Thursday, October 22, 2009

ഏറ്റവും ഭാഗ്യംകെട്ടവര്‍ക്കുവേണ്ടിയുള്ള സേവനങ്ങള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി സുഗതകു മാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ 'യോഗനാദ'ത്തില്‍ (ആഗസ്റ് 1-15) എഴുതിയ ആവേശജന കമായ ഒരു കത്തില്‍, ഹിന്ദുക്കള്‍ ചെയ്യു സേവനങ്ങളെ ആദരിച്ചശേഷം ഇങ്ങനെ തുടരുന്നു

"...ഏറ്റവും ഭാഗ്യംകെട്ടവര്‍ക്കുവേണ്ടിയുള്ള സേവനങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. എന്‍.എസ്.എസ്സും, എസ്. എന്‍.ഡി.പി. യോഗവും, അതായതു ഹിന്ദുക്കള്‍, ആതുര സേവനരംഗത്തു ക്രിസ്ത്യാനിയെ കണ്ടു പഠിക്കട്ടേ എന്നു ഞാന്‍ പറഞ്ഞു. അതിനുള്ള കാരണങ്ങള്‍ ഇവയാണ്.

"മഹാരോഗികള്‍ സേവനം തേടി വിളിക്കുമ്പോള്‍, അവരെ കിടത്തി ശുശ്രൂഷിക്കാനും തേച്ചുകഴുകുവാനും മലമൂ ത്രങ്ങള്‍ എടുക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നമുക്ക് ഇടങ്ങളുണ്ടോ? മദര്‍ തെരേസയുടെയും മറ്റും സ്ഥാപനങ്ങളല്ലാതെ? മക്കള്‍ തള്ളിക്കളഞ്ഞവരും ദരിദ്രരും അവശരുമായ വൃദ്ധമാതാപിതാക്കള്‍ ഇടംതേടി വരുമ്പോള്‍ എങ്ങോട്ടു പറഞ്ഞയയ്ക്കണം? അച്ചന്മാരുടെ വൃദ്ധമന്ദിരങ്ങളിലേക്കല്ലാതെ? "ഭ്രാന്തു പിടിച്ചലയുന്ന, വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറന്തള്ളപ്പെട്ട, ഭാഗ്യദോഷികളെ നോക്കാന്‍ ആരുണ്ട്? ക്രിസ്തീയസ്ഥാപനങ്ങളല്ലാതെ? "അനാഥരായ കുട്ടികള്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍, മുന്നില്‍ വന്നു കൈനീട്ടുമ്പോള്‍, അവരെ കൈപിടിച്ചേല്പിക്കാന്‍ നമുക്ക് ആവശ്യത്തിനു സ്ഥാപനങ്ങളുണ്ടോ? കൊണ്‍വെന്റുകള്‍ അല്ലാതെ?

"അയല്‍നാടുകളില്‍നിന്നു പാവപ്പെട്ട കുട്ടികളെ കേരളത്തില്‍, പ്രത്യേകിച്ചു കൊച്ചിയില്‍ കൊണ്ടുവന്നു വില്ക്കാറുണ്ട്. അവര്‍ തെരുവില്‍ ഭിക്ഷാടനം ചെയ്തും മോഷണം നടത്തിയും പോക്കറ്റടിക്കാനും ശരീരം വില്ക്കാനും പരിശീലിക്കപ്പെട്ട് അലയുന്നു . നമ്മുടെ മാന്യനമാര്‍ അവരെ വിലയ്ക്കു വാങ്ങി ഉപയോഗിക്കുന്നു. പൊലീസിന്റെ പിടിയിലാവുന്ന ഇത്തരം നൂറുകണക്കിനു കുട്ടികളുണ്ട്. അധികവും ആന്ധ്രാ, തമിഴ്നാട് പ്രദേശങ്ങളില്‍നിന്നുള്ളവര്‍. ഇവരെ ഏറ്റെടുത്തു രക്ഷിക്കുന്നത്, ഇവര്‍ക്കുവേണ്ടി കേസ് നടത്തുത്, കോടതിയെ സഹായിക്കുത് ആര്? ചൈല്‍ഡ് ലൈന്‍, ഡോണ്‍ബോസ്കോ മുതലായ ക്രിസ്തീയസംഘടനകളല്ലാതെ?

"എയിഡ്സ് രോഗികള്‍ക്കും കുട്ടികള്‍ക്കും ഒരു ശരണ കേന്ദ്രമൊരുക്കാന്‍ നമക്കു കഴിഞ്ഞിട്ടുണ്ടോ? ബിഷപ്തിരുമേനിമാര്‍ക്കും അച്ചന്മാര്‍ക്കുമല്ലാതെ? അംഗവൈകല്യമുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും കണ്ണില്ലാത്തവര്‍ക്കുംവേണ്ടിയുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ടോ? ക്രിസ്ത്യാനികള്‍ക്കല്ലാതെ?

"ഹാ! സംരക്ഷിച്ചുപോന്ന ഒറ്റമകള്‍ മരിച്ച് അനാഥാവസ്ഥയിലായ, ഓര്‍മ നശിച്ച, ഒരു 85 കഴിഞ്ഞ അമ്മയ്ക്കുവേണ്ടി ഞാനിപ്പോള്‍ ഇടംതേടി നടക്കുകയാണ്. ആര്‍ക്കും സൌകര്യമില്ല. സിസ്റര്‍മാര്‍ നടത്തു സ്ഥാപനങ്ങള്‍ക്കല്ലാതെ.''' "ഞാന്‍ ഇതൊക്കെ മാത്രമേ പറഞ്ഞുള്ളൂ. കോടി ക്കണക്കിനു രൂപാ ചെലവാക്കി നിങ്ങള്‍ സാധാരണക്കാര്‍ക്കുവേണ്ടി ചെയ്യുന്ന വിപുലമായ യത്നങ്ങളെ ചെറുതാക്കി കാണിക്കുവാന്‍ ഞാനാര്?''

അഗതിസേവനത്തിന്റെ അളന്നാല്‍ത്തീരാത്ത പ്രാധാന്യമാണു കവി സൂചിപ്പിച്ചത്. കവയത്രി പരാമര്‍ശിച്ച അഗതിസേവനങ്ങള്‍ക്കു പുറമേ, മനുഷ്യമക്കള്‍ക്കു വിദ്യയും വിജ്ഞാനവും വിവേകവും സംസ്കാരവും നല്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും രോഗികളെ സേവിക്കുവാന്‍ ആതുരാലയങ്ങളും അവശര്‍ക്കും ആലംബഹീനര്‍ക്കും തലചായ്ക്കാനിടമില്ലാത്തവര്‍ക്കും വേണ്ടി സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളും ക്രിസ്ത്യാനികള്‍ നടത്തുന്നുണ്ട്.

പക്ഷേ, ക്രിസ്തു തന്റെ മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തില്‍, അന്ധര്‍, ബധിരര്‍, ഊമര്‍, കുഷ്ഠരോഗികള്‍, മൃതര്‍, തളര്‍വാതക്കാര്‍, കാറ്റിലും അപകടത്തിലുംപെട്ടവര്‍, പീഡിതര്‍, രോഗികള്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ ഇവര്‍ ക്കെല്ലാം ശാന്തിയും സൌഖ്യവും നല്കാനാണു കൂടുതല്‍ സമയവും വിനിയോഗിച്ചത്. ക്രിസ്ത്യാനി മുഴുവന്‍ സമയ സേവകനായിരിക്കണം. ഈ സത്യമാണു കവയത്രി സുഗ തകുമാരി ടീച്ചര്‍ മനോഹരമായി വിശദീകരിച്ചിരിക്കുന്നത്. ഈ നനമപ്രവൃത്തികളുടെയെല്ലാം വിധ്വംസനംകൊണ്ടെ തങ്ങളുടെ ലക്ഷ്യം സാദ്ധ്യമാകൂവന്നു വിശ്വസിക്കുന്ന ഭൌതികവാദികളുടെയും തങ്ങള്‍ നടത്തു സുവിശേഷവിശദീകരണം മാത്രമാണു ക്രിസ്തീയതയെന്നും കരുതുന്ന സഭാ വിഭാഗങ്ങളുടെയും സെക്ടുകളുടെയും കണ്ണു തുറപ്പിക്കുവാന്‍ കവയത്രിയുടെ വാക്കുകള്‍ പ്രേരകമായിരുന്നെങ്കില്‍...!

No comments: