Saturday, February 1, 2014

കത്തോലിക്കാസഭയിലെ സന്യാസജീവിതം എന്ത്? എങ്ങനെ?

അപ്പസ്തോലിക ജീവിത സമൂഹങ്ങള്‍

ഇവ സമര്‍പ്പിത ജീവിത ഇന്‍സ്റിറ്റ്യൂട്ടുകള്‍ക്ക് സമാനമാണ്. അപ്പസ്തോലിക ജീവിതസമൂഹങ്ങളില്‍ അംഗങ്ങള്‍ സന്യാസവ്രതങ്ങളില്ലാതെ സമൂഹത്തിന്റേതായ അപ്പസ്തോലികലക്ഷ്യം പിന്തുടരുകയും സഹോദരജീവിതം, അവരുടെ പ്രത്യേകമായ രീതിയില്‍ സമൂഹമായി ജീവിച്ചുകൊണ്ട് കോണ്‍സ്റിറ്റ്യൂഷന്‍ അുസരിച്ച് ഉപവിയുടെ പരിപൂര്‍ണത പ്രാപിക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്നു (CIC,731§1;CCEO,572). കത്തോലിക്കാസഭയുടെ കാനാന്‍ നിയമസംഹിത (CIC) വിവിധ തരത്തിലുള്ള സന്യസ്തര്‍ക്കുള്ള നിയമങ്ങള്‍ രണ്ടു വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. 
1. സമര്‍പ്പിതജീവിത ഇന്‍സ്റിറ്റ്യൂട്ടുകള്‍ (CIC, 573730; CCEO, 410571). 
2. അപ്പസ്തോലികജീവിത സമൂഹങ്ങള്‍ (CIC, 731746; CCEO, 572).

സന്യാസജീവിത സമര്‍പ്പണത്തിലേക്കുള്ള വിവിധ ഘട്ടങ്ങള്‍

ആശ്രമത്തിലോ മഠത്തിലോ ചേരുന്നതുവഴി ആരും സന്യാസി/സന്യാസിനി  ആകുന്നില്ല. കര്‍ശമായ പരിശീലം ലഭിച്ച, നൈയാമികമായ പ്രായപൂര്‍ത്തിയെത്തിയ, തന്റെ യോഗ്യതയും പക്വതയും സ്വതന്ത്രമായ തീരുമാനവും വെളിപ്പെടുത്തിയ വ്യക്തിയെ മാത്രമേ സഭ നിത്യമായ സന്യാസത്തിലേക്ക് സ്വീകരിക്കുന്നുള്ളൂ. നിത്യമായ വ്രതവാഗ്ദാത്തിലൂടെ മാത്രമേ ഒരാള്‍ പൂര്‍ണമായും സന്യാസി/സന്യാസിനി  ആകുന്നുള്ളൂ. നിത്യമായ വ്രതവാഗ്ദാനത്തിന്  21 വയസെങ്കി ലും പൂര്‍ത്തിയായിരിക്കണം (CIC, 658 § 10) ആരുടെയും സമ്മര്‍ദ്ദത്തോടെയല്ല, സ്വമേധയാ ആണ് നിത്യവ്രതവാഗ്ദാനം  ചെയ്യുന്നതെന്ന് രേഖപ്പെടുത്തി സ്വന്തം കൈപ്പടയില്‍ ഒപ്പുവയ്ക്കുകയും വേണം. എന്നാല്‍ നിത്യവ്രതത്തിലേക്കുള്ള ഒരുക്കത്തിനായി വിവിധ ഘട്ടങ്ങളുണ്ട്.
 
സന്യാസ പരിശീലം: വിവിധ ഘട്ടങ്ങളും പ്രായവും:

1. ആസ്പിരന്‍സി
2. പോസ്റുലന്‍സി
3. നോവിഷ്യേറ്റ്
4. താല്‍ക്കാലികവ്രതം
5. നിത്യവ്രതം

1. ആസ്പിരന്‍സി

സാധാരണമായി സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ യു തി-യുവാക്കളെയാണ് സന്യാസസഭകള്‍ ക്ഷണിക്കുന്നത്. സ്യാസജീവിതത്തിലേക്ക് താല്‍പര്യം പ്രകടിപ്പിച്ചവര്‍ക്ക് 'ആസ്പിരന്‍സി' എന്ന കാലയളവില്‍ പരിശീലനം  നല്‍കുന്നു. ഈ കാലയളവില്‍ അവരുടെ പ്രായോഗികജീവിതത്തിനുതകുന്ന വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. ശാസ്ത്രീയവും ആത്മീയവുമായ വിഷയങ്ങളാണ് ഇവരെ പരിശീലിപ്പിക്കുന്നത്.

2. പോസ്റുലന്‍സി

'ആസ്പിരന്‍സി'യിലെ പരിശീലം കഴിഞ്ഞ് തുടര്‍ന്നുപോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് 'പോസ്റുലന്‍സി' എന്ന കാലയളവില്‍ പരിശീലം ല്‍കുന്നു. ഈ വര്‍ഷവും അവരുടെ ശാസ്ത്രീയവും ആത്മീയവുമായ വിഷയങ്ങളുടെ പഠനം  തുടരുന്നു.

വൈദിക വിദ്യാര്‍ത്ഥികളുടെ പ്രഥമഘട്ട പരിശീലത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പറയുന്നത്, "സെമിനാരികളില്‍ ശാസ്ത്രീയ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടത് ഈ വിദ്യാര്‍ത്ഥികള്‍ സെമിനാരിവിട്ട് പോയാലും പഠനം തുടരാന്‍ സാധിക്കുന്ന വിധത്തിലായിരിക്കണമെന്നാണ്.'' ഇത് സ്യാസസഭകള്‍ക്കും ബാധകമാണ്. സന്യാസജീവിതം പരീക്ഷിക്കുന്ന യുവതി തിരികെപോയാലും തന്റെ മുന്നോട്ടുള്ള പഠത്തിനും  ജീവിതത്തിനും  സഹായിക്കുന്ന തരത്തിലായിരിക്കണം പഠനവും പരിശീലനവും.

ആസ്പിരന്‍സി-പോസ്റുലന്‍സി കാലഘട്ടത്തില്‍, സന്യാസ ജീവിതത്തിന്  ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയുടെ താല്‍പര്യം യഥാര്‍ത്ഥമാണോ എന്നും ഈ വ്യക്തിയെ യഥാര്‍ത്ഥത്തില്‍ ദൈവം സ്യാസജീവിതത്തിലേക്ക് വിളിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. ഇക്കാലയളവില്‍ മാനുഷികവും വൈകാരികവുമായ പക്വത നേടുന്നതിനുള്ള പരിശീലം നല്‍കുകയും കൂടുതല്‍ ഗൌരവത്തോടെ നോവിഷ്യേറ്റിലേക്ക് പ്രവേശിക്കുന്നതിനു  ഒരുക്കുകയും ചെയ്യുന്നു. പരിശീലകര്‍ പക്വതയിലേക്കുള്ള അര്‍ത്ഥികളുടെ പരിശീലത്തില്‍ വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം തേടുകയും അര്‍ത്ഥികളെ പരിശോധിക്കുന്നതില്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളുപയോഗിക്കുകയും വേണം.

ആസ്പിരന്‍സിയിലും പോസ്റുലന്‍സിയിലും പതിനെട്ട്  വയസ് പൂര്‍ത്തിയാക്കാത്ത യുവതീയുവാക്കന്മാര്‍ക്ക് പരിശീലം നല്‍കുന്നത് ന്യായമാണോ എന്നു ചോദിച്ചേക്കാം. സന്യാസ ജീവിതത്തിലേക്കുള്ള  നൈയാമികമായ പ്രവേശനം  നോവിഷ്യേറ്റിലൂടെ മാത്രമാണ്. എന്നാല്‍, നോവിഷ്യേറ്റിനു  മുന്‍പുള്ള പരിശീലത്തെക്കുറിച്ച് സഭാനിയമം ഇപ്രകാരം പറയുന്നു: "അര്‍ത്ഥി നോവിഷ്യേറ്റിലേക്ക് പ്രവേശിക്കപ്പെടുന്നതിനു  മുന്‍പ് അുഭവസ്ഥായ ഒരു സന്യാസിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ കോണ്‍സ്റിറ്റ്യൂഷന്‍ നിശ്ചയിച്ചിരിക്കുന്ന കാലഘട്ടം ആശ്രമത്തില്‍ ജീവിക്കേണ്ടതാണ്'' (CCEO, 449). ഈ കാലയളവ് നിശ്ചയിക്കേണ്ടത് ഓരോ സഭയുടെയും കോണ്‍സ്റിറ്റ്യൂഷനാണ്. അതിനാല്‍, കോണ്‍സ്റിറ്റ്യൂഷനാണ് ആസ്പിരന്‍സിയുടെയും പോസ്റുലന്‍സിയുടെയും കാലയളവ് നിശ്ചയിക്കേണ്ടത്.

ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ കുടുംബങ്ങളില്‍ നിന്നു വരുന്ന യുവതീയുവാക്കന്മാര്‍ക്ക് സന്യാസവ്രതങ്ങള്‍ എടുക്കുന്നതിനു  മുമ്പ് ശരിയായ ശാസ്ത്രീയ പഠത്തിനുള്ള സൌകര്യങ്ങള്‍ കൂടി ഇന്‍സ്റിറ്റ്യൂട്ടുകള്‍ നല്‍കുന്നു. അതിനുവേണ്ടിയാണ് പരിശീലത്തിനു  ഉചിതമായ പ്രായത്തില്‍ത്തന്നെ അതായത്, കൌമാരത്തില്‍ത്തന്നെ, സന്യാസ ജീവിതത്തിലേക്കുള്ള പ്രവേശത്തിനു  പരിശീലം നല്‍കുന്നത്. എന്നാല്‍ സ്യാസജീവിതത്തിലൂടെ സമര്‍പ്പിതജീവിതം നയിക്കാനാഗ്രഹിക്കുന്ന വ്യക്തിക്ക് ഏതു പ്രായത്തിലും സന്യാസജീവിതത്തിലേക്ക് കടന്നുവരാവുന്നതാണ്.

18 വയസ് പൂര്‍ത്തിയാകാതെ മഠങ്ങളില്‍ ചേരാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ന്യായീകരിക്കാനാവില്ല. നിയമത്തില്‍ പ്രായം നിശ്ചയിക്കുന്നത് നൈയാമിക നടപടികളുടെ സാധുതയ്ക്കുവേണ്ടിയാണ്. നൈയാമിക പ്രവൃത്തികള്‍ ചെയ്യുന്നതിലേക്കുള്ള ഒരുക്കം പ്രായമെത്തുന്നതിനു  മുമ്പുതന്നെയാകാം. ഇന്ത്യന്‍ ഭരണഘടയില്‍ വിവാഹപ്രായം പുരുഷ് 21 ഉം സ്ത്രീക്ക് 18 ഉം ആണ്. എന്നാല്‍ അവര്‍ തമ്മില്‍ സ്നേക്കുന്നതിനും  വിവാഹത്തിനായി ഒരുങ്ങുന്നതിനും  പ്രായപരിധി നിശ്ചയിക്കാനാകുമോ?

3. നോവിഷ്യേറ്റ്

'നോവിഷ്യേറ്റ്' കാലയളവിലാണ് ഒരു യുവാവ്/യുവതി ഗൌരവമായി സ്ഥിതിക്ക് സന്യാസ ദൈവവിളിയുണ്ടോയെന്നും സന്യാസത്തില്‍ ജീവിക്കാന്‍ സാധിക്കുമോയെന്നും പരീക്ഷിക്കുന്നത്. നോവിഷ്യേറ്റ് ലക്ഷ്യംവയ്ക്കുന്നത് അര്‍ത്ഥികള്‍ ദൈവവിളിയും ഇന്‍സ്റിറ്റ്യൂട്ടിലേക്കുള്ള പ്രത്യേകമായ വിളിയും കൂടുതല്‍ നന്നായി മനസിലാക്കുക, ഇന്‍സ്റിറ്റ്യൂട്ടിന്റെ ജീവിതരീതി അനുഭവിച്ചറിയുക, മനസും ഹൃദയവും അതിന്റെ അരൂപിയാല്‍ രൂപപ്പെടുത്തുക, അവരുടെ ഉദ്ദേശ്യവും യോഗ്യതയും പരീക്ഷിക്കുക എന്നിവയാണ്. കര്‍ശനമായ നിബന്ധകള്‍ക്ക് വിധേയമായിട്ടു മാത്രമേ ഒരാള്‍ക്ക് നോവിഷ്യേറ്റില്‍ പ്രവേശനം  നല്‍കുകയുള്ളൂ.

1. അര്‍ത്ഥികള്‍ക്ക് നോവിഷ്യേറ്റില്‍ പ്രവേശനം   നല്‍കാനുള്ള അവകാശം ഇന്‍സ്റിറ്റ്യൂട്ടിലെ നിയമിര്‍ദ്ദേശങ്ങള്‍ക്കുസൃതം മേജര്‍ സുപ്പീരിയര്‍മാര്‍ക്കാണ്.

2. ആവശ്യമായ പ്രായത്തിനു  പുറമേ, ആരോഗ്യം, ഉചിതമായ സ്വഭാവം, സന്യാസജീവിതം നയിക്കാനുള്ള പക്വത എന്നിവയുള്ളവരെ മാത്രമേ സഭയില്‍ പ്ര വേശിപ്പിക്കാനാവൂ. ഇവ ഉറപ്പുവരുത്തുന്നതിന്   വിദഗ്ധരുടെ സഹായവും തേടേണ്ടതാണ് (CIC, 642).

നോവിഷ്യേറ്റിലേക്കുള്ള പ്രവേശനം  അസാധുവാക്കുന്ന കാരണങ്ങളും കാനനുകളില്‍ വ്യക്തമാണ്.
1. പതിനേഴു വയസു പൂര്‍ത്തിയാകാത്ത വ്യക്തി.
2. വിവാഹാവസ്ഥയിലായിരിക്കുന്ന വ്യക്തി.
3. മറ്റൊരു സമര്‍പ്പിതജീവിത ഇന്‍സ്റിറ്റ്യൂട്ടിലോ അപ്പസ്തോലിക ജീവിതസമൂഹത്തിലോ അംഗമായിരിക്കുന്ന വ്യക്തി.
4. ബലപ്രയോഗമോ ഗൌരവമുള്ള ഭയമോ വഞ്ചനയോ മൂലം ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശിച്ച വ്യക്തി.
5. ബലപ്രയോഗത്താലോ വഞ്ചനയാലോ സുപ്പീരിയര്‍ സ്വീകരിച്ച വ്യക്തി.
6. മറ്റൊരു സമര്‍പ്പിത ജീവിതസമൂഹത്തിലെയോ അപ്പസ്തോലിക ജീവിത സമൂഹത്തിലെയോ അംഗത്വം മറച്ചുവച്ച വ്യക്തി. നോവിഷ്യേറ്റിലേക്കുള്ള പ്രായം വ്യക്തമാണ്. ആര്‍ക്കും മറ്റുള്ളവരുടെ സമ്മര്‍ദ്ദത്താലോ പ്രേരണയാലോ ഭയത്താലോ നോവിഷ്യേറ്റില്‍ ചേരാന്‍ സാധ്യമല്ല. ഇപ്രകാരമുള്ള പ്രവേശനം നിയമത്താല്‍ അസാധുവാണ് (CIC, 643).

4. താല്‍ക്കാലികമായ വ്രതവാഗ്ദാനം

സന്യാസവ്രതവാഗ്ദാനത്തിലൂടെ അംഗങ്ങള്‍ ബ്രഹ്മചര്യം, ദാരിദ്യ്രം, അനുസരണം എന്നീ വ്രതങ്ങള്‍ പാലിക്കാമെന്ന് സഭാധികാരിയുടെയും ദൈവജനത്തിന്റെയും മുമ്പാകെ ഏറ്റുപറയുന്നു. ഈ പരസ്യവ്രതവാഗ്ദാം വഴി ഒരംഗം ദൈവത്തിനു  തന്നെത്തന്നെ സമര്‍പ്പിക്കുകയും നിയമം നിര്‍വചിച്ചിരിക്കുന്ന അവകാശങ്ങളോടും സന്യാസ ഇന്‍സ്റിറ്റ്യൂട്ടിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്യുന്നു (CIC, 654;CCEO § 1). താല്‍ക്കാലിക വ്രതവാഗ്ദാനം  താല്‍ക്കാലികം മാത്രമാണ്. നിശ്ചിതകാലത്തേക്ക് മാത്രമാണ് താല്‍ക്കാലിക വ്രതവാഗ്ദാനം  നടത്തുന്നത്. അത് മൂന്നുവര്‍ഷത്തില്‍ കുറയുകയോ ആറുവര്‍ഷത്തില്‍ കൂടുകയോ ചെയ്യരുത്. താല്‍ക്കാലിക വ്രതവാഗ്ദാനം  ചെയ്യുന്ന വ്യക്തി നിത്യവ്രതവാഗ്ദാനം  ചെയ്യണമെന്ന് നിര്‍ബന്ധമില്ല. താല്‍ക്കാലികമായി ചെയ്യുന്ന വ്രതവാഗ്ദാനംപോലും സാധുവാകുന്നതിന്  താഴെ പറയുന്ന കാര്യങ്ങള്‍ പാ ലിച്ചിരിക്കണമെന്ന് സഭയ്ക്ക് കാര്‍ക്കശ്യമുണ്ട് (CIC, 656; CCEO,464, 1030) .

1. വ്രതവാഗ്ദാനം  ചെയ്യുന്ന വ്യക്തി 18 വയസെങ്കി ലും പൂര്‍ത്തിയായിരിക്കണം.
2. നോവിഷ്യേറ്റ് സാധുവായി നടത്തിയിരിക്കണം.
3. ചുമതലപ്പെട്ട അധികാരി കൌണ്‍സിലിന്റെ വോട്ടോടുകൂടെ വ്യക്തിയെ സ്വതന്ത്രമായി സ്വീകരിച്ചിരിക്കണം.
4. വ്രതവാഗ്ദാനം  ബാഹ്യമായി പ്രകടിപ്പിക്കേണ്ടതും ബലപ്രയോഗമോ ഗൌരവമുള്ള ഭയമോ വഞ്ചയോ കൂടാതെ ചെയ്യുന്നതുമായിരിക്കണം.
5. വ്രതവാഗ്ദാനം  നിയമപരമായ സുപ്പീരിയര്‍, വ്യക്തിപരമായോ മറ്റൊരാള്‍ വഴിയോ സ്വീകരിക്കുന്നതുമായിരിക്കണം.

5. നിത്യവ്രതവാഗ്ദാനം

നിത്യവ്രതവാഗ്ദാത്തിലൂടെ മാത്രമേ ഒരാള്‍ നിത്യമായി സന്യാസി/സന്യാസിനി ആയി മാറുന്നുള്ളൂ. നിത്യവ്രതം സ്വീകരിക്കണമെങ്കില്‍ താല്‍ക്കാലികവ്രതത്തിന്റെ നിയമപരമായ കാലയളവ് വ്യക്തി പൂര്‍ത്തിയാക്കിയിരിക്കണം. വ്യക്തി സ്വമേധയാ നിത്യവ്രതത്തിന്  താല്‍പര്യമുണ്ടെന്നെഴുതി ഒപ്പുവയ്ക്കണം. അധികാരികള്‍ വ്യക്തിക്ക് യോഗ്യതയുണ്ടെന്ന് തീരുമാനിക്കണം. സ്വമേധയാ ആവശ്യപ്പെടുന്നില്ലെങ്കിലോ അധികാരികള്‍ കാര്യകാരണസഹിതം കൂട്ടായ തീരുമാത്തിലൂടെ സ്വീകരിക്കുന്നില്ലെങ്കിലോ വ്യക്തി സന്യാസജീവിതത്തിലേക്കുള്ള യാത്രയില്‍നിന്ന് തിരികെപ്പോകേണ്ടതാണ്. നിത്യവ്രതവാഗ്ദാത്തിന്  രണ്ടു കാര്യങ്ങള്‍ കര്‍ശനമാണ് (CIC, 658; CCEO,532).

1. നിത്യവ്രതത്തിനാഗ്രഹിക്കുന്ന വ്യക്തി, അതായത് ജീവിതം മുഴുവന്‍ സന്യാസി/സന്യാസിനിയായി ജീവിക്കാനാഗ്രഹിക്കുന്നെങ്കില്‍, 21 വയസെങ്കിലും പൂര്‍ത്തിയായിരിക്കണം.

2. മൂന്നു വര്‍ഷത്തേക്കെങ്കിലും താല്‍ക്കാലിക വ്രതവാഗ്ദാനം  നടത്തിയിരിക്കണം.

6. സന്യസ്തരുടെ പരിശീലനം

പ്രഥമ വ്രതവാഗ്ദാത്തിനു  ശേഷം ഇന്‍സ്റിറ്റ്യൂട്ടിന്റെ ജീവിതം കൂടുതല്‍ പൂര്‍ണതയോടെ നയിക്കുന്നതിനും  അതിന്റെ ദൌത്യം കൂടുതല്‍ ഉചിതമായി നിര്‍വഹിക്കുന്നതിനും  എല്ലാ അംഗങ്ങള്‍ക്കും പരിശീലം നല്‍കേണ്ടതാണ് (CIC, 659 §1; CCEO471).

പരിശീലം ക്രമാനുഗതവും അംഗങ്ങളുടെ കഴിവിനു  യോജിച്ചതും ആധ്യാത്മികവും അപ്പസ്തോലികവും സൈദ്ധാന്തികവും അതുപോലെ, പ്രായോഗികവും ആയിരിക്കുകയും സഭാപരവും സിവില്‍പരവുമായ ഡിഗ്രികള്‍ അവസരോചിതമായി ലഭിക്കുന്നതുമായിരിക്കണം (CIC, 660 §1). അതുകൊണ്ട് ക്ളേരിമാരല്ലാത്ത സന്യാസി/സന്യാസിനികളെയും സന്യാസകാലം കഴിഞ്ഞ ഉടതെന്നെ ബാഹ്യമായ പ്രേഷിതപ്രവര്‍ത്തങ്ങള്‍ക്ക് നിയോഗിച്ചുകൂടാ. പ്രത്യുത, അവര്‍ സുസജ്ജമായ സ്ഥാപനങ്ങളില്‍ വസിച്ച് സന്യാസ ശിക്ഷണത്തിലും അപ്പസ്തോലികാഭ്യാസത്തിലും മതതത്വങ്ങളിലും സാങ്കേതിക വിഷയങ്ങളിലും അതാതിന്റെ ബിരുദങ്ങള്‍ തന്നെയും നേടാന്‍ തക്കവണ്ണം പരിശീലം തുടരേണ്ടതാണ്.

ആധ്യാത്മികവും താത്വികവും സാങ്കേതികവുമായ പരിശീലം പൂര്‍ണമാക്കാന്‍ സന്യാസി/സന്യാസിനികള്‍ ജീവിതകാലം മുഴുവന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ഇതിനുവേണ്ട സൌകര്യങ്ങളും സഹായങ്ങളും സമയവും കഴിവുപോലെ ഉണ്ടാക്കിക്കൊടുക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. നിയന്താക്കള്‍, ആത്മീയ ഗുരുക്കള്‍, അധ്യാപകര്‍ എന്നിവരെ സസൂക്ഷ്മം തിരഞ്ഞെടുത്ത് ശ്രദ്ധാപൂര്‍വ്വം പരിശീലിപ്പിക്കാനും  ശ്ര ദ്ധിക്കേണ്ടതാണ് (PC 18).

7. സന്യസ്തരുടെ അവകാശങ്ങളും കടമകളും (CIC, 662672)

1. ക്രിസ്തുവിനെ  അുഗമിക്കുക എന്നതാണ് സന്യസ്തര്‍ ജീവിതത്തിന്റെ പരമോന്നത നിയമമായി കണക്കാക്കേണ്ടത്.

2.ദൈവികമായ കാര്യങ്ങള്‍ ധ്യാനിക്കുകയും പ്രാര്‍ത്ഥയില്‍ ദൈവവുമായി നിരന്തര ഐക്യത്തിലായിരിക്കുകയുമാണ് പ്രഥമവും പ്രധാവുമായ ചുമതല.

3. ദൈനംദിന  ദിവ്യബലിയില്‍ പങ്കുകൊള്ളേണ്ടതും ഏറ്റവും പരിശുദ്ധമായ ദിവ്യകാരുണ്യം സ്വീകരിക്കേണ്ടതും പരിശുദ്ധ കുര്‍ബായില്‍ സന്നിഹിതായിരിക്കുന്ന ദിവ്യകാരുണ്യാഥനെ  ആരാധിക്കേണ്ടതുമാണ്.

4. വിശുദ്ധഗ്രന്ഥ വായനയ്ക്കും ധ്യാനപ്രാര്‍ത്ഥനയ്ക്കും സമയം ചെലവഴിക്കണം.

5. വാര്‍ഷികധ്യാനത്തിന്റെ സമയം വിശ്വസ്തതയോടെ പാലിക്കണം.

6. ദൈവത്തിലേക്കുള്ള മാസാന്തരത്തിനുവേണ്ടി പ്രയത്നിക്കേണ്ടതും ദൈനംദിനം  ആത്മപരിശോധ നടത്തേണ്ടതും അുരഞ്ജന  കൂദാശ പതിവായി സ്വീകരിക്കേണ്ടതുമാണ്.

7. സന്യസ്തര്‍ തങ്ങളുടെ സന്യാസഭവനത്തില്‍ സ മൂഹജീവിതം അനുഷ്ഠിച്ചുകൊണ്ട് താമസിക്കേണ്ടതാണ്.

8. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളില്‍ ആവശ്യമായ വിവേകം പാലിക്കേണ്ടതും സ്വന്തം ദൈവവിളിക്ക് ഹാനികരമായതും സമര്‍പ്പിത വ്യക്തിയുടെ ബ്രഹ്മചര്യത്തിന്  അപകടകരമായവയുമെല്ലാം ഉപേക്ഷിക്കണം.

9. ഇന്‍സ്റിറ്റ്യൂട്ടിന്റെ നിയമം നിശ്ചയിക്കുംപ്രകാരം എല്ലാ ഭവങ്ങളിലും ഇന്‍സ്റിറ്റ്യൂട്ടിന്റെ സ്വഭാവത്തിനും  ദൌത്യത്തിനും  യോജിച്ച ആവൃതി, ഭവത്തിന്റെ ചില ഭാഗങ്ങള്‍ അംഗങ്ങള്‍ക്കു വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നത്, പാലിക്കേണ്ടതാണ്.

10. പൂര്‍ണമായും ധ്യാനാത്മക ജീവിതത്തിനുള്ള സന്യാസിനികളുടെ മോണസ്ട്രികളില്‍ അപ്പസ്തോലിക സിംഹാസനം  നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കുസൃ തം 'പേപ്പല്‍ ആവൃതി' പാലിക്കേണ്ടതാണ്.

11. പ്രഥമവ്രതവാഗ്ദാത്തിനു  മുന്‍പ് അംഗങ്ങള്‍ അവരുടെ വസ്തുക്കളുടെ നടത്തിപ്പ് താല്‍പര്യമുള്ളവര്‍ക്ക് വിട്ടുകൊടുക്കണം. നിത്യവ്രതവാഗ്ദാത്തിനു  മുമ്പെങ്കിലും സിവില്‍ നി യമത്തിലും സാധുവാകുന്ന വിധത്തിലുള്ള ഒരു വില്പത്രം തയ്യാറാക്കണം.

12. സന്യാസി/സന്യാസിനി  വ്യക്തിപരമായ പ്രയത്ത്താലോ ഇന്‍സ്റിറ്റ്യൂട്ടിന്റെ പേരിലോ സമ്പാദിക്കുന്നതെല്ലാം ഇന്‍സ്റിറ്റ്യൂട്ടിന്റേതാണ്. ഏതെങ്കിലും വിധത്തിലുള്ള പെന്‍ഷന്‍ മുഖേനയോ ധനസഹായത്താലോ ഇന്‍ഷുറന്‍സ് മൂലമോ സന്യാസി/സന്യാസിനിക്ക് ല ഭിക്കുന്നതെല്ലാം ഇന്‍സ്റിറ്റ്യൂട്ടിനുവേണ്ടിയാണ് നേടുന്നത്.

13. സന്യസ്തര്‍ അവരുടെ സമര്‍പ്പണത്തിന്റെ അടയാളമായും ദാരിദ്യ്രത്തിനു  സാക്ഷ്യമായും ഇന്‍സ്റിറ്റ്യൂട്ടിന്റെ നിയമപ്രകാരമുള്ള സഭാവസ്ത്രം ധരിക്കേണ്ടതാണ്.

14. ഇന്‍സ്റിറ്റ്യൂട്ട് അതിന്റെ അംഗങ്ങള്‍ക്ക് അവരുടെ ദൈവവിളിയുടെ ലക്ഷ്യം നേടാന്‍ കോണ്‍സ്റിറ്റ്യൂഷന്‍ പ്രകാരം ആവശ്യമുള്ളവയെല്ലാം നല്‍കണം.

15. സന്യസ്തര്‍ നിയമപരമായ സുപ്പീരിയറുടെ അുവാദം കൂടാതെ ഉത്തരവാദിത്വങ്ങളും ഉദ്യോഗങ്ങളും ഏറ്റെടുക്കരുത്.

8. സന്യാസവസ്ത്രം

സന്യാസവസ്ത്രം സമര്‍പ്പണത്തിന്റെ അടയാളമാണ്. അത് ലളിതവും വിനീതവും ഉചിതവുമായിരിക്കണം. ആരോഗ്യത്തിനു  പറ്റിയതും സ്ഥലകാലങ്ങള്‍ക്കു ചേര്‍ന്നതും ധരിക്കുന്നവര്‍ നിര്‍വഹിക്കേണ്ട സേവനത്തിന് യോജിച്ചതുമായിരിക്കണം. സന്യാസികളുടേതായാലും സന്യാസിനികളുടേതായാലും മേല്‍പ്പറഞ്ഞ ഗുണങ്ങളില്ലാത്ത സന്യാസവസ്ത്രം വ്യത്യാസപ്പെടുത്തേണ്ടതാണ് (PC 17).

9. സന്യസ്തര്‍ക്ക് സ്വതന്ത്രമായി പിരിഞ്ഞുപോകാമോ?

താല്‍ക്കാലികവ്രതത്തിന്റെ കാലാവധി തീരുമ്പോള്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പിരിഞ്ഞുപോകാനാഗ്രഹിക്കു ന്ന അംഗത്തിനു  പിരിഞ്ഞുപോകാവുന്നതാണ്. ഈ കാലഘട്ടത്തില്‍ പിരിഞ്ഞു പോകാനാഗ്രഹിക്കുന്ന വ്യക്തിക്ക് പൊന്തിഫിക്കല്‍ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടാണെങ്കില്‍ സുപ്രീം മോഡറേറ്റര്‍ക്ക് കൌണ്‍സിലിന്റെ സമ്മതത്തോടെ അുമതി നല്‍കാവുന്നതാണ്. എന്നാല്‍ രൂപതാ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടുകളിലെ അംഗങ്ങള്‍ക്ക് രൂപതാ മെത്രാന്റെ സ്ഥിരീകരണവും ആവശ്യമാണ് (CIC, 688).

താല്‍ക്കാലികവ്രതവാഗ്ദാം പൂര്‍ത്തിയായിക്കഴിയുമ്പോള്‍, ന്യായമായ കാരണങ്ങളുണ്ടെങ്കില്‍, ചുമതലപ്പെട്ട മേജര്‍ സുപ്പീരിയര്‍ക്ക് തന്റെ കൌണ്‍സിലുമായി ആലോചിച്ച് ഒരംഗത്തെ തുടര്‍ന്നുള്ള വ്രതവാഗ്ദാനം  നടത്തുന്നതില്‍ നിന്ന് ഒഴിവാക്കാവുന്നതാണ് (CIC, 689 § 1).

എന്നാല്‍ ഒരു സന്യാസി/സന്യാസിനിക്ക് താല്‍ക്കാലിക വ്രതവാഗ്ദാത്തിന്റെ കാലയളവില്‍ സുബോധം നഷ്ടപ്പെട്ടാല്‍ ആ വ്യക്തിയെ പുതിയ വ്രതവാഗ്ദാനം  നടത്താന്‍ കഴിവില്ലെങ്കിലും, ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പറഞ്ഞുവിടാവുന്നതല്ല (CIC, 689 §3).

നിത്യവ്രതവാഗ്ദാനം  ചെയ്ത ഒരു വ്യക്തി, കര്‍ത്താവിന്റെ മുമ്പില്‍ വിലയിരുത്തപ്പെട്ട അതീവഗൌരവമുള്ള കാരണം കൂടാതെ, ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു പിരിഞ്ഞുപോകാനുള്ള കല്‍പയ്ക്ക് അപേക്ഷിക്കരുത്. തന്റെ അപേക്ഷ ഇന്‍സ്റിറ്റ്യൂട്ടിന്റെ സുപ്രീംമോഡറേറ്റര്‍ക്ക് സ മര്‍പ്പിക്കുകയും അദ്ദേഹം തന്റെയും കൌണ്‍സിലിന്റെ യും അഭിപ്രായത്തോടൊപ്പം അപേക്ഷ ചുമതലപ്പെട്ട അധികാരിക്ക് കൈമാറുകയും ചെയ്യേണ്ടതാണ് (CIC, 691§1).

പൊന്തിഫിക്കല്‍ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടുകളില്‍ ഇ പ്രകാരമുള്ള കല്‍പന  നല്‍കേണ്ടത് അപ്പസ്തോലിക സിംഹാസമാണ്. എന്നാല്‍ രൂപതാപദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടുകളില്‍ ഇത് ആ വ്യക്തി താമസിക്കുന്ന ഭവനം  സ്ഥിതിചെയ്യുന്ന സ്ഥലത്തെ രൂപതാ മെത്രാനു  നല്‍കാവുന്നതാണ് (CIC, 691 §2).

10. സന്യസ്തരെ സന്യാസ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കാമോ?

ഗൌരവമുള്ളതും ബാഹ്യവും കുറ്റകരവും നൈയാമികമായി തെളിയിക്കപ്പെടാവുന്നതുമായ കാരണങ്ങള്‍ക്ക് ഒരംഗത്തെ പുറത്താക്കാവുന്നതാണ്. കത്തോലിക്കാ വിശ്വാസം പരിത്യജിക്കുക, സിവില്‍പരമാണെങ്കില്‍പ്പോലും വിവാഹം കഴിക്കുകയോ അതിനു  ശ്രമിക്കുകയോ ചെയ്യുക, സമര്‍പ്പിതജീവിതത്തിന്റെ കടമകളുടെ പതിവായുള്ള ഉപേക്ഷ, പാവബന്ധങ്ങളുടെ തുടര്‍ച്ചയായുള്ള ലംഘനങ്ങള്‍, ഗൌരവമുള്ള കാര്യങ്ങളില്‍ സുപ്പീരിയര്‍മാരുടെ നിയമപരമായ കല്‍പകളോട് മര്‍ക്കടമുഷ്ടിയോടെയുള്ള അുസരണമില്ലായ്മ, അംഗത്തിന്റെ കുറ്റകരമായ സ്വഭാവത്തില്‍ നിന്നുണ്ടാകുന്ന വലിയ ഉതപ്പ്, സഭയുടെ പ്രബോധാധികാരം വിലക്കിയിരിക്കുന്ന പഠനങ്ങള്‍ മുറുകെ പിടിക്കലും അവയുടെ പ്രചാരണവും, ഭൌതികവും നിരീശ്വരവുമായ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള പരസ്യമായ പിന്തുണ നല്‍കല്‍ തുടങ്ങിയവ സന്യാസി/സന്യാസിനിയെ പുറത്താക്കാവുന്ന ഗൌരവമായ കാരണങ്ങളാണ് (CIC, 694 §1; 696 §1).

സന്യാസി/സന്യാസിനിയെ പുറത്താക്കുന്നതിന്  താഴെ പറയുന്ന നൈയാമിക നടപടി നടത്തേണ്ടതാണ് (CIC,697).

1. മേജര്‍ സുപ്പീരിയര്‍ തെളിവുകള്‍ ശേഖരിക്കുകയും പൂര്‍ത്തിയാക്കുകയും വേണം.

2. രേഖാമൂലം അഥവാ രണ്ടു സാക്ഷികളുടെ മുന്‍പാകെ, അംഗം തിരുത്തുന്നില്ലെങ്കില്‍ തുടര്‍ന്ന് പുറത്താക്കല്‍ ഉണ്ടാകുമെന്ന സ്പഷ്ടമായ മുന്നറിയിപ്പോടെ മേജര്‍ സുപ്പീരിയര്‍ താക്കീതു നല്‍കേണ്ടതും പുറത്താക്കലിന്റെ കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കേണ്ടതും അംഗത്തിന്  സ്വയം ന്യായീകരിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കേണ്ടതുമാണ്. താക്കീത് ഫലപ്രദമാകുന്നില്ലെങ്കില്‍ പതിനഞ്ചു ദിവസമെങ്കിലുമുള്ള കാലയളവ് പിന്നിട്ടശേഷം മറ്റൊരു താക്കീതുകൂടി നല്‍കേണ്ടതാണ്.

3. ഈ രണ്ടാമത്തെ താക്കീതും ഫലപ്രദമാകാതിരിക്കുകയും അംഗം തിരുത്തുന്നില്ല എന്നതിന്  മതിയായ തെളിവുണ്ടെന്ന് മേജര്‍ സുപ്പീരിയര്‍ തന്റെ കൌണ്‍സിലിനോടൊപ്പം വിലയിരുത്തുകയും അംഗത്തിന്റെ ന്യായീകരണങ്ങള്‍ മതിയാകാതിരിക്കുകയും അവസാനത്തെ താക്കീതിനുശേഷം പതിഞ്ചു ദിവസങ്ങള്‍ ഫലപ്രദമല്ലാതെ പോകുകയും ചെയ്താല്‍, എല്ലാ നടപടികളും മേജര്‍ സുപ്പീരിയറും നോട്ടറിയും ഒപ്പിട്ട്, അംഗവും ഒപ്പിട്ട മറുപടികളോടുകൂടെ, സുപ്രീം മോഡറേറ്ററെ ഏല്‍പിക്കേണ്ടതാണ്.

4. സുപ്രീം മോഡറേറ്റര്‍ തന്റെ കൌണ്‍സിലിനോടൊപ്പം, സാധുതയ്ക്ക് നാല് കൌണ്‍സിലര്‍മാരെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. തെളിവുകളും വാദങ്ങളും ന്യായീകരണങ്ങളും കൃത്യമായി വിലയിരുത്തുന്നതിന്  സംഘാതമായി നീങ്ങേണ്ടതാണ്. രഹസ്യവോട്ടെടുപ്പിലൂടെ അംഗത്തെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, പുറത്താക്കല്‍ ഡിക്രി പുറപ്പെടുവിക്കേണ്ടതും അതിന്റെ സാധുതയ്ക്ക് നിയമവും വസ്തുതയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ രത്ച്ചുരുക്കമായെങ്കിലും കാണിക്കേണ്ടതുമാണ് (CIC, 699 §1).

5. ഡിക്രിയും എല്ലാ നടപടികളും പരിശുദ്ധ സിംഹാസത്തിനു  കൈമാറേണ്ടതാണ്. പരിശുദ്ധ സിംഹാസം ഡിക്രി സ്ഥിരീകരിക്കാത്തപക്ഷം, അത് പ്രാബല്യത്തില്‍ വരുന്നില്ല. രൂപതാ പദവിയുള്ള ഇന്‍സ്റിറ്റ്യൂട്ടിനെ  സംബന്ധിക്കുന്നതാണെങ്കില്‍ അംഗത്തിന്  അംഗത്വം നല്‍കിയിരിക്കുന്ന ഭവനം  സ്ഥിതി ചെയ്യുന്ന രൂപതയിലെ മെത്രാനാണ് അതിന്  സ്ഥിരീകരണം  നല്‍കേണ്ടത്. എന്നാല്‍ ഡിക്രിയുടെ സാധുതയ്ക്ക് ഡിക്രിയുടെ അറിയിപ്പ് ലഭിച്ചതിനുശേഷമുള്ള പത്തുദിവസത്തിനുള്ളില്‍ ചുമതലപ്പെട്ട അധികാരിസമക്ഷം അപ്പീല്‍ നല്‍കാന്‍ പുറത്താക്കപ്പെട്ട വ്യക്തിക്ക് അവകാശമുണ്ടെന്ന് ഡിക്രിയില്‍ കാണിച്ചിരിക്കേണ്ടതാണ്. അപ്പീല്‍നല്‍കല്‍ ഡിക്രി നടപ്പാക്കുന്നത് താല്‍ക്കാലികമായി തടയുന്നു (suspensive effect) (CIC, 700).

നിയമപരമായ പുറത്താക്കല്‍ അതിനാല്‍ത്തന്നെ, വ്രതങ്ങളില്‍ നിന്നും വ്രതവാഗ്ദാത്തില്‍ നിന്നും ഉണ്ടാകുന്ന അവകാശങ്ങളും കടമകളും ഇല്ലാതാക്കുന്നു. എന്നാല്‍ അംഗം ക്ളേരിയാണെങ്കില്‍, കാണാന്‍ 693 പ്രകാരം രൂപതയില്‍ യോജിച്ച പരീക്ഷണകാലയളവിനുശേഷം തന്നെ സ്വീകരിക്കുകയോ തിരുപ്പട്ടശുശ്രൂഷ നിര്‍വഹിക്കാങ്കിലും അുവദിക്കുകയോ ചെയ്യുന്ന ഒരു രൂപതാമെത്രാനെ  കണ്ടെത്തുന്നതുവരെ തിരുപ്പട്ട ശുശ്രൂഷ ചെയ്യരുത് (CIC, 701).

നിയമപരമായി സന്യാസ ഇന്‍സ്റിറ്റ്യൂട്ട് ഉപേക്ഷിക്കുകയോ നിയമപരമായി പുറത്താക്കപ്പെടുകയോ ചെയ്ത വ്യക്തിക്ക് ഇന്‍സ്റിറ്റ്യൂട്ടില്‍ ചെയ്ത സേവത്തിന്  ഒന്നും അവകാശമായി ആവശ്യപ്പെടാവുന്നതല്ല. എന്നാല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു വേര്‍പെട്ട അംഗത്തോട് ധാര്‍മ്മികനീതിയും സുവിശേഷാത്മക ഉപവിയും പാലിക്കേണ്ടതാണ് (CIC, 702 §§12).

ഗൌരവമുള്ള ബാഹ്യഉതപ്പുണ്ടാകുകയോ ഇന്‍സ്റിറ്റ്യൂട്ടിന്  അതീവഗൌരവമുള്ള ഹാനി ആസന്നമാകുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മേജര്‍ സുപ്പീരിയര്‍ക്കോ താമസിച്ചാല്‍ അപകടംവരുമെങ്കില്‍ ലോക്കല്‍ സുപ്പീരിയര്‍ക്കോ കൌണ്‍സിലിന്റെ സമ്മതത്തോടെ ഒരംഗ ത്തെ സന്യാസഭവത്തില്‍നിന്ന് ഉടനടി പുറത്താക്കാവുന്നതാണ്. ആവശ്യമെങ്കില്‍ മേജര്‍ സുപ്പീരിയര്‍ പുറത്താക്കല്‍ നടപടി ആരംഭിക്കാനോ  അപ്പസ്തോലിക സിംഹാസത്തെ അറിയിക്കാനോ  ശ്രദ്ധിക്കേണ്ടതാണ് (CIC, 703)).


:: റവ. ഡോ. ഷാജി ജെര്‍മ്മന്‍ ::