചനഭാഗത്തെ പരേതാത്മാക്കളോട് വചനം പറയുന്നതിനും അവരെ സ്നാനപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാനമായി സ്പിരിറ്റ് ഇന്‍ ജീസസ് പോലുള്ള ചില പ്രസ്ഥാനങ്ങൾ കരുതുന്നുണ്ട്. തന്മൂലം ഈ വചനഭാഗത്തെ സ്പഷ്ടമായി മനസ്സിലാക്കേണ്ടതുണ്ട്.
<p><p><p align="justify">
'മരിച്ചവരോട് സുവിശേഷം പ്രസംഗിക്കപ്പെട്ടു' എന്നതിന്റെ വ്യാഖ്യാനമാണ് വിവാദങ്ങള്‍ക്ക് നിദാനമാകുന്നത്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന 'മരിച്ചവര്‍' ആരാണ് എന്നതാണ് പ്രശ്നം. 'ആത്മീയമായി മരിച്ചവര്‍' എന്ന അര്‍ത്ഥത്തിലാണ് ആറാം വാക്യത്തെ മനസ്സിലാക്കേണ്ടത് എന്നാണ് സഭാപിതാവായ അലക്സാണ്ട്രിയായിലെ ക്ലെമെന്റ് അഭിപ്രായപ്പെടുന്നത് (Adumbrationes, ANF II,571-572). ലൂക്കാ 9:59-60; യോഹ 5:25; എഫേ 2:1,5 എന്നീ വചനഭാഗങ്ങളെ ഇത്തരമൊരു വ്യാഖ്യാനത്തിന് ആധാരമായി ക്ലമന്റ് അവതരിപ്പിക്കുന്നുണ്ട്. ലേഖനത്തിന്റെ മതമര്‍ദ്ദന പശ്ചാത്തലം കേവലം ആത്മീയമായ മരണം എ ന്ന ആശയത്തെ സാധൂകരിക്കുന്നില്ല. തന്നെയുമല്ല 'പ്രസംഗിക്കപ്പെട്ടു' എന്ന ക്രിയ (എവംഗലിസ്തേ) ഭൂതകാലത്തിലാകയാല്‍ (aorist) ആത്മീയമരണം എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയല്ല സൂചിപ്പിക്കുന്ന ത് എന്നു കരുതാം.
<p><p><p align="justify">
4:6-ലെ 'മരിച്ചവര്‍' ആരാണ് എന്ന് മനസ്സിലാക്കാന്‍ 4:5-ലെ 'ജീവിക്കുന്നവരെയും മരിച്ചവരെയും' എന്ന പദപ്രയോഗത്തിന്റെ അര്‍ത്ഥവ്യാഖ്യാനം ഗ്രഹിക്കേണ്ടതുണ്ട്. 'ജീവി ക്കുന്നവരെയും മരിച്ചവരെയും (സോന്താ സ് കായി നെക്രൂസ്) വിധിക്കുന്നവന്' എന്ന പദപ്രയോഗം ആദിമസഭയില്‍ സര്‍വ്വസാ ധാരണമായി ഉപയോഗിച്ചിരുന്നു. 2 തിമോ 4:1; 1 തെസ. 4:13-17; ബാര്‍ണ്ണബാസിനുള്ള ലേഖനം 7:2 (ANF I, 129) എന്നീ രേഖകളില്‍ ഈ പദപ്രയോഗം സ്പഷ്ടമായി കാണപ്പെടുന്നുണ്ട്. 'മരിച്ചവര്‍' എന്ന പദപ്രയോഗത്തിലൂടെ നരകത്തിലാണ്ടുപോയ, നിത്യശിക്ഷക്കു വിധിക്കപ്പെട്ട പരേതാത്മാക്കള്‍ എന്ന ആശയം മേല്പറഞ്ഞ രേഖകളിലൊന്നുമില്ല. ഈ പദപ്രയോഗത്തിന്റെ അര്‍ത്ഥം വിശുദ്ധ പൗലോസ് ശ്ലീഹാ വിശദമായി നല്‍കുന്നുണ്ട്. "അവസാന കാഹളം മുഴങ്ങുമ്പോള്‍ മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും (ജീവിച്ചിരിക്കുന്നവര്‍) രൂപാന്തരപ്പെടുകയും ചെയ്യും'' (1 കോറി 15:52). മരിച്ചവരും ജീവിക്കുന്നവരും എന്ന പദപ്രയോഗം പ്രത്യക്ഷത്തില്‍ സകല വി ശ്വാസികളും എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പേ മരണമടയുന്ന വിശ്വാസികളുടെ ഭാവിയെക്കുറിച്ചുള്ള ആദിമ ക്രൈസ്തവരുടെ ആശങ്കയെ ദൂരീകരിക്കാനാണ് ഇത്തരമൊരു പദപ്രയോഗം ഉപയോഗിച്ചത്. അന്ത്യവിധിയില്‍ സൃഷ്ടപ്രപഞ്ചം മുഴുവനും (നാനാജാതി മനുഷ്യരും) അണിനിരക്കുന്നു എന്ന വിശ്വാസം വിശുദ്ധ ഗ്രന്ഥത്തില്‍ ശക്തമാണെങ്കിലും 'മരിച്ചവരെയും ജീവിക്കുന്നവരെയും' എന്ന പദപ്രയോഗം ക്രിസ്തുവില്‍ വിശ്വസിക്കുന്ന സകലരെയു (മരിച്ചവരും ജീവിക്കുന്നവരും) മാണ് സൂചിപ്പിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ 4:6-ലെ മരിച്ചവര്‍ ആരെന്ന് വ്യക്തമാണ്. വചനപ്രഘോഷണം കേട്ട് ക്രിസ്തുവില്‍ വിശ്വസിക്കുകയും മതമര്‍ദ്ദകരാല്‍ വധിക്കപ്പെടുകയും ചെയ്ത രക്തസാക്ഷികളെയാണ് 'മരിച്ചവരോടും' (കായി നെക്രോയിസ്) എന്ന പദത്തിലൂടെ ലക്ഷ്യമാക്കുന്നത്. വിജാതീയരുടെ `ദുഷ്കര്‍മ്മത്തില്‍ പങ്കുചേരാത്തവര്' (വാ. 4), വിജാതീയരാല്‍ ദുഷിക്കപ്പെട്ടവര്‍, ശരീരത്തില്‍ വിധിക്കപ്പെട്ടവര്‍ (വാ. 5), ദൈവത്തെപ്പോലെ ജീവിക്കുന്നവര്‍ (വാ. 6), എന്നീ വിശേഷണങ്ങളെല്ലാം 'രക്തസാക്ഷികളായ വിശ്വാസികള്‍' എന്ന അര്‍ത്ഥവുമായി തികച്ചും ഒത്തുപോകുന്നുണ്ട്.
<p><p><p align="justify">
ആരാണ് മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. 4:6 ലെ `പ്രഘോഷിക്കപ്പെട്ടു' (എവംഗലിസ്തേ) എന്ന കര്‍മ്മിണിപ്രയോഗത്തിലുള്ള ക്രിയയുടെ കര്‍മ്മമായാണ് `മരിച്ചവര്‍' എന്ന പദം ഉപയോഗിക്കുന്നത്. ഇതാകട്ടെ സംയോജികാവിഭക്തി (dative case)-യി ലാണുതാനും (നെക്രോയിസ്). 1 പത്രോ 1:25 ല്‍ ഇതേ ക്രിയയുടെ കര്‍മ്മം പ്രതിഗ്രാഹികാവിഭക്തി (accusative case) യിലാണ് (എവംഗലിസ്തേന്‍ എയ്സ് ഹുമാസ്). സാധാരണഗതിയില്‍ പുതിയ നിയമത്തില്‍ ഈ ക്രിയയുടെ കര്‍ത്താവായി നിര്‍ദ്ദേശികാവിഭക്തി (nominative case)യിലുള്ള നാമങ്ങളാണ് ഉപയോഗിക്കുന്നത് (ഉദാ. മത്താ 11:5; ലൂക്കാ 7:22; ഹെബ്രാ 4:2,6) 4:6 ലെ പ്രഘോഷിക്കപ്പെട്ടു (എവംഗലിസ്തേ) എന്ന സകര്‍മ്മകക്രിയയുടെ കര്‍ത്താവ് ആരാണെന്ന് വചനഭാഗത്തുനിന്ന് സ്പഷ്ടമല്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ `മരിച്ചവരോട്' സുവിശേഷം പ്രസംഗിച്ചതാരാണ് എന്ന് 4:6-ല്‍ നിന്നു വ്യക്തമല്ല. ക്രിസ്തു തന്നെയാണ് മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചത് എന്നു കരുതാന്‍ പോരുന്ന സാന്ദര്‍ഭികമോ (contextual) വ്യാകരണപരമോ (grammatical) ആശയപരമോ (semantic) ആയ യാതൊരു അടിസ്ഥാനവും 4:6ല്‍ ഇല്ല. പിന്നെ ആരാണ് മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചത്? പത്രോസിന്റെ ഒന്നാം ലേഖനം തന്നെ ഇതിന് ഉത്തരം തരുന്നുണ്ട്. താഴെപ്പറയുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കുക.
<p><p><p align="justify">
1:12 സ്വര്‍ഗ്ഗത്തില്‍ നിന്നയക്കപ്പെട്ട പരിശുദ്ധാത്മാവു വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ?
1:25 കര്‍ത്താവിന്റെ വചനം എന്നും നിലനില്ക്കുന്നു. ആ വചനം തന്നെയാണ് നിങ്ങളോട് പ്രഘോഷിക്കപ്പെട്ട വചനം.
<p><p><p align="justify">
ഈ രണ്ടു വാക്യങ്ങളുടെയും വെളിച്ചത്തില്‍, ലേഖനകര്‍ത്താവ് 4:6ല്‍ ഉദ്ദേശിക്കു ന്ന `മരിച്ചവരോട്' സുവിശേഷം പ്രഘോഷി ച്ചവര്‍ പ്രസ്തുതസഭയിലെ വചനപ്രഘോഷകര്‍ തന്നെയാണെന്നു വ്യക്തമാകും. പ്രസ്തുത പ്രഘോഷകര്‍ പാതാളങ്ങളില്‍ ഇറങ്ങിച്ചെന്ന് നരകവാസികളോട് സുവിശേ ഷം പ്രസംഗിച്ച് മാനസാന്തരപ്പെടുത്തി എന്നു കരുതാന്‍ യാതൊരു ന്യായവുമില്ലല്ലോ. സഭയിലെ വചന പ്രഘോഷകരുടെ പ്രഭാഷണം കേട്ട് ക്രിസ്തുവില്‍ വിശ്വസിക്കുകയും പ്രസ്തുത വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മരിച്ചവരെയാണ് 4:6-ല്‍ വിവരിക്കുന്നത്.
<p><p><p align="justify">
ശരീരത്തില്‍ വിധിക്കപ്പെട്ടെങ്കിലും അവര്‍ ദൈവതിരുമുമ്പില്‍ ജീവിക്കുന്നു. ഈ ആശ യം എഴുതുമ്പോള്‍ ലേഖനകര്‍ത്താവിന്റെ മനസില്‍ ജ്ഞാനം 3:1-9; 5:15 എന്നീ വചനഭാഗങ്ങളുടെ സ്വാധീനമുണ്ടായിരുന്നു എന്ന് അനുമാനിക്കാം. നീതിമാന് മരിച്ചതായി ഭോഷന്മാര് കരുതുമെങ്കിലും.... അവരാകട്ടെ ശാന്തി അനുഭവിക്കുന്നു (3:4) എന്ന ആശയം തന്നെയാണ് 1 പത്രോസ് 4:6 ലും വിശദീകരിക്കുന്നത്.
<p><p><p align="justify">
പ്രഘോഷിക്കപ്പെട്ടത് (എവംഗലിസ്തേ) എന്ന ഭൂതകാലക്രിയ (aorist) ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രസ്തുത പ്രഘോഷണപ്രക്രിയ മരിച്ചവരുടെയിടയില്‍ നിത്യകാലം തുടരേണ്ട പ്രഘോഷണത്തെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് മരണത്തിനുമുമ്പ് പ്രഘോഷിക്കപ്പെട്ട സുവിശേഷത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്. മരിച്ചവരുടെ ആത്മാക്കളോട് വചനം പ്രഘോഷിക്കുന്നു എന്ന് അവകാശപ്പെടുന്ന വിഭാഗങ്ങള്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ 1 പത്രോ 4:6 നെ ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാണല്ലോ.
<p><p><p><p>>>====================================<<<p><p align="justify"><u>
2. " ആത്മാവോടുകൂടെചെന്ന് അവന് ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. " (1 പത്രോസ് 3:19-20)</u>
<p><p><p align="justify">
രക്ഷകര സന്ദേശം നല്‍കുന്നതിന് ജനസങ്ക്ൽപ്പങ്ങളിൽ നിലനില്‍ക്കുന്ന ചില ഐതിഹ്യ കഥകൾ അഥവാ 'മിത്തു'കൾ ബൈബിൾ പലയിടത്തും ഉപയോഗിക്കാറുണ്ട് . അക്ഷരാർതതിലല്ല പ്രതീകാത്മകമായി വേണം ഇവയെ മനസ്സിലാക്കുവാൻ . എത്യോപ്യയിൽ പ്രചാരത്തിലിരുന്ന ഹെനോക്കിന്റെ അപ്പോക്രിഫ പുസ്തകവും അതിൽ വിശദമായി വിവരിച്ചിട്ടുള്ള ഹെനോക്കിന്റെ പാതാളസന്ദർശനവുമാനു 1 പത്രോസ് 3:19-20 ൽ പറയുന്ന യേശുവിന്റെ പാതാളസന്ദർശനതിനും പരേതാത്മാക്കളോടുള്ള സുവിശേഷ പ്രഖോഷണത്തിനും മാതൃകയും പ്രതീകവുമായിത്തിർന്നതു .യഹൂദ പാരമ്പര്യമനുസരിച്ച് മരിച്ചവരെല്ലാം അന്ത്യവിധി കാത്ത് കഴിയുന്ന സ്ഥലമാണ് പാതാളം . ഉല്പത്തി 6:1-4 ൽ വിവരിക്കുന്ന ദൈവപുത്രനമാരും മനുഷ്യപുത്രിമാരുമായി വെഴ്ചയിലെർപ്പെട്ടതും അവര്‍ക്ക് അതികായന്മാരായ പുത്രന്മാർ ഉണ്ടാകുന്നതുമെല്ലാം ഈ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട് . ഈ ദൈവപുത്രന്മാരെ വലിയ പാപികളായിട്ടാണ് യാഹൂദപാരബര്യം പരിഗണിക്കുന്നത് .നോഹിന്റെ കാലത്ത് പെട്ടകം പണിതപ്പോൾ ദൈവത്തെ അനുസരിക്കതിരുന്നവരും ഇവരെപ്പോലെ കൊടും പാപികളായാണ് യഹൂദപാരമാബര്യം കരുതുന്നത് .അവരുടെ കൊടും പാപത്തിനു ശിക്ഷയായി അന്ത്യവിധിവരെ ചങ്ങലകളാൽ ബന്ധിതരായി അവർ പാതാളത്തിൽ കഴിയുകയാണത്രേ . എത്യോപ്യൻ ഹെനോക്ക് ബുക്ക് അനുസര്ച്ചു അവര്‍ക്ക് ഒരിക്കലും മാപ്പോ മോചനമോ ലഭിക്കുകയില്ലെന്നു പാതാളത്തിൽ ചെന്ന് അറിയിക്കാൻ ഹെനോക്ക് നിയോഗിക്കപ്പെടുന്നു . എന്നാൽ തങ്ങൾക്കുവേണ്ടി ദൈവത്തോട് മാപ്പപേക്ഷിക്കാൻ ഈ പാതാളവാസികൾ ഹെനോക്കിനോട് അഭ്യർത്തിക്കുന്നു . പക്ഷെ ഹെനോക്കിന്നു നിർദേശം ലഭികുന്നത് , തങ്ങൾക്കു ഒരിക്കലും സമാധാനം ലഭിക്കുകയില്ലെന്നു പാതാളത്തിൽ ചെന്ന് നിർണ്ണായകവും അന്തിമവുമായി അവരെ അറിയിക്കാനാണ് . ഈ പശ്ചാത്തലവുമായാണ് ലേഖനകർത്താവ് യേശുവിനെ ബന്ധിപ്പിക്കുന്നത് .
<p><p><p align="justify">
എന്നാൽ യേശുവിന്റെ പീഡാസഹനവും മരണവും ഉയർപ്പും വഴി എല്ലാക്കാലത്തും എല്ലാദേശങ്ങളിലും ജീവിച്ചിരുന്നവരും ജീവിക്കുന്നവരും ജീവിക്കാനിരിക്കുന്നവരുമായ എല്ലാ മനുഷ്യര്‍ക്കും രക്ഷയുടെ വാതിൽ തുറന്നിരിക്കുന്നുവെന്നു ഹെനോക്കിന്റെ കഥയെ അനുരൂപപ്പെടുതിക്കൊണ്ട് നല്കുന്ന സന്ദേഹമാണ് യേശുവിന്റെ പതാള സന്ദര്‍ശനവും പരേതാത്മാക്കളോടുള്ള സുവിശേഷ പ്രഖോഷണവും .അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ട ഒരു റിപ്പോർട്ടല്ല അത് ..,പ്രത്യത പ്രതീകങ്ങളിലൂടെ നല്കപ്പെടുന്ന ഒരു രക്ഷാകര സന്ദേശമാണ് .യേശുവിന്റെ മഹത്വവും അനന്യതയും എടുത്തു കാണിക്കുവാനും ഹെനോക്കുമായുള്ള താരതമ്യം ഉപയോഗപ്പെടുതിയിരിക്കുകയാണ് . ഹെനോക്ക് പാതാളത്തിൽ ചെന്നറിയിക്കുന്നത് അവിടത്തെ ബന്ധനസ്തരായ അന്തെവാസികൾക്ക് ഒരിക്കലും രക്ഷയില്ലെന്നാണെങ്കിൽ , യേശു പ്രഖ്യാപിക്കുന്നത് തന്റെ മരണത്തിലൂടെ എല്ലാ മനുഷ്യരും നേടിയ രക്ഷയുടെ സന്ദേശമാണ് .
</span></span>
<p><p><p><p>
Authers:<br>
റവ: ഡോ: സിപ്രിയാൻ ഇല്ലിക്കമുറി <br>
റവ: ഡോ:ജോസഫ് പാംബ്ലാനി
Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com0tag:blogger.com,1999:blog-1829619390829715161.post-82297223081689143732013-02-21T11:31:00.001-08:002013-02-21T11:31:34.694-08:00മദ്യപാനം പാപമോ ?<span style="font-size:120%;"><p align="justify">
അഞ്ച് മില്യണിലേറെ വരുന്ന കേരള കത്തോലിക്കര്‍ക്ക് ഏറെ താമസിയാതെ മദ്യപാനം ഒരു പാപമാകാന്‍(ഒരുപക്ഷെ ,ഒരു മാരകപാപം !) പോകുന്നു എനാണ് അടുത്ത നാളിലെ വാര്‍ത്ത .കേരള കത്തോലിക്ക മെത്രാന് സംഘം നിയോഗിച്ച കമീഷന്റെ പഠനനിര്ദേശമനുസരിച്ചു മദ്യപാനം നടത്തിയവര്‍ കുബസാരത്തില്‍ ഏറ്റു പറയാന്‍ ബാധ്യസ്ഥരാണ്.ഈ വിഷത്തില്‍ കമ്മീഷന്റെ മറ്റൊരു നിര്‍ദേശം മദ്യപരെ സഭാസ്ഥാപങ്ങളില് നിന്ന് വിലക്കുക എന്നതാണ്. 2013 ഫെബ്രവുവരി 2 ന് ഇത് സംബന്ധിച്ച് കെ.സി.ബി.സി. യുടെ ഒവ്ദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നു കമ്മീഷന് സെക്രടറി ഫാ.പി.ജെ.ആന്റണി അറിയിച്ചിട്ടുണ്ട് (<a href="http://www.emalayalee.com/varthaFull.php?newsId=11911">വാര്‍ത്ത</a>)</p><p></p><p align="justify">
മദ്യപാനം കേരളത്തില്‍ ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുകയാണ് .ഇപ്പോഴത് സ്കൂള്‍ തലത്തിലെ കുട്ടികളുടെ ഇടയില്‍ വരെ എത്തിയിരിക്കുന്നു .ഇത് സൃഷ്ടിക്കുന്ന സാമൂഹികവും ഗാര്‍ഹികവും വ്യക്തിപരവുമായ ദുഷിപ്പുകള്‍ ഏറെയാണ് .വികസിത -വികസ്വര രാജ്യങ്ങളില്‍ ഹൃദ്രോഗങ്ങളും ക്യാന്‍സറും കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ ആരോഗ്യപ്രശ്നമായിട്ടാണ് ആരോഗ്യമേഖലയിലെ പ്രമുഖര്‍ മദ്യപാനത്തെ കണക്കാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയോക്കെയാണെന്നിരിക്കിലും (കെ.സി.ബി.സി.) മദ്യപാനത്തെ ഒരു പാപമായി കണക്കാക്കാമെന്ന കമ്മീഷന്റെ നിലപാട് പല രീതിയിലും ചോദ്യം ചെയ്യപ്പെടാവുന്നതാണ് .
</p><p></p><p align="justify">
1) ഒന്നാമതായി ,മദ്യപര്‍ പലതരത്തില്‍ വേര്‍തിരിച്ചു കാണാന്‍ കമ്മീഷന് ശ്രമിച്ചിട്ടില്ല .എല്ലാതരം മദ്യപരെയും ഒരുമിച്ച് 'പാപം' എന്നാ ഒറ്റ കൊട്ടക്കുള്ളിലേക്കിട്ടു .മദ്യപര്‍ പലതരമുണ്ട് .ഉത്ത്രവാടിത്വമുള്ള മദ്യപാനികള്‍,സ്ഥിരമദ്യപര്,അമിതമദ്യപരെ നാല് ഗാനത്തില്‍ തിരിച്ചിട്ടുണ്ട്. സാമൂഹികമദ്യപര് (ആഘോഷങ്ങളുടെ ഭാഗമായി വല്ലപ്പോഴും മദ്യപിക്കുന്നവര്‍),ഉപദ്രവകരമായ മദ്യപര്‍ (മദ്യം അപകടകരമായ ഒരവസ്ഥയിലേക്ക് മാറാന്‍ പറ്റുന്ന രീതിയില്‍ മദ്യപാനം ശീലമാക്കാന്‍ തുടങ്ങിയവര്‍ ),അപകടകരമായി മദ്യപര്‍(ആരോഗ്യ കുടുംബ -സാമൂഹിക പ്രശങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ മദ്യപാനം അപകടകരമായ് ഒരു ശീലമാക്കിയവര്‍ ),മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ അസ്വസ്ഥത കാണിക്കുന്ന ആശ്രിത മദ്യപര്‍(Social ,Harmful, Hazardous and Dependent Drinkers)
</p><p></p><p align="justify">
2) രണ്ടാമതായി,ഈ സമീപനം ഒരു ആരോഗ്യപ്രശ്നത്തെ ധാര്‍മ്മിക പ്രശന്മാക്കി മാറ്റുകയാണ് .ഇന്ത്യന്‍ ഭാരഖടനയുടെ നിര്‍മ്മാതാക്കള്‍ മദ്യപാനത്തെ ആരോഗ്യത്തിന്റെ പശ്ചാതലത്തില്‍ പരിഗണിച്ച് അതിനു മേലുള്ള നിരോധനങ്ങളും ഉപയോഗത്തിനുള്ള മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട് .ഭരണഘടന മദ്യപാനത്തെ ഒരു ധാര്‍മ്മിക പ്രശ്നമാക്കി മാറ്റിയിട്ടില്ല .
</p><p></p><p align="justify">
3) മൂന്നാമത്തെ അപാകത മദ്യപാനത്തിന്റെ കാരണം കണ്ടെത്തുന്നതിലാണ്. എന്താണ് മദ്യപാനത്തിന്റെ കാരങ്ങള്‍ ? മദ്യപാനത്തിന് പല കാരണങ്ങളുണ്ട്. ആരോഗ്യമെഖലയിലെ പഠനങ്ങള്‍ മദ്യപാനത്തെ ജനിതകവും ജീവശാത്രസ്പരവുമായ ഘടകങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമായി കണക്കാക്കുന്നുണ്ട് .ലോകാരോഗ്യസംഘടനയുടെയും യൂറോപ്യന്‍ -അമേരിക്കന്‍ ആരോഗ്യസംഘടകളുടെയും ഒവ്ദ്യോഗിക പഠനങ്ങല്‍ മദ്യപാനത്തെ ഒരു രോഗമായി കണക്കാക്കാം എന്നു പറയുന്നു. ചില കുടുംബങ്ങളില്‍ ജനിതകമായ പ്രത്യേകതകള്‍ മൂലം പാരബര്യത്തിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മദ്യപാനശീലം കാണാനാവും .
</p><p></p><p align="justify">
4) അവസാനമായി ,ധാര്‍മ്മിക തലവും നൈതികതലവും ഇവിടെ കൂട്ടിക്കുഴക്കപ്പെടുകയാണ് .ക്രിസ്തീയധാര്മ്മിക നിയമങ്ങള്‍ (Moral laws)പ്രകൃതിനിയമങ്ങള്‍ക്കും സുവിശേഷ നിയമങ്ങള്‍ക്കുമനുസൃതമായിട്ടാണ് രൂപപ്പെട്ടിട്ടുള്ളതും ഇനി രൂപപ്പെടെണ്ടതും .രാഷ്ട്രവും സമൂഹവും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിനുവേണ്ടി പല നിയമങ്ങളും രൂപപ്പെടുത്തുന്നുണ്ടാവാം. അവയെ പോതുപെരുമാറ്റ നിയമങ്ങളായിട്ടു (positive laws) വേണം മനസ്സിലാക്കാന്‍ .സഭ ഒരു ദൈവികസ്ഥാപനമായിരിക്കുബോള് പ്രകൃതിനിയമതിന്റെയോ ദൈവികവെളിപാടിന്റെയോ ഭാഗമല്ലാത്തതൊന്നും 'പാപം' എന്ന മത പ്രത്യയ ഭാവനയില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല .'പാപം' എന്നത് ഒരു നിയമലംഘനത്തിനു വിധിക്കുന്ന ശിക്ഷയായിട്ടല്ല മനസ്സിലാക്കേണ്ടത് . പാപം അടിസ്ഥാനപരമായി ദൈവ -മനുഷ്യ ബന്ധത്തില്‍ നിന്നുള്ള അകന്നു പോക്കാണെന്നിരിക്കെ സാമൂഹിക പെരുമാറ്റ നിയമങ്ങളെ പാപത്തിന്റെ ഗണത്തില്‍പെടുത്തി സഭാശിക്ഷാനടപടി (മദ്യാര്ക്ക് സഭാസ്ഥാപനങ്ങളില്‍ വിലക്ക് )സ്വീകരിക്കാന്‍ സഭയ്ക്ക് ധാര്‍മ്മിക അധികാരമില്ലെന്ന് പല രീതിയിലും സ്ഥാപിക്കാനാവും.
</p><p></p><p align="justify">
* പാപത്തെ ഏതെങ്കിലും ഒരു നിയമത്തിന്റെ ലംങ്കനത്തിനു കൊടുക്കുന്ന ശിക്ഷാ നടപടിയായി കാണാനാവില്ല .അതിന്റെ അര്‍ഥം സഭയ്ക്ക് വിശ്വാസികളുടെ ജീവിതത്തിനു ആവശ്യമായ അച്ചടക്കനിയമങ്ങളും നിബന്ധനകളും രൂപവത്കരിക്കാനധികാരമില്ല എന്നല്ല .മറിച്ച് ശിക്ഷാനടപടിയെന്നോണം ഒരു നിയമലംഘനത്തെ പാപമെന്നു വിളിക്കാനാവില്ല എന്നാണു .കാരണം പാപം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൈവവും മനുഷ്യനുമായുള്ള സ്നേഹബന്ധത്തിന്റെ വിശ്ചെടനമാണ് .മദ്യപിക്കുന്ന ഒരാള്‍ സ്നേഹത്തിന്റെ പ്രതിഫലനമായ അത്മീയജീവിതത്തില് ഉല്സാഹിയായിരിക്കുകയും കുടുംബത്തിലും സമൂഹത്തിലും സഹോദരന്സ്നേഹത്തിന്റെ തികഞ്ഞ മാതൃകയായിരിക്കുകയും ചെയ്യുമ്പോള്‍ അയാളുടെ മദ്യപാനശീലത്തെ എങ്ങനെ പാപമെന്നു വിളിക്കും ? ചിലപ്പോള്‍ മദ്യപാനം അദേഹത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം ,വിഷമടങ്ങിയ ഭക്ഷണപദാര്തങ്ങള് നിരന്തരമായി ആഹരിക്കുന്നത് ക്യാന്‍സറിനു കാരണമാകുന്നത് പോലെ .
</p><p></p><p align="justify">
* മദ്യപാനത്തെ ഒരു മാരകപാപമായി പ്രഖ്യാപിക്കാന്‍ പോവുകയാണെങ്കില്‍ അത് കുറച്ചുകൂടെ വൈഷമ്യം പിടിച്ച ഒരു നിലപാടിലായിരിക്കും എത്തിക്കുക .ഒരു പാപം മരകപാപമാകുന്നത് ഗൌരകരമായ കാര്യങ്ങളില്‍ മുഴുവന്‍ അറിവോടും പൂര്‍ണ്ണ സംമ്മതത്തോടും കൂടി വ്യക്തി തീരുമാനമെടുത്തു ചെയ്യുമ്പോള്‍ മാത്രമാണ്. ഒരു കാര്യം ഗൌരവമുള്ളതാകുന്നത് അതിന്റെ സ്വാഭാവിക പ്രകൃതിയില്‍ത്തന്നെയാണ് .ഉദാഹരണത്തിന് കൊലപാതകം ഗൌരവകരമായ പ്രവൃത്തിയാണ് ,കാരണം ,അത് ജീവനെ ഹനിക്കുന്നതും തിന്മയാണെന്നു സാര്‍വ്വത്രിക ധാര്‍മ്മിക മനസാക്ഷി അംഗീകരിക്കുന്നതുമാണ് .അതിനെ ഏതെങ്കിലും ഒരു അധികാരിക്ക് ഒവ്ദ്യോഗിക നിയമ പ്രഖ്യാപനം നടത്തി ലഘുവാക്കാനാവുന്നതല്ല .എന്നാല്‍ കൊലപാതകം ചെയ്യുന്ന ഒരാള്‍ മാരകപാപമാണോ ചെയ്തത് എന്നാ തീരുമാനത്തിലെത്താന്‍ മറ്റ് രണ്ടു കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട് -മുഴുവനായ അറിവും പൂര്‍ണ്ണമായ സമ്മതവും .മാനസികരോഗിയോ അല്ലെങ്കില്‍ കുട്ടിയോ ആണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ യഥാര്‍ത്ഥ അറിവില്ലായ്മയാണ് ഈ പ്രവൃത്തിക്ക് പിന്നിലുള്ളത് .അതുപോലെ സ്വരക്ഷക്ക് വേണ്ടി കൊലചെയ്യുന്നവര്‍ പൂര്ണ്ണസമ്മതതോടെയല്ല അത് ചെയ്യുന്നത് .മാരകപാപത്തെ നിര്‍ണ്ണയിക്കുന്ന അറിവ് ,സമ്മതം എന്ന രണ്ടും മൂന്നും കാര്യങ്ങള്‍ വ്യക്തികളെയും സാഹചര്യങ്ങളെയും ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കും .അതിനാല്‍ സഭാനിയമത്തിന് ,ഒരു പ്രവൃത്തി ഗൌരവമുള്ളതാണോ ലഘുവാണോ എന്ന് നിശ്ചയിക്കാന്‍ മാത്രമേ ആകൂ .അത് മാരകപാപമാണോ ലഘുപാപമാണോ എന്ന ധാര്‍മ്മിക വിലയിരുത്തല്‍ നടത്തേണ്ടത് അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളാണ്.ഒരു പടികൂടി കടന്ന് മാരകപാപം എന്നത് ദൈവത്തിനെതിരെയുള്ള ആത്യന്തികമായ മനുഷ്യന്റെ തിരഞ്ഞെടുപ്പാണെന്നിരിക്കെ അത് എതെങ്കിലും ഒരു പ്രത്യേക പാപമായിട്ടല്ല കൃപാരഹിതമായ മനുഷ്യ പ്രകൃതിയുടെ അവസ്ഥയായി വേണം മനസ്സിലാക്കാന്‍ .അങ്ങനെയെങ്കില്‍ പുറത്ത് നിന്ന് ഒരു മൂന്നാം കഷിക്ക് തീര്‍പ്പു കല്പ്പിക്കനാവാത്ത വണ്ണം വ്യക്തിപരമായി തിരിച്ചറിയേണ്ട ഒരു സാധ്യതയാണിത്.
</p><p></p><p align="justify">
* അടുത്തതായി നിയമപരമായ ബാധ്യതയും ധാര്‍മ്മികമായ ബാധ്യതയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട് .നിയമനിര്മ്മാതാവിനു നിയമാപരമായ ബാധ്യത നിറവേറ്റാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങളും നടപടികളും സ്വീകരിക്കാം എന്നിരിക്കെ ,ധാര്‍മ്മിക ബാധ്യത നിറവേറ്റുന്നതില്‍ ഒരു വ്യക്തിക്ക് നേരെ നിയമപരമായ നിലപാടുകലെടുക്കാനാവില്ല. ഉദാഹരണത്തിന് ,വ്യക്തിപരമായ കാരണങ്ങളാല്‍ വിവാഹബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിനോട് ഭാര്യയ്ക്കും കുട്ടികള്‍ക്കും കുട്ടികള്‍ക്ക് പ്രായപൂര്തിയാകുന്നതുവരെ ജീവിതചിലവിനുള്ള തുക കൊടുക്കണമെന്ന് നിയമം മൂലം കോടതിക്ക് വിധിക്കാനാവും .എന്നാല്‍ ആയാള്‍ ഭാര്യയേയും മക്കളെയും സ്നേഹിക്കണമെന്നു നിയമം മൂലം ആവ്ശ്യപ്പെടാനാവില്ല. ഒരു സദുപദേശം എന്ന നിലയില്‍ നിര്‍ദേശിക്കാം എന്നു മാത്രം. കാരണം ഒന്നാമത്തേത് നിയമപരമായ ബാധ്യതയും രണ്ടാമത്തേത് ധാര്‍മ്മിക ബാധ്യതയുമാണ് .ധാര്‍മ്മിക ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വ്യക്തികള്‍ക്ക് അവരുടെ പൂര്‍ണ്ണമായ സ്വാതന്ത്രം അനുവദിക്കേണ്ടതുണ്ട്. അതില്‍ നിയമദാതാവിനു ഒരു ഉപദേശകന്റെ ഭാഗം മാത്രമേയൊള്ളൂ .നിയമദാതാവ് എന്ന റോളില്‍ രാക്ഷ്ട്രത്തിനും സഭക്കും മദ്യപാനത്തിന്റെ കാര്യത്തില്‍ ചെയ്യാനാവുന്നത് വ്യക്തികളെ മദ്യത്തിന്റെ വിപത്തുകളെക്കുറിച്ചു ബോധവത്കരിക്കുകയും അതിന്റെ ഉപയോഗത്തില്‍ വ്യക്തിസ്വാതന്ത്രത്തെ ഹനിക്കാതെ നിയമപരമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയും മാത്രമാണ് .
</p><p></p><p align="justify">
* സഭാനിയമത്തിന്റെ ലംഘനതിനു ശിക്ഷയായി പാപം ആരോപിക്കുക എന്നത് മതാത്മകമല്ലാത്ത രാക്ഷ്ട്രധികാരത്തിന്റെ അന്ധമായ അനുകരണത്തില്‍ നിന്ന് സഭയില്‍ വന്നു ചേര്‍ന്ന തെറ്റായ ഒരു പ്രവണതയാണ് .രാക്ഷ്ട്രം അതിന്റെ നിയമങ്ങളനുസരിപ്പാന് ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നു. സഭ അത്തരം നിലപടുകലെടുത്തു വിശ്വാസികളെ 'സഭാവിദേയരാക്കുവാന് 'പഴയകാലങ്ങളില്‍ ശ്രമിചിട്ടുണ്ട് .ഇത് സഭയുടെ ദൈവികസ്വഭാവത്തിനു കളങ്കമായി മാറുകയും ചെയ്തിട്ടുണ്ട് .
</p><p></p><p align="justify">
കെ.സി.ബി.സി. കമ്മീഷന്റെ മദ്യവിരുദ്ധ നിലപാടുകളെ ശാഘിക്കുമ്പോള് തന്നെ മറ്റ് പല ചോദ്യങ്ങള്‍കൂടി സാമൂഹിക -രാക്ഷ്ട്രീയ -മനശാസ്ത്ര ദൈവശാസ്ത്ര പക്ഷങ്ങളില്‍ നിന്ന് ഈ വിഷയത്തെക്കുറിച്ച് ഉയര്ത്തപ്പെടെണ്ടതുണ്ട് .മദ്യപാനത്തെ ഓരു പാപമാക്കി മാറ്റുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത് ? അത് പാപത്തെക്കുറിച്ച് ഒട്ടും വേവലാതിപ്പെടാത്ത കുറെ 'പാപികളെക്കൂടി 'സൃഷ്ടിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ ? അങ്ങനെ പാപത്തെയും കുബസാരമെന്നു കൂദാശയും ഒരു മൌദ്യമാക്കുകയല്ലേ ?അമിത മദ്യപാനമാണോ അതോ എല്ലാതരം മദ്യപാനങ്ങളും ഈ പാപത്തിന്റെ ലിസ്റ്റില്‍ പെടുമോ ?സഭാസേവനം നടത്തുന്ന മദ്യപനശീലമുള്ള വൈദികരെ സഭാസേവനത്തില്‍ നിന്ന് വിലക്കുമോ ?അങ്ങനെ ചോദ്യങ്ങള്‍ പലതാണ് .സഭ സത്യത്തില്‍ ചെയ്യേണ്ടത് ജനങ്ങളെ ജാതിമതഭേതമന്യേ ഈ മഹാവിപത്തിനെക്കുറിച്ച് ബോധവത്കരിക്കുകയും പ്രശ്നപരിഹരത്തിനായി പ്രയോഗികമായ നടപടികള്‍ എടുക്കുകയും ചെയ്യുക എന്നതാണ് .അല്ലാതെ പാപത്തിന്റെ ലിസ്റ്റിന്റെ ദൈര്‍ഖ്യം കൂട്ടിയതുകൊണ്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും ശ്വാശ്വത പരിഹാരമുണ്ടാകുമെന്നു തോന്നുന്നില്ല .
</p><p></p><p align="justify">
Auther ഡോ : ഫെലിക്സ് പൊടിമറ്റം
</p></span>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com3tag:blogger.com,1999:blog-1829619390829715161.post-40105961995270096662012-08-04T04:05:00.002-07:002012-08-04T04:07:15.634-07:00ആദവും ഹവ്വായും ഉത്ഭവപാപവും - Part1<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyvPyPfuc2USIzDb2A-OsRKoahJrrqGZfHol-ckH5XpUjvWUENBRD0UnyattgcTSQewJO020IiNKk5Q1q7NnI5Coz1RC2myFJl4hPa4XV7-lC9pszHr8YFXNZb24kI__JBjcvZmh16Cj69/s1600/images.jpg" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"><img border="0" height="134" width="92" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyvPyPfuc2USIzDb2A-OsRKoahJrrqGZfHol-ckH5XpUjvWUENBRD0UnyattgcTSQewJO020IiNKk5Q1q7NnI5Coz1RC2myFJl4hPa4XV7-lC9pszHr8YFXNZb24kI__JBjcvZmh16Cj69/s200/images.jpg" /></a></div>
<p align="justify"><span style="font-size:120%;">മനുഷ്യകുലത്തിന്റെ ആദ്യ മാതാപിതാക്കളായ ആദം,ഹവ്വാ എന്നീ രണ്ടു വ്യക്തികള്‍ ഭൌമിക പറുദീസയില്‍ വച്ച് ദൈവം തിന്നരുതെന്ന് വിലക്കിയിരുന്ന വൃക്ഷത്തിന്റെ പഴം തിന്നുകയും അങ്ങനെ ദൈവകല്പ്പന ലംഘിക്കയും ചെയ്തതിന്റെ ഫലമായി ,അവരുടെ സന്താനപരബരകള്‍ എന്ന നിലയില്‍ എല്ലാ മനുഷ്യരും ജന്മനാതന്നെ ആയിരിക്കുന്ന പ്രസാദവരഹിതമായ അഥവാ പാപാത്മകമായ അവസ്ഥയാണല്ലോ "ഉത്ഭാവപാപം" എന്ന് പരബരാകതമായി പറഞു പോന്നിരുന്നത് .<a href="http://thottakkaran.blogspot.in/2011/02/blog-post_17.html">ആദത്തെയും ഹവ്വയെയും ഭൌമികകപറുദീസായെയും പറ്റി പറഞ വസ്തുതകളുടെ വെളിച്ചതില്‍</a> ഉത്ഭവപാപമെന്ന യാഥാര്ത്യത്തെപ്പറ്റി ഒരു പുനര്‍വിചിന്തനം ആവശ്യമായിരിക്കുകയാണ് ,ഉത്ഭവപാപം എന്ന് പറയുന്നത് വിശ്വാസത്തിന്റെ ഒരു ഉള്‍ക്കാഴ്ചയാണ് .ആ നിലക്ക് അതൊരു വിശ്വാസ സത്യമാണ് ,അതിനു മാറ്റമില്ല .എന്നാല്‍ ഈ വിശ്വാസം മനസ്സിലാക്കുന്ന രീതി മനുഷ്യകുലത്തിന്റെ ബൌദ്ധികവും സാംസ്കാരികവുമായ വളര്‍ച്ചയെയും കാലികമായ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് .1966 ജൂലൈ 11 ആം തിയതി ഉത്ഭവപാപത്തെപ്പറ്റി നടന്ന ഒരു സിംബോസിയത്തില്‍ സംബന്ധിച്ച ദൈവശാസ്ത്രജന്മാരോട് ,ഇന്നത്തെ മനുഷ്യര്‍ക്ക് മനസ്സിലാകുന്നതും പ്രസക്തവുമായ രീതിയില്‍ ഉത്ഭവപാപത്തെ വിവരിച്ചുകൊടുക്കുവാന്‍ ആറാം പോള്‍ മാര്‍പാപ്പ തന്നെ ആവശ്യപ്പെടുകയുണ്ടായി .</span></p><p></p>
<b>ഉത്ഭാവപാപം പഴയനിയമത്തില്‍ .</b>
<p></p><p align="justify"><span style="font-size:120%;">
ആദം(ha adam) എന്ന വാക്കിന്റെ അര്‍ഥംതന്നെ "മനുഷ്യന്" എന്നാണ് .സംഘാതാത്മകമായ വ്യക്തിത്വം(corporate personality) അഥവാ മനുഷ്യസമൂഹമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് .അല്ലാതെ ആദ്യത്തെ മനുഷ്യന്റെ പേരായിരുന്നില്ല "ആദം" എന്നത് .ആദമെന്നും ഹവ്വായെന്നും പേരുള്ള രണ്ടു വ്യക്തിക്കളുടെ സന്താനപരബരകളായിട്ടാണ് എല്ലാ മനുഷ്യരും ജനിച്ചതെന്ന് പഠിപ്പിക്കുകയായിരുന്നില്ല ഉല്‍പ്പത്തിയിലെ ആദ്യ രണ്ടാധ്യായങ്ങളുടെ പ്രബോധനുദ്യേശം. ആദതിന്റെയും ഹവ്വായുടെയും പാപത്തിനു ശേഷം ലോകത്തില്‍ പാപം വളരെവേഗം വര്‍ധിച്ചു പെരുകിയതായി ഉലപ്പതിയുടെ പുസ്തകം പറയുന്നുണ്ടെങ്കിലും ,അത് ഈ അദിപാപത്തിന്റെ ഫലമായിരുന്നു എന്ന് ഉല്‍പ്പത്തിപ്പുസ്തകത്തില്‍ ഒരിടത്തും സൂചിപ്പിപ്പിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആദിമാതാക്കളുടെ പാപം മറ്റു മനുഷ്യരെ കര്‍മ്മപാപത്തിലേക്കോ ഉത്തഭവപാപത്തിലേക്കോ നയിച്ചതായി ഉല്‍പ്പതിയുടെ പുസ്തകമോ പഴയനിയമത്തിലെ മറ്റേതെങ്കിലും പുസ്തകമോ പറയുന്നില്ല .കര്‍മ്മപാപവും ഉത്ഭവപാപവും തമ്മിലുള്ള വേര്‍തിരിവും പഴയനിയമത്തിന് അംജ്ഞാതമാണ്. ആദത്തിന്റെയും ഹവ്വായുടെയും പാപത്തെപ്പറ്റി പഴയനിയമത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരിചിന്തനമൊന്നും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്. പാപവും തിന്മയും ലോകത്തില്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഉത്തരം നല്‍കുക മാത്രമാണ് ഉല്‍പ്പത്തിയുടെ കര്‍ത്താവ് ചെയ്യുന്നത് .ഉത്ഭവപാപമുണ്ടെന്നു ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നില്ല .പഴയനിയമത്തില്‍ ഒരിടത്തും ഉത്ഭവപാപത്തെക്കുറിച്ചു പറയുന്നില്ല എന്നതുതന്നെയാണ് അതിനു കാരണം .</span></p><p></p>
<b>ഉത്ഭവപാപം പുതിയനിയമത്തില്‍
</b><p></p>
<p align="justify"><span style="font-size:120%;">
മനുഷ്യരെല്ലാവരും പാപികളാണെന്നതും എല്ലാവര്ക്കും യേശുവിലൂടെയുള്ള രക്ഷ ആവശ്യമാണെന്നതും പുതിയനിയമത്തിന്റെ പൊതുവായ വീക്ഷണവും പരോക്ഷമായ സാക്ഷ്യവുമാണ് .എന്നാല്‍ ,പാപത്തെ വ്യക്തിപരമായ് പാപമെന്നും ഉത്ഭവപാപമെന്നും പുതിയനിയമം ഒരിടത്തും വേര്‍തിരിച്ചുകാണിക്കുന്നില്ല .ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തിനു ആധാരമായി വി.അഗസ്തീനോസും പരമ്പരാഗത ദൈവശാസ്ത്രജന്മാരും തെന്ത്രോസ് സൂനഹദോസും ചൂണ്ടിക്കാട്ടുന്നത് റോമ 5:12-21 ആണ് .ഈ ലേഖനഭാഗമനുസരിച്ച് ,ആദത്തിന്റെ പാപവും തിന്മയും തമ്മില്‍ വ്യക്തമായ ഒരു ബന്ധമുണ്ടെന്നു എല്ലാ ബൈബിള്‍ പണ്ഡിതന്മാരും ഇന്ന് പൊതുവേ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ ബന്ധത്തിന്റെ സ്വഭാവത്തെപ്പറ്റി എല്ലാവരും എകാഭിപ്രായക്കാരല്ല. യഹൂദരുടെ ചിന്താരീതിയനുസരിച്ചു നിയമപാലനത്തിലൂടെയാണ് മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്നു നീതീകരണം അഥവാ രക്ഷ ലഭിക്കുന്നത് .പൌലോസിന്റെ ചിന്തയിലാകട്ടെ ക്രൂശിതനായ ക്രിസ്തുവിലൂടെ ദൈവം പ്രവര്‍ത്തിച്ച രക്ഷയിലുള്ള വിശ്വാസംവഴി മാത്രമേ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്നു നീതീകരണം ലഭിക്കൂ. ഈ സത്യം ശക്തമായി അവതരിപ്പിക്കുവാന്‍ പൌലോസ് ഉപയോഗിക്കുന്ന ഒരു താരതമ്യം അഥവാ സാദൃശ്യം മാത്രമാണ് ആദത്തെയും ആദത്തിന്റെ പാപത്തെയും പറ്റിയുള്ള പരാമര്‍ശം. "ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു ,അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"(5:12) "ഒരു മനുഷ്യന്റെ അനുസരണക്കേടിനാല് അനേകര്‍ പാപികളായിത്തിര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും "(5:19) യേശുവിലൂടെ ദൈവം പ്രവൃത്തിച്ച രക്ഷാകര സഭവം എല്ലാ മനുഷ്യര്‍ക്കും രക്ഷക്ക് നിദാനമായി ഭവിക്കുന്നു എന്ന വിശ്വാസ സത്യം മാത്രമാണ് പൌലോസ് ശ്ലീഹായുടെ പ്രബോധനലക്ഷ്യം .</span></p><p></p>
<p align="justify"><span style="font-size:120%;">
ആദത്തിന്റെ പാപംവഴി പാപം ആദ്യമായി ലോകത്തില്‍ പ്രേവേശിച്ചു ,പിന്നീട് എല്ലാ മനുഷ്യരും പാപം ചെയ്തു ,അങ്ങനെ എല്ലാവരും പാപികളായിത്തീര്‍ന്നു, പാപത്തിന്റെ ശിക്ഷയായ മരണം എല്ലാവര്ക്കും അനുഭവപ്പെടുന്നു - ഇതാണ് 5:12 ല്‍ പ്രകടമാകുന്ന പൌലോസ് ശ്ലീഹായുടെ വീക്ഷണം .അന്നത്തെ യഹൂദര്‍ ധരിചിരുന്നതുപോലെതന്നെ പൌലോസും ശാരീരികമായ മരണത്തെ പാപത്തിനുള്ള ശിക്ഷയായിട്ടാണ് കരുതുന്നത് .ആദം പാപം ചെയ്തതുകൊണ്ട് എല്ലാവര്ക്കും മരണം നേരിട്ടുവെന്നല്ല ,പിന്നെയോ എല്ലാവരും പാപം ചെയ്തതുകൊണ്ട് എല്ലാവര്ക്കും മരണവും അനുഭവപ്പെടുന്നതെന്നത്രേ പൌലോസ് പറയുന്നത് ."ഒരു മനുഷ്യന്റെ അനുസരണക്കേടിനാല് അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ " എന്ന് 5:19 ല്‍ പറയുമ്പോഴും ,ഒരു മനുഷ്യന്റെ അനുസരണക്കേട് മറ്റുള്ളവര്‍ക്ക് അവരുടെ സമ്മതമോ പ്രവൃത്തിയോ ഒന്നും കൂടാതെ പാപമായിതീര്‍ന്നുവെന്നു അര്‍ത്ഥമില്ല .5:12 ല്‍ പറയുന്നതുപോലെതന്നെ ,അനേകര്‍ പാപികളായെങ്കില്‍ അത് അവരും വ്യക്തിപരമായി അനുസരണക്കേട് കാണിക്കുകയും പാപം ചെയ്യുകയും ചെയ്തതുകൊണ്ടാണ് .ആദത്തിന്റെ പാപത്തിനു ആദ്യത്തെ പാപമെന്ന നിലയിലും ,ലോകത്തിലേക്ക് പാപത്തിനു പ്രവേശനം നല്കി എന്ന നിലയിലും മാത്രമേ പവ്ലോസ് ശ്ലീഹായുടെ വീക്ഷണത്തില്‍ ,മറ്റുള്ളവരുടെ പാപവുമായി ബന്ധമൊള്ളൂ .അല്ലാതെ ,ആദത്തിന്റെ പാപം മറ്റു മനുഷ്യര്‍ക്ക് പരബരാഗതമായ ധാരണയിലുള്ള ഉത്ഭവപാപത്തിനു കാരണമായി എന്ന് പൌലോസ് വിവക്ഷിക്കുന്നില്ല .അങ്ങനെ കൃത്യമായി പറഞാല്‍ ,മേല്പറഞ്ഞ ലേഖനഭാഗത്ത് പൌലോസ് ശ്ലീഹാ ഉത്ഭവപാപത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ പറയുന്നില്ല .</span></p><p></p>
<p align="justify"><span style="font-size:120%;">
എന്നാല്‍, "ഉത്ഭവപാപം" എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്ന യാഥാര്ത്യത്തെപ്പറ്റി തന്റെ ലേഖനത്തില്‍ ,വിശിഷ്യ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍, പൌലോശ്ലീഹ പലേടത്തും പറയുന്നുണ്ട് .സാധാരണമായി പാപം (he hamarita) എന്ന് പറയുമ്പോള്‍ പൌലോസ് ഉദ്ദേശികുന്നത് പാപകരമായ ഏതെങ്കിലും ഒറ്റപ്പെട്ട പവൃത്തിയല്ല .പ്രത്യുത പാപത്തിന്റെ മൂര്‍ത്തീകരണം അഥവാ മൂര്‍ത്തീമത്ഭാവം പൂണ്ട പാപത്തിന്റെ ശക്തിയാണ് .ഈ ശക്തി ലോകത്തില്‍ പ്രേവേശിക്കുവാന്‍ ഇടയാക്കിയത് ആദത്തിന്റെ പാപമത്രേ (5:12).പാപത്തിന്റെ ഈ ശക്തി ലോകത്തെയാകമാനം ഗ്രസിച്ചിരിക്കയാണ്. ലോകത്തില്‍ ഭരണം നടത്തുകയാണ്. മനുഷ്യന്റെ സ്വതന്ത്രമായ തീരുമാനത്തിനും തിരഞെടുപ്പിനും മുമ്പുതന്നെ ഈ ശക്തി ആന്തരികമായി അവനില്‍ സ്വാദീനം ചെലുത്തുന്നു ;പാപതിലേക്ക് അതവനെ പ്രേരിപ്പിക്കുന്നു .മനുഷ്യനെ തന്റെ അടിമയാക്കാനുള്ള നിരന്തരമായ പരിശ്രമത്തിലാണ് പാപത്തിന്റെ ഈ ശക്തി (റോമ 6:6.13-14.23;7:8.9.11.14-15) വികാരതീവ്രമായ ഭാക്ഷയിലാണ് പാപത്തിന്റെ ഈ ശക്തിയും അതിന്റെ നീരാളിപ്പിടുത്തത്തെയും പൌലോസ് വര്‍ണ്ണിക്കുന്നത് :"ഞാന്‍ പാപത്തിന് അടിമയായി വില്ക്കപ്പെട്ട ജഡികനാണ്. ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല.എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു പ്രവര്‍ത്തിക്കുന്നെങ്കില്‍ നിയമം നല്ലതാണെന്നു ഞാന്‍ സമ്മതിക്കുന്നു.എന്നാല്‍, ഇപ്പോള്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമാണ്. എന്നില്‍, അതായത്, എന്റെ ശരീരത്തില്‍, നന്മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്മ ഇച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്. അങ്ങനെ, നന്മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ത്തന്നെതിന്‍മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു.എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ളാദിക്കുന്നു.എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്! മരണത്തിന് അധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെ ആരു മോചിപ്പിക്കും?നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും.(റോമ 7:14-25).</span></p><p></p>
<p align="justify"><span style="font-size:120%;">
നമുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈഅവം നല്കുന്ന രക്ഷ സ്വീകരിക്കുന്നതിനു മുമ്പ് ഓരോ മനുഷ്യനും തന്നില്‍ത്തന്നെ അനുഭവപ്പെടുന്ന പാപത്തിന്റെ ശക്തിയെയാണ് പവ്ലോശ്ലീഹാ ഇപ്രകാരം ഭാവോജ്ജലമായി വര്‍ണ്ണിക്കുന്നത് .പാപതിനെ ഈ ശക്തി ഒരു അടിമയുടെ മേല്‍ എന്നാപോലെ പുറമേ നിന്ന് മാത്രമല്ല മനുഷ്യനില്‍ സ്വാദീനം ചെലുത്തുന്നത് .മനുഷ്യന്റെ ഉള്ളില്‍ ,അവന്റെ അവയവങ്ങളില്‍ ,അവന്റെ മനസ്സില്‍ വസിച്ചുകൊണ്ട് ,പാപ്തിലേക്ക് അതവനെ ആകര്‍ഷിക്കുന്നു .ഈ അക്സ്ര്ഷനവലയത്തില്‍ നിന്ന് സ്വയം രക്ഷാ പെടാന്‍ മനുഷ്യന് സാടിക്കില്ല .എനാല്‍ ഈ ദുര്ഭാഗ സാഹചര്യത്തില്‍ ആയിരിക്കുന്ന മനുഷ്യന് നിരാഷപ്പെടെണ്ടാതില്ല .കാരണം യേശുക്രിസ്തുവിലൂടെ രക്ഷയുടെ വഴി അവനുവേണ്ടി വെട്ടിത്തുരക്കപ്പെട്ടിരിക്കുന്നു .ദൈവത്തിനു സ്തോസ്ത്രവും നദിയും അര്‍പ്പിച്ചുകൊണ്ട് ആ വഴി അവന് സ്വീകരിക്കുകയെ വേണ്ടൂ .ഇതാണ് പാപത്തിന്റെ ശക്തിയിലമാര്‍ന്നു ഞെരിയുന്ന മസ്നുശ്യനു പവ്ലോസ് നല്കുന്ന സന്ദേശം .നേരത്തെ പറഞ്ഞപോലെ ,പാപത്തിന്റെ ശക്തിയെന്ന് പറയുമ്പോള്‍ വ്യ്ക്തിപരമായ് ഏതെന്കിലും പാപമല്ല പവ്ലോസ് ഉദ്ദേശിക്കുന്നത് .വ്യക്തിപരവും സ്വതനത്രവുമായ തീരുമാനത്തോടെ പാപകട്രമായ ഏതെന്കിലും പ്രവൃത്തി ചെയ്യുന്നതിന് മുമ്പുതന്നെ പാപതിലേക്ക് ഒരു ശക്തിയെയാണ് പവ്ലോസ് മനസ്സില്‍ കാണുന്നത് .യേശുവിലൂടെ ദൈഅവം നല്കുന്ന രക്ഷയെ ഊന്നിപ്പരയുന്നതിനാണ് പാപത്തിന്റെ ഈ ശക്തിയും അതിന്റെ പ്രവൃത്തന്തെയുമം ഇത്ര വിശദമായി പ്വ്ലോസ് വരച്ചുകാട്ടിയിരിക്കുന്നത് യേശുവിനെ കൂടാതെ മനുഷ്യന് പാപത്തിന്റെ ശക്തിയിലമാര്ന്നവനാണ് .സ്വയം രക്ഷപെടാന്‍ അവനു സാദ്യമല്ല .എന്നാല്‍ ,യേശുവിലുള്ള രക്ഷ സ്വീകരിച്ചവാന്‍ പാപത്തിന്റെ ശക്തിയില്‍ നിന്ന് മോചിതനായിരിക്കുന്നു (6:2,14,18)യേശുവിലുള്ള രക്ഷയും പാപത്തിന്റെ ശക്തിയും വിരുദ്ധ ദൃവങ്ങലാണ് .യേശുവിലുള്ള രക്ഷ സ്വീകരിക്കുന്നതിനു മുമ്പുള്ള മനുഷ്യന്റെ-മന്സുഹ്യകുലടിന്റെ - അവസ്ഥയാണെന്ന് പറയാം 'ഉത്ഭ്വപാപം 'എന്നാ പദം കൊണ്ട് അര്‍ത്ഥമാക്കുന്ന യാഥാര്‍ത്ഥ്യം .യേശുവിലുള്ള രക്ഷയുടെ വിരുദ്ധ ധൃവമായിട്ടു വേണമെങ്കിലും അതിനെ മനസ്സിലാക്കാം. </span></p><p></p>
<b>ഉത്ഭവപാപം സഭയുടെ പാരബര്യത്തിലും പ്രബോധനത്തിലും</b> <p></p>
<p align="justify"><span style="font-size:120%;">
യേശുവിലൂടെ ദൈവം നല്കിയ രക്ഷയിലുള്ള വിശ്വാസത്തോളം തന്നെ പഴക്കമുണ്ടെന്നു പറയാം ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ അവബോധത്തിനും. എന്നാല്‍, ആദ്യത്തെ നാല് നൂറ്റാണ്ടുകളില്‍ ഉത്ഭാവപാപത്തെപ്പട്ടിയുള്ള സ്പഷ്ടമായ് സൂചനകളോ രേഖകളോ ഒന്നും നാം കാണുന്നില്ല. ആദ്യനൂറ്റാണ്ടുകളില്‍ പ്രായപൂര്ത്തിയായവരായിരുന്നു വിശ്വസിച്ചു മാമോദീസാ സ്വീകരിച്ചിരുന്നത് .ശിശുമാമോദീസാ പ്രചാരത്തില്‍ വനത്തോടെ "പാപങ്ങളുടെ മോചനത്തിനായി" ശിശുകള്‍ക്ക് നല്കുന്ന മാമോദീസായുടെ അര്‍ത്ഥത്തവ്യാപ്തിയെപ്പറ്റി വിശ്വാസികള്‍ ചിന്തിച്ചു തുടങ്ങി .മാമോദീസാ വഴി വ്യക്തിപരമായ് പാപങ്ങളില്‍ നിന്ന് മാത്രമല്ല ,പാപത്തിന്റെ ശക്തിയുടെ അടിമത്വത്തില്‍ നിന്നും അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്നുമെല്ലാം (കൊളോ 1:13) മോചനം ലഭിക്കുന്നുവെന്ന ബോധ്യം സഭയില്‍ രൂഡമൂലമായിരുന്നു .പെലെജിയന്‍ പാഷണ്ട വാദികള്‍ (Pelagians) ശിശുമാമോദീസായെ എതിര്‍ത്തതും ഉത്ഭവപാപത്തെപ്പറ്റിയുള്ള പരിചിന്തനതിനു കാരണമായി .വി .അഗസ്തീനോസാണ് ആദ്യമായി ഉത്ഭവപാപത്തെപ്പറ്റി സ്പഷ്ടമായി പറയുന്നത്. പെലെജിയന്‍ പാഷണ്ട വാദികലുമായുള്ള വിവാദത്തില്‍ ഉത്ഭവപാപം അദ്ദേഹത്തിന് അവസരോചിതമായ ഒരുപകരണം കൂടിയായിത്തീര്‍ന്നു .ഉത്ഭവപാപത്തിനു ഉപോത്ബലമായി അഗസ്തീനോസ് ഉപയോഗിച്ച വിശുദ്ധ ഗ്രന്ഥഭാഗം റോമ 5:12-21 തന്നെയായിരുന്നു .ഇതില്‍ സുപ്രധാനവാക്യമായ 5:12 നു ശരിയായ ഒരു വ്യാഖ്യനമല്ല അദ്ദേഹം നല്‍കിയത് ."ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു .അപ്രകാരം <u>എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു </u>" എന്നതിലെ ഊന്നല്‍ കൊടുക്കുന്ന ഭാഗത്തിന് അഗസ്തീനോസിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ മാറ്റം വന്നു:"<u>ഒരുവനില്‍</u> എല്ലാവരും പാപം ചെയ്തു അങ്ങനെ <u>പാപം</u> എല്ലാവരിലും വ്യാപിച്ചു ". ഈ വ്യത്യാസം ആശയത്തിനു വരുത്തുന്ന വലിയ മാറ്റം വ്യക്തമാണല്ലോ .റോമ 5:12 ല്‍ വന്ന വാക്കുകളുടെ ഈ വ്യത്യാസം പരബരാഗതമായ രീതിയില്‍ ഉത്ഭവപാപം മനസ്സിലാക്കുവാന്‍ കാരണമായി. അഗസ്തീനോസിന്റെ ഈ വ്യാഖ്യാനമാണ് പാശ്ചാത്യ സഭയില്‍ മുഴുവന്‍ പ്രചാരത്തിലായത് .വിശുദ്ധ ഗ്രന്ഥത്തിന്റെ "വുള്‍ഗാത്ത" പരിഭാക്ഷയും "ഒരുവനില്‍ പാപം ചെയ്തു" എന്നാ ഭാഷ്യമാണ് സ്വീകരിച്ചത് .വ്യാകരണപരായി രണ്ടും സാദ്യമാണെങ്കിലും(eph ho- because or in whome) ,"ഒരുവനില്‍" എന്നാ പരിഭാഷ തെറ്റാണെന്നത് ഇന്ന് ബൈബിള്‍ പണ്ഡിതന്മാര് എല്ലാവരും തന്നെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് .</span></p><p></p>
<p align="justify"><span style="font-size:120%;">
ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ ആദ്യത്തെ ഔദ്യോഗിക പ്രസ്തവനയുണ്ടായത് 418 ല്‍ കാര്‍ത്തേജില്‍ സമ്മേളിച്ച പ്രൊവിഷല്‍ കൌന്‍സിലിലാണ് .പെലെജിയന്‍ പാഷണ്ടവാദികളുടെ തെറ്റായ ചില പ്രബോധനങ്ങളെ തിരുത്തുകയായിരുന്നു ഈ പ്രസ്താവനയുടെ ലക്ഷ്യം. ഒരു നൂറ്റാണ്ടിനു ശേഷം പെലെജിയന്‍ ചായ്വുള്ള ചിലര്‍ക്കെതിരെ ഒറാജില്‍ സമ്മേളിച്ച രണ്ടാമത്തെ പ്രൊവിഷല്‍ കൌന്സില് (529) വീണ്ടും ഉത്ഭവപാപത്തിന്റെ അസ്ഥിത്വത്തെയും സ്വഭാവത്തെയും സ്ഥിരീകരിക്കുകയുണ്ടായി .തെന്ത്രോസ് സൂനഹദോസും (1546) മേല്പറഞ കൌന്സിലുകളുടെ പ്രബോധനത്തെ അവര്‍ത്തിച്ചുറപ്പിച്ചു. ആദിമാതാപിതാക്കള്‍ ചരിത്രവ്യക്തികളാണെന്നും അവരുടെ പാപം ചരിത്രസംഭവമാണെന്നുമുള്ള ധാരയിലാണ് ഈ ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടുള്ളത്. അതുപോലെതന്നെ 'വുള്‍ഗാത്ത " പരിഭാക്ഷയെയാണ് ഈ പ്രസ്താവനകള്‍ ആധാരമാക്കുന്നത് .എന്നാല്‍, കൌന്സിലുകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍, മാറ്റമില്ലാത്തതും എന്നും എല്ലാവരും സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുമായ വിശ്വാസ സത്യത്തെ ,അത് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമത്തില്‍ നിന്നും വേര്‍തിരിച്ചു കാണെണ്ടിയിരിക്കുന്നു .ആദ്യത്തേത് നാം ആവശ്യം സ്വീകരിച്ചേ മതിയാകൂ. രണ്ടാമത്തേത്, അതായത് വിശ്വാസ സത്യം ആവിഷ്കരിക്കാന്‍ ഉപയോഗിച്ച മാധ്യമം, കാലികമായ പല സങ്കല്‍പ്പങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് . ഈ സങ്കല്‍പ്പങ്ങള്‍ മാറുന്നതിനനുസരിച്ച് മാധ്യമത്തിനും മാറ്റമുണ്ടാകാം. എന്നാല്‍ ,അത് പ്രാഘോഷിപ്പിക്കുന്ന വിശാസസത്യം എന്നും നിലനില്ക്കും. </span></p><p></p>
തുടരും...<p></p>
Author : സിപ്രിയന് ഇല്ലിക്കമുറിJohnyhttp://www.blogger.com/profile/17522986678057005647noreply@blogger.com3tag:blogger.com,1999:blog-1829619390829715161.post-5043607419207640382012-07-25T09:52:00.000-07:002012-07-25T09:59:52.493-07:00അധാര്‍മ്മിക സമ്പത്തുകൊണ്ട് സ്നേഹിതരെ നേടാമോ?<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS1cjj2t5EpMhclbqzChNM3IR-kAO_hoCWqrees932sZLp-F0FZ7TXws9Ap-FWGuOsfPpDkTVV07NoIwFn-8r6ViU1qk5vFbats2bnTrYOwTG2yWUx0ffiZXZQkQMwVRnCkEwKz4wemzVE/s1600/untitled.bmp" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"><img border="0" height="200" width="181" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS1cjj2t5EpMhclbqzChNM3IR-kAO_hoCWqrees932sZLp-F0FZ7TXws9Ap-FWGuOsfPpDkTVV07NoIwFn-8r6ViU1qk5vFbats2bnTrYOwTG2yWUx0ffiZXZQkQMwVRnCkEwKz4wemzVE/s200/untitled.bmp" /></a></div><span style="font-size:120%;"><p align="justify">
സുവിശേഷങ്ങളിലെ ഉപമകള്‍ മനസ്സിലാക്കുക പൊതുവെ അയത്ന ലളിതമാണ്. വിവരണ ഭംഗിയില്‍ മുന്നില്‍ നില് ക്കുന്ന ലൂക്കാസുവിശേഷത്തിലെ ഉപമകള്‍ വിശേഷിച്ചും. എന്നാല്‍ ലൂക്കാ16:1-13 ലെ ഉപമയുടെ വിശദീകരണം ദുഷ്കരമാണ്. അവിശ്വസ്തനായ കാര്യസ്ഥന്റെ പ്രവൃത്തിയെ ക്രിസ്തു ന്യായീകരിക്കുന്നതായുള്ള ധ്വനി (16:8-9) യാണ് ഉപമയുടെ വിശദീകരണത്തെ സങ്കീര്‍ണ്ണമാക്കുന്നത്. ഈ ഉപമയുടെ അര്‍ത്ഥം പടിപടിയായി വിശദീകരിക്കാന്‍ പരിശ്രമിക്കാം.</p></span><p></p><p></p>
<b>ഉപമയുടെ സ്ഥാനം </b><p></p><span style="font-size:120%;"><p align="justify">
ലൂക്കാ സുവിശേഷകന് മാത്രം രേഖപ്പെടുത്തുന്ന ഉപമയാണിത്. തന്മൂലം ലൂക്കായുടെ തനതു ദൈവശാസ്ത്രചിന്തയെ വിശദീകരിക്കുന്ന ഉപമയാണിത് എന്ന് അനുമാനിക്കാം. ലൂക്കാ ഈ ഉപമ രേഖപ്പെടുത്തിയിരിക്കുന്ന പതിനാറാം അധ്യായത്തില്‍ രണ്ട് ഉപമകളാണ് ആകെയുള്ളത്. 16:1-13-ല്‍ ദുഷ്ടനായ കാര്യസ്ഥന്റെ ഉപമയും 16:19-31-ല്‍ ധനവാന്റെയും ലാസറിന്റെയും ഉപമയും. ഇതിനിടയിലുള്ള ഭാഗമാകട്ടെ (16:14-18) പണക്കൊതിയന്മാരായ ഫരിസേയരും യേശുവും തമ്മിലുള്ള വാ ഗ്വാദവുമാണ്. ചുരുക്കത്തില്‍ പതിനാറാം അധ്യായത്തിന്റെ ഇതിവൃത്തം സമ്പത്തുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമാകുന്നു. സമ്പത്തിന്റെ ദുരുപയോഗം സ്വര്‍ഗ്ഗം നഷ്ടപ്പെടുത്തുമെന്ന് ധനവാന്റെയും ലാസറിന്റെയും ഉപമ വ്യക്തമാക്കുന്നുണ്ട്. നിസ്വരും ദരിദ്രരുമായവരോട് ലൂക്കായുടെ സുവിശേഷം പ്രത്യേകം പ്രതിപത്തി കാട്ടുന്നതായി സുവിശേഷത്തിലുടനീളം സൂചനകളുണ്ട് (3:8,11-13; 4:18-19; 6:20-26; 9:3-6; 10:1-12; 11:3-41; 12:13-15,28-34; 14:12-24). സുവിശേഷത്തില്‍ പ്രകടമാകുന്ന ദരിദ്രരോടുള്ള പ്രത്യേക ആഭിമുഖ്യത്തിന്റെയും സമ്പത്തിന്റെയും ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തില്‍ മാത്രമേ അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമയെ വ്യാഖ്യാനിക്കാനാകുകയുള്ളൂ.</p></span><p></p>
<b>അവിശ്വസ്തനായ കാര്യസ്ഥന്</b><p></p><span style="font-size:120%;"><p align="justify">
യൂദയായിലെ സമ്പന്നര്‍ ഗലീലിയില്‍ തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് അവയുടെ മേല്‍നോട്ടം കാര്യസ്ഥരെ ഭരമേല്പിക്കുന്നത് പലസ്തീനായിലെ പതിവുരീതിയായിരുന്നു. യജമാനന്മാര് കാര്യസ്ഥന്മാര്ക്ക് ശമ്പളം നല്കുന്ന പതിവില്ലായിരുന്നു. യജമാനന്റെ ഭൂമി പാട്ടത്തിനുകൊടുക്കാ നും സമ്പത്തു പലിശയ്ക്കു കൊടുക്കാനും കാര്യസ്ഥന് അവകാശമുണ്ടായിരുന്നതിനാല്‍ പ്രസ്തുത വഴികളിലൂടെയുള്ള വരുമാനത്തിന്റെ നല്ല പങ്കും കാര്യസ്ഥന് അവകാശപ്പെട്ടതായിരുന്നു. യഹൂദര്‍ പണം കടം കൊടുത്താല്‍ പലിശ ഈടാക്കാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ടായിരുന്നു (നിയ 15:7-8; 23:20; പുറ 22:25; ലേവ്യ 25:36-37). തന്മൂലം ദൈവഭക്തരായ യഹൂദ യജമാനന്മാര് പലിശ വാങ്ങിച്ചിരുന്നില്ല. എന്നാല്‍ ഈ അവസരം മുതലാക്കി കാര്യസ്ഥന്മാര് അന്യായമായ പലിശവാങ്ങി കീശവീര്‍പ്പിച്ചിരുന്നു (സുഭാ 28:8; എസെ 18:13; ലൂക്കാ 19:23).</p></span><p></p><span style="font-size:120%;"><p align="justify">
ഉപമയിലെ കാര്യസ്ഥന് ദ്രവ്യാഗ്രഹിയും സ്വത്ത് ദുര്‍വ്യയം ചെയ്യുന്നവനുമാണ് (16:1). 15-ാം അധ്യായത്തിലെ ധൂര്‍ത്ത പുത്രനെതിരെയുള്ള ആരോപണവും ഇതുതന്നെയായിരുന്നു(15:13,30). കാര്യസ്ഥന്റെ അഴിമതിയും ദുര്‍വ്യയവും നാട്ടില്‍ പാട്ടായതിനാലാകാം അത് യജമാനന്റെ ചെവിയിലുമെത്തിയത്. കാര്യസ്ഥനെ പിരിച്ചുവിടാന്‍ മാത്രം ഗൗരവമുള്ള അഴിമതിയാണ് അയാള്‍ ചെയ്തത്. കാര്യസ്ഥജോലി നഷ്ടമാകുന്നവനെ മറ്റ് യജമാനന്മാര് കാര്യസ്ഥന്മാരായി സ്വീകരിച്ചിരുന്നില്ല. തന്മൂലം ജോലി നഷ്ടപ്പെടുന്ന കാര്യസ്ഥന് സ്വന്തമായി അധ്വാനിക്കു കയോ (അടിമപ്പണി ചെയ്യുകയോ) ഭിക്ഷ യാചിക്കുകയോ മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗ്ഗം. ഈ രണ്ടുമാര്‍ഗ്ഗങ്ങളും ഉപമയിലെ കാര്യസ്ഥന് സ്വീകാര്യമായിരുന്നില്ല. അയാള്‍ കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്.</p></span><p></p>
<b>കാര്യസ്ഥന്റെ കൗശലങ്ങള്‍</b><p></p><span style="font-size:120%;"><p align="justify">
കാര്യസ്ഥ സ്ഥാനം നഷ്ടപ്പെടാന്‍ പോകുന്നു എന്നറിഞ്ഞ കാര്യസ്ഥന് കടക്കാര് ഓരോരുത്തരെയായി വിളിച്ച് കടബാധ്യതകള്‍ ഇളച്ചുനല്കാന് തുടങ്ങി. നൂറുബത്ത് എണ്ണ (4500 ലിറ്റര്‍) കടപ്പെട്ടിരുന്നവന് അത് അമ്പത് ബത്ത് (2250 ലിറ്റര്‍) ആയി ഇളവുചെയ്തുകൊടുത്തു. നൂറുകോര്‍ (4500 ടണ്‍) ഗോതമ്പു കടപ്പെട്ടിരുന്നവന് എണ്‍പതുകോര്‍ (3600 ടണ്‍) ആയി ഇളച്ചുകൊടുത്തു. അക്കാലഘട്ടങ്ങളില്‍ എണ്ണയ്ക്കും ധാന്യങ്ങള്‍ക്കും ചുമത്തിയിരുന്ന പലിശനിരക്കുമായി ഇളവുനല്‍കിയ അളവുകള്‍ക്ക് ബന്ധമുണ്ട്. തന്മൂലം യജമാനന്റെ മുതല്‍ അല്ല, തനി ക്ക് അവകാശമായിരുന്ന പലിശയാണ് കാ ര്യസ്ഥന്‍ ഇളവുചെയ്തുകൊടുക്കുന്നത് എന്ന് അനുമാനിക്കാവുന്നതാണ്. ഈ വ്യാഖ്യാനമനുസരിച്ച്, ധൂര്‍ത്ത പുത്രന്റെ ജീവിതത്തിലെന്നതുപോലെ അവിശ്വസ്തനായ കാര്യസ്ഥന്റെ ജീവിതത്തിലും, തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, മാനസാന്തരം സംഭവിക്കുകയായിരുന്നു. ഒരുപക്ഷേ അയാള്‍ സ്വന്തം കയ്യില്‍ നിന്നു പണമെടുത്ത് യജമാനനു നല്‍കുകയും കടക്കാര്‍ക്ക് ഇളവു നല്‍കുകയും ചെയ്തിരിക്കാം. നാളിതുവരെ താന്‍ സമ്പാദിച്ച അധാര്‍മ്മിക സമ്പത്തുകൊണ്ട് അയാള്‍ സ്നേഹിതരെ സമ്പാദിച്ചു എന്ന പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമാകുന്നു (16:9).</p></span><p></p><span style="font-size:120%;"><p align="justify">
ലൂക്കായുടെ സുവിശേഷത്തില്‍ `കടക്കാര്' എന്നത് ദരിദ്രരുടെ പര്യായമാണ്. അവിശ്വസ്തനായ കാര്യസ്ഥന് തന്റെ അധാര്‍മ്മിക സമ്പത്ത് ദരിദ്രരുടെ നന്മക്കുവേണ്ടി വിനിയോഗിക്കുന്നതിലൂടെ തന്റെ പാപത്തിന് ഒരളവുവരെ പരിഹാരം ചെയ്യുകയായിരുന്നു. തന്മൂലം അവന്റെ പ്രവൃത്തി ന്യായീകരിക്കത്തക്കതായിരുന്നു. ദരിദ്രനോടുള്ള പരിഗണന നിത്യകൂടാരങ്ങളില്‍ (സ്വര്‍ഗ്ഗത്തില്‍) സ്ഥാനമുറപ്പിക്കാന്‍ സഹായകമാണെന്ന വിലയിരുത്തല്‍ (16:9) ഈ പശ്ചാത്തലത്തില്‍ അര്‍ത്ഥവത്താണ്. 16:19-31-ല്‍ വിവരിക്കുന്ന ധനവാന്റെയും ലാസറിന്റെയും ഉപമയില്‍ തന്റെ സമ്പത്ത് ദരിദ്രനുവേണ്ടി വിനിയോഗിക്കാതിരിക്കുക വഴി സ്വര്‍ഗ്ഗഭാഗ്യം നഷ്ടപ്പെടുത്തുന്ന ധനികനുമായി താരതമ്യം ചെയ്യുമ്പോള്‍ അവിശ്വസ്തനായ കാര്യസ്ഥന്റെ പ്രവൃത്തിയുടെ അര്‍ത്ഥതലം കൂടുതല്‍ വ്യക്തമാകുന്നുണ്ട്. ഈ വ്യാഖ്യാനമനുസരിച്ച് കാര്യസ്ഥന്റെ അവിശ്വസ്തതയെയോ കൗശലത്തെയൊ അല്ല ഇവിടെ ദൃഷ്ടാന്തവല്‍കരിക്കുന്നത്; മറിച്ച് കാര്യസ്ഥന് ദരിദ്രരായ കടക്കാരോട് കാണിച്ച ഔദാര്യ മനോഭാവത്തെയാണ് യേശു ശ്ലാഘിക്കുന്നത്. ജീവിതത്തിന്റെ നാള്‍വഴികളില്‍ വ്യക്തികളിലും കുടുംബങ്ങളിലുമൊക്കെ ഒരുപാടു സമ്പത്ത് അന്യായമായും അധാര്‍മ്മികമായും വന്നുചേരാറുണ്ട്. പ്രസ്തുത സമ്പത്തിനെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കു വേണ്ടിമാത്രമോ (ഭോഷനായ ധനികന്) ആഡംബരത്തിനും സുഖാസ്വാദനത്തിനുമായോ (ധനവാന്റെയും ലാസറിന്റെയും ഉപമയിലെ ധനവാന്) ഉപയോഗിക്കാതെ പ്രസ്തുത സമ്പത്തിന്റെ യഥാര് ത്ഥ ഉടമകളായ ദരിദ്രര്‍ക്കു പങ്കുവച്ചു നല്‍കുക എന്ന സാമൂഹിക വിപ്ലവ മാര്‍ഗ്ഗമാണ് സുവിശേഷകന് ഇവിടെ വിവക്ഷിക്കുന്നത്. ധനവാന്റെ മാനസാന്തരം യഥാര് ത്ഥമാകണമെങ്കില്‍ അയാള്‍ തനിക്കുള്ളതു ദരിദ്രനുമായി പങ്കുവയ്ക്കണമെന്ന് സക്കേവൂസിന്റെ കഥയിലും (ലൂക്കാ 19:1-11) സുവിശേഷകന് വ്യക്തമാക്കുന്നുണ്ടല്ലോ. </p></span><p></p><span style="font-size:120%;"><p align="justify">
ഈ ഉപമയ്ക്ക് മറ്റൊരു വ്യാഖ്യാനവും സാധ്യമാണ്. അവിശ്വസ്തനായ കാര്യസ്ഥന് കടക്കാര്‍ക്ക് ഇളച്ചു നല്‍കിയത് തനിക്ക് അവകാശപ്പെട്ടിരുന്ന പലിശയല്ല യജമാനന്റെ മുതലു തന്നെയായിരുന്നു എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം. തന്മൂലം അവിശ്വസ്തനായ കാര്യസ്ഥന് താന്‍ പിടിക്കപ്പെട്ട ശേഷവും തന്റെ അവിശ്വസ്തത നിര്‍ബാധം തുടരുകയായിരുന്നു എന്നു കരുതണം. ഈ വ്യാഖ്യാനമനുസരിച്ച് 16:9-ല്‍ കാര്യസ്ഥനു ലഭിക്കുന്ന പ്രശംസയെ വിപരീതാര്‍ത്ഥത്തിലുള്ള വിരുദ്ധോക്തിയായി മനസ്സിലാക്കാം. ബ്രൂട്ടസ് മാന്യനാണ്......... എന്ന മാര്‍ക്ക് ആന്റെണിയുടെ പ്രസംഗത്തിലെ വിരുദ്ധോക്തിപോലെ യജമാനനും തുടര്‍ ന്ന് യേശുവും കാര്യസ്ഥന്റെ കൗശലത്തെ വ്യംഗ്യമായി ആക്ഷേപിക്കുകയായിരുന്നു എന്ന് അനുമാനിക്കാം. തന്മൂലം ലൗകികമായ ശിക്ഷാവിധിയെ പ്രതിരോധിക്കാന്‍ ലൗകികരായ മനുഷ്യര്‍ എത്രയോ കൗശലപൂര്‍വ്വം പെരുമാറുന്നു! അങ്ങനെയെങ്കില്‍ നിത്യശിക്ഷ ഒഴിവാക്കി സ്വര്‍ഗ്ഗം നേടാന്‍ വിശ്വാസികള്‍ എത്രമാത്രം ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്നു സൂചിപ്പിക്കുന്ന ഉപമയായി ലൂക്കാ 16:1-13 നെ വ്യാഖ്യാനിക്കാം.</p></span>
<p></p><span style="font-size:120%;"><p align="justify">മേല്‍പ്പറഞ്ഞ രണ്ടു വ്യാഖ്യാനങ്ങളില്‍ ലൂക്കാ സുവിശേഷത്തിന്റെ ദൈവശാസ്ത്രത്തോടും ഉപമയുടെ സന്ദര്‍ഭത്തോ ടും കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നത് ആദ്യ വ്യാഖ്യാനമാണെന്ന് കരുതാം.<p></p>
<p></p>
Written by റവ.ഡോ. ജോസഫ് പാംപ്ലാനി Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com1tag:blogger.com,1999:blog-1829619390829715161.post-28061172156364749872012-01-11T08:19:00.000-08:002012-01-11T08:31:16.216-08:00"എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?"(മാര്‍ക്കോ 15:34)<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMDC1uCsuVLNBUqDKWN3gkj2dJOk_3KzI7cFwskw0IsaqcV8pGcvCWyRxK1HbGpC3-zmhVFCe9RSWNYQ-vl1N7L1ISFFPUXkZMVnejZnHToeXQsPzLv4anjPegC6OfGuKkmC6lFxfCcUVL/s1600/index.jpeg"><img style="MARGIN: 0px 10px 10px 0px; WIDTH: 200px; FLOAT: left; HEIGHT: 175px; CURSOR: hand" id="BLOGGER_PHOTO_ID_5696411206211007282" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMDC1uCsuVLNBUqDKWN3gkj2dJOk_3KzI7cFwskw0IsaqcV8pGcvCWyRxK1HbGpC3-zmhVFCe9RSWNYQ-vl1N7L1ISFFPUXkZMVnejZnHToeXQsPzLv4anjPegC6OfGuKkmC6lFxfCcUVL/s200/index.jpeg" /></a><span style="font-size:120%;"><p align="justify">മനസ്സിലാക്കാന്‍ ഏറെ വിഷമം എന്നല്ല ,അസാധ്യം എന്ന് തന്നെ പറയാവുന്ന ഒരു ഗുരുമോഴിയാണ് മരണത്തിന് മുമ്പുള്ള യേശുവിന്റെ അവസാനത്തെ വാക്കുകളായി ആദ്യത്തെ രണ്ടു സുവിശേഷകന്മാര് അവതരിപ്പിച്ചിരിക്കുന്നത് .ആ സുവിശേഷങ്ങളില്‍ കുരിശില്‍ കിടന്നു യേശു ഉച്ചരിച്ച ഏക തിരുമോഴിയുമാണത് .ഇതിനുശേഷം ഉച്ചത്തില്‍ നിലവിളിച്ചു ജീവന് വെടിഞ്ഞു എന്ന പ്രസ്താവനയെ നല്കുന്നൊള്ളൂ .ലൂക്കായും യോഹന്നാനും ഈ ഗുരുമൊഴി രേഖപ്പെടുത്തിയിട്ടില്ല .എന്താണ് ഈ തിരുവചനത്തിന്റെ അര്‍ത്ഥം ?<br /><br />ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അവബോധം ഉണര്‍ത്തിയ നിരാശയാണോ ഈ ഗുരുമോഴിയില്‍ പ്രതിധ്വനീക്കുന്നത് ? ദൈവപുത്രന് നിരാശപ്പെടുകയോ ? നിരാശനായി കുരിശില്‍ മരിച്ച വ്യക്തി എങ്ങനെ രക്ഷകനാകും ? യേശുവിന്റെ മാതൃഭാഷയില്‍ ഈ നിലവിളി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ യേശു പറഞ്ഞതാണ് ഈ വാക്കുകള്‍ എന്നതില്‍ സംശയമില്ല .മാതൃഭാഷയായ അരമായയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വളരെ ചുരുക്കം വാക്കുകളില്‍ ഒന്നാണിത് .അതിനാല്‍ തന്നെ വിശദമായ പഠനവും ആഴമേറിയ പരിചിന്തനവും ആവശ്യമായി വരുന്നു .<br /><br />ഗ്ദ്സേമനിലെ പ്രാര്‍ഥനയോടെയാണ് പീഡാനുഭവവിവരണം ആരംഭിക്കുന്നത് . അതികഠിനമായ മാനസികസഘര്‍ഷവും വേദനയും അനുഭവിച്ച യേശു ദൈവത്തെ വിളിച്ചു കേണപേക്ഷിച്ചു " ആബ്ബാ ,പിതാവേ ,എല്ലാം അങ്ങേക്ക് സാദ്യമാണ് .ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരണമേ ! എന്നാല്‍ എന്റെ ഹിതമല്ല ,അങ്ങേ ഹിതം മാത്രം "(മാര്‍ക്കോ 14:36).ശിശു സഹജമായ സ്നേഹവും അടുപ്പവും വിശ്വാസവും പ്രകടമാക്കുന്ന "ആബ്ബാ " എന്നാ അഭിസംബോധനരൂപമാണ് യേശു ആ പ്രാര്‍ഥനയില്‍ ഉപയോഗിച്ചത് .അങ്ങനെ തന്നെ ആയിരുന്നു യേശിവിന്റെ എല്ലാ പ്രാര്‍ത്ഥനകളും .എന്നാല്‍ ഇവിടെ പതിവിനു വിപരീതമായി "എന്റെ ദൈവമേ " എന്നാണു ദൈവത്തെ വിളിക്കുന്നത് .പിതാവിന്റെ തിരുഹിതത്തിനു എപ്പോഴും പൂര്‍ണ്ണമായി വഴങ്ങിയിരുന്ന ,തിരുഹിതം നിറവേറ്റുക തന്റെ ഭക്ഷണമായി കരുതിയിരുന്ന ,യേശു എന്തെ ഇപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു ? ഹൃദയത്തിന്റെ അഗാതതയില്‍ നിന്നുയര്‍ന്നുവരുന്ന വലിയൊരു വിലാപമാണ് ഈ പ്രാര്‍ത്ഥന :"എന്റെ ദൈവമേ ,എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട് ?"(മാര്‍ക്കോ 15:34; മത്താ 27:46)<br /><br />യേശു യാഥാര്ത്തത്തില് വിലപിക്കുകയല്ല ,പരിത്യക്തന്റെ വിലാപം എന്ന് വിശേഷിപ്പിക്കാറുള്ള 22 ആം സഘീര്‍ത്തനം ആലപിക്കുകയായിരുന്നു എന്ന് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറയാറുണ്ട് .ആ സംഘീര്‍ത്തനതിന്റെ ആദ്യവാക്യമാണിത് .സംഘീര്‍ത്തകന്‍ അനുഭവിക്കുന്ന പീഡനവും പരിഹാസവും ഭയവും എകാന്തതയുമെല്ലാം തുടര്‍ന്ന് വിവരിക്കുന്നുണ്ട് .എന്നാല്‍ സംഘീര്‍ത്തനത്തിന്റെ രണ്ടാം ഭാഗം (22:22-31) ദൈവം നല്കുന്ന സംരക്ഷണവും അതിനു സംഘീര്‍ത്തകന്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ പ്രകടനവും വിവരിക്കുന്നു .അതിനാല്‍ ഈ സഘീര്‍ത്തനം ഉരുവിട്ടുകൊണ്ട് യേശു ദൈവത്തിലുള്ള തന്റെ വിശ്വാസവും ദൈവം രക്ഷിക്കും എന്നാ പ്രത്യാശയും ഏറ്റു പറയുകയായിരുന്നു എന്ന് ബൈബിള്‍ വ്യാഖ്യനങ്ങള്‍ അഭിപ്രായപ്പെടുന്നു .പഴയനിയമത്തിലെ ഏതെങ്കിലും ഒരു വാക്യം പുതിയ നിയമത്തില്‍ ഉദ്ധരിച്ചു കാണുമ്പോള്‍ ആ വാക്യം മാത്രമല്ല ,അതുമായി ബന്ധപ്പെട്ട ബൈബിള്‍ വാക്യം മുഴുവന്‍ പരിഗണിക്കണം എന്ന ഒരു പൊതു തത്വമുണ്ട് .അതിനാല്‍ ഒന്നാം വാക്യം ഉച്ചത്തില്‍ ഉരുവിട്ടയാള്‍ ബാക്കിയും തുടര്‍ന്ന് പ്രാര്‍ഥിച്ചു എന്ന് കരുതാന്‍ ന്യായമുണ്ട് .<br /><br />ഈ വ്യാഖ്യാനവും വിശദീകരണവും സ്വീകരിക്കുമ്പോഴും ഈ ഗുരുമൊഴി അഗാധമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിലാപമായിരുന്നു എന്ന് അംഗീകരിക്കാതെ വയ്യ .സഘീര്‍ത്തനത്തിലെ പല വിവരണവും അക്ഷരാര്‍ത്ഥത്തില്‍ യേശുവില്‍ നിറവേറിക്കഴിഞ്ഞു . "മനുഷ്യര്‍ക്ക് നിന്ദാപാത്രവും ജനത്തിന് പരിഹാസവിഷയവുമായി "(സങ്കി 22:6-7);ശത്രുക്കള്‍ അവനു ചുറ്റും നിരന്നു (2:12 ;16);അവന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു (22:16);വസ്ത്രങ്ങള്‍ പങ്കിട്ടെടുത്തു ;അങ്കിക്കായി നറുക്കിട്ടു (22:18)എല്ലാം നഷ്ടപ്പെട്ടവനായിട്ടാണ് യേശു കുരിശില്‍ തൂങ്ങിക്കിടക്കുന്നത് .<br /><br />അവനു ആത്മാഭിമാനം നഷ്ടപ്പെട്ടു .സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും മുമ്പില്‍വച്ച് വസ്ത്രം ഉരിഞ്ഞുമാറ്റി .ശക്തനായ പ്രവാചകന് ,അത്ഭുതപ്രവൃത്തകന്‍ ,അനിഷേധ്യനായ ഗുരു ,വരാനിരിക്കുന്ന മിശിഹാ ,ദാവീദിന്റെ പുത്രനായ രാജാവ് എന്നൊക്കെ അറിയപ്പെട്ടിരുന്ന ,ആയിരങ്ങള്‍ ആര്‍പ്പുവിളിയോടെ അനുഗമിച്ച അവന് ഇപ്പോള്‍ ഏകനായി ,സകല വിശ്വസനീയതയും നഷ്ടപ്പെട്ട് ,കുരിശില്‍ത്തൂങ്ങുന്നു .അവനു സ്വാതന്ത്രവും നഷ്ടപ്പെട്ടു .കൈകാലുകള്‍ കുരിശില്‍ തറച്ചു .ഇറങ്ങിവരാന്‍ വെല്ലുവിളിച്ചിട്ടും അനങ്ങാന്‍ പോലും കഴിയുന്നില്ല .അതികഠിനമായ ശാരീരികവേദനയെക്കാള്‍ ഭീകരമായിരുന്നു ഈ പരിത്യക്തതയും നിസ്സഹായതയും ബലഹീനതയും ഏല്പിച്ച മാനസികവേദന .തന്നോടുകൂടെ നില്ക്കും എന്ന് കരുതിയിരുന്ന സുഹൃത്തുക്കള്‍ അധികപങ്കും ഓടിയൊളിച്ചു .അടുത്ത് നിസ്സഹായരായി നോക്കി നില്ക്കുന്ന ചുരുക്കം പേര് വേദന വര്‍ദ്ധിപ്പിക്കുന്നതേയൊള്ളൂ .എന്നാല്‍ ഇതിനേക്കാള്‍ ആയിരം മടങ്ങ് വലുതാണ് പിതാവിന്റെ നിശബ്ദത ഏല്‍പ്പിച്ച ,മാനസിഘാകാതം .<br /><br />ഗത്സെമെനിയില്‍വെച്ചു മുട്ടിപ്പായി പ്രാര്‍ഥിച്ചെങ്കിലും പാനപാത്രം എടുത്തു മാറ്റിയില്ല .അത് മട്ടുവരെ കുടിച്ചുതീര്‍ക്കണം എന്ന പിതാവിന്റെ ഹിതം നിറവേറ്റാന്‍ യേശു തയ്യാറായി .എന്നാല്‍ അവിടെ സഹായവും ശക്തിയുമായി ദൂതന് പ്രത്യക്ഷപ്പെട്ടു ,പിതാവിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കിയിരുന്നു .എന്നാല്‍ കുരിശില്‍ ,പരിഹാസങ്ങള്‍ക്ക് മധ്യത്തില്‍ പിതാവിന്റെ ശബ്ദം കേള്‍ക്കാനോ സാന്നിദ്യം അനുഭവിക്കാനോ കഴിയാതെ പോകുന്നു എന്നതാണ് അഗാതമായ ദുഖത്തിന്റെ അടിസ്ഥാനകാരണം .കുരിശിന് ചുവട്ടില്‍നീന്ന മതനേതാക്കള്‍ ഉയര്‍ത്തിയ പരിഹാസം ഈ ദുഖത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു :" ഇവന് ദൈവത്തില്‍ ആശ്രയിച്ചു .വേണമെങ്കില്‍ യഹോവ ഇവനെ രക്ഷിക്കട്ടെ .ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ അവന് പറഞ്ഞിരുന്നത് :(മത്താ 27:43). താന്‍ നാളിതുവരെ പറയുകയും പഠിപ്പിക്കുകയും പ്രവൃത്തിക്കുകയും ചെയ്തതെല്ലാം നുണയായിരുന്നു എന്നാ പ്രതീതി ജനിപ്പിക്കുന്നതാണ് കുരിശിലെ യേശുവിന്റെ നിസ്സഹായതയും പിതാവിന്റെ മൌനവും .ഇത് സഹനത്തിന്റെ കൂടുതല്‍ ആഴമേറിയ ഒരു ഒരു തലത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു .<br />തന്നെ സഹായിക്കാനായി ,കുരിശില്‍ നിന്ന് മോചിപ്പിക്കാനായി പിതാവ് ഇറങ്ങിവന്നില്ല എന്നതല്ല നിലവിളിയില്‍ മുഴങ്ങുന്ന വിലാപം ." നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട് ?" ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അവബോധം യേശുവിനു താങ്ങാവുന്നതിലപ്പുറമായിരുന്നു .ആരെല്ലാം വെരുത്താലും എതിര്‍ത്താലും കൈവിട്ടാലും പിതാവ് തന്റെ കൂടെയുണ്ടാകും എന്നതായിരുന്നു ജീവശ്വാസത്തെക്കാള്‍ പ്രധാനമായ യേശുവിന്റെ വിശ്വാസം . ആ സാന്നിധ്യം കൂടാതെ ഒരു നിമിഷംപോലും ജീവിക്കാനാവില്ല .എന്നാല്‍ ഇവിടെ, പിതാവ് തന്നെ കൈവിട്ടിരിക്കുന്നു എന്ന അതിഭീകരമായ അവബോധമാണ് യേശുവിന്റെ മാനുഷിക മനസാക്ഷിയിലേക്ക് കിനിഞ്ഞിറങ്ങുന്നത് .ഇത് പാപാവസ്ഥയാണ് ; പാപിയുടെ യഥാര്‍ത്ഥ അവബോധമാണ് .<br /><br />ഇതുവരെ കണ്ടതും അനുഭവിച്ചതുമായ സഹനങ്ങളെല്ലാം ശാരീരികവും മാനസികവുമായ തലങ്ങളിലായിരുന്നു .അവിടെയെല്ലാം പിതാവിന്റെ സജീവസാന്നിധ്യം യേശുവിനു ശക്തി പകര്‍ന്നിരുന്നു .എന്നാല്‍ ഇപ്പോള്‍ സഹനം ആത്മാവിന്റെ തലത്തിലേക്ക് പ്രവേശിക്കുന്നു.തന്റെ എല്ലാമായ ,ജീവന്റെ ഉറവിടവും അസ്തിത്വത്തിന്റെ നിദാനവുമായ ,പിതാവ് തന്നെ ഉപേക്ഷിച്ചിരിക്കുന്നു എന്ന അവബോധം അതിന്റെ സകല ഭീകരതയോടുംകൂടെ യേശിവിന്റെ വ്യക്തിത്വത്തിന്റെ ആഴങ്ങളെ പിടിച്ചുലച്ചു .ദൈവതില്‍നിന്നകറ്റപ്പെടുക ,ദൈവത്താല്‍ ഉപേക്ഷിക്കപ്പെടുക .അത് നരകമല്ലാതെ മറ്റൊന്നുമല്ല .നരകത്തിന്റെ വക്കില്‍ നില്ക്കുന്ന അനുഭവമാണ് യേശുവിന്റെ നിലവിളിയില്‍ മുഴങ്ങുന്നത് .<br /><br />ഇതുവരെ വിളിച്ചിരുന്നതുപോലെ ദൈവത്തെ "ആബ്ബാ " എന്ന് വിളിക്കാന്‍ ഈ മാനസികാവസ്ഥയില്‍ സാധിക്കുന്നില്ല .എന്റെ ദൈവമേ ,എന്ന് മറ്റെല്ലാ മനുഷ്യരെയുംപോലെ യേശുവും വിളിച്ചു കരയുന്നു .പാപം ഒന്നും ചെയ്യാതിരുന്നിട്ടും പാപിയുടെതായ അനുഭവം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ,തീവ്രതയില്‍ യേശുവിനുണ്ടായി "ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നു :(ഗലാ 3:13) "പാപം അറിയാത്തവനെ ദൈവം നമ്മുക്കുവേണ്ടി പാപമാക്കി (2 കോരി 5:21) എന്നൊക്കെ വി പൌലോസ് ഈ അനുഭവത്തെ വ്യാഖ്യാനിക്കുന്നു ."ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് "(യോഹ 1:29) എന്നാ സ്നാപകവചനങ്ങള്‍ ഇവിടെ പൂര്‍ത്തിയാവുന്നു .പാപപരിഹാരദിനത്തില്‍ ജനത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങി മരുഭൂമിയിലേക്ക് പോകുന്ന ബലിയാടിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചിരുന്നത് കുരിശില്‍ കിടക്കുന്ന യേശുവില്‍ യാഥാര്‍ത്യമായിതീരുന്നു ."നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെമേല്‍ ചുമത്തി "(ഏശ 53:6) എന്ന സഹാനദാസനെക്കുറിച്ചുള്ള പ്രവചനവും (ഏശ 52:13-53, 12) ഇവിടെ പൂര്‍ത്തിയാകുന്നു .<br /><br />മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പാപം ,ലോകത്തിന്റെ പാപം ,അതിന്റെ സകല ഭീകരതയോടുംകൂടെ യേശു ഏറ്റെടുത്തതിന്റെ ഫലമാണ് ദൈവത്തില്‍നിന്നും അകറ്റപ്പെട്ടിരിക്കുന്നു എന്ന ഈ അവബോധം .യേശു കടന്നുപോയ ഏറ്റവും വലിയ സഹനവും ഇതുതന്നെയാണ് .ആത്മാവില്‍ അന്തകാരം വ്യാപിക്കുന്ന നിമിഷം ,തനിക്ക് ദൈവത്തെ നഷ്ടപ്പെട്ടു എന്ന അവബോധം .ഈ അവസ്ഥയുടെ പ്രതിഫലനമാണോ നട്ടുച്ചക്ക് സൂര്യന് അസ്തമിച്ചു എന്ന് സുവിശേഷകന് രേഖപ്പെടുത്തുന്നത് ? യേശു ബെത്ലഹെമില്‍ ജനിച്ചത് അര്‍ദ്ധരാത്രിക്കായിരുന്നു .അന്ന് രക്ഷകനെ പ്രതീക്ഷിച്ചിരുന്നവര്‍ പാതിരാവില്‍ പ്രകാശം കണ്ടു .ഇവിടെ ഗാഗുല്തായില്‍ നട്ടുച്ചക്ക് പ്രകാശം കെട്ടുപോകുന്നു ;ഭൂമി മുഴുവന്‍ അന്ധകാരത്തിലാണ്ടുപോകുന്നു .ജീവന്റെ നാഥനെ കുരിശില്‍ തറച്ചവര്‍ ലോകത്തിന്റെ പ്രകാശം കുത്തിക്കെടുത്തുകയായിരുന്നു.ആഴമളക്കാനാവാത്തത്ര അഗാധമായ് അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗുരുമോഴിയില്‍ ദൈവത്തെ നഷട്ടപ്പെട്ട ഒരു ലോകത്തിന്റെ മുഴുവന്‍ നിലവിളി പ്രതിധ്വനിക്കുന്നു .<br /><br />പാപത്തിന്റെ ഫലവും പാപിയുടെ അവസ്ഥയും അതിന്റെ പൂര്‍ണ്ണതയില്‍ യേശു അനുഭവിച്ചു .ഇനി അവന് അനുഭവിക്കാത്തതായ ഒരു വേദനയുമില്ല ; ദുഃഖവുമില്ല .ദൈവത്തെപ്പോലും നഷ്ടപ്പെടുന അനുഭവത്തിലൂടെ അവന് കടന്നുപോയി . ഇതിലൂടെയാണ് ലോകത്തിന്റെ പാപം പരിഹരിക്കപ്പെടുന്നത് , മനുഷ്യവര്‍ഗ്ഗത്തിന് രക്ഷ ലഭ്യമാകുന്നത് . "അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി "(ഏശ 53:5)." അവനില്‍ നാം എല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനുവേണ്ടി "(2 കൊറി 5:21) യാണ് അവനെ പാപമാക്കിയത് .കണ്ണിരോടും വലിയ വിലാപത്തോടുംകൂടെ പിതാവിന്റെ മുമ്പില്‍ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ച "അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു .പുത്രനായിരുന്നിട്ടും തന്റെ സഹനത്തിലൂടെ അവന് അനുസരണം അഭ്യസിച്ചു .പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന് തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി "(ഹെബ്രാ 5:7-8)"അവന് പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ "(ഹെബ്രാ 2:18).<br /><br />പ്രത്യക്ഷത്തില്‍ നിരാശന്റെ നിലവിളിയായി തോന്നുമെങ്കിലും യേശു ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും കൈവെടിയുന്നില്ല എന്ന് ഈ പ്രാര്‍ത്ഥനതന്നെ വെളിപ്പെടുത്തുന്നു ."എന്റെ ദൈവമേ " എന്ന ആവര്‍ത്തിച്ചുള്ള വിളിതന്നെ അതിനു തെളിവാണ് .ദൈവം തന്നെ കൈവിട്ടുവെന്നു സാഹചര്യങ്ങളില്‍നിന്നു തോന്നിയാലും താന്‍ ദൈവത്തിന്റെ കൈവിടുകയില്ല എന്നാ പ്രഖ്യാപനമാണിത് ;നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്നവന് തനിക്ക് കിട്ടിയിരിക്കുന്ന ആവസാനത്തെ പിടിവള്ളിയില്‍ അള്ളിപ്പിടിക്കുന്നതുപോലെ,.ഇത് ഒരു വിശ്വാസിയുടെ പ്രാര്‍ത്ഥനയാണ് ;എല്ലാ സാഹചര്യങ്ങളും തനിക്കെതിരാകുമ്പോഴും ,ദൈവം പോലും കൈവിട്ടു എന്ന് തോന്നുമ്പോഴും ,നിരാശയില്‍ വീഴാന്‍ വിസമ്മതിക്കുന്ന വീരോചിതമായ വിശ്വാസത്തിന്റെ ശക്തമായ പ്രഖ്യാപനം .<br /><br />ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യാവതരവേലയില്‍ സ്വയം ശൂന്യവല്‍ക്കരിച്ചവന്‍ (ഫയലി 2:6-9)മനുഷ്യന്റെ സകല പാപങ്ങളും ദുഃഖങ്ങലും ഏറ്റെടുത്തു .അവയെല്ലാം കുരിശില്‍ തറച്ചു മനുഷ്യന് മോചനം നല്‍കിയതിന്റെ വ്യക്തമായ ഒരു പ്രഖ്യാപണ് ആ നിലവിളി .ദൈവികസാന്നിദ്യത്തില്‍ നിന്ന് അകറ്റപ്പെട്ടു എന്നാ അവബോധതിലൂടെ കടന്നുപോയവന്‍ ദൈവത്തിലുള്ള പിടിവിടാതെ കാത്തു .നരകകവാടത്തിലെത്തിയവന്‍ അവിടെനിന്നു പിതൃസന്നിധിയിലേക്ക് വീണ്ടും പ്രവേശിച്ചു .പാതളത്തിലിറങ്ങി ,അവിടെനിന്നു സ്വര്‍ഗ്ഗത്തിലേക്ക് കരേറി എന്നാ വിശ്വാസപ്രഖ്യാപനത്തില്‍ ഈ ഗുരുമോഴിയുടെയും അര്‍ഥം കണ്ടെത്താന്‍ കഴിയും .<br /><br />Author; ഡോ :മൈക്കില്‍ കാരിമറ്റം </p></span>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com2tag:blogger.com,1999:blog-1829619390829715161.post-6082273879220542012011-11-07T08:09:00.000-08:002011-11-07T08:31:57.222-08:00"സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത്" (മത്തായി 10:34)<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAlEsOQSMDofLdkmuVqdiWKxz_kutSwaPlOevvGX-VRpcf3qXKPYj53_5RSt9ysq3-YohIZlzJVIhfPj3Fl-7hcZEZy_PNgNYM0fEph0XnG37wpfuPLOcCJN6NyObxERd3Mtbc48gMtkrS/s1600/imagesCAAZC5FG.jpg"><img style="MARGIN: 0px 10px 10px 0px; WIDTH: 200px; FLOAT: left; HEIGHT: 150px; CURSOR: hand" id="BLOGGER_PHOTO_ID_5672289163374575810" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAlEsOQSMDofLdkmuVqdiWKxz_kutSwaPlOevvGX-VRpcf3qXKPYj53_5RSt9ysq3-YohIZlzJVIhfPj3Fl-7hcZEZy_PNgNYM0fEph0XnG37wpfuPLOcCJN6NyObxERd3Mtbc48gMtkrS/s200/imagesCAAZC5FG.jpg" /></a> <span style="font-size:120%;"><p align="justify">വരാനിക്കുന്ന രക്ഷ്കനെപ്പറ്റിയുള്ള പഴയനിയമത്തിലെ പ്രവചനങ്ങളും യഹൂദരുടെ സങ്കല്‍പ്പങ്ങളും പൊതുവേ പറഞ്ഞാല്‍ ,സമാധാനവുമായി ബന്ടപ്പെട്ടവയാണ് .'സമാധാനത്തിന്റെ രാജാവ് ' എന്നാണു ഏശയ്യ പ്രവാചകന് ഈ രക്ഷകനെ വിശേഷിപ്പിക്കുന്നത് (ഏശയ്യ 9:6).സമാധാനത്തിന്റെ രാജാവ് ഭരണം നടത്തുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ സമാധാനപൂരിതമായിരിക്കും .മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ,മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലും ജീവജാലങ്ങള്‍ തമ്മില്‍ത്തമ്മിലും സമാധാനവും സുരക്ഷിതത്വബോധവും നിലനില്ക്കും ."<span style="color:#ff0000;">ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും</span>".(ഏശയ്യ 11:6-9) യുഗാന്ത്യത്തെയും രക്ഷകന്റെ നാളുകളെയും കുറിച്ചുള്ള ഏശയ്യ പ്രവാചകന്റെ വിവരണമാണിത്. പഴയനിയമം ചിലയിടത്ത് യുഗാന്ത്യത്തിലെ യുദ്ധത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ,അത് ഇസ്രായേലിനു ശാശ്വതസമാധാനം ലഭിക്കുവാന്‍വേണ്ടി വിജാതിയരും ദുഷ്ടരുമായ ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധമാണ് .തിന്മയുടെ ശക്തികളുടെ ഉന്മൂലനം നന്മയിലും സമാധാനത്തിലും അടിയുറച്ച പുതുയുഗതിന്റെയും നാന്ദി മാത്രമായിട്ടാണ് പ്രവാചകന് കരുതുന്നത് .മിശിഹാതന്നെ ഭിന്നിപ്പും അസമാധാനവും കൊണ്ടുവരുമെന്ന ചിന്ത പഴയനിയമത്തിനും യാഹൂദചിന്താഗതികള്‍ക്കും അന്യമായിരുന്നു.<br /><br /><strong>അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ട വാക്കുകള്‍ .</strong><br /><br />അതുകൊണ്ടാണ് ഒരു പൊതുസങ്കല്‍പ്പത്തെ അഥവാ മുന്‍ധാരണയെ തിരുത്തുന്ന മട്ടില്‍ "<strong>ഭൂമിയില്‍ സമാധാനമാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നതു എന്ന് നിങ്ങള്‍ വിചാരിക്കരുത്</strong> " എന്ന് യേശുനാഥന്‍ പറയുന്നത് .അവിടുന്ന് തുടരുന്നു :'<span style="color:#ff0000;">സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് എന്തെന്നാല്‍ ,ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മക്കെതിരായും മരുമകളെ അമ്മായിയമ്മക്കെതിരായും ഭിന്നിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത് .സ്വന്തം കുടുംബത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍</span> "(മത്താ 10:34-36).ഇ വാക്കുകളുടെ കാഠിന്യം കാരണം അവയെ മയപ്പെടുതാനും അതിശയോക്തിയായും പ്രതീകാത്മകമായുമൊക്കെ കാണാനും ചിലര്‍ പരിശ്രമിചിട്ടുണ്ട് .എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കേണ്ട വാക്കുകളാണിവ. യേശിവിന്റെ ജീവിതം തന്നെ ആദ്യന്തം ഇത് വ്യക്തമാക്കുന്നുണ്ട് .<br /><br /><strong>യേശുവും ബന്ധുജനങ്ങളും</strong><br /><br />12 വയസുള്ള യേശു വിധേയത്വമുള്ള സമാധനപ്രിയനായ ഒരു കുട്ടിയെപ്പോലെ ജെറുസലെമില്‍നിന്നു മാതാവിന്റെയും യൌസേപ്പു പിതാവിന്റെയും കൂടെ നസ്രത്തിലേക്ക് മടങ്ങുന്നതിനു പകരം ,അവരുടെ പ്രതീക്ഷക്ക് വിപരീതമായി ജെറുസലെമില്‍ത്തന്നെ തങ്ങുന്നു .വേദനയോടും ഉത്കണ്ടയോടുംകൂടി മൂന്നുദിവസം അവിടുത്തെ അവര്‍ അന്വേഷിച്ചു .അവസാനം കണ്ടെത്തിയപ്പോള്‍ മാതാവ് അവിടുത്തോട് പറഞ്ഞു:"<span style="color:#33cc00;">അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന് അവരോടു ചോദിച്ചു:നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?</span>"(ലൂക്ക 2:48-49)<br /><br /><br />തന്റെ കുടുംബത്തോടും ബന്ധത്തിലുള്ളവരോടുമുള്ള യേശുവിന്റെ നിലപാട് വീണ്ടും പരസ്യജീവിതകാലത്ത് അവിടത്തെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമായി പ്രകടമാകുന്നുണ്ട് .ജനക്കൂട്ടത്തോട് സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന യേശുവിനോട് സംസാരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവിടത്തെ അമ്മയും സഹോദരനും പുറത്തുനില്‍ക്കുന്ന വിവരം ആരോ അവിടുത്തെ അറിയിച്ചു .അവിടന്ന് പറഞ്ഞു "<span style="color:#3333ff;">ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന് പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും</span>".(മത്തായി 12:46-50)<br /><br /><strong>നിയമത്തിനും ആചാരങ്ങള്‍ക്കുമെതിരെ </strong><br /><br />യാഹൂദജനത്തിന്റെ മതാത്മകമായ ചിന്തകളോടും ആചാരളോടുമുള്ള പരസ്യമായ ഒരു വെല്ലുവിളിയായിരുന്നു പലപ്പോഴും യേശുവിന്റെ വാക്കുകളും പ്രവൃത്തികളും .യാഹൂദനിയമത്തോടും സാബത്താചരണത്തോടുമുള്ള അവിടത്തെ നിലപാടുതന്നെ ഇതിനു മകുടോദാഹരണമാണ് .ഒരു സാബത്ത് ദിവസം യേശു സിനഗോഗില്‍ പ്രവേശിച്ചപ്പോള്‍,കൈ ശോഷിച്ച ഒരാളെ യേശു അവിടെ കണ്ടു .സാബത്തില്‍ രോഗശാന്തി നല്‍കുന്നത് യാഹൂദനിയമമനുസരിച്ചു വിലക്കപെട്ട കാര്യമായിരുന്നു .സിനഗോഗ് ശുശ്രൂക്ഷക്കുശേഷം രഹസ്യമായി അവനെ പുറത്തു വിളിച്ചു മറ്റാരുമറിയാതെ സുഖപെടുത്തി വീട്ടിലേക്കയച്ചിരുന്നെങ്കില്‍ ,ആര്‍ക്കും ഒരു ഉതപ്പും ഉണ്ടാകുമായിരുന്നില്ല .യാതൊരു സ്വര്യക്കെടും സംഭവിക്കുമായിരുന്നില്ല .എന്നാല്‍ യേശു ചെയ്തതെന്താണ് ? കൈശോഷിച്ച മനുഷ്യനെ വിളിച്ചു എല്ലാവരുടെയും മുമ്പില്‍ നിര്‍ത്തുന്നു .അനന്തരം അവിടുന്ന് ചോദിക്കുന്നു: "<span style="color:#ff0000;">സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ, ജീവന് രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു.അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന് കൈനീട്ടി; അതു സുഖപ്പെട്ടു</span>".(മര്‍ക്കോ 3:1-5)<br /><br /><strong>മതനേതൃത്വത്തിനെതിരെ</strong><br /><br />യഹൂദര്‍ ഭക്ത്യാദരവുകളോടെ വീക്ഷിച്ചിരുന്ന മതനേതാക്കളായിരുന്നു ,ഫരിസേയരും നിയമജജരും .എന്ത് വിലകൊടുത്തും സമാധാനം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെതായിരുന്നില്ല ,അവരുടെ നേര്‍ക്കുള്ള യേശുവിന്റെ നിലപാട് .അതികഠിനമാണ് അവരെക്കുറിച്ചുള്ള അവിടുത്തെ വാക്കുകള്‍ : "<span style="color:#009900;">കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! ... കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്</span>"(മത്താ 23:13-16,27-28)<br /><br />ശിമയോന് എന്ന ഫരിസേയന് തന്നോടോത്ത് ഭക്ഷണം കഴിക്കാന്‍ യേശുവിനെ ക്ഷണിച്ചു .യേശു ആ ഫരിസേയന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ,പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ വന്നു കണ്ണിരുകൊണ്ട് അവിടുത്തെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടക്കുകയും സുഗന്തതൈലം പൂശി ചുംബിക്കുകയു ചെയ്യുന്നു .ശിമയോന് ഇത് കണ്ടു മനസ്സില്‍ പിറു പിറുക്കുന്നു .സാധാരണരീതിയിലുള്ള ആദിത്യമര്യാതയെല്ലാം മാറ്റിവെച്ചിട്ടു യേശു ആ ഫരിസേയനോട് പറയുകയാണ് "ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്ന് അവന് പറഞ്ഞു.ഒരു ഉത്തമര്‍ണ്ണനു രണ്ടു കടക്കാര് ഉണ്ടായിരുന്നു. ഒരുവന് അഞ്ഞൂറും മറ്റവന് അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന് ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്നേഹിക്കുക? ശിമയോന് മറുപടി പറഞ്ഞു: ആര്‍ക്ക് അവന് കൂടുതല്‍ ഇളവുചെയ്തോ അവന് എന്നു ഞാന്‍ വിചാരിക്കുന്നു. അവന് പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു.<span> അനന്തരം </span>യേശു ആ സ്ത്രീയുടെനേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള് കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയുംചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള് വിരമിച്ചിട്ടില്ല. നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള് അധികം സ്നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവന് അല്പം സ്നേഹിക്കുന്നു." (ലൂക്ക 7:36-47). രമ്യതയുടെയും സമാധാനത്തിന്റെയും പേരില്‍ യേശു ശിമയോനില്‍നിന്നും സത്യം മറച്ചു വയ്ക്കുന്നില്ല.<br /><br />എന്ത് വിലകൊടുത്തും സമാധാനവും സ്വര്യവും നിലനിര്‍ത്താന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നില്ല യേശു എന്നതാണ് ഏറ്റവും സ്പഷ്ടമായ തെളിവാണല്ലോ ജറുസലേം ദേവാലയ ശുദ്ധീകരണം .പിതാവിന്റെ ഭവനത്തെ കള്ളന്മാരുടെ ഗുഹയാക്കിയവര്‍ക്കെതിരെ ചാട്ടവറെടുക്കുവാന്‍ അവിടുന്ന് ഒരിക്കലും സന്ദേഹിച്ചില്ല (മത്താ 21:12-13)<br /><br />യഹൂദരുടെ ഏറ്റവും വലിയ മതാധികാരിയായിരുന്ന പ്രധാന പുരോഹിതന് യേശുവിനെ തന്റെ ശിഷരെയും പ്രബോധനത്തെയും കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ,അവിടുത്തെ മറുപടി വിധേയയത്വത്തിന്റെയും ഭയഭക്തി ബഹുമാനങ്ങളുടെയും മാതൃകയായിരുന്നുവെന്നു പറയുവാന്‍ തീര്‍ച്ചയായും കഴിയുകയില്ല :"നീ എന്നോട് ചോദിക്കുന്നതെന്തുകൊണ്ട് ?ഞാന്‍ പറഞതെന്താണെന്നു കേട്ടവരോട് ചോദിക്കുക" (യോഹ 18:21).റോമന്‍ ഗവര്‍ണ്ണറായ പീലാത്തോസിനോടും അവിടുന്നു പറയുന്നു :"ഉന്നതങ്ങളില്‍നിന്നു നല്കപ്പെട്ടിട്ടില്ലായെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല" (യോഹ 19:11) ഹെറോദേസ് രാജാവിനെ കുറുക്കനെന്നു വിളിക്കാന്‍ യാതോരു മടിയും അവിടുന്നു കാണിക്കുന്നില്ല (ലൂക്ക 13:32).സഭയില്‍ മുഖ്യസ്ഥാനം നല്കി ഒന്നാമത്തെ മാര്‍പാപ്പയായി നിയമിച്ച പത്രോസിനോടും ഒരു ദാക്ഷിണ്യവും അവിടുന്ന് പ്രകടിപ്പിക്കുന്നില്ല :"സാത്താനെ ,എന്റെ മുമ്പില്‍ നിന്ന് പോകൂ ,നീ എനിക്ക് പ്രതിബന്ധമാകുന്നു .നീ ചിന്തിക്കുന്നത് ദൈവത്തിന്റെ കാര്യങ്ങളല്ല ,മനുഷ്യന്റെ കാര്യങ്ങളാണ് "(മത്താ 16:23).<br /><br /><strong>മുഖംനോക്കാതെ </strong><br /><br />ചുരുക്കിപ്പറഞ്ഞാല്‍ ,മനുഷ്യരുടെ മുഖം നോക്കാതെ പറയേണ്ടത് പറയേണ്ടിടത്ത് പറയുവാന്‍ യേശു ഒരിക്കലും മടി കാണിച്ചില്ല .അതിന്റെ പരിണിതഫലമെന്തയിരിക്കുമെന്നോ തനിക്ക് അത് എന്ത് ദോഷം ചെയ്യുമെന്നോ അവിടുന്ന് പരിഗണിച്ചില്ല .ഇരുതല വാള് പോലെ അവിടത്തെ വാക്കുകള്‍ പലര്‍ക്കും മുറിവേല്‍പ്പിച്ചു (ഹെബ്രാ 4:12 കാണുക ).പലരും അങ്ങനെ അവിടുത്തെ ശത്രുക്കളായി .സ്വന്തം സഹോദരന്മാര് പോലും യേശുവില്‍ വിശ്വസിച്ചില്ലെന്നും ,ജനക്കൂട്ടത്തിനിടയില്‍ അവിടുത്തെക്കുറിച്ചു ഭിന്നിപ്പും പിറുപിറുപ്പുമുണ്ടായെന്നും സുവിശേഷകനായ യോഹന്നാന് രേഖപ്പെടുത്തിയിരിക്കുന്നു (7:5,12,32,42).യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ധനികരും പ്രതാപശാലികളും നിയമഞ്ജരുമൊക്കെയായിരുന്നവരെ പാവപ്പെട്ടവരും സാധാരണക്കാരുമായിരുന്നവരില്‍നിന്നു കൂടുതല്‍ അകറ്റുവാന്‍ കാരണമായെന്നും വസ്തുതയത്രേ (യോഹ 7:49,9:22,34) യേശുവിന്റെ മരണത്തിനും ഉയര്പ്പിനും ശേഷം ,അങ്ങില്‍ വിശ്വസിച്ചവരും വിശ്വസിക്കാത്തവരും തമ്മിലുള്ള ഭിന്നിപ്പ് അതിരൂക്ഷമായിതീര്‍ന്നെന്നു നമുക്കറിയാം .ക്രിസ്തുവിലുള്ള വിശ്വാസത്തെച്ചോല്ലി അക്ഷരാര്‍ത്ഥത്തില്‍ മകന് അപ്പനെതിരായും മകള്‍ അമ്മക്കെതിരായും മരുമകള്‍ അമ്മായി അമ്മക്കെതിരായും നിലപാടുകള്‍ സ്വീകരിച്ച സംഭവങ്ങള്‍ അപൂര്‍വ്വമല്ല .<br /><br /><strong>ബൈബിളിലെ സമാധാനം </strong><br /><br />ബൈബിളില്‍ 'സമാധാനം ' എന്ന് പറയുമ്പോള്‍ ,അത് വെറും യുദ്ധങ്ങളും കലാഹങ്ങളുമില്ലാത്ത അവസ്ഥ മാത്രമല്ല ,പിന്നെയോ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥമായ ,സാകല്യമായ ,രക്ഷയുടെ അനുഭവമാണ് ."അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം !"(ലൂക്ക 2:14) എന്ന് യേശുവിന്റെ പിറവിയെ അറിയിച്ചുകൊണ്ട് ആട്ടിടയന്മാര്ക്ക് പ്രത്യക്ഷപ്പെട്ട മാലാഖമാര്‍ പാടിയപ്പോള്‍ ,അവര്‍ അര്‍ത്ഥമാക്കിയതും ദൈവം നല്കുന്ന സാകല്യമായ മോചനവും രക്ഷയുമാണ് ,അല്ലാതെ വെറുതെ വഴക്കും ഭിന്നിപ്പുകളുമില്ലാത്ത ഒരവസ്ഥയല്ല .യേശുവിന്റെ വചനങ്ങള്‍ വരുത്തുന്ന ഭിന്നിപ്പും സൌര്യക്കേടുമെല്ലാം ആത്യന്തികമായി നമ്മെ തന്നെ ചോദ്യം ചെയ്യുന്നതും ദൈവം നല്കുന്ന രക്ഷ സ്വീകരിക്കാനും നമ്മെ പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് .യഥാര്‍ത്ഥമായ സമാധാനത്തിലേക്ക് നമ്മെ നയിക്കുകയെന്നതാണ് യേശുനാഥന്റെ ലക്ഷ്യം.<br /></p></span><br /><br />Author: സിപ്രിയന് ഇല്ലിക്കമുറിJohnyhttp://www.blogger.com/profile/17522986678057005647noreply@blogger.com0tag:blogger.com,1999:blog-1829619390829715161.post-12393475789926774882011-10-08T00:46:00.000-07:002011-10-08T01:03:25.398-07:00ശിഖരങ്ങളില്ലാത്ത ദുഃഖം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVVj8F-xkPdaxt77z3Xb9UAfdIoqbfAbZ1Ice21QHUpj0UtqQ6e5Z8kGhAS3A56Tm-XzCrLCXqkqPiLm8f5_NyzlT0bjpry0hE3g7O92N6OZPUmTlFsn-L8QuOLjufty6MwUjOYlEW_bto/s1600/imagesCAFGG2PN.jpg"><img style="MARGIN: 0px 10px 10px 0px; WIDTH: 84px; FLOAT: left; HEIGHT: 112px; CURSOR: hand" id="BLOGGER_PHOTO_ID_5661027205917338418" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVVj8F-xkPdaxt77z3Xb9UAfdIoqbfAbZ1Ice21QHUpj0UtqQ6e5Z8kGhAS3A56Tm-XzCrLCXqkqPiLm8f5_NyzlT0bjpry0hE3g7O92N6OZPUmTlFsn-L8QuOLjufty6MwUjOYlEW_bto/s200/imagesCAFGG2PN.jpg" /></a><p align="justify"><span style="font-size:120%;"> നാടുകടത്തപ്പെട്ട ,ദൈവത്തിന്റെ ശിരോലിഖിതം അന്വേഷിച്ചു നടക്കുന്ന ഉന്മാദിയായൊരു കഥാപാത്രമുണ്ട് നിക്കോസ് കസന്‍സാക്കിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ .നീര്‍മ്മാതളത്തിന്റെ ഹൃദയം പോലെ മുറിഞ്ഞ മുഖമുള്ളവന്‍ .അയാള്‍ക്ക് പക്ഷെ ,പേരുകളില്ല .മഞ്ഞച്ച മുഖമുള്ള യേശുവിനെ വരഞ്ഞ വിന്‍സെന്റ് വാന്‍ഗോഗിന്റെ ചെവി മുറിഞൊഴുകുന്ന ചോരപോലെ ക്രിസ്തു സാദൃശ്യമായ സ്നേഹം ഭൂമിയില്‍ അചുംബിതമായ ഒരാശയമാണെന്ന് പ്രഖ്യാപിച്ച ഫയദോര്‍ ദാസ്തയെവിസ്കിയുടെ ചൂതാട്ട മേശക്കരുകില്‍ ഖിന്നമുഖവുയി നിന്നിരുന്ന അയാളെ കണ്ടവരുണ്ട് .ജ്യോമിതീയമായ കുരിശിന്റെ ചതുര് ദിശകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു നില്ക്കുന്ന സാല്‍വദോര്‍ ദാലിയുടെ ക്രിസ്തുവിനെപ്പോലെ ഏതു ആള്‍ത്തിരക്കിനിടയിലും തനിച്ചു നില്ക്കാന് കഴിയുന്ന ഒരേകാകി .ഏതു ആര്‍പ്പ് വിളികളുടെ മധ്യത്തിലും നിശബ്ദനായിരിക്കാന്‍ ശീലിച്ച ഒരന്യന്‍ .അവന് പക്ഷെ ,ആദാമിന്റെ പൊക്കിള്‍ക്കൊടി തിരയുകയും ,കായേന്റെ വംശം അന്വേഷിച്ചു പോകുകയും ചെയ്തു .ഉപ്പുതൂണായിത്തീര്‍ന്ന ലോത്തിന്റെ ഭാര്യയുടെ പെരെന്തായിരുന്നു എന്നാരാഞ്ഞത് അവനാണ് .എസാവിനെയും ഒരൊറ്റുകാരനെയും ഉള്‍ക്കൊള്ളാന്‍ തക്കവിധം വിശാലമായിരുന്ന അവന്റെ ഹൃദയത്തിന്റെ കടലിടുക്കുകളിലാണ് എന്നും പുലരികളില്‍ മന്വന്തര ശിലപ്പങ്ങള്‍ തീര്‍ക്കാന്‍ ദൈവം തന്റെ കളിമണ്ണ് കുഴച്ചിരുന്നത് .<br /><br />എന്നിട്ടും വിരുന്നു മേശകളെല്ലാം അവനുമുമ്പില്‍ എന്നും ഒഴിഞ്ഞു തന്നെ കിടന്നിരുന്നു .സ്വാഗതകവാടത്തിനരിക് ചേര്‍ന്നുള്ള പന്തിയില്‍ ആദ്യത്തെ വരിയില്‍ കാത്തിരിക്കുമ്പോള്‍ കലവറക്കാരന് ഒടുവിലത്തെ വരിയില്‍ നിന്ന് വിളബാനാരംബിക്കുകയും അയാള്‍ക്ക് മുബിലെത്തിയപ്പോള്‍ പാത്രങ്ങള്‍ കാലിയായിപ്പോകുകയും ചെയ്തു .ഒടുവിലത്തെ നിരയില്‍ കാത്തുനിന്നപ്പോഴാകട്ടെ വിളബുകാര്‍ ആദ്യത്തെ വരിയില്‍ നിന്ന് തുടങ്ങി .അയാള്‍ ,പക്ഷെ വിതുംബിപ്പോയത് വിത്തുവിതച്ചവരെയും കൊയ്തവരെയും കറ്റമെതിച്ചവരെയും അവരുടെ വിയര്‍പ്പിന്റെയും ഉപ്പിന്റെയും കണ്ണീരോര്‍ത്തല്ല .തന്റെ പേര് മാത്രം മുദ്രണം ചെയ്യാത്ത ആ നെന്മണി അവന് ഇതു വയലേലയിലാണ് തൂവിയതെന്നോര്‍ത്ത് .നിരാധാരര്‍ക്കെതിരെ എന്നും കൊട്ടിയടക്കപ്പെടുന്ന വാതിലുകളുള്ള ബെത്ലഹെമിലെ ക്രിസ്മസ്സിനെയോര്‍ത്ത് അയാള്‍ക്ക് കരയാതെ വയ്യ .മനോഹരമായി അലങ്കരിച്ച കുന്നിന്ചെരുവിലെ ക്രിസ്മസ് മരത്തില്‍ ആരോ ഹൃതയത്തിന്റെ ചിത്രം പിന്ചെയ്തു വച്ചിരിക്കുന്നു .<br /><br />അനുശീലനത്തിന്റെ അവസാനത്തെ പടവും പിന്നിട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു ക്രിസ്ത്യാനി അല്ലാതായി എന്നതാണ് സുവിശേഷം .നല്ലൊരു ക്രിസ്ത്യാനിയായിരിക്കാന്‍ യത്നിച്ച് ആ ശ്രമത്തില്‍ ക്രിസ്ത്യാതിതനാകുക എന്നതിലെ ദുഖമത്രയും പഞചക്ഷതങ്ങളില്‍ ഏട്ടുവാങ്ങിക്കൊണ്ട് ഒരു പുല്‍ക്കൊടിയെപ്പോലെ അയാള്‍ വിലപിക്കുന്നു :ദൈവമേ എന്നെ നിന്റെ സ്നേഹത്തിന്റെ ഒരു ഉപകരണമാക്കണമേ എന്ന്.<br /><br />തന്റെ കൂട് കാട്ടുതീയില്‍ വെന്തരിയുന്നത് കാണുമ്പോഴും ഉണര്‍ന്നുപാടാന്‍ കഴിയുന്ന കുരുവിയെപ്പോലെ ,ഒരിക്കലുമണിയാത്ത കുപ്പയത്തിനുവേണ്ടി നൂല്‍നൂല്‍ക്കുന്ന നെയ്തുകാരനെപ്പോലെ ,ഒരുനാളും രുചിക്കാത്ത മീനിനുവേണ്ടി വലത്തേക്ക് വലയെറിയുന്ന മുക്കുവനെപ്പോലെ ,തനിക്ക് മുറിച്ചു കടക്കാന്‍ കഴിയാത്ത ദുഖത്തിന്റെ മരുഭൂമികളില്ലെന്ന അറിവുമായി ഒരൊറ്റ ശിഖരം മാത്രമുള്ള വൃക്ഷം പോലെ അവനു ശിരസ്സുയര്‍ത്തി നില്ക്കാന് കഴിയുന്നത് ഏതേതു നിരാശ്രയരുടെ ഹൃദയങ്ങളിലല്ല !<br /><br />എന്നിട്ടും ലബനോനിലെ മഞ്ഞുപാളികള്‍ എന്നെ തണുപ്പിക്കുന്നില്ല .മരിച്ച ദേവദൂദികമാരുടെ താരാട്ടുകള്‍ എന്നെ ഉറക്കുന്നില്ല.എനിക്കും ഭ്രാന്തനം ഉറക്കം കനിയുന്നില്ല .എന്നും കുരുതി നട്ട കുരിശുമുളക്കുന്ന വെളുത്ത പിശാചുക്കളുടെ ഈ താഴ്വരയില് രാത്രി ഓടുങ്ങുന്നുമില്ല .തന്റെ വിധിവിപര്യയങ്ങളില്‍ നിന്നെല്ലാം എന്നിട്ടും ആ മരണ മുഹൂര്‍ത്തത്തില്‍ അവനെന്നെ കാത്തുവയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ .അസ്തമയത്തിന്റെ വേലിപ്പടര്‍പ്പിനരികെ പൂത്തുനില്ക്കുന്ന അരളിപ്പൊന്കുലകാട്ടി ജീവിതത്തിലെക്കും നക്ഷ്ത്രമത്സ്യങ്ങളുടെ കടലില്‍ മുങ്ങിയൊടുങ്ങുമായിരുന്ന ജീവിതത്തെ ഒരു തിരയുടെ വ്യത്യാസത്തിന് തട്ടിയെറിഞ്ഞു ആയുസ്സിലേയ്ക്കും വഴിനടത്തുമ്പോള്‍ അവന്റെ കാലടികളെ എന്നോ മരിച്ചുപോയ അമ്മയുടെ കണ്ണീരിന്റെ പ്രളയം വന്നു പൊള്ളിക്കുന്നു .<br /><br />Author : സെബാസ്റ്റ്യന്‍ പള്ളിത്തോട്<br /></span></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com3tag:blogger.com,1999:blog-1829619390829715161.post-55985384149994897302011-09-12T11:52:00.000-07:002011-09-12T22:23:41.370-07:00അഞ്ചാമത്തെ കുട്ടി ഒരു ശാപമോ?!"തന്റെയും തന്റെ ജീവന്റെയും സമൂഹത്തിന്റെയും സൃഷ്ട്ടികര്‍ത്താവ് താന്‍ തന്നെയാണെന്ന് ആധുനിക മനുഷ്യന് ചിലപ്പോള്‍ തെറ്റായി ധരിച്ചു പോകാറുണ്ട് .സ്വാര്‍ത്ഥതയോടെ മനുഷ്യന് തന്നില്‍ത്തന്നെ അടയ്ക്കപ്പെട്ടു കഴിയുന്നതില്‍ നിന്നുണ്ടാകുന്ന അഹന്ത നിറഞ്ഞ തോന്നലാണിത്"(ബനഡിക്റ്റ് XVI, സത്യത്തില്‍ സ്നേഹം, നമ്പര്‍ 34)<br /><br /><a href="http://berlytharangal.com/?p=7712">വേണ്ടേ, കൊച്ചുങ്ങളഞ്ചെണ്ണം?</a> എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചിന്തകളാണ് ഇവിടെ കുറിക്കുന്നത്<br /><br /><span style="font-size:120%;"><p align="justify"><br />ദമ്പ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbojpuQ02L8BKUECe_FmXppV0xf2_LfvgBAQGdJP6Ee5_Q4Uca8-XOmI35_DVwolM__SWIjiMmOWzlu0ZczsT9jFwAxxgLmBxJT5W5FpddK491dRIz6nT8ZdTLZSEi2D6Jv_hUUkoJf8WJ/s1600/images3.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 65px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbojpuQ02L8BKUECe_FmXppV0xf2_LfvgBAQGdJP6Ee5_Q4Uca8-XOmI35_DVwolM__SWIjiMmOWzlu0ZczsT9jFwAxxgLmBxJT5W5FpddK491dRIz6nT8ZdTLZSEi2D6Jv_hUUkoJf8WJ/s200/images3.jpeg" alt="" id="BLOGGER_PHOTO_ID_5651705844714818562" border="0" /></a><span>തികള്‍</span> സന്താനോല്പാദനതിനും സന്താനങ്ങളുടെ വളര്‍ത്തലിലും വിദ്യാഭ്യാസത്തിലും പ്രദര്‍ശിപ്പികേണ്ട കടമകളെ സൂചിപ്പിക്കുന്നതാണ് <a href="http://thottakkaran.blogspot.com/2011/04/blog-post_28.html">ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം</a> എന്ന പ്രയോഗം എന്ന് മുന്‍പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു .കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ചെറിയ ആനുകൂല്യങ്ങള്‍ നല്‍കുന്നത്<br />മൂന്നു കാര്‍ വാങ്ങുമ്പോള്‍ ഒരു ടയര്‍ ഫ്രീ എന്നു പറയുന്ന തരത്തിലുള്ള ഒരു തട്ടിപ്പാണ് കരുതുന്നവര്‍ക് ഈ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നെനിക്കറിയില്ല.എങ്കിലും മനുഷ്യരുടെ വിവരമില്ലായ്മയുടെയും കാപട്യത്തിന്റെയും വിശ്വരൂപം മനസ്സിലാക്കാന്‍ ഇത്തരം ബ്ലോഗര്‍മാര്‍ സഹായിക്കും എന്നതില്‍ സംശയമില്ല .വെറുതെ ആയുധമെടുകത്ത് നടത്തുന്ന ഒരു കലാപരിപാടിയല്ല ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം . കയ്യടിക്കും പ്രശസ്തിക്കും വേണ്ടി എന്തും എഴുതിക്കൂട്ടുന്ന ഇക്കാലത്ത് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വത്തെക്കുറിച്ച് വീണ്ടും ചില ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടി വന്നതുകൊണ്ട് ഒന്ന് രണ്ടു വാക്കുകള്‍ കുറിക്കുന്നു .<br /><br />വിവാഹാജീവിതത്തില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ധാര്‍മികകടമകള്‍ ഇവയാണ് .<br /><br />(1)ദാബത്യസ്നേഹത്തില്‍ വളരുക<br />(2)ഉത്തവാദിത്വത്തോടെയുള്ള സന്താനോല്പാദനം<br />(3)കുട്ടികളുടെ ശരിയായ വളര്‍ത്തല്‍ .<br /><br />വിവിധ മൂല്യങ്ങളും കടമകളും സംരക്ഷിക്കപെടെണ്ട സാഹചര്യത്തില്‍ അവ തമ്മില്‍ സംഘട്ടനങ്ങളുണ്ടാകുക സ്വാഭാവികമാന്. അങ്ങനെ വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തിന് അല്ലെങ്കില്‍ ഏറ്റവും വലിയ കടമെയ്ക്ക് മുന്‍ഗണന നല്‍കണം . വിവാഹത്തില്‍ ഒരേസമയം ദാബത്യസ്നേഹമെന്ന ലകഷ്യവും സന്താനോല്പാദനലകഷ്യവും തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അവസരങ്ങള്‍ ദബദികള്‍ക്ക് ഉണ്ടാകാം.അങ്ങനെയുള്ള സാഹചര്യത്തില്‍ ദാബത്യസ്നേഹം നിലനിര്‍ത്തേണ്ട ആവശ്യംകൊണ്ടോ സന്താനങ്ങനങ്ങളെ വളര്ത്തുന്നതിലുള്ള ബുദ്ധിമുട്ടുകല്കൊണ്ടോ സന്താനോല്പാദനമെന്ന ലകഷ്യത്തിനു പരിധി നിര്‍ണയിക്കേണ്ടിവരും .കുടുംബങ്ങളുടെ അസൂത്രണത്തില്‍ ദമ്പതികള്‍ തങ്ങളുടെയും തങ്ങളുടെ ജനിച്ചതും ജനിക്കാത്തതുമായ കുട്ടികളുടെയും ക്ഷേമം ബോധപൂര്‍വ്വം കണക്കിലെടുക്കണമെന്നു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ധേശിക്കുന്നു (GS 50).<span style="font-weight: bold;">തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ദബതികള്‍ക്ക് അവകാശവും കടമയുമുണ്ട്.തങ്ങളുടെ ആരോഗ്യസ്ഥിതി ,സാബത്തികശേഷി മുതലായ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ദൈവതിരുമുബാകെ വിവേകപൂര്‍വ്വം ദാബതികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം</span> .വിവാഹത്തിന്റെ മുഖ്യലക്ഷൃങ്ങളായ ദബതികളുടെ പരസ്പരപ്രേമാനുഭവം ,സന്തനോല്പാദനം (Unitive and Procreative ends) എന്നീ ലകഷ്യങ്ങളുടെ വെളിച്ചത്തില്‍ വേണം ഈ തീരുമാനമെടുക്കല്‍.<br /><br /><br />പോല്‍ ആറാമന്‍ മാര്‍പാപ്പയുടെ '<span style="font-weight: bold;">മനുഷ്യജീവന്</span> '(Humanae Vitae) എന്നാ ചാക്രികലേഖനം (1968)ഉത്തവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റിയുള്ള സഭാപഠനം ഉള്‍ക്കൊള്ളുന്നു .ദബദികള്‍ ഒൌവദാര്യതോടും വിവേകത്തോടും കൂടി തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം തീരുമാനിക്കണം .ഈ തീരുമാനമെടുക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ അവസ്ഥകളെല്ലാം കണക്കിലെടുക്കണമെന്നും ചാക്രികലേഖനം ഓര്‍മിപ്പിക്കുന്നു (HV 10). ഈ വീക്ഷണമനുസരിച്ച് ചിലര്‍ക്കു കൂടുതല്‍ കുട്ടികലുണ്ടായിരിക്കുന്നത് ശരിയായ തീരുമാനമായിരിക്കും .എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം തല്ക്കാലത്തേയ്ക്കോ ,ശ്വാശ്വതമായോ വീണ്ടുമൊരു കുട്ടിയുണ്ടാകേണ്ടതില്ല എന്നു തീരുമാനിക്കാനും അവകാശമുണ്ട് (HV 10). <span style="color: rgb(255, 0, 0);">എന്നാല്‍</span> <span style="color: rgb(255, 0, 0);">സന്താനോല്പാദനം</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">എന്നത്</span> <span style="color: rgb(255, 0, 0);">കൊണ്ട്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അര്‍ത്ഥമാക്കുന്നത്</span> <span style="color: rgb(255, 0, 0);">ഗര്‍ഭധാരണവും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കുട്ടികളുടെ</span> <span style="color: rgb(255, 0, 0);">ജനനവും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">മാത്രമല്ലെന്ന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">സഭക്കും</span> <span style="color: rgb(255, 0, 0);">പൂര്‍ണ്ണ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ബോധ്യമുണ്ട്</span><span style="color: rgb(255, 0, 0);"> . </span><span style="color: rgb(255, 0, 0);">അവരുടെ</span> <span style="color: rgb(255, 0, 0);">വിദ്യാഭ്യാസവും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ശരിയായ</span> <span style="color: rgb(255, 0, 0);">വളര്‍ത്തലും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">തുല്യ</span> <span style="color: rgb(255, 0, 0);">പ്രാധാന്യമുള്ളതാണ്</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">തുടര്‍ന്നുള്ള</span> <span style="color: rgb(255, 0, 0);">സന്താനോല്പാദനത്തെ</span> <span style="color: rgb(255, 0, 0);">നിയന്ത്രിക്കാതെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഇപ്പോഴുള്ള</span> <span style="color: rgb(255, 0, 0);">കുട്ടികള്‍ക്കുവേണ്ട</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">വിദ്യാഭ്യാസം</span> <span style="color: rgb(255, 0, 0);">നല്‍കാനും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അവരെ</span> <span style="color: rgb(255, 0, 0);">വേണ്ടപോലെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">വളര്‍ത്താനും</span> <span style="color: rgb(255, 0, 0);">കഴിയാത്ത</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">മാതാപിതാക്കലുണ്ട്</span> .<span style="color: rgb(255, 0, 0);">അവര്‍</span> <span style="color: rgb(255, 0, 0);">സന്താനനിയന്ത്രണത്തിനുള്ള</span> <span style="color: rgb(255, 0, 0);">തീരുമാനം</span><span style="color: rgb(255, 0, 0);"> - </span><span style="color: rgb(255, 0, 0);">താല്കാലികമോ</span> <span style="color: rgb(255, 0, 0);">ശ്വാശ്വതമോ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ആകാം</span><span style="color: rgb(255, 0, 0);"> - </span><span style="color: rgb(255, 0, 0);">എടുക്കുന്നെങ്കില്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അത്</span> <span style="color: rgb(255, 0, 0);">ധാര്‍മികമായി</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">തെറ്റല്ല</span> .<span style="color: rgb(255, 0, 0);">ഉത്തരവാദിത്വമുള്ള</span> <span style="color: rgb(255, 0, 0);">മാതൃപിതൃത്വമെന്ന</span> <span style="color: rgb(255, 0, 0);">ആശയത്തിന്റെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">വെളിച്ചത്തില്‍</span> <span style="color: rgb(255, 0, 0);">അത്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അവരുടെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കടമയുമാണ്</span><span style="color: rgb(255, 0, 0);"> .</span><br /><br />ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ പ്രാഥമികാവശ്യം ,ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പാകെ ,സ്വന്തം ജീവിത സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ തങ്ങള്‍ക്കു എത്ര കുട്ടികള്‍ വേണമെന്ന് മനസാക്ഷിപ്രകാരം ദമ്പദികള്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കുകയാണ് .<br /><br /><span style="font-weight: bold;">കൂടുതല്‍ കുട്ടികള്‍...</span><br /><br />ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്നാ ആശയത്തില്‍ നിന്നുകൊണ്ടാണ് സഭ കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യുന്നത് .അതിന്റെ ഒരു കാരണം കൂടുതല്‍ ദൈവവിളികള്‍ സഭ അതുവഴി ആഗ്രഹിക്കുന്നു .കാരണം ഇന്ന് സന്യാസ ദൈവവിളികളിലേക്ക് കടന്നുവരാന്‍ കുട്ടികള്‍ക്ക് ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും മാതാപിതാക്കള്‍ അവരെ അതിന് അനുവദിക്കുന്നില്ലെന്നുള്ളതാണ് സത്യം. മക്കളെ സന്യാസ ദൈവവിളിയിലേക്ക് അയച്ചാല്‍ അവരുടെ പിന്തലമുറ ഇല്ലാതെവരുമെന്ന് ചിലര്‍ ഭയപ്പെടുന്നു. അതുകൊണ്ട് പൊട്ടും പൊടിയും പോലെ ഒന്നോ രണ്ടോ മാത്രം കുഞ്ഞുങ്ങള്‍ ഉള്ളവര്‍ മക്കളുടെ ഉയര്‍ന്ന പഠനം, ഭാവി സുരക്ഷ ഇതൊക്കെ മാത്രം നോക്കുന്നു. അവരെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ ജീവിതം രക്ഷപെട്ടു എന്ന് അവര്‍ കരുതുന്നു. അതിനാല്‍ കൂടുതല്‍ സൗകര്യമുള്ളവര്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്കുകൂടി ജന്മം നല്കിയാല് അത് സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായിരിക്കും.<br /><br /><span style="font-style: italic;">വോട്ടു രാഷ്ട്രീയം കണ്ടാണ് എന്ന് അഭിപ്രായപ്പെട്ടവര്പോലും അവരുടെ അഭിപ്രായം വിശ്വസിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല</span> . ജനപ്പെരുപ്പത്തെക്കുറിച്ചു ആകുലപ്പെടെണ്ടത് ഇക്കാലത്ത് പുരോഗമനത്തിന്റെ ഒരു ലക്ഷണമായി പലരും വരച്ചുകാട്ടുന്നുണ്ട് .അതില്‍ ഒരു പരിധിവരെ സത്യമുണ്ട് താനും .എങ്കിലും ജനസാന്ദ്രത ഏറെയില്ലാത്ത ഒരു മത സമൂഹത്തില്‍ നന്മ മാത്രം ലക്ഷ്യമാക്കി കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് തെറ്റകുന്നതെന്ന് മനസ്സിലാകുന്നില്ല.എയിഡ്സ്/കുഷ്ഠ രോഗികള്‍ /കുറ്റവാളികള്‍/തടവറകലില്‍ കിടക്കുന്നവര്‍ / അനാഥര്‍ / വൃദ്ദര്/ യാചകര്‍ / മദ്യം/മയക്കുമരുന്ന് അടിമകളായവര്‍/അമ്മമാര്‍ക്ക് വേണ്ടാത്ത ഗര്‍ഭസ്ഥ ശിശുക്കള്‍/ ദരിദ്രര്‍/ ദളിതര്‍/ആദിവാസികള്‍/ പീഡിപ്പിക്കപെടുന്ന സ്ത്രീകള്‍/കുട്ടികള്‍, മനോരോഗികള്‍/ തുടങ്ങി ആര്‍ക്കും വേണ്ടാത്തവര്‍ക്ക് വേണ്ടി ചികില്‍സ/പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ , വിദ്യാഭ്യാസ്സം , ആതുര സേവനം കൌസിലിംഗ്, തുടങ്ങിയ സേവനങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ കത്തോലിക്കര്‍/സമര്‍പ്പിതര്‍ ഇന്ത്യയില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട് .കാരണം ഈ മേഖലകളില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത് കത്തോലിക്കാ സഭയാണ്. ജനപ്പെരുപ്പത്തെക്കുറിച്ചു ആകുലപ്പെടുന്നവര്‍ സഭയെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നതില്‍ സന്തോഷം കണ്ടെത്താതെ പൊതുവായി ആ വിഷയത്തെ കാണണമെന്നാണ് എനിക്കു പറയാനുള്ളത്. ക്രൈസ്തവ സമൂഹം ആദ്യം ജനസംഖ്യയെ പേടിച്ചു. അമിത പേടി ഇന്നൊരു തിരിച്ചറിവിന്റെ വക്കിലെത്തിയിരിക്കുകയാണ് .അത് നികത്താനുള്ള ശ്രമങ്ങള്‍ നടക്കുബോള്‍ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പൊതു സമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടത് . പിള്ളേരെ ഉണ്ടാക്കുന്നതിലല്ല, അവരെ സമൂഹത്തിനു പ്രയോജനമുള്ളവരായി വളര്‍ത്തുമ്പോഴാണ് ഒരുത്തന് നല്ല ക്രിസ്ത്യാനിയാകുന്നത് എന്ന പൂര്ന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് തന്നെയാണ് കൂടുതല്‍ മക്കള്‍ക്കുവേണ്ടിയുള്ള സഭയുടെ എല്ലാ ആഹ്വാനങ്ങളും എന്ന് മനസ്സിലാക്കുക .<br /><br /><span style="font-weight: bold;">ഒന്ന് രണ്ടു കണക്കുകള്‍</span><br /><br /><br />Syrian Christians may face '<span style="font-weight: bold;">Parsi syndrome</span>': study<br /><br /><br />The study, conducted by well-known demographer K C Zachariah, suggests that the community might experience the 'Parsi syndrome' in coming decades.<br /><br />The findings are contrary to the apprehensions expressed by members of the Sangh Parivar that Christians in Kerala are swelling their ranks through conversions.<br /><br /><br />Apart from Syrian Christians, the non-Syrian Christians, especially the Latin Christians, have also started showing signs of a decline in their numbers. The study found that the share of Latin Christians in the total population of the state had declined from 9.5 per cent in 1981 to 9.1 per cent in 2001.<br /><br /><span style="color: rgb(51, 204, 0);">Syrian Christians constituted 75 per cent of all Christians in the state at the beginning of the twentieth century. Their share declined steadily and reached just about 50 per cent at the turn of this century.</span><br /><br /><br />http://www.rediff.com/news/2002/oct/22ker.htm<br /><br /><span style="font-weight: bold;">District wise population growth in kerala</span><br /><br />Malappuram 17.92%<br />Wayanadu 17.04%<br />Kasargod 12.3%<br />Kozhikkodu 9.87%<br />Palakkadu 9.86%<br />Trivandrum 9.78%<br />Eranakulam 9.09%<br />Thrisur 8.75%<br />Kollam 7.33%<br />Kannur 7.13%<br />Idukki 6.96%<br />Kottayam 6.76%<br />Alappuzha 5.21%<br />Pathananmthitta 3.21%<br /><br />മുകളിലെ കണക്കുകളില്‍ നിന്നും എന്താണ് മന്സ്സിലാക്കണ്ടത് .?<br /><br /><span style="font-weight: bold;">കെ സിബിസി വക്താവിന്റെ അഭിപ്രായം</span><br /><br />"<span style="font-style: italic;">കല്പറ്റ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ പദ്ധതി കെ.സി.ബിസിയുടെ ഔദ്യോഗിക നയമല്ല. ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഇത്തരം പദ്ധതികള്‍ക്ക് കെ.സി.ബി.സി എതിരാണ്. മതപരമായും ഇത് ശരിയല്ല. മതവിശ്വാസത്തിന് എതിരായി ഇത്തരം ഒരു പദ്ധതി അച്ഛന് നടപ്പാക്കിയത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് കെ.സി.ബി.സി അന്വേഷണം തുടങ്ങിയിട്ടുണ്ട്</span>." എന്നാ രീതിയില്‍ ഒരു അഭിപ്രായം കെ.സി.ബി.സി വക്താവ് പറഞ്ഞതായി ഒരു <a href="http://www.doolnews.com/wayanad-church-program-for-christian-population-grow-344.html">ഓണ്‍ലൈന്‍ പത്രം</a> പ്രസിദ്ധപ്പെടുത്തിയിരുന്നു ..ക്രെഡിബിലിറ്റിയില്ലാത്ത ഒരു പത്രം പറഞതുകൊണ്ട് അതില്‍ എത്രമാത്രം സത്യമുണ്ട് എന്നറിയില്ല . കൂടുതല്‍ മക്കളെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് കത്തോലിക്ക സഭയുടേത് ...സഭയുടെ നിലപാടുകള്‍ വെറും എണ്ണം കൂട്ടല്‍ ചടങ്ങല്ല എന്ന സത്യം നിലനില്‍ക്കെ കെ.സി.ബി.സി വക്താവ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞു എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട് .പറഞ്ഞിട്ടുണ്ടെങ്കില്‍ ലോകദൃഷ്ട്ടിയില്‍ സഭയെ ആകര്‍ഷകമാക്കാന്‍ ശ്രമിക്കരുത് എന്നാണ് കെ.സി.ബി.സി വക്താവിനോട് എനിക്ക് പറയാനുള്ളത് .<br /><span style="font-style: italic;"><br />സത്യദീപത്തില്‍ ശ്രീ ജോര്‍ജ്ജ് ഫ്രാന്‍സിസ് പാലാ എഴുതിയ ഒരു കത്തില്‍ നിന്നും ഏതാനും വരികള്‍ കുറിക്കുന്നു .</span><br /><br />1968 ജൂലൈ 25-ന് മനുഷ്യജീവന്റെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന 'മനുഷ്യജീവന്' സഭ പുറത്തുവിട്ടതു രഹസ്യമായിട്ടല്ല; പരസ്യമായിത്തന്നെ. എന്നിട്ടും ബഹുഭൂരിപക്ഷം വിശ്വാസികളും തങ്ങളുടെ പ്രഥമദൌത്യം മറന്നു. ജീവനേക്കാള്‍ കൂടുതലായി അവര്‍ ഭൌതിക വസ്തുക്കളെ നെഞ്ചിലേററി. അതു കണ്ടു കണ്ണീര് പൊഴിച്ച സഭ 'മനുഷ്യജീവനോട്' കൂട്ടിച്ചേര്‍ത്ത് 'ജീവന്റെ സുവിശേഷവും' പിന്നീടു പരസ്യമായിത്തന്നെ നല്കി.<br /><br />പണ്ട് എട്ടും പത്തും കുഞ്ഞുങ്ങള്‍ വയറെരിയുമ്പോഴും ഒരു പുതപ്പിനുള്ളില്‍ കെട്ടിപ്പിടിച്ച്, കിന്നാരം പറഞ്ഞ്, ആഹ്ളാദത്തോടെ കിടന്നുറങ്ങിയിരുന്നു.<br />പല ആഡംബരഭവനങ്ങളിലും ഭൌതികതയുടെ തവിട് തിന്നു തിന്നു സമയമെത്തുംമുമ്പേ കുട്ടിരാക്ഷസന്മാരായ ഒറ്റ പുത്രീപുത്രന്മാരുടെ ഭീഷണിക്കു മുമ്പില്‍ എന്തു ചെയ്യേണ്ടു എന്നറിയാതെ ആലിലപോലെ വിറയ്ക്കുകയാണ് ഇന്നു സൃഷ്ടികര്‍മം നടത്തിയവര്‍ (വായിക്കുക: മനോരമ പരമ്പര: "നമ്മുടെ കുട്ടികള്‍ നമ്മളറിയാതെ'').ദമ്പതികള്‍ ഇന്നും ഇണചേരുന്നുണ്ടല്ലോ. ഒരുപക്ഷേ, പഴയതിലും പതിന്മടങ്ങായി; എന്നാല്‍ കുട്ടികള്‍ ആവശ്യത്തിനു ജനിക്കുന്നില്ല. അതിനു നന്ദി പറയേണ്ടത് ആധുനിക ഹൈ-ടെക് വിദ്യയോടുതന്നെ.<br /><br /><span style="font-weight: bold;">കെ.സി.ബി.സി ഫാമി ലി കമ്മീഷന്...</span><br /><br />കുട്ടികളെ കുറയ്ക്കുന്നതിന് സഹായം നല്‍കുന്നതിന് പകരം കുട്ടികളെ കൂടുതല്‍ സ്വീകരിക്കാനും വളര്‍ത്താനും ദമ്പതികള്‍ക്കു പ്രോത്സാഹനം നല്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മക്കള്‍ എത്ര വേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്ക് മാത്രമായിരിക്കണമെന്നും കെ.സി.ബി.സി ഫാമി ലി കമ്മീഷന് ചെയര്മാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പി.ഒ.സി.യില്‍ നടന്ന കെ.സി.ബി.സി പ്രോ-ലൈഫ് സമിതിയുടെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്താനങ്ങള്‍ സമ്പത്ത് എന്ന ആശയം സമൂഹത്തില്‍ സജീവമാക്കാന്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്ന എല്ലാ വ്യ ക്തികളും പ്രസ്ഥാനങ്ങളും പരിശ്രമിക്കണം. ഒരു രാജ്യത്തിന്റെ ഏറ്റവും ഉറച്ചതും ഉത്തമവുമായ ശക്തി മനുഷ്യരാണെന്ന തിരിച്ചറിവ് സഭയ്ക്കുണ്ട്. <span style="color: rgb(255, 0, 0);">ഇടുക്കി</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">രൂപതയുടെ</span> <span style="color: rgb(255, 0, 0);">ഫാമിലി</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കമ്മീഷന്റെ</span> <span style="color: rgb(255, 0, 0);">ആഭിമുഖ്യത്തില്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പ്രവര്‍ത്തിക്കുന്ന</span> <span style="color: rgb(255, 0, 0);">ലൈഫ്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഫൗണ്ടേഷന്</span> <span style="color: rgb(255, 0, 0);">മൂന്നാമത്തെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കുട്ടി</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">മുതല്‍</span> <span style="color: rgb(255, 0, 0);">പഠനത്തിനു</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഫീസാനുകൂല്യം</span> <span style="color: rgb(255, 0, 0);">നല്‍കാനും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">നാലാമത്തെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കുട്ടിയുടെ</span> <span style="color: rgb(255, 0, 0);">പ്രസവച്ചിലവ്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പൂര്‍ണ്ണമായും</span> <span style="color: rgb(255, 0, 0);">വഹിക്കാനും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അഞ്ചാമത്തെ</span> <span style="color: rgb(255, 0, 0);">കുട്ടിക്ക്</span> <span style="color: rgb(255, 0, 0);">പ്രായപൂര്‍ത്തിയാകുന്നതുവരെ</span> <span style="color: rgb(255, 0, 0);">അയ്യായിരം</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">രൂപ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">വീതം</span> <span style="color: rgb(255, 0, 0);">നല്‍കാനും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">തീരുമാനിച്ചിരിക്കുന്നു</span><span style="color: rgb(255, 0, 0);">. </span><span style="color: rgb(255, 0, 0);">ജീവന്റെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">സമഗ്രപോഷണമാണ്</span> <span style="color: rgb(255, 0, 0);">ലൈഫ്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഫൗണ്ടേഷന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ലക്ഷ്യം</span> വയ്ക്കുന്നത്. സമാനമായ പദ്ധതികള്‍ ഇതിനോടകം പല രൂപതകളും സ്ഥാപനങ്ങളും സഭാസമൂഹങ്ങളും തുടങ്ങിക്കഴിഞ്ഞു. സഭയുടെ കീഴിലുള്ള ആശുപത്രികളും ആ ളുകളും വഴി ഇത് നടപ്പാക്കുന്നു. ഇത്തരം പദ്ധതികള്‍ എല്ലാ രൂപതകളിലേ ക്കും വ്യാപിപ്പിക്കണം. ബിഷപ് പറഞ്ഞു. 1990-നുശേഷം വിവാഹിതരാ യ കത്തോലിക്കാ ദമ്പതികളില്‍ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളുടെ സമ്മേളനം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുവാന്‍ പ്രോ-ലൈഫ് സമിതി തീരുമാനിച്ചു.<br /><br />ഈ വിഷയത്തില്‍ കേരള കത്തോലിക്ക സഭയുടെ നിലപാടുകള്‍ അമേരിക്കന്‍ പത്രങ്ങളില്‍ തിരയേണ്ടതില്ല, നല്ല മലയാളത്തില്‍ ആര്‍ക്കും വായിക്കാന്‍ പാകത്തിന് <a href="http://shalomonline.net/sundayshalom/varthakal/pradesikam/item/2416-%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%86%E0%B4%A8%E0%B5%81%E0%B4%95%E0%B5%82%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%B2%E0%B5%8D%E2%80%8C%E0%B4%95%E0%B4%A3%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81-%E0%B4%86%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D?tmpl=component&print=1">ഓന് ലൈനായി ലഭിക്കുന്ന കേരളത്തിലെ കത്തോലിക്ക പ്രസിദ്ധീകരങ്ങളിലൂടെ</a> ഒന്ന് കന്നോടിച്ചാല്‍ മതിയാകും .<br /><br /><br />"കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും"(സങ്കീര്‍ത്തനം)</p></span>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com13tag:blogger.com,1999:blog-1829619390829715161.post-25705845445454830942011-08-17T10:54:00.000-07:002011-08-17T22:36:24.247-07:00പരിണാമസിദ്ധാന്തം വിശ്വാസവിരുദ്ധമാണോ?<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKCBjRk0t_zUswzP3DimiFxYSsm2s_N5WZWeAO0CVMucuIIK1dc4ZtRSupZtRxq5u9U-cqJN68XvRCI-BWRwH-XEzydIHzYvC78EA8eeu27Fg-8HwydKEBIVSVQbFugNXChEW6G6RMCPjA/s1600/images.jpg"><img style="margin: 0px 10px 10px 0px; width: 200px; float: left; height: 143px;" id="BLOGGER_PHOTO_ID_5641889364150234050" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKCBjRk0t_zUswzP3DimiFxYSsm2s_N5WZWeAO0CVMucuIIK1dc4ZtRSupZtRxq5u9U-cqJN68XvRCI-BWRwH-XEzydIHzYvC78EA8eeu27Fg-8HwydKEBIVSVQbFugNXChEW6G6RMCPjA/s200/images.jpg" border="0" /></a><span style="font-size:120%;"><p align="justify">
<br /><a href="http://thottakkaran.blogspot.com/2011/08/blog-post.html">കഴിഞ്ഞപോസ്റ്റില്‍</a> പരിണാമസിദ്ധാന്തത്തെ ക്കുറിച്ചു പറഞ്ഞ വസ്തുതകളുടെ തുടര്‍ച്ചയായാണ് ഈ വിശദീകരണം . ഉല്പത്തി 1:1-2:25 ലെ രണ്ടു സൃഷ്ടിവിവരണങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കണമെന്ന് സഭ ആവശ്യപ്പെടുന്നില്ല. 1909 ജൂണ്‍ 30ന് പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന് പുറപ്പെടുവിച്ച പ്രബോധന രേഖയില്‍ ബൈബിളിലെ സൃഷ്ടിവിവരണങ്ങളുടെ വ്യാഖ്യാനത്തില്‍ നിര്‍ബന്ധമായും അംഗീകരിക്കപ്പെടേണ്ട നാലു സത്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്:
<br />
<br />1. സമയത്തിന്റെ ആരംഭത്തില്‍ ദൈവത്തിന്റെ ഇടപെടലിലൂടെയാണ് പ്രപഞ്ചവും അതിലുള്ളവയും സൃഷ്ടിക്കപ്പെട്ടത്.
<br />2. സൃഷ്ടിയുടെ മകുടമായ മനുഷ്യന് പ്രപഞ്ചത്തില്‍ പ്രത്യേക സ്ഥാനമുണ്ട്.
<br />3. ആദി സ്ത്രീയുടെ ഉത്ഭവം ആദിപുരുഷനില്‍ നിന്നായതിനാല്‍ സ്ത്രീ-പുരുഷ പാരസ്പര്യം സുപ്രധാനമാണ്.
<br />4. ഏകദൈവത്തിന്റെ സൃഷ്ടികളാകയാല്‍ സകലമനുഷ്യരും സാഹോദര്യത്തിലും ഐക്യത്തിലും കഴിയേണ്ടവരാണ്.
<br />ഈ അടിസ്ഥാനസത്യങ്ങള്‍ക്ക് ഭംഗംവരാതെ ബൈബിളിലെ സൃഷ്ടിവിവരണത്തെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യത്തെ സഭ അംഗീകരിക്കുന്നു.
<br />
<br />പരിണാമ സിദ്ധാന്തവും ബൈബിള്‍ ദര്‍ശനവും സംഘര്‍ഷാത്മകമാണെന്ന നിലപാട് ശക്തിപ്പെട്ടതോടെ അവയുടെ അനുരഞ്ജനത്തിനായി പല സിദ്ധാന്തങ്ങളും രൂപം കൊണ്ടുതുടങ്ങി. അവയില്‍ പ്രധാനമായവ ചുവടെ പരാമര്‍ശിക്കുന്നു.
<br />
<br />പരിണാമത്തിലൂടെയാണ് പ്രപഞ്ചം രൂപംകൊണ്ടത്. എന്നാല്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ദൈവം നിര്‍ണ്ണായകമായി ഇടപെട്ടിരുന്നു. തന്മൂലം ദൈവസൃഷ്ടിയും പരിണാമവും ഭിന്നയാഥാര്‍ത്ഥ്യങ്ങളല്ല എന്ന നിഗമനത്തെ (Theistic evolution) ചാള്‍സ് ബാബേജ്, റൊനാള്‍ഡ് ഫിഷര്‍ എന്നിവര്‍ പിന്തുണച്ചു.ദൈവം പ്രപഞ്ച സൃഷ്ടി നടത്തി പ്രകൃതിനിയമങ്ങള്‍ നല്കി പിന്‍വാങ്ങിയെന്നും പിന്നീടു പ്രപഞ്ചത്തില്‍ സംഭവിക്കുന്ന പരിണാമങ്ങളിലും സംഭവങ്ങളിലുമൊന്നും ദൈവം ഇടപെടുന്നില്ല എന്ന വാദവും (Deism) മതത്തെയും ശാസ്ത്രത്തെയും അനുരഞ്ജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.ബൈബിളിലെ ഏഴു ദിവസത്തെ സൃഷ്ടിവിവരങ്ങളെ ഏഴു യുഗങ്ങളായി കരുതി വിശദീകരിക്കുന്ന ശൈലിയും (Progressive Creationism) ഇക്കാലത്തു നിലവില്‍ വന്നതാണ്. ഏഴുയുഗങ്ങളിലായി പ്രപഞ്ചം പരിണാമവിധേയമായി എന്നവാദമാണ് ഇക്കൂട്ടര്‍ നിരത്തിയത്.സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കാന്‍ ദൈവം ഉപയോഗിച്ച മാര്‍ഗ്ഗമാണ് പരിണാമം എന്നതാണ് മറ്റൊരു വാദം (Evolutionary Creationism). തെയ്യാര്‍ദ് ഷാര്‍ദാന്‍ ഈ വാദത്തിന്റെ വക്താവാണ്.എന്നാല്‍ പരിണാമസിദ്ധാന്തത്തെയും വിശ്വാസത്തെയും ബന്ധിപ്പിക്കാനുള്ള ഈ ശ്രമങ്ങളൊന്നും തന്നെ കാര്യമായി വിജയിച്ചില്ല. മതവും ശാസ്ത്രവും വിരുദ്ധചേരിയിലാണെന്ന തെറ്റായ ചിന്താഗതിയും പരിണാമസിദ്ധാന്തം ബൈബിളിനെയും വിശ്വാസത്തെയും തകര്‍ക്കുമെന്ന ഭയവും ഇതിനുകാരണമായി. തന്നെയുമല്ല പരിണാമസിദ്ധാന്തത്തെ ഗഹനമായി പഠിക്കാന്‍ പലരും തയ്യാറായതുമില്ല. പരിണാമം അംഗീകരിക്കുന്നത് മനുഷ്യമഹത്വത്തിന് ഹാനികരവും മനുഷ്യനെ മൃഗതലത്തിലേക്ക് താഴ്ത്തുന്നതുമാണെന്നും വിലയിരുത്തപ്പെട്ടു. സകലതും പരിണാമവിധേയമായ പ്രപഞ്ചക്രമത്തില്‍ ധാര്‍മ്മികതയുടെ സനാതനതത്വങ്ങള്‍ അപ്രസക്തമാകുമെന്നും പണ്ഡിതന്മാര് വിലയിരുത്തി. എന്നാല്‍ കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാട് കൂടുതല്‍ ഭാവാത്മകമായിരുന്നു. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ വിലയിരുത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു.
<br />
<br />1. ഡാര്വിന് പരിണാമസിദ്ധാന്തം അവതരിപ്പിച്ചതിന് ശേഷം ഒരു ദശകം കഴിഞ്ഞുചേര്‍ന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ പരിണാമസിദ്ധാന്തത്തെയോ ഡാര്‍വിനെയോ പേരെടുത്തു പരാമര്‍ശിച്ചില്ല. എന്നാല്‍ സഭയുടെ വിശ്വാസസത്യങ്ങള്‍ക്കു വിരുദ്ധമായ ശാസ്ത്രതത്വങ്ങള്‍ നിരാകരിക്കണമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു (ND 133-135). ശരിയായ ശാസ്ത്രതത്വങ്ങളും വിശ്വാസസത്യങ്ങളും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
<br />
<br />2. 1893 നവംബര്‍ 18നു പ്രസിദ്ധീകരിച്ച `<b>പ്രൊവിദെന്തീസിമൂസ് ദേവൂസ്</b>' എന്ന പ്രമാണരേഖയില്‍ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ, ബൈബിളിനു വിരുദ്ധമായി പ്രചരിക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങളുടെ അസ്ഥിരതയെയും അടിസ്ഥാനരാഹിത്യത്തെയും കുറിച്ചു സൂചിപ്പിച്ചെങ്കിലും പരിണാമസിദ്ധാന്തത്തെ നേരിട്ട് പരാമര്‍ശിച്ചില്ല.
<br />
<br />3. പന്ത്രണ്ടാം പീയൂസ്പാപ്പായുടെ `<b>ഹുമാനി ജെനേരിസ്</b>' എന്ന ചാക്രിക ലേഖനമാണ് പരിണാമസിദ്ധാന്തത്തെക്കുറിച്ച് പഠനം നടത്തുന്ന ആദ്യ സഭാപ്രബോധനം. ദൈവിക വെളിപാടിനെ വിശദീകരിക്കാനുള്ള സഭയുടെ അധികാരത്തെ മാനിച്ചുകൊണ്ട് കത്തോലിക്കര്‍ക്ക് മനുഷ്യോല്പത്തിയെക്കുറിച്ച് പരിണാമസിദ്ധാന്തം പറയുന്ന കാര്യങ്ങളെ സ്വീകരിക്കാനോ തിരസ്കരിക്കാനോ അവകാശമുണ്ടെന്ന് മാര്‍പാപ്പാ വിലയിരുത്തി. എന്നാല്‍ മനുഷ്യാത്മാവ് ദൈവത്താല്‍ നേരിട്ട് സൃഷ്ടിക്കപ്പെട്ടതാണെന്നും എല്ലാ മനുഷ്യരും ആദത്തില്‍നിന്നുത്ഭവിച്ചവരാണെന്നും വിശ്വസിക്കണമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍, മനുഷ്യോല്പത്തിക്കുമുമ്പുണ്ടായിരുന്നവയില്‍ നിന്നാണ് മനുഷ്യ ശരീരം ഉത്ഭവിച്ചത് എന്നു കരുതുന്നത് വിശ്വാസവിരുദ്ധമല്ലെന്ന് മാര്‍പാപ്പ അംഗീകരിച്ചു.
<br />
<br />4. 1996 ഒക്ടോബര്‍ 22 ന് ശാസ്ത്രകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ഒരുപടികൂടി കടന്ന് പരിണാമസിദ്ധാന്തം ആധുനിക ശാസ്ത്രമേഖലയില്‍ വരുത്തിയ ഭാവാത്മക ചലനങ്ങളെ ശ്ലാഘിച്ചു. ആധുനിക ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തിന്റെ പല നിഗമനങ്ങളും ശരിവയ്ക്കുന്നതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. എന്നാല്‍ ദൈവസൃഷ്ടിയായ മനുഷ്യാത്മാ വ് പരിണാമത്തിലൂടെ രൂപംകൊണ്ടതാണെന്ന വാ ദത്തെ മാര്‍പാപ്പ അസന്ദിഗ്ദ്ധമായി നിഷേധിച്ചു.
<br />
<br />5. പരിണാമ സിദ്ധാന്തത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 2009 മാര്‍ച്ചുമാസത്തില്‍ അഞ്ചു ദിവസങ്ങള്‍ നീണ്ട ഒരു ശാസ്ത്ര സമ്മേളനം വിളിച്ചുകൂട്ടി. കത്തോലിക്കാ ദൈവശാസ്ത്രവും പരിണാമസിദ്ധാന്തവും തമ്മിലുള്ള യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളെ ഈ സമ്മേളനം സമ്യക്കായി വിലയിരുത്തി. പ്രപഞ്ചത്തില്‍ ജീവന് ഉത്ഭവിച്ചതും വളര്‍ന്നതും ക്രമാനുഗതമായാണ് (gradual) എന്ന ശാസ്ത്രനിഗമനത്തെ സഭ അംഗീകരിച്ചു. എന്നാല്‍ ഭൂമിയുടെ പഴക്കത്തെക്കുറിച്ചുള്ള ശാസ്ത്രനിഗമനങ്ങളും ഫോസിലുകളുടെ വെളിച്ചത്തില്‍ നടത്തുന്ന അപൂര്‍ണ്ണമായ നിഗമനങ്ങളെയും കൂടുതല്‍ പഠനം ആവശ്യമുള്ളതിനാല്‍ അംഗീകരിക്കാന്‍ സഭ തയ്യാറായില്ല. ബനഡിക്ട് പതിനാറാമന്‍ പാപ്പാ രചിച്ച ഉല്പത്തിഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ (In the Beginning) സൃഷ്ടിയും പരിണാമവും വിശ്വാസവും യുക്തിയും തമ്മിലുള്ള ആന്തരിക ഐക്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. <span style="color: rgb(255, 0, 0);">2006 സെപ്തംബര്‍ 3ന് പാപ്പായുടെ വേനല്‍ക്കാല വസതിയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ വിഷയം `സൃഷ്ടിയും പരിണാമവും' എന്നതായിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ പാപ്പ നടത്തിയ പ്രസംഗം ഇത്തരുണത്തില്‍ ഏറെ ശ്രദ്ധേയമാണ്. ശാസ്ത്ര നിഗമനങ്ങളെ സമ്പൂര്‍ണ്ണമായും നിരസിക്കുന്ന തീവ്രനിലപാടായ സൃഷ്ടിവാദം (Creationism) ഒരുവശത്തും തെളിവുകളുടെ അപര്യാപ്തതകളെ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ശാസ്ത്രതത്വങ്ങള്‍ക്കു വെളിയിലുള്ള സത്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന പരിണാമസിദ്ധാന്തം മറുവശത്തും നിലകൊള്ളുന്ന വൈരുധ്യാത്മകതയായി മത-ശാസ്ത്ര നിഗമനങ്ങളെ വിലയിരുത്തുന്നത് ശരിയല്ല (Shopfung and Evolution). പരിണാമസിദ്ധാന്തത്തില്‍ ശാസ്ത്രത്തിനു വെളിയിലുള്ള പലതാത്വിക നിഗമനങ്ങളും വിശ്വാസസംഹിതകളും ഉള്‍ക്കൊള്ളുന്നതായും മാര്‍പാപ്പാ ചൂണ്ടിക്കാട്ടി.</span>
<br />മേല്‍ പ്രസ്താവിച്ച വസ്തുതകളില്‍ നിന്ന് ചില അടിസ്ഥാന നിഗമനങ്ങളില്‍ എത്തിച്ചേരാം.
<br />
<br />പരിണാമസിദ്ധാന്തം സംശയാതീതമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമല്ല. ശാസ്ത്രീയ തെളിവുകളേക്കാള്‍ താത്വികവും കാല്പനികവുമായ നിഗമനങ്ങളെയാണ് പരിണാമസിദ്ധാന്തം അവലംബമാക്കുന്നത്. മനുഷ്യശരീരം പരിണാമവിധേയമായിട്ടുണ്ട് എന്ന നിഗമനം വിശ്വാസവിരുദ്ധമല്ല. എന്നാല്‍ മനുഷ്യാത്മാവ് ദൈവത്താല്‍ നേരിട്ടു സൃഷ്ടിക്കപ്പെട്ടതാണ്. ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിവിവരണം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. സകലത്തിന്റെയും സ്രഷ്ടാവ് ദൈവമാണെന്നും മനുഷ്യന് സൃഷ്ടിയില്‍ സമുന്നതസ്ഥാനമുണ്ടെന്നും ആദിമാതാപിതാക്കളുമായി സകല മനുഷ്യര്‍ക്കും ജനിതകബന്ധമുണ്ടെന്നുമുള്ള അടിസ്ഥാന സത്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഈ വചനഭാഗങ്ങളെ വ്യാഖ്യാനിക്കുന്നതാണ്. മതവും ശാസ്ത്രവും വിശ്വാസവും യുക്തിയും തമ്മില്‍ വൈരുധ്യമുണ്ടെന്നുള്ള നിലപാട് തിരുത്തണം.
<br />
<br />Author : റവ.ഡോ. ജോസഫ് പാംപ്ലാനി
<br />
<br /><span style=""></span></p></span>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com0tag:blogger.com,1999:blog-1829619390829715161.post-28771723807356889722011-08-15T08:01:00.000-07:002011-08-15T08:16:08.800-07:00ക്രൈസ്തവര്‍ക്ക് പരിണാമസിദ്ധാന്തം സ്വീകരിക്കാമോ?<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5J5CKcA1cTN9pmICDnp5IWz_xgt8vLWBLP2yl9Tgt7EZGuQ-fEadEqe2fkh21ugJkvmdhpk3ttXj3caykYA-IszzpvrEMCjLU2mSvcuvlopepZVUYlEmMnNXLHVBB3-J7WFBk0l43baZv/s1600/images.jpg"><img style="MARGIN: 0px 10px 10px 0px; WIDTH: 121px; FLOAT: left; HEIGHT: 160px; CURSOR: hand" id="BLOGGER_PHOTO_ID_5641099975852802578" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5J5CKcA1cTN9pmICDnp5IWz_xgt8vLWBLP2yl9Tgt7EZGuQ-fEadEqe2fkh21ugJkvmdhpk3ttXj3caykYA-IszzpvrEMCjLU2mSvcuvlopepZVUYlEmMnNXLHVBB3-J7WFBk0l43baZv/s200/images.jpg" /></a><span style="font-size:120%;"> <p align="justify">സൃഷ്ടിയും പരിണാമവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ള വാഗ്വാദം 1859-ല്‍ ചാള്‍സ് ഡാര്വിന് Origin of Species (വര്‍ഗ്ഗങ്ങളുടെ ഉത്ഭവം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചകാലം മുതല്‍ ആരംഭിച്ചതാണ്. ഭൗതികശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും തമ്മിലുള്ള വിവാദങ്ങളുടെ കേന്ദ്രബിന്ദു അന്നുമുതല്‍ പരിണാമ സിദ്ധാന്തമായിരുന്നു. ബൈബിളിലെ സൃഷ്ടിവിവരണം തെറ്റാണ് എന്ന് ഡാര് വിന്റെ സിദ്ധാന്തം തെളിയിച്ചു എന്ന വിധത്തിലായി തുടര്‍ന്നുള്ള പ്രചരണങ്ങള്‍. എന്നാല്‍ ഡാര്വിന് ബൈബിള്‍ വിവരണത്തെയോ ദൈവവിശ്വാസത്തെയോ തെറ്റാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. ജീവനെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ നാളിതുവരെയുള്ള നിഗമനം; ജീവജാലങ്ങളുടെ വര്‍ഗ്ഗീകരണത്തിന് സ്ഥായീഭാവമുണ്ട് എന്ന നിഗമനം; തെറ്റാണെന്ന് തെളിയിക്കാനാണ് ഡാര്വിന് ശ്രമിച്ചത്. മനുഷ്യ ന് ഒരേ സമയം നല്ല വിശ്വാസിയും പരിണാമവാദിയും ആയിരിക്കാനാകുമെന്ന് ഡാര്വിന് വിശ്വസിച്ചിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ ദൈവശാസ്ത്രവസ്തുതകള്‍ പരിശോധിക്കും മുമ്പേ എന്താണ് ഡാര്വിന് പരിണാമസിദ്ധാന്തത്തിലൂടെ ലക്ഷ്യമാക്കിയത് എന്ന് ഗ്രഹിക്കേണ്ടതുണ്ട്.
<br />
<br />പരിണാമസിദ്ധാന്തങ്ങള്‍ ഡാര്‍വിനുമുമ്പും രൂപമെടുത്തിട്ടുണ്ട്. ബി.സി. 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അനക്സിമാണ്ടര്‍ എന്ന തത്വചിന്തകന്‍ കടല്‍ മത്സ്യങ്ങളില്‍നിന്ന് സൂര്യതാപത്തില്‍ ഉയരുന്ന നീരാവിയിലൂടെയാണ് കരയിലെ മനുഷ്യരും മൃഗങ്ങളും രൂപം കൊണ്ടത് എന്നു പഠിപ്പിച്ചിരുന്നു. അന്നുമുതല്‍ ജൈവപരിണാമം എന്ന ആശയം വിവിധകാലഘട്ടങ്ങളില്‍ വിവിധരൂപങ്ങളി
<br />ല്‍ നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടില്‍ മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിരുന്നു. 1829-ല്‍ ഫിലിപ്പ് ചാള്‍സ് ഷ്മെര്‍ലിംഗ് എന്ന ശാസ്ത്രജ്ഞന് ബെല്‍ജിയത്തെ എന്‍ഗിസില്‍ നിന്നു കണ്ടെടുത്ത മൂന്നു പുരാതന തലയോടുകളില്‍ നടത്തിയ നിരീക്ഷണങ്ങളാണ് മനുഷ്യന്റെ മുന്‍ഗാമികളെക്കുറിച്ചുള്ള നിഗമനത്തിലേക്ക് ആദ്യമായി വെളിച്ചം വീശിയത്. 1856-ല്‍ ജര്‍മനിയിലെ നെയാന്തര്‍താളില്‍നിന്നു കണ്ടെടുത്ത മനുഷ്യഫോസിലുകളില്‍ നടത്തിയ നിരീക്ഷണത്തിലൂടെ ഹെര്‍മന്‍ ഷാഫ്ഹൗസന്‍ എന്ന ശാസ്ത്രജ്ഞന് മനുഷ്യന് മുന്‍ഗാമികളായി ആള്‍ക്കുരങ്ങുകളോടു സാദൃശ്യമുള്ള ജീവികള്‍ ജീവിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തി. സദൃശമായ നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ നിഗമനങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ് ഡാര്വിന് തന്റെ പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നത്. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനനിഗമനങ്ങള്‍ താഴെപ്പറയുന്നവയാണ്.
<br />
<br />1) മൂന്നര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഏകകോശജീവിയായാണ് ഭൂമിയില്‍ ജീവന് ആരംഭിക്കുന്നത്. ഇന്നു ഭൂമിയിലുള്ള 20 ദശലക്ഷം ജൈവവര്‍ഗ്ഗങ്ങളും ഈ ഏകകോശജീവിയുടെ പരിണാമഫലമായി രൂപം കൊണ്ടതാണ്.
<br />
<br />2) പരിണാമത്തിനു കാരണമാകുന്ന ആദ്യഘടകം ജീവികളുടെ പരമ്പരാഗത ജീനുകളില്‍ വരുന്ന മാറ്റമാണ് (mutation). ഈ ജനിതക മാറ്റംമൂലം പ്രസ്തുത ജീവിയുടെ തൊലിയുടെ നിറവും ശരീരഘടനയും സാവകാശത്തില്‍ രൂപാന്തരപ്പെടുന്നു. ഇത്തരം ജനിതകമാറ്റം പ്രകൃതിയില്‍ അവിചാരിതമായി എന്നാല്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്.
<br />
<br />3) ജൈവലോകത്തെ നിലനില്പിനു വേണ്ടിയുള്ള സമരത്തില്‍ വിജയിക്കുന്നത് ഏറ്റവും കരുത്തറ്റവയാണ് (natural selection). ഉദാഹരണമായി വരണ്ട ഭൂമിയില്‍ നില്ക്കുന്ന വൃക്ഷങ്ങളില്‍ കരുത്തു ള്ളവ വേര് ആഴത്തിലിറക്കി ജലം വലിച്ചെടുക്കുകയും ആഴത്തില്‍ വേരിറക്കാന്‍ കഴിവുള്ള മരങ്ങളുടെ വിത്ത് ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ മറ്റുമരങ്ങള്‍ നശിക്കുകയും ഇത്തരം വൃക്ഷം ഭൂമിയില്‍ നിറയുകയും ചെയ്യും.
<br />
<br />4) ഒരു ജൈവവിഭാഗത്തിലെ ഏതാനും അംഗങ്ങള്‍ പലവര്‍ഷങ്ങളായി തങ്ങളുടെ മുഖ്യ വിഭാഗവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞാല്‍ അവ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും ജനിതകമാറ്റം മൂലവും തികച്ചും ഭിന്നമായ ജൈവവിഭാഗമായി രൂപപ്പെടാം (Isolation of species).
<br />
<br />5) മനുഷ്യന് വലിയ കുരങ്ങുകളുടെ വര്‍ഗ്ഗത്തില്‍ (ഗറില്ല, ചിമ്പാന്‍സി, ഒറാങ്ങൂട്ടാന്‍) പെടുന്നു. ഈ വിഭാഗത്തില്‍ നിന്ന് 16 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒറാങ്ങൂട്ടാന്‍ വിഭാഗം ഒറ്റപ്പെട്ടുപോയി.
<br />
<br />10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗറില്ലകളും ഈ വിഭാഗത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയി. ശേഷിച്ച ചിമ്പാന്‍സി വിഭാഗത്തിനും മനുഷ്യര്‍ക്കും ഒരേ പൂര്‍വ്വികരാണുണ്ടായിരുന്നത്. ചിമ്പാന്സിയില് നിന്നും അസ്ട്രലോപിതേക്കസ് എന്ന വിഭാഗം കുരങ്ങുകള്‍ രൂപം കൊണ്ടെന്നും ഇവയ്ക്കു മനുഷ്യനോടു സദൃശ്യമായ ശരീരഘടനയും ബുദ്ധി വികാസവുമുണ്ടായിരുന്നത്രേ. ഇവയില്‍ നിന്ന് കൈകുത്തി നടക്കുന്ന നാല്ക്കാലി മനുഷ്യനും (homohabilis), നിവര്‍ന്നു നടക്കുന്ന മനുഷ്യനും (Homo erectus), ചിന്തിക്കാന്‍ കഴിവുള്ള ആധുനിക മനുഷ്യനും (homo sapiens) പരിണമിച്ചുവന്നു. ചിന്താശേഷിയുള്ള മനുഷ്യന്റെ ഉത്ഭവം എഴുപത്തായ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവിച്ചത്. ഇവയുടെ ഫോസിലുകളാണത്രേ ജര്‍മ്മനിയിലെ നെയാന്തര്‍താള്‍ താഴ്വരയില് കണ്ടെത്തിയത്. ആധുനിക മനുഷ്യന് ഉത്ഭവിച്ചത് കേവലം 40000 വര്‍ഷങ്ങള്‍ക്കു മുന്‍പുമാത്രമാണത്രേ.
<br />
<br />ഡാര്‍വിന്റെ സിദ്ധാന്തത്തിന് തെളിവായി അനേകം ഫോസില്‍ പഠനങ്ങള്‍ (paleo anthropology) അവതരിപ്പിക്കുകയുണ്ടായി. DNA യുടെ ഘടന പരിശോധിച്ചാല്‍ സകല ജീവജാലങ്ങളുടെയും DNA നിര്‍മ്മിതമായിരിക്കുന്ന ഘടകങ്ങള്‍ ഒന്നുതന്നെയാണെന്ന് വ്യക്തമാകും [A (അഡേനിന്‍), G (ഗ്വാനൈന്‍), C (സിറ്റോഡിന്‍), T (തൈമൈന്‍)] മനുഷ്യന് ചിമ്പാന്‍സിയുമായി 98.4%വും എലികളുമായി 75% വും DNA പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
<br />
<br />ശാസ്ത്ര ദൃഷ്ടിയിലെ വിലയിരുത്തല്‍ പരിണാമസിദ്ധാന്തത്തെ ശാസ്ത്രലോകമൊന്നാകെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു എന്നു കരുതരുത്. പരിണാമസിദ്ധാന്തം ശാസ്ത്രീയ അടിസ്ഥാനങ്ങളേക്കാള്‍ സാങ്കല്പിക നിഗമനങ്ങളെയാണ് ആധാരമാക്കുന്നത് എന്ന കാരണത്താലാണ് ശാസ്ത്രലോകം പരിണാമസിദ്ധാന്തത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്.
<br />(1) ജീവികളിലെ പരിണാമത്തിനു കാരണമാകുന്ന ജനിതകമാറ്റം എങ്ങനെ, എപ്പോള്‍ സംഭവിക്കുന്നു എന്നു ശാസ്ത്രീയമായി വിശദീകരിക്കാന്‍ പരിണാമസിദ്ധാന്തത്തിനു കഴിയുന്നില്ല.
<br />(2) മൂന്നര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവന് എപ്രകാരം ഉത്ഭവിച്ചു എന്നതും പരിണാമസിദ്ധാന്തത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞില്ല.
<br />(3) പരിണാമസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ തെളിവായി പറയപ്പെടുന്ന ഫോസിലുകള്‍ വളരെ പരിമിതമായതിനാല്‍ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് ഫോസലുകളിലൂടെ തെളിവു നല്കാന് ഡാര്‍വിനു കഴിഞ്ഞില്ല.
<br />(4) മനുഷ്യകുലത്തിന്റെ ഉത്ഭവം 40000 വര്‍ഷങ്ങള്‍ മാത്രം മുന്‍പാണെന്ന നിഗമനം പൂര്‍ണ്ണമായും തെറ്റാണ്. കാരണം അനേക ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ മനുഷ്യന് ഭൂമിയില്‍ വസിച്ചിരുന്നതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
<br />(5) 1987-ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി നടത്തിയ ജനിതക പഠനത്തിന്റെ വെളിച്ചത്തില്‍ മനുഷ്യകുലം ഉത്ഭവിച്ചത് 200,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഏകമാതാവില്‍നിന്നാണ്. 2002-ല്‍ y ക്രോമസോമുകളുടെ DNA യില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ സ്പെന്‍സര്‍ വെല്‍സ് എന്ന ശാസ്ത്രജ്ഞന് മനുഷ്യോല്പത്തി ആഫ്രിക്കന്‍ പിതാവില്‍ നിന്നാണെന്നു കണ്ടെത്തുകയുണ്ടായി. ഈ രണ്ടു ഗവേഷണങ്ങളും മനുഷ്യനു പൂര്‍വ്വികരായി വര്‍ത്തിച്ചത് കുരങ്ങാണ് എന്ന നിഗമനത്തെ നിരാകരിക്കുകയാണു ചെയ്തത്. അതായത് ശാസ്ത്രീയ ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്നില്ല എന്നു വ്യക്തമാണ്.
<br />(6) ചിമ്പാന്‍സികള്‍ക്ക് മനുഷ്യനെപ്പോലെ ഭാഷ മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള ബുദ്ധിശക്തിയുണ്ടെന്ന് പരിണാമവാദികള്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദം അസ്ഥാനത്താണെന്ന് ഇന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
<br />(7) പുരാതന ഫോസിലുകളില്‍ നിന്നു ലഭിക്കുന്ന വിവരണങ്ങളെ പരിണാമവാദികളായ ഗവേഷകര്‍ തങ്ങളുടെ വ്യക്തി താല്പര്യങ്ങള്ക്കനുസൃതമായി വളച്ചൊടിക്കുകയും തെറ്റായ നിഗമനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് എല്‍. തോംപ്സണും മൈക്കിള്‍ ക്രാമോയും ചേര്‍ന്നുനടത്തിയ ഫോസില്‍ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. (Forbidden Archacology).
<br />ശാസ്ത്രം തന്നെ അംഗീകരിക്കാത്ത ഈ സിദ്ധാന്തത്തിന് ഇത്രമേല്‍ പ്രചാരം കിട്ടാന്‍ കാരണം 19-ാം നൂറ്റാണ്ടില്‍ വളര് ന്നുവന്ന മതവിരുദ്ധചിന്താധാരയാണ്. സാമ്പത്തികരംഗത്ത് മാര്‍ക്സും മനശാസ്ത്രമേഖലയില്‍ ഫ്രോയിഡും താത്വികമേഖലയില്‍ സാര്‍ത്രും നീഷേയും ഒക്കെ ദൈവനിഷേധം പ്രചരിപ്പിച്ചിരുന്ന കാലത്താണ് പരിണാമസിദ്ധാന്തവും രംഗപ്രവേശം ചെയ്തത്. ക്രിസ്തുമതത്തെ ആ ക്രമിക്കാനുള്ള വടി എന്ന നിലയിലാണ് പലരും പരിണാമസിദ്ധാന്തത്തെ പ്രചരിപ്പിച്ചത്. തത്ഫലമായി അതിന്റെ ശാസ് ത്രീയമായ അടിസ്ഥാനരാഹിത്യവും തെളിവുകളുടെ അഭാവവും വിസ്മരിച്ച് പരിണാമസിദ്ധാന്തത്തിന് പ്രചുരപ്രചാരം നല്കാന് പലരും മത്സരിക്കുകയായിരുന്നു.
<br />
<br />
<br />പരിണാമസിദ്ധാന്തത്തിന്റെ ദൈവശാസ്ത്രപരമായ വിലയിരുത്തലും കത്തോലിക്കാസഭയുടെ നിലപാടുകളും അടുത്ത പോസ്റ്റില്‍ വായിക്കാം.
<br />
<br />Author : റവ.ഡോ. ജോസഫ് പാംപ്ലാനി </p>
<br />Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com1tag:blogger.com,1999:blog-1829619390829715161.post-66027422827419000352011-06-28T02:50:00.001-07:002011-06-28T03:13:08.397-07:00യഹോവ സാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു .<a href="http://daiveshtam.blogspot.com/">ദൈവേഷ്ടം</a> എന്ന ബ്ലോഗാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രചോദനം..
<br />
<br />
<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqM6h5VVlLS-sNPgnLeC6JHcx9k79dx6-XpEsFRjSMz__yxp9Q2tuhacdiff_l-qBbzJXq9BgTet7XxGOJqBXz9Vm6BHUJ18JbWQAv_jnuk4_lV20QlHnjst3FT5spYn7LBoIIsJoN9RqJ/s1600/russal.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 118px; height: 165px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqM6h5VVlLS-sNPgnLeC6JHcx9k79dx6-XpEsFRjSMz__yxp9Q2tuhacdiff_l-qBbzJXq9BgTet7XxGOJqBXz9Vm6BHUJ18JbWQAv_jnuk4_lV20QlHnjst3FT5spYn7LBoIIsJoN9RqJ/s200/russal.jpeg" alt="" id="BLOGGER_PHOTO_ID_5623209474630375218" border="0" /></a><p align="justify"><span style="font-size:120%;"><span>യഥാര്‍ത്ഥ</span> <span>ക്രിസ്ത്യാനികള്‍</span> <span>തങ്ങളാണെന്ന്</span> <span>അവകാശപ്പെട്ടുകൊണ്ട്</span> <span>അടുത്തകാലത്ത്</span> <span>ഉടലെടുത്തതാണ്</span> <span>യാഹോവാസാക്ഷികളുടെ</span> <span>സംഘടന</span> <span>അഥവാ</span> '<span>റസ്സല്‍</span> <span>മതം</span>'. <span>ക്രിസ്തുമതത്തിന്റെ</span> <span>അടിസ്ഥാന</span> <span>പ്രമാനങ്ങളും</span> <span>തത്വങ്ങളുമെല്ലാം</span> <span>നിരാകരിക്കുകയും</span> <span>അതേസമയം</span> <span>തങ്ങളാണ്</span> <span>യഥാര്‍ത്ഥ</span> <span>ക്രിസ്ത്യാനികള്‍</span> <span>എന്ന്</span> <span>പ്രചരിപ്പിക്കുകയും</span> <span>ചെയ്യുന്ന</span> <span>ഒരു</span> <span>സംഘടനയാണിത്</span> .<span>ഈ</span> <span>സംഘടന</span> <span>കേരളത്തിലെ</span> <span>കത്തോലിക്ക</span> ,<span>ഓര്‍ത്തഡോക്സ്</span> ,<span>യാക്കോബായ</span> <span>സഭകളില്‍</span> <span>വലരെ</span> <span>സംഘടിതമായി</span> <span>പ്രവൃത്തിക്കുന്നു</span> .<span>ക്രിസ്തുമതത്തിന്റെ</span> <span>തായ്</span> <span>വേരറക്കാന്‍</span> <span>രൂപം</span> <span>നല്‍കിയിട്ടുള്ള</span> <span>ഒരു</span> <span>സംഘടനയാണിത്</span> .
<br />
<br /><span style="color: rgb(51, 204, 0);">യാഹോവസാക്ഷികള്‍</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">എന്ത്</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">പഠിപ്പിക്കുന്നു</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">എന്നത്</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">മാത്രം</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ഒരു</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">മുന്നറിയിപ്പായി</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ഇവിടെ</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">കുറിക്കുന്നു</span> ..<span style="color: rgb(51, 204, 0);">സ്ഥലപരിമിതിമൂലം</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ചരിത്രവും</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">മറ്റു</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">കാര്യങ്ങളും</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">വിവരിക്കുന്നില്ല</span><span style="color: rgb(51, 204, 0);"> .</span>
<br />
<br />* യാഹോവസാക്ഷികളുടെ സ്നാനം ക്രൈസ്തവ സഭകളിലെ മാമോദീസ എന്നാ കൂദാശയല്ല ,അത് പാപത്തില്‍ നിന്ന് ശുദ്ദീകരിക്കുന്നില്ല .ഒരാള്‍ യാഹോവസാക്ഷിയാണ് എന്നതിന്റെ ഒരു പരസ്യപ്രകാടനം മാത്രമാണ് സ്നാനം ; അവര്‍ മറ്റു കൂദാശകളും അംഗീകരിക്കുന്നില്ല .ബാപ്തിസ്റ്റ് ,അട്വന്റിസ്റ്റ് പാരബര്യപ്രകാരമുള്ള ജലത്തില്‍ മുങ്ങിയുള്ള മുതിര്‍ന്നവരുടെ സ്നാനം മാത്രം ഇവര്‍ അംഗീകരിക്കുന്നു .
<br />
<br />
<br />* ക്രൈസ്തവസഭ നമ്മുടെ കര്‍ത്താവില്‍നിന്നു സ്വീകരിച്ചിരിക്കുന്ന ത്രിത്വപ്രബോധനം യാഹോവസാക്ഷികള്‍ അംഗീകരിക്കുന്നില്ല .ദൈവം ഏകനാണെന്ന്, ഏകനായ ദൈവം പിതാവ് ,പുത്രന് ,പരിശുദ്ധാത്മാവ് എന്ന് മൂന്നാളുകളായി അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു എന്നുമുള്ള ക്രൈസ്തവവിശ്വാസത്തിന്റെ കാതലായ തത്വം ഇവര്‍ നിക്ഷേധിക്കുന്നു .മൂന്നാളുകള്ക്കും ഒരേ സത്തയും ഒരേ സ്വഭാവവും ഒരേ ആധിപത്യവും ആണെന്ന തത്വം ഇവര്‍ അംഗീകരിക്കുന്നില്ല .
<br />
<br />
<br />* കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി ഇവര്‍ അംഗീകരിക്കുന്നില്ല .സത്തയില്‍ പിതാവിന് തുല്യമായി പുത്രന് എന്നത് നിഷേധിച്ചുകൊണ്ട് സഭാരംഭത്തിലുണ്ടായ ആര്യന് പാഷണ്ടത ഇവര്‍ പുനര്ജീവിചിരിക്കുകയാണ് .അവരുടെ ദൈവം യാഹോവയാണ് .ക്രിസ്തു ആദ്യം മുഖ്യദൂതനയാ മിഖയെലായിരുന്നു .മിഖായേല്‍ മനുഷ്യനായി പിറന്നപ്പോള്‍ ക്രിസ്തുവായി .ജനനസമയത്ത് മാലാഖയുടെ പ്രകൃതി ഉപേക്ഷിച്ചു മനുഷ്യനായി .മരണംവരെ യേശു വെറുമൊരു മനുഷ്യനായിരുന്നു .കുരിശിലെ മരണത്തോടുകൂടി ക്രിസ്തുവിന്റെ ജീവിതം അവസാനിച്ചു .ക്രിസ്തുവിന്റെ മരണം വെറുമൊരു മനുഷ്യന്റെ മരണവും അവന്റെ യാഗം വെറുമൊരു മനുഷ്യന്റെ യാഗവും അവന്റെ പ്രായശ്ചിത്വം തികച്ചും മാനുഷികവുമായിരുന്നു .സര്‍വ്വശക്തനായ ദൈവം യഹോവ മാത്രമാണ്.ക്രിസ്തുവാകട്ടെ ശക്തനായ ദൈവപുത്രന് ആണ് .ക്രിസ്തുവിനു അമൃത്യമായ മനുഷ്യാത്മാവില്ലായിരുന്നു .എന്നാല്‍ തന്റെ സുകൃതങ്ങള്‍ക്ക് പ്രതിഫലമായി യഹോവ ക്രിസ്തുവിനെ ഒരര്‍ദ്ധദൈവമാക്കി .ശവസംസ്കാരം കഴിഞ്ഞപ്പോള്‍ ഒരര്‍ദ്ധദൈവം കല്ലറയില്‍ നിന്ന് പുറത്തുവന്നു .എന്നാല്‍ ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്ത്തില്ല എന്നൊക്കെ അവര്‍ പഠിപ്പിക്കുന്നു .
<br />
<br />
<br />* പരിശുദ്ധാത്മാവ് ഒരു ദൈവിക ആളല്ല എന്ന് അവര്‍ പഠിപ്പിക്കുന്നു
<br />
<br />
<br />* 'മനുഷ്യര്‍ക്ക് മനുഷ്യാത്മാവില്ല', മനുഷ്യര്‍ മരിച്ചാല്‍ മൃഗങ്ങള്‍ ചാകുന്നതുപോലെ മാത്രമേയുള്ളൂ എന്ന് യാഹോവസാക്ഷികള്‍ പഠിപ്പിക്കുന്നു .
<br />
<br />
<br />* നിത്യമായ നരകമില്ലെന്നു അവര്‍ പഠിപ്പിക്കുന്നു .
<br />
<br />
<br />* ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയും ലോകാവസാനത്തെപ്പറ്റിയുമുള്ള പ്രബോധനങ്ങളാണ് യാഹോവസാക്ഷികളുടെ പ്രധാന ഉപദേശങ്ങള്‍ .വെളിപാടുപുസ്തകം ദാനിയേല്‍ പ്രവാചകന്റെ പുസ്തകം തുടങ്ങി,വേദപുസ്തകത്തിലെ അപ്പോകലിപ്സ്തിക് സാഹിത്യത്തിനു വിചിത്ര വ്യാഖ്യങ്ങള്‍ നല്‍കിയാണ് റസലും കൂട്ടരും താങ്ങളുടെ തെറ്റായ നിഗമനങ്ങളിലും കണക്കുകൂട്ടലുകളിലും എത്തിച്ചേര്‍ന്നിരിക്കുന്നത് .ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് 1874 ല്‍ ആയിരിക്കും എന്ന് റസല്‍ പ്രവചിച്ചു .ആ പ്രവചനം പൊളിഞ്ഞപ്പോള്‍ 1878,1914 എന്നിങ്ങനെ മാറിമാറി പറഞ്ഞു .അതൊന്നും നടക്കാതെ വന്നപ്പോള്‍ 1915,1916,1918,1925,1929,1975 തുടങ്ങി പുതിയ പുതിയ തിയതികള്‍ മുന്പോട്ടുവെച്ചു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .ഇറാഖ് - കുവൈറ്റ് യുദ്ദം തുടങ്ങിയപ്പോള്‍ ലോകാന്ത്യം ആയി എന്ന് അവര്‍ പറഞ്ഞു .ഏറ്റവും അവസാനമായി 1992 ഒക്ടോബര്‍ 28 വൈകിട്ട് എട്ടരക്ക് ലോകാവസാനം ഉണ്ടാകുമെന്ന് കൊറിയക്കാരാരോ പറഞപ്പോള് യാഹോവസാക്ഷികള്‍ ആ വ്യാജപ്രവചനത്തിന്റെ പ്രചാരകരായി .പ്രവചങ്ങള്‍ മാറ്റി മാറ്റി പറയുന്നതിനും മാറ്റി മാറ്റി അവയെ വ്യാഖ്യാനിക്കുന്നതിനും അവര്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല .
<br />
<br />
<br />* ക്രിസ്തു 1918 ല്‍ രാജ്യം സ്ഥാപിക്കാന്‍ വന്നു . മരിച്ചവരെല്ലാം അപ്പോള്‍ ഉത്ഥാനം ചെയ്തു ; സഹസ്രാബ്ദവാഴ്ച ആരഭിച്ചു എന്ന് അവര്‍ പറയുന്നു .
<br />
<br />
<br />* യഹൂദര്‍ക്ക് യാതൊരു നന്മയും ഉണ്ടാകില്ല എന്ന് പറയുന്നു.
<br />
<br />
<br />* തിരുവെഴുത്തുകള്‍ക്ക് ദൈവനിവേശിതം കല്പികേണ്ട കാര്യില്ല .നല്ല മനുഷ്യരുടെ കൃതികളാണവ എന്ന് പറയുന്നു .യാഹോവാസാക്ഷികള്‍ തിരുവെഴുത്തുകള്‍ തെറ്റായി വിവര്‍ത്തനം ചെയ്യുന്നു .അതൊന്നു തെറ്റല്ല എന്നാണു അവരുടെ പ്രബോധനം .
<br />
<br />
<br />* യാഹോവാസാക്ഷികളോഴികെ ബാക്കിയെല്ലാവരും അര്‍മാഗെദോന്‍ യുദ്ധത്തില്‍ ഇല്ലാതാകും .യാഹോവാസാക്ഷികള്‍ പറുദീസയില്‍ നടന്നു കയറും .1935 നു ശേഷുള്ള ഒരുവനും -യാഹോവാസാക്ഷിയും -സ്വര്‍ഗ്ഗത്തില്‍ പോകില്ല .ക്രിസ്തുവിന്റെ ശരീരമായ സഭ 'സീയോന് മലയില്‍ കാണുന്ന 144000 പേര് ' ആണ് എന്ന് അവര്‍ പറയുന്നു .
<br />
<br />
<br />
<br />* ഈ ലോകവും ഇതിലെ സംഘടനകളും മതങ്ങളും രാജ്യങ്ങളും സര്‍ക്കാരും പ്രസ്ഥാനങ്ങളുമെല്ലാം സാത്താന്റെ പ്രവര്‍ത്തനമാണ് എന്നു അവര്‍ പറയുന്നു.ഈ ദുഷ്ടലോകത്തെ യഹോവ നശിപ്പിക്കും .അര്‍മാഗെദോന്‍ യുദ്ദത്തില്‍ തിന്മ നിശ്ശേഷം സംഹരിക്കപ്പെടും .യാഹോവാസാക്ഷികലുടെ സകലപ്രത്യാശയും പടുത്തുയിര്ത്തിയിരിക്കുന്നത് അര്‍മാഗെദോനിലാണ് .അവര്‍ പഠിപ്പിക്കുന്ന 'ആദ്യത്തെ ബൈബിള്‍ സത്യം' ഇതാണ് .യാഹോവാസാക്ഷികള്‍ ജീവിക്കുന്നതും ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നടക്കുന്നതും ചിന്തിക്കുന്നതും ഉറങ്ങുന്നതുമെല്ലാം അര്‍മാഗെദോനുവേണ്ടിയാണ് .അര്‍മാഗെദോനീല്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരിക്കുക എന്നത് യാഹോവാസാക്ഷികളുടെ ഒന്നാമത്തെ നിബന്ധനയാണ് .ഇതുമായി ബന്ധപ്പെട്ടതാണ് അവരുടെ മറ്റു പ്രബോധനങ്ങളെല്ലാം .ഇതിനെയാരും ചോദ്യംചെയ്തുകൂടാ .അപ്രമാദസത്യമാണിത് . 1914 മുതല്‍ 1935 വരെ യാഹോവസാക്ഷികലായിത്തീര്‍ന്ന 144000 പേര്‍ക്ക് മാത്രെ സ്വര്‍ഗ്ഗവാസമൊള്ളൂ .ക്രിസ്തുവും സാത്താനും ത്തിലുള്ള യുദ്ധം അവസാനിക്കുബോള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന യാഹോവാസാക്ഷികള്‍ ജീവന് പ്രാപിച്ചു ക്രിസ്തുവിനോടുകൂടെ ആയിര വര്‍ഷം ഭൂമിയില്‍ വസിക്കും .ഇവിടെ ഒരു ഭൌമിക പറുദീസാ സ്ഥാപിക്കപ്പെടും .സര്‍ക്കാരില്ലാത്ത പോലീസില്ലാത്ത ഭരണമായിരിക്കും അത് ആ ദൈവരാജ്യത്തിലാണ് തങ്ങള്‍ ഇപ്പോള്‍ എന്ന് അവരില്‍ ചിലര്‍ പറയുന്നു .അവര്‍ പറയുന്നത് .'നമുക്ക് അനശ്വരമായ ആത്മാവില്ല ,നിത്യമായ നരകവുമില്ല ,അന്ത്യവിധിയുമില്ല .ദുഷ്ടരെയും ശിഷ്ടരെയും തമ്മില്‍ വേര്‍തിരിക്കുന്ന പോതുവിധിയില്ല ,എല്ലാമിവിടെ ,ഇവിടെ ക്രിസ്തു സ്ഥാപിക്കുന്ന ഭൌമിക പറുദീസയില്‍ ,അത് യാഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതാണ് .മറ്റുള്ളവരെല്ലാം അര്‍മാഗെദോന്‍ യുദ്ധത്തില്‍ മൃഗങ്ങളെപ്പോലെ ചത്തു മണണടിയും ' എന്നാണു .യഹോവയുടെ രാജ്യത്തിലെ പ്രജകളാകയാല്‍ യാഹോവാസാക്ഷികള്‍ ഭൂമിയിലെ ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള സേവനം നടത്തുവാന്‍ വിസംമ്മദിക്കുന്നു .ദേശീയപതാകയോടു ബഹുമാനം കാണിക്കുന്നില്ല .പഴ്യനിയാമം (ലേവ്യ 17:14) വാച്യാര്‍ത്തത്തില്‍ വ്യാഖ്യാനിച്ചു തെറ്റായ നിഗമനത്തിലെത്തി 'രക്തദാനം' നടത്തുന്നില്ല . 1975 ല്‍ അര്‍മാഗെദോന്‍ സംഭവിക്കും എന്ന് നേതാക്കന്മാര് വ്യാജപ്രജരണം നടത്തി .ലോകസൃഷ്ടിമുതല്‍ 6000 വര്‍ഷം തികയുന്നത് അന്നാണെന്നു പ്രചരിപ്പിച്ചു യാഹോവാസാക്ഷികള്‍ അക്ഷമരായി കാത്തിരുന്നു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .
<br />
<br />
<br />* കത്തോലിക്ക സഭയെ ഇവര്‍ നിരന്തരം ആക്രമിക്കുന്നു .സാത്താന്റെ ദാസനായി മാര്‍പാപ്പയെ കാണുന്നു .കത്തോലിക്കാ വൈദികരെയും മേത്രാന്മാരെയുമിവര്‍ക്ക് പുശ്ചവും വെറുപ്പുമാണു .അതുപോലെ മറ്റു ക്രൈസ്തവ സഭകളെയും നിനദയോടെയും വിധ്വെഷത്തോടെയും വേറുപ്പോടുംകൂടി ഇവര്‍ വീക്ഷിക്കുന്നു .
<br />
<br />
<br />* വേദപുസ്തകത്തിലെ അപ്പോകലിപ്തിക് സാഹിത്യഗ്രന്ഥള്‍ ആണ് മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഇവരെ ആകര്ഷിച്ചിട്ടുള്ളത് .അതിനു വളരെ വിഭാഗീയവും അബദ്ധജടിലവും ആയ വ്യാഖ്യാനങ്ങള്‍ നല്കിയ തെവന്ത് ഡേ അഡന്റിസ്റ്റ് പാരബര്യയമാണ് യാഹോവാസാക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത് .അതുപോലെ വേദപുസ്തക പഠനത്തിനു യാഹോവസാക്ഷികള്‍ റസ്സലിന്റെയും മറ്റും വ്യാഖ്യാനങ്ങള്‍ ഉപയോഗിക്കണം എന്ന് നേതാക്കന്മാര്ക്ക് നിര്‍ബന്ധമാണ്. അവരുടെ പഠനസഹായി കൂടാതെ വായിച്ചുപടിക്കാന്‍ നേതാക്കന്മാര് ജനങ്ങളെ അനുവദിക്കുന്നില്ല .വേദപുസ്തകത്തിന്റെ യഥാര്‍ത്ഥ അര്‍ഥം രണ്ടായിരം കൊല്ലമായി മറഞ്ഞു കിടക്കുകയാണെന്നും റസ്സലിന്റെ കാലം മുതലാണ് അത് വെളിപ്പെട്ടു വന്നിട്ടുല്ലതെന്നും ഇവര്‍ പഠിപ്പിക്കുന്നു .വളരെ ബാലിശവും തികച്ചും വാച്യാര്തപരവും പക്ഷപാതപൂര്‍ണവുമായ അര്‍ഥം വിശുദ്ധ ഗ്രന്ഥത്തിനു നല്‍കുന്നതിന് അവര്‍ക്കൊരു മടിയുമില്ല . ആലങ്കാരിക ഭാക്ഷയില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഖ്യകള്‍ക്ക് വാച്യാര്‍ത്ഥം നല്കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു .വേദപുസ്തകത്തില്‍ അവിടെനിന്നും ഇവിടെനിന്നും വാക്യങ്ങള്‍ എടുത്തു പശ്ച്ത്തലത്തില്‍ നിന്നും മാറ്റി കോര്‍ത്തിണക്കിയാണ് അവര്‍ കള്ളപ്രചരണം നടത്തുന്നത് .വേദപുസ്തക വ്യാഖ്യാനത്തിനു സഭകള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങളോന്നും അവര്‍ സ്വീകരിക്കുന്നില്ല .പഴയ നിയമവും പുതിയനിയമവും പഠിപിക്കുന്ന ദൈവത്തെയല്ല യാഹോവാസാക്ഷികള്‍ പഠിപ്പിക്കുന്നത്.
<br />
<br />കടപ്പാട് : കേരളത്തിലെ ക്രൈസ്തവ സഭകള്‍ ; ജി ചേടിയത്ത്
<br /></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com11tag:blogger.com,1999:blog-1829619390829715161.post-70105639444142917522011-06-28T02:50:00.000-07:002011-06-28T03:12:05.545-07:00യഹോവ സാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു .<a href="http://daiveshtam.blogspot.com/">ദൈവേഷ്ടം</a> എന്ന ബ്ലോഗാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രചോദനം..
<br />
<br />
<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqM6h5VVlLS-sNPgnLeC6JHcx9k79dx6-XpEsFRjSMz__yxp9Q2tuhacdiff_l-qBbzJXq9BgTet7XxGOJqBXz9Vm6BHUJ18JbWQAv_jnuk4_lV20QlHnjst3FT5spYn7LBoIIsJoN9RqJ/s1600/russal.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 118px; height: 165px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqM6h5VVlLS-sNPgnLeC6JHcx9k79dx6-XpEsFRjSMz__yxp9Q2tuhacdiff_l-qBbzJXq9BgTet7XxGOJqBXz9Vm6BHUJ18JbWQAv_jnuk4_lV20QlHnjst3FT5spYn7LBoIIsJoN9RqJ/s200/russal.jpeg" alt="" id="BLOGGER_PHOTO_ID_5623209474630375218" border="0" /></a><p align="justify"><span style="font-size:120%;"><span>യഥാര്‍ത്ഥ</span> <span>ക്രിസ്ത്യാനികള്‍</span> <span>തങ്ങളാണെന്ന്</span> <span>അവകാശപ്പെട്ടുകൊണ്ട്</span> <span>അടുത്തകാലത്ത്</span> <span>ഉടലെടുത്തതാണ്</span> <span>യാഹോവാസാക്ഷികളുടെ</span> <span>സംഘടന</span> <span>അഥവാ</span> '<span>റസ്സല്‍</span> <span>മതം</span>'. <span>ക്രിസ്തുമതത്തിന്റെ</span> <span>അടിസ്ഥാന</span> <span>പ്രമാനങ്ങളും</span> <span>തത്വങ്ങളുമെല്ലാം</span> <span>നിരാകരിക്കുകയും</span> <span>അതേസമയം</span> <span>തങ്ങളാണ്</span> <span>യഥാര്‍ത്ഥ</span> <span>ക്രിസ്ത്യാനികള്‍</span> <span>എന്ന്</span> <span>പ്രചരിപ്പിക്കുകയും</span> <span>ചെയ്യുന്ന</span> <span>ഒരു</span> <span>സംഘടനയാണിത്</span> .<span>ഈ</span> <span>സംഘടന</span> <span>കേരളത്തിലെ</span> <span>കത്തോലിക്ക</span> ,<span>ഓര്‍ത്തഡോക്സ്</span> ,<span>യാക്കോബായ</span> <span>സഭകളില്‍</span> <span>വലരെ</span> <span>സംഘടിതമായി</span> <span>പ്രവൃത്തിക്കുന്നു</span> .<span>ക്രിസ്തുമതത്തിന്റെ</span> <span>തായ്</span> <span>വേരറക്കാന്‍</span> <span>രൂപം</span> <span>നല്‍കിയിട്ടുള്ള</span> <span>ഒരു</span> <span>സംഘടനയാണിത്</span> .
<br />
<br /><span style="color: rgb(51, 204, 0);">യാഹോവസാക്ഷികള്‍</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">എന്ത്</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">പഠിപ്പിക്കുന്നു</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">എന്നത്</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">മാത്രം</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ഒരു</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">മുന്നറിയിപ്പായി</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ഇവിടെ</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">കുറിക്കുന്നു</span> ..<span style="color: rgb(51, 204, 0);">സ്ഥലപരിമിതിമൂലം</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ചരിത്രവും</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">മറ്റു</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">കാര്യങ്ങളും</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">വിവരിക്കുന്നില്ല</span><span style="color: rgb(51, 204, 0);"> .</span>
<br />
<br />* യാഹോവസാക്ഷികളുടെ സ്നാനം ക്രൈസ്തവ സഭകളിലെ മാമോദീസ എന്നാ കൂദാശയല്ല ,അത് പാപത്തില്‍ നിന്ന് ശുദ്ദീകരിക്കുന്നില്ല .ഒരാള്‍ യാഹോവസാക്ഷിയാണ് എന്നതിന്റെ ഒരു പരസ്യപ്രകാടനം മാത്രമാണ് സ്നാനം ; അവര്‍ മറ്റു കൂദാശകളും അംഗീകരിക്കുന്നില്ല .ബാപ്തിസ്റ്റ് ,അട്വന്റിസ്റ്റ് പാരബര്യപ്രകാരമുള്ള ജലത്തില്‍ മുങ്ങിയുള്ള മുതിര്‍ന്നവരുടെ സ്നാനം മാത്രം ഇവര്‍ അംഗീകരിക്കുന്നു .
<br />
<br />
<br />* ക്രൈസ്തവസഭ നമ്മുടെ കര്‍ത്താവില്‍നിന്നു സ്വീകരിച്ചിരിക്കുന്ന ത്രിത്വപ്രബോധനം യാഹോവസാക്ഷികള്‍ അംഗീകരിക്കുന്നില്ല .ദൈവം ഏകനാണെന്ന്, ഏകനായ ദൈവം പിതാവ് ,പുത്രന് ,പരിശുദ്ധാത്മാവ് എന്ന് മൂന്നാളുകളായി അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു എന്നുമുള്ള ക്രൈസ്തവവിശ്വാസത്തിന്റെ കാതലായ തത്വം ഇവര്‍ നിക്ഷേധിക്കുന്നു .മൂന്നാളുകള്ക്കും ഒരേ സത്തയും ഒരേ സ്വഭാവവും ഒരേ ആധിപത്യവും ആണെന്ന തത്വം ഇവര്‍ അംഗീകരിക്കുന്നില്ല .
<br />
<br />
<br />* കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി ഇവര്‍ അംഗീകരിക്കുന്നില്ല .സത്തയില്‍ പിതാവിന് തുല്യമായി പുത്രന് എന്നത് നിഷേധിച്ചുകൊണ്ട് സഭാരംഭത്തിലുണ്ടായ ആര്യന് പാഷണ്ടത ഇവര്‍ പുനര്ജീവിചിരിക്കുകയാണ് .അവരുടെ ദൈവം യാഹോവയാണ് .ക്രിസ്തു ആദ്യം മുഖ്യദൂതനയാ മിഖയെലായിരുന്നു .മിഖായേല്‍ മനുഷ്യനായി പിറന്നപ്പോള്‍ ക്രിസ്തുവായി .ജനനസമയത്ത് മാലാഖയുടെ പ്രകൃതി ഉപേക്ഷിച്ചു മനുഷ്യനായി .മരണംവരെ യേശു വെറുമൊരു മനുഷ്യനായിരുന്നു .കുരിശിലെ മരണത്തോടുകൂടി ക്രിസ്തുവിന്റെ ജീവിതം അവസാനിച്ചു .ക്രിസ്തുവിന്റെ മരണം വെറുമൊരു മനുഷ്യന്റെ മരണവും അവന്റെ യാഗം വെറുമൊരു മനുഷ്യന്റെ യാഗവും അവന്റെ പ്രായശ്ചിത്വം തികച്ചും മാനുഷികവുമായിരുന്നു .സര്‍വ്വശക്തനായ ദൈവം യഹോവ മാത്രമാണ്.ക്രിസ്തുവാകട്ടെ ശക്തനായ ദൈവപുത്രന് ആണ് .ക്രിസ്തുവിനു അമൃത്യമായ മനുഷ്യാത്മാവില്ലായിരുന്നു .എന്നാല്‍ തന്റെ സുകൃതങ്ങള്‍ക്ക് പ്രതിഫലമായി യഹോവ ക്രിസ്തുവിനെ ഒരര്‍ദ്ധദൈവമാക്കി .ശവസംസ്കാരം കഴിഞ്ഞപ്പോള്‍ ഒരര്‍ദ്ധദൈവം കല്ലറയില്‍ നിന്ന് പുറത്തുവന്നു .എന്നാല്‍ ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്ത്തില്ല എന്നൊക്കെ അവര്‍ പഠിപ്പിക്കുന്നു .
<br />
<br />
<br />* പരിശുദ്ധാത്മാവ് ഒരു ദൈവിക ആളല്ല എന്ന് അവര്‍ പഠിപ്പിക്കുന്നു
<br />
<br />
<br />* 'മനുഷ്യര്‍ക്ക് മനുഷ്യാത്മാവില്ല', മനുഷ്യര്‍ മരിച്ചാല്‍ മൃഗങ്ങള്‍ ചാകുന്നതുപോലെ മാത്രമേയുള്ളൂ എന്ന് യാഹോവസാക്ഷികള്‍ പഠിപ്പിക്കുന്നു .
<br />
<br />
<br />* നിത്യമായ നരകമില്ലെന്നു അവര്‍ പഠിപ്പിക്കുന്നു .
<br />
<br />
<br />* ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയും ലോകാവസാനത്തെപ്പറ്റിയുമുള്ള പ്രബോധനങ്ങളാണ് യാഹോവസാക്ഷികളുടെ പ്രധാന ഉപദേശങ്ങള്‍ .വെളിപാടുപുസ്തകം ദാനിയേല്‍ പ്രവാചകന്റെ പുസ്തകം തുടങ്ങി,വേദപുസ്തകത്തിലെ അപ്പോകലിപ്സ്തിക് സാഹിത്യത്തിനു വിചിത്ര വ്യാഖ്യങ്ങള്‍ നല്‍കിയാണ് റസലും കൂട്ടരും താങ്ങളുടെ തെറ്റായ നിഗമനങ്ങളിലും കണക്കുകൂട്ടലുകളിലും എത്തിച്ചേര്‍ന്നിരിക്കുന്നത് .ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് 1874 ല്‍ ആയിരിക്കും എന്ന് റസല്‍ പ്രവചിച്ചു .ആ പ്രവചനം പൊളിഞ്ഞപ്പോള്‍ 1878,1914 എന്നിങ്ങനെ മാറിമാറി പറഞ്ഞു .അതൊന്നും നടക്കാതെ വന്നപ്പോള്‍ 1915,1916,1918,1925,1929,1975 തുടങ്ങി പുതിയ പുതിയ തിയതികള്‍ മുന്പോട്ടുവെച്ചു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .ഇറാഖ് - കുവൈറ്റ് യുദ്ദം തുടങ്ങിയപ്പോള്‍ ലോകാന്ത്യം ആയി എന്ന് അവര്‍ പറഞ്ഞു .ഏറ്റവും അവസാനമായി 1992 ഒക്ടോബര്‍ 28 വൈകിട്ട് എട്ടരക്ക് ലോകാവസാനം ഉണ്ടാകുമെന്ന് കൊറിയക്കാരാരോ പറഞപ്പോള് യാഹോവസാക്ഷികള്‍ ആ വ്യാജപ്രവചനത്തിന്റെ പ്രചാരകരായി .പ്രവചങ്ങള്‍ മാറ്റി മാറ്റി പറയുന്നതിനും മാറ്റി മാറ്റി അവയെ വ്യാഖ്യാനിക്കുന്നതിനും അവര്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല .
<br />
<br />
<br />* ക്രിസ്തു 1918 ല്‍ രാജ്യം സ്ഥാപിക്കാന്‍ വന്നു . മരിച്ചവരെല്ലാം അപ്പോള്‍ ഉത്ഥാനം ചെയ്തു ; സഹസ്രാബ്ദവാഴ്ച ആരഭിച്ചു എന്ന് അവര്‍ പറയുന്നു .
<br />
<br />
<br />* യഹൂദര്‍ക്ക് യാതൊരു നന്മയും ഉണ്ടാകില്ല എന്ന് പറയുന്നു.
<br />
<br />
<br />* തിരുവെഴുത്തുകള്‍ക്ക് ദൈവനിവേശിതം കല്പികേണ്ട കാര്യില്ല .നല്ല മനുഷ്യരുടെ കൃതികളാണവ എന്ന് പറയുന്നു .യാഹോവാസാക്ഷികള്‍ തിരുവെഴുത്തുകള്‍ തെറ്റായി വിവര്‍ത്തനം ചെയ്യുന്നു .അതൊന്നു തെറ്റല്ല എന്നാണു അവരുടെ പ്രബോധനം .
<br />
<br />
<br />* യാഹോവാസാക്ഷികളോഴികെ ബാക്കിയെല്ലാവരും അര്‍മാഗെദോന്‍ യുദ്ധത്തില്‍ ഇല്ലാതാകും .യാഹോവാസാക്ഷികള്‍ പറുദീസയില്‍ നടന്നു കയറും .1935 നു ശേഷുള്ള ഒരുവനും -യാഹോവാസാക്ഷിയും -സ്വര്‍ഗ്ഗത്തില്‍ പോകില്ല .ക്രിസ്തുവിന്റെ ശരീരമായ സഭ 'സീയോന് മലയില്‍ കാണുന്ന 144000 പേര് ' ആണ് എന്ന് അവര്‍ പറയുന്നു .
<br />
<br />
<br />
<br />* ഈ ലോകവും ഇതിലെ സംഘടനകളും മതങ്ങളും രാജ്യങ്ങളും സര്‍ക്കാരും പ്രസ്ഥാനങ്ങളുമെല്ലാം സാത്താന്റെ പ്രവര്‍ത്തനമാണ് എന്നു അവര്‍ പറയുന്നു.ഈ ദുഷ്ടലോകത്തെ യഹോവ നശിപ്പിക്കും .അര്‍മാഗെദോന്‍ യുദ്ദത്തില്‍ തിന്മ നിശ്ശേഷം സംഹരിക്കപ്പെടും .യാഹോവാസാക്ഷികലുടെ സകലപ്രത്യാശയും പടുത്തുയിര്ത്തിയിരിക്കുന്നത് അര്‍മാഗെദോനിലാണ് .അവര്‍ പഠിപ്പിക്കുന്ന 'ആദ്യത്തെ ബൈബിള്‍ സത്യം' ഇതാണ് .യാഹോവാസാക്ഷികള്‍ ജീവിക്കുന്നതും ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നടക്കുന്നതും ചിന്തിക്കുന്നതും ഉറങ്ങുന്നതുമെല്ലാം അര്‍മാഗെദോനുവേണ്ടിയാണ് .അര്‍മാഗെദോനീല്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരിക്കുക എന്നത് യാഹോവാസാക്ഷികളുടെ ഒന്നാമത്തെ നിബന്ധനയാണ് .ഇതുമായി ബന്ധപ്പെട്ടതാണ് അവരുടെ മറ്റു പ്രബോധനങ്ങളെല്ലാം .ഇതിനെയാരും ചോദ്യംചെയ്തുകൂടാ .അപ്രമാദസത്യമാണിത് . 1914 മുതല്‍ 1935 വരെ യാഹോവസാക്ഷികലായിത്തീര്‍ന്ന 144000 പേര്‍ക്ക് മാത്രെ സ്വര്‍ഗ്ഗവാസമൊള്ളൂ .ക്രിസ്തുവും സാത്താനും ത്തിലുള്ള യുദ്ധം അവസാനിക്കുബോള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന യാഹോവാസാക്ഷികള്‍ ജീവന് പ്രാപിച്ചു ക്രിസ്തുവിനോടുകൂടെ ആയിര വര്‍ഷം ഭൂമിയില്‍ വസിക്കും .ഇവിടെ ഒരു ഭൌമിക പറുദീസാ സ്ഥാപിക്കപ്പെടും .സര്‍ക്കാരില്ലാത്ത പോലീസില്ലാത്ത ഭരണമായിരിക്കും അത് ആ ദൈവരാജ്യത്തിലാണ് തങ്ങള്‍ ഇപ്പോള്‍ എന്ന് അവരില്‍ ചിലര്‍ പറയുന്നു .അവര്‍ പറയുന്നത് .'നമുക്ക് അനശ്വരമായ ആത്മാവില്ല ,നിത്യമായ നരകവുമില്ല ,അന്ത്യവിധിയുമില്ല .ദുഷ്ടരെയും ശിഷ്ടരെയും തമ്മില്‍ വേര്‍തിരിക്കുന്ന പോതുവിധിയില്ല ,എല്ലാമിവിടെ ,ഇവിടെ ക്രിസ്തു സ്ഥാപിക്കുന്ന ഭൌമിക പറുദീസയില്‍ ,അത് യാഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതാണ് .മറ്റുള്ളവരെല്ലാം അര്‍മാഗെദോന്‍ യുദ്ധത്തില്‍ മൃഗങ്ങളെപ്പോലെ ചത്തു മണണടിയും ' എന്നാണു .യഹോവയുടെ രാജ്യത്തിലെ പ്രജകളാകയാല്‍ യാഹോവാസാക്ഷികള്‍ ഭൂമിയിലെ ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള സേവനം നടത്തുവാന്‍ വിസംമ്മദിക്കുന്നു .ദേശീയപതാകയോടു ബഹുമാനം കാണിക്കുന്നില്ല .പഴ്യനിയാമം (ലേവ്യ 17:14) വാച്യാര്‍ത്തത്തില്‍ വ്യാഖ്യാനിച്ചു തെറ്റായ നിഗമനത്തിലെത്തി 'രക്തദാനം' നടത്തുന്നില്ല . 1975 ല്‍ അര്‍മാഗെദോന്‍ സംഭവിക്കും എന്ന് നേതാക്കന്മാര് വ്യാജപ്രജരണം നടത്തി .ലോകസൃഷ്ടിമുതല്‍ 6000 വര്‍ഷം തികയുന്നത് അന്നാണെന്നു പ്രചരിപ്പിച്ചു യാഹോവാസാക്ഷികള്‍ അക്ഷമരായി കാത്തിരുന്നു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .
<br />
<br />
<br />* കത്തോലിക്ക സഭയെ ഇവര്‍ നിരന്തരം ആക്രമിക്കുന്നു .സാത്താന്റെ ദാസനായി മാര്‍പാപ്പയെ കാണുന്നു .കത്തോലിക്കാ വൈദികരെയും മേത്രാന്മാരെയുമിവര്‍ക്ക് പുശ്ചവും വെറുപ്പുമാണു .അതുപോലെ മറ്റു ക്രൈസ്തവ സഭകളെയും നിനദയോടെയും വിധ്വെഷത്തോടെയും വേറുപ്പോടുംകൂടി ഇവര്‍ വീക്ഷിക്കുന്നു .
<br />
<br />
<br />* വേദപുസ്തകത്തിലെ അപ്പോകലിപ്തിക് സാഹിത്യഗ്രന്ഥള്‍ ആണ് മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഇവരെ ആകര്ഷിച്ചിട്ടുള്ളത് .അതിനു വളരെ വിഭാഗീയവും അബദ്ധജടിലവും ആയ വ്യാഖ്യാനങ്ങള്‍ നല്കിയ തെവന്ത് ഡേ അഡന്റിസ്റ്റ് പാരബര്യയമാണ് യാഹോവാസാക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത് .അതുപോലെ വേദപുസ്തക പഠനത്തിനു യാഹോവസാക്ഷികള്‍ റസ്സലിന്റെയും മറ്റും വ്യാഖ്യാനങ്ങള്‍ ഉപയോഗിക്കണം എന്ന് നേതാക്കന്മാര്ക്ക് നിര്‍ബന്ധമാണ്. അവരുടെ പഠനസഹായി കൂടാതെ വായിച്ചുപടിക്കാന്‍ നേതാക്കന്മാര് ജനങ്ങളെ അനുവദിക്കുന്നില്ല .വേദപുസ്തകത്തിന്റെ യഥാര്‍ത്ഥ അര്‍ഥം രണ്ടായിരം കൊല്ലമായി മറഞ്ഞു കിടക്കുകയാണെന്നും റസ്സലിന്റെ കാലം മുതലാണ് അത് വെളിപ്പെട്ടു വന്നിട്ടുല്ലതെന്നും ഇവര്‍ പഠിപ്പിക്കുന്നു .വളരെ ബാലിശവും തികച്ചും വാച്യാര്തപരവും പക്ഷപാതപൂര്‍ണവുമായ അര്‍ഥം വിശുദ്ധ ഗ്രന്ഥത്തിനു നല്‍കുന്നതിന് അവര്‍ക്കൊരു മടിയുമില്ല . ആലങ്കാരിക ഭാക്ഷയില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഖ്യകള്‍ക്ക് വാച്യാര്‍ത്ഥം നല്കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു .വേദപുസ്തകത്തില്‍ അവിടെനിന്നും ഇവിടെനിന്നും വാക്യങ്ങള്‍ എടുത്തു പശ്ച്ത്തലത്തില്‍ നിന്നും മാറ്റി കോര്‍ത്തിണക്കിയാണ് അവര്‍ കള്ളപ്രചരണം നടത്തുന്നത് .വേദപുസ്തക വ്യാഖ്യാനത്തിനു സഭകള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങളോന്നും അവര്‍ സ്വീകരിക്കുന്നില്ല .പഴയ നിയമവും പുതിയനിയമവും പഠിപിക്കുന്ന ദൈവത്തെയല്ല യാഹോവാസാക്ഷികള്‍ പഠിപ്പിക്കുന്നത്.
<br />
<br />കടപ്പാട് : കേരളത്തിലെ ക്രൈസ്തവ സഭകള്‍ ; ജി ചേടിയത്ത്
<br /></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com1tag:blogger.com,1999:blog-1829619390829715161.post-83870088433930632522011-06-22T02:52:00.000-07:002011-06-22T04:30:53.790-07:00മാര്‍ തോമാ നസ്രാണികളുടെ സ്ലീവ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCUxUrco-CNFfLV3v6dqUnEhnbu_wqtx65fi8LG8bEdutbZXaSrUWh2qKBeLhwxKQ_eSQ6UAJb_nduAEq0ytegbHRakbCsOGIp0ye5xul8fg0aIzpOOLbxQsI3aVhlZ7GwQapbDlKtv1u7/s1600/index.php.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 183px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCUxUrco-CNFfLV3v6dqUnEhnbu_wqtx65fi8LG8bEdutbZXaSrUWh2qKBeLhwxKQ_eSQ6UAJb_nduAEq0ytegbHRakbCsOGIp0ye5xul8fg0aIzpOOLbxQsI3aVhlZ7GwQapbDlKtv1u7/s200/index.php.jpeg" alt="" id="BLOGGER_PHOTO_ID_5620985496901582914" border="0" /></a><p align="justify"><span style="font-size:120%;">കുരിശ് ക്രൈസ്തവരുടെ പൊതുചിഹ്നമായി എ ഡി നാലാം നൂറ്റാണ്ട് മുതല്‍ ഉപയോഗിച്ച് വരുന്നു. ഭാരതത്തിലെ സാംസ്കാരിക പൈതൃകങ്ങള്‍ സാംശീകരിച്ചു രൂപപ്പെട്ട കേരളത്തിലെ ക്രൈസ്തവരുടെ സാംസ്കാരിക ചിഹ്നമായ മാര്‍തോമാസ്ലീവായെ പറ്റിയാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.<br /><br />മാര്‍ തോമാ നസ്രാണികള്‍ എന്നാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ പരക്കെ അറിയപ്പെട്ടിരുന്നത്. അവര്‍ വ്യാപകമായി ഇന്നുപയോഗിക്കുന്നതും മാര്‍ തോമാ സ്ലീവ എന്നറിയപ്പെടുന്നതുമായ മൈലാപ്പൂര് കുരിശിന്റെ മാതൃകകള്‍ ദക്ഷിണഭാരതത്തില്‍ പലഭാഗത്തു നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പൌരാനികതയെ വിളിച്ചോതുന്ന ഏറ്റവും പുരാതനമായ ഒരു തെളിവാണ് ഈ കല്ക്കുരിശുകള്. പല പുരാതന ക്രൈസ്തവ സമൂഹങ്ങളിലും അവരുടെ സംസ്കാരങ്ങല്‍ക്കനുസൃതമായ കുരിശുരൂപങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ദ്വീപുകളിലെ പുരാതന ഗേലിക് (<a href="http://en.wikipedia.org/wiki/Celtic_cross">Gaelic</a>) കുരിശുകളും അര്‍മേനിയക്കാരുടെ ഖച്കാര്‍ (<a href="http://www.khachkar.am/">Khachkar</a>) കുരിശും മധ്യേഷ്യയിലെ ജോര്‍ജിയന്‍ കുരിശും (<a href="http://en.wikipedia.org/wiki/Grapevine_cross">Georgian cross</a>) ഭാരതത്തിലെ മാര്‍ത്തോമ സ്ലീവയും ഇതുപോലെ സാംസ്കാരിക അനുരൂപണം വന്ന കുരിശുകളുടെ ഉത്തമമാതൃകകള്‍ ആണ്.<br /><br />മാര്‍ തോമ നസ്രാണികളുടെ സ്ലീവ എന്ന അര്‍ത്ഥത്തില്‍ ആണ് മാര്‍ തോമ സ്ലീവ എന്ന പേര് പ്രചുരപ്രചാരം നേടിയത്. അല്ലാതെ തോമാശ്ലീഹ ഭാരതത്തില്‍ കൊണ്ടുവന്ന കുരിശെന്നും അദ്ദേഹം കൊത്തിയ കുരിശെന്നുമുള്ള പൊതുജനവിശ്വാസത്തിനു യാതൊരടിസ്ഥാനവുമില്ല. തമിഴില്‍ കുരിശ് എന്നതിന് തത്തുല്യമായ വാക്കായ സിലുവ സുറിയാനിയിലെ സ്ലീവ എന്ന വാക്കില്‍ നിന്നും രൂപാന്തരപ്പെട്ടുണ്ടായതാണ്. ഇത്തരം ഉദാഹരണങ്ങള്‍ തമിഴിലും മലയാളത്തിലും അനവധിയുണ്ടെന്നതും ഓര്‍ക്കുക. കുരിശ് എന്ന വാക്ക് പറങ്കി (Portuguese) ഭാഷയില്‍ നിന്നും കടമെടുത്തതാണ്.<br /><br />ദക്ഷിണഭാരതത്തിലെ പുരാതനമായ പല്ലവ സംസ്കാരത്തിന്റെ ഉത്തമ മാതൃകകളായ വ്യാളിയും കമാനവും ഒത്തുചേര്‍ന്നു നില്‍ക്കുന്നത് പല ഹൈന്ദവ വിഗ്രഹങ്ങളില്‍ കാണുന്നത് പോലെ മൈലാപ്പൂര്‍കുരിശിലും കാണാം. ഇത് ഇവിടുത്തെ പുരാതനക്രൈസ്തവ സമൂഹത്തിന്റെ സാംസ്കാരിക അനുരൂപണത്തിന്റെ ഉത്തമമാതൃകയാണ്. റുഹാദ് കുദിശയുടെ പ്രതീകമായ പ്രാവ് കുരിശുരൂപത്തോട് ചേര്‍ത്ത് യൂറോപ്പിലെ പല പുരാതന കുരിശുകളിലും കാണപ്പെടുന്നുണ്ട്. റുഹാദ് കുദിശ പ്രാവിന്റെ രൂപത്തില്‍ മിശിഹായുടെ മാമോദീസയുടെ സമയത്ത് എഴുന്നള്ളി വന്നു എന്ന് നമ്മുടെ വേദപുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് എന്നത് റുഹാദ് കുദിശയുടെ പ്രതീകമാണ് പ്രാവ് എന്നതാണ്. താമര ഭാരതസംസ്കാരത്തിന്റെ ചിഹ്നമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൈലാപ്പൂര് കൂടാതെ കേരളത്തില്‍ ആലങ്ങാട്ടും കടമറ്റത്തും മുട്ടുചിറയിലും കോതനല്ലൂരും കോട്ടയത്തും ഇത്തരം കുരിശുകള്‍ ഉണ്ട്. കൂടാതെ ഗോവയിലും ശ്രീലങ്കയിലും ഇത്തരം കുരിശുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനും പുറമേ മലേഷ്യയിലെ മലാക്കയിലും ബര്‍മയിലെ ക്യാന്‍സിത്തയിലും മധ്യേഷ്യയിലെ പലയിടത്തും ചൈനയില്‍ വ്യാപകമായും സമാന രീതിയിലുള്ള കുരിശുകള്‍ കാണപ്പെടുന്നു.<br /><br />ഭാരതത്തിലുള്ള സ്ലീവകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. അവയില്‍ എ ഡി ഏഴാം നൂറ്റാണ്ടിനു മുമ്പ് നിലന്നിനിരുന്ന പുരാതന ഭാഷയായ പല്ലവി ലിഖിതങ്ങള്‍ കൊത്തിയിട്ടുണ്ട്. ഈ ലിഖിതങ്ങളെക്കുറിച്ച് അനേകം പുരാവസ്തു-പുരാതനഭാഷാ പണ്ഡിതന്മാര് നടത്തിയിട്ടുള്ള പഠനങ്ങള്‍ ഇവ കേരളത്തില്‍ നിലനിന്നിരുന്ന അതിപുരാതനമായ ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമാണെന്നു തെളിയിച്ചിട്ടുണ്ട്. വിശ്രുത പല്ലവിഭാഷ ശാസ്ത്രജ്ഞനും മധ്യപൂര്‍വേഷ്യയിലെ സംസ്കാരവിദഗ്ദനുമായ ബി ടി അന്ക്ലെസേറിയ കേരളത്തില്‍ കണ്ടെത്തിയ എല്ലാ കുരിശുകളെക്കുറിച്ചും, മറ്റു ഗവേഷകരുടെ പഠനങ്ങളും അവലോകനം ചെയ്ത ശേഷം അഭിപ്രായപ്പെട്ടത് ഇവയില്‍ ആലങ്ങാട്ടെക്കുരിശാണ് ഏറ്റവും പഴക്കമേറിയതെന്നാണ്.<br /><br />പറങ്കികള്‍ വരുന്നതിനു മുമ്പ് കേരളത്തിലെ ദേവാലയങ്ങളിലെ മദ്ബഹകളില്‍ മാര്‍ തോമാ സ്ലീവകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പറങ്കികളുടെ ആഗമനത്തോടെ പല പള്ളികളിലും ക്രൂശിത രൂപം സ്ഥാനം നേടുകയും മാര്‍ തോമ സ്ലീവയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്തകാലത്തായി പല ദേവാലയങ്ങളിലും മാര്‍ തോമ സ്ലീവകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു. ഭാരതത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള മാര്‍ തോമാ സ്ലീവാകളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള ചെറുവിവരണവും താഴെ കൊടുത്തിരിക്കുന്നു.<br /><br /><br /><span style="font-weight: bold;">മൈലാപ്പൂരിലെ</span><span style="font-weight: bold;"> </span><span style="font-weight: bold;">അത്ഭുതസ്ലീവ</span>(പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം. )<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2uuQH0RUy6mt5D20aDI0QzD3vMVTQTZB7nHLfgHaLGpbp5zP3Rx0diSb9IIZdNg1sOSmVVNnMYGawxvQp5zoKr8xloGSe2U2NazL_yHLaNULmDkKRRCLRWynTYZ-XiMgVS7Zzh6aOXCaP/s1600/MountCross.JPG"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 150px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2uuQH0RUy6mt5D20aDI0QzD3vMVTQTZB7nHLfgHaLGpbp5zP3Rx0diSb9IIZdNg1sOSmVVNnMYGawxvQp5zoKr8xloGSe2U2NazL_yHLaNULmDkKRRCLRWynTYZ-XiMgVS7Zzh6aOXCaP/s200/MountCross.JPG" alt="" id="BLOGGER_PHOTO_ID_5620980857842338178" border="0" /></a>സ്ലീവകളില്‍ ഏറ്റവും പ്രധാനമായതാണ് മൈലാപ്പൂരിലെ അത്ഭുതസ്ലീവ. പല പുരാതന ലിഖിതങ്ങളും മൈലാപ്പൂരിനെ തോമാസ്ലീഹായുടെ കബറിടസ്ഥാനമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പറങ്കി വേദപ്രചാരകര്‍ ആണ് 1547 ല്‍ ഈ കുരിശ് കണ്ടെത്തിയത്. പെരിയമലയിലെ നശിച്ചുകിടന്ന പള്ളി പുനരുദ്ധരിക്കുവാന്‍ വേണ്ടി ഭൂമി കുഴിച്ചപ്പോള്‍ ആണ് ഈ സ്ലീവാ കണ്ടെടുത്തത്. പലതവണ രക്തം വിയത്തത് കൊണ്ട് അത്ഭുതസ്ലീവാ എന്ന് ഇതറിയപ്പെടുന്നു. ഇന്നും മൈലാപ്പൂരിലെ പെരിയമലപ്പള്ളിയിലെ അള്‍ത്താരയിലെ മുഖ്യപ്രതിഷ്ഠ ഇതാണ്.<br /><br /><br /><span style="font-weight: bold;">കോട്ടയം</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്ലീവ</span><span style="font-weight: bold;"> - 1</span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjewnYwCFwRa3R1SeidoYy9hcuNXeqX6e0z63BqFace_EgMeN-rqE5KLBGiU3TFFiX27FEGyqRwkwpvHSwcxC8FVcIqwQqTE41tcvy-QpvICPAkIdV_3rcuSEQA0YdW4gMwjtWxbo1SX3s4/s1600/Kottayamvaliyapallicross-1.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 150px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjewnYwCFwRa3R1SeidoYy9hcuNXeqX6e0z63BqFace_EgMeN-rqE5KLBGiU3TFFiX27FEGyqRwkwpvHSwcxC8FVcIqwQqTE41tcvy-QpvICPAkIdV_3rcuSEQA0YdW4gMwjtWxbo1SX3s4/s200/Kottayamvaliyapallicross-1.jpg" alt="" id="BLOGGER_PHOTO_ID_5620981796838664674" border="0" /></a>കോട്ടയം വലിയപള്ളിയില്‍ ഇത്തരം രണ്ടു സ്ലീവകള്‍ ഉണ്ട്. ഈ രണ്ടു സ്ലീവകളും പ്രധാന മദ്ബഹയുടെ ഇരുവശങ്ങളിലും ഉള്ള ത്രോണോസുകളില്‍ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ചെറിയ സ്ലീവ കൊടുങ്ങല്ലൂരിലുള്ള പഴയ ഏതോ പള്ളിയില്‍ നിന്നും കൊണ്ടുവന്നു സ്ഥാപിച്ചതാണെന്ന് പരക്കെ ഒരഭിപ്രായമുണ്ട്. ഇതിലും മറ്റുസ്ലീവകളില്‍ ഉള്ളതുപോലെ പല്ലവി ലിഖിതങ്ങള്‍ ഉണ്ട്.<br /><br /><p></p><p></p><br /><span style="font-weight: bold;">കോട്ടയം</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്ലീവ</span><span style="font-weight: bold;"> - 2</span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ4b7nmxCfTkA7wUNPvblyh2V0iEdCeMo2dZ2bFif87g6t9rR-wE25D7FrwySV4YPWDraGaPuSm9k4dv3cRYkg1_zhfdTSLlt1W8zDGjDoKLc-akyCe5pi0jeOcqoaR7BQ1y2vOkRzE1Ps/s1600/Kottayamvaliyapallicross-2.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 150px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ4b7nmxCfTkA7wUNPvblyh2V0iEdCeMo2dZ2bFif87g6t9rR-wE25D7FrwySV4YPWDraGaPuSm9k4dv3cRYkg1_zhfdTSLlt1W8zDGjDoKLc-akyCe5pi0jeOcqoaR7BQ1y2vOkRzE1Ps/s200/Kottayamvaliyapallicross-2.jpg" alt="" id="BLOGGER_PHOTO_ID_5620981798103098898" border="0" /></a>വലിയപള്ളിയിലെ രണ്ടാമത്തെ സ്ലീവ ആദ്യത്തേതിനെക്കാള്‍ വലിയതാണ്. വലിയ സ്ലീവയില്‍ പല്ലവിയിലുള്ള ലിഖിതങ്ങള്‍ക്കൊപ്പം പൌരസ്ത്യ സുറിയാനി ലിഖിതങ്ങളും കാണപ്പെടുന്നു. പൌരസ്ത്യ സുറിയാനി ലിഖിതങ്ങള്‍ പിന്നീട് എഴുതി ചേര്‍ക്കപ്പെട്ടതാകാം. ഈ സ്ലീവായ്ക്ക് മൈലാപ്പൂരിലെ സ്ലീവയുമായി വളരെ സാമ്യമുള്ളതിനാല്‍ അതിന്റെ ഒരു പകര്‍പ്പാണെന്നു വിശ്വസിക്കുന്നു.<br /><br /><p></p><p></p><br /><span style="font-weight: bold;">ആലങ്ങാട്</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്ലീവ</span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRw1rIfUxq8B2I4nC_-uHf4wck-RZJr-ErGtn8QMjV9elJcsMtYBKjehLwO1gXNLmYqLQFEVrlkzdgaaeQm_Vt-BtX8cXMrALEdklxKm2oMHcfJ14ePZ6PZ9wG61slcqCCS2VxJDsnqG6j/s1600/AlengaduCross.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 172px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRw1rIfUxq8B2I4nC_-uHf4wck-RZJr-ErGtn8QMjV9elJcsMtYBKjehLwO1gXNLmYqLQFEVrlkzdgaaeQm_Vt-BtX8cXMrALEdklxKm2oMHcfJ14ePZ6PZ9wG61slcqCCS2VxJDsnqG6j/s200/AlengaduCross.jpg" alt="" id="BLOGGER_PHOTO_ID_5620981804322685250" border="0" /></a>1931 ല്‍ വഴിയരികില്‍ മറഞ്ഞുകിടന്നിരുന്നതാണ് ഈ സ്ലീവ. ഇതിനുചുറ്റും പല്ലവി ലിഖിതങ്ങള്‍ ഉണ്ട്. നേരത്തെ പറഞ്ഞതുപോലെ സ്ലീവകളില്‍ ഏറ്റവും പഴക്കമേറിയത് ഇതാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിയുടെ ശാസ്ത്രീയമായ അപഗ്രഥനത്തില്‍ നിന്ന് മനസിലാകുന്നത് ഈ സ്ലീവ മൂന്നാമത്തെയോ നാലാമത്തെയോ നൂറ്റാണ്ടില്‍ ഉണ്ടാക്കിയതാണ് എന്നാണ്. ഇതിലെ ലിഖിതങ്ങള്‍ക്ക് മറ്റുള്ളവയില്‍ ഉപയോഗിച്ചിരിക്കുന്ന ലിപികളെക്കാള്‍ കൃത്യതയുള്ളതിനാല്‍ ഇതായിരിക്കാം ആദ്യത്തെ സ്ലീവാ. ഇന്ന് ഇത് ആലങ്ങാട്ടുള്ള സെന്റ് മേരീസ് പള്ളിയുടെ സമീപമുള്ള കുരിശുപള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നു.<br /><p></p><p></p><br /><br /><span style="font-weight: bold;">കടമറ്റം</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്ലീവ</span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkzuLaeRCnlD2_i5vE8SQiDG9EKgBGS7_ZOON8jS6SM70BBN064t9Z3CrPCVZGvoKOVaU1H6B6Qo3QZFwWAgPCjaeZtSh_Fvf7KX3r5jLM_bPKg0Q8y2rg57WggyODeIKLUFtbBVxP0pF_/s1600/KadamattomCross.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 146px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkzuLaeRCnlD2_i5vE8SQiDG9EKgBGS7_ZOON8jS6SM70BBN064t9Z3CrPCVZGvoKOVaU1H6B6Qo3QZFwWAgPCjaeZtSh_Fvf7KX3r5jLM_bPKg0Q8y2rg57WggyODeIKLUFtbBVxP0pF_/s200/KadamattomCross.jpg" alt="" id="BLOGGER_PHOTO_ID_5620981801715421538" border="0" /></a>ഈ സ്ലീവ കടമറ്റത്തുള്ള പുരാതന പള്ളിയിലെ വലതുവശത്തെ ഭിത്തിയില്‍ പതിച്ചുവച്ചിരിക്കുന്നു. ഇതിലും പല്ലവി ലിഖിതങ്ങള്‍ ഉണ്ട്.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><span style="font-weight: bold;">കോതനല്ലൂര്‍</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്ലീവ</span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVnP6kuWtZ8RqBM-U1dOT0MH_KwPUR0bRJQ9MEi3loErnC5DGr__t0MVnHQ6hw288aeQ5FACPZEyg11X15-tyYE1Q3cTTrnQUDWBOtFDDD1mevD2gWH7hKp8CHOyeYXc6JXAQAr672pHo5/s1600/KothanalloorCross.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 150px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVnP6kuWtZ8RqBM-U1dOT0MH_KwPUR0bRJQ9MEi3loErnC5DGr__t0MVnHQ6hw288aeQ5FACPZEyg11X15-tyYE1Q3cTTrnQUDWBOtFDDD1mevD2gWH7hKp8CHOyeYXc6JXAQAr672pHo5/s200/KothanalloorCross.jpg" alt="" id="BLOGGER_PHOTO_ID_5620981793060413826" border="0" /></a>ഈ സ്ലീവ കോതനല്ലൂരുള്ള കന്തീശങ്ങളുടെ പള്ളിയുടെ ഭിത്തിയില്‍ കുമ്മായം കൊണ്ട് പൊതിഞ്ഞു മറക്കപ്പെട്ട രീതിയില്‍ കാണപ്പെട്ടു. ഇപ്പോള്‍ ഇത് പള്ളിക്ക് പുറത്തു സ്ഥാപിച്ചിരിക്കുന്നു.<br /><br /><br /><br /><br /><br /><br /><br /><br /><br /><br /><span style="font-weight: bold;">മുട്ടുചിറ</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്ലീവ</span><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOTVUPTQpowtm1b-kzhkr3Aetwh1dQGhNJYTyZQYDCz2HM_INhfEr2ofj99ePHxvTV9ZfFO_tZDqSKM0Ckbz5bqnUxYlUssSJsDyUoz1yyf7xl_NVeYGg5XSjHJ-gvVIuQS0liuG3yFnuV/s1600/MuttuchiraCross.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 150px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOTVUPTQpowtm1b-kzhkr3Aetwh1dQGhNJYTyZQYDCz2HM_INhfEr2ofj99ePHxvTV9ZfFO_tZDqSKM0Ckbz5bqnUxYlUssSJsDyUoz1yyf7xl_NVeYGg5XSjHJ-gvVIuQS0liuG3yFnuV/s200/MuttuchiraCross.jpg" alt="" id="BLOGGER_PHOTO_ID_5620982350826691890" border="0" /></a>മുട്ടുചിറയിലെ റുഹാദ് കുദിശയുടെ പള്ളിയുടെ പിന്‍ഭാഗത്ത് വളരെ അപ്രധാനമായ സ്ഥാനത്ത് ഭിത്തിയില്‍ പതിപ്പിച്ചു വച്ചിരിക്കുന്ന ഈ സ്ലീവ കാണാം. ഇതിലെ പല്ലവി ലിഖിതങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു. പള്ളിക്ക് സമീപത്തു നിന്ന് കിട്ടിയ ശിലാഫലകത്തില്‍ ഈ സ്ലീവയുടെ സ്ഥാപനത്തെക്കുറിച്ച് പറയുന്നുണ്ട്.<br /><br /><br /><br /><p></p><p></p><br /><br /><span style="font-weight: bold;">ഗോവയിലെ</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്ലീവ</span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPJQyzzZZsjk2Tjx3yDadekAD2j6gYAX-OjXV9MkJe603WnHYvHP_ELlSh-1GbE76CwiHBDhi3wWxrgHbSX8DTq5Po0InMChgtWOF_IUp8dkxFQciwuNV1PMTjtOZzcCDnNkjop6qSo_yL/s1600/AgassimCross.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 142px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPJQyzzZZsjk2Tjx3yDadekAD2j6gYAX-OjXV9MkJe603WnHYvHP_ELlSh-1GbE76CwiHBDhi3wWxrgHbSX8DTq5Po0InMChgtWOF_IUp8dkxFQciwuNV1PMTjtOZzcCDnNkjop6qSo_yL/s200/AgassimCross.jpg" alt="" id="BLOGGER_PHOTO_ID_5620982344738716914" border="0" /></a><br />ഗോവയിലെ സ്ലീവ അഗാസിം എന്ന സ്ഥലത്ത് നിന്ന് 2001 ല്‍ ഇടിഞ്ഞുപൊളിഞ്ഞു കിടന്ന ഒരു കല്‍ക്കുരിശിന്റെ അടി തറയ്ക്കുള്ളില്‍നിന്നുമാണ് കണ്ടെടുത്തത്. ഈ സ്ലീവയും നശിപ്പിക്കപ്പെട്ടരീതിയില്‍ ആണ് കാണപ്പെട്ടത്. ഇതില്‍ പറങ്കിഭാഷയില്‍ മാര്‍തോമാനസ്രാണികളുടെ കുരിശ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.<br /><br /><br /><br /><br /><br /><br />ലോകത്തെമ്പാടുമുള്ള ആദിമക്രൈസ്തവ സമൂഹങ്ങളില്‍ കുരിശുകള്‍ മാത്രമാണ് പള്ളികളില്‍ ഉപയോഗിച്ചിരുന്നത്. പ്രതിമകള്‍ പ്രചാരത്തിലായത്തിനു ശേഷം മാത്രമാണ് ക്രൂശിതരൂപങ്ങള്‍ പ്രയോഗത്തില്‍ വന്നത്. കേരളത്തില്‍ പറങ്കികള്‍ ആണ് ക്രൂശിതരൂപങ്ങള്‍ ആദ്യമായി കൊണ്ടുവന്നത്. <span style="font-weight: bold; color: rgb(255, 0, 0);">മാര്‍</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">തോമ</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">നസ്രാണികളുടെ</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">ഈ</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">സ്ലീവാ</span><span style="font-weight: bold; color: rgb(255, 0, 0);">, </span><span style="font-weight: bold; color: rgb(255, 0, 0);">മരണത്തിന്റെയും</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">പാപത്തിന്റെയുംമേല്‍</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">വിജയം</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">നേടിയ</span><span style="color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">ഉദ്ധിതനായ</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">മിശിഹായുടെ</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">പ്രതീകം</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">ആണ്</span><span style="font-weight: bold; color: rgb(255, 0, 0);">. </span><span style="font-weight: bold; color: rgb(255, 0, 0);">ശ്ലീഹന്മാര്</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">നേരില്‍</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">കണ്ടും</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">അനുഭവിച്ചും</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">അറിഞ്ഞ</span><span style="color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">വിശ്വാസപാരമ്പര്യത്തിന്റെ</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">ഭാരത</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">സംസ്കാരം</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">അനുലയിപ്പിച്ചുകൊണ്ടുള്ള</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">അമൂര്‍ത്തമായ</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">അടയാളമാണ്</span><span style="color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">മാര്‍</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">തോമ</span><span style="font-weight: bold; color: rgb(255, 0, 0);"> </span><span style="font-weight: bold; color: rgb(255, 0, 0);">സ്ലീവ</span><span style="font-weight: bold; color: rgb(255, 0, 0);">.</span><br /><br />കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു.<br /><br />അവലംബം : www.nasranifoundation.org<br />Picture Credits: <a href="http://thomaschristians.blogspot.com/2010/10/saint-thomas-cross-religio-cultural.html">M Thomas Antony</a><br /><br />References<br /><br />1. M T Antony "Saint Thomas Cross: A Religio-Cultural Logo of Saint Thomas Christians", Festschrift in Honour of Prof. Dr Varghese Pathikulangara, CMI, pp. 237-270, Denha Services 2011.<br /><br />2. C J Costa, "Apostolic Christianity in Goa and in the West Coast", Xaverian Publication Society, 2009.<br /><br />3. <a href="http://www.nasranifoundation.org/articles/www.khachkar.am">www.khachkar.am</a>, "Khachkars, Symbol of Armenian identity", accessed on June 9, 2011.<br /><br />4. <a href="http://en.wikipedia.org/wiki/Celtic_cross">Wikipedia</a>, "Celtic cross", http://en.wikipedia.org/wiki/Celtic_cross, accessed on June 9, 2011.<br /><br />5. <a href="http://en.wikipedia.org/wiki/Grapevine_cross">Wikipedia</a>, "Grapevine cross", http://en.wikipedia.org/wiki/Grapevine_cross, accessed on June 9, 2011.<br /><br />6. <a href="http://thenazrani.org/cross.htm">The Nazrani</a>, http://thenazrani.org/cross.htm, accessed on June 9, 2011.<br /><br /><br /></span></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com0tag:blogger.com,1999:blog-1829619390829715161.post-62241721033702174162011-05-29T22:57:00.000-07:002011-05-29T23:15:43.385-07:00കംമ്മ്യുണിസവും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലും<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUFlNg7cx1h2uzIs8COgDaSKIp34IceZMAWVK0UvwNj81YeT3qD6HXcS9QSdfLo4fWBYQJGaeASmHuAHB1otFq6QXkK9z2aNTdQuNek4PSGK_0zIy7YUpjPq53IYzeeuB97asPSIy_btZJ/s1600/images2.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 201px; height: 251px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUFlNg7cx1h2uzIs8COgDaSKIp34IceZMAWVK0UvwNj81YeT3qD6HXcS9QSdfLo4fWBYQJGaeASmHuAHB1otFq6QXkK9z2aNTdQuNek4PSGK_0zIy7YUpjPq53IYzeeuB97asPSIy_btZJ/s320/images2.jpeg" alt="" id="BLOGGER_PHOTO_ID_5612388623690329618" border="0" /></a><span style="font-size:120%;"><p align="justify"><span>നവംബര്‍</span> 26,1965 <a href="http://en.wikipedia.org/wiki/Second_Vatican_Council">രണ്ടാം വത്തിക്കാന്‍ സൂനഹദോസ്</a> <span>അവസാനിക്കാന്‍</span> 12 <span>ദിവസങ്ങള്‍</span> <span>മാത്രം</span> . <span>പോള്‍</span> <span>ആറാമന്‍</span> <span>പാപ്പ</span> <span>തന്റെ</span> <span>സ്വകാര്യ</span> <span>ലൈബ്രറിയില്‍</span> <span>അടിയന്തിരമായി</span> <span>ഒരു</span> <span>യോഗം</span> <span>വിളിച്ചു</span> .<span>വത്തിക്കാന്റെ</span> <span>ഉന്നതാധികാരികളും</span> <span>കൌണ്‍സിലിന്റെ</span> <span>പ്രധാന</span> <span>ഉദ്യോഗസ്ഥന്മാരും</span> <span>ഹാജരായിട്ടുണ്ട്</span> -<span>പ്രത്യേകിച്ച്</span> "<span>സഭ</span> <span>ആധുനികലോകത്തില്‍</span> " <span>എന്ന</span> <span>പ്രമാണരേഖയുമായി</span> <span>ബന്ധപ്പെട്ടവര്‍</span> .<br /><br />ഗൌരവമേറിയ ഒരു പരാതിയെക്കുറിച്ചു അടിയന്തിരചര്‍ച്ച നടത്താനാണ് മാര്‍പാപ്പ യോഗം വിളിച്ചത് .കൌന്‍സിലില്‍ പങ്കെടുത്ത ഇരുന്നൂറിലധികം മെത്രാന്മാര് ഒപ്പിട്ടു സമര്‍പിച്ച ഒരു നിവേദനം കാണാതായിരിക്കുന്നു .തത്ഭലമായി അത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല . തുടര്‍ന്ന് പരാതികളും . ഈ മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കമാണ് ഏറെ ശ്രദ്ധേയം . കംമ്മ്യുണിസത്തെക്കുറിച്ചു പരസ്യമായി സൂനഹദോസ് ചര്‍ച്ച ചെയ്യണം എന്നതായിരുന്നു നിവേദനം .കംമ്യുനിസത്തെ സൂനഹദോസ് ശപിക്കണമെന്ന ചിന്താഗതിക്കാരാണ് ഈ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടവര്‍ .<br /><br />"<a href="http://en.wikipedia.org/wiki/Gaudium_et_Spes">സഭ ആധുനികലോകത്തില്‍</a>" എന്ന പ്രമാണരേഖയാണല്ലോ ലോകത്തിലെ സാമ്പത്തിക സാമൂഹിക രാക്ഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നത്.എന്നാല്‍ തികച്ചും ആശ്ചര്യം തോന്നുമാറ് ഈ പ്രാമാണരേഖയില്‍ കംമ്മ്യുണിസത്തെ സംബന്ധിച്ചു പ്രത്യക്ഷമായി ഒന്നും പറയുന്നില്ല .നിരീശ്വരചിന്തയെക്കുറിച്ച് പ്രമാണരേഖ പ്രതിപാതിക്കുന്നുണ്ട് -മാത്രമല്ല ,കമ്മ്യുണിസം എന്ന പദംപോലും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖകളിലില്ല .ഈ നിശബ്ദതയുടെ രഹസ്യം അന്വേഷിക്കുന്നവരുണ്ട് .ഈ പശ്ചാത്തലത്തില്‍ മെത്രാന്മാര് കുറേപേര്‍ സമര്‍പിച്ച നിവേദനത്തിന്റെ തിരോധാനം വിവാദപരമാകുമല്ലോ .<br /><br />പോള്‍ ആറാമന്‍ പാപ്പാ വിളിച്ചുകൂട്ടിയ യോഗത്തില്‍ വിവാദപുരുഷനായത് കൌണ്‍സിലിന്റെ കമ്മീഷന് സെക്രട്ടറി മോണ്‍. അക്കില്ലേ ഗ്ലോറിയോ ആയിരുന്നു .ഫ്രഞ്ചകാരനായ ഇദ്ദേഹം ഇന്ന് മെത്രാനാണ് .മാര്‍പാപ്പയുടെ മുമ്പില്‍ മോണ്‍ : ഗ്ലോറിയോ കുറ്റസമ്മതം നടത്തി.അമിതാദ്ധ്വാനവും ക്ഷീണവും മൂലമുണ്ടായ അശ്രദ്ധയുടെ ഫലമായി ആ നിവേദനം നഷ്ടപെട്ടുപോയി എന്നായിരുന്നു ആദ്ദേഹത്തിന്റെ വിശദീകരണം .ചര്‍ച്ചയ്ക്കും വിവാദത്തിനും അന്ത്യംകുറിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു :" ഈ ഭൂമിയില്‍ കാപട്യം സംശയിക്കാവുന്ന അവസാന വ്യക്തിയാണ് മോണ്‍: ഗ്ലോറിയോ എന്നതിനാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കുന്നു ."<br /><br />മാര്‍പാപ്പയുടെ പ്രസ്താവന മെമ്മോറാണ്ടം നഷ്ടപ്പെട്ടതിനു വിശദീകരണം നല്കി .എങ്കിലും കംമ്യുണിസത്തെക്കുറിച്ചു പരസ്യമായ പരാമര്‍ശം സൂനഹദോസ് രേഖയില്‍ ചേര്‍ക്കണമെന്ന നിര്‍ദേശം എങ്ങനെ കൈകാര്യം ചെയ്യണം ? വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു . അവസാനം ഈ പ്രശ്നം ഒരു അടിക്കുറിപ്പിന്റെ വിശ്ദീകരണത്തില്‍ അവസാനിച്ചു ."<span style="font-weight: bold; color: rgb(255, 102, 102);">സഭ</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">ആധുനികലോകത്തില്‍</span><span style="font-weight: bold; color: rgb(255, 102, 102);">" </span><span style="font-weight: bold; color: rgb(255, 102, 102);">എന്ന</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">പ്രമാണരെഖയുടെ</span><span style="font-weight: bold; color: rgb(255, 102, 102);"> 21 </span><span style="font-weight: bold; color: rgb(255, 102, 102);">ആം</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">നമ്പരില്‍</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">നാം</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">ഇങ്ങനെ</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">വായിക്കുന്നു</span><span style="color: rgb(255, 102, 102);"> : "</span><span style="font-weight: bold; color: rgb(255, 102, 102);">ദൈവത്തോടും</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">മനുഷ്യനോടും</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">വിശ്വസ്തയായ</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">സഭയ്ക്ക്</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">മനുഷ്യന്റെ</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">ബുദ്ധിക്കും</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">സാധാരണ</span><span style="color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">അനുഭവങ്ങള്‍ക്ക്</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">വിരുദ്ധവും</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">മനുഷ്യനെ</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">അവന്റെ</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">നൈസര്‍ഗ്ഗിക</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">ശ്രേഷ്ടതയില്</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">നിന്ന്</span><span style="color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">തള്ളിയിറക്കുന്നതുമായ</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">ഇത്തരം</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">വിഷലിപ്ത</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">സിദ്ധാന്തങ്ങളെയും</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">പ്രവര്‍ത്തന</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">പരിപാടികളെയും</span><span style="color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">ദുഖത്തോടെയെങ്കിലും</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">കഴിയുന്നത്ര</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">ശക്തിയോടെ</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">നിരാകരിക്കുന്നതില്‍</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">നിന്ന്</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">വിരമിക്കാന്‍</span><span style="font-weight: bold; color: rgb(255, 102, 102);"> </span><span style="font-weight: bold; color: rgb(255, 102, 102);">സാധ്യമല്ല</span><span style="font-weight: bold; color: rgb(255, 102, 102);"> ." </span>നിരീശ്വരത്വക്കുറിച്ചുള്ള ഈ പ്രസ്താവനയ്ക്ക് ഒരു അടിക്കുറിപ്പുണ്ട് .<br />16 ആം നമ്പര്‍ ഈ അടിക്കുറിപ്പ് പതിനൊന്നാം പീയൂസ് മുതല്‍ പോള്‍ ആറാമന്‍ വരെയുള്ള മാര്‍പാപ്പാമാര്‍ കംമ്യുണിസത്തെ ശപിച്ചതും വിമര്‍ശിച്ചതുമായ പ്രബോധനഭാഗത്തിലേക്കുള്ള സൂചനയാണ് .കംമ്യുണിസത്തെ ശപിക്കുന്ന ഈ രേഖകള്‍ അടിക്കുറുപ്പില്‍ സൂചനയായി നല്കുകവഴി രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഈ പ്രബോധനം ആവര്‍ത്തിക്കുകയാണ് എന്ന് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു . എങ്കിലും കംമ്മ്യുണിസത്തിനെതിരായ വിമര്‍ശനം പരോക്ഷമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കിയത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു .ഇതിനു പിന്നില്‍ രാക്ഷ്ട്രീയ നടപടികള്‍ കാണുന്നവരുണ്ട് .<br /><br />ഫ്രഞ്ചുവാരികയായ Le Republican Lorrain 1963 ഫെബ്രുവരി 9 നു ബിഷപ് പോള്‍ ജോസഫ് ഷ്മിറ്റുമായി നടത്തിയ ഒരു സംഭാഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തു .അതനുസരിച്ച് ഈ ബിഷപ്പിന്റെ രൂപതയിലാണ് കാര്‍ഡിനല്‍ ടിസറന്റും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിദേശകാര്യവകുപ്പധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് നിക്കോദിമും തമ്മില്‍ രഹസ്യസംമ്മേളനം നടന്നത് .1936 മുതല്‍ 1959 വരെ പൌരസ്ത്യതിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ ടിസറന്റിനു റഷ്യന്‍ ഭാഷ സംസാരിക്കാന്‍ കഴിയുമായിരുന്നു .അദ്ദേഹത്തിനു ആര്‍ച്ച്ബിഷപ് നിക്കോദിമിനെ പരിചയവുമായിരുന്നു .ഫ്രാന്‍സിലെ മെറ്റ്സ് രൂപതയിലെ ഒരു ആശ്രമത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന യോഗത്തിന്റെ ചര്‍ച്ചാവിഷയം സൂനഹദോസിലേക്ക് റഷ്യന്‍സഭയുടെ പ്രതിനിധികള്‍ പങ്കേടുക്കുന്നതായിരുന്നു .പ്രതിനിധികള്‍ പങ്കെടുക്കണമെങ്കില്‍ കൌണ്‍സില്‍ "രക്ഷ്ട്രീയവിമുക്ത "മായിരിക്കണമെന്നു ആര്‍ച്ച്ബിഷപ് കാര്‍ഡിനലിനോട് ആവശ്യപ്പെട്ടു എന്ന് ബിഷപ് ഷ്മിറ്റ് പ്രസ്ഥാപിച്ചു .<br /><br />ഫ്രാന്‍സിലെ France Nouvella എന്ന കംമ്യുണിസ്റ്റു വാരിക 1963 ജനുവരി 16-22 ന്റെ ലക്കത്തില്‍ എഴുതി :" പരുഷമായ കംമ്മ്യുണിസ്റ്റുവിരോധം സഭയ്ക്കിനി സ്വീകരിക്കാനാവില്ല . കംമ്മ്യുണിസ്റ്റുഭരണകൂടങ്ങളെ സൂനഹദോസില്‍ നേരിട്ട് കടന്നാക്രമിക്കില്ലെന്നു സഭതന്നെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള സംഭാഷണത്തില്‍ വാക്ക് കൊടുത്തിട്ടുണ്ട് ."ഇതിനു ഉപോത്ഭലമാണ് ഫ്രഞ്ച് മോണ്‍. ജോര്‍ജ് റോഷെയുടെ നിഗമനങ്ങള്‍. കാര്‍ഡിനല്‍ ടിസറന്റിനെ അടുത്തറിഞ്ഞ ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നിരീക്ഷകരെ സൂനഹദോസിലേക്ക് ക്ഷണിക്കുക എന്ന തീരുമാനം ജോണ്‍ 23 മന് പാപ്പായുടെതായിരുന്നു . ഈ തീരുമാനത്തിനു കാര്‍ഡിനല്‍ മൊന്തീനിയുടെ (പോപ് പോള്‍ ആറാമന്‍) പരസ്യപിന്തുണയുമുണ്ടായിരുന്നു . മോണ്‍. റോഷെ പറഞ്ഞതനുസരിച്ച് ജോണ്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഡിനല്‍ ടിസറന്റ് പ്രവര്‍ത്തിച്ചത്. "ഫലമായി കംമ്മ്യുണിസത്തെക്കുറിച്ചു സംസാരിക്കാന്‍ ഏതെങ്കിലും മെത്രാന് ശ്രമിച്ചപ്പോള്‍ (സൂനഹദോസില്‍) പ്രസിഡന്റിന്റെ കൌന്‍സിലില്‍നിന്നു കര്‍ദ്ദിനാള്‍ ഇടപെടുകയും ഈ പ്രശ്നത്തെക്കുറിച്ച് മാര്‍പാപ്പ ആഗ്രഹിച്ച നിശ്ശബ്ദത സൃഷ്ട്ടിക്കുകയും ചെയ്തു ."<br /><br />കാര്‍ഡിനല്‍ ടിസറന്റും നിക്കൊദിം മെത്രാപ്പോലീത്തായും തമ്മിലുള്ള സംഭാഷണത്തിന്റെ ഫലമായി സൂനഹദോസ് സോവിയറ്റ് വിരുദ്ധ പ്രസ്താവനയില്‍ നിന്ന് മാറിനില്‍ക്കാം എന്ന വാക്കുകൊടുത്തു എന്ന വാദത്തെ പൂര്‍ണ്ണമായി നിരാകരിക്കുന്ന ഒരു വ്യക്തിയുണ്ട് .ജര്‍മ്മന്‍ കാര്‍ഡിനല്‍ അഗസ്റ്റിന് ബെയയുടെ ദീര്‍ഘകാല സെക്രട്ടറി ഈശോസഭക്കാരനായ ഫാ.സ്റ്റീഫന്‍ ശ്മിറ്റണ് അദ്ദേഹം .ജോണ്‍ 23 മന് പാപ്പായെക്കുറിച്ചു ആര്‍ച്ച്ബിഷപ് നിക്കോദിം എഴുതിയ ജീവചരിത്രത്തില്‍ അദ്ദേഹം കാര്‍ഡിനല്‍ ടിസറന്റുമായി നടത്തി എന്ന് പറയുന്ന മീറ്റിങ്ങിനെക്കുറിച്ചു യാതൊരു പരാമര്‍ശവുമില്ല .ശ്മിറ്റിന്റെ അഭിപ്രായത്തില്‍ ഈ പറയുന്ന മീറ്റിങ്ങിനു മുന്‍പുതന്നെ ഡച്ചുമെത്രാപ്പോലീത്തയായ വില്ലെബ്രാന്റ്സും റഷ്യന്‍ ഓര്‍ത്തോഡോക്സഭയില്‍ നിന്ന് സൂനഹദോസില്‍ പങ്കെടുത്ത വിത്തിലി ബോറോവോജയുമായി ബന്ധപ്പെട്ടിരുന്നു (സൂനഹദോസില്‍ പങ്കെടുത്ത രണ്ടുനിരീക്ഷകരില്‍ മറ്റേ അംഗം വ്ലാഡിമിര്‍ കൊത്തിയോറോവ് ആയിരുന്നു). വത്തിക്കാനും മോസ്കോയും തമ്മില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ സംബന്ധിച്ചു കരാറൊന്നുമുണ്ടാക്കിയില്ലെങ്കിലും ശാപത്തിന്റെ പരുഷമായ നയം വത്തിക്കാന്‍ സ്വീകരിക്കില്ല എന്ന സൂചന വത്തിക്കാന്‍ റഷ്യയ്ക്ക് നല്കി എന്ന് ഫാ.സ്മിത്തും സമ്മതിക്കുന്നു .1962 ജൂലൈ 17 നു കാര്‍ഡിനല്‍ വില്ലെബ്രാന്റ്സ് ബെറൊവോജക്കയച്ച കത്തില്‍ പറയുന്നു : "സൂനഹദോസ് ഒരു രാജ്യത്തിനെതിരായി പ്രസ്താവനയിറക്കില്ല -ഉദാഹരണമായി ബ്രിട്ടന് ,ജര്‍മ്മന്‍ അല്ലെങ്കില്‍ റഷ്യ .പണ്ട് ലിബറലിസത്തിന്റെയും (ഫ്രാന്‍സ് ) നാസ്സിസത്തിന്റെയും (ജര്‍മ്മനി ) തെറ്റുകള്‍ സഭ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ,സഭക്ക് ചില തെറ്റുകളെക്കുറിച്ചു വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കാനുണ്ടെങ്കില് അവള് ഒരു രാജ്യത്തെയോ ജനത്തെയോ ശപിക്കില്ല .ആ തെറ്റുകളുടെ ഉടമകള്‍ ആ രാജ്യങ്ങളില്‍ വസിച്ചാലും ."<br /><br />ഈ വിവാദത്തില്‍ ചരിത്രപരമായ വിശദാംശങ്ങളെക്കുറിച്ചു അന്തിമമായ തീരുമാനത്തിലെത്തിച്ചേരാനാവാത്ത സ്ഥിതിയുണ്ട് . രണ്ടു കാര്യങ്ങള്‍ ഇവിടെ ഏതാണ്ട് വ്യക്തമാണ് .ഒന്ന് ,രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കംമ്മ്യുണിസത്തെ പരസ്യമായി ശപിക്കുമോ എന്ന ആശങ്ക റഷ്യക്കുണ്ടായിരുന്നു .ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു 1961 ല്‍ കാര്‍ഡിനല്‍ ഒട്ടോവിയാനി സ്ഥാപിച്ച പീയൂസ് അഞ്ചാമന്റെ ഇന്‍സ്റ്റിട്ട്യൂട്ട് . കംമ്മ്യുണിസവുമായി കുരിശുയുദ്ധത്തിനിറങ്ങുന്ന നയമാണോ സൂനഹദോസ് സ്വീകരിക്കുന്നത് എന്നറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു .അതോടൊപ്പം ജോണ്‍ മാര്‍പാപ്പ ശാപത്തിന്റെ പാത വെടിഞ്ഞു സംഭാഷണത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കണം എന്ന പക്ഷക്കാരനായിരുന്നു . കമ്മ്യുണിസവും നിരീശ്വര സിദ്ധാന്തവുമായുള്ള തുറന്ന മനസ്ഥിതിയുടെയും മറ്റു ക്രൈസ്തവസഭകലുമായുള്ള ഡയലോഗിന്റെയും പ്രതീകമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികളെ സൂനഹഡോസിലേക്ക് ക്ഷണിക്കാന്‍ മാര്‍പാപ്പ ആഗ്രഹിച്ചു . മാര്‍പാപ്പയുടെ ഈ നയം റഷ്യന്‍ അധികാരികളെ അറിയിച്ചിട്ടുമുണ്ടാകാം .ഇതിന്റെയൊക്കെ ഫലമാണ് കമ്മ്യുണിസം ,പ്രത്യക്ഷത്തില്‍ സൂനഹദോസ് ഡിക്രികളില്‍നിന്നു അപ്രത്യക്ഷമായത് . ഇത് വ്യക്തമാക്കുന്നതാണ് ദൈവശാസ്ത്രജ്ഞനായ ബര്‍ണാര്‍ഡ് ഹെറിംഗ് അടുത്തകാലത്ത് നടത്തിയ ഈ പ്രശ്നത്തെക്കുറിച്ചുള്ള പരാമര്‍ശം ." സഭ ആധുനികലോകത്തില്‍ " എന്ന പ്രമാണരേഖയുടെ നക്കല്‍ എഴുതിയ കമ്മിറ്റിയുടെ സെക്രട്ടറിയും കോ-ഓര്‍ഡിനെറ്റുമായിരുന്നു ബര്‍ണാര്‍ഡ് ഹെറിംഗ്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹവുമായുള്ള നീണ്ട അഭിമുഖ സംഭാഷണത്തില്‍ ഫാ . ഹെറിംഗ് പറഞ്ഞു :" 200 മെത്രാന്മാര് എഴുതി സമര്‍പ്പിച്ച ഒരു നിവേദനത്തിലൂടെ കംമ്മ്യുണിസത്തെ പരസ്യമായി ശപിക്കണമെന്നു ആവശ്യപ്പെട്ടപ്പോള്‍ കമ്മീഷന്റെ സെക്രട്ടറിയും വിപുലമായ മറ്റൊരു സമിതിയുടെ കോ സെക്രട്ടറിയുമായിരുന്ന മോണ്‍ ഗ്ലോറിയോയും ഞാനും ബലിയാടുകളായി . ഇങ്ങനെയൊരു ശാപം ഒഴിവാക്കുന്നതിനുവേണ്ടി എന്നാലാവുന്നതൊക്കെ ഞാന്‍ ചെയ്തു എന്നത് ഒളിച്ചുവെക്കുന്നില്ല, ശപിക്കുന്നതു ഒരു രാക്ഷ്ട്രീയ നടപടിയായിരിക്കുമല്ലോ ....എന്തെന്നാല്‍ ,സൂനഹദോസ് കംമ്മ്യുണിസത്തെ ശപിക്കില്ല എന്ന വാഗ്ദാനം മോസ്കോയിലെ ഗവന്മെന്റു അധികാരികള്‍ക്ക് ജോണ്‍ മാര്‍പാപ്പ നല്കിയിരുന്നുവെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു .റഷ്യന്‍ ഓര്ത്തഡോക്സുസഭയിലെ നിരീക്ഷകര്‍ കൌണ്സിലില് പങ്കെടുക്കാനാണ് ഈ വാഗ്ദാനം നല്‍കിയത് ."<br /><br />വിശുദ്ധരും വിപ്ലവകാരികളും; പോള്‍ തേലക്കാട്ട് <br /></p></span>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com2tag:blogger.com,1999:blog-1829619390829715161.post-27839932743425744552011-05-17T21:55:00.000-07:002011-05-17T22:18:49.119-07:00ചില കത്തോലിക്ക സന്മാര്ഗ്ഗ ദൈവശാസ്ത്രജ്ഞന്മാരുടെ വീക്ഷണത്തില്‍ "ഉത്തരവാദിത്വമുള്ള മാതൃപിത്രുത്വം"<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiucYcyIW36Cyw4UJe5p-0LGgRj3ExaGFFd0AbDhel0fv2kCJrid29YrTUfmFj97GaiPLV4OtLDDlF6xx0zn980-ruDSEpWsg_wTA6Iha-pLDuHUsu_TuI7Mo9uUfhq2UUXR2dFFJl2QuEI/s1600/images.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 266px; height: 189px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiucYcyIW36Cyw4UJe5p-0LGgRj3ExaGFFd0AbDhel0fv2kCJrid29YrTUfmFj97GaiPLV4OtLDDlF6xx0zn980-ruDSEpWsg_wTA6Iha-pLDuHUsu_TuI7Mo9uUfhq2UUXR2dFFJl2QuEI/s320/images.jpeg" alt="" id="BLOGGER_PHOTO_ID_5607917387903829714" border="0" /></a><p align="justify"><span style="font-size:120%;"><span>ഗര്‍ഭദാരണം</span> <span>ഒഴിവാക്കുക</span> <span>എന്ന</span> <span>ഉദ്ദേശ്യത്തോടെ</span> <span>നിഷ്ഫലകാലത്ത്</span> <span>മാത്രം</span> <span>ദമ്പതികള്ലൈംഗികസംയോഗം</span> <span>നടത്തുന്നത്</span> <span>ധാര്‍മ്മികമായി</span> <span>അനുവദിനീയമാണെന്നു</span> <span>കത്തോലിക്ക</span> <span>പാരബര്യം</span> <span>അംഗീകരിക്കുന്നതായി</span> <span>ആദ്യ</span> <span>പോസ്റ്റുകളില്‍</span>(<a href="http://thottakkaran.blogspot.com/2011/04/blog-post_28.html">1</a>,<a href="http://thottakkaran.blogspot.com/2011/05/blog-post.html">2</a>) <span>വിശദീകരിച്ചു</span> .<span>ഗര്‍ഭധാരണം</span> <span>നിയന്ത്രിക്കുന്നതിന്</span> <span>റിഥം</span> <span>രീതിക്ക്</span> <span>പുറമേ</span> <span>മറ്റേതെങ്കിലും</span> <span>രീതി</span> <span>സ്വീകരിക്കുന്നത്</span> <span>ധാര്‍മ്മികമായി</span> <span>അനുവദനീയമാണോ</span> <span>എന്ന</span> <span>കാര്യവും</span> <span>ദൈവശാസ്ത്രജ്ഞന്മാര്</span> <span>പഠനവിധേയമാക്കുന്നുണ്ട്</span> . <span>കത്തോലിക്കാ</span> <span>പാരമ്പര്യവും</span> "<span>മനുഷ്യജീവന്</span> " <span>എന്നാ</span> <span>ചാക്രികലേഖനവും</span> <span>ഏതെങ്കിലും</span> <span>തരത്തിലുള്ള</span> <span>കൃത്രിമഗര്ഭനിരോധനമാര്ഗങ്ങള്</span> <span>സ്വീകരിക്കുന്നതിനു</span> <span>അനുകൂലമല്ല</span> .<span>ഇതിനു</span> <span>കാരണം</span>, <span>കൃത്രിമോപാധികള്‍</span> <span>ഉപയോഗിച്ചുകൊണ്ടുള്ള</span> <span>ലൈംഗികസംയോഗം</span> <span>ദൈവസ്ഥാപിതമായ</span> <span>സ്വാഭാവിക</span> <span>ക്രമത്തിന്</span> <span>എതിരാണെ</span><span>ന്നുള്ളതാണ്</span> . <span>എന്നാല്‍</span> <span>ചില</span> <span>കത്തോലിക്ക</span> <span>ധാര്മ്മികദൈവശാസ്ത്രജ്ഞന്മാരും</span> <span>സഭയുടെ</span> <span>ഈ</span> <span>ഔദ്യോഗിക</span> <span>നിലപാടില്‍നിന്നു</span> <span>വ്യത്യസ്തമായ</span> <span>സമീപനം</span> <span>സ്വീകരിക്കുന്നതായി</span> <span>തോന്നുന്നു</span> .<span>അതിനു</span> <span>അവര്‍</span> <span>നല്കുന്ന</span> <span>കാരണങ്ങള്‍</span> <span>ഇവയാണ്</span> .
<br />
<br />1. ദാമ്പത്യസംയോഗത്തിന്റെ രണ്ടുലക്ഷ്യങ്ങളും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സഭയുടെ നിര്‍ബന്ധപൂര്‍വ്വമായ നിലപാടില്‍ ഗൌരവതരമായ പ്രശ്നങ്ങളുണ്ടെന്ന് അവരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു (B.Haring .The Inseparability of the Unitive - Procreative Functions of the marital Act). പ്രകൃതിതന്നെ സ്ത്രീയുടെ ആര്‍ത്തവ ചക്രത്തിലെ ഒരു കാലയളവില്‍ സന്താനോല്പാദനം നിയത്രിക്കുന്നുണ്ടെന്നുള്ളത് വ്യക്തമാണല്ലോ .ഈ കാലയളവിനാണ് നിഷ്ഫലകാലം (Infertile Period) എന്ന് പറയുന്നത് . ആ നിലയ്ക്ക് ഓരോ ലൈംഗിക സംയോഗവും സന്താനോല്പാദനത്തോട് തുറവിയുള്ളതായിരിക്കണം എന്ന് നിബന്ധിക്കുന്നത് യുക്തിരഹിതമാണെന്ന് അവര്‍ പറയുന്നു . അതുപോലെ തന്നെ വാര്‍ധക്യം ,ഗര്‍ഭാവസ്ഥ ,സ്വഭാവിക കുടുംബാസൂത്രണം മുതലായവയുടെ ഫലമായി സന്താനോല്പാദനക്ഷമമല്ലാത്ത ലൈഗികസംയോഗങ്ങള് തീര്‍ച്ചയായും നടക്കുന്നുണ്ട് . ഈ സംയോഗങ്ങള്‍ സന്താനോല്പാദനത്തോട് തുറവിയുള്ളതാണെന്നും അതിനാല്‍ സ്വീകാര്യമാണെന്നും പറയുന്നതില്‍ യാതൊരര്ഥവുമില്ലന്ന് അവര്‍ വാദിക്കുന്നു .
<br />
<br /> പരമ്പരാഗതമായി ദമ്പതികളുടെ ഓരോ ലൈംഗികസംയോഗവും സന്താനോല്പാദത്തോട് തുറവിയുള്ളതായിരിക്കണമെന്നു സഭ നിര്‍ബന്ധിക്കാനുള്ള കാരണം വിവാഹലൈംഗികതയുടെ പ്രാഥമികലക്ഷ്യമായി പരിഗണിക്കപ്പെട്ടിരുന്നത് സന്താനോല്പാദനമായിരുന്നതുകൊണ്ടാണ് . അതേസമയം തന്നെ സഭ ഉത്തരവാദിത്വമുള്ള മാത്രുപിതൃത്വത്തിനു ദമ്പതികള്‍ കടപ്പെട്ടവരാണെന്നും പഠിപ്പിക്കുന്നു. അതിന്റെ അര്‍ത്ഥം കുട്ടികളുടെ എണ്ണം -ഉദാരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മാതൃപിതൃത്വത്തിന്റെ ഉള്ളടക്കം - ഓരോ കുടുംബത്തിന്റെയും വസ്തുനിഷ്ടമായ സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിര്ണ്ണയിക്കപ്പെടണമെന്നുള്ളതാണ് .ഓ<span>രോ</span> ദാമ്പത്യധര്മാനുഷ്ടാനവും സന്തോനോല്പാദനത്തോട് തുറവിയുള്ളതല്ലെങ്കിലും ഉദാരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മാതൃപിതൃത്വവും സാധ്യമാണെന്നു ചില ധാര്‍മ്മിക ദൈവശാത്രജ്ഞന്മാര് വാദിക്കുന്നു .
<br />
<br /> ഈ ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ,കത്തോലിക്ക പാരമ്പര്യം ദാമ്പത്യധര്മ്മനുഷ്ടാനത്തെ (ലൈംഗികസംയോഗത്തെ )സന്താനോല്പാദനത്തിനു വേണ്ടിയുള്ള ഒരു മാര്‍ഗ്ഗം മാത്രമായി കാണുകയും ,അതിന്റെ ഫലമായി കൃത്രിമഗര്ഭനിരോപാധികള് ഉപയോഗിക്കുന്ന ഏത് ലൈംഗികസംയോഗത്തെയും അധാര്‍മ്മികമെന്നു അപലപിക്കുകയും ചെയ്തു . എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ മുതല്‍ ലൈംഗികസംയോഗത്തിനു സന്താനോല്പാദനത്തോട് തുല്യമായ പ്രാധാന്യമുള്ള മറ്റൊരു ലക്ഷ്യംകൂടി ഉണ്ടെന്ന കാര്യം വ്യക്ത<span>മായി</span> അംഗീകരിക്കപ്പെട്ടു . ദാമ്പത്യപ്രേമവും ദാമ്പത്യവിശ്വസ്ഥതയുമാണ് ഈ ലക്ഷ്യം .
<br />
<br />2. ദാമ്പത്യസ്നേഹം ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തോടുള്ള തുറവി എന്നീ രണ്ടു മൂല്യങ്ങള്‍ തങ്ങളുടെ വിവാഹജീവിതത്തില്‍ സംരക്ഷിക്കപ്പെടണമെന്നുള്ളതാണ് ദമ്പതികള്‍ സ്വീകരിക്കേണ്ട , അവരെ നയിക്കേണ്ട ആദര്‍ശം . ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ദമ്പതികളുടെ ഈ രംഗത്തെ ഒരു പ്രവര്‍ത്തി മുകളില്‍ പറഞ്ഞ ആദര്‍ശം പൂര്‍ണ്ണമായും സാക്ഷാത്കരിക്കുന്നില്ലെങ്കിലും അതിനെ അധാര്‍മ്മികമെന്നു വിശേഷിപ്പിക്കാന്‍ സാധ്യമല്ലെന്ന് ചില സാന്മാര്ഗ്ഗിക ദൈവശാസ്ത്രജ്ഞന്മാര് വാദിക്കുന്നു .വിവാഹത്തിന്റെ രണ്ടുമാനങ്ങളായ ദാമ്പത്യസ്നേഹം , സന്താനോല്പാദനം എന്നിവയുടെ അഭേദ്യതയെക്കുറിച്ചും ഇപ്പറഞ്ഞത് ശരിയാണ് . അതുകൊണ്ടുതന്നെയാണ് തത്കാലത്തേക്കോ ശാശ്വതമായോ സന്താനോല്പാദനം നിര്‍ത്തിവയ്ക്കേണ്ട ആവശ്യവും കടമയും ദമ്പതികള്‍ക്ക് ഉണ്ടാകാമെന്ന് സഭ തന്നെ നിര്‍ദ്ദേശിക്കുന്നത് . ഈ കാരണങ്ങളാല്‍ ,ഉത്തരവാദിത്വത്തോദുകൂടി പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ ,സ്വാര്‍ഥതയാല്‍ നയിക്കപ്പെടാതെ കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി കൃത്രിമഗര്ഭനിരോധനമാര്ഗ്ഗങ്ങള് ഉപയോഗിക്കുന്നെ<span>കില്‍</span> അത് ഏപ്പോഴും , എല്ലാവരുടെ കാര്യത്തിലും ധാര്മ്മുകമായി കുറ്റകരമാകണമെന്നില്ല എന്ന് പല കത്തോലിക്ക സന്മാര്ഗ്ഗദൈവശാസ്ത്രജ്ഞന്മാരും കരുതുന്നു .
<br />
<br />3. ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃപിത്രുത്വത്തെ സമ്പന്ധിച്ച് "മനുഷ്യജീവന്" വിശ്വാസികളുടെ മനസാക്ഷിയെ ബാധിക്കുന്ന ഒരു കടമയും ആദര്ശവുമാന് നല്‍കിയിരിക്കുന്നത് .അതിനാല്‍ തങ്ങള്‍ക്കു കഴിയുന്നിടത്തോളം ആ ആദര്‍ശം നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണ് .എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങളാല്‍ ഏതെങ്കിലും ദമ്പതികള്‍ തല്കാലത്തേക്കോ സ്ഥിരമായോ ഈ ആദര്‍ശം മാറ്റിവയ്ക്കുന്നെങ്കില്‍ ആ പ്രവൃത്തിയെ ഒരു ധാര്‍മ്മികതിന്മയെന്ന് വിശേഷിപ്പിക്കാനാവില്ല .
<br />
<br /> എന്നാല്‍ സന്താനോല്പാദനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഗര്‍ഭധാരണവും കുട്ടികളുടെ ജനനവും മാത്രമല്ലെന്ന് ഓര്‍ത്തിരിക്കണം .അവരുടെ വിദ്യാഭ്യാസവും ശരിയായ വളര്‍ത്തലും തുല്യ പ്രാധാന്യമുള്ളതാണ് .തുടര്‍ന്നുള്ള സന്താനോല്പാദനത്തെ നിയന്ത്രിക്കാതെ ഇപ്പോഴുള്ള കുട്ടികള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കാനും അവരെ വേണ്ടപോലെ വളര്‍ത്താനും കഴിയാത്ത മാതാപിതാക്കലുണ്ട് . അവര്‍ സന്താനനിയന്ത്രണത്തിനുള്ള തീരുമാനം - താല്കാലികമോ ശ്വാശ്വതമോ ആകാം - എടുക്കുന്നെങ്കില്‍ അത് ധാര്‍മികമായി തെറ്റല്ല . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയത്തിന്റെ വെളിച്ചത്തില്‍ അത് അവരുടെ കടമയുമാണ് .അതിനാല്‍ വിവാഹജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും നിലനില്പിനും സുസ്ഥിതിക്കും ഓരോ ലൈഗികസംയോഗവും എത്രമാത്രം സഹായിക്കുന്നുവെന്ന മാനദന്ധം ഉപയോഗിച്ചുവേണം നാം ആ പ്രവൃത്തിയെപ്പറ്റി വിധി കല്പ്പിക്കാന് ; അല്ലാതെ ഓരോ സംയോഗവും സന്താനോല്പാദനത്തോട് തുറവിയുള്ളതാണോ അല്ലയോ എന്നാ പരിഗണനയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുത് (J.farelly, The Principle of the Family Good).
<br />
<br /> ഇനിയും ചില സാഹചര്യങ്ങളില്‍ കൃത്രിമഗര്ഭനിരോധന മാര്‍ഗ്ഗങ്ങളുടെ സാധ്യതയെക്കുറിച്ചു വാദിക്കുന്ന മുകളില്‍ പറഞ്ഞ കത്തോലിക്ക ദൈവശാസ്ത്രജ്ഞന്മാര് ഏതു മാര്‍ഗവും എല്ലാ മാര്‍ഗവും വിവേജനമൊന്നുമില്ലാതെ സ്വീകരിക്കാമെന്ന് അഭിപ്രായപ്പെടുന്നില്ല എന്ന വസ്തുതയും ഓര്‍ത്തിരിക്കേണ്ടതാണ് . "മനുഷ്യജീവന്" എന്ന ചാക്രികലേഖനം നിര്‍ദേശിക്കുന്നതുപോലെ സ്വാഭാവികമായ റിഥം രീതിയാണ് (natural rythm methed ) ജനന നിയന്ത്രണത്തിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം (ideal method). മുകളില്‍ പറഞ്ഞ ദൈവശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നത് ഈ അദര്ശമാര്ഗ്ഗം ,തങ്ങളുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങള്‍ക്കൊണ്ട് സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ദമ്പതികള്‍ ജനനനിയന്ത്രണത്തിനായി ഒരു നിരോധനമാര്‍ഗ്ഗം (barrier method) സ്വീകരിക്കുന്നത് ധാര്‍മ്മിക തിന്മയാകണമെന്നില്ല എന്നാണു .ഇവിടെ വൈദ്യശാസ്ത്രപരമായും ധാര്‍മ്മികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തവയാണ് .ചുരുക്കത്തില്‍ , ഈ ദൈവശാസ്ത്രജന്മാര് വാദിക്കുന്നതു ഇതാണ് :കൃത്രിമഗര്ഭനിരോധനം ഇപ്പോഴും ഒരു ക്രമക്കേടുതന്നെയാണ് .എന്നാല്‍ എല്ലാവരുടെ കാര്യത്തിലും എപ്പോഴും അത് ശിക്ഷാര്ഹമായിരിക്കണമെന്നില്ല .
<br />
<br />
<br /><span style="font-weight: bold;">ഉപസംഹാരം</span>
<br />
<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimkVbl3uQ4F5YQMTr5Y8zxjEOk9B46qOyDyR0OXe8TaSJr-y494uRkl0DfmC3ZoMbM-4-UTktCmHRRiyJzJuO9cktp3AgddpWTtHgcbQ72pr2_1HMpAFjgPMFi0Cv4g0qU5eQC7NHn2-Ax/s1600/pop.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 196px; height: 258px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimkVbl3uQ4F5YQMTr5Y8zxjEOk9B46qOyDyR0OXe8TaSJr-y494uRkl0DfmC3ZoMbM-4-UTktCmHRRiyJzJuO9cktp3AgddpWTtHgcbQ72pr2_1HMpAFjgPMFi0Cv4g0qU5eQC7NHn2-Ax/s320/pop.jpeg" alt="" id="BLOGGER_PHOTO_ID_5607918742308960018" border="0" /></a><span>ഇവിടെ</span> മുന്കരുതലിന്റെതായ ഒരു വാക്ക് .കൃത്രിമ ഗര്ഭനിരോധനമാര്ഗങ്ങളുടെ സാദ്യമായ ധാര്‍മ്മിക ന്യായീകരണം (possible moral liciteness) അംഗീകരിക്കുന്നതിന്റെ വിനാശകരമായ അനന്തരഫലങ്ങളെപ്പറ്റിയുള്ള ചിന്തയാവണം "മനുഷ്യജീവനില്‍" ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിനു വേണ്ടി സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റി പറയുമ്പോള്‍ ,സുരക്ഷിതമായൊരു നിലപാട് (safe position) സ്വീകരിക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പായെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു .കൃത്രിമ ഗര്‍ഭ നിരോധനമാര്ഗമനോഭാവം വളരുമ്പോള്‍ ,ഭര്‍ത്താവിനു ഭാര്യയോടുള്ള ആദരവ് നഷ്ടപ്പെടാമെന്നും ,ഭാര്യയുടെ ശാരീരികവും മനശാസ്ത്രപരവുമായ സമതുലിതാവസ്ഥയില്‍ ശ്രദ്ധിക്കാതെ അവളെ വെറും സുഖഭോഗ വസ്തുവായി മാത്രം ഭര്‍ത്താവ് പരിഗണിക്കാനിടയുണ്ടെന്നും മാര്‍പാപ്പ വിചാരിക്കുന്നു .അത് ശരിയാണ് താനും. അതുപോലെ ജനസംഖ്യാ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന രാജ്യങ്ങളിലെ ഗവണ്മെന്റുകള് യാതൊരു ധാര്‍മ്മിക പരിഗണനയുമില്ലാതെ കൃത്രിമജനനനിയന്ത്രണം അടിച്ചേല്പ്പികാനിടയുണ്ടെന്നും മാര്‍പാപ്പ ഭയപ്പെട്ടിരിക്കണം . മാര്‍പാപ്പയുടെ ഈ ഉത്കണ്ട അവഗണിക്കപ്പെടാവുന്നതല്ല. ഗര്ഭനിരോദനോപാധികള് വ്യാപകമായ വിധത്തില്‍ ലഭ്യമായതോടെ പലരാജ്യങ്ങളിലും വിവാഹപൂര്‍വ ലൈഗികവേഴ്ചകളും വിവാഹബാഹ്യ ലൈഗികബന്ധങ്ങളും (Premarital sex and Extra marital sex) ഭീമമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത് .ഇന്നത്തെ ലൈഗിക അരാജകത്വത്തിന് (sexual anarchy) ഒരു പരിധിവരെ കൃത്രിമഗര്ഭനിരോധനോപാധികളാണ് കാരണമെന്ന് പറയാം .
<br />
<br /> അതിനാല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റി യാഥാര്‍ത്യത്തോടെ ചിന്തിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ദമ്പതികളുടെ ഇടയില്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഗര്ഭനിരോധനമാനോഭാവത്തെയും അനിയന്ത്രിതമായ സുഖഭോഗതൃഷ്ണയെയും നാം ചെറുക്കണം . ജനനനിയന്ത്രണമെന്ന കപട ലേബലിലാണ് പലപ്പോഴും ഈ പ്രവണതകള്‍ പ്രത്യക്ഷപ്പെടുക . ഭൗതികമാത്രമായ ഗര്ഭനിരോധനമാനോഭാവം അധാര്‍മ്മികമാണ് എന്നുമാത്രമല്ല ,അത് ക്രിസ്തീയവീക്ഷണമനുസരിച്ചുള്ള ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം എന്നാ ആശയത്തോടും ആദര്‍ശത്തോടും ഒത്തുപോകുന്നതുമല്ല .
<br />
<br />കടപ്പാട്
<br />പുസ്തകം - കുടുംബജീവിതവിജയത്തിന്
<br />എഡിറ്റര്‍ -ജോസ് തെക്കേപ്പുറത്ത്
<br />
<br />(അവസാനിച്ചു)
<br />
<br />
<br />Related Post
<br />
<br /><a href="http://ml.wikipedia.org/wiki/%E0%B4%B9%E0%B5%8D%E0%B4%AF%E0%B5%82%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%87_%E0%B4%B5%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87">ഹ്യൂമാനേ വീറ്റേ-(Wiki)</a>
<br /></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com1tag:blogger.com,1999:blog-1829619390829715161.post-17372186488253135812011-05-04T22:56:00.000-07:002011-05-04T23:42:54.196-07:00ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളും സഭയും<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiEvd7yXI6JXVkee4C9SNUwZ-PV8kjN89WlshnuOvGBI9nJ-dbhT1bE9qreDHME5qXyTh2u2za5zvgz90Ml0mhtpjs_f7vP1m1ynJEeWUk2IlVMLHtlvCDOCotmjIGxnh7n1CRg_7nu9bh/s1600/images.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 124px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiEvd7yXI6JXVkee4C9SNUwZ-PV8kjN89WlshnuOvGBI9nJ-dbhT1bE9qreDHME5qXyTh2u2za5zvgz90Ml0mhtpjs_f7vP1m1ynJEeWUk2IlVMLHtlvCDOCotmjIGxnh7n1CRg_7nu9bh/s320/images.jpeg" alt="" id="BLOGGER_PHOTO_ID_5603113468742521714" border="0" /></a><p align="justify"><span style="font-size:120%;">ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ (<a href="http://thottakkaran.blogspot.com/2011/04/blog-post_28.html">click</a>) പ്രസ്താവിച്ച അടിസ്ഥാനപരിഗണകളുടെ വെളിച്ചത്തില്‍ മാത്രമേ ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യാനാവൂ .ഈ മാര്‍ഗങ്ങളുടെ വസ്തുനിഷ്ഠമായ പരിഗണനകള്‍ക്ക് രണ്ടാം സ്ഥാനമേയൊള്ളൂ. കാരണം, ഈ മാര്‍ഗങ്ങള്‍ ദമ്പതികള്‍ നേടിയെടുക്കേണ്ട മൂല്യങ്ങള്‍ക് വിധേയമായിരിക്കണം .
<br />
<br />ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിനുപകരം ,ദാമ്പത്യപ്രേമവും ഉത്തരവാദിത്വമുള്ള സന്താനോല്പാദനവും തമ്മില്‍ പോരുത്തപ്പെടുന്നതിനു സ്വീകരിക്കുന്ന ഏതു മാര്‍ഗത്തെപ്പറ്റിയും വിധിപറയുന്നതിനു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വസ്തുനിഷ്ടമായ ഒരു മാനദണ്ഡം നിര്‍ദേശിക്കുകയാണ് ചെയ്തത് . മനുഷ്യവ്യക്തിയില്‍ അധിഷ്ടിതമായ വസ്തുനിഷ്ടമായ മാനദണ്ഡങ്ങള്‍ വേണം ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനുള്ള ഏതൊരു പ്രവര്‍ത്തനത്തിന്റെയും ധാര്‍മികവശം നിര്‍ണയിക്കാന്‍ (GS 51).ഈ പഠനത്തിന്റെ ഔദ്യോകിക വ്യാഖ്യാനമനുസരിച്ച് ഒരു പ്രവര്‍ത്തനം മനുഷ്യന് ചേര്‍ന്നതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം മനുഷ്യവ്യക്തിത്വത്തിന്റെ എല്ലാ പ്രധാന വശങ്ങളുടെയും സമുചിതമായ പരിഗണനയാണ് . അതിനാല്‍ വത്തിക്കാന്‍ കൌണ്‍സിലിന്റെ പഠനമനുസരിച്ച് , അന്തിമമായ അപഗ്രഥനത്തില്‍ ദമ്പതികളുടെ മനസാക്ഷി തന്നെയാണ് ,തങ്ങളുടെ സാഹചര്യത്തില്‍ , ദാമ്പത്യസ്നേഹത്തിന്റെയും സന്താനോല്പാദനത്തിന്റെയും മൌലികമൂല്യങ്ങള് സംരക്ഷിക്കുന്നതിന് ഉപകരിക്കുന്ന ഏറ്റവും നല്ല മാര്‍ഗം ഏതെന്നു തീരുമാനിക്കേണ്ടത് . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തോട് ബന്ധമുള്ള ഏതു പ്രവര്‍ത്തനത്തിന്റെയും ധാര്‍മികമായ അപഗ്രഥനം ദമ്പതികളുടെ സമഗ്രജീവിതത്തെ സംബന്ധിക്കുന്നതായിരിക്കണം . എന്നുവെച്ചാല്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും വ്യക്തിത്വങ്ങളെയും അവരുടെ പരസ്പരബണ്ഡത്തെയും പൂര്‍ണമായി പരിഗണിച്ചുകൊണ്ടുള്ളതായിരിക്കണം .
<br />
<br />ഈ വിഷയത്തെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയ പൊന്തിഫിക്കല്‍ കമ്മീഷന്റെ അവസാനത്തെ റിപ്പോര്‍ട്ട് ഇന്നത്തെ സാഹചര്യങ്ങളില്‍ ഉത്തരവാദിത്വപൂര്‍ണവും യുക്തിസഹവുമായ പിതൃത്വത്തിന്റെ ആവശ്യകത അംഗീകരിച്ചു .
<br />
<br />പൊന്തിഫിക്കല്‍ കമ്മീഷന് അതിന്റെ അവസാന റിപ്പോര്‍ട്ട് പോള്‍ ആറാമന്‍ സമര്‍പ്പിച്ചതിനുശേഷം ഗര്ഭധാരണനിയന്ത്രണ മാര്‍ഗങ്ങളെപ്പറ്റി മാര്പാപ്പായില് നിന്ന് ഒരു അവസാന വാക്ക് എല്ലാവരും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . അവസാനം , ആധുനികപ്രശ്നങ്ങളുടെ മുബില്‍ ഉത്തരവാദിത്വമുള്ള മാതൃ പിതൃത്വത്തിന്റെ അവശ്യകത പൂര്‍ണമായി അഗീകരിച്ചുകൊണ്ട് മാര്‍പാപ്പ "മനുഷ്യജീവന് "(<a href="http://www.google.co.in/url?sa=t&source=web&cd=1&ved=0CCIQFjAA&url=http%3A%2F%2Fwww.vatican.va%2Fholy_father%2Fpaul_vi%2Fencyclicals%2Fdocuments%2Fhf_p-vi_enc_25071968_humanae-vitae_en.html&rct=j&q=Humanae%20Vitae&ei=dkDCTZfdN4-htwem4YjYBA&usg=AFQjCNGswj52pRfly_lD36OxGw-L_Fyh1Q&sig2=I3S5Vo20Tj7Tj-fsLH8KwA&cad=rja">Humanae Vitae</a>) എന്ന ചാക്രിക ലേഖനം പ്രസിദ്ധപ്പെടുത്തി . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം പ്രാവര്‍ത്തികമാക്കുന്നതിനെപ്പറ്റി പറയുമ്പോള്‍ ഈ ചാക്രികലേഖനം ലൈംഗികസംയോഗത്തിന്റെ ലക്ഷ്യങ്ങളായ ദാമ്പത്യസ്നേഹം, സന്താനോല്പാദനം എന്നിവ തമ്മിലുള്ള അഭേദ്യമായ (Inseparability of ends) ബന്ധം ഉറപ്പിക്കയാണ് ചെയ്യുന്നത് (HV 12). ഈ രണ്ടു ലക്ഷ്യങ്ങളുടെ അഭേദ്യതയുടെ അടിസ്ഥാനത്തിലാണ് ഈ രേഖ ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതു. ഈ ലക്ഷ്യങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാവരും സ്വാഭാവികനിയമം (Natural law) അനുശാസിക്കുന്ന നിയന്ത്രണങ്ങളെ ആദരിക്കേണ്ടതാണ് . ഇതിന്റെ അര്‍ഥം ഓരോ ലൈംഗികസംയോഗവും ജീവനോടു തുറവിയുള്ളതായിരിക്കണമെന്നാണ് . കൃത്രിമഗര്ഭനിരോധനമാര്ഗത്തിന്റെ ഉപയോഗം അധാര്‍മികമാണ് . അതിനാല്‍ സന്താനോല്പാദനത്തെ നേരിട്ട് തടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്ന ജനനനിയന്ത്രണം തെറ്റാണെന്ന് ഈ ചാക്രികലേഖനം ഉറപ്പിച്ചു പ്രസ്താവിക്കുന്നു .നേരിട്ടുള്ള ഗര്‍ഭഛിദ്രവും സ്ത്രീയുടെയോ പുരുഷന്റെയോ വന്ധ്യംകരണവും ലൈംഗികസംയോഗത്തിന്റെ സ്വഭാവിക ഫലത്തെ തടയുന്ന എല്ലാ പ്രവര്‍ത്തികളും -അവ സംയോഗത്തിനു മുബോ സംയോഗസമയത്തോ അതിനു ശേഷമോ ചെയ്യുന്നവയാകാം - തള്ളിക്കളയേണ്ടതാണെന്ന് "മനുഷ്യജീവന് " തറപ്പിച്ചു പറയുന്നു (HV 14). ഇത്തരത്തിലുള്ള കൃത്രിമ ഗര്ഭനിരോധനങ്ങള് ദാമ്പത്യ വിശ്വസ്തതക്ക് ഹാനീകരമാകുന്നതിനാലും, സ്ത്രീകളോടുള്ള ആദരവ് നക്ഷ്ടപ്പെടുത്തുന്നതുകൊണ്ടും, ജനങ്ങളുടെ ധാര്‍മ്മികബോധവും നിലവാരവും താഴ്ത്തുന്നതുകൊണ്ടുമാണ് അവയെ തള്ളിക്കളയണമെന്ന് ചാക്രികലേഖനം അനുശാസിക്കുന്നത് (HV 17).
<br />
<br />അപ്പോള്‍ പിന്നെ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിനു "മനുഷ്യജീവന് " നിര്‍ദ്ദേശിക്കുന്ന പരിഹാരമെന്ത് ? "സ്വാഭാവികനിയമങ്ങളുടെയും നിഷ്ഫലകാലത്തിന്റെയും" ഉപയോഗമാണ് (use of "the natural laws and the rhythms of fertility") നിര്‍ദ്ദേശിക്കപ്പെടുന്ന പരിഹാരം .
<br />
<br />"മനുഷ്യജീവന്" ഉത്തരവാദിത്വമുള്ള മാതൃപിതൃത്വപ്പപ്പറ്റി പറയുമ്പോള്‍ വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദേശിച്ച മനുഷ്യവ്യക്തിത്വത്തെ സംബന്ധിക്കുന്ന മാനദണ്ഡം കണക്കിലെടുക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു സമീപനത്തില്‍ ഒരു മാനുഷികപ്രവൃത്തിയെ വിലയിരുത്തുമ്പോള്‍ വ്യക്തിയുടെ ഉദ്ദേശം ,ബാഹ്യപ്രവൃത്തി ,പ്രവൃത്തിയുടെ സാഹചര്യങ്ങള്‍ എന്നിവ പരിഗണിക്കപ്പെടണം .ഇവ കണക്കിലെടുക്കാതെയുള്ള ധാര്‍മികമായ വിധിതീര്‍പ്പ് അപഹാസ്യമായ നിഗമനങ്ങളില്‍ നമ്മെ കൊണ്ട് ചെന്നെത്തിക്കാം .
<br />
<br />സഭയുടെ പരമമായ പ്രബോധനാധികാരത്തെ അംഗീകരിച്ചുകൊണ്ട് അവര്‍ ഈ പ്രശ്നത്തെപ്പറ്റി ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു ."മനുഷ്യജീവന്" എന്ന ചാക്രികലേഖനത്തിന്റെ പഠനങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും പിന്തുടരേണ്ടതെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് പ്രായോഗികവും അജപാലനപരവുമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നാം ഇവിടെ പരാമര്‍ശിക്കുന്നു . ഈ മാര്ഗ്ഗനിര്ദേശങ്ങളെ മൂന്നായി തിരിക്കാം .
<br />
<br />1. ഓസ്ട്രിയ, ഇറ്റലി, ഇംഗ്ലണ്ട്, ബ്രസീല്‍, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ് കോണ്‍ഫറന്‍സുകള്‍ കൃത്രിമനിരോധനങ്ങളുടെ ഉപയോഗത്തെ "മനുഷ്യജീവന് " എന്ന ചാക്രികലേഖനം ഗൌരവതരമായ ഒരു പാപമായി വിശേഷിപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു.
<br />
<br />2.കാനഡ ,ഫ്രാന്‍സ് ,സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ്സ് കോണ്‍ഫറന്‍സുകള്‍ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ് : ചാക്രികലേഖനത്തിലെ തത്വങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും എന്നാല്‍ അപ്രകാരം ചെയ്യാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്ന ദമ്പതിമാര്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ ജീവിതം നയിക്കുന്നതിന് വേണ്ടി മറ്റെതെങ്കിലും മാര്‍ഗ്ഗം തിരഞെടുക്കുന്നെങ്കില് തങ്ങള്‍ കര്‍ത്താവിനെ ദ്രോഹിച്ചിട്ടില്ലെന്നു ഉറപ്പായി വിശ്വസിക്കണം .
<br />
<br />3.ബല്‍ജിയം, ജര്‍മ്മനി, ഇഗ്ലണ്ട്, ഓസ്ട്രിയ, സ്കാഡിനെവിയ തുടങ്ങിയ രാജ്യങ്ങളിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകള്‍ സഭയുടെ അദ്ധ്യാപനാധികാരത്തിന്റെ (<a href="http://www.google.co.in/url?sa=t&source=web&cd=1&ved=0CB4QFjAA&url=http%3A%2F%2Fen.wikipedia.org%2Fwiki%2FMagisterium&rct=j&q=Margisterium&ei=-D_CTeLYO5Gatwe3_7m6BQ&usg=AFQjCNHxqWkEQoPOfKZAwE2Av4C-zHQoHA&sig2=GeTg9wuD6Hj52s1hdUhlGg&cad=rja">Magisterium</a>) പഠനങ്ങളെ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചുകൊണ്ട് , തങ്ങളുടെ മനസാക്ഷിയെ രൂപീകരിക്കാന്‍ വിശ്വാസികള്‍ക്ക് ഗൌരവതരമായ കടപ്പാടുണ്ടെന്ന കാര്യം അവരെ ഓര്‍മ്മിപ്പിച്ചു .
<br />
<br />ഈ സാഹചര്യത്തില്‍, വൈദികര്‍ വിശ്വാസികളുടെ സൂക്ഷ്മമനസാക്ഷിയനുസരിച്ചുള്ള തീരുമാനത്തെ ആദരിക്കണം -പ്രത്യേകിച്ചും കൂദാശകളുടെ പരികര്‍മ്മത്തില്‍. തങ്ങളുടെ നിയന്ത്രണത്തിനു അതീതമായ സാഹചര്യങ്ങളില്‍ ചാക്രികലേഖനത്തിലെ നിര്‍ദേശങ്ങളോട് യോചിക്കാത്ത തീരുമാനമെടുക്കാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായിത്തീരുന്ന ചില അവസരങ്ങളുണ്ടാകാമെന്ന കാര്യം മെത്രാന്മാര് മുന്‍കൂട്ടി കാണുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുമ്പസാരിക്കേണ്ട അഥവാ വിശുദ്ധ കുര്‍ബാന സ്വീകരണം അസാധ്യമാക്കുന്ന പാപമൊന്നും അവര്‍ ചെയ്യുന്നില്ല .അതേസമയം ഈ ചാക്രികലേഖനം പോലെയുള്ള സഭയുടെ ആധികാരികമായ ഒരു പഠനത്തെ ഒരു വ്യക്തിക്കും അവഗണിക്കാവുന്നതുമല്ല .
<br />
<br /></p>(തുടരും...)Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com1tag:blogger.com,1999:blog-1829619390829715161.post-39265219824975251612011-04-28T22:43:00.000-07:002011-04-28T23:05:05.455-07:00ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃപിതൃത്വംഡോ: ഹോര്‍മിസ് മൈനാട്ടി<br /><br /><p align="justify"><span style="font-size:120%;">ദമ്പതികള്‍ സന്താനോല്‍പാദ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWDS3gbtwMnlRCBPqYfzOFpOw3ku4L05i1Oux52t7eslnclt-DgIvby3D4CkkYwVMMoMkW6pqWY1cd_uaUZhvUN-i0YhXMMIKr4A70zSaTA_9GkEUvspxvdf4wp_yR4pA2Jv5p5I49pIaq/s1600/index.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 225px; height: 225px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWDS3gbtwMnlRCBPqYfzOFpOw3ku4L05i1Oux52t7eslnclt-DgIvby3D4CkkYwVMMoMkW6pqWY1cd_uaUZhvUN-i0YhXMMIKr4A70zSaTA_9GkEUvspxvdf4wp_yR4pA2Jv5p5I49pIaq/s320/index.jpeg" alt="" id="BLOGGER_PHOTO_ID_5600878166240013922" border="0" /></a>നതിനും സന്താനങ്ങളുടെ വളര്‍ത്തലിലും വിദ്യാഭ്യാസത്തിലും പ്രദര്‍ശിപ്പികേണ്ട കടമകളെ സൂചിപ്പിക്കുന്നതാണ് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്ന പ്രയോഗം . തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ദമ്പതികള്‍ക്ക് അവകാശവും കടമയുമുണ്ട് .തങ്ങളുടെ ആരോഗ്യസ്ഥിതി ,സാമ്പത്തികശേഷി മുതലായ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ദൈവതിരുമുബാകെ വിവേകപൂര്‍വ്വം ദമ്പതികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. വിവാഹത്തിന്റെ മുഖ്യലക്ഷ്യങ്ങളായ ദമ്പതികളുടെ പരസ്പരപ്രേമാനുഭവം ,സന്തനോല്പാദനം (Unitive and Procreative ends) എന്നീ ലകഷ്യങ്ങളുടെ വെളിച്ചത്തില്‍ വേണം ഈ തീരുമാനമെടുക്കല്‍ .<br /><br /><span style="font-weight: bold;">വിവാഹത്തിന്റെ</span><span style="font-weight: bold;"> </span><span style="font-weight: bold;">ലകഷ്യങ്ങള്</span><br /><br />ദമ്പതികളുടെ പരസ്പരസ്നേഹപ്രകാശനവും സന്താനോല്പാദനവുമാണ് (Conjugal love and procreation) വിവാഹത്തിലെ ലൈംഗികസംയോഗത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍ . ഈ രണ്ടു ലക്ഷ്യങ്ങള്‍ക്ക് ബൈബിള്‍ തുല്യപ്രാധാന്യമാണ് നല്‍കുന്നത് (ഉല്പ 1:27-28,2:24 മത്താ 19:46,എഫേ 5:21-32),എന്നാല്‍ കത്തോലിക്കാസഭയുടെ പാരബര്യത്തില്‍ സന്തോനോല്പാദനലക്ഷ്യത്തിനു മാത്രമാണ് ഊന്നല്‍ നല്കിപ്പോന്നതെന്ന് തോന്നുന്നു . ഇതില്‍ ഒരു ചരിത്രപശ്ചാത്തലമുണ്ട് . ആദ്യനൂറ്റാണ്ടുകളില്‍ എന്ക്രാറ്റൈറ്റ്സ്, മൊണ്ടാനിസ്റ്റ്, നൊവേഷ്യന്സിയന്സ് എന്നീ അര്‍ദ്ധ മതവിഭാഗങ്ങള്‍ ലൈംഗികതയുടെ പരിശുദ്ധിയെ നിക്ഷേധിക്കുകയും വിവാഹത്തെയും സന്താനോല്പാദനനത്തെയും അപലപിക്കുകയും ചെയ്തിരുന്നു .ഇതിനു പുറമേ<br />ജേ്ഞയവാദികള്(<a href="http://www.google.co.in/url?sa=t&source=web&cd=1&ved=0CCkQFjAA&url=http%3A%2F%2Fen.wikipedia.org%2Fwiki%2FGnosticism&rct=j&q=Gnosticism&ei=41G6TbOjLoXqvQPi1ZjMCw&usg=AFQjCNFyqbUOS1V9kJ7xViG28PF1kd1xlg&sig2=2vRdafKvaAx8pKq4TMA6bA&cad=rja">Gnosticism</a>) പ്രത്യേകിച്ച് മനിക്കേയന്സ്(<a href="http://www.google.co.in/url?sa=t&source=web&cd=1&ved=0CCEQFjAA&url=http%3A%2F%2Fen.wikipedia.org%2Fwiki%2FManichaeism&rct=j&q=Manichaeism&ei=CVK6Te2CBYnyvQPm96HOCw&usg=AFQjCNH3CJkiTaNX0XkYQ0WeYhEJslyJ1w&sig2=-Ve1SrytBFvyPJF2bAxW_w&cad=rja">Manicheanism</a>) ലൈംഗികതയെയും വിവാഹത്തെയും വെറുപ്പോടെ വീക്ഷിച്ചിരുന്നു . ഈ അബദ്ധസിന്ധാന്തങ്ങളോടുള്ള പ്രതികരണത്തില്‍ സഭാപിതാക്കന്മാര് സെക്സിന്റെയും വിവാഹത്തിന്റെയും മഹനീയത ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത് .ഈ പരിശ്രമത്തില്‍ അന്ന് നിലവിലിരുന്ന സ്റ്റോയിക് തത്ത്വചിന്തയും യാഹൂദപാരബര്യവും അവരെ ഒരു പരിധിവരെ സ്വാധീനിക്കാനിടയായി. സ്റ്റോയിക് തത്ത്വചിന്തയും യാഹൂദപാരബര്യവും വിവാഹത്തിലെ സന്താനോല്പാദനമെന്ന ലക്ഷ്യത്തിനു അമിതമായ പ്രാധാന്യം നല്‍കിയിരുന്നു .വിവാഹത്തിലെ ലൈംഗികസംയോഗത്തിന്റെ മറ്റൊരുലകഷ്യമായ ദാമ്പത്യപ്രേമത്തെ അവര്‍ ഏതാണ്ട് മുഴുവനായിത്തന്നെ അവഗണിച്ചു . ഈ വീക്ഷണമനുസരിച്ചു സന്താനോല്പാദനം ഒന്നുമാത്രമാണ് ദാമ്പത്യ ധര്മാനുഷ്ടാനത്തെ നീതീകരിക്കുന്നത് .ലൈംഗികതയെയും വിവാഹത്തെയും സംബന്ധിച്ചുള്ള സങ്കുചിതവും ഏകാപക്ഷീയവുമായ ഈ മനോഭാവം വി.അഗസ്റ്റിന് ,വി.തോമസ് അക്വീനാസ് എന്നിവരിലൂടെ കത്തോലിക്ക സഭാപാരബര്യമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു . ആ ചിന്താഗതി തലമുറകളിലൂടെ കൈമാറപ്പെടുകയും ചെയ്തു . ലൈംഗികതയെയും വിവാഹത്തെയും പറ്റിയുള്ള ഏതൊരു ചര്‍ച്ചയും വി. അഗസ്റ്റിന് എടുത്തുകാട്ടിയ വിവാഹത്തിന്റെ നന്മകളെ (bonum prolis or good of the child) കേന്ദ്രീകരിച്ചായിരുന്നു .<br /><br />ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടുപോന്ന ദമ്പതികളുടെ പ്രേമസാഫല്യമെന്ന ആശയത്തിനും പതിനൊന്നാം പീയൂസ് മാര്‍പാപ്പ സുപ്രധാനമായൊരു സ്ഥാനം നല്കി. വിവാഹം ദമ്പതികളുടെ പരസ്പരപ്രേമത്തിലും ഗാഡമായ സൌഹൃതത്തിലും അധിഷ്ടിതമായ ഐക്യമാണെന്നു വ്യക്തമാക്കുകവഴിയായി ഈ മാര്‍പാപ്പ ഈ വിഷയത്തെ സംബന്ധിച്ച കത്തോലിക്ക സഭാപഠനത്തെ അതിന്റെ ശരിയായ പാതയിലേക്ക് തിരിച്ചുവിടുന്നതിന് തുടക്കം കുറിച്ചു .അങ്ങനെ വിവാഹത്തില്‍ ദമ്പതികളുടെ പരസ്പരപ്രേമത്തിനുള്ള അര്‍ഹമായ സ്ഥാനം അംഗീകരിക്കപ്പെട്ടുതുടങ്ങി.<br /><br />ഈ കാലഘട്ടമായപ്പോഴേക്കും വിവാഹത്തില്‍ സന്താനോല്പാദനത്തിനു നല്കുന്ന പ്രധാന്യത്തിനു തുല്യമായ പ്രാധാന്യം ദാമ്പത്യസ്നേഹത്തിനു നല്‍കണമെന്ന് പല ദൈവശാസ്ത്രജ്ഞന്മാരും വാദിച്ചു തുടങ്ങിയിരുന്നു .അവരുടെ അഭിപ്രായത്തില്‍ സ്നേഹം കൂടാതെയുള്ള ലൈംഗികസംയോഗം വെറും ശാരീരികബന്ധം മാത്രമാണ് .അത് അധാര്‍മികവുമാണ് . ദമ്പതികള്‍ തമ്മിലുള്ള സ്നേഹബന്ധം ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നതും സംയോഗത്തിന്റെ ലകഷ്യമാണെന്ന ആശയം അംഗീകരിക്കപ്പെട്ടു . വിവാഹത്തിലെ ലൈംഗികബന്ധത്തെ സ്നേഹത്തിന്റെ ഒരടയാളമായി സ്ഥാപിച്ചത് ദൈവം തന്നെയാണെന്ന് അവര്‍ വാദിച്ചു .അതിനാല്‍ സന്താനോല്പാദനം മാത്രമല്ല വിവാഹത്തിന്റെ ലക്ഷ്യം .<br /><br />ലൈംഗികതയെയും വിവാഹത്തെയും പറ്റിയുള്ള ഈ സമഗ്രവീക്ഷനം അവസാനം വാത്തിക്കാന്‍ കൌണ്‍സില്‍ ഒവ്ധ്യോഗികമായി അംഗീകരിച്ചു .<br /><br /><span style="font-weight: bold;">എന്താണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം</span><br /><br />വിവാഹാജീവിതത്തില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ധാര്‍മികകടമകള്‍ ഇവയാണ് .<br />(1) ദാമ്പത്യസ്നേഹത്തില്‍ വളരുക<br />(2) ഉത്തവാദിത്വത്തോടെയുള്ള സന്താനോല്പാദനം<br />(3) കുട്ടികളുടെ ശരിയായ വളര്‍ത്തല്‍ .<br />വിവിധ മൂല്യങ്ങളും കടമകളും സംരക്ഷിക്കപെടെണ്ട സാഹചര്യത്തില്‍ അവ തമ്മില്‍ സംഘട്ടനങ്ങളുണ്ടാകുക സ്വാഭാവികമാന്. അങ്ങനെ വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തിന് അല്ലെങ്കില്‍ ഏറ്റവും വലിയ കടമെയ്ക്ക് മുന്‍ഗണന നല്‍കണം .വിവാഹത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ അര്‍ഥം എന്താണെന്ന് നോക്കാം . വിവാഹത്തില്‍ ഒരേസമയം ദാമ്പത്യസ്നേഹമെന്ന ലകഷ്യവും സന്താനോല്പാദനലകഷ്യവും തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അവസരങ്ങള്‍ ദമ്പദികള്‍ക്ക് ഉണ്ടാകാം .അങ്ങനെയുള്ള സാഹചര്യത്തില്‍ ദാമ്പത്യസ്നേഹം നിലനിര്‍ത്തേണ്ട ആവശ്യംകൊണ്ടോ സന്താനങ്ങനങ്ങളെ വളര്ത്തുന്നതിലുള്ള ബുദ്ധിമുട്ടുകല്കൊണ്ടോ സന്താനോല്പാദനമെന്ന ലക്ഷ്യത്തിനു പരിധി നിര്‍ണയിക്കേണ്ടിവരും .അങ്ങനെ നാം ഉത്തരവാദിത്വമുള്ള പിതൃത്വം എന്നാ ആശയത്തില്‍ എത്തിച്ചേരുന്നു .<br /><br /><span style="font-weight: bold;">ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം അംഗീകരിക്കപ്പെട്ട ഒരു വസ്തുത</span><br /><br />ഗര്‍ഭധാരണത്തെ നിയന്ത്രിക്കുന്നതിനു റിഥം രീതി(Rhythm Method) ഒരു മാര്‍ഗമായി സ്വീകരിക്കുന്നത് നിയമാനുസൃതമാണെന്ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പ ഉറപ്പിച്ചു പറഞ്ഞതുമുതല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയം സഭാപഠനത്തിലെ ഒരു അംഗീകൃത വസ്തുതയായി(casti connubii) .പിന്നീട് ,സന്താനോല്പാദനത്തിനുള്ള മാതാപിതാക്കളുടെ കടമ പരിധിയില്ലാത്തതല്ലെന്നും വീണ്ടും ഗര്‍ഭധാരണം അനുവദിക്കുന്നത് തെറ്റും അനീതിയുമായിത്തീരുന്ന സാഹചര്യങ്ങളുണ്ടാകാം എന്നും 1951 ല്‍ പീയൂസ് പന്ത്രണ്ടാമന് മാര്‍പാപ്പായും പ്രഖ്യാപിച്ചു .<br /><br />രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ വീക്ഷണത്തില്‍ ,വിവാഹം സന്താനോല്പാദനത്തിനു വേണ്ടി മാത്രം സ്ഥാപികപ്പെട്ടതല്ല ,പിന്നെയോ ദമ്പതില്‍ തമ്മിലുള്ള അഭേദ്യമായ ഒരു ഉടമ്പടി എന്ന നിലയിലുള്ള അതിന്റെ സ്വഭാവവും കുട്ടികളുടെ സുസ്ഥിതിയും അവരുടെ പരസ്പര സ്നേഹം ആവശ്യപ്പെടുന്നു .ഇങ്ങനെ വിവാഹത്തില്‍ രണ്ടു ലക്ഷ്യങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ളതുകൊണ്ട് ഇവ തമ്മില്‍ സംഘട്ടനമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാകാം എന്നും ഒരേസമയത്ത് രണ്ടു ലക്ഷ്യങ്ങളും പോരുത്തപ്പെടുത്തിക്കൊണ്ടുപോകാന് ദമ്പതികള്‍ക്ക് സാധിക്കാതെ വരാമെന്നുമുള്ള വസ്തുത രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ അംഗീകരിക്കുകയുണ്ടായി .അതിനാല്‍ ഏറ്റവും കുറഞ്ഞത് താല്കാലികമായെങ്കിലും സന്താനോല്പാദനം നിയന്ത്രിക്കേണ്ടത് ആവശ്യമായി വരുമെന്ന് ഈ കൌണ്‍സില്‍ യാഥാര്ത്യബോധത്തോടെ അംഗീകരിച്ചു (GS 51). കുടുംബങ്ങളുടെ അസൂത്രണത്തില്‍ ദമ്പതികള്‍ തങ്ങളുടെയും തങ്ങളുടെ ജനിച്ചതും ജനിക്കാത്തതുമായ കുട്ടികളുടെയും ക്ഷേമം ബോധപൂര്‍വ്വം കണക്കിലെടുക്കണമെന്നും കൌണ്‍സില്‍ നിര്‍ദ്ധേശിക്കുന്നു (GS 50). ഈ പരിഗണകള്‍ സന്താനോല്പാദനത്തില് ചിലപ്പോള്‍ താല്കാലികമായോ അഥവാ ശ്വാശ്വതമായോ നിയന്ത്രണം പാലിക്കാന്‍ ദമ്പതികളെ നിര്ബന്ധിക്കുമെന്നു കൌണ്‍സില്‍ ഓര്‍മിപ്പിക്കുന്നു .<br /><br />പോല്‍ ആറാമന്‍ മാര്‍പാപ്പയുടെ 'മനുഷ്യജീവന് '(<a href="http://www.google.co.in/url?sa=t&source=web&cd=1&ved=0CCIQFjAA&url=http%3A%2F%2Fwww.vatican.va%2Fholy_father%2Fpaul_vi%2Fencyclicals%2Fdocuments%2Fhf_p-vi_enc_25071968_humanae-vitae_en.html&rct=j&q=Humanae%20Vitae&ei=blS6TYufC5G3twfgh4XFAQ&usg=AFQjCNGswj52pRfly_lD36OxGw-L_Fyh1Q&sig2=HK6l1s_zBhAOrkG6dVmxwA&cad=rja">Humanae Vitae</a>) എന്നാ ചാക്രികലേഖനം (1968) ഉത്തവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റിയുള്ള സഭാപഠനം ഉള്‍ക്കൊള്ളുന്നു .ദമ്പതികള്‍ ഒൌവദാര്യതോടും വിവേകത്തോടും കൂടി തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം തീരുമാനിക്കണം . ഈ തീരുമാനമെടുക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ അവസ്ഥകളെല്ലാം കണക്കിലെടുക്കണമെന്നും ചാക്രികലേഖനം ഓര്‍മിപ്പിക്കുന്നു (HV 10). ഈ വീക്ഷണമനുസരിച്ച് ചിലര്‍ക്കു കൂടുതല്‍ കുട്ടികലുണ്ടായിരിക്കുന്നത് ശരിയായ തീരുമാനമായിരിക്കും . എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം തല്ക്കാലത്തേയ്ക്കോ ,ശ്വാശ്വതമായോ വീണ്ടുമൊരു കുട്ടിയുണ്ടാകേണ്ടതില്ല എന്നു തീരുമാനിക്കാനും അവകാശമുണ്ട് (HV 10).<br /><br /><span style="font-weight: bold;">ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ അര്‍ത്ഥസൂചനകള്‍</span><br /><br />ദൈവത്തോടും തങ്ങളോടുതന്നെയും കുടുംബത്തോടും സമൂഹത്തോടും മൊത്തത്തിലുള്ള കടമകള്‍ അംഗീകരിച്ചുകൊണ്ട് ദമ്പതികള്‍ തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിനാണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം എന്ന് പറയുന്നത് .കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിന് അഥവാ സന്താനോല്പാതനം നിയന്ത്രിക്കുന്നതിന് ദമ്പതികള്‍ക്ക് അവകാശമുണ്ടെന്ന കാര്യം ഇന്ന് സഭാപഠനത്തിലെ ഒരു അംഗീകൃത തത്വമാണ് . ജനനത്തെ നിയന്ത്രിക്കുന്നത് അനുവധിനീയമാണെന്ന് മാത്രമല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം ; ഉത്തരവാദിത്വമുള്ള മാതൃപിതൃതം വിവാഹജീവിതത്തിന്റെ ഒരു കടമയുമാണ് (an obligation marital life)<br /><br />ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ പ്രാഥമികാവശ്യം ,ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പാകെ ,സ്വന്തം ജീവിത സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ തങ്ങള്‍ക്കു എത്ര കുട്ടികള്‍ വേണമെന്ന് മനസാക്ഷിപ്രകാരം ദമ്പതികള്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കുകയാണ് . മാതാപിതാക്കളാകാനുള്ള ദൈവവിളിയുടെ ഉദാരമായ സ്വീകരണവും ദൈവത്തിന്റെ മുമ്പാകെ സന്താനങ്ങളുടെ എണ്ണം ,സ്പെയിസിംഗ് എന്നിവ സംബന്ധിച്ച് ദമ്പതികള്‍ ബുദ്ധിപൂര്‍വമെടുക്കുന്ന തീരുമാനങ്ങളുമാണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിലെ അടിസ്ഥാനപരമായ ധാര്മികപ്രശ്നം . ഈ മൌലികതലത്തിലുള്ള സ്വാര്‍ഥത അധാര്‍മികമാണ് . ബര്ണാനാര്ഡ ഹെയറിംഗ് (<a href="http://www.google.co.in/url?sa=t&source=web&cd=1&ved=0CCIQFjAA&url=http%3A%2F%2Fen.wikipedia.org%2Fwiki%2FBernhard_H%25C3%25A4ring&rct=j&q=bernard%20haring&ei=61K6TaHuCMqXtwfQ0-itAQ&usg=AFQjCNHhmuPkJAw7sMKgKZhlEvUBxdz6HA&sig2=CnRik4TY7H7L42AxHmzoFA&cad=rja">Bernard Haring</a>) ചൂണ്ടിക്കാട്ടുന്നതുപോലെ, പുതുതായി വിവാഹം കഴിച്ച ദമ്പതികള്‍ റിഥം രീതിയുപയോഗിച്ചു, തീര്‍ത്തും സ്വാര്‍ത്ഥപരമായ താല്പര്യങ്ങള്ക്ക് വേണ്ടി, ഗര്‍ഭധാരണം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിക്കുന്നെങ്കില്അവരുടെ ഉദ്ദേശം (പുറമേ നോക്കിയാല്‍ അനുവദനീയമല്ലാത്തതൊന്നും അവര്‍ ചെയ്യുന്നില്ലെങ്കിലും ) തെറ്റാണ് ,സ്വാര്ത്ഥപരമാണ് ,അധാര്‍മികമാണ് .അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെടുന്നു : "സന്താനോല്പാദനം ഒഴിവാക്കുന്നതിന്റെ ലക്ഷ്യങ്ങള്‍ സ്വാര്‍ത്ഥപരമോ ദുഷ്ടമോ ആണെങ്കില്‍ നിയന്ത്രണരീതിമാത്രം - അനുവദനീയമായതുകൊണ്ടുമാത്രം - അതിനെ ധാര്മികമാക്കുന്നില്ലെന്ന കാര്യം വ്യക്തമായും ഉറപ്പായും പറയേണ്ടതാണ് " (B.Haring;Free and Faithful in Christ ,Vol. 2,1979). അതിനാല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ധാര്മികപ്രശ്നം ഇതാണ്; ദമ്പതികള്‍ക്ക് തല്കാലികമായോ ശ്വാശ്വതമായോ സന്താനോല്പാദനം വേണ്ടെന്നു വയ്ക്കുന്നതിനു മതിയായ കാരണങ്ങളുണ്ടോ?<br /><br />(തുടരും...)</span></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com2tag:blogger.com,1999:blog-1829619390829715161.post-3889712057120232852011-04-06T01:47:00.001-07:002011-04-08T02:29:30.251-07:00സ്നേഹസമ്പന്നനായ മാര്‍ വര്‍ക്കി വിതയത്തില്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUKBpAkY56f24LhOAfKW4nCrUzrUsJJEcQZW6m3a4MGiKG3sM96yBUFlVZbGGNoC5McwlbAcQLjJ-7iJ0XHyEQHotWZ4skI_hWg0srZM6VxktjjQt8KtVGjgI3h11956_lVzzZlnBXkrHd/s1600/v1.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 117px; height: 166px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUKBpAkY56f24LhOAfKW4nCrUzrUsJJEcQZW6m3a4MGiKG3sM96yBUFlVZbGGNoC5McwlbAcQLjJ-7iJ0XHyEQHotWZ4skI_hWg0srZM6VxktjjQt8KtVGjgI3h11956_lVzzZlnBXkrHd/s320/v1.jpeg" alt="" id="BLOGGER_PHOTO_ID_5592392984812375410" border="0" /></a><p align="justify"><span style="font-size:120%;">മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കി വിതയത്തിലിന്റെ ആത്മകഥയുടെ തലക്കെട്ട് ‘Straight from th-e heart എന്നാണ്. ഹൃദയത്തില്‍നിന്നും നേരിട്ട് മനുഷ്യരിലേക്കെല്ലാം പരന്നൊഴുകിയ സ്നേഹത്തിന്റെ മഹാപ്രവാഹത്തിന്റെ കഥയാണ് അതില്‍ അദ്ദേഹം പറഞ്ഞത്. കത്തോലിക്കാസഭയുടെ ഉന്നതപീഠങ്ങളൊന്നില് ഇരിക്കുന്ന വൈദിക മേധാവിയുടെ ഭാഷയിലല്ല ആ ഹൃദയം സംസാരിച്ചത്. മാനവികതയുടെയും എളിമയുടെയും കരുത്ത് എന്താണെന്ന് ആ വാക്കുകള്‍ എല്ലാവരെയും അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തലയെടുപ്പുള്ള നേതാവുമായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍. ക്രിസ്തു തന്റെ ജീവിതം ആര്‍ക്കുവേണ്ടി സമര്‍പ്പിച്ചുവോ ആ നിന്ദിതരുടെയും നിരാശ്രയരുടെയും നന്മയ്ക്കുവേണ്ടിയാണ് വിതയത്തില്‍ പിതാവിന്റെ ഹൃദയം എന്നും സ്പന്ദിച്ചത്. ക്രിസ്തുവിന്റെ വഴി സ്നേഹത്തിന്റെ വഴിയാണെന്നും അതിന്റെ പക്ഷപാതിത്വം കഷ്ടപ്പെടുന്നവരോട് ആയിരിക്കണമെന്നും വിട്ടുവീഴ്ച കൂടാതെ വിശ്വസിച്ച ആ ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് എന്നെന്നേക്കുമായി നിലച്ചിരിക്കുന്നത്. ഈ വിയോഗത്തിന്റെ നിമിഷം ലക്ഷക്കണക്കായ സഭാ വിശ്വാസികളെപോലെ തന്നെ എന്നെയും ദുഃഖത്തിലാക്കുന്നു.
<br />
<br />വിതയത്തില്‍ പിതാവിന്റെ അരമനയില്‍ എനിക്കപ്പോഴും പ്രവേശനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ മണിക്കൂറുകളോളമിരുന്ന് ഞങ്ങള്‍ മനസ്സില്‍ തോന്നിയതെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ആത്മീയവാദവും ഭൗതികവാദവും തമ്മിലുള്ള സംവാദത്തില്‍ വീക്ഷണപൊരുത്തം അസാധ്യമാണെന്നറിഞ്ഞുകൊണ്ടു തന്നെ ഞങ്ങള്‍ അതിനെപ്പറ്റിയും സംസാരിച്ചിട്ടുണ്ട്. സമൂഹത്തിലെ വിവിധ വിഷയങ്ങള്‍ രാഷ്ട്രീയവും വിദ്യാഭ്യാസവും സാമ്പത്തിക നയവും എല്ലാം ചര്‍ച്ചകളില്‍ കടന്നുവന്നിട്ടുണ്ട്. അത്തരം ചര്‍ച്ചാവേളയില്‍ യോജിച്ചതിനെക്കാള് ഏറെ തമ്മില്‍ വിയോജിച്ചിരിക്കാനാണ് സാധ്യത. പക്ഷേ പരിശുദ്ധമായ സ്നേഹവാത്സല്യത്തിന്റെ തലോടലുമായാണ് അദ്ദേഹം എന്നെ എന്നും യാത്രയാക്കിയിട്ടുള്ളത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സ്വച്ഛശാന്തമായ മനസ്സുമായാണ് എന്നും അദ്ദേഹത്തിന്റെ ചാരത്തുനിന്നും ഞാന്‍ മടങ്ങിയിട്ടുള്ളത്.
<br />
<br />വിതയത്തില്‍ പിതാവിന്റെ ആത്മകഥയില്‍ ഈശ്വരവിശ്വാസത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ ഈശ്വരസങ്കല്പത്തെപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റ് സമീപനത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് സുഹൃത്തുമായുള്ള സംവാദത്തെപ്പറ്റി ഉള്ള അതിലെ പ്രതിപാദ്യം എന്നെക്കുറിച്ചാണോ എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ''പിന്നെ ആരെക്കുറിച്ചാവാന്'' എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഭയുടെയും വിശ്വാസികളുടെയും മുന്നില്‍ പുതിയ കാലഘട്ടം ഉന്നയിക്കുന്ന വെല്ലുവിളികളെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍. പണം പുതിയ ദൈവമായി മാറുന്ന ആഗോളവത്ക്കരണ കാലഘട്ടത്തിലെ ധര്‍മസങ്കടങ്ങള്‍ ലോകത്തെമ്പാടുമുള്ള സുമനസ്സുകളെ വേട്ടയാടുകയാണ്. വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രബോധനങ്ങളും മുന്‍വെയ്ക്കുന്ന ധര്‍മ്മാധര്‍മ്മ സങ്കല്പങ്ങള് എല്ലാം ഇന്ന് ശീര്‍ഷാസത്തിലാണ്. നീതിബോധമുള്ള മനുഷ്യര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച മൂല്യങ്ങള്‍ക്കെല്ലാം അതിന്റെ ഫലമായി മുറിവേല്ക്കുന്നു. ഈ സ്ഥിതിവിശേഷത്തിനുമുമ്പില്‍ സഭ നിസ്സംഗമായിരുന്നുകൂടാ എന്നാണ് വിതയത്തില്‍ പിതാവ് വിശ്വസിച്ചത്. ''എന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കുന്ന പരീശന്മാരെയും ശാസ്ത്രിമാരെയും ചാട്ടവാറിനാല്‍ അടിച്ചു പുറത്താക്കണ''മെന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുക്രിസ്തു വിളിച്ചുപറയുകയുണ്ടായി. ആ ആലയങ്ങളുടെ പരിശുദ്ധിക്കുമേല് പുത്തന്‍ ധനാധിപത്യം നടത്തുന്ന കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ക്രിസ്തുവിന്റെ അനുയായികള്‍ക്ക് സാധ്യമല്ല. ഇതുമായി ബന്ധപ്പെട്ട ആശയസംവാദം ക്രിസ്തീയ സഭകളില്‍ ഇന്നു ലോകമെമ്പാടും നടക്കുന്നുണ്ട്. സഭയുടെ പക്ഷപാതിത്വം തന്നെയാണ് ഈ സംവാദത്തിലെ കേന്ദ്രപ്രശ്നം. ദര്‍ശനവും പ്രായോഗിക പ്രവര്‍ത്തനവും കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്തരം വിഷയങ്ങളില്‍ പാവങ്ങളുടെ പക്ഷം ചേര്‍ന്നു നിന്ന വലിയ ഇടയനാണ് വിതയത്തില്‍ പിതാവ്.
<br />
<br />മതവിശ്വാസികളും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം കേരളത്തില്‍ എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കണ്ടാല്‍ അതില്‍ രാഷ്ട്രീയ തന്ത്രം ആരോപിക്കുന്നവരും വിരളമല്ല. എന്നാല്‍ ഇത്തരം കൂടിക്കാഴ്ചകള്‍ക്കുവേണ്ടി തന്റെ അരമനയുടെയും ഹൃദയത്തിന്റെയും കവാടങ്ങള്‍ വിതയത്തില്‍ പിതാവ് എന്നും തുറന്നുവെച്ചു. ദൈവത്തെച്ചൊല്ലി വിയോജിച്ചാലും മനുഷ്യനുവേണ്ടി വിശ്വാസികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും തമ്മില്‍ യോജിക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അഭിമാനംകൊണ്ട അദ്ദേഹം അവിടെ വാണിജ്യതാല്പര്യങ്ങള് പിടിമുറുക്കിക്കൂടാ എന്നുവാദിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 'ചാക്രികലേഖനമായ സത്യത്തില്‍ സ്നേഹ'ത്തെക്കുറിച്ച് ഒരു വൈകുന്നേരം ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. ഇടതുപക്ഷവും വിശ്വാസികളും തമ്മില്‍ നടക്കേണ്ട പരസ്പര ബഹുമാനത്തോടുകൂടിയ ചര്‍ച്ചകള്‍ക്ക് ആ ചാക്രിക ലേഖനം ഒരടിത്തറയാണെന്ന് ഞാന്‍ പറഞ്ഞു. വിതയത്തില്‍ പിതാവ് എന്നോട് പൂര്‍ണമായും യോജിച്ചു. ഗഹനമായ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ നടന്ന അവസാനത്തെ സംഭാഷണമായിരുന്നു അത്! പിന്നീടും ഞാന്‍ അദ്ദേഹത്തെ രണ്ടുതവണ സന്ദര്‍ശിക്കുകയുണ്ടായി. രോഗ പീഡകളാല്‍ അവശനായിരുന്നപ്പോഴും കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു. ഇതിന്റെ പിറകിലെ സ്നേഹവായ്പിന്റെ ആഴം എനിക്കറിയാം. ഒടുവില്‍ കണ്ടപ്പോള്‍ വിതയത്തില്‍ പിതാവ് നേരിയ സ്വരത്തില്‍ പറഞ്ഞു. ''ഇനി എത്രകാലമുണ്ടെന്ന് അറിയില്ല, എങ്കിലും സമയം കിട്ടുമ്പോഴെല്ലാം വരണം''
<br />
<br />ഏപ്രില്‍ 9ന് എറണാകുളത്തു വരുമ്പോള്‍ കാണാനാകുമോ എന്നറിയാന്‍ ഞാന്‍ ഇന്ന് അരമനയിലേയ്ക്കുവിളിച്ചു. ആരേയും കാണാനാകാത്ത വിധം സ്നേഹ സമ്പന്നനായ ആ വലിയ മനുഷ്യന് യാത്ര പറഞ്ഞുകഴിഞ്ഞുവെന്ന വിവരമാണ് കിട്ടിയത്! വിശ്വാസം സ്നേഹമാണെന്നു പറഞ്ഞ വിതയത്തില്‍ പിതാവിന്റെ സ്മരണയ്ക്കു മുന്നില്‍ സ്നേഹത്തില്‍ വിശ്വസിക്കുന്ന ഈ അവിശ്വാസിയുടെ അന്ത്യോപചാരമായി ഈ കുറിപ്പിനെ കാണുക.
<br />
<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2T-dyIgvv5zdtft54uRxu5md39tASSM3Ie1ixPeRGtsq180WFa1LB-95wyay7BdpCsTM5WT-2JKE5aAUBJE21F6hCS_iGluNy4XCI3-Wo1jmDZWdMyq4b5HNe8U4nY99mMHo2NuhnWck1/s1600/vw.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 89px; height: 127px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2T-dyIgvv5zdtft54uRxu5md39tASSM3Ie1ixPeRGtsq180WFa1LB-95wyay7BdpCsTM5WT-2JKE5aAUBJE21F6hCS_iGluNy4XCI3-Wo1jmDZWdMyq4b5HNe8U4nY99mMHo2NuhnWck1/s320/vw.jpeg" alt="" id="BLOGGER_PHOTO_ID_5592396378168047090" border="0" /></a><span>ബിനോയ്</span> വിശ്വം
<br /></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com2tag:blogger.com,1999:blog-1829619390829715161.post-75384100522728636462011-03-24T00:19:00.000-07:002011-03-24T00:29:20.636-07:00ബ്രഹ്മചര്യം<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUPjhhKuZUSnqYBjTgjtxmizq8b9-DsDs1-DBDLBlHqXKzXaldz1LmQtKgj5nthMx0oNhyma7ZlfjmHSq3oVB0DAM_ITj-bOR2teVGSSPKqxf3q8f0ooBuEP1sWdCtsbSZ5zgJ7EAAj5Y3/s1600/po3.jpeg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 206px; height: 245px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUPjhhKuZUSnqYBjTgjtxmizq8b9-DsDs1-DBDLBlHqXKzXaldz1LmQtKgj5nthMx0oNhyma7ZlfjmHSq3oVB0DAM_ITj-bOR2teVGSSPKqxf3q8f0ooBuEP1sWdCtsbSZ5zgJ7EAAj5Y3/s320/po3.jpeg" alt="" id="BLOGGER_PHOTO_ID_5587543362842481234" border="0" /></a><p align="justify"><span style="font-size:120%;">"അവന് പറഞ്ഞു : കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല . എന്തെന്നാല്‍ ,ഷന്ധരായി ജനിക്കുന്നവരുണ്ട് ; മനുഷ്യരാല്‍ ഷന്ധരാക്കപ്പെടുന്നവരുണ്ട് ; സ്വര്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷന്ധരാക്കുന്നവരുണ്ട് .ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ ഗ്രഹിക്കട്ടെ" (മത്തായി 19:11-12) ദൈവകൃപയാല്‍ ,ദൈവസ്നേഹത്താല്‍ ജ്വലിച്ച് ദൈവഹിതം നിറവേറ്റി ജീവിക്കുന്നതിനു കര്തൃകരങ്ങളിലേക്ക് എല്ലാമുപേക്ഷിച്ചുകൊണ്ടുള്ള ഒരു വിശ്വാസിയുടെ സ്വയം സമര്‍പ്പണമാണ് ബ്രഹ്മചര്യം . ബ്രഹ്മചര്യജീവിതം ഒരു ജീവിത സാക്ഷൃവും ഈ ലോകത്തിന്റെ നശ്വരതയെ ഓര്‍മ്മപ്പെടുത്തുന്ന പ്രവാചകജീവിതവുമാണ് .ക്രൈസ്തവഭാഷയില്‍ പറഞ്ഞാല്‍ ഇത് കൃപ ലഭിച്ചവര്‍ നടത്തുന്ന സ്വയം സമര്‍പ്പണമാണ് .
<br />
<br />യേശു അപ്പസ്തോലന്മാരെ വിളിച്ചു വേര്‍തിരിച്ചു കൂടെ വസിപ്പിച്ചു അവര്‍ക്ക് സ്വര്‍ഗരാജ്യത്തിന്റെ നിധികള്‍ കൈമാറി .യഥാര്‍ഥ നിധി കണ്ടെത്തിയവര്‍ എല്ലാം വിറ്റ് , എല്ലാം ഉപേക്ഷിച്ച് ജീവന്റെ നിധിയായ ക്രിസ്തുവിനെ സ്വന്തമാക്കി . സ്വാര്ഥതലങ്ങള്ക്കപ്പുറം ദൈവസ്നേഹത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ആഴങ്ങള്‍ അനുഭവിച്ചു . ദൈവസ്നേഹമാകുന്ന സാഗരത്തില്‍ മുങ്ങിയവര്‍ ദൈവസ്നേഹാഗ്നിയാല്‍ ജ്വലിച്ചു അവര്‍ ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ ഉജ്ജ്വലിച്ച് തങ്ങളുടെ മനസ്സിനെയും ആത്മാവിനെയും സമ്പൂര്‍ണമായി കര്‍ത്താവിനു വിട്ടുകൊടുത്തു . കര്‍ത്താവിന്റെ മഹത്വത്തിനും സ്വര്ഗരാജ്യത്തിനുമായി ജീവിച്ചുതുടങ്ങിയവര് വിവാഹജീവിതത്തെക്കുറിച്ചു ചിന്തിക്കാതെയായി .ക്രിസ്തുവിന്റെ സ്നേഹം ആത്മാവിലും മനസ്സിലും ശരീരത്തിലും നിറഞ്ഞുകവിയുമ്പോള് പക്വതയാര്‍ന്ന സ്നേഹം മൂലം ക്രിസ്തുവില്‍ ,ക്രിസ്തുവിനോടൊപ്പം ,ക്രിസ്തുവിനുവേണ്ടി മാത്രം ജീവിക്കുന്നു .അപ്പോള്‍ ,ഈ നശ്വരലോകത്തിലെ എല്ലാ പ്രേമങ്ങളും അഗണൃമായി കരുതി വലിച്ചെറിഞ്ഞു ക്രിസ്തുവുമായി ഒന്നായിതീര്‍ന്നു ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷൃമായി രൂപാന്തരപ്പെടുന്നു . "എന്നാല്‍ ,എനിക്ക് ലാഭാമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി . ഇവമാത്രമല്ല,എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍ സര്‍വ്വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു . അവനെപ്രതി ഞാന്‍ സകലതും നഷ്ടപ്പെടുത്തുകയും ഉച്ചിഷ്ടം പോലെ കരുതുകയുമാണ് . ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രെ "(ഫിലി 3:7-9).ക്രിസ്തു ഭരമേല്പിച്ച രക്ഷാദൌത്യം എല്ലാ സുഖസൌകര്യങ്ങളും തൃജിച്ചു നിറവേറ്റുന്നു . ഇതാണ് യഥാര്‍ത്ഥ ബ്രഹ്മചര്യം .
<br />
<br />തന്റെ ഏകജാതനെ നല്കത്തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച പിതാവിന്റെ സ്നേഹം ,മനുഷ്യനായ ദൈവപുത്രന്റെ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും വെളിവാക്കപ്പെട്ട സ്നേഹം ,പരിശുദ്ധാത്മ ആവാസത്തിലൂടെ ചോരിയപ്പെടുന്ന അനന്ത സ്നേഹം ഇവയെല്ലാം ഗ്രഹിക്കുമ്പോള്‍ ക്രിസ്തു ശിഷ്യര്‍ക്കു തങ്ങളെത്തന്നെ ദൈവത്തിനു വിട്ടുകൊടുക്കാതിരിക്കാനാവുമോ ?."യേശു അവരോടു പറഞ്ഞു : ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു . എന്നാല്‍ ,വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍നിന്നു ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല .പുനരുഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്ക്കു തുല്യരും ദൈവമക്കളുമാണ് "(ലൂക്ക 20:34-36).<span style="color: rgb(255, 102, 102); font-weight: bold;">വിവാഹത്തിനും</span> <span style="color: rgb(255, 102, 102); font-weight: bold;">വൈവാഹിക</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ജീവിതത്തിനും</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ഈ</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ലോകത്തില്‍</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">മാത്രമേ</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">പ്രസക്തിയൊള്ളൂ</span><span style="color: rgb(255, 102, 102); font-weight: bold;"> .</span><span style="color: rgb(255, 102, 102); font-weight: bold;">വരാനിരിക്കുന്ന</span> <span style="color: rgb(255, 102, 102); font-weight: bold;">ലോകത്തില്‍</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ഇത്</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">അപ്രസക്തമാണ്</span><span style="color: rgb(255, 102, 102); font-weight: bold;"> .</span><span style="color: rgb(255, 102, 102); font-weight: bold;">അതുകൊണ്ട്</span><span style="color: rgb(255, 102, 102); font-weight: bold;"> ,</span><span style="color: rgb(255, 102, 102); font-weight: bold;">ഈ</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ലോകത്തില്‍</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ജീവിക്കുമ്പോഴും</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">വരാനിരിക്കുന്ന</span> <span style="color: rgb(255, 102, 102); font-weight: bold;">ലോകത്തിന്റെതായി</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ജീവിക്കുന്നവരാണ്</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ബ്രഹ്മചാരികള്‍</span><span style="color: rgb(255, 102, 102); font-weight: bold;"> .</span><span style="color: rgb(255, 102, 102); font-weight: bold;">അതുപോലെ</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">വരാനിരിക്കുന്ന</span> <span style="color: rgb(255, 102, 102); font-weight: bold;">നിത്യജീവിതത്തിന്റെ</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ഈ</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ലോകത്തിലെ</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">പതിപ്പും</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">മുന്നാസ്വാദനവും</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">സാക്ഷൃവുമാണ്</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ബ്രഹ്മചര്യ</span><span style="color: rgb(255, 102, 102); font-weight: bold;"> </span><span style="color: rgb(255, 102, 102); font-weight: bold;">ജീവിതം</span> ."..അവിവാഹിതന് കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാം എന്നു ചിന്തിച്ചു കര്‍ത്താവിന്റെ കാര്യങ്ങളില്‍ തല്പരനാകുന്നു .വിവാഹിതന് സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകികകാര്യങ്ങളില്‍ തല്പരനാകുന്നു .അവന്റെ താല്പര്യങ്ങള് വിഭജിക്കപ്പെട്ടിരിക്കുന്നു ."(1കോറി 32). ബ്രഹ്മചര്യ ജീവിതത്തിന്റെ ആകുലതകള്‍ മുഴുവന്‍ ക്രിസ്തുവിനെ എങ്ങനെ പ്രീതിപ്പെടുത്താമെന്നാണ് .ക്രിസ്തുവില്‍ നിന്നകന്നാല്‍ ബ്രഹ്മചര്യ ജീവിതത്തിന്റെ മാധുര്യവും ലഹരിയും നഷടമാകും ജീവിതം പരാജയമടയും .പലര്‍ക്കും സംഭവിച്ചു പോകുന്നതിതാണ് .
<br />
<br />വൈദിക ബ്രഹ്മചര്യത്തിലൂടെ ദൈവകൃപയെ നിര്‍ബന്ധമാക്കിയെന്നു വാദിക്കുന്നവരുണ്ട് . ദൈവത്താല്‍ വിളിക്കപ്പെട്ടവരും ദൈവകൃപലഭിച്ചവരുമായ മനുഷ്യരുടെ സമൂഹമാണ് സഭ . സഭ ബ്രഹ്മചര്യമെന്ന കൃപ വൈദികര്‍ക്ക് നിര്‍ബന്ധമാക്കിയെന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ ശരി ബ്രഹ്മചര്യമെന്ന ദൈവകൃപ പ്രാപിക്കുന്ന്വര്ക്ക് മാത്രമേ പൌരോഹിത്യം നല്കുന്നൊള്ളൂ എന്ന് പറയുന്നതാണ് .യേശുക്രിസ്തുവിന്റെ പൌരോഹിത്യത്തില്‍ പങ്കാളികളാകുന്നവര്‍ തന്റെ മാത്രമായിരിക്കണമെന്നു ആഗ്രഹിക്കാന്‍ ക്രിസ്തുവിനു അവകാശമില്ലേ?
<br />
<br />അപ്പസ്തോലനായ പൌലോസ് ബ്രഹ്മചാരിയായിരുന്നു "എല്ലാവരും എന്നെപ്പോലെയായിരുന്നെകില് എന്ന് ഞാന്‍ ആശിക്കുന്നു . എന്നാല്‍ ,ദൈവത്തില്‍ നിന്ന് ഓരോരുത്തര്‍ക്കും പ്രത്യക ദാനങ്ങളാണല്ലോ ലഭിക്കുന്നത് "(1കൊറി7:7) ഉള്ളും ഉള്ളതും ,ആത്മാവും ശരീരവും മുഴുവനുമായി ദൈവത്തിനു കാഴ്ചയായി അര്‍പ്പിച്ചു ദൈവത്തെയും മനുഷ്യരെയും ശുശ്രൂഷിച്ചു ജീവിക്കുന്നതിനു ആത്മസംയമനം ആവശ്യമാണ് .സംയമനം പാലിക്കാന്‍ കഴിയാത്തവര്‍ എന്ത് ചെയ്യണമെന്നു പൌലോസ് ശ്ലീഹ ഓര്‍മിപ്പിക്കുന്നു "എന്നാല്‍ സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ .വികാരം കൊണ്ട് ദഹിക്കുന്നതിനേക്കാള്‍ വിവാഹം ചെയ്യുന്നതാണ് നല്ലത് " (1കൊറി 7:9).ഒറ്റപ്പെട്ട വ്യക്തിളുടെ ജീവിത പരാജയങ്ങളെ പ്രര്വ്വതീകരിച്ചു കാണിച്ചു ബ്രഹ്മചര്യത്തിന്റെ അന്തസത്തയും ദൈവിക ചൈതന്യത്തെയും നിഷേധിക്കെണ്ടതില്ല . ക്രിസ്തുവിനോടുള്ള സ്നേഹതീഷ്ണതയില് ജീവിച്ചാല്‍ ബ്രഹ്മചര്യം വഹിക്കാനെളുപ്പമുള്ള നുകമാണ് . ക്രിസ്തു സ്നേഹത്തില്‍ നിന്നകന്നാല്‍ ബ്രഹ്മചര്യം വിവാഹം കഴിക്കാതിരിക്കുന്ന അവസ്ഥയിലേക്ക് തരാം താഴുകയോ അസാധ്യമായി തീരുകയോ ചെയ്യും .ബ്രഹ്മചാരിയായി ദൈവരാജ്യത്തിന്റെ ദൌത്യത്തിനുവേണ്ടി ജീവിക്കാന്‍ യേശു സ്വതന്ത്രമായ തീരുമാനമെടുത്തത് ലൈംഗികതയെ തിന്മയായിക്കരുതി വെറുത്തുകൊണ്ടല്ല , ദൈവരാജ്യത്തെ പരമനന്മയായിക്കരുതി കൂടുതല്‍ സ്നേഹിച്ചതുകൊണ്ടാണ് . ഇഷ്ടമില്ലാത്ത ഒരു കാര്യമല്ല ദൈവരാജ്യത്തിനുവേണ്ടി അവിടുന്ന് തൃജിച്ചത് ,പിന്നെയോ ഇഷ്ടവും താല്പര്യവും ഉള്ള കാര്യം തന്നെയാണ് .യേശുവിനെ അനുഗമിച്ച് ഇന്ന് ബ്രഹ്മചര്യം തിരഞെടുക്കുന്ന യുവതീയുവാക്കളും ലൈംഗികതയെ ഇഷ്ടപെടാതെയല്ല ,യേശുവിനെ കൂടുതല്‍ ഇഷ്ടപെടുന്നതുകൊണ്ടാണ് ഈ തീരുമാനം എടുക്കുന്നത് .
<br />
<br /><span style="font-weight: bold;">യേശുവും</span><span style="font-weight: bold;"> </span><span style="font-weight: bold;">ബ്രഹ്മചര്യവും</span>
<br />
<br />യേശു പൂര്‍ണ്ണ മനുഷ്യനും പൂര്ണ്ണദൈവവുമാണെന്ന് നാം വിശ്വസിക്കുന്നു. എങ്കിലും പ്രായോഗികമായി അവിടുത്തെ പൂര്ണ്ണമനുഷ്യത്വത്തെ അംഗീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുള്ളതായിട്ടാണ് കാണുന്നത്.നാടകത്തില്‍ ഒരു നടന് ഒരു കഥാപാത്രത്തിന്റെ വേഷമണിയുന്നതുപോലെ ,മനുഷ്യാവതാരത്തില്‍ ദൈവം മനുഷ്യന്റെ ശരീരം ധരിച്ചു മനുഷ്യനെപ്പോലെ കാണപ്പെടുക മാത്രമാണ് ചെയ്തത് എന്ന് പലരും കരുതുന്നു. ഇത് "<span style="font-weight: bold;">ഡോസറ്റിസം</span>" എന്ന് പറയുന്ന പാഷണ്ടതാസിദ്ധാന്തമാണ് . ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുന്നത് ദൈവം പൂര്‍ണ്ണ മനുഷ്യന് ആയി എന്നാണു . ഒരു പൂര്‍ണ്ണ മനുഷ്യന്റെതായ ശരീരവും മനസ്സും ബുദ്ധിയും ഹൃദയവും വിചാരങ്ങളും വികാരങ്ങളും സ്വാതന്ത്രവും അത്മാവബോധവുമെല്ലാം യേശുവിനും ഉണ്ടായിരുന്നു .
<br />
<br />സന്മാര്ഗത്തിന്റെയും സദാചാരത്തിന്റെയും തലത്തില്‍ വിശിഷ്യ ലൈംഗികമന്ധലത്തില് , യേശുവിനു പ്രലോഭനം അനുഭവപ്പെട്ടിരിക്കുമോ ?.സുവിശേഷം അതെപ്പറ്റി ഒന്നും പറയുന്നില്ല. അതിനാല്‍ ,യേശുവിന്റെ പ്രലോഭനത്തിനുള്ള സാധ്യതയെപ്പറ്റി മാത്രമേ പറയാന്‍ കഴിയൂ . എങ്കിലും പൊതുവേ പറഞ്ഞാല്‍ ,അനുവദനീയമല്ലെന്നു മനസ്സാക്ഷി പറയുന്നെങ്കിലും അഭികാമ്യമെന്നു മനസില്‍ തോന്നുന്ന ഒരു കാര്യം തിരഞെടുക്കാനുള്ള പ്രേരണയും അത് വ്യക്തിയില്‍ സംജാതമാക്കുന്ന ആന്തരിക സഘട്ടനമാണെന്നു പറയാം ,സന്മാര്ഗത്തിന്റെയും സദാചാരത്തിന്റെയും തലത്തിലുള്ള പ്രലോഭനം. തിന്മയിലെക്കുള്ള ബാഹ്യമായ പ്രേരണയോടു ആന്തരികമായ ഇച്ഛയും ഒന്ന് ചേര്‍ന്ന് രക്ഷയ്ക്ക് അപകടകരമായിത്തീരുന്നു ഇങ്ങനെയുള്ള പ്രലോഭനങ്ങള്‍ .ഇവ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് .നന്മയിലേക്കുള്ള മൌലികമായ ചായ്വ്, ജീവിതമൂല്യങ്ങലോടുള്ള ആദരവ് , പൊതുവെയുള്ള ആത്മനിയന്ത്രണം, സ്വാര്തയോടുള്ള നിഷ്കര്‍ഷമായ നിലപാട് ഇവയൊക്കെ പ്രലോഭനങ്ങളെ ലഘൂകരിക്കുകയും തിന്മയെ തിരസ്കരിക്കാനും നന്മയെ തിരഞെടുക്കുവാനും സഹായിക്കുകയും ചെയ്യും . മറിച്ചു തിന്മയിലെക്കുള്ള മൌലികമായ ചായ്വ്, ഗതകാല പാപങ്ങള്‍ ,പാപത്തിനുള്ള തഴക്കം ,പാപത്തിലനുഭവിച്ച സുഖത്തെപ്പട്ടിയുള്ള ഓര്‍മ്മയും അതിനോടുള്ള വൈകാരിക മമതയും ,ഭോഗാസക്തി ,ക്രമവും ചിട്ടയുമില്ലാത്ത ജീവിതരീതി ,അത്മസംയമനമില്ലായ്മ ഇവയൊക്കെ പ്രലോഭനങ്ങളെ രൂക്ഷമാക്കുകയും നന്മയുടെ തിരഞെടുപ്പ് കൂടുതല്‍ ദുഷ്കരമാക്കുകയും ചെയ്യും .
<br />
<br />ഉദാഹരണമായി മദ്യപാനത്തിനുള്ള പ്രലോഭാനമെടുക്കാം .ദൈവത്തെയും സഹോദരനെയും സ്നേഹിക്കുകയും മൌലികമായി നന്മയിലേക്ക് ചാഞ്ഞിരിക്കുകയും ജീവിതമൂല്യങ്ങളെ ആദരിക്കുകയും സുഖഭോഗാതികളുടെ കാര്യത്തില്‍ മിതത്വവും അത്മസംയമനവും പാലിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് അപൂര്‍വ്വമായേ മദ്യപാനത്തിനുള്ള പ്രലോഭനം ഉണ്ടാവുകയൊള്ളൂ .ഉണ്ടായാലും അത് നിസാരമായ ഒന്നായിരിക്കും .അതുപോലെ തന്നെ ,മദ്യം നാളിതുവരെ കഴിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് മദ്യപാനത്തിനുള്ള പ്രലോഭനം തീര്‍ത്തും ലഘുവായിരിക്കും .എളുപ്പത്തില്‍ ജയിച്ചടക്കാനും കഴിയും .എന്നാല്‍ ചിലപ്പോഴൊക്കെ മദ്യപിച്ചിട്ടുള്ള ഒരാള്‍ക്ക് മദ്യത്തോട് കൂടുതല്‍ താല്പര്യം തോന്നും .മുമ്പ് മദ്യപിച്ചിട്ടുള്ള ഓര്‍മ്മയും അന്നൊക്കെ ലഭിച്ച സുഖാനുഭൂതിയുമെല്ലാം അയാളുടെ ഭാവനയെ ഉജ്ജീവിപ്പിക്കുകയും മദ്യത്തോടുള്ള ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്തു പ്രലോഭനത്തെ ഗുരുതരമാക്കും .മദ്യപാനം തഴക്കമായിത്തീര്ന്ന ആള്‍ക്കോ പ്രലോഭനം തീവ്രമായിരിക്കും .കാരണം അയാളുടെ മനസ്സും ഭാവനയും വികാരങ്ങളുമെല്ലാം മദ്യത്തിന്റെ മായിക ശക്തിക്ക് അടിമപ്പെട് മദ്യാസക്തിയെ ഊതിയൂതി ഉജ്ജീവിപ്പിച്ചുകൊണ്ടാണിരിക്കുന്നത് .നീണ്ടതും ഉഗ്രവുമായ ഒരു സമരം തന്നെ അയാള്‍ ചെയ്യേണ്ടി വരും ,പ്രലോഭനത്തെ പരാജയപ്പെടുത്തുവാന്‍ .ലൈംഗികതയുടെ കാര്യത്തിലും ഇത് തന്നയാണ് സംഭവിക്കുന്നത് .ഈ യാഥാര്‍ത്ഥ്യം മനസ്സില്‍ വച്ചുകൊണ്ടുവേണം യേശുവിനു ലൈംഗികമായ പ്രലോഭനം ഉണ്ടായിരുന്നിരിക്കുമോ എന്ന് വിചിന്തനം ചെയ്യുവാന്‍ .
<br />
<br />ദൈവഹിതത്തിനെതിരായി ലൈംഗിക താല്പര്യത്തെ തൃപ്തിപ്പെടുത്താനുള്ള എന്തെങ്കിലു പ്രലോഭനം യേശുവിനുണ്ടാകാന് സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിനു താത്വികമായി ഉണ്ടായിരുന്നു എന്ന് തന്നെ പറയേണ്ടിവരും . നമ്മുടെ പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങി നമ്മെ രക്ഷിക്കാന്‍ മനുഷ്യനായ ദൈവകുമാരന് , പാപമൊഴിച്ച് എല്ലാക്കാര്യങ്ങളിലും നമുക്ക് തുല്യനാകാന്‍ വേണ്ടി സൃഷ്ടിയുടെ ആരംഭം മുതലുള്ള മനുഷ്യകുലത്തിന്റെ പാപം (ഉത്ഭാവപാപം )ബലഹീനമാക്കിയ ആ മനുഷ്യപ്രകൃതിതന്നെ സ്വീകരിക്കുകയും അങ്ങനെ ആന്തരികമായ പ്രലോഭനം ഉണ്ടാകാനുള്ള സാധ്യതപോലും സ്വമനസ്സാ ഏറ്റെടുക്കുകയും ചെയ്തെങ്കില്‍ ,അത് അവിടുത്തേക്ക് അനുചിതമായിപ്പോയി എന്ന് വിധിക്കാന്‍ നമ്മുക്കവകാശമില്ല .യേശുവിനു ഉത്ഭവപാപമില്ലായിരുന്നു, അതിനാല്‍ ഉത്ഭവപാപതിന്റെ ഫലമായി മനുഷ്യപ്രകൃതിക്ക് നേരിട്ട ബലഹീനതകളില്‍ നിന്നെല്ലാം അവിടുന്ന് മോചിതനായിരുന്നു എന്ന് വാദിക്കുന്നവരുണ്ട് .ഉത്ഭവപാപതിന്റെ ഫലമായി കരുതപ്പെടുന്ന വേദനയും മരണവുമെല്ലാം അവിടുന്ന് സ്വമനസ്സാ സ്വീകരിച്ചെങ്കില്‍ ആന്തരികപ്രലോഭനത്തിനു വിധേയമായ ദുര്‍ബല മനുഷ്യപ്രകൃതിയും അവിടുന്ന് സ്വീകരിച്ചു എന്ന് വിചാരിക്കുന്നതില്‍ അപാകതയൊന്നുമില്ല .ഈ ദുര്ബലമനുഷ്യപ്രകൃതിയിലും നമുക്ക് തുല്യനായി ,ആന്തരിക പ്രലോഭനങ്ങളെയും നേരിട്ട് ,ദൈവഹിതം സര്‍വ്വോപരി മുറുകെപ്പിടിച്ചുകൊണ്ട് ഈ പ്രലോഭനങ്ങളെയെല്ലം അവിടുന്ന് ജയിച്ചടക്കിയെങ്കില് ,അത് അവിടുത്തെ മഹത്വത്തിനു ഒരു കോട്ടവും വരുത്തുന്നില്ല .
<br />
<br />മനസ്സും ഹൃദയവും വികാരങ്ങളും പഞ്ചേന്ത്രിയങ്ങളും ശരീരവും അത്മാവുമെല്ലാം സമ്യക്കായി ഒത്തിണങ്ങി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയായാണ് സുവിശേഷങ്ങള്‍ യേശുവിനെ സാക്ഷയപ്പെടുത്തുന്നത് .കൂടാതെ പിതാവിന്റെ ഇഷടതിനു പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട ഒന്നായിരുന്നു യേശുവിന്റെ ജീവിതം .അങ്ങനെ ദൈവത്തിന്റെ തിരുമനസ്സുമായി സദാ ഐക്യപ്പെട്ടിരുന്ന ,ശാരീരിക മന്ധലങ്ങളുടെമേല് പൂര്‍ണ്ണമായ അത്മനിയന്ത്രണം പാലിച്ചിരുന്ന ,പാപത്തിന്റെ നിഴലല്പംപോലും ഏശാത്ത ,പരിശുദ്ധാരൂപിയാല്‍ സദാ ആനീതനായിരുന്ന യേശുവിന്റെ ജീവിതത്തില്‍ ,ആന്തരിക പ്രലോഭനത്തിനുള്ള സാധ്യത താത്വികമായി അംഗീകരിക്കുമ്പോള്‍ ത്തന്നെ ,ആ പ്രലോഭനം സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന പ്രലോഭനങ്ങളില്‍ നിന്ന് തുലോം വ്യത്യസ്ഥമാണെന്നു പറയേണ്ടിയിരിക്കുന്നു .
<br /></p><p align="justify">
<br />
<br />Related Post
<br />
<br /><a href="http://jaimonp.blogspot.com/2009/04/blog-post.html">ലൈംഗികതയും ബ്രഹ്മചര്യവും</a>
<br />
<br /></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com1tag:blogger.com,1999:blog-1829619390829715161.post-73631801850632177192011-03-14T07:01:00.000-07:002011-03-14T07:09:25.055-07:00മുസ്ളീമിനെ തിരിച്ചറിയുക!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJWD0-t8mpPILBs65PFqTQp4e4K-XM8jGYLG8qP6pe0tS_Axh_5-5ZUBMsGm07ES1aQtw1IZfdek3BbL73A8-zTHBs5iGITzynOyi1a6Q133yZXlJq35XIM4f9kLq-EKEnz4KCGGTb-r0/s1600/images.jpeg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 252px; height: 164px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJWD0-t8mpPILBs65PFqTQp4e4K-XM8jGYLG8qP6pe0tS_Axh_5-5ZUBMsGm07ES1aQtw1IZfdek3BbL73A8-zTHBs5iGITzynOyi1a6Q133yZXlJq35XIM4f9kLq-EKEnz4KCGGTb-r0/s400/images.jpeg" alt="" id="BLOGGER_PHOTO_ID_5583931714741189234" border="0" /></a><p align="justify"><span style="font-size:120%;">നിങ്ങളോട് ആരാണു പറഞ്ഞത് മുസ്ളീം, തീവ്രവാദിയാണെന്ന്? ക്രൂരനും വിധ്വംസകനും രാജ്യത്തോടു കൂറില്ലാത്തവനും സര്‍വ്വോപരി അതിക്രൂരനും ആണെന്ന്. അയാള്‍ മനുഷ്യനാണ്. മറ്റാരെയും പോലെ ശാന്തനും മനുഷ്യസ്നേഹിയും ദീനദയാലുവും സഹായിയും കാരുണ്യവാനും സഹോദരതുല്യം എല്ലാവരെയും സ്നേഹിക്കുന്നവനുമാണ്.<br />അഞ്ചുനേരം നിസ്കരിക്കുകയും അള്ളാഹുവിനോടു ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കുകയും, ചെയ്ത തെറ്റുകള്‍ക്ക് ാപ്പപേക്ഷിക്കുകയും ചെയ്യുന്നവനാണ്. പിറന്ന മണ്ണിനോടു കൂറും ഹിന്ദുസഹോദരന്മാരോടും ക്രിസ്ത്യന്‍ സഹോദരങ്ങളോടും സ്നേഹവും വച്ചു പുലര്‍ത്തുകയും ഗ്രാമീണജനതയുടെയും നാഗരികജനതയുടെയും സഹയാത്രികനായി സമൂഹത്തിന്റെ അവിഭാജ്യഘടകമായി ജീവിക്കുകയും ചെയ്യുന്നവനാണ്. ഇത്രയുമൊക്കെ എനിക്കു തോന്നുകയും എന്റെ മുന്‍ ധാരണകള്‍ തിരുത്തിക്കുറിക്കുകയും ചെയ്തത് അടുത്തൊരു ദിവസം സാദിക് അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന് അബു' എന്ന സിനിമ കണ്ടപ്പോഴാണ്; ശീര്‍ഷകത്തിലെ അബു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സലിം കുമാറിനെ തിരിച്ചറിഞ്ഞപ്പോളാണ്. നിങ്ങളുടെ മുന്നില്‍ പൊട്ടിച്ചിരിയുടെ മത്താപ്പൂ വിതറുന്ന സലിം കുമാര്‍ അബു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ അത് എന്റെ മനസ്സില്‍ സൃഷ്ടിച്ച അനുരണനം ഒട്ടും ചെറുതല്ല.<br /><br />ഒരു തനിഗ്രാമീണനാണ് അബു. ശുദ്ധനായ നാട്ടിന്പുറത്തുകാരന്. പറക്കമുറ്റിയപ്പോള്‍ മകന് കല്യാണം കഴിച്ച് വേറെവിടെയോ പോയി താമസമാക്കി. അയാള്‍ പ്രായമായ ഉപ്പയെയും ഉമ്മയെയും അന്വേഷിക്കാത്തതില്‍ ഒട്ടും പരിഭവമില്ല അബുവിന്. അതിന്റെ പേരില്‍ മനസ്സിലൊരു അസ്വസ്ഥതയും പേറാന്‍ അയാള്‍ ഒരുക്കമല്ല. 'അവനായി അവന്റെ പാടായി' എന്ന ചിന്തയാണ് അയാള്‍ക്ക്. അത്തറു വില്പനയ്ക്കായി നാടു ചുറ്റി നടക്കുന്ന അബുവിന് കുടുംബം പോറ്റാന്‍ അതുമതി. പോരാത്തതിന് ബീടര്ക്ക പശുവും ആടും കോഴിയും വളര്‍ത്തലുണ്ട്. പാലും മുട്ടയും വിറ്റ് വീടുപുലര്‍ത്താന്‍ അബുവിന്റെ ബീടര്‍ക്ക് അറിയാം. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം ഹജ്ജിനുപോയി സുബര്ക്കത്തിലെത്തണമെന്നാണ്. ഹജ്ജിനു താന്‍ മാത്രമല്ല, ഭാര്യ അയിശുമ്മയും കൂടെ പോരണമെന്നാണ് അയാളുടെ ആഗ്രഹം. അതിനുവേണ്ടി കുറച്ചുപണം അയാള്‍ കരുതിവച്ചിട്ടുണ്ട്. ഭാര്യഅവരുടെ സമ്പാദ്യക്കുടക്കയും പൊട്ടിച്ച് എണ്ണി. അബു ടൌണില്‍ പോയി പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തു. രണ്ടാള്‍ക്കും പാസ്പോര്‍ട്ടും കിട്ടി. ഹജ്ജിന്റെ ക്ളാസില്‍പോയി എല്ലാം മനസ്സിലാക്കി. അറക്കമില്ലു നടത്തുന്ന മാപ്പിളയ്ക്ക് മുറ്റത്തു നിന്ന പ്ളാവുകൊടുത്ത് 50000 രൂപ വാങ്ങി. കിട്ടിയപണം ട്രാവല്‍ ഏജന്‍സിയെ ഏല്പിച്ചു.<br />അങ്ങനെ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി.<br /><br />ഹജ്ജിന് പുറപ്പെടാന്‍ അബുവും സഹധര്‍മ്മിണിയും സജ്ജമായി. അവര്‍ രണ്ടാളും ചേര്‍ന്ന് അയല്പക്കങ്ങളില് ചെന്ന് തങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്െടങ്കില്‍ ക്ഷമിക്കണമെന്നു പറഞ്ഞ് ക്ഷമ ചോദിക്കുകയും ചെയ്തു. അള്ളാഹുവിന്റെ അടുത്തു ചെല്ലുമ്പോള്‍ ഒരു കടവും ബാക്കി വയ്ക്കരുതെന്നാണ് അബുവിന്റെ ആഗ്രഹം. അയല്‍ക്കാര്‍ അമ്പരന്നു. അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ഹജ്ജിനുപോകുന്ന ഒരാള്‍ എന്തിനാണ് മാപ്പപേക്ഷയുമായി വരുന്നതെന്ന സന്ദേഹം അവരുടെ മുഖത്തു നിഴലിച്ചു. അവര്‍ അബുവിനെയും കുടുംബത്തെയും ആശ്ളേഷിച്ച് യാത്രയാക്കി. ഓരോരുത്തരോടും യാത്ര പറയുമ്പോള്‍ അബുവിന്റെ കണ്ണുനിറഞ്ഞു. ശബ്ദം ഇടറി. ഗദ്ഗദകണ്ഠനായി അബു ഓരോ വീട്ടില്‍ നിന്നും പടിയിറങ്ങി. അപ്പോഴാണ് ഓര്‍ത്തത്, പണ്െടാരിക്കല് അയല്പക്കത്തു താമസിച്ചിരുന്ന ദിവാകകരനുമായി അല്പം രസക്കേടുണ്ടായി. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ അല്ലറ ചില്ലറ 'കശപിശ' യുമുണ്ടായി. ഇപ്പോള്‍ അയാള്‍ കുറച്ചു ദൂരെയെവിടെയോ ആണു താമസം. അയാളെക്കൂടി കണ്െടത്തി മാപ്പപേക്ഷിച്ചില്ലെങ്കില്‍ അള്ളാഹു മാപ്പാക്കില്ല. അബുവും ഭാര്യയും അയാളെ തേടിപ്പോയി. വീടുകണ്ടുപിടിച്ചു മാപ്പിരക്കാന്‍ ചെന്ന അബു കണ്ടത് തളര്‍വാതം പിടിപെട്ടു കിടക്കുന്ന ദിവാകരനെയാണ്. രണ്ടാളും പരസ്പരം കണ്ടു. മാപ്പു പറഞ്ഞു കരഞ്ഞു.<br /><br />അബുവിന് ഇനിയാരോടും ക്ഷമചോദിക്കാനില്ല. ഹജ് തീര്‍ത്ഥാടനത്തിനൊടുവില്‍ മക്കയുടെ മണ്ണില്‍ കബറടങ്ങിയാല് കൂടുതല്‍ സന്തോഷമായി. അള്ളാഹുവിന്റെ മനസ്സ് ആര്‍ക്കറിയാം? അവര്‍ രണ്ടാളും ബസ് കയറി നാട്ടിലെത്തി. അപ്പോഴാണ് അറിയുന്നത് വീടിനു മുന്നിലെ പ്ളാവുമുറിച്ചു. അകംപൊള്ളയായിരുന്നു. അന്‍പതിനായിരം രൂപ വില പറഞ്ഞ മാപ്പിളയ്ക്ക് ഒന്നും കിട്ടില്ല. എന്നുമാത്രമല്ല, നഷ്ടം വരികയും ചെയ്യും. അബുവിന്റെ മനസ്സ് അതിനു കൂട്ടുനില്ക്കാനൊരുക്കമല്ല. അയാള്‍ വാങ്ങിയ പൈസ മാപ്പിളയ്ക്കു തിരികെക്കൊടുത്തു. അയാളതു വാങ്ങാന്‍ മടിച്ചപ്പോള്‍ നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ചു. "കച്ചവടത്തില്‍ നഷ്ടവും ലാഭവും വരും. അതു സാരമില്ല.'' എന്ന മാപ്പിളയുടെ നീതിസാരത്തെ അയാള്‍ വകവയ്ക്കുന്നില്ല. ഒരു യഥാര്‍ത്ഥ മുസല്മാനാകാനാണ് അബുവിന്റെ ശ്രമം. ഹജ്ജിനു പോവുന്നതു മുടങ്ങിയാലും ജീവിതത്തില്‍ കടങ്ങള്‍ ബാക്കി വയ്ക്കരുതെന്നാണ് അബുവിന്റെ നീതിശാസ്ത്രം. അയല്പക്കത്തെ നാരായണമോനോന്‍ അയാള്‍ക്ക് താന്‍ സൂക്ഷിച്ചുവച്ചിരുന്ന പണപ്പൊതി നീട്ടി. പണമില്ലാത്തതുകൊണ്ട് ഹജ്ജിനുള്ള യാത്ര മുടക്കേണ്ട എന്നാണ് അയാളുടെ പക്ഷം. അബുവിന് ഇഷ്ടമുള്ളപ്പോള്‍ തിരികെക്കൊടുത്താല്‍ മതി. യാത്ര നടക്കട്ടെ എന്നയാള്‍ പറഞ്ഞു. അബു നബിവചനങ്ങള്‍ ഓര്‍ത്തു. അന്യരില്‍നിന്നു പണം വാങ്ങി ഹജ് തീര്‍ത്ഥാടനം നടത്തിയാല്‍ അതിനു ഫലപ്രാപ്തി ഉണ്ടാവുകയില്ല. അതു വേണ്ട മോനോനേ, എന്നു പറഞ്ഞ് അബു പണം നിരസിച്ചു. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ! എന്നു പ്രാര്‍ത്ഥിക്കാനും അയാള്‍ മറന്നില്ല. അബു കണ്ണുകള്‍ തുറന്ന് ഹൃദയം വിങ്ങി. അവിടെ നിന്നിറങ്ങുമ്പോള്‍ നമ്മുടെ മനസ്സും ഒരുനിമിഷം വിങ്ങും. കണ്ണുകള്‍ ഈറനണിയും. ട്രാവല്‍ ഏജന്‍സി ഉടമയും ദയാലുവായി യാത്രയ്ക്കുള്ള പണം കൊടുത്താല്‍ മതി, രണ്ടാളും ഇപ്പോള്‍ ഹജ്ജ് യാത്ര മുടക്കേണ്ട എന്നു പറഞ്ഞു. അതിനും വഴങ്ങിയില്ല, അബു. അവിടെയും നബി വചനങ്ങള്‍ അയാള്‍ക്കു തുണയായി.<br /><br />എല്ലാം വിഷമതകളും വേദനകളും ഉള്ളിലൊതുക്കി, ഹജ്ജ് യാത്ര തരപ്പെടാനാവാതെ ഉടഞ്ഞ മനസ്സുമായി ആടിയാടി നീങ്ങുന്ന അബുവിന്റെ ചിത്രം നിങ്ങളെ അലോസരപ്പെടുത്തും, അബു നിങ്ങളുടെ സഹോദരനാണെന്നു തോന്നും. അബുവിന്റെ മനസ്സിന്റെ വിങ്ങല്‍ നിങ്ങളുടെ മനസ്സിന്റെ വിങ്ങലായി മാറും. അബുവിനെ സഹായിക്കാന്‍ നിങ്ങളുടെ മനസ്സും സന്നദ്ധമാകും. ആരാണ് പറഞ്ഞത് അബു എന്ന മുസ്ളീം നിങ്ങളുടെ സഹോദരനല്ല എന്ന്?<br /></span></p><br /><br />author: തേക്കിന്‍കാട് ജോസഫ്Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com4tag:blogger.com,1999:blog-1829619390829715161.post-43943744514840619392011-02-24T20:36:00.000-08:002011-02-25T00:12:51.789-08:00ഫാത്തിമായിലെ മരിയന്‍ ദര്ശങ്ങള്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglvrRoKXRAjkJapVkkNE7xShmWXUoJl6varn9fzMKqUKkIkzUEaTWtRNdNk8GDPSo7K210y3XFzUiOzDf9p_OeM-kiHQwOXGYRI3myqaOzG0MnMNF82L8DvIsaDf3VDXIAF8gfxP-EwTFB/s1600/images5.jpeg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 114px; height: 171px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglvrRoKXRAjkJapVkkNE7xShmWXUoJl6varn9fzMKqUKkIkzUEaTWtRNdNk8GDPSo7K210y3XFzUiOzDf9p_OeM-kiHQwOXGYRI3myqaOzG0MnMNF82L8DvIsaDf3VDXIAF8gfxP-EwTFB/s320/images5.jpeg" alt="" id="BLOGGER_PHOTO_ID_5577511370815423746" border="0" /></a><p align="justify"><span style="font-size:120%;">പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നിന്നും 90 കി.മി. അകലെയുള്ള മലയോര ഗ്രാമമായ ഫാത്തിമയില്‍ <a href="http://en.wikipedia.org/wiki/L%C3%BAcia_Santos">ലൂസി(10)</a>,<a href="http://en.wikipedia.org/wiki/Jacinta_and_Francisco_Marto">ഫ്രാന്‍സിസ്കോ(9),ജസീന്ത(7)</a> എന്നീ ആട്ടിടയരായ കൊച്ചുകുട്ടികള്‍ക്ക് 1917 മെയ് മാസം മുതല്‍ ഒക്ടോബര്‍ വരെയുള്ള എല്ലാ പതിമൂന്നാം തിയതിയും പരിശുദ്ധ മാതാവിന്റെ ദര്‍ശനം ലഭിച്ചതാണ് ഫാത്തിമാ ദര്‍ശനം എന്ന് അറിയപ്പെടുന്നത് . കത്തോലിക്കാ സഭ <span><span>ഔ</span></span>ദ്യോ<span><span>ഗികമായി</span></span> അംഗീകരിച്ചിട്ടുള്ള അപൂര്‍വം <a href="http://en.wikipedia.org/wiki/Marian_apparition">മരിയന്‍ ദര്‍ശങ്ങളില്‍</a> ഒന്നാണ് ഇത്. അവിടെ പ്രത്യക്ഷപ്പെട്ട മാതാവ് <a href="http://en.wikipedia.org/wiki/Our_Lady_of_F%C3%A1tima">Our Lady of Fatima</a> എന്നും Our Lady of the Rosary of Fatima എന്നും അറിയപ്പെടുന്നു. 1917 മെയ് 13 ഞായറാഴ്ചയാണ് '<a href="http://en.wikipedia.org/wiki/Cova_da_Iria">കൊവേദേ -ഇറിയ</a>' എന്ന മലഞെചരുവില് വെച്ച് ആദ്യത്തെ ദര്‍ശനമുണ്ടാകുന്നത് .പതിവായി ആടിനെ മേയിക്കാന്‍ പോകുന്ന വഴിക്ക് അഭിമുഖമായി നില്ക്കുന്ന ഓക്കുമരത്തിനു മുകളില്‍ തിളങ്ങുന്ന പ്രകശത്തിനുള്ളില് ഒരു സ്ത്രീയുടെ രൂപം കുട്ടികള്‍ കണ്ടു -<span style="color: rgb(255, 0, 0); font-weight: bold;">vision was brighter than the sun, shedding rays of light clearer and stronger than a crystal ball filled with the most sparkling water and pierced by the burning rays of the sun.</span> തുടര്‍ന്നുള്ള ആറുമാസങ്ങളിലെയും 13 ആം തിയതി ഇതേ സ്ഥലത്തുവരാനും,ഞാന്‍ ആരെന്നും എന്തുചെയ്യണമെന്നും പിന്നീട് അറിയിക്കുമെന്നും ദര്‍ശനത്തില്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ട സ്ത്രീ അവരെ അറിയിച്ചു. തുടര്‍ന്ന് യുദ്ധം (ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത് ) അവസാനിക്കുവാനും ലോകസമാധാനത്തിനായി ജപമാല ചോല്ലുവാനും നിര്‍ദേശിച്ചുകൊണ്ട് ആദ്യത്തെ ദര്‍ശനം അവസാനിക്കുന്നു .<br /><br /><span style="font-weight: bold;">1917 </span><span style="font-weight: bold;">ജൂണ്‍</span><span style="font-weight: bold;"> 13</span><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPO-lHLpvbsmnUAE2ktHhzuqZKw29xF1ZnzvH_QhZvVO42FWZJiggngpClOckRCCGIUdzbE-NGwNHdFIvgIv8f7u9c0Z4qbHby9wU-Y-vLUkznwtLOlyoYMytHKcM5XJOXPuVnahlyxvxa/s1600/200px-ChildrensofFatima.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 200px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPO-lHLpvbsmnUAE2ktHhzuqZKw29xF1ZnzvH_QhZvVO42FWZJiggngpClOckRCCGIUdzbE-NGwNHdFIvgIv8f7u9c0Z4qbHby9wU-Y-vLUkznwtLOlyoYMytHKcM5XJOXPuVnahlyxvxa/s320/200px-ChildrensofFatima.jpg" alt="" id="BLOGGER_PHOTO_ID_5577511375641459570" border="0" /></a><span>എഴുപതോളം</span> ആളുകള്‍ ദര്‍ശനം കാണാന്‍ എത്തിയിരുന്നെങ്കിലും മറ്റാര്‍ക്കും ഒന്നും കാണുവാന്‍ സാധിച്ചില്ല .ജപമാല ചൊല്ലാനും .ഓരോ രഹസ്യങ്ങള്‍ക്ക് ശേഷവും താഴെപ്പറയുന്ന പ്രാര്‍ത്ഥന ചെല്ലാനും മാതാവ് നിര്‍ദ്ദേശിക്കുന്നു . ഇത് ഫാത്തിമ ജപം എന്ന് അറിയപ്പെടുന്നു.<br /><br />"<span style="color: rgb(51, 204, 0);">ഓ</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">എന്റെ</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ഈശോയെ</span><span style="color: rgb(51, 204, 0);"> ,</span><span style="color: rgb(51, 204, 0);">ഞങ്ങളുടെ</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">പാപങ്ങള്‍</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ക്ഷമിക്കണമേ</span> .<span style="color: rgb(51, 204, 0);">നരഗാഗ്നിയില്‍</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">നിന്ന്</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ഞങ്ങളെ</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">രക്ഷിക്കണമേ</span><span style="color: rgb(51, 204, 0);"> .</span><span style="color: rgb(51, 204, 0);">എല്ലാ</span> <span style="color: rgb(51, 204, 0);">ആത്മാക്കളെയും</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">വിശിഷ്യ</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">അങ്ങേ</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">സഹായം</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">ഏറ്റവും</span> <span style="color: rgb(51, 204, 0);">ആവശ്യമായിരിക്കുന്നവരെയും</span><span style="color: rgb(51, 204, 0);"> </span><span style="color: rgb(51, 204, 0);">സ്വര്‍ഗത്തിലേക്കാനയിക്കണമേ</span>"<br /><br />ഫ്രാന്‍സിസ്കോയും ജെസീന്തയും ചെറുപ്പത്തിലെ മരിക്കുമെന്നും ലൂസി ദീര്‍ഘകാലം ജീവിചിരിക്കുമെന്നും അന്നത്തെ ദര്‍ശനത്തില്‍ അവരോടു വെളിപ്പെടുത്തുന്നു.<br /><br /><br /><span style="font-weight: bold;">1917 </span><span style="font-weight: bold;">ജൂലൈ</span><span style="font-weight: bold;"> 13</span><br /><br />എല്ലാ ദിവസവും കൊന്ത ചെല്ലുക, യുദ്ധം അവസാനിക്കാനും ലോകസമാധാനത്തിനും പ്രാര്‍ഥികുക തുടങ്ങിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒക്ടോബറില്‍ താനാരെന്നു വെളിപ്പെടുത്തുമെന്നും സകലരും കാണുന്നതിനും വിശ്വസിക്കുന്നതിനും വേണ്ടി അന്ന് ഒരത്ഭുതം പ്രവര്‍ത്തിക്കുമെന്നും അറിയിക്കുന്നു .തുടര്‍ന്ന് ഒരു അത്ഭുതം നടക്കുകയും ഒരു അഗ്നിസമുദ്രത്തിന്റെ തീരത്ത് തങ്ങള്‍ നില്ക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു .തീജ്വാലകള്‍ക്കുള്ളില്‍ പിശാചുക്കളെയും നശിച്ച ആത്മാക്കളെയും അവര്‍ കണ്ടു .ഇത് ഫാത്തിമായിലെ <span style="font-weight:bold;">ഒന്നാമത്തെ രഹസ്യം</span> എന്ന് അറിയപ്പെടുന്നു.യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്നും ദൈവത്തെ എതിര്‍ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ 11 ആം പീയൂസിന്റെ കാലത്ത് ഇതിലും വലിയ യുദ്ധം പോട്ടിപ്പുറപ്പെടുമെന്നും മുന്നറിയിപ്പ് കൊടുക്കുന്നു .റഷ്യയെ തന്റെ വിമലഹൃടയത്തിനു സമര്‍പ്പിക്കാനും അഞ്ച് ആദ്യ ശനിയാഴ്ചകളില്‍ വി .കുര്‍ബാന സ്വീകരിക്കുവാനും ആവശ്യപ്പെട്ടു. റഷ്യയെ തന്റെ വിമലഹൃടയത്തിനു സമര്‍പ്പിക്കാനുള്ള നിര്‍ദേശം ഫാത്തിമായിലെ <span style="font-weight:bold;">രണ്ടാമത്തെ രഹസ്യം</span> എന്ന് അറിയപ്പെടുന്നു. അന്ന് റഷ്യയില്‍ കംമ്യുണിസ്റ്റു ഭരണം ആരംഭിച്ചിരുന്നില്ല .ഇവയെല്ലാം ഒരു രഹസ്യമായി സൂക്ഷിക്കാനും നിര്‍ദേശിക്കുന്നു .<br /><br /><span style="font-weight: bold;">1917 </span><span style="font-weight: bold;">ആഗസ്റ്റ്</span><span style="font-weight: bold;"> 13</span><br /><br />മാതാവ് പ്രത്യക്ഷപ്പെടും എന്നറിയിച്ചിരുന്ന ദിവസം ഫാത്തിമ ഉള്‍പ്പെടുന്ന ഒവ്രെമിലെ മേയര്‍ കുട്ടികളെ ജയ്ലിലടച്ചു .ഒടുവില്‍ ജനങ്ങള്‍ അക്രമാസക്തമാകും എന്ന് ഭയന്ന് പിറ്റേ ദിവസം കുട്ടികളെ ജയിലില്‍ നിന്നും വിട്ടയച്ചു .തുടര്‍ന്ന് 19 ആം തിയതി ഭാവാലിഞ്ഞോസ് എന്നാ സ്ഥലത്ത് വെച്ച് ദര്‍ശനം ഉണ്ടായി .അവിടെ വരുന്നത് തുടരാനും പാപികള്ക്കുണ്ടി പ്രാര്ഥികാനും വീണ്ടും നിര്‍ദേശിക്കുന്നു.<br /><br /><span style="font-weight: bold;">1917 </span><span style="font-weight: bold;">സെപ്തംബര്‍</span><span style="font-weight: bold;"> 13</span><br /><br />ഒരു അത്ഭുതം പ്രവര്‍ത്തിക്കാന്‍ ലൂസി മാതാവിനെ നിര്‍ബന്ധിക്കുന്നു .ഒക്ടോബര്‍ വരെ കാത്തിരിക്കാന്‍ മറുപടി .മുപ്പതിനായിരത്തോളം ആളുകള്‍ അന്ന് അവിടെ വന്നിരുന്നതായി കരുതപ്പെടുന്നു .പലരും ഒരു പ്രകാശഗോളം, കണ്ടതായി സാക്ഷ്യപ്പെടുത്തി .കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്കും മാതാവിനെ കാണാന്‍ സാധിച്ചില്ല .<br /><br /><span style="font-weight: bold;">1917 </span><span style="font-weight: bold;">ഒക്ടോബര്‍</span><span style="font-weight: bold;"> 17</span><br /><br />ഇത് അവസാന ദര്‍ശനമാണ്."ഞാന്‍ ജപമാലരാജ്ഞിയാണ്" എന്ന് അവള് വെളിപ്പെടുത്തി .ഒക്ടോബര്‍ മാസമായപ്പോഴേക്കും ഫാത്തിമാ സംഭവങ്ങള്‍ പോര്‍ട്ടുഗല്‍ മുഴുവനെയും ഇളക്കി മറിച്ചു .പത്രങ്ങളും മാസികകളും ഫാത്തിമ ദര്‍ശനത്തിനു വളരെയധികം പ്രാധാന്യം നല്കി .ഒക്ടോബറില്‍ വലിയൊരു അത്ഭുതം നടക്കും എന്ന വാര്‍ത്ത കേട്ട് റിപ്പോര്‍ട്ടര്‍മാരും ഫോട്ടോ ഗ്രാഫര്‍മാരും ഓടിക്കൂടി .അങ്ങനെ എഴുപതിനായിരത്തോളം ആളുകള്‍ ഫാത്തിമായില്‍ ഒരുമിച്ചുകൂടി .12 ആം തിയതി രാത്രി മുഴുവനും 13 ആം തിയതി പ്രഭാതത്തിലും കനത്ത മഴയായിരുന്നു .13 ആം തിയതി പതിവുപോലെ കുട്ടികള്‍ക്ക് മാത്രം മാതാവിന്റെ ദര്‍ശനമുണ്ടായി .ഒരു ചാപ്പല്‍ പണിയാന്‍ നിര്‍ദേശിക്കുന്നു.അവസാനം മുന്‍പ് അറിയിച്ചിരുന്ന അത്ഭുതം അവിടെ കൂടിയിരുന്ന എല്ലാവര്ക്കും കാണപ്പെട്ടു .സംഭവസ്ഥലത്തിനും കിലോമീറ്ററുകള്‍ക്കപ്പുറം നിന്നിരുന്നവരും ഈ അത്ഭുതം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.<br /><br /><span style="font-weight: bold;">അത്ഭുതം</span> (click <a href="http://en.wikipedia.org/wiki/Miracle_of_the_sun">here</a> for WIKI details..)<br /><br /><br /><span style="color: rgb(255, 0, 0);">ദിവ്യകന്യക</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">തന്റെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കൈകള്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">വിടര്‍ത്തുകയും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അതില്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">നിന്നും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പ്രകാശകിരണങ്ങള്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">സൂര്യന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">നേരെ</span> <span style="color: rgb(255, 0, 0);">പ്രവഹിക്കുകയും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഉണ്ടായി</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">ക്രമേണ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">സൂര്യന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">മങ്ങി</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഒരു</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">വെള്ളിത്തളിക</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പോലെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ആയി</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">കണ്ണുകള്‍</span> <span style="color: rgb(255, 0, 0);">മറയ്ക്കാതെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ആര്‍ക്കും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">നേരിട്ട്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">സൂര്യനെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">നോക്കാന്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കഴിയുമായിരുന്നു</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">വിവിധ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കളറുകളിലുള്ള</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പ്രകാശം</span> <span style="color: rgb(255, 0, 0);">സൂര്യനില്‍നിന്നും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പ്രവഹിക്കാനാരംഭിച്ചു</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">തുടര്‍ന്ന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">സൂര്യന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കറങ്ങാന്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">തുടങ്ങി</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">ഭീമാകാരമായ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഒരു</span> <span style="color: rgb(255, 0, 0);">അഗ്നിചക്രം</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പോലെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അത്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കാണപ്പെട്ടു</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അതിനു</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ശേഷം</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അത്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ചലിക്കാന്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">തുടങ്ങി</span><span style="color: rgb(255, 0, 0);">.</span><span style="color: rgb(255, 0, 0);">സൂര്യന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">നൃത്തം</span> <span style="color: rgb(255, 0, 0);">ചെയ്യുന്നതുപോലെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അനുഭവപ്പെട്ടു</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">സൂര്യന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അതിന്റെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഭ്രമണപഥത്തില്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">നിന്നും</span> <span style="color: rgb(255, 0, 0);">വിട്ടുപോയതുപോലെയാണ്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അപ്പോള്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">എല്ലാവര്ക്കും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">തോന്നിയത്</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">ഭൂമിയെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഇടിച്ചു</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">തകര്‍ക്കാന്‍</span> <span style="color: rgb(255, 0, 0);">പോകുന്നതുപോലെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അത്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പെട്ടന്ന്</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ഭൂമിയുടെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">നേരെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പാഞ്ഞുവന്നു</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">ലോകം</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">അവസാനിക്കാന്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പോകുന്നു</span> <span style="color: rgb(255, 0, 0);">എന്നാണു</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">എല്ലാവരും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">കരുതിയത്</span><span style="color: rgb(255, 0, 0);">. </span><span style="color: rgb(255, 0, 0);">അല്പസമയത്തിനകം</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">എല്ലാം</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പൂര്‍വ്വസ്ഥിതിയിലായി</span><span style="color: rgb(255, 0, 0);"> .</span><span style="color: rgb(255, 0, 0);">എല്ലാം</span> <span style="color: rgb(255, 0, 0);">ശാന്തമായി</span><span style="color: rgb(255, 0, 0);"> .</span><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMUa6MS230EP_trck8qubHFMFeMDuMrgaS6odlTTv6Za1Q2pxi8CZY-ztra2lfD30VXKHVXIPYfyCOspYlITSgceoMzNCuTr8YbvQkBkGIVE9E0DDlrFLrzneACLNwoJySM-hvb1kcNssg/s1600/Newspaper_fatima.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 211px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMUa6MS230EP_trck8qubHFMFeMDuMrgaS6odlTTv6Za1Q2pxi8CZY-ztra2lfD30VXKHVXIPYfyCOspYlITSgceoMzNCuTr8YbvQkBkGIVE9E0DDlrFLrzneACLNwoJySM-hvb1kcNssg/s320/Newspaper_fatima.jpg" alt="" id="BLOGGER_PHOTO_ID_5577511380230070434" border="0" /></a></span>Columnist Avelino de Almeida of O Século (Portugal's most influential newspaper, which was pro-government in policy and avowedly anti-clerical), reported the following: "Before the astonished eyes of the crowd, whose aspect was biblical as they stood bare-headed, eagerly searching the sky, the sun trembled, made sudden incredible movements outside all cosmic laws - the sun 'danced' according to the typical expression of the people."<br /><br />Eye specialist Dr. Domingos Pinto Coelho, writing for the newspaper Ordem reported "The sun, at one moment surrounded with scarlet flame, at another aureoled in yellow and deep purple, seemed to be in an exceeding fast and whirling movement, at times appearing to be loosened from the sky and to be approaching the earth, strongly radiating heat".<br /><br />The special reporter for the 17 October 1917 edition of the Lisbon daily, O Dia, reported the following, "...the silver sun, enveloped in the same gauzy purple light was seen to whirl and turn in the circle of broken clouds...The light turned a beautiful blue, as if it had come through the stained-glass windows of a cathedral, and spread itself over the people who knelt with outstretched hands...people wept and prayed with uncovered heads, in the presence of a miracle they had awaited. The seconds seemed like hours, so vivid were they."<br /><span style="font-size:120%;"><br />ഇതോടെ ഫാത്തിമായിലെ ദര്‍ശനങ്ങള്‍ അവസാനിക്കുന്നു ..<br /><br /><span style="font-weight: bold;">ദര്‍ശങ്ങള്‍ക്ക്</span><span style="font-weight: bold;"> </span><span style="font-weight: bold;">ശേഷം</span><br /><br />ഫ്രാന്‍സിസ്ക്കോയും ജസീന്തായും യഥാക്രമം 1919 ലും 1920 ലും പകര്ച്ചവ്യാതിമൂലം അന്തരിച്ചു.13 May 2000 നു മഹാനായ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി . ലൂസി sisters of saint Dorothe എന്നാ സന്യാസിനി സഭയില്‍ ചേര്‍ന്നു .തുടര്‍ന്ന് 1947 ല്‍ പോര്‍ച്ചുഗലില്‍ തന്നെയുള്ള കൊയിബ്രയിലെ Discalced Carmelite സഭയില്‍ അംഗമായി . ലൂസിക്ക് തുടര്‍ന്നും ദര്‍ശനങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു .ദര്‍ശനത്തില്‍ പറഞ്ഞിരുന്നതിന് പ്രകാരം അതികം താമസിയാതെ തന്നെ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു .എന്നാല്‍ ലോകം മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിഞ്ഞില്ലെന്കില് ആദ്യത്തേതിനേക്കാള്‍ ഭയാനകമായ ഒരു യുദ്ധം വീണ്ടും ഉണ്ടാകുമെന്നും,യുദ്ധം ,ക്ഷാമം,പീഡനം ഇവയിലൂടെയുള്ള സഭയുടെയും ലോകത്തിന്റെയും ശുദ്ധീകരനത്ത്തിനു മുന്നോടിയായി ദൈവം ഒരു അടയാളം നല്‍കുമെന്നും മാതാവ് 1917 ജൂലൈ 13 ന് വെളിപ്പെടുത്തിയിരുന്നു . പറഞ്ഞിരുന്നതിന് പ്രകാരം 1938 ജനുവരി 25-26 തിയതികളില്‍ യൂറോപ്പിലും അമേരിക്കയിലും രാത്രിയില്‍ അസാധാരണമായ ഒരു വെളിച്ചം കാണപ്പെട്ടു .അത്യപൂര്‍വ്വമായ ഈ പ്രകാശത്തെ ശാസ്ത്രഞ്ന്മാര് '<a href="http://en.wikipedia.org/wiki/Aurora_borealis">ഓറോറ ബോറിയാലിസ്</a>' എന്ന പേരിലാണ് വിളിക്കുന്നത് .1709 നു ശേഷം ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂഭാഗങ്ങളില്‍ അനുഭവപ്പെട്ട ഒന്നായിരുന്നു അത്. ദര്‍ശനത്തില്‍ മാതാവ് പ്രവചിച്ച അടയാളം ഇതായിരുന്നു എന്ന് തുടര്‍ന്ന് ലൂസി തന്റെ രൂപത മെത്രാന് എഴുതി . 1939 സെപ്റ്റംബര്‍ 1 നു ഹിറ്റ്ലര്‍ പോളണ്ട് ആക്രമിച്ചതോടുകൂടി രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു.<br /><br />1929 ജൂണ്‍ 13 ന് ലൂസിക്ക് മാതാവിന്റെ മറ്റൊരു ദര്‍ശനമുണ്ടായി .റഷ്യയെ തന്റെ വിമല ഹൃദയത്തിനു പ്രതിഷ്ടികാനുള്ള സമയമായി എന്ന് നിര്‍ദേശിക്കുന്നു("But in the end, My Immaculate Heart will triumph. The Holy Father (and the remaining bishops) will consecrate Russia to Me. Russia will be converted and a period of peace will be given to mankind") .ഇതേ തുടര്‍ന്ന് ലൂസി തന്റെ ആത്മീയ പിതാവായ ഫാ:ജോസ് ബര്‍ണാര്‍ഡോ കാല്വിസിനെ ഈ സന്ദേശം അറിയിച്ചു .അദ്ദേഹം അത് ലീറായിലെ മെത്രാന് കൈമാറി .പക്ഷെ 11 ആം പീയൂസ് മാര്‍പാപ്പയ്ക്ക് കിട്ടിയതായി യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല .പിന്നീട് സന്ദേശം റോമിലെത്തിയെങ്കിലും റഷ്യയെ മാതാവിന് പ്രതിഷ്ടിച്ചില്ല .സോവ്യറ്റ് യൂണിയനിലാകട്ടെ കമ്യൂണിസം അതിന്റെ എല്ലാ ഭീകരതകളോടും കൂടി താന്ധവമാടുകയും ചെയ്തു .<br /><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioQYuCl-e0noz2yBJg6Lc_IAuREI0qM0V5Gqeiz5QmAng4cxyYArOX0EqK24NG-9t_ZRwwU3rBtY9gdvWamxV0UlTQV39moYkI3AJgzuqsEIfoLor3ZYOXWOP5RSwCbJGzg8nN18zJgQ1j/s1600/images.jpeg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 195px; height: 133px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioQYuCl-e0noz2yBJg6Lc_IAuREI0qM0V5Gqeiz5QmAng4cxyYArOX0EqK24NG-9t_ZRwwU3rBtY9gdvWamxV0UlTQV39moYkI3AJgzuqsEIfoLor3ZYOXWOP5RSwCbJGzg8nN18zJgQ1j/s320/images.jpeg" alt="" id="BLOGGER_PHOTO_ID_5577511381939106082" border="0" /></a>1984 ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ അടുത്ത സുഹൃത്തും മോസ്ക്കൊയുടെ സ്ഥാനിക മെത്രാനുമായ ബിഷപ് പോള്‍ എം ഞിലിക്ക റഷ്യയിലെത്തി .ക്രെംലിനിലെ വിശുദ്ധ മിഖായേലിന്റെ ദേവാലയത്തില്‍ വച്ച് മാര്‍ച്ച് 15 ആം തിയതി റഷ്യയെ മറിയത്തിന്റെ വിമല ഹൃദയത്തിനായി പ്രതിഷ്ടിച്ചു .1984 മാര്‍ച്ച് 15 ന് പരിശുദ്ധ പിതാവ് സഭയിലെ ഭൂരിപക്ഷം മേത്രാന്മാരുമായി ചേര്‍ന്ന് മാതാവിന്റെ വിമലഹൃദയത്തിനു റഷ്യയെ കാഴ്ചവച്ചു .1989 ല്‍ കമ്യുണിസ്റ്റു സാമ്രാജ്യത്തിന്റെ തകര്‍ച്ച ആരംഭിചു. ആ വര്‍ഷം ഡിസംബര്‍ ഒന്നിന് സോവ്യറ്റ് പ്രസിഡന്റ് വത്തിക്കാനിലെത്തി പോപ് ജോണ്‍ പോള്‍ രണ്ടാമനെ സന്ദര്‍ശിച്ചു .<br /><br /><span style="font-weight: bold;">ഫാത്തിമായിലെ</span><span style="font-weight: bold;"> </span><span style="font-weight: bold;">മൂന്നാമത്തെ</span><span style="font-weight: bold;"> </span><span style="font-weight: bold;">രഹസ്യം</span> (<a href="http://en.wikipedia.org/wiki/Three_Secrets_of_Fatima">Three Secrets of Fatima</a>)<br /><br />നരകത്തിന്റെ ദര്‍ശനം ,<a href="http://en.wikipedia.org/wiki/Consecration_of_Russia">റഷ്യയെ വിമലഹൃദയത്തിനു സമര്‍പ്പിക്കുക</a> തുടങ്ങിയ രഹസ്യങ്ങള്‍ അതാത് കാലത്ത് തന്നെ വെളിപ്പെടുത്തി എങ്കിലും മൂന്നാമത്തെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദേശമാണ് ലൂസിക്ക് ലഭിച്ചത് .</span><br /><br /><span style="font-weight:bold;">The first secret</span> was a vision of Hell, which Lúcia describes in her Third Memoir, as follows:<br /><br />"Our Lady showed us a great sea of fire which seemed to be under the earth. Plunged in this fire were demons and souls in human form, like transparent burning embers, all blackened or burnished bronze, floating about in the conflagration, now raised into the air by the flames that issued from within themselves together with great clouds of smoke, now falling back on every side like sparks in a huge fire, without weight or equilibrium, and amid shrieks and groans of pain and despair, which horrified us and made us tremble with fear. The demons could be distinguished by their terrifying and repulsive likeness to frightful and unknown animals, all black and transparent. This vision lasted but an instant. How can we ever be grateful enough to our kind heavenly Mother, who had already prepared us by promising, in the first Apparition, to take us to heaven. Otherwise, I think we would have died of fear and terror."<br /><br /><span style="font-weight:bold;">The second secret</span> included Mary's instructions on how to save souls from Hell and convert the world to the Roman Catholic faith, also revealed by Lúcia in her Third Memoir:<br /><br />"You have seen hell where the souls of poor sinners go. To save them, God wishes to establish in the world devotion to my Immaculate Heart. If what I say to you is done, many souls will be saved and there will be peace. The war is going to end: but if people do not cease offending God, a worse one will break out during the Pontificate of Pius XI. When you see a night illuminated by an unknown light, know that this is the great sign given you by God that he is about to punish the world for its crimes, by means of war, famine, and persecutions of the Church and of the Holy Father. To prevent this, I shall come to ask for the consecration of Russia to my Immaculate Heart, and the Communion of reparation on the First Saturdays. If my requests are heeded, Russia will be converted, and there will be peace; if not, she will spread her errors throughout the world, causing wars and persecutions of the Church. The good will be martyred; the Holy Father will have much to suffer; various nations will be annihilated. In the end, my Immaculate Heart will triumph. The Holy Father will consecrate Russia to me, and she shall be converted, and a period of peace will be granted to the world."<br /><br /><span style="font-size:120%;"><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVQe0uMoYbtLZ13tIoVQ1W0lR6y8JukEE5nz6fjihk8mPUEOfd2CVm2D9dwjQanacqf9nmm9S9nvhmrV5S_o8nutVqzExHGd5gtkEfTadHcdMtEunaXn_NLv4a8rL7zErPiO5C3SwIJovc/s1600/pope.jpeg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 113px; height: 172px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVQe0uMoYbtLZ13tIoVQ1W0lR6y8JukEE5nz6fjihk8mPUEOfd2CVm2D9dwjQanacqf9nmm9S9nvhmrV5S_o8nutVqzExHGd5gtkEfTadHcdMtEunaXn_NLv4a8rL7zErPiO5C3SwIJovc/s320/pope.jpeg" alt="" id="BLOGGER_PHOTO_ID_5577511384732059410" border="0" /></a>1957 ല്‍ പരിശുദ്ധ സിംഹാസനം മൂന്നാം രഹസ്യം എഴുതിയ കടലാസ് ആവശ്യപ്പെട്ടു .അതുവരെയും ആ സന്ദേശം സീല്‍ ചെയ്ത കവറില്‍ ലിയറായിലെ മേത്രാസന അരമനയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു .സഹായ മെത്രാനായിരുന്ന ബിഷപ് സെന്റൊയ്ക്ക് ഈ രേഖ ലിയറായില് നിന്നും എത്തിച്ചുകൊടുത്തു. സീല്‍ ചെയ്ത കവര്‍ 1957 ഏപ്രില്‍ ആറിന് റോമിലെത്തി . അത് "പരിശുദ്ധ സിംഹാസനത്തിനുള്ള രഹസ്യം " എന്നെഴുതിയ കുറിപ്പോടെ ഒരു ചെറിയ പെട്ടിയില്‍ മാര്‍പാപ്പയുടെ ഓഫീസില്‍ സൂക്ഷിക്കപ്പെട്ടു . എന്നാല്‍ 12 ആം പീയൂസ് മാര്‍പാപ്പ ആ സന്ദേശം വായിച്ചില്ല എന്നാണു കരുതുന്നത്. കാരണം 1959 ല്‍ 23 ആം യോഹന്നാന് മാര്‍പാപ്പ ആ സന്ദേശം വായിക്കാനായി എടുത്തപ്പോഴും അതിന്റെ കവര്‍ മുദ്ര പൊട്ടിക്കാത്ത നിലയിലായിരുന്നു. പരിശുദ്ധ പിതാവും തിരുസിംഹാസനത്തിന്റെ പ്രിഫെക്റ്റ് ആയിരുന്ന കര്‍ദ്ദിനാള്‍ ഒറ്റൊവിയാനിയും സന്ദേശം വായിച്ചെങ്കിലും അതിന്റെ ഉള്ളടക്കം പുറത്ത് വിട്ടില്ല .1960 ഫെബ്രുവരി എട്ടിന് ഒരു പോര്‍ട്ടുഗീസ് വാര്‍ത്താ ഏജന്‍സി വഴി പുറത്ത് വന്ന വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വായിക്കാന്‍ കഴിഞ്ഞത്. ഫാത്തിമായിലെ ദര്‍ശനങ്ങള്‍ സഭ അഗീകരിക്കുന്നുവെങ്കിലും മൂന്നു ഇടയബാലികമാരുടെ വാക്കുകളുടെ ആധികാരികയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ലെന്നുമാണ് .ജോണ്‍ 23 ആമനും ജോണ്‍ പോള്‍ രണ്ടാമനും ഈ രഹസ്യം പുറത്തു വിട്ടില്ല .1984 ആഗസ്റ്റില്‍ കാര്‍ഡിനല്‍ റാറ്റ്സിങ്ങര്‍ പറഞ്ഞു "ക്രൈസ്തവ ജീവിതത്തെയും വിശ്വാസത്തെയും ഭീഷണിപ്പെടുത്തുന്ന അപകടങ്ങളെക്കുറിച്ചാണ് ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം "</span><br /><br /><span style="font-weight:bold;">Third Secret</span><br /><br />The third secret, a vision of the death of the Pope and other religious figures, was transcribed by the Bishop of Leiria and reads:<br /><br />"After the two parts which I have already explained, at the left of Our Lady and a little above, we saw an Angel with a flaming sword in his left hand; flashing, it gave out flames that looked as though they would set the world on fire; but they died out in contact with the splendour that Our Lady radiated towards him from her right hand: pointing to the earth with his right hand, the Angel cried out in a loud voice: ‘Penance, Penance, Penance!' And we saw in an immense light that is God: ‘something similar to how people appear in a mirror when they pass in front of it' a Bishop dressed in White ‘we had the impression that it was the Holy Father'. Other Bishops, Priests, Religious men and women going up a steep mountain, at the top of which there was a big Cross of rough-hewn trunks as of a cork-tree with the bark; before reaching there the Holy Father passed through a big city half in ruins and half trembling with halting step, afflicted with pain and sorrow, he prayed for the souls of the corpses he met on his way; having reached the top of the mountain, on his knees at the foot of the big Cross he was killed by a group of soldiers who fired bullets and arrows at him, and in the same way there died one after another the other Bishops, Priests, Religious men and women, and various lay people of different ranks and positions. Beneath the two arms of the Cross there were two Angels each with a crystal aspersorium in his hand, in which they gathered up the blood of the Martyrs and with it sprinkled the souls that were making their way to God."<br /><span style="font-size:120%;"><br />2005 ഫെബ്രുവരി 13 നു തന്റെ 97 മത്തെ വയസില്‍ ലൂസി അന്തരിച്ചു .<br /><br />Related URLs..<br /><br /><a href="http://www.vatican.va/roman_curia/congregations/cfaith/documents/rc_con_cfaith_doc_20000626_message-fatima_en.html">THE MESSAGE<br />OF FATIMA -CONGREGATION FOR THE DOCTRINE OF THE FAITH</a><br /><a href="http://www.fatima.org/">Our Lady of Fatima</a><br /><a href="http://www.vatican.va/roman_curia/congregations/cfaith/documents/rc_con_cfaith_doc_20000626_message-fatima_en.html">Official Vatican Statement releasing the Third Secret of Fátima"</a><br /><br /><br />Images..<br /><br />1. Statue of 'our Lady of Fatima'<br />2. Lúcia Santos and her cousins, siblings Francisco Marto and Jacinta<br />3. Page from Ilustração Portuguesa, 29 October 1917, showing the crowd looking at the miracle of the sun during the Fátima apparitions attributed to the Virgin Mary.<br />4. Lúcia with Pope John Paul II<br />5. Pope Benedict XVIth visites to 'Sanctuary of Our Lady of Fátima' On 12 and 13 May 2010<br /></span></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com1tag:blogger.com,1999:blog-1829619390829715161.post-7278007028324623492011-02-17T20:52:00.000-08:002011-02-17T22:07:47.661-08:00ബൈബിളിലെ പ്രപഞ്ചസൃഷ്ടിബ്ലോഗര് സി.കെ. ബാബുവിന്റെ "<a href="http://mutiyans-1.blogspot.com/2011/02/blog-post_10.html">ഇതാണു് സാക്ഷാൽ പ്രപഞ്ചസൃഷ്ടി</a>" എന്നാ ലേഖനം ആണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നതിനുള്ള പ്രചോദനം<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGUFxmBEFFKVbf7Qwa3MOQfnPES0QaQAciNNdxh0MZpXrI7EZUxIjf17l8ot-0444R43enp5QUgA1HjKo1bBpGX7z4c9tUujqiPoDjZ1rplYkpGJAg2WYaLrBCgZhmpTUIj-pLnfnSITd3/s1600/images.jpeg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 186px; height: 139px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGUFxmBEFFKVbf7Qwa3MOQfnPES0QaQAciNNdxh0MZpXrI7EZUxIjf17l8ot-0444R43enp5QUgA1HjKo1bBpGX7z4c9tUujqiPoDjZ1rplYkpGJAg2WYaLrBCgZhmpTUIj-pLnfnSITd3/s320/images.jpeg" alt="" id="BLOGGER_PHOTO_ID_5574900988429583634" border="0" /></a><p align="justify"> <span style="font-size:120%;">ലോകസൃഷ്ടിയെയും മനുഷ്യ സൃഷ്ടിയെയും സംബന്ധിച്ച ഒന്നല്ല ,രണ്ടു സങ്കല്പ്പകഥകള് അഥവാ വിവരണങ്ങല്‍ ആണ് ഉല്പത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍ ഉള്ളത് , ഒന്നാമത്തെ വിവരണം ഉല്‍പ്പത്തി 1:1 മുതല്‍ 2:4 വരെയുള്ള വാക്യങ്ങളിലും , രണ്ടാമത്തേത് 2:5 മുതല്‍ 2:25 വരെയുള്ള വാക്യങ്ങളിലും വായിക്കാന്‍ കഴിയും .ഒന്നാമത്തെ വിവരണം ക്രിസ്തു വര്‍ഷത്തിനു മുന്‍പ് ഏതാണ്ട് ആറാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടക്ക് രൂപം കൊണ്ട ഒരു പുരോഹിത വിവരണമാണ് (P account of creation). രണ്ടാമത്തേതിനെ ആശ്രയിച്ചുള്ള ഒരു വിവരണമാണിതെങ്കിലും സ്വതന്ത്രവും വ്യത്യസ്തവുമായ ചില ചിന്താ രീതികളും ഇവിടെ കാണുവാന്‍ കഴിയും .രണ്ടാമത്തേതാണ് കൂടുതല്‍ പഴക്കമുള്ള സൃഷ്ടിവിവരണം .'യാഹ്വിസ്റ്റു' പാരബര്യത്തില്‍ നിന്നുള്ള ഒരു സൃഷ്ടിവിവരണമെന്നാണ് ബൈബിള്‍ പണ്ഡിതനമാര് ഇതിനെ വിശേഷിപ്പിക്കുന്നത്<br />(J account of creation). ആദിമാതാപിതാക്കളുടെ പതനത്തെ വിവരിക്കുന്ന മൂന്നാമാദ്ധ്യായവും ഈ പാരബര്യത്തില്‍ തന്നെ ഉള്‍പ്പെടും .ക്രിസ്തുവര്ഷത്തിനു മുന്‍പ് പത്താം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയ്ക്കാണ് ഇത് രൂപം കൊണ്ടതെന്ന് പറയാം .കൂടുതല്‍ കാവ്യാത്മകവും ഇതിഹാസംശങ്ങള് നിറഞ്ഞതുമാണ് ഈ വിവരണം .ദൈവം പൂഴിമണ്ണില് നിന്ന് ആദി മനുഷ്യന്റെ രൂപമുണ്ടാക്കി അതിന്റെ നാസാരന്ദ്രങ്ങളിലേക്ക് ജീവന്റെ ശ്വാസം നിശ്വസിച്ച് അതിനു ജീവന് നല്‍കുന്നതും ,ആദിമനുഷ്യന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ സൃഷ്ട്ടിക്കുന്നതും , ഭൌമിക പറുദീസ്സായില്‍ വച്ച് പമ്പ് ഹവ്വായോടു സംസാരിക്കുന്നതുമെല്ലാം ഇങ്ങനെയുള്ള ഇതിഹാസാശംങ്ങളാണ് . അതുപോലെ തന്നെ ഭൌമിക പറുദീസായും അതില്‍ നില്ക്കുന്ന നന്മതിന്മകളുടെ തിരിച്ചറിവിന്റെ വൃക്ഷവുമെല്ലാം ഭാവനാസൃഷ്ടങ്ങളാണ് .<br /><br /><br />ബൈബിളില്‍ മേല്പറഞ്ഞവ കൂടാതെ വേറെയും സൃഷ്ടിവിവരണങ്ങളുണ്ട് .സങ്കിര്ത്തനം 74:12-17;സുഭാഷിതങ്ങള്‍ 8:22-31 ; ജോബ് 38:4-11 തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ് .ലോകോല്പത്തിയെ മറ്റൊരു വിധത്തിലാണ് ഈ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ വീക്ഷിക്കുന്നത്. ലോകത്തിന്റെയും മനുഷ്യന്റെയും സൃഷ്ട്ടിയെയും പാപത്തിലെക്കുള്ള മനുഷ്യന്റെ പതനത്തെയും പറ്റിയുള്ള ശാസ്ത്രീയവും ചരിത്രപരവുമായ ഒരു പാഠമല്ല ബൈബിളിലെ ആദ്യത്തെ അദ്ധ്യായങ്ങള്‍ . എന്താണ് ഈ പ്രപഞ്ചത്തിന്റെയും അതിലെ വസ്തുക്കളുടെയും വിശിഷ്യ മനുഷ്യന്റെയും ആദികാരണം ?എന്താണ് അവയുടെ അന്തിമ ലക്ഷ്യം ?എങ്ങനെയാണ് മനുഷ്യന് തന്റെ അന്തിമലക്ഷയത്തിലെത്തി ചേരേണ്ടത് ? നന്മയും സൌഭാഗ്യവും ആഗ്രഹിക്കുന്ന മനുഷ്യന് തിന്മയും വേദനകളും ദുരിതങ്ങളും അവസാനം മരണവും അനുഭവപ്പെടുന്നതെന്തുകൊണ്ട് ? എവിടെനിന്നാണ് തിന്മ ലോകത്തിലേക്ക് വന്നത് ? ഇങ്ങനെ ഈ പ്രപഞ്ചത്തെയും മനുഷ്യനെയും മനുഷ്യന്റെ ജീവിതാനുഭവങ്ങളെയും പറ്റി പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ മനുഷ്യരും ചോദിക്കുന്ന മൌലികമായ ചില ചോദ്യങ്ങള്‍ക്ക് 'യാഹ്വേയിലുള്ള വിശ്വാസത്തിന്റെ' വെളിച്ചത്തില്‍ ഉത്തരം നല്കുവാനുള്ള ഒരു പരിശ്രമമാണ് ഉല്പത്തിയുടെ പുസ്തകത്തില്‍ ആദ്യത്തെ അദ്ധ്യായത്തില്‍ കാണുക.<br /><br /><br /><span style="color: rgb(255, 0, 0);">ദൈവത്തിന്റെ ചരിത്രപരമായ വെളിപാട് സ്വീകരിച്ച ഇസ്രായേല്‍ ജനത്തിലെ ഒരംഗമായിരുന്നു ഉല്പത്തിയുടെ ഗ്രന്ഥകാരന്(ഗ്രന്ഥകാരന്മാര്) എന്ന് കരുതാം. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായെല്ക്കാരെ മോചിപ്പിച്ച് കാനാന്‍ ദേശത്തേക്ക് അവരെ നയിക്കുകയും വഴിമദ്ധ്യെ സീനായ് മലയില്‍ വച്ചു അവരുമായി ഉടബടിയിലേര്പ്പെടുകയും ചെയ്യുന്ന ചരിത്ര സംഭവങ്ങള്‍ വഴിയുമാണ് ദൈവം ഇസ്രായേല്‍ ജനത്തിനു സ്വയം വെളിപ്പെടുത്തിയത് .ഈ ചരിത്രസംഭവങ്ങളിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവം തങ്ങളുടെ ശക്തനായ രക്ഷകനാണെന്ന ബോദ്ധ്യം ഇസ്രായെല്ക്കാരില് ശക്തമായി വേരൂന്നി . കാലക്രമത്തില്‍ ഈ ബോധ്യം മറ്റൊരു ബോദ്ധ്യത്തിനും വിശ്വാസത്തിനും വഴിതെളിച്ചു.ചരിത്രസംഭവങ്ങളില്‍ ഇടപെട്ട് അവയെ തങ്ങളുടെ രക്ഷക്കുതകത്തക്കവിധം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ കഴിവുള്ള ദൈവം ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവവും സൃഷ്ട്ടാവുമായിരിക്കണമെന്ന്.</span><br /><br /><span style="color: rgb(255, 0, 0); font-weight: bold;">അവരുടെ ഈ വിശ്വാസം അന്നത്തെ ജനങ്ങളുടെ പ്രപഞ്ച വീക്ഷണത്തില്‍ നിന്നുകൊണ്ട് ,അന്ന് അവര്‍ ഉപയോഗിചിരുന്നതുപോലുള്ള ചില സങ്കല്പ്പകഥകളുടെ സഹായത്തോടെ ,അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ,വി .ഗ്രന്ഥകാരന് വിവരിക്കുന്നതാണ് ഉല്പത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ അധ്യായങ്ങളില്‍ വായിക്കുന്നത് .ഇവയൊന്നും അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട ദൃക്സാക്ഷിവിവരണങ്ങളോ ചരിത്രപരമോ ശാസ്ത്രീയമോ ആയ പ്രമാണരേഖകളോ അല്ല</span> .മറ്റു ജനതകളുടെ സങ്കല്പ കഥകളും കടംഎടുത്ത വിവരങ്ങളും ഇതില്‍ ഉണ്ട് .പ്രപഞ്ച സൃഷ്ടിയെപ്പറ്റിയും മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റിയുമുള്ള സങ്കല്പ്പകഥകളും ഇതിഹാസങ്ങളും സുമേറിയക്കാര് , ബാബിലോണിയക്കാര്‍ ,ഈജിപ്തുകാര്‍ തുടങ്ങിയ പുരാതനജനതകളുടെ പുരാണങ്ങളിലും നമ്മുക്ക് കാണാന്‍ കഴിയും . ഇവയില്‍ ചിലത് ബൈബിളില്‍ കാണുന്ന വിവരങ്ങളോട് വളരെ സാമ്യമുള്ളവയുമാണ് .ഉദാഹരണമായി, പുരുഷന്റെ വാരിയെല്ലില്‍നിന്നു സ്ത്രീയെ സൃഷ്ടിച്ചതായുള്ള വിവരണത്തിന് ആധാരം ഒരു സുമേറിയന്‍ സങ്കല്പകഥയാണ്.<br /><br /><br />ഉല്പത്തിയുടെ ഒന്നാമദ്ധ്യായത്തിലെ സൃഷ്ടിവിവരണത്തിനു മറ്റൊരുദ്ധെശ്യവുമുണ്ടായിരുന്നു . ആന്ന് ഇസ്രായെല്ക്കാരുടെ പാവനമായ ഒരു പതിവായിരുന്നു സാബത്താചരണം .പുരോഹിതനായ ഗ്രന്ഥകാരന് തന്റെ സൃഷ്ടി വിവരണത്തില്‍ സാബത്താചരണത്തിനുള്ള 'ദൈവശാസ്ത്രപരമായ ' ഒരു നീതീകരണം കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് , ദൈവം ആറ് ദിവസം കൊണ്ട് ലോകത്തെയും അതിലുള്ള സകല വസ്തുക്കളെയും അവസാനം മനുഷ്യനെയും സൃഷ്ടിച്ചു, ഏഴാം ദിവസം സൃഷ്ടികര്‍മ്മത്തില്‍ നിന്നെല്ലാം വിരമിച്ചു ദൈവം സാബത്തായി ആചരിച്ചു .സാബത്ത് ദിവസം പരിശുദ്ധമായി ആചരിക്കാന്‍ ഇസ്രായെല്‍ക്കാര്‍ക്ക് അങ്ങനെ മറ്റൊരു പ്രചോദനവും കൂടി നല്‍കുകയാണ് വി.ഗ്രന്ഥകാരന് .അല്ലാതെ സൃഷ്ടിയുടെ കാലയളവിനെപ്പറ്റി ചരിത്രപരമായ ഒരു റിപ്പോര്‍ട്ട് നല്കുകയല്ല.<br /><br /><br />പാപം എങ്ങനെ ലോകത്തില്‍ രംഗപ്രവേശം ചെയ്തു എന്ന ചോദ്യം ഉല്പത്തി പുസ്തകത്തിന്റെ കര്‍ത്താവിനെയും അലട്ടിയിരുന്നു .ഈ ചോദ്യത്തിന് വിശ്വാസത്തില്‍ അദ്ദേഹം നല്കുന്ന ഇതിഹാസരൂപത്തിലുള്ള ഉത്തരമാണ് ഭൌമിക പറുദീസയില്‍ വച്ചുണ്ടായ പാപത്തിന്റെ പ്രലോഭനവും ആദിമാതാപിതാക്കളുടെ പതനവും .ഉല്പത്തിയുടെ പുസ്തകം രചിക്കപ്പെടുന്ന കാലത്ത് പാമ്പുമായി ബന്ധപ്പെട്ട ആരാധനാനുഷ്ടാനങ്ങള്‍ കാനാന്‍ ദേശക്കാരുടെ ഇടയില്‍ പതിവായിരുന്നു .പല പൌരാണിക ജനതകളും ലൌകിക പ്രകൃതിയും ജീവനുമായി ബന്ധപ്പെട്ട ഒരു ദേവനായിട്ടാണ് പാമ്പിനെ കരുതിയിരുന്നത്. ഇതാണ് പാമ്പിനെ പ്രലോഭകനായി ചിത്രീകരിക്കാന്‍ കാരണം.<br /><br />രൂപകഥകളുടെയും(allegory) അന്യോപദേശ കഥകളുടെയും(parable) ചില അംശങ്ങള്‍ ഈ സങ്കല്പകഥകളില് കാണുവാന്‍ കഴിയും.എന്നാല്‍,രൂപകഥയായോ അന്യാപദേശകഥയായോ ഈ സങ്കല്പകഥകളെ വിശേഷിപ്പിക്കാന്‍ കഴിയില്ല . അവയിലൂടെ രക്ഷാകരങ്ങളായ ചില നിത്യസത്യങ്ങള് വി .ഗ്രന്ഥകാരന് നമുക്ക് നല്കുന്നു .അവയ്ക്കാന് ഇവിടെ പ്രാധാന്യം .അല്ലാതെ ഈ സങ്കല്പകഥകളില് എത്ര മാത്രം ചരിത്രസത്യം അടങ്ങിയിക്കുവെന്ന പ്രശ്നത്തിനല്ല. ഉല്പത്തിയില് പറയുന്ന ശിക്ഷ മനുഷ്യന് ഇന്ന് സാധാരണമായി അനുഭവപ്പെടുന്ന വ്യഥകളും ദുരിതങ്ങലുമാണ് . അവ പാപത്തിനുള്ള ശിക്ഷയായിരിക്കണമെന്ന വി.ഗ്രന്ഥകാരന്റെ വിശ്വാസത്തിലുള്ള ബോധ്യമാണ് ആദത്തിനും ഹവ്വായ്ക്കും ലഭിച്ച ശിക്ഷയായി അവയെ കണക്കാക്കുവാന്‍ ഇതിഹാസകര്ത്താവിനെ പ്രേരിപ്പിച്ചത് .പാമ്പിനു ലഭിച്ച ശിക്ഷയാകട്ടെ പാമ്പു പൊടിതിന്നുന്ന ഒരു ജീവിയാണെന്ന് അന്നും ഇന്നും<br />ചില മനുഷ്യര്‍ക്കുള്ള തെറ്റായ സങ്കല്‍പ്പത്തില്‍ നിന്ന് ഉരിത്തിരിഞ്ഞതാണ് .<br /><br /><br />വി.ഗ്രന്ഥത്തില്‍ വിവരിക്കുന്ന ജലപ്രളയം ,സോദോം ഗൊമോറയുടെ ശിക്ഷ, ലോത്തിന്റെ ഭാര്യയുടെ ഉപ്പുതൂണായുള്ള മാറ്റം ഇവയൊക്കെ അക്ഷരാര്‍ത്ഥത്തിലുള്ള ചരിത്ര സംഭവങ്ങളല്ല , ചില രക്ഷാകര സന്ദേശങ്ങള്‍ നല്കുന്ന ദൃഷ്ടാന്തകഥകളും സങ്കല്പ്പകഥകലുമാണ് . ഇത് തന്നെയാണ് കത്തോലിക്കരും അകത്തോലിക്കരുമായ ആധുനിക ബൈബിള്‍ പന്ധിതന്മാര് എല്ലാവരും തന്നെ പഠിപ്പിക്കുന്നത് .ഇതൊന്നും അറിയാതെ ഇത്തരം വിവരങ്ങളെ യുക്തിയുടെ തലത്തില്‍ ഖന്ധിക്കാന്‍ നടക്കുന്നത് യുക്തിസഹമല്ല.<br /><br /><br />ആറ് ദിവസം കൊണ്ട് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു എന്നത് നാം അപ്പാടെ വിശ്വസിക്കണം .ആദ്യം ദൈവം പ്രകാശം സൃഷ്ടിച്ചു , പിന്നീടാണ് അവിടുന്ന് സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത്. ഭൂമി പരന്നതാണ് . സൂര്യനും നക്ഷത്രങ്ങളും ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുകയാണ് ,ഹവ്വയെ ദൈവം സൃഷ്ടിച്ചത് ആദത്തിന്റെ വാരിയെല്ലുകൊണ്ടാണ് , ഭൌമിക പറുദീസയില്‍ വച്ച് ഒരു പാമ്പ് യഥാര്‍ത്ഥത്തില്‍ ഹവ്വായോടു സംസാരിച്ചു. ജലപ്രളയത്തിനു മുന്‍പ് നോഹ ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളില്‍ നിന്നും ഓരോ ജോടിയെ പെട്ടകത്തിനുള്ളില്‍ കൊണ്ടുവന്നു സംരക്ഷിച്ചു എന്നതെല്ലാം സഭയുടെ ഔദ്യോഗിക പഠനമാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നെങ്കില്‍ , അവിടെ പ്രതിക്ഷേധിക്കാതിരിക്കാന് തരമില്ല . ബൈബിളിനെയും സഭയെയും അവളുടെ വിശ്വാസത്തെയും പരിഹാസ്യമാക്കുകയാണ് അയാള്‍ ചെയ്യുക .<br /><br /><br /><span style="color: rgb(51, 204, 0);"><span style="color: rgb(0, 0, 0);">ബൈബിള്‍ വിവിജ്ഞാനിയം ഇന്ന് വളരെ പുരോഗമിച്ചിരിക്കുന്ന ഒരു ദൈവശാസ്ത്രശാഖയാണ് .ബൈബിള്‍ ദൈവവചനമാണെനും മനുഷ്യകുലത്തിന് ലഭിച്ചിരിക്കുന്ന അമൂല്യസബത്താണെന്നും ബോദ്ധ്യമായിട്ടുള്ള ആയിരക്കണക്കിന് വിദഗ്ദ്ധരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ദൈവവചനം മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും അത് ജീവിക്കുന്നതിനുമുള്ള താല്പര്യത്തോടെ ബൈബിള്‍ പഠനമെന്ന തപസ്യയിലെര്‍പ്പെട്ടിരിക്കുന്നത് .ഭൌതികശാസ്ത്രങ്ങലുമായി സംവാദത്തിലേര്‍പ്പെട്ടുകൊണ്ടാണ് ബൈബിള്‍ പഠനം ഇന്ന് മുന്നേറുന്നത് .</span>ശാസ്ത്രങ്ങളുടെ പുരോഗതിയെപ്പറ്റിയൊന്നും ഒരു ചുക്കും അറിഞ്ഞുകൂടാത്ത കൂപമണ്ടുകങ്ങളല്ല ഇന്നത്തെ ബൈബിള്‍ പന്ധിത്ന്മാര്. ദൈവവചനം വ്യാഖ്യാനിക്കാന്‍ 'വിധിക്കപ്പെട്ടവരാണ് ' തങ്ങളെന്ന fatalistic ചിന്തയല്ല അവരെ നയിക്കുന്നത് ,മറിച്ചു ദൈവവചനം ശ്രവിക്കുന്നതിനും മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും സര്‍വ്വോപരി അത് ജീവിക്കുന്നതിനും വിളിക്കപ്പെട്ടവരും അനുഗ്രഹിക്കപ്പെട്ടവരുമാണ് തങ്ങളെന്ന ബോദ്ധ്യവും കൃതജ്ഞതയുമാണ് അവരെ ഈ തപസ്യക്ക് പ്രേരിപ്പിക്കുന്നത് .</span><br /><br /><br /><br />For more reference...<br /><br />1.ചുരുളഴിയുബോള് പ്രകാശം പരക്കുന്നു -ഡോ:സിപ്രിയാന്‍ ഇല്ലിക്കമുറി OFM.Cap<br />2.Oriental Institute of Religious Studies.India Publication No.20.St Thomas Apostolic Seminary,Vadavathoor<br />3.cfr.J.Neuner and J.Dupuis(ed).The christian Faith in the Doctrinal Document of the catholic Faith.TPI Bangalore 1982<br />4.പഴയനിയമത്തിന് ഒരു ആമുഖം - മാര്‍. ജോര്ജു പുന്നക്കോട്ടില്‍<br />5.ഉല്പത്തി 1-3 ഒരു വ്യാഖ്യാനം (ജീവന് ബുക്സ് ഭരണങ്ങാനം )- ഫാ :ലൂക്ക് OFM.Cap<br /></span></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com11tag:blogger.com,1999:blog-1829619390829715161.post-44351099364722126262011-02-09T20:33:00.000-08:002011-02-09T21:18:20.941-08:00ദൈവത്തിന്റെ കുഞ്ഞാട്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmEwrbCZA7M7_kB8WjCcs1KeMGJnVLvtQeTx4spDdtR2RmLFyx54Qm_s1g_tqJDZSzv_hbz99_4T8niZQueBchP-BFgkGZtdzGT53FfPLQKrn_19ClX0CBD5PR8VC8vJnNspYK3eIUaQT4/s1600/images5.jpeg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 236px; height: 157px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmEwrbCZA7M7_kB8WjCcs1KeMGJnVLvtQeTx4spDdtR2RmLFyx54Qm_s1g_tqJDZSzv_hbz99_4T8niZQueBchP-BFgkGZtdzGT53FfPLQKrn_19ClX0CBD5PR8VC8vJnNspYK3eIUaQT4/s320/images5.jpeg" alt="" id="BLOGGER_PHOTO_ID_5571925601065785442" border="0" /></a><span style="font-size:120%;"><p align="justify">അള്‍ത്താരയെ ഉപേക്ഷിച്ച ഒരു ട്രാപ്പിസ്റ്റ് സന്യാസിയുടെ നൊബരക്കുറുപ്പിലൂടെ കടന്നുപോവുകയാണ് ഞാന്‍ . നഗരവിളുബിലെ ദേവാലയ സക്രാരിയാണ് അയാള്‍ .ഒരു രാത്രിയില്‍ മടങ്ങിയെത്തുബോള്‍ സഹസന്യാസികള്‍ അവരുടെ സെല്ലിലേക്ക് മടങ്ങിയിട്ടുണ്ട് .ഊട്ടുമേശയില്‍ അയാളുടെ വീതം അത്താഴം വിളബിയിട്ടുണ്ട്. കൈതൊട്ടപ്പോള്‍ ആലിപ്പഴംപോലെ തണുത്തിരിക്കുന്നു അത് .ഒന്ന് ചൂടാക്കിയെടുക്കാന്‍ ,അടുപ്പിലെ കനല് കേട്ടിരിക്കുന്നു .തണുത്ത ഒരു കോപ്പസൂപ്പിനു മുബില്‍ അയാള്‍ ധ്യാനിക്കുന്നത് ഒരു കപ്പു ചായക്കുവേണ്ടിയാണ് .. ആരും കാത്തുനില്കാനില്ലാത്ത ഹൃദയ ശൈത്യംപോലെ തണുത്ത അത്താഴങ്ങളിലേക്ക് എന്തിനാണൊരാള്‍ മടങ്ങിയെത്തേണ്ടത് ...പ്രഭാതമായപ്പോള്‍ ആശ്രമം ഉപേക്ഷിച്ചു .എല്ലാം ഒരു കപ്പു ചായയ്ക്കുവേണ്ടിയായിരുന്നു. ചങ്ങാതി !<br /><br />ഇയാള്‍ നിങ്ങള്‍ക്ക് ആരാണ് ? റോമന്‍ ചരിത്രത്തിന്റെ ആര്ക്കൈവ്സുകളെ ഓര്‍മ്മിപ്പിക്കുന്ന വിചിത്ര അങ്കികളുമായി നിങ്ങള്‍ക്ക് മുബില്‍ തളികയും ചഷകവും ആകാശങ്ങളിലേക്ക് ഉയര്‍ത്തുന്ന ഇയാള്‍ .. ഇതെന്റെ രക്തമാണ് മാംസമാണെന്നു ഉച്ചരിക്കുമ്പോള്‍ അയാളുടെ ശബ്ദം ഇടറുന്നതെന്തുകൊണ്ട് ,വീഞ്ഞില്‍ ചേര്‍ക്കുന്ന ഒരു തുള്ളി വെള്ളത്തില്‍ മിഴിനീരുപ്പു അലിയുന്നതെന്തുകൊണ്ട് ..പല നേരങ്ങളിലും സ്നേഹിക്കപ്പെടാതെ പോകുന്ന ഒരാള്‍, ഒരിക്കല്‍പോലും മനസ്സിലാക്കപ്പെടാതെ പോകുന്ന ഒരാള്‍. പലപ്പോഴും ബലിക്കും പ്രണയത്തിനും മധ്യെവിഭജിക്കപ്പെടുന്ന ഒരാള്‍ -പ്രണയത്തെ അയാള്‍ ബലിചെയ്തു .ബലിയോടയാള് പ്രണയത്തിലകുന്നുമില്ല.<br /><br />ഗുരുതുല്യനായ ഒരാള്‍ ഓര്‍മ്മപ്പെടുത്തുന്നു ,വാഗ്ദാത്തപേടകം വഹിച്ച പഴയനിയമത്തിലെ പുരോഹിത്ന്മാരെക്കുറിച്ച് .. നദിമുറിക്കുബോള് അവര്‍ ആദ്യം ഇറങ്ങും ,കയരുബോഴാകട്ടെ ഏറ്റവും ഒടുവിലും ...(ജോഷ്വ 3:1-4) എല്ലാ അപകടങ്ങളിലെക്കും അയാള്‍ മുന്നേ ഇറങ്ങണം .ഒടുവിലത്തെ ആളും രക്ഷപെട്ടാല്‍ മാത്രമേ അയാള്‍ക്ക് രക്ഷപെടാന്‍ അവകാശമുള്ളൂ ..അന്തിയില്‍ സ്വന്തം കൂടാരങ്ങളുടെ വിശ്രമങ്ങളിലേക്ക് എത്തിയ അവരാരും അയാളെ ഓര്‍മ്മിക്കുന്നുണ്ടാവില്ല . പുഴ വീണ്ടും ഒഴുകുബോള്‍ അയാള്‍ക്കെന്തെങ്കിലും സംഭവിചിട്ടുണ്ടാകുമോ എന്ന കുഞ്ഞുമകളുടെ ചോദ്യത്തെ കുരിശുവരച്ചവഗണിച്ച് അത്താഴ വിരുന്നുകള്‍ ആരംഭിക്കുകയും ചെയ്യും ...പുഴ വരുബോള്‍ അയാള്‍ എന്ത് ചെയ്യും ?<br /><br />ഒരു പുരോഹിതനെപ്പോലെ സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന ആരുണ്ട് ? ഞാനാരുടെ സ്വപനമാണെന്നുള്ള ഒരു വലിയ സമസ്യ അയാളെ നിരന്തരം പേടിപ്പിക്കുന്നു . ചില നേരങ്ങളില്‍ താനെവിടെയാണെന്നു തന്നെ അയാള്‍ മറന്നുപോകുന്നു .ദേവാലയത്തിലെ ബലിപീടത്തിനു താഴെ അന്തിയുറങ്ങിയ സാമുവേല്‍ എന്ന കുട്ടി ആ വിളിക്ക് കാരണം പുറത്ത് കൂടാരത്തില്‍ വസിക്കുന്ന ഏലിയോട് ചോദിക്കുന്നതുപോലെ , അയാള്‍ പലതിന്റെയും പൊരുള്‍ മദ്ബഹക്ക് പുറത്ത് തിരയുകയാണ് .<br /><br />ഇടയനെന്ന പരികല്‍പ്പനയാണ് സെമിനാരിയില്‍ പരിശീലിപ്പിക്കപ്പെടുന്നത് .പുറത്ത് കാട്ടിക്കൊടുക്കുവാന്‍ സമൃദ്ധമായ പുല്‍മേടുകളും ,സ്വച്ഛമായ തടാകങ്ങളുമില്ലാത്ത ഈ കാലത്ത് അയാള്‍ ആരുടെ ഇടയനാകാനാണ് ... തിരുപ്പട്ടത്തിന്റെ തലേനാള്‍ ഒരു സുഹൃത്തിന്റെ സന്ദേശം കിട്ടി . ബലിയര്‍പ്പിക്കുന്നവനില്‍ നിന്ന് ബലിയിലേക്കുള്ള നിന്റെ ദൂരം കണ്ടെത്തുക .ക്രിസ്തു ആ ദൂരം കണ്ടെത്തി .തിരുവത്താഴത്തില് ബലിയര്പ്പിച്ചയാള് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ ബലിയാടായി . ഈ ദൂരം കണ്ടെത്താത്തിടത്തോളം കാലം ഞാന്‍ അര്‍പ്പിക്കുന്ന കുര്ബാനകളൊക്കെ ക്രിസ്തുവിന്റെ ബലിയുടെ വികൃതമായ അനുകരണമായി മാത്രം അവശേഷിക്കുന്നു . പഴയനിയമത്തിലെ ഇസഹാക്കിനെപ്പോലെയാണ് ഞാന്‍ അള്‍ത്താരയിലേക്ക് എത്തുന്നത് .വിറകും തീയും കരുതിയിട്ടുണ്ട് .പക്ഷെ ,അപ്പാ ,ബലിക്കുള്ള കുഞ്ഞാട് എവിടെ ?...നീ തന്നെ ബലിവസ്തുവെന്നു എന്നോട് ആര് പറഞ്ഞുതരും .നിന്റെ ഏകാന്തത ,തണുത്ത അത്താഴം ,ഒറ്റപ്പെടല്‍ ,തിരസ്കരണം ,തെറ്റിദ്ധാരണയുടെ കനല് ,പണിയാത്ത വീട് ,അവശേഷിപ്പിക്കാത്ത ജനിതക മുദ്രകള്‍ ഒക്കെ ബലിവഴികളിലെ അനിവാര്യതയാണെന്ന് അപ്പോള്‍ മാത്രമേ എനിക്ക് വെളിപ്പെട്ടു കിട്ടു .<br /><br />കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ് .ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന് -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന് .തൊഴിലുകൊണ്ട് വൈശ്യന് .സംസര്‍ഗം കൊണ്ട് ശൂദ്രന് - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന് . ഒരേ സമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള് .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന് ,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില് വസിക്കുന്നവരുടെയും ചങ്ങാതി . പിന്നെ ധ്യാനത്തിന്റെ സാന്ദ്രതയും ബലിയുടെ ചെന്തീയും .<br /><br />ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം .പെസഹാ പോലെത്ത ജീവിതം .വന്ന വഴികളോട് ക്രിതജ്ജതാപൂര്വ്വം നില്ക്കാനാകുക .ഒപ്പം എത്തേണ്ട ഇടങ്ങളോട് പൂര്‍ണ അവബോധവും . പലപ്പോഴും ചെറിയ ചെറിയ പായസക്കോപ്പകളില്‍ നമ്മുടെ ജീവിതം കുരുങ്ങുന്നു . എന്നിട്ട് എസാവിനെപ്പോലെ ശിഷ്ടകാലം<br />അത്മനിന്ദയില് കലഹിച്ചു കൂട്ടുന്നു . കുറച്ചുകൂടി ആത്മ സംയമനങ്ങള്‍ കുറേക്കൂടി നല്ലൊരു പുരോഹിതന് തീര്‍ത്തേനെ .പാനപാത്രമാണ് നിന്റെ നിയോഗം .ആദ്യത്തേത് ,മറവിയാണ് -രണ്ടാമത്തേത് പൊള്ളുന്ന ആചരണവും .<br /><br />എന്നിട്ടും,<br /> I love a man uncertain of his ends<br /> Like a fruit tree in April<br /><br />ഒടുവില്‍ എന്താകുമെന്ന് വ്യക്തതയില്ലാതെ നില്ക്കുന്ന ഏപ്രില്‍ മാസത്തിലെ പാഴ്മരങ്ങല്പ്പോലൊരാള് .അയാളെ സത്യമായിട്ടും ഞാന്‍ സ്നേഹിക്കുന്നു .ആകാശക്കിളികള്‍ അത് കൊത്തിയെടുത്തെക്കാം .അതിന്റെ വിത്തുകള്‍ അവര്‍ ഒരു പക്ഷെ ഭദ്രമായി ഏതോ മണ്ണില്‍ പാകിയെക്കാം . ആരും കാണാതെ ഈ ഫലം അടര്‍ന്നു വീണേക്കാം. ഒരു പഥികന് പാഥേയമായേക്കാം ...അല്ലെങ്കില്‍ കൊടും വേനലില്‍ കരിഞ്ഞുപോയെക്കാം .<br /><br /><br />Author: ബോബി ജോസ് കട്ടികാട്<br /></p></span>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com2tag:blogger.com,1999:blog-1829619390829715161.post-46696236135083351982011-02-04T22:15:00.000-08:002011-02-04T22:55:23.295-08:00യേശുവിന്റെ ജനന തിയതി ?<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmo-NKPn5K2QPd9jsuCis646waWycRDAUcOOLddkgndn__mPv3r8qvvy3JG1TcH7OfnVbeSxMCR0qKOSmOex26hpO6reivT6Zpl47oUFNXI-Zc2ZzBCv-LPTfhlqU0vsEexHRvXcYEI8NT/s1600/jy.JPG"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 97px; height: 121px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmo-NKPn5K2QPd9jsuCis646waWycRDAUcOOLddkgndn__mPv3r8qvvy3JG1TcH7OfnVbeSxMCR0qKOSmOex26hpO6reivT6Zpl47oUFNXI-Zc2ZzBCv-LPTfhlqU0vsEexHRvXcYEI8NT/s320/jy.JPG" alt="" id="BLOGGER_PHOTO_ID_5570092406249786434" border="0" /></a><span style="font-size:120%;"><p align="justify">പൌരാണിക ജനതകളുടെയിടയില്ത്തന്നെ വര്‍ഷങ്ങള്‍ എണ്ണുന്നതിനു നൂറിലധികം രീതികലുണ്ടായിരുന്നു. അവയില്‍ ഏറ്റവുമധികം അറിയപ്പെട്ടിരുന്നത് റോമന്‍ വര്‍ഷമാണെന്ന് പറയാം. റോമാനഗരത്തിന്റെ സ്ഥാപനത്തോടെയാണ് ഈ വര്‍ഷം ആരംഭിക്കുന്നത് .അതിനാല്‍ റോമന്‍ വര്‍ഷത്തെ കുറിച്ചിരുന്നത് a.u.c (ab urbe condita = നഗരത്തിന്റെ സ്ഥാപനത്തില്‍ നിന്നും) എന്ന അക്ഷരങ്ങള്‍ കൊണ്ടാണ് .അദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്തവര്‍ ഉപയോച്ചിരുന്നതും റോമന്‍ വര്‍ഷം തന്നെയായിരുന്നു.
<br />
<br />ആറാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന <span style="font-weight: bold;">ഡയനേഷ്യസ് എക്സിഗൂവുസ് </span>(Dionysius Exiguus +556) എന്നാ അബട്ടാണ് യേശുവിന്റെ ജനനം മുതല്‍ വര്‍ഷങ്ങള്‍ എണ്ണുന്ന രീതിക്ക് തുടക്കം കുറിച്ചത്. ഈ രീതിക്കാണ് ക്രിസ്തുവര്ശം എന്ന് പറയുക. AD (anno domini = കര്‍ത്താവിന്റെ വര്‍ഷത്തില്‍ ), BC (before christ) എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നു.റോമ നഗരത്തിന്റെ സ്ഥാപനത്തിനു ശേഷം എത്രാമത്തെ വര്‍ഷത്തിലാണ് യേശു ജനിച്ചതെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ അന്നത്തെ മാര്‍പ്പാപ്പ ഡയനേഷ്യസിനോട് ആവശ്യപ്പെട്ടു.തന്റെ കണക്ക് കൂട്ടലിനു ഡയനേഷ്യസ് സ്വീകരിച്ചത് ,വി.ലൂക്കായുടെ സുവിശേഷം മൂന്നാമദ്ധ്യായത്തിലെ ഒന്നും രണ്ടും വാക്യങ്ങളാണ്. അവിടെ പറഞ്ഞിരിക്കുന്നതനുസരിച്ചു, സ്നാപകയോഹന്നാനു മരിഭൂമിയില്‍ വെച്ച് അരുളപ്പാടുണ്ടാകുകയും മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം ജോര്‍ദ്ധാന്റെ സമീപപ്രദേശങ്ങളിലേക്ക് വരുകയും ചെയ്തത് തിബേരിയസ് സീസറിന്റെ മരണത്തിന്റെ 15 ആം വര്‍ഷമാണ്.യേശു യോഹന്നാനില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിക്കാന്‍ വന്നതും തന്റെ പരസ്യജീവിതം ആരംഭിച്ചതും യോഹന്നാന്റെ വരവോടനുബന്ധിച്ചാണല്ലോ . അഗസ്റ്റസ് ചക്രവര്‍ത്തി മരിച്ചത് a.u.c 767 ആഗസ്റ്റു മാസം 19 ആം തിയതിയാണ് . അക്കൊല്ലം തന്നെ തിബേരിയസ് സീസര്‍ ഭരണം തുടങ്ങിയതായി ഡയനേഷ്യസ് കണക്കുകൂട്ടി .അതനുസരിച്ച് ,യോഹന്നാന്റെ രംഗപ്രവേശം a.u.c 782(767+15)ല്‍ ആയിരികണമല്ലോ. യേശു പരസ്യജീവിതം ആരംഭിച്ചത് യോഹന്നാന്റെ രംഗപ്രേവേശനത്തിനു ശേഷമായതിനാല്‍ അത് a.u.c 783 ല്‍ ആയിരിക്കണമെന്ന നിഗമനമാണ് ഡയനേഷ്യസ് സ്വീകരിച്ചത്.
<br />
<br />"പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിനു ഏകദേശം മുപ്പതു വയസ്സ് പ്രായമായിരുന്നു" ലൂക്ക 3:23 ല്‍ പറയുന്നുണ്ടല്ലോ ."ഏകദേശം" എന്ന് പറയുന്നതുകൊണ്ട്,മുപ്പതിനോട് അടുത്ത പ്രായമായിരിക്കണമെന്നു ഡയനേഷ്യസ് ഊഹിച്ചു .അത് 29 ആയി അദ്ദേഹം കണക്കുകൂട്ടി.a.u.c 783 ല്‍ പരസ്യജീവിതം ആരംഭിച്ചപ്പോള്‍ യേശുവിനു 29 വയസായിരുന്നെങ്കില്‍, അവിടുന്ന് ജനിച്ചത് a.u.c.754 ല്‍ ആണല്ലോ .അങ്ങനെ യേശു ജനിച്ച വര്‍ഷമെന്ന് കരുതപെട്ട a.u.c 754 ക്രിസ്തുവര്‍ഷത്തിന്റെ തുടക്കമായി കരുതപ്പെടുകയും അതില്‍ നിന്ന് മുന്പോട്ടും പിന്പോട്ടും വര്‍ഷം എണ്ണുന്ന പതിവ് കാലക്രമേണ നടപ്പില്‍ വരുകയും ചെയ്തു.
<br />
<br /><span style="font-weight: bold;">കണക്കിലെ തെറ്റുകള്‍</span>
<br />
<br />എന്നാല്‍ ഡയനേഷ്യസിന്റെ കണക്ക് കൂട്ടലില്‍ ചില തെറ്റുകള്‍ പറ്റുകയുണ്ടായി
<br />
<br />1. അഗസ്റ്റസ് ചക്രവര്‍ത്തി മരിച്ചത് a.u.c. 767 ല്‍ ആണെങ്കിലും തിബേരിയൂസ് a.u.c.765 ല്‍ തന്നെ ചക്രവര്‍ത്തി (collega imperii)ആയി സ്ഥാനമേറ്റിരുന്നു .
<br />
<br />2. യേശുവിന്റെ പരസ്യജീവിതം ആരംഭിച്ചത് സ്നാപകയോഹന്നാന്റെ രംഗപ്രേവേശം കഴിഞ്ഞ് അധികം താമസിയാതെയാണ് .അതിനാല്‍ ഇവ രണ്ടും ഒരേ വര്‍ഷത്തില്‍ സംഭവിക്കാനാണ് കൂടുതല്‍ സാധ്യത. ഡയനേഷ്യസ് കരുതിയതുപോലെ ഒരു വര്‍ഷം കഴിഞായിരിക്കില്ല .
<br />
<br />3.പരസ്യജീവിതം ആരംഭിച്ചപോള്‍ യേശുവിനു 'ഏകദേശം' മുപ്പതു വയസ്സായിരുന്നു എന്ന് ലൂക്കാ സുവിശേഷകന് പറയുന്നതുകൊണ്ട് ,അന്ന് യേശുവിന്റെ പ്രായം 30 ല്‍ കുറവായിരുന്നെന്നും അത് 29 ആണെന്നുമുള്ള ഡയനേഷ്യസിന്റെ നിഗമനവും അത്ര ശരിയല്ല . പരസ്യമായി പഠിപ്പിക്കുന്നതിനു ഒരു റാബിക്ക് 30 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണമെന്ന യാഹൂദനിയമത്തെ അനുസരിച്ചുകൊണ്ട് ,യേശുവിനു പരസ്യമായി പഠിപ്പിക്കുന്നതിനും , പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രായം തികഞ്ഞിരുന്നു എന്ന് സൂചിപ്പിക്കുക മാത്രമാണ് വി .ലൂക്ക ചെയ്യുന്നത് .
<br />
<br />4.അന്ത്യോക്യക്കാരനായ ലൂക്ക റോമന്‍ രീതിയിലല്ല ,സിറിയന്‍ രീതിയിലാണ് തിബേരിയസ് സീസറിന്റെ ഭരണത്തിന്റെ 15 ആം വര്‍ഷം കണക്ക് കൂട്ടിയിരിക്കാന്‍ സാധ്യത .അങ്ങനെയെങ്കില്‍ ,അത് ഡയനേഷ്യസ് കരുതുന്നതുപോലെ AD 28-29 അല്ല,AD 27-28 ആണ്.
<br />
<br />വി. മത്തായിയുടെയും (2:1)വി .ലൂക്കായുടേയും (1:5)സുവിശേഷമനുസരിച്ച് ,യേശുവിന്റെ ജനനം പാലസ്തീനായില്‍ രാജാവായി ഭരിച്ചിരുന്ന ഹേറോദേസ് ഒന്നാമന്റെ (Herod the Great) കാലത്തായിരുന്നു . ഹേറോദേസ് ഒന്നാമന് B.C. 4 ല്‍ മരിച്ചുവെന്നത് റോമന്‍ ചരിത്രരേഖകളിലും ഫ്ലാവിയൂസ് ജോസഫൂസ് എന്ന യഹൂദ ചരിത്രകാരന്റെ രേഖകളിലുംനിന്ന് വ്യക്തമാണ് .
<br />
<br />ഈ പരിഗണനകള്‍ എല്ലാം വെച്ചുകൊണ്ട് പല ബൈബിള്‍ പന്ധിതന്മാരും അഭിപ്രായപ്പെടുന്നത് യേശു ജനിച്ചത് B.C. 7 നും 4 നും ഇടയ്ക്ക് ആയിരിക്കണമെന്നാണ് . കൃത്യം ഏതു വര്‍ഷമെന്ന് തീര്‍ത്ത് പറയുവാന്‍ സാധ്യമല്ല. എങ്കിലും ,പ്രമുഖരായ പല ബൈബിള്‍ പന്ധിതന്മാരും ഇന്ന് മുന്‍തൂക്കം കൊടുക്കുന്നത് B.C.4 നാണ് .
<br />
<br />യേശു ജനിച്ച മാസത്തെപ്പറ്റിയോ തിയതിയെപ്പറ്റിയോ ഒരറിവും ലഭ്യമല്ല .അവിടുത്തെ മരണത്തിനും ഉയിര്പ്പിനുമാണ് ആദിമസഭ ഊന്നല്‍ കൊടുത്തിരുന്നത് . ജനനത്തെപ്പട്ടിയുള്ള വിശദാംശങ്ങള്‍ക്ക് അവര്‍ അത്ര പ്രാധാന്യം കൊടുത്തില്ല .അവിടുത്തെ ജനനത്തിരുന്നാല്‍ അവര്‍ ആഘോഷിച്ചിരുന്നുമില്ല
<br />
<br /><span style="font-weight: bold;">ക്രിസ്മസാചരണം</span>
<br />
<br />ജര്‍മ്മന്‍ വംശജരുടെ ഇടയിലാണ് ആദ്യമായി യേശുവിന്റെ ജനമദിനം അഥവാ ക്രിസ്മസ് ആരംഭിച്ചുതുടങ്ങിയതെന്നു പറയാം .ക്രൈസ്തവരായിത്തീര്ന്നവരും അല്ലാത്തവരുമായ ജര്‍മ്മന്‍ വംശജര്‍ ഒരുപോലെ ആഘോഷിചിരുന്ന ഒന്നാണ് "പ്രകാശത്തിന്റെ പെരുന്നാള്‍ "(Lichfest).ഗ്രെഗോറിയന്‍ പഞ്ചാംഗം നവീകരണത്തിനുമുന്പു ദക്ഷിണായനാവസാനമായി (Winter solstice)കണക്കാക്കിയിരുന്ന ഡിസംബര്‍ 25 ആം തിയതിയാണ് ഈ പെരുന്നാള്‍ അവര്‍ ആചരിച്ചിരുന്നത് .ലോകത്തിന്റെ യഥാര്‍ത്ഥ പ്രകാശം യേശുവായതുകൊണ്ട് 'പ്രകാശത്തിന്റെ പെരുന്നാള്‍' ആയ ഡിസംബര്‍ 25 ആം തിയതിതന്നെ യേശുവിന്റെ ജന്മദിനമായി ആഘോഷിക്കാനും ,അങ്ങനെ ജര്‍മന്‍ വംശജരെ അന്ധവിശ്വാസത്തില്‍ നിന്ന് അകറ്റാനും വിശ്വാസത്തില്‍ ഉറപ്പിക്കാനും റോം തീരുമാനിച്ചു . അതിന്റെ ഫലമായി ആരംഭിച്ച ക്രിസ്മസ് ഇന്ന് ആ ദിവസം തന്നെ ആഘോഷിക്കപ്പെടുന്നു
<br />
<br />Authore: ഡോ: സിപ്രിയന് ഇല്ലിക്കമുറി
<br />
<br /></p>Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.com3