Thursday, October 15, 2009

ജസ്റ്റിസ്‌ സിറിയക്‌ ജോസഫിന്റെ പ്രസംഗവും ചില കൊലഹലങളും !

കുറെ വര്‍ഗീയ വാദികളും ചില തുരപ്പന്‍ മാധ്യമങളും (സമകാലിക മലയാളം ,മാതൃഭുമി പത്രം തുടങിയ) വിവരദോഷികളായ കോഴിക്കോട്ടെ ബാര്‍ കൌണ്‍സില്‍ അഗങളും വായിച്ചു പഠിക്കാന്‍ വിവാദമാക്കിയ ജസ്റ്റിസ്‌ സിറിയക്‌ ജോസഫിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങള്‍ ...

പലപ്പോഴും അല്മായര്‍ക്കിടയില്‍ ഉയര്‍ുകേള്‍ക്കുന്ന ഒരാവശ്യം ഹയരാര്‍ക്കി തങ്ങളെ വേണ്ടത്ര അംഗീകരിക്കുന്നില്ല എന്നതാണ്. എനിക്കിതേപ്പറ്റി വളരെ വ്യക്തമായ അഭിപ്രായം പറയാനുണ്ട്. അല്മായര്‍ക്കുള്ള അംഗീകാരം അവര്‍ ആര്‍ജ്ജിക്കേണ്ടതാണ്. അവരുടെ പ്രവൃത്തിയിലൂടെ, ചിന്തയിലൂടെ, സ്വഭാവത്തിലൂടെ, വിശുദ്ധിയിലൂടെ അവര്‍ ആര്‍ജ്ജിക്കേണ്ടതാണ് അംഗീകാരം. അല്ലാതെ, മെത്രാനമാരോ അച്ചന്മാരോ കന്യാസ്ത്രീകളോ ഈ അംഗീകാരം അവര്‍ക്കുമേല്‍ വച്ചുകൊടുക്കേണ്ടതല്ല. അതു സ്വാഭാവികമായി വരേണ്ടതാണ്. അല്മായനേതൃത്വം അവരില്‍നുന്നു ഉയര്‍ുന്നു വരേണ്ടതാണ്. അല്മായരുടെ മേല്‍ ഹയരാര്‍ക്കി നേതാക്കന്മാരെ അടിച്ചേല്പിച്ചാല്‍ ആ നേതാക്കന്മാര്‍ക്ക് ആയുസ്സ് വളരെ കുറവായിരിക്കും. നേരെ മറിച്ചു പ്രവര്‍ത്തനത്തിലൂടെ അല്മായരില്‍നിന്നു നേതൃത്വം ഉയര്ന്നു‍വരണം.

സഭാനേതൃത്വം (ഹയരാര്‍ക്കി) ഇല്ലെങ്കില്‍ അല്മായനില്ല; അല്മായനില്ലെങ്കില്‍ ഹയരാര്‍ക്കിയില്ല. അല്മായനും ഹയരാര്‍ക്കിയുമില്ലെങ്കില്‍ സഭയുമില്ല. ഇതു നാം ഓര്‍മിച്ചുവയ്ക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ സഭയില്‍ എന്തെങ്കിലും പ്രശ്നമുണ്ങ്കില്‍ അതിനു കാരണം സഭയുടെ ഐഡിയോളജിയോ സഭയുടെ ഘടനയോ അല്ല. മറിച്ചു സഭയെയും സഭാസ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കുന്ന വ്യക്തികളുടെ പോരായ്മകളും പരാജയങ്ങളുമാണ്. ഇതും നാം മനസ്സിലാക്കണം.

അല്മായരോട് എനിക്കു ചിലതു പറയാനുണ്ട്. ചിലര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു; പക്ഷേ, സംഘടിതസഭയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്ന്. ഇതു തികച്ചും യു ക്തിരഹിതമായ സമീപനവും കാഴ്ചപ്പാടുമാണ്. യേശുക്രിസ്തുവില്‍ വി ശ്വസിക്കുവനു യേശുക്രിസ്തു സ്ഥാപിച്ച സഭയില്‍ വിശ്വസിക്കാതി രിക്കാന്‍ സാധിക്കുകയില്ല. മറ്റു ചിലര്‍ പറയും, സഭയെ ഞാന്‍ സ്നേഹിക്കുന്നു; പക്ഷേ, ഹയരാര്‍ക്കിയെ സ്നേഹിക്കാന്‍ എനിക്കു വയ്യ. അതും എന്റെ അഭിപ്രായ ത്തില്‍ യുക്തിക്കു നിരക്കാത്ത പ്രസ്താവനയാണ്. കാരണം, സഭയെ സ്നേഹിക്കുവനു ഹയരാര്‍ക്കിയെ സ്നേഹിക്കാതിരിക്കാന്‍ പറ്റില്ല. ഹയരാര്‍ക്കിയെ സ്നേ ഹിക്കുന്നു എന്നത്, സഭയെ സ്നേഹിക്കുതിന്റെ ഭാഗമാണ്. സഭയെയും സഭാപിതാക്കന്മാരെയും വൈദികരെയും സ്യസ്തരെയും സ്നേഹിക്കുവരായിരിക്കണം അല്മായര്‍. അത് 2009-ലായാലും 2030-ലായാലും അങ്ങനെതയൊയിരിക്കണം. സഭയോടുള്ള സ്നേഹത്തിന്റെ ഭാഗമായി ഇതിനെ കാണുന്ന അല്മായരെയാണു സഭയ്ക്കാവശ്യം.

ക്ഷമിക്കാനും ത്യാഗം ചെയ്യാനും തയ്യാറാകാത്തതു സ്നേഹമല്ല. സ്നേഹമുണ്ടങ്കില്‍ അവിടെ മറക്കാനും പൊറുക്കാനും ത്യാഗം ചെയ്യാനുമൊക്കെയുള്ള ശ്രമങ്ങള്‍ ഉണ്ടാകും. അതു ഭാര്യാ-ഭര്‍ത്തൃബന്ധത്തിലും സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും മാതാപിതാ ക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും കേവലം സൌഹൃദത്തിലാണെങ്കില്‍പ്പോലും സ്നേഹം നിര്‍ബന്ധമായും ആവശ്യപ്പെടുതു ത്യാഗമാണ്. സഭയെ സ്നേഹിക്കുന്ന അല്മായന്‍ അവരുടെ സ്നേഹം യഥാര്‍ത്ഥ മാണെങ്കില്‍ എവിടെയെങ്കിലും കുറ്റം കുറവുകള്‍ ഉണ്ടായാല്‍ അതു ക്ഷമിക്കാനുള്ള സ•നസ്സുള്ളയാളായിരി ക്കണം. 2009-ലാണെങ്കിലും 2030-ലാണെങ്കിലും സഭയ്ക്കാവശ്യമായിട്ടുള്ളത്, സഭയോടൊത്തു ചിന്തിക്കുകയും സഭയോടൊത്തു പ്രവര്‍ത്തിക്കുകയും സഭയോടൊത്തു നിലപാടെടുക്കുകയും ചെയ്യുന്ന അല്മായരെയാണ്. അങ്ങനെയുള്ള അല്മായരുണ്െടങ്കിലേ സഭ കൂടുതല്‍ ശക്തമാകുകയുള്ളൂ.


പലപ്പോഴും അല്മായര്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരാവശ്യം ഹയരാര്‍ക്കി തങ്ങളെ വേണ്ടത്ര അംഗീകരിക്കുന്നില്ല എന്നതാണ്. എനിക്കിതേപ്പറ്റി വളരെ വ്യക്തമായ അഭിപ്രായം പറയാനുണ്ട്. അല്മായര്‍ ക്കുള്ള അംഗീകാരം അവര്‍ ആര്‍ജ്ജിക്കേ ണ്ടതാണ്. അവരുടെ പ്രവൃത്തിയിലൂടെ, ചിന്തയിലൂടെ, സ്വഭാവത്തിലൂടെ, വിശുദ്ധിയിലൂടെ അവര്‍ ആര്‍ജ്ജിക്കേണ്ടതാണ് അംഗീകാരം. അല്ലാതെ, മെത്രാന്മാരോ അച്ച•ന്മാരോ കന്യാസ്ത്രീകളോ ഈ അംഗീകാരം അവര്‍ക്കുമേല്‍ വച്ചുകൊടുക്കേണ്ടതല്ല. അതു സ്വാഭാവികമായി വരേണ്ടതാണ്. അല്മാ യനേതൃത്വം അവരില്‍നിന്നു ഉയര്‍ുവരേണ്ടതാണ്. അല്മായരുടെ മേല്‍ ഹയരാര്‍ക്കി നേതാക്ക•ന്മാരെ അടിച്ചേല്പിച്ചാല്‍ ആ നേതാക്കന്മാര്‍ക്ക് ആയുസ്സ് വളരെ കുറവായിരിക്കും. നേരെ മറിച്ചു പ്രവര്‍ത്തനത്തിലൂടെ അല്മായരില്‍നിന്നും നേതൃത്വം ഉയര്‍ന്നുവരണം. അങ്ങനെയുള്ള നേതാക്ക•ന്മാര്ക്കായിരിക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.

മുമ്പൊക്കെ നേതൃസ്ഥാനങ്ങളിലേക്കു വരാന്‍ ആഗ്രഹിക്കു വ്യക്തികള്‍ അവര്‍ ഏതു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുനന്നുവോ ആ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം പഠിക്കാനും മനസ്സിലാക്കാനും അതു മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കാനുമുള്ള പരിശീലനവും ആര്‍ജ്ജിച്ചിരുന്നു. ഇന്ന്, സഭയെപ്പറ്റി പറയുമ്പോള്‍, സഭയുടെ പ്ര ബോധനങ്ങളെക്കുറിച്ചു പഠിക്കുകയും സഭയുടെ ആനുകാലികപ്രശ്നങ്ങളിലെ സമീപനം എന്താണ് എന്നു മനസ്സിലാക്കുകയും അത് ഈ സഭയുടെ കാഴ്ചപ്പാടിനോടു കൂ റുപുലര്‍ത്തിക്കൊണ്ടു മറ്റുള്ളവര്‍ക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്യാനുള്ള ബൌദ്ധികമായ കഴിവ് അല്മായ നേതാക്കള്‍ക്കുണ്ടാകണം. ഇങ്ങനെയുള്ള കഴിവ് ആര്‍ജ്ജിക്കുതിന് എത്ര അല്മായര്‍ പരിശ്രമിക്കുരുണ്ട് എന്ന് ആത്മവിമര്‍ശനം നടത്തേണ്ടതുണ്ട്. അതു സാധിക്കുന്നില്ലെങ്കില്‍, സഭയ്ക്കുവേണ്ടി ഫലപ്രദമായി പ്രേഷിതപ്രവര്‍ ത്തനം നടത്തുതിനു സാധിക്കാതെ വരും. നമുക്കു നമ്മുടെ ക്രൈസ്തവസാക്ഷ്യം ഫലപ്രദമായി നടത്താന്‍ സാധിക്കാതെ വരും. അതുകൊണ്ട്, പ്രത്യേകിച്ചും നമ്മുടെ യുവജനപ്രസ്ഥാനങ്ങളില്‍ പ്രാമുഖ്യം നല്കേണ്ടത്, നേതൃത്വ പരിശീലനത്തിനൊപ്പംതന്നെയൊ അതിലുപരിയായോ പ്രത്യയ ശാസ്ത്രപരമായ പരിശീലനത്തിനാണ്.
എന്റെ വീക്ഷണത്തില്‍ ഓരോ ക്രൈ സ്തവനും ഓരോ ദിവസവും തന്നൊടുതന്നെ ചോദിക്കേണ്ട മൂന്നു ചോദ്യങ്ങളുണ്ട്. ഒന്ന്, ഞാന്‍ എന്തുകൊണ്ട് ഒരു ക്രിസ്ത്യാ നിയായിരിക്കുന്നു? രണ്ട്, എന്തുകൊണ്ടു ഞാനൊരു ക്രിസ്ത്യാനിയായി തുടരുന്നു? ഇപ്പോള്‍ ക്രൈസ്തവനാകാനോ ആകാതിരിക്കാനോ ഉള്ള സ്വാതന്ത്യ്രം എനിക്കുണ്ട്. എനിക്ക് ഏഴു ദിവസം പ്രായമുള്ളപ്പോള്‍ എന്റെ മാതാപിതാക്കളോ അടുത്ത ബന്ധു ക്കളോ എന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ മുക്കിയപ്പോള്‍ ഞാന്‍ കത്തോലിക്കനായി. പക്ഷേ, ഇന്ന് എനിക്കു കത്തോലിക്കനായി തുടരണോ വേണ്ടയോ എന്ന് ആലോചിക്കാം. വേണമെങ്കില്‍ തുടരാം, തുടരാതിരിക്കാം. അതിനുള്ള സ്വാത ന്ത്യ്രമുണ്ട്. അതാണു ഞാന്‍ പറഞ്ഞത്, എന്തുകൊണ്ടു ഞാനൊരു ക്രിസ്ത്യാനിയായി തുടരുന്നു എനു ചോദിക്കണ. അതിനുള്ള ഉത്തരവും കണ്െടത്തണം. ഞാന്‍ ഒരു ക്രൈസ്തവനായി തുടരുന്നതിനു പിന്നിലെ കാരണം അറിയണം. അത്തരത്തില്‍ ഉത്തരം പറയാന്‍ കഴിയുന്നവര്‍ക്കേ യഥാര്‍ത്ഥ ക്രൈസ്തവരായി ജീവിക്കാനാകൂ. മൂന്നാമത്തെ ചോദ്യം ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ ഞാന്‍ എന്താണു ചെയ്യേണ്ടത് എന്നാണ്. എന്താണ് എന്റെ കടമ, എന്റെ പങ്ക്? എന്നു ചോദിക്കണം. ഇത് ഓരോ ദിവസവും ചോദിക്കണം. ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ ഇന്നു ഞാന്‍ എന്താണു ചെയ്യേണ്ടത്? ഓരോ ദിവസവും ഈ മൂന്നു ചോദ്യങ്ങള്‍ ചോദിക്കുകയും അതിനു തൃപ്തികരമായ ഉത്തരങ്ങള്‍ കണ്െടത്തുകയും അതിനനുസൃതം പ്രതികരിക്കുകയും ചെയ്യുമ്പോഴാണു നാം യഥാര്‍ത്ഥ ക്രൈസ്തവരായിത്തീരുന്നത്.

1963 മുതല്‍ 1988 വരെയാണു ഞാന്‍ സംഘടനകളിലൂടെ സജീവമായി അല്മാ യ പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. അതിനുശേഷം ഔദ്യോഗികമായ കാരണങ്ങളാല്‍ എനിക്കു സജീവമായി പ്രവര്‍ത്തി ക്കാനായിട്ടില്ല. എന്നാല്‍ ആദ്യകാലത്ത് എ നിക്കുണ്ടായിട്ടുള്ള സഭയോടുള്ള സ്നേഹത്തിനും കൂറിനും ഒരു കുറവും വിട്ടില്ല. സ്ഥാനമാനങ്ങള്‍ക്കൊക്കെ വേണ്ടി സഭയോടുള്ള കൂറും സ്നേഹവും പറയുടെ കീഴില്‍ കമിഴ്ത്തിവയ്ക്കേണ്ട ഓന്നാണ്ന്നു എനിക്കു തൊന്നിയിട്ടില്ല.

സ്വന്തം മതത്തെക്കുറിച്ചും സ്വന്തം വിശ്വാസത്തെക്കുറിച്ചും അഭിമാനം തൊന്നുക എന്നുള്ളത് ഏതൊരു പൌരന്റെയും അവകാശമാണ്. സ്വന്തം സമുദായത്തെയും സ്വന്തം സമൂഹത്തെയും സ്നേഹിക്കുക എന്നതും അവന്റെ അവകാശമാണ്. പക്ഷേ, സ്വന്തം മതത്തെക്കുറിച്ച് അഭിമാനം ഉണ്ടാകുന്നതു പോലെതന്നെ അന്യമതങ്ങളെ ആദരിക്കുതിനും അവയുടെ നല്ല മൂല്യങ്ങ ളെ സ്വാംശീകരിക്കുതിനുമുള്ള വിശാല മനസ്കതകൂടി ഓരോ മതാനുയായിക്കും ഉണ്ടാകണം. ഒരു യഥാര്‍ത്ഥ മതാനുയായിക്ക് അന്യമതങ്ങളെ ആദരിക്കുതിനും അതിലെ നല്ല മൂല്യങ്ങളെ, നല്ല ആശയങ്ങളെ സ്വാംശീകരിക്കുതിനുമുള്ള ഹൃദയവിശാ ലതയും സന്മനസ്സും വേണം...

മതത്തെക്കുറിച്ചും സമുദായത്തെക്കുറിച്ചും അഭിമാനവും സ്നേഹവുമുള്ളതുപോലെതന്നെ സ്വന്തം രാജ്യത്തെക്കുറിച്ചും അഭിമാനവും കൂറും സ്നേഹവും പുലര്‍ത്താന്‍ ഒരു നല്ല മതാനുയായിക്കു കഴിയണം. ഒരു നല്ല ക്രിസ്ത്യാനിക്ക് ഒരു നല്ല പൌരനായിരിക്കാന്‍ സാധിക്കും എന്നു മാത്രമല്ല, ഒരു നല്ല ക്രിസ്ത്യാനി ഒരു നല്ല പൌരനും കൂടിയായിരിക്കണം. ഒരു നല്ല ക്രിസ്ത്യാനിക്ക് ഒരു നല്ല പൌരനായിരിക്കാനുള്ള ബാദ്ധ്യതയുണ്ട്. ആ ബാദ്ധ്യത നിര്‍വഹിക്കാന്‍ നമുക്കു സാധിക്കണം. നമ്മുടെ വിശ്വാസത്തെക്കുറിച്ചു നമ്മുടെ മതത്തെക്കുറിച്ചു നമ്മുടെ പാരമ്പര്യ ത്തെക്കുറിച്ചു നമുക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. അതു നമ്മുടെ അവകാശമാണ് എതു ശരിയാണ്. എന്നാല്‍, അതോടൊപ്പംതന്നെ അന്യമതങ്ങളെ ആദരിക്കുതിനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നവരുടെ സ്വാതന്ത്യ്രം അംഗീകരിക്കുന്നതിനും സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനം തൊന്നുന്നതിനും ആ രാജ്യത്തോടു കൂറുപുലര്‍ത്തുതിനുമുള്ള സന്നദ്ധതയു മുണ്ടാകണം. അപ്പോഴാണു നാം യഥാര്‍ത്ഥ അല്മായപ്രേഷിതരാകുന്നത്, ക്രൈസ്തവരാകുന്നത്.

ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ നമുക്കു വേണ്ട കാഴ്ചപ്പാട് എന്താണ്? "ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക'' എന്നു നാം കേട്ടിട്ടുണ്ട്. പക്ഷേ, ഒരു ക്രൈസ്തവന്‍ അതുകൊണ്ടു തൃപ്തിപ്പെടാന്‍ പാടില്ല. കാരണം, നന്മ ചെയ്തു കടന്നുപോയ യേശുവിന്റെ അനുയായികളാണു നാം. നമ്മുടെ കടമ, "ജീവിക്കുക, ജീവിക്കാന്‍ സഹായി ക്കുക'' എതാണ്. മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക എന്നല്ല, അവരെ ജീവിക്കാന്‍ സഹായിക്കുക എതാണു നമ്മുടെ കര്‍ത്തവ്യം. അതായിരിക്കണം ഒരു ക്രൈസ്തവന്റെ കാഴ്ചപ്പാട്.

1 comment:

Johny said...

സ്ഥാനമാനങ്ങള്‍ക്കൊക്കെ വേണ്ടി സഭയോടുള്ള കൂറും സ്നേഹവും പറയുടെ കീഴില്‍ കമിഴ്ത്തിവയ്ക്കേണ്ട ഓന്നാണ്ന്നു എനിക്കു തൊന്നിയിട്ടില്ല.