Thursday, December 16, 2010

ജീസസ് യൂത്ത് ജൂബിലീ

അന്താരാഷ്ട്ര യുവജനവര്‍ഷ ആഘോഷത്തോടനു ബന്ധിച്ച് 1985-ല്‍ എറണാകുളത്ത് "ജീസസ് യൂത്ത് 85'' എന്ന പേരില്‍ നടന്ന യുവജനസമ്മേളനം പിന്നീട് ഒരു വലിയ മുന്നേറ്റത്തിനും അതിന്റെ സുന്ദരമായ പേരിനും ഇടയാക്കി. ആ മഹാസംഭവത്തിന്റെയും നാമത്തിന്റെയും അതിവേഗം വളര്‍ന്ന മുന്നേറ്റത്തിന്റെയും ജൂബിലി ജീസസ് യൂത്ത് അംഗങ്ങള്‍ ആഘോഷിക്കുകയാണ്. 2010 ജനുവരി ഒന്നിന് ജൂബിലി ആഘോഷങ്ങള്‍ വിവിധ രാ ജ്യങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം 2010 ഡി സംബര്‍ 28 മുതല്‍ 2011 ജനുവരി 1 വരെ കാക്കനാട് രാജഗിരി കോളജില്‍ വച്ച് നടക്കുന്നു. 28 ബിഷപ്പുമാരുടെ സാ ന്നിദ്ധ്യവും ആത്മീയനേതൃത്വവും ജൂബിലി സമ്മേളനത്തിലുണ്ടാകും. 27 രാജ്യങ്ങ ളില്‍ നിന്ന് 20,251 പേര്‍ ജൂബി ലി കോണ്‍ഫ്രന്‍സിന് ഇതി നകം രജിസ്റര്‍ ചെയ്തു കഴി ഞ്ഞു. ഇതില്‍ 757 വൈദികരും 918 കന്യാസ്ത്രീകളും 113 സെമിനാരി വിദ്യാര്‍ത്ഥികളും 3,160 കുടുംബങ്ങളും 1075 കുഞ്ഞുങ്ങളും, 485 കുട്ടികളും, 1,435 കൌമാരപ്രായക്കാരും 12,308 യുവജനങ്ങളും ഉള്‍പ്പെടുന്നു. കമ്പോഡിയ, തായ്ലാന്റ്, ശ്രീലങ്ക, ബംഗ്ളാദേശ്, ഇന്ത്യ, ജര്‍മനി, ഓസ്ട്രിയ, സിംഗപ്പൂര്‍, മലേഷ്യ, സ്വിറ്റ്സര്‍ലന്റ്, അയര്‍ലന്റ്, യു.കെ, ഓസ്ട്രേലിയ, അമേരിക്ക, ഗള്‍ഫ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും, വിവിധ സംസ്കാരങ്ങളില്‍നിന്നുമുള്ളവരും പല ഭാഷകള്‍ സംസാരിക്കുന്നവരും പല തലമുറകളിലുള്ളവരും ഒന്നിച്ചു വരുന്നു. കേരളം ജീസസ് യൂത്തിന്റെ തറവാടായതിനാലും ആഗോളസഭയ്ക്ക്് അനേകം മിഷനറിമാരെ സംഭാവന ചെയ്ത നഴ്സറിയായതിനാലും അതീവസന്തോഷത്തോടെ കേരളത്തിലെ ജീസസ് യൂത്ത് ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു.

ശരിയായ ഒരുക്കത്തോടെ ഈ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന വര്‍ക്കെല്ലാം മാര്‍പാപ്പ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നു. അമ്പതോളം സെഷനുകളിലൂടെ, മുപ്പത്തഞ്ചിലധികം വരുന്ന അന്തര്‍ ദേശീയ പ്രഘോഷകര്‍ കോണ്‍ഫ്രന്‍സില്‍ വചനം പങ്കുവയ്ക്കുന്നു. മൂന്ന് റീത്തുകളിലായി നടക്കുന്ന 23 ദിവ്യബലികള്‍ക്ക് അഭിവന്ദ്യ പിതാക്കന്മാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇരുന്നൂറോളം വരുന്ന സംഗീതജ്ഞരും, മൂന്നു ബാന്‍ഡുകളും, വിവിധ തിയ്യറ്റര്‍ ഗ്രൂപ്പുകളും ഈ സംഗമത്തിന് നിറമേകാന്‍ ഒരുങ്ങുകയാണ്. ജൂബിലി കോണ്‍ ഫ്രന്‍സിന്റെ എല്ലാ ദിവസവും ഉച്ചയ്ക്കുമുമ്പുള്ള സെഷനുകള്‍ കിഡ്സ്, പ്രീ-റ്റീന്‍സ്, റ്റീന്‍സ്, യൂത്ത്, കുടുംബങ്ങള്‍, വൈദികര്‍, സിസ്റേഴ്സ്, സിംഗിള്‍സ് എന്നിങ്ങനെ വ്യത്യസ്ത സ്ട്രീമുകളിലായി നട ക്കും. ഉച്ചയ്ക്കു ശേഷം വിവിധ സെമിനാറുകളും ഫെലോഷിപ്പ് ഗാതറിംഗുകളുമാണ് ഒരുക്കിയിട്ടുള്ളത്. സായാഹ്നങ്ങളില്‍ എല്ലാവരും ഒരുമിച്ചു വരുന്ന പ്രധാന സ മ്മേളനവേദിയില്‍ പ്രഭാഷണങ്ങ ളും ജൂബിലി ആഘോഷങ്ങളും നടക്കും. പന്തലുകളുടെ നിര്‍മാ ണവും ഭക്ഷണസാധന ഒരുക്കങ്ങ ളും, ജലസംഭരണ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഒരു ഉത്സവാഘോഷമായി ഈ കോണ്‍ഫ്രന്‍സ് ചരിത്രത്തില്‍ ഇടം നേടുമെന്നത് തീര്‍ച്ചയാണ്.

ഉത്ഭവവും വളര്‍ച്ചയും

എഴുപതുകളില്‍ കരിസ്മാറ്റി ക്ക് നവീകരണവുമായി ബന്ധപ്പെ ട്ടു പ്രവര്‍ത്തിച്ചിരുന്ന യുവജനനേതൃത്വം കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിലൂടെ സാദ്ധ്യമാകാവുന്ന യുവജനപ്രേഷിതത്വ ത്തെ സ്വപ്നം കണ്ടു. തുടര്‍ന്ന് ചെറിയ കൂട്ടായ്മകള്‍ രൂപപ്പെട്ടു. അവയെ ഏകീകരിക്കുവാനും ദി ശാബോധം നല്‍കുവാനുമായി 'ഫസ്റ് ലൈന്‍' എന്ന പേരില്‍ ഒരു ചെറുസമൂഹം പ്രാര്‍ത്ഥനയ്ക്കും നേതൃത്വത്തിനുമായി പല പ്രാവ ശ്യം ഒന്നിച്ചുകൂടി. ഐക്യരാഷ്ട്രസംഘടന 1985-ല്‍ യുവജനവര്‍ ഷം പ്രഖ്യാപിക്കുകയും യുവജന പ്രേഷിതത്വത്തിന് ആഗോളസഭ ഏറെ പ്രാധാന്യം നല്കുകയും ചെയ്തു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുവജനങ്ങളുടെ പാപ്പയായി. യുവജനങ്ങളെ പാപ്പ ഏറെ സ്നേഹിക്കുകയും ലോകയുവജനസമ്മേളനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഈ പ ശ്ചാത്തലത്തിന്റെ പുല്‍ത്തൊട്ടിലിലാണ് ജീസസ് യൂത്ത് മുന്നേറ്റം പിറന്നത്. 1985-ലെ പ്രഥമ സമ്മേളനത്തില്‍ 1200-ലധികം യുവജനങ്ങള്‍ ദീപനാളങ്ങള്‍ കൈളിലേ ന്തി ഏകഹൃദയത്തോടെ, ആനന്ദ ത്താല്‍ നിറഞ്ഞ് ഒന്നായ് ആലപിച്ചു.

യേശുവിന്‍ യുവാക്കള്‍ നാം
യേശുവിന്റെ പാതയില്‍
നീങ്ങിടും യുവത്തിടമ്പുകള്‍
ലോകത്തിന്‍ പ്രകാശമായ് ‘
ഭൂമിതന്നിലുപ്പുമായ്
നീങ്ങിടേണ്ട ക്രിസ്തുസാക്ഷികള്‍’


തേവര കോളജ് ഓഡിറ്റോറിയത്തിലെ അന്നത്തെ ആവേശം ഇന്നും മനസ്സില്‍ അലയടിക്കുന്നു. ആ ഗാനത്തിന്റെ അനുരണന ങ്ങള്‍ കേരളത്തിലെ ഈ കൊച്ചു കോണില്‍ നിന്ന് ജീവിതത്തിന്റെ താളവും, ലയവുമായി പരന്നൊഴു കി. 1990-കളില്‍ കാമ്പസ്, പാരി ഷ്, ഔട്ട് റീച്ച്, ഫുള്‍ടൈമേഴ്സ്, ഓഡിയോവിഷ്വല്‍ തുടങ്ങിയവ യും തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ നേതൃത്വ നിര, പ്രൊഫഷണല്‍ മിനിസ്ട്രി, കള്‍ച്ചറല്‍ എക് സ്ചേഞ്ച് പ്രോഗ്രാം, പ്രോ-ലൈ ഫ് മിനിസ്ട്രി, ടീന്‍സ് മിനിസ്ട്രി, ഏഞ്ചല്‍സ് ആര്‍മി എന്നിവയും ഉടലെടുത്തു. രാജാവിന്റെ പാട്ടുമായി പറന്നുതുടങ്ങിയ റെക്സ് ബാന്‍ഡ് ആഗോളതലത്തില്‍ ജീ സസ് യൂത്ത് മുന്നേറ്റത്തിന് പുതി യ സാദ്ധ്യതകളുണ്ടാക്കി. ജോലി തേടി വിദേശരാജ്യങ്ങളില്‍ എത്തിയവര്‍ അവിടെയും മുന്നേറ്റത്തിന് കളമൊരുക്കി വിത്തുവിതച്ചു. സാംസ്കാരിക മാറ്റങ്ങളും, ദേശാന്തരവാസങ്ങളും, ജീസസ് യൂത്ത് വെബും, ജോയ് നെറ്റ് സൌഹൃദങ്ങളും, ലോകയുവജനസമ്മേളനങ്ങളിലെ പങ്കാളിത്തവും സുവിശേഷസന്ദേശത്തിന്റെ പ്രോജ്ജ്വലനത്തിന് ഇടയാക്കി. ജൂബിലിയു ടെ ഭാഗമായി വിശുദ്ധനാട്, ഗോ വ, വേളാങ്കണ്ണി, മലയാറ്റൂര്‍, വല്ലാര്‍ പാടം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള ജൂബിലി തീര്‍ത്ഥാടനങ്ങ ളും, 2009 ഡിസംബറില്‍ ജീസസ് യൂത്ത് ഇന്റര്‍നാഷനല്‍ അസംബ്ളിയും നടന്നു.

പ്രവര്‍ത്തനശൈലി


ജീസസ് യൂത്ത് മുന്നേറ്റത്തിന് പ്രാരംഭകന്‍ എന്നോ, സ്ഥാപകന്‍ എന്നോ പറയാവുന്ന ഒരു വ്യക്തിയില്ല. അതിനാല്‍ത്തന്നെ ഇത് ഒരു പ്രസ്ഥാനമോ സംഘടനയോ അല്ല. ഒരു വ്യക്തി ജീസസ് യൂത്ത് ആയി മാറുന്നത് പ്രത്യേക അംഗത്വം വഴിയോ, വരിസംഖ്യ നല്‍കുന്നതുവഴിയോ അല്ല, മറിച്ച് സുവിശേഷകേന്ദ്രീകൃതമായ ജീവിതരീതിയോടുള്ള പടിപടിയായ ഇഴുകിച്ചേരലിലൂടെയും നിരന്തരമായ പരിശീലനം വഴിയായി യുവജന പ്രേഷിത കൂട്ടായ്മകളിലുള്ള പങ്കുചേരലിലൂടെയുമാണ്. സോണല്‍ സേവനസമിതികള്‍, കേരള യൂത്ത് സെന്‍ട്രല്‍ ടീം, ജീസസ് യൂത്ത് നാഷണല്‍ ടീം, ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ടീം തുടങ്ങി വ്യത്യസ്ത സേവനസമിതികള്‍ പ്രവര്‍ ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ബിഷപ് മാര്‍ തോമസ് ചക്യത്ത് ചെയര്‍മാനായുള്ള കെ.സി.ബി.സി. കരിസ്മാറ്റിക കമ്മീഷന്റെ നേ തൃത്വത്തിലുള്ള കെ.എസ്.ടി.യുടെ കീഴിലാണ് കേരളത്തിലെ ജീസ സ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നത്. നാഗ്പ്പൂര്‍ ആര്‍ച്ച്ബിഷപ് എബ്രഹാം വിരുതുകുളങ്ങരയാണ് നാഷണല്‍ ജീ സസ് യൂത്ത് ടീമിന്റെ സി.ബി.സി.ഐ. നിയോഗിച്ചിരിക്കുന്ന ആത്മീയ ഉപദേഷ്ടാവ്. ഫാ. ഷിബു ഒ.സി.ഡി., ഫാ. ബിറ്റാജു എന്നിവര്‍ യഥാക്രമം കേരള ജീസസ് യൂത്ത് ടീമിന്റെയും നാഷണല്‍ ടീമിന്റെ യും ആനിമേറ്റര്‍മാരാണ്. ഫാ. തോമസ് തറയില്‍, ഫാ. അജി മൂലേപറമ്പില്‍ സി.എം.ഐ. എന്നിവര്‍ ഇന്റര്‍നാഷണല്‍ ടീമിന്റെ ആനിമേറ്റേഴ്സായി പ്രവര്‍ത്തിക്കുന്നു. ജോര്‍ജ് ദേവസ്സി, സില്‍ജോ തോമസ്, റെജി കരോട്ട് എന്നിവര്‍ യഥാക്രമം ഇന്റര്‍നാഷണല്‍, നാഷണല്‍, കേരള ടീമുകളുടെ കോര്‍ഡിനേറ്റര്‍മാരാണ്.

"വിശുദ്ധീകരിക്കപ്പെട്ട്, നവീകരിക്കപ്പെട്ട്, പ്രോജ്ജ്വലിക്കപ്പെടുന്ന യുവത്വം''-ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ നവജീവിതശൈലിയുടെ വിശേഷണവും ഇതു തന്നെയാണ്. യേശുക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടുക എന്ന ക്രിസ്തീയ യാഥാര്‍ത്ഥ്യത്തിന്റെ അനുഭവമാണ് ജീസസ് യൂത്ത് ജീവിതത്തിന്റെ സമാരംഭം. മാമോദീസായി ലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാഭിഷേകത്തെ പുതുക്കി, സഭാത്മകത യുടെ ഭാവവും ഫലങ്ങളും ഉള്‍ക്കൊണ്ട്, ഏതൊരു ജീവിതസാഹചര്യത്തിലും യേശുക്രിസ്തുവിനെ ജനമദ്ധ്യത്തില്‍ ഉയര്‍ത്തുന്ന ജീവിതരീതിക്ക് ഒരുവനെ പ്രാപ്തനാക്കുക എന്നതാണ് ജീസസ് യൂത്ത് പരിശീലനത്തിന്റെ കാതല്‍. കൌദാശിക ജീവിതത്തോട് ഏറെ അടു പ്പം പുലര്‍ത്തുന്ന വ്യക്തികളെ സഭയ്ക്ക് പ്രദാനം ചെയ്യുവാനും സഭ യുടെ ആരാധനക്രമത്തിലും പഠനങ്ങളിലും പ്രേഷിതത്വത്തിലും ഒത്തിരി താത്പര്യമെടുക്കുവാനും സഭാത്മപക്വതയില്‍ വളരാനും ഈ മുന്നേറ്റം അംഗങ്ങളെ സഹായിക്കുന്നു.

ജീസസ് യൂത്തിനെ സ്നേഹിക്കുന്നവരും യുവജനശുശ്രൂഷയെ എന്തു വിലകൊടുത്തും വളര്‍ത്തുവാന്‍ താത്പര്യമുള്ളവരുമായ അ നേകം എല്‍ഡേഴ്സിന്റെയും ആനിമേറ്റേഴ്സിന്റെയും സാന്നിദ്ധ്യം ഈ മുന്നേറ്റത്തിന് എന്നും മുതല്‍ക്കൂട്ടാണ്. അതുകൊണ്ടുതന്നെ 1985 മുതല്‍ ഇന്നുവരെയും യുവജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന അനേകം വ്യക്തിത്വങ്ങളെ മുന്നേറ്റത്തില്‍ കാണാന്‍ കഴിയും. യുവജനങ്ങളുടേതായ പ്രത്യേകതകളും, ചില ഇടപെടലുകളും, പെരുമാറ്റരീതികളും ചിലപ്പോഴൊക്കെ വിമര്‍ശനത്തിനു കാരണമാണെങ്കി ലും അവരെ ഉള്‍ക്കൊള്ളുവാനും സഭയുടെ ഹൃദയത്തില്‍ സ്ഥാനമു റപ്പിച്ച് മുന്നേറ്റത്തെ ഫലദായകമാക്കാനും സഭാനേതൃത്വം പരിശ്രമിക്കുന്നതുകൊണ്ടാണ് അഭിമാനത്തോടെ ജൂബിലിനിറവില്‍ ജീസസ് യൂത്ത് മുന്നേറുന്നത്.

സാമൂഹികപ്രതിബദ്ധത വിശ്വാസപരിശീലനത്തിനും വ്യക്തിവിശുദ്ധീകരണത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ജീസസ് യൂത്ത് തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളെ ലോകത്തിന് പ്രദാനം ചെയ്യുന്നു എന്നതാണ് ഈ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ സാമൂഹികപ്രതിബദ്ധത. മദ്യം, മയക്കുമരു ന്ന് തുടങ്ങിയ ദുശീലങ്ങള്‍ക്ക് അടിമകളല്ലാത്ത പതിനായിരക്കണക്കിന് യുവജനങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കുന്നത് വലിയ സാമൂഹ്യവിപ്ളവം തന്നെയായി ജീസസ് യൂത്ത് വിലയിരുത്തുന്നു. ഫുള്‍ ടൈമര്‍ഷിപ്പ് പരിശീലനം, മാസ്റര്‍ ബില്‍ഡേഴ്സ്, ഹിസ്ററി മേക്കേഴ്സ്, ജെറ്റ്, പെത്റോ പോളോ തുടങ്ങി വിവിധ ശിഷ്യത്വപരിശീലനകളരികള്‍ വ്യക്തിപരമായും സംഘാതാത്മകമായും അംഗങ്ങളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നു. വൈദികാന്തസ്സിലേയ്ക്കും, സന്ന്യസ്തജീവിതത്തിലേയ്ക്കും അനേകരെ കൈപിടിച്ചുനടത്താന്‍ മുന്നേറ്റത്തിന് കഴിഞ്ഞിട്ടുണ്ട്.

ജീസസ് യൂത്ത് മുന്നേറ്റം സമൂഹത്തിനു നല്കുന്ന ജൂബിലി സമ്മാനമാണ് ഔട്ട് റീച്ച് ചൈല്‍ഡ് സപ്പോര്‍ട്ട് പ്രോജക്ട്. എല്‍.കെ.ജി മുതല്‍ പ്ളസ് ടു ക്ളാസ്സ്് വരെയുള്ള കുട്ടികള്‍ക്ക് സാമ്പത്തികസഹായവും ജീവിതമാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ഈ സംരംഭം പ്രധാനമായും സൌത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നത്്. ഇതിനോടകം 2,500 കുട്ടികളെ ഈ സഹായത്തിനായി തിരഞ്ഞെടുത്തുകഴിഞ്ഞു. മിഷന്‍ പ്രദേശങ്ങളില്‍ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന 'മിഷന്‍ കമിറ്റ്മെന്റ്' ഈ ജൂബിലിനാളുകളിലെ പ്രേഷിതദൌത്യത്തിന്റെ മറ്റൊരു കാല്‍വയ്പാണ്.

ജൂബിലിക്കുശേഷം

കടുകുമണിയില്‍ നിന്നും രൂപപ്പെടുന്ന വടവൃക്ഷം ആകാശപക്ഷികള്‍ക്ക് ചേക്കേറാന്‍ ഇടമൊരുക്കുന്നതു പോലെ, ജീസസ് യൂ ത്ത്് മുന്നേറ്റം സഭയുടെയും സമൂഹത്തിന്റെയും ഹൃദയത്തിലേയ്ക്ക് പടര്‍ന്നിറങ്ങണം. ഉയരങ്ങളിലേയ്ക്ക് ശാഖോപശാഖകളായി വളര്‍ ന്നു പടരുവാനും അതേസമയം തന്നെ കൂടുതല്‍ ആഴങ്ങളിലേയ്ക്ക് വേരുകളിറക്കുവാനും, ആത്മാവ് സഭയോട് സംസാരിക്കുന്നത് വി വേചിച്ചറിയുവാനും ജൂബിലിനാളുകളില്‍ സാധിക്കണം. ജൂബിലി ആഘോഷങ്ങളേക്കാളുപരിയായി ജീസസ് യൂത്ത് നേതൃത്വം ഈ നാളുകളില്‍ സ്വപ്നം കാണുന്നതും അതാണ്. അതിനായി കോണ്‍ ഫ്രന്‍സിനുശേഷം ജനുവരി 2, 3 തീയതികളില്‍ ജീസസ് യൂത്ത് നേതൃത്വത്തിലുള്ള 200 പേര്‍ പങ്കെടുക്കുന്ന കൊളോക്യവും നടത്തപ്പെടുന്നു.

Author: ഡോ: കൊച്ചുറാണി ജോസഫ്

Friday, October 22, 2010

കനിവൂറും പാട്ടുകളുടെ പാണനൊരു ജ്ഞാനപീഠം

'അമ്മതന്‍ നേത്രങ്ങളര്‍ച്ചനാഗീതികള്‍
പൊള്ളിപനിച്ചുകിടക്കുമെന്‍ നെറ്റിയില്‍
മെല്ലെത്തലോടിപ്പുതപ്പിച്ചുറക്കീട്ട്
കുപ്പിവിളക്കിന്‍ തിരി താഴ്ത്തിവച്ചതിന്‍
അല്പപ്രകാശത്തിലെന്നരികില്‍തന്നെ
രാവിലുറങ്ങാതിരിക്കുമെന്നമ്മതന്‍
നോവുറ്റ കണ്ണുകള്‍ പ്രാര്‍ത്ഥനാഗീതികള്‍''


മലയാളമണ്ണിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനു ജ്ഞാ നപീഠം നല്‍കി രാജ്യം ആദരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട അമ്മയുടെ കണ്ണോപ്പറേഷനുമായി ബന്ധപ്പെട്ട ആകുലതകളിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ 'കണ്ണുകള്‍' എന്ന കവിതയിലെ വരികള്‍ ഞാന്‍ ഓര്‍ത്തുപോയത്. മനുഷ്യബന്ധങ്ങളിലെ ചോരയും നീരും ഊറുന്ന വാക്കുകള്‍കൊണ്ട് താളവും ലയവും സൃഷ്ടിക്കുന്ന ഒയെന്‍വി കവിതകള്‍ ജീവിതത്തിലെ ഏതൊരു നൊമ്പരത്തിലും ആശ്വാസത്തിന്റെ സ്നേഹാമൃതപുഴയായ് മനസ്സില്‍ ഒഴുകിയെത്തും. ആ കവിതകള്‍ എന്റെയും ഒട്ടേറെ വായനക്കാരുടെയും ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഒപ്പിയെടുത്തവയാണ്. വെയിലത്തും മഴയത്തും ഇരുളിലും വെളിച്ചത്തിലും സന്തോഷത്തിലും സന്താപത്തിലും ഒയെന്‍വിയുടെ വരികള്‍ മനസ്സില്‍ പതഞ്ഞുപൊന്തും. ഈശ്വരനില്ലെന്നു പറയുന്ന സിദ്ധാന്തക്കാര്‍ ഒയെന്‍വിയെ തങ്ങളുടെ സ്വന്തമെന്നു വിശേഷിപ്പിക്കുമ്പോഴും കവി പ്രകൃതിയിലും വിഹായസ്സിലും ദൈവത്തിന്റെ സാന്നിദ്ധ്യവും ഇടപെടലും അറിയുന്നവനാണെന്നതിനു വരികള്‍ തന്നെയാണു സാക്ഷ്യം നല്‍കുന്നത്. ദൈവത്തിന്റെ സ്നേഹത്തില്‍നി ന്നു സകലസൃഷ്ടികളുടെയും മകുടമായി ദൈവം സൃഷ്ടിച്ച മനുഷ്യന്റെ ദുഷ്കര്‍മം സ്രഷ്ടാവിന്റെ ദുഃഖമായി മാറുകയായിരുന്നു. ആദിമാതാപിതാക്കളായ ആദത്തിന്റെയും ഹവ്വയുടെയും സീമ ന്തപുത്രന്‍ കായേന്‍ അനുജനെ കൊന്നപ്പോള്‍ ദൈവം ദുഃഖിച്ചു. കവി പാടുന്നു,



"എന്നാലവരുടെയാദ്യപുത്രന്‍ തന്റെ
പൊന്നനുജാതനെ കൊന്നനാള്‍, "എങ്ങുനിന്‍
സോദരന്‍?'' എന്നു ഞാന്‍ ചോദിക്കേ, "ഞാനെന്റെ
സോദരന്‍തന്‍ കാവലാളോ?'' എന്നാ മറു-
ചോദ്യമവനെന്റെ നേര്‍ക്കു തൊടുത്ത നാള്‍
ആദ്യമായ് ഹേ, മര്‍ത്ത്യ! നീയെന്റെ ദുഃഖമായ്!



ആദ്യ കുടുംബത്തില്‍നിന്നും മനുഷ്യരുടെ പക തുടങ്ങി. ആ പകയുടെ ഭ്രാന്ത് ഇന്നും മനുഷ്യനെയും മനുഷ്യസമൂഹത്തെയും വേട്ടയാടുകയാണ്. 'സൂര്യഗീത'ത്തില്‍ ഈ മണ്ണില്‍ തന്റെ പൊന്നനുജനെ കേവലം കുഞ്ഞാടിനെപ്പോലെ കുരുതി കൊടുത്തപ്പോള്‍ അതിനു സാക്ഷിനിന്ന സൂര്യനില്‍ ഒരു വിള്ളലുണ്ടായെന്ന കവിഭാവന എത്രയോ ശ്രേഷ്ഠമാണ്. ഇവിടെ മതതീവ്രവാദവും വര്‍ണ-വര്‍ഗ-ജാതിയുടെ പേരിലുള്ള അക്രമങ്ങളും എല്ലാം കവിയെ വേദനിപ്പിക്കുന്നു. ഏകോദരസഹോദരങ്ങള്‍ തമ്മില്‍ത്തമ്മില്‍ അടിപിടികൂടുമ്പോള്‍ വിരിയുന്ന ശവംനാറിപ്പൂക്കളുടെ ദുര്‍ഗന്ധം തലയ്ക്കടിക്കുമ്പോള്‍ നല്ലൊരു നാളയേ സ്വപ്നം കാണുന്നതു തന്നെ തന്റെ 'രോഗ'മായി കാണുകയാണ് കവി:




മതിലുകളെല്ലാമിടിഞ്ഞു മനസ്സിന്റെ-
യതിരുകളാകാശമാകുമെന്നും...
വെറുതെ ഞാനോരോരോ സ്വപ്നങ്ങള്‍ കാണുന്നു!
പറയാം സുഹൃത്തേ, ഇതാണെന്‍ രോഗം.



ഈ രോഗം വെറുതെ ഉണ്ടാകുന്നതല്ല. ഇന്നത്തെ സമൂഹത്തിലെ മനഷ്യരുടെ കഠിനഹൃദയവും കിരാതത്വവും കാണുമ്പോള്‍ കവിയുലുണ്ടാകുന്ന മുറിവുകളാണ്. ചിലപ്പോള്‍ സ്വന്തം നാടിനെ സ്നേഹിക്കുന്ന കവി ചോരയൂറുന്ന വാക്കുകളില്‍ കുറിക്കുകയാണ്,



വെട്ടുക, മുറിക്കുക
പങ്കുവയ്ക്കുക ഗ്രാമം
പത്തനം, ജനപദ-
മൊക്കെയും! കൊന്നുംതിന്നും
വാഴുക പുലികളായ്
സിംഹങ്ങളായും, മര്‍ത്ത്യ-
രാവുക മാത്രം വയ്യ!
ജന്തുത ജയിക്കുന്നു! (അശാന്തി പര്‍വം)



വി. മത്തായിയുടെ സുവിശേഷത്തില്‍ ദൈവത്തിന്റെ അന്തിമ വിധിയെക്കുറിച്ചു പറയുമ്പോള്‍ ദൈവം മനുഷ്യരോടു ചോദിക്കുന്നത് പ്രാര്‍ത്ഥനകള്‍ ചൊല്ലിയതി ന്റെ കണക്കുകളല്ല. മറിച്ച് സ്വന്തം സഹോദരന്റെ ദുഃഖത്തില്‍ നാം പങ്കുപറ്റിയ അവസരങ്ങളുടെ ആകെത്തുകയാണ്. മാനവികതയുടെ നറുതേനായി മാറുന്ന ഒയെന്‍വി കവിതകളും സഹജരില്‍ ദൈവത്തെ കാണുന്ന ആര്‍ദ്രതയുടെ ഭാവം നിറയുന്നവയാണ്. "ദൈവത്തിന്റെ മരണം'' എന്ന കവിതയില്‍ കവി പാടുന്നു,



'ഇന്നലെ വീട്ടു-
പടിക്കല്‍ വന്നിത്തിരി
കഞ്ഞി ചോദിച്ചവന്‍,
നഗ്നനായ് വന്നുടു-
മുണ്ട് ചോദിച്ചവന്‍
-ഞാനാട്ടിയോടിച്ചു!
ഇന്നൊരനാഥ-
ജഡമായവന്‍ വഴി-
യമ്പലത്തിണ്ണയില്‍
വീണുകിടക്കുന്നു!
ഒന്നറിഞ്ഞേന്‍; എന്റെ
ദൈവം മരിച്ചുപോയ്.



തൊട്ടടുത്തു നില്‍ക്കുന്ന സഹോദരനെ സ്നേഹിക്കാത്തവന് അദൃശ്യനായ ദൈവത്തെ സ്നേഹിക്കാനാകുമോ എന്ന ചോദ്യം ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. രാമായണത്തില്‍ നിന്നും ബൈബിളില്‍നിന്നും ധാരാളം ബിംബങ്ങളും പ്രതീകങ്ങളും ഉപയോഗിക്കുന്ന ഒയെന്‍വി കവിതകള്‍ മാനവികമൂല്യങ്ങളിലൂടെ നമ്മെ ദൈവത്തിലേയ്ക്കടുപ്പിക്കുന്നവ തന്നെയാണ്. മിക്ക കവിതകളിലും തെളിഞ്ഞു നില്‍ക്കുന്നത് ആത്മീയ മാനവികതാദര്‍ശനമാണ്. അതേ സമയം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ കാപട്യത്തില്‍ പൊതിയുന്ന മതങ്ങളുടെ ആചാരങ്ങളെ കവി നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. 'കൃഷ്ണപക്ഷത്തിലെ പാട്ടി'ല്‍ കവിയുടെ ശബ്ദം ദൈവത്തിനുവേ ണ്ടി കോടികള്‍ മുടക്കുന്ന കപടഭക്തരെ ആവുംവിധം തിരസ്കരിക്കുന്നവയാണ്. ദൈവത്തിന്റെ ശബ്ദവും സംഗീതവും ഈ പ്രപഞ്ചത്തിന്റെ തന്നെ ഭാവമാകുമ്പോള്‍ ഇന്ന് ദൈവത്തിനു വേണ്ടി അമ്പലങ്ങളിലും പള്ളികളിലും നടത്തുന്ന ധൂര്‍ത്തുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ കവിക്കാവില്ല. അദ്ദേഹം പാടുന്നു,



'ഞങ്ങളുടെയിടയെനെയു മപഹരിച്ചു നിങ്ങള്‍!
ഞങ്ങളുടെ സര്‍വസ്വവും മപഹരിച്ചു!
എന്നിട്ടു നിങ്ങള്‍ മണിഹര്‍മ്യങ്ങള്‍ തീര്‍ത്തു,
മദരമ്യങ്ങളാം കനക-
മഞ്ചങ്ങള്‍ തീര്‍ത്തവിടെ
ഞങ്ങളുടെയിടയനിളവേല്ക്കാന്‍

(ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്!
ഇരുന്നുണ്ണാന്‍ പൊന്‍ തളിക)
ചുണ്േടാണച്ച പുല്‍തണ്ടിനു പകരമൊരു
പൊന്നിന്റെ കുഴല്‍തന്നെ തീര്‍ത്തു!



കേവലം വൈകാരികതയല്ല ഒയെന്‍വി കവിതകള്‍, അവയ്ക്കു ഒരു ഭൌമപരതയുമുണ്ട്. അതുകൊണ്ടാണ് ഓടക്കുഴല്‍ പിടിച്ച കൈ കളില്‍ സ്വര്‍ണത്തില്‍ത്തീര്‍ത്ത കുഴല്‍ നല്‍കിയപ്പോള്‍ കവി ദുഃഖിതനാവുകയും പ്രകൃതിയെ പിഴപ്പിക്കുന്ന ആത്യാധുനികരോട് അ മര്‍ഷത്തിന്റെ ഭാഷയില്‍ സംവദിക്കുന്നതും. പരിസ്ഥിതിയുടെ ബോധധാര ഉയര്‍ത്തുന്നതാണ് ഒയെന്‍ വിയുടെ ഏറ്റവും പ്രസിദ്ധമായ 'ഭൂമിക്കൊരു ചരമഗീതം'. അമ്മയായ ഭൂമിയോട് യാതൊരു കാരുണ്യവും കാണിക്കാത്ത മക്കളുടെ ദുഷ്ടതയെയും ധാര്‍ഷ്ട്യത്തെയും കവി വാക്കുകള്‍കൊണ്ട് തച്ചുടയ്ക്കുന്നു. അമ്മിഞ്ഞ നല്കി വളര്‍ത്തിയ അമ്മയുടെ മാറിടത്തില്‍ നിന്നും ചോരയൂറ്റിക്കുടിക്കുന്ന നന്ദിയില്ലാത്ത മക്കളുടെ പരമ്പരയാണ് ആഗോളവത്കരണത്തിന്റയും സാങ്കേതികവിദ്യയു ടെയും കൂട്ടിക്കുറയ്ക്കലുകളില്‍ നമ്മുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഭ്രാന്തവത്കരിക്കുന്നത്. ഇവിടെ പുഴകള്‍ മരിക്കുന്നു. തൊടിയിലും പാടത്തും വളരുന്ന ധാന്യമണികള്‍ പോലും വിഷമുള്ളവയായി മാറിക്കഴിഞ്ഞു. ഭൂമിക്കൊരു ചരമഗീതം കുറിക്കുന്ന കവി മനുഷ്യന്‍ സ്വന്തം ശവക്കുഴി പണിയുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ചങ്കിലെ ചോര മറ്റുള്ളവര്‍ക്കായി പകര്‍ന്നു കൊടുത്തവന്റെ പുണ്യമായ ഓര്‍മ മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം കവി ഭൂമിയുടെ നെഞ്ചുപിളര്‍ക്കുന്ന മനുഷ്യനു നേരെ അക്ഷരവാളോങ്ങുന്നത്:


ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ്: (ഒടുക്കത്തെ ദാഹം)
തിരുഹൃദയരക്തം കുടിക്കാന്‍.



മരങ്ങളും ചെടികളും പാടങ്ങളും കേരളത്തിന്റെ തനിമയായ പച്ചപ്പും ആര്‍ത്തിയുടെ ആധുനിക ലോകത്തില്‍ അന്യംനിന്നു പോകുമ്പോള്‍ ആഗോളതാപനം പോലുള്ള ഭീഷണികള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. പരിസ്ഥിതിയെ മാനിക്കാത്ത വികസനമാണ് ഇവിടെ എല്ലാ രാഷ്ട്രീയക്കാരും ആഗോളകുത്തകക്കമ്പനികളും കൊണ്ടുവരുന്നത്. ഇവിടെ മഴ കുടിയൊഴിഞ്ഞുപോകുമ്പോള്‍ കവി 'മലങ്കുറത്തി'യില്‍ തന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്നു.



മരിച്ചുവോ? മേലേ കിഴക്കന്‍ മാമല
യിറങ്ങിവന്നെത്തും മലങ്കുറത്തി നീ
മരിച്ചുവോ? - എങ്കില്‍, ഇവിടെ നീയൊത്തു
മരിക്കുവാന്‍ സ്വയം തപിക്കുന്നു ഞങ്ങള്‍.



പരിസ്ഥിതിയുടെ ആത്മീയത തന്നെ ഒയെന്‍വികുറുപ്പിന്റെ കവി തകളില്‍ നിന്നും കാച്ചിക്കുറുക്കിയെടുക്കാം. പ്രകൃതിയുടെ അള്‍ത്താരയില്‍ ജീവന്‍ ഹോമിച്ചും ഇവിടത്തെ മണ്ണിനെയും, പുഴകളെയും, പൂക്കളെയും, പുഴുക്കളെയും, ചെടികളെയും, മത്സ്യങ്ങളെയും ജീവജാലങ്ങളെയും നിലനിര്‍ത്തുന്നതിലേയ്ക്കാണ് കവിയുടെ ചിന്തകള്‍. ജീവന്‍ ഹോമിച്ചും പ്രകൃതിയെ നിലനിര്‍ത്തുന്ന ആത്മീയ വിചാരമാണിത്.

ഒയെന്‍വി മനുഷ്യാവകാശങ്ങള്‍ക്കായും പ്രത്യേകിച്ച് സ്ത്രീ യുടെ മൌലികാവകാശങ്ങള്‍ക്കായും വാക്കുകളിലൂടെ വിപ്ളവം സൃ ഷ്ടിക്കുന്നുണ്ട്. സ്ത്രീയുടെ അപമാനവും അധഃപതനവും ഒരു സംസ്കാരത്തിന്റെ അധഃപതന മായിതന്നെയാണ് കവി വിലയിരു ത്തുന്നത്. സ്ത്രീ അമ്മയായും പത്നിയായും ദേവിയായും മകളായും മരുമകളായും നല്ല സുഹൃത്തായും ഒക്കെ അവള്‍ സംസ്കാ രത്തിന്റെ നന്മയ്ക്കും മനുഷ്യവര്‍ഗത്തിന്റെ സമാധാനത്തിനും സംഭാവന ചെയ്യുന്നവളാണ്. സമൂഹത്തിന്റെ അടിത്തറയായ കുടും ബത്തിന്റെ വേരുകള്‍ അറക്കുന്ന അരാജകത്വത്തിന്റെയും അരക്ഷി താവസ്ഥയുടെയും ലോകത്താണ് മുത്തശ്ശിയും ചേച്ചിയും കുഞ്ഞേട ത്തിയുമൊക്കെയായി ഉണ്ണികള്‍ക്ക് നേരും നെറിവും സമ്മാനിക്കുന്ന സ്ത്രീത്വത്തെ കവി അവതരിപ്പിക്കുന്നത്. പിഴച്ചുപെറ്റതിനു സ്ത്രിയെ കുറ്റപ്പെടുത്തുന്ന പുരുഷമേധാവിത്വത്തിന്റെ സംസ്കാരത്തില്‍ അവളെ പിണ്ഡംവച്ച് പുറത്താക്കുന്നതിന്റെ അനീതിയുണ്ട്. പക്ഷേ അവളെ അത്തരമൊരു അവസ്ഥയില്‍ എത്തിക്കുന്ന സമൂഹത്തെ പുച്ഛിക്കുന്ന കവി 'കുഞ്ഞേടത്തി'യിലെ ഉണ്ണിയുടെ മനോഭാവമാണ് വച്ചു പുലര്‍ത്തുന്നത്.



ഉണ്ണിക്കെന്നാലും പിണക്കമില്ല-


കുഞ്ഞേടത്തി വെറും പാവം' എന്നാണ് കവി പാടുന്നത്. വടക്കേ ഇന്ത്യയിലെ ഒരു ഗോതമ്പു പാടത്തു കണ്ട തന്റെ യൌവ്വനം മറയ്ക്കുവാന്‍ കീറിത്തുടങ്ങിയ ചേല യുള്ള യുവതിയുടെ പേരറിയില്ലെങ്കിലും കവി അവള്‍ക്ക് ഗൌരിയുടെയും ലക്ഷ്മിയുടെയും രാധയു ടെയും സീതയുടെയും പേരുകള്‍ വച്ചു കൊടുക്കുന്നതിലൂടെ സ്ത്രീയെ ദേവീതുല്യയായി കരുതുക യാണ്. കവി 'കോതമ്പുമണി'കളില്‍ പാടുന്നു:



ആരെയോ പ്രാകി മടയ്ക്കുമൊരമ്മയ്ക്കു
കൂരയില്‍ നീയൊരു കൂട്ടാണ്
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നൊ-
രച്ഛന്റെ ആശതന്‍ കൂടാണ്
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ് താരാട്ടുപാട്ടാണ്.



ഒരു സ്ത്രീയുടെ സാന്നിദ്ധ്യം കുടുംബത്തിലും സമൂഹത്തിലും നല്‍കുന്ന ആശ്വാസം ഏറെ വലുതാണ്. ആധുനിക സാഹിത്യം പെണ്‍എഴുത്തിലും ഫെമിനിസത്തിലും വിപ്ളവം പ്രഖ്യാപിക്കുമ്പോള്‍ സ്ത്രീയുടെ സഹജമായ സ്നേഹവും ക്ഷമയുമൊക്കെ ഒരു കുടുംബത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഒയെന്‍വി കുറിക്കുന്നത്. മുത്തശ്ശനെയും മുത്തശ്ശിയെയും ആട്ടിപ്പായിക്കുന്ന ഇന്നിന്റെ കണ്ണില്‍ച്ചോരയില്ലാത്ത മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും മുമ്പിലേയ്ക്കാണ് ഒയെന്‍വി 'വിശപ്പ്'എന്ന കവിത ഇട്ടുകൊടുക്കുന്നത്. മരത്തില്‍ നിന്നും വീണു മരിച്ചത് തന്റെ പേരക്കുട്ടിയാണെന്നുപോലും അറിയാതെ കണ്ണിനു കാഴ്ചയും കാതിനു കേള്‍വിയും നഷ്ടപ്പെട്ട മുത്തശ്ശി അടുത്ത വീട്ടില്‍നിന്നും കൊണ്ടു വന്ന ചോറു കഴിച്ചിട്ടു പറയുകയാണ്:



"ഒത്തിരിച്ചോറും കറിയുമെന്റെ
കുട്ടനെങ്ങൂന്നോ കൊടുത്തയച്ചു.
നീയിന്നു വല്ലോം കഴിച്ചോ മോനെ...!''
ക്ഷീണിച്ചൊരാ സ്വരം നേര്‍ത്തു മാഞ്ഞു.



പെറ്റമ്മയോടുള്ള സ്നേഹം ഒരിക്കലും വാക്കുകളിലൊതുങ്ങുന്നതല്ല. ഒയെന്‍വി കവിതകള്‍ പലപ്പോഴും അമ്മയുടെ സ്നേഹത്തെയും അവളുടെ ത്യാഗത്തെയും

അന്യാദൃശമായി ചിത്രീകരിച്ചിട്ടുണ്ട്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് 'അമ്മ' എന്ന കവിത. മാസിഡോണയില്‍വച്ചു നടന്ന പോയട്രി ഫെസ്റിവലില്‍ കേട്ട ഒരു നാടന്‍ കവിതയില്‍ നിന്നുമാണ് മലയാണ്‍മയുടെ മാധുര്യമുള്ള ഈ പാട്ടുകാവ്യം ഉണര്‍ന്നത്. പാതി നഗ്നമായ വക്ഷസ്സും നീട്ടിയ പാണിയുമായി നില്‍ക്കുന്ന ഒരു സ്ത്രീരൂപത്തെ കുറിക്കുന്ന ഇതി വൃത്തത്തെ സുന്ദരമായ സ്നേഹത്തിന്റെ കഥയും കവിതയുമായി ഒയെന്‍വി മാറ്റിയെടുത്തു. ഒരമ്മ പെറ്റ ഒമ്പതു മക്കള്‍ അവര്‍ വിവാഹം കഴിച്ചു ഒരുമിച്ചു താമസിക്കുന്നു. അവര്‍ ഒമ്പതു പേരും കല്‍പ്പണിക്കാര്‍. മനോഹരമായ മതിലുകളും വീടുകളും മറ്റും നിര്‍മിച്ച ഇവരെ നഗരഗോപുരം പണിയാന്‍ ഏല്പിച്ചു. എത്രപണിതിട്ടും ഗോപുരഭിത്തി ഉറയ്ക്കുന്നില്ല. അപ്പോഴാണ് അശരീരിയെന്നപോലെ ആ വാക്കുകള്‍ അവര്‍ കേട്ടത്. ഒമ്പതു നാരിമാരില്‍ ഒരാളെ മതിലോടു ചേര്‍ത്തുവച്ച് പണിതാല്‍ ഗോപുരം ഉറയ്ക്കും. അവസാനം അങ്ങനെ അവര്‍ തീരുമാനിച്ചു. പക്ഷേ ആരുടെ പത്നിയെ ബലിയിടും. മൂത്തയാള്‍ ഉടന്‍ പറഞ്ഞു; ആ ദിവസം ഉച്ചഭക്ഷണവുമായി വരുന്നവള്‍ ആരോ അവളെ ഭിത്തിയോടു ചേര്‍ത്തു പണിയാം. അന്നു ഉച്ചയായി ഒമ്പതു പേരും ദുഃഖത്തിലായി. അവര്‍ അവരുടെ ഭാര്യമാരുടെ ഛായയാണ് മുമ്പില്‍ കണ്ടത്. വിധിയുടെ ഉച്ചയായി. അന്നു മൂത്തയാളുടെ ഭാര്യയുടെ ഊഴമായിരുന്നു. ഒമ്പതു പേര്‍ക്കും കഞ്ഞിയും കറിയും വിളമ്പിവച്ചു തന്റെ കു ഞ്ഞിനെ തോളില്‍ കിടത്തി തന്റെ പ്രിയതമനെ ചോറുട്ടി. ഏറെ നൊമ്പരത്തോടെ അവളോട് അയാള്‍ കാര്യം പറഞ്ഞു. അവള്‍ വിസമ്മ തിച്ചില്ല. പക്ഷേ, അവളുടെ അന്ത്യാഭിലാഷം ഇങ്ങനെയായിരുന്നു:



ചെത്തിയ കല്ലിന്നിടയ്ക്കു നിര്‍ത്തി
കെട്ടിപ്പടുക്കുവിന്‍! ഒന്നെനിക്കു-
ണ്െടാറ്റയൊരാഗ്രഹം! കേട്ടുകൊള്‍വിന്‍!
കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം!
കെട്ടിമറയ്ക്കാല്ലേയെന്റെ കൈയും!
എന്റെ പൊന്നോമന കേണിടുമ്പോള്‍,
എന്റെയടുത്തേയ്ക്കു കൊണ്ടുപോരൂ!
ഈ കൈയാല്‍ കുഞ്ഞിനെയേറ്റുവാങ്ങി
ഈ മുലയൂട്ടാനനുവദിക്കൂ!



ഒരമ്മയുടെ സ്നേഹത്തിനു ഇതിലും വലിയൊരു ബിംബമുണ്േടാ. മാതൃത്വത്തിന്റെ മാധുര്യം കിനിയുന്ന ഒയെന്‍വി കവിതകള്‍ പെറ്റമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വിഷം കൊടുത്തും അവരെ വാഷിംഗ് മെഷിനിലിട്ടും കൊല്ലുന്ന നമ്മുടെ കാലഘട്ടത്തിനു നഷ്ടപ്പെടുന്ന ആര്‍ദ്രത തുന്നിച്ചേര്‍ക്കുന്നവയാണ്.
നിസ്വവര്‍ഗത്തോടുള്ള ഏകീഭാവം ഒയെന്‍വിക്കു മാര്‍ക്സിയന്‍ ചിന്തകളില്‍ നിന്നും ലഭിച്ചിട്ടുള്ളതാകാം. എങ്കിലും പണക്കൊഴുപ്പില്‍ സ്വന്തം സഹോദരങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരുടെ ലോകത്തിന്റെ മൃഗീയതയ്ക്കെതിരെ കവിയുടെ വാക്കുകള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കു ഓണം വന്നാലും വിഷുവന്നാലും ഉഴവുകാളകളെപ്പോലെ ജീവിത ഭാരവണ്ടി വലിക്കാനാണു വിധിയെന്ന് എഴുതുമ്പോള്‍ ആഗോളീകരണത്തിന്റെ ധാരാളിത്തത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ വേപഥുകള്‍ കവി ഒപ്പിയെടുക്കു ന്നു. 'ഓണപ്പാട്ടുകളി'ല്‍ കവിയുടെ വാക്കുകള്‍ അച്ചട്ടാണ്:



ഒരു ദിവസം തിന്നു കുടി-
ച്ചാട്ടമാടി വീണ്ടും
പെരുവഴിയാം പാമ്പിന്‍ വായി-
ലിരകളായ് വീഴുന്നു.



വാക്കുകള്‍ വിശപ്പും ദാഹവും വര്‍ദ്ധിപ്പിക്കുമോ എന്നു ചോദിച്ചാല്‍ ഉത്തരം ഒയെന്‍വി കവിതകളാണ്. വായിക്കുന്തോറും ആ ക വിതകള്‍ മനസ്സിന്റെ താളമായി മാറും. അക്ഷരങ്ങള്‍ കെട്ടുകൂടി വൃത്തങ്ങളാകുന്നതല്ല ഒയെന്‍വി കവിതകള്‍, അതില്‍ സംഗീതത്തിന്റെ പെരുമഴയും കല്ലോലിനിയുടെ താളമേളങ്ങളും തേനും വയമ്പും മഞ്ഞുതുള്ളിയുടെ തിളക്കവും സൂര്യന്റെ തേജസ്സും ഉണ്ട്. വിപ്ളവത്തില്‍ നിന്നും മലയാളികളുടെ വീടിനുള്ളിലേയ്ക്കും മനസ്സുകളിലേയ്ക്കും ഒയെന്‍വി കവിതകള്‍ ആത്മീയതയുടെ ബോധധാരയായി ഒഴുകിയെത്തുന്നു. കവിതകളില്‍ നിന്നും മധുനുകരുന്നവര്‍ക്ക് പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത അമൃതേത്താണ് ഒയെന്‍വി നല്‍കുന്നത്. 21-ാം നൂറ്റാണ്ടില്‍ മലയാള കവിതയെ ഭാരതസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച് ജ്ഞാനപീഠം പുരസ്കാരം നേടിയ എന്റെ പ്രിയപ്പെട്ട കവിക്കു അ ക്ഷരപ്രണാമം.



Author:ഫാ: കുര്യാക്കോസ് മുണ്ടാടന്‍

Monday, October 11, 2010

ദൈവത്തെ കൂടാതെ പ്രപഞ്ചോല്‍പ്പത്തി വ്യാഖ്യാനിക്കാനാവില്ല:


``വിഡ്‌ഢിത്തം, അത്‌ ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ പറഞ്ഞാലും വിഡ്‌ഢിത്തം തന്നെയാണ്‌.'' `ദ ഗ്രാന്റ്‌ ഡിസൈന്‍' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള അഭിമുഖത്തില്‍ ഓക്‌സ്‌ഫോഡ്‌ സര്‍വകലാശാല സീനിയര്‍ പ്രഫസറും ഗ്രന്ഥകര്‍ത്താവമായ ജോണ്‍ സി. ലെനോക്‌സ്‌ തുറന്നടിച്ചു. സര്‍വകലാശാലയിലെ അറിയപ്പെടുന്ന കണക്കധ്യാപകനും ഫിലോസഫി ഓഫ്‌ സയന്‍സ്‌ പ്രഫസറുമാ അദ്ദേഹം‌. `ഗോഡ്‌സ്‌ അണ്ടര്‍ റൈറ്റര്‍: ഹാസ്‌ സയന്‍സ്‌ ബെറീഡ്‌ ഗോഡ്‌' എന്ന പ്രഫ. ലെനോക്‌സിന്റെ പുസ്‌തകത്തില്‍ സമകാലികലോകത്തെ ശാസ്‌ത്ര-മത സംവാദങ്ങളെ വിലയിരുത്തുന്നുണ്ട്‌.

സ്റ്റീഫന്‍ ഹോക്കിങിന്റെ പ്രപഞ്ചസൃഷ്‌ടിയെക്കുറിച്ചുള്ള വ്യാ ഖ്യാനം ശരിയല്ല എന്ന പക്ഷക്കാരനാണ്‌ ഇദ്ദേഹം. അദ്ദേഹത്തിന്റെ വാദപ്രതിവാദങ്ങളിങ്ങനെ: ഭൗതികശാസ്‌ത്രനിയമങ്ങളെ അംഗീകരിക്കുക അല്ലെങ്കില്‍ ദൈവത്തെ അംഗീകരിക്കുക. ഏതെങ്കിലും ഒന്ന്‌ എന്ന പക്ഷമാണ്‌ ഹോക്കിങിന്റേത്‌. പക്ഷേ ഇതു സാധ്യമല്ലെന്നു ലെനോക്‌സ്‌. ഒരേ ചരടില്‍ കോര്‍ത്തിണക്കാവുന്നതും തുല്യപ്രാധാന്യമുള്ള രണ്ടു കാര്യങ്ങളല്ല ഇവ. ഒന്ന്‌ സൃഷ്‌ടിയുടെ ശില്‌പിയിലേക്കു വിരല്‍ചൂണ്ടുമ്പോള്‍, മറ്റൊന്ന്‌ ഭൗതികനിയമങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. ഭൗതികനിയമങ്ങള്‍ക്ക്‌ അതില്‍ തന്നെ നിലനില്‍പ്പില്ല. ഭൗതികനിയമങ്ങള്‍ നിലകൊള്ളുന്നത്‌ ഭൗതികവസ്‌തുക്കളുടെ പശ്ചാത്തലത്തിലാണ്‌. അതിന്റെ ഉത്ഭവം ആരിലേക്കെന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്‌ അതില്‍ത്തന്നെ വ്യാഖ്യാനം നല്‍കാനാകുന്നതെങ്ങനെ? ഗുരുത്വാകര്‍ഷണം ഏതൊരു പദാര്‍ത്ഥവുമായി ബന്ധപ്പെട്ടാണെന്ന്‌ നാം പറയണം. അപ്പോഴും, പദാര്‍ത്ഥത്തിന്റെ ഉത്ഭവത്തിനായി വഴിതുറന്നേ മതിയാകൂ. നിയമത്തെയും നിയമകര്‍ത്താവിനെയും കൂട്ടിക്കുഴക്കുകയാണ്‌ ഹോക്കിങ്‌. ഭൗതികനിയമത്തിന്‌ ഒന്നുംതന്നെ സൃഷ്‌ടിക്കാനാവില്ല, ഭൗതികനിയമകര്‍ത്താവിന്റെ അഭാവത്തില്‍. ഉദാഹരണത്തിന്‌, ഒരു ജെറ്റ്‌ എഞ്ചിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു ഭൗതികശാസ്‌ത്രത്തിനു പറയാം; പക്ഷേ, അതിനുമുമ്പ്‌ അതു രൂപപ്പെടുത്തണം. അതിന്‌ ഒരു വലിയ ബുദ്ധിശാലിയുടെ കാര്യക്ഷമത ആവശ്യമുണ്ട്‌. ഇതുപോലെതന്നെ, ഒരു ബുദ്ധിശാലിയുടെ കൗ ശല്യം കൂടാതെ പ്രപഞ്ചം ഉടലെടുക്കുന്നതെങ്ങനെ? ഹോക്കിങിന്റെ വീക്ഷണത്തില്‍ ഗുരുത്വാകര്‍ഷകതത്വത്തിനാണ്‌ പ്രാമുഖ്യം. അത്തരം ഒരു തത്വം രൂപപ്പെടുത്തുന്നതിന്റെ കാരണത്തിലേക്കല്ലേ ആദ്യം നോക്കേണ്ടതെന്ന പക്ഷമാണ്‌ എതിര്‍വാദം. ഹോക്കിങിന്റെ വാദം തീര്‍ത്തും ശരിയല്ലെന്ന്‌ പ്രഫ. ലെനോക്‌സ്‌ പറയുന്നു. മാത്രമല്ല, ഒരു വിശ്വാസിയും അതേസമയം ഭൗതികശാസ്‌ത്രജ്ഞനുമെന്ന നിലയില്‍, ശാസ്‌ത്രതത്വങ്ങളുടെ മനോഹാരിത അതു രൂപപ്പെടുത്തിയ അതുല്യബുദ്ധിയെ ആദരിക്കാനുള്ള അവസരമാകുന്നു. നിയമസ്രഷ്‌ടാവ്‌ ദൈവമാണെന്ന വിശ്വാസം ലെനോക്‌സിന്റെ വിശ്വാസജീവിതത്തെ ബലപ്പെടുത്തുന്നു എന്നദ്ദേഹം പറയുന്നു.

ക്രൈസ്‌തവവിശ്വാസത്തിന്റെ പ്രധാന വിഷയങ്ങളിലൊന്നാണ്‌ അതുല്യജ്ഞാനിയായ ദൈവം ഈ പ്രപഞ്ചത്തെ ഇല്ലായ്‌മയില്‍ നിന്നും രൂപപ്പെടുത്തി എന്നത്‌. കാലാകാലങ്ങളില്‍ ശാസ്‌ത്രീയരംഗത്തുണ്ടാകുന്ന മാറ്റങ്ങളും നൂതനമായ കണ്ടുപിടുത്തങ്ങളും ക്രിസ്‌തീയവിശ്വാസം കൂടുതല്‍ ബലപ്പെടുത്തുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ജോസഫ്‌ നീതാം എന്ന ഒരു ശാസ്‌ത്രജ്ഞന്‍ ചൈനയുടെ സാങ്കേതികവിദ്യയിലെ വളര്‍ച്ചയെക്കുറിച്ച്‌ പഠനം നടത്തി. ചൈന എന്തുകൊണ്ട്‌ യൂറോപ്യന്‍ സയന്‍സിനെക്കാള്‍ പിറകിലായി എന്നതിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ശ്രദ്ധേയമാണ്‌: യൂറോപ്യന്‍ സയന്‍സില്‍ യുക്തിക്കധിഷ്‌ഠിതമായ ഒരു ശക്തിയെ അഥവാ ദൈവത്തെ വിശ്വസിച്ചതിനാല്‍ മറ്റു ശാസ്‌ത്രീയ നിയമങ്ങള്‍ മനസിലാക്കുക ഏറെ എളുപ്പമായി. സ്റ്റീഫന്‍ ഹോക്കിങ്‌ വിശ്വാസത്തെയും ശാസ്‌ത്രത്തെയും പരസ്‌പരം അനുനയിപ്പിക്കാന്‍ സാധിക്കാത്ത രണ്ടു തലങ്ങളിലായിട്ടാണ്‌ `ദ ഗ്രാന്റ്‌ ഡിസൈനി'ല്‍ അവതരിപ്പിച്ചിരിക്കുന്നത്‌.
ഹോക്കിങിന്റെ ദൈവസങ്കല്‌പംതന്നെ കുഴപ്പം പിടിച്ചതാണ്‌ എന്ന അഭിപ്രായമാണ്‌ എനിക്കുള്ളത്‌. സമയത്തിനും കാലത്തിനും അതീതനായ ഒരു ദൈവസങ്കല്‌പമല്ല അദ്ദേഹത്തിന്റേത്‌. കാലത്തില്‍ പ്രത്യേക സ്ഥലം ആവശ്യമുള്ള ഒരു ദൈവം. അതായത്‌, എനിക്ക്‌ വ്യാഖ്യാനിക്കാനാവില്ല, അതുകൊണ്ട്‌ അത്തരമൊരു ദൈവമില്ല. റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ ജീവശാസ്‌ത്രത്തില്‍നിന്നും തള്ളിക്കളഞ്ഞ ദൈവത്തെ, ഇപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ്‌ ഭൗതികശാസ്‌ത്രത്തില്‍നിന്നും തള്ളിക്കളയുന്നു. എന്നാല്‍, ഏകദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാ മതങ്ങളും ഏറ്റുപറയുന്നത്‌ ഇത്തരമൊരു ദൈ വത്തെയല്ല. അതായത്‌ the god of gaps അല്ല. മറിച്ച്‌, സര്‍വതിന്റെയും അധിപനാണ്‌. സൃഷ്‌ടി മാത്രമല്ല സ്ഥിതിയും അവനിലൂടെയാണ്‌. പ്രപഞ്ചം സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്‌ ഹോക്കിങിനെപ്പോലുള്ള ഭൗതികശാസ്‌ത്രജ്ഞര്‍ക്ക്‌ ഇതു പഠനവിഷയമാക്കാന്‍ കഴിയുന്നത്‌.

ഗുരുത്വാകര്‍ഷണതത്വം നിലവിലുള്ളതുകൊണ്ട്‌, പ്രപഞ്ചത്തിന്‌ ഇല്ലായ്‌മയില്‍നിന്നും തന്നെത്തന്നെ സൃഷ്‌ടിക്കാനാവും എന്ന ഹോക്കിങിന്റെ പ്രസ്‌താവന അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ഉദാഹരണത്തിന്‌ `എക്‌സ്‌ വൈ നിര്‍മ്മിച്ച്‌' എന്നു പറയുമ്പോള്‍ത്തന്നെ `എക്‌സ്‌' എന്നതിന്റെ നിലനില്‍പ്പ്‌ നമു ക്കു നിരാകരിക്കാനാവില്ല. ഇനി എക്‌സ്‌ എക്‌സിനെ നിര്‍മ്മിച്ചു എന്നു പറയുകയാണെന്നിരിക്കട്ടെ. അപ്പോഴും എക്‌സിന്റെ നിലനില്‍പ്പിനെ തള്ളിക്കളയാന്‍ പറ്റില്ല. മാത്രമല്ല, ഇത്‌ യുക്തിപരമായ വൈരുദ്ധ്യം നിറഞ്ഞ പ്രസ്‌താവനയാണ്‌. ഹോക്കിങിന്റെ വീക്ഷണത്തില്‍ ഗ്രാവിറ്റിയുടെ തത്വം മുമ്പേ ഉണ്ട്‌. അതാണ്‌ സൃഷ്‌ടി നടത്തുന്നത്‌. ഇല്ലായ്‌മയില്‍നിന്നും ഗുരുത്വാകര്‍ഷണതത്വപ്രകാരം തനിയെ സൃഷ്‌ടി നടന്നു എന്നു പറയുമ്പോള്‍, ഭൗതികശാസ്‌ത്രജ്ഞര്‍ക്ക്‌ `ഇല്ലായ്‌മ' എന്ന പദം വെറും ശൂന്യത അല്ലെന്ന കാര്യം നാമറിയണം.

നമ്മുടേതുപോലുള്ള പല വ്യത്യസ്‌തമാര്‍ന്ന പ്രപഞ്ചങ്ങള്‍ ഉണ്ട്‌ എന്നതാണ്‌ ഹോക്കിങിന്റെ അടുത്ത വാദം. ദൈവത്തിന്‌ ഇതുപോലുള്ള നിരവധി പ്രപഞ്ചങ്ങളെ സൃഷ്‌ടിക്കാനാവും എന്ന കാര്യത്തില്‍ ദാര്‍ശനികര്‍ക്കും തടസങ്ങളില്ല. അതേസമയംതന്നെ, വ്യത്യസ്‌തമാര്‍ന്ന പ്രപഞ്ചസങ്കല്‌പങ്ങള്‍ തമസ്‌കരിക്കുന്ന നിരവധി ഭൗതികശാസ്‌ത്രജ്ഞര്‍ ഉണ്ടുതാനും. അതിഭൗതികതലത്തില്‍ വ്യത്യസ്‌തമായ നിരവധി പ്രപഞ്ചങ്ങളെ വിഭാവന ചെയ്യുന്ന ഹോക്കിങിന്‌, ഈശ്വരസങ്കല്‌പം നിഷേധിക്കാന്‍ ഇതൊരു മതിയായ കാരണമാകുന്നതെങ്ങനെ? ദാര്‍ശനികതയുടെ മരണം കൊണ്ടാടുന്ന ഒരു ശാസ്‌ത്രജ്ഞന്‌ ഇത്തരമൊന്നു കഴിയുമോ?

Thursday, September 30, 2010

യൂറോപ്പും ബെനഡിക്ട് പതിനാറാമന്റെ ആശയലോകവും

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ മാറിയ യൂറോപ്പിനു ക്രൈസ്തവ സംസ്കാരത്തിന്റെയും അടിയുറച്ച വിശ്വാസത്തിന്റെയും ചിന്തകള്‍ ആവശ്യമാണെന്നും അത്തരം ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ മാര്‍പാപ്പയ്ക്കു സാധിക്കുമെന്നും പണ്ഡിതനായ ജോര്‍ജ് വീഗല്‍ വിലയിരുത്തുന്നു

കത്തോലിക്കാ യാഥാസ്ഥിതികത്വത്തിന്റെ ആള്‍രൂപമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ ഇറ്റാലിയന്‍ സെനറ്റില്‍ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. പ്രഭാഷണത്തിനു അദ്ദേഹത്തെ ക്ഷണിച്ച സെനറ്റ് പ്രസിഡന്റ് മാഴ്സെലോ പെരാ ഒരു അവിശ്വാസിയും കാള്‍ പോപ്പറിന്റെ സ്കൂളില്‍പ്പെട്ട ശാസ്ത്രതത്ത്വചിന്തകനുമായിരുന്നു. കാര്‍ഡിനല്‍ റാറ്റ്സിംഗറിന്റെ പ്രഭാഷണവിഷയം ഇതായിരുന്നു: "യൂറോപ്പിന്റെ ആദ്ധ്യാത്മികവേരുകള്‍: ഇന്നലെയും ഇന്നും നാളെയും.'' ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി മാറിയ അദ്ദേഹം ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ഈ പശ്ചാത്തല ത്തില്‍ അദ്ദേഹത്തിന്റെ അന്നത്തെ ആ പ്രഭാഷണം ഓര്‍ക്കുന്നതു ഉചിതമായിരിക്കും. വൈദികരുടെ ലൈംഗികചൂഷണത്തെയും അതു തെറ്റായ രീതിയില്‍ അധികാരികള്‍ കൈകാര്യം ചെയ്തതിനെ യുംകുറിച്ചു മാത്രം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവിടെയുണ്ട് എന്നതിന്റെ ഓര്‍മപ്പെടുത്തലുമാണിത്. ഇരുപതാം നൂറ്റാണ്ടു പാശ്ചാത്യലോകത്തെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്െടങ്കില്‍ അതു കെയ് നെസ്സ് പറഞ്ഞ ഈ സത്യമാണ് "ആശയങ്ങള്‍... അവ ശരിയായിരിക്കുമ്പോഴും തെറ്റായിരിക്കുമ്പോഴും ആരും കരുതുന്നതിനേക്കാള്‍ ശക്തമാണ്. ലോകം ഭരിക്കുന്നതും മറ്റൊന്നുമല്ല.''

റാറ്റ്സിംഗര്‍ ആശയങ്ങളുടെ ഒരു വ്യക്തിയാണ്. ഒരു ലോകോത്തര യൂറോപ്യന്‍ ബുദ്ധിജീവി. യൂറോപ്പിന്റെ സമകാലിക സാഹ ചര്യങ്ങളെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയിട്ടുള്ളയാള്‍. അതിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയു ന്നയാള്‍. പേപ്പല്‍ സന്ദര്‍ശനത്തോടനുബന്ധിച്ച വിവാദങ്ങളില്‍ അഭിരമിക്കുന്നവര്‍ പാശ്ചാത്യലോകത്തിന്റെ ധാര്‍മികവും സാംസ്കാരി കവുമായ അവസ്ഥയെക്കുറിച്ചു ഗൌരവമായി ചിന്തിക്കുന്നതിനുള്ള അവസരമാണു നഷ്ടപ്പെടുത്തുന്നത്. ജനസംഖ്യാപരമായും സാ മ്പത്തികമായും ധാര്‍മികമായും എല്ലാം യൂറോപ്പിന്റെ ഭാവി തിക ഞ്ഞ അരക്ഷിതത്വത്തിലായിരിക്കുന്ന ഒരു സന്ദര്‍ഭമാണിതെന്നോര്‍ക്കണം.

"യുക്തി അതില്‍ത്തന്നെ ഭംഗുരമാണ്'' എന്നു 2004-ല്‍ ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ പറഞ്ഞു. യുക്തിയെ മാത്രം ആശ്രയി ച്ചുകൊണ്ടു ജനാധിപത്യപരമായ നൈയാമികതയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു എന്നു സങ്കല്പിക്കുന്ന രാഷ്ട്രീയസംവിധാന ങ്ങള്‍ ഏകാധിപത്യങ്ങള്‍ക്കു എളുപ്പം വഴിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. റാറ്റ്സിംഗറിന്റെ യുവത്വത്തില്‍ ജര്‍മനിയില്‍ സംഭവി ച്ചത് ഇതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒന്നാം ലോകമഹായുദ്ധം അവശേഷിപ്പിച്ച ശൂന്യത യുക്തികൊണ്ടു നിറയ്ക്കാന്‍ കഴിയുമെന്നാണു മാക്സ് വേബറും മറ്റും കരുതിയത്. "പക്ഷേ അത് ഏകാധിപത്യത്തിനു വളക്കൂറുള്ള മണ്ണായി മാറുകയായിരുന്നു പിന്നീട്.''

മനുഷ്യസഹനത്തിന്റെ വന്‍വില കൊടുത്തുകൊണ്ടാണ് ഏകാധിപത്യത്തെ പരാജയപ്പെടുത്താ നായത്. അതിനുശേഷം യൂറോപ്പ് പുനഃനിര്‍മിക്കപ്പെട്ടത് ബിബ്ളിക്കല്‍ മതത്തില്‍ നിന്നുരുത്തിരിഞ്ഞ ധാര്‍മിക അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന്റെ ഫലമായി മൂന്നു തലമുറകള്‍ യൂറോപ്പില്‍ സമാധാനത്തിലും സമൃദ്ധിയിലും ജീവിച്ചുവെന്നതും റാറ്റ്സിംഗര്‍ അംഗീകരിക്കുന്നു. എങ്കിലും ഇരുപതാം നൂറ്റാണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിനു വഴി മാറുമ്പോള്‍ യൂറോപ്പ് ഒരു ആശയക്കമ്മി നേരിടുന്നുണ്െടന്നു അദ്ദേഹം അന്നു വ്യക്തമാക്കി. "മാര്‍ക്സിസം സൃഷ്ടിച്ച സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. ദൈവത്തെയും തന്നെത്തന്നെയും പ്രപഞ്ചത്തെയും സംബന്ധിച്ചു മനുഷ്യനുണ്ടായിരുന്ന ആദിമമായ നിശ്ചയങ്ങളുടെ നഷ്ടം - ധാര്‍മികമൂല്യങ്ങളെ സംബന്ധിച്ച അവബോധം നഷ്ടമായത് - ഇപ്പോഴും നമ്മുടെ പ്രശ്നംതന്നെയാണ്. ഇതു യൂറോപ്യന്‍ മനഃസാക്ഷിയുടെ സ്വയം നാശത്തിലേയ്ക്കു നയിക്കാം.''

യൂറോപ്പിന്റെ സാംസ്കാരിക ധാര്‍മികതയുടെ സമകാലിക പ്രതിസന്ധിയെ സ്വയംനാശത്തിന്റെ ഒരു കാര്യമായി റാറ്റ്സിംഗര്‍ കരു തുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിശകലനത്തെ മനസ്സിലാക്കാനുള്ള താക്കോല്‍. പാശ്ചാത്യലോകത്തിന്റെ ആത്മവിദ്വേഷം വിചിത്രം മാത്രമല്ല, രോഗാതുരം കൂടിയാണെന്ന വസ്തുത ശ്രദ്ധിക്കാതിരിക്കാനാവില്ലെന്നും റാറ്റ്സിംഗര്‍ അന്നത്തെ പ്രഭാഷണ ത്തില്‍ വ്യക്തമാക്കി. "വൈദേശികമൂല്യങ്ങളോടു പൂര്‍ണമായ തുറവി കാണിക്കുമ്പോള്‍ പാശ്ചാത്യലോകത്തിനു സ്വയം സ്നേഹിക്കാന്‍ കഴിയാതാകുന്നു. സ്വന്തം ചരിത്രത്തില്‍ ദോഷകരവും വിനാശകരവുമായ കാര്യങ്ങള്‍ മാത്രമേ അതു കാണുന്നുള്ളൂ. മഹത്തായതിനെയും സംശുദ്ധമായതിനെയും കാണാന്‍ അതിനു കഴിയാതെ പോകുന്നു.''

ഇത് ആത്മഹത്യയ്ക്കു തുല്യമായാണു ബെനഡിക്ട് പതിനാറാമന്‍ കണക്കാക്കുന്നത്: "നിലനില്‍ ക്കണമെങ്കില്‍ യൂറോപ്പ് അതിനെ സ്വയം സ്വീകരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നിര്‍ണായകവും വിനീതവുമായ ഒരു സ്വീകരണം.'' യൂറോപ്പ് ഏറെക്കാലമായി അതിന്റെ തന്നെ ചരിത്രവുമായി സംഘര്‍ഷ ത്തിലാണ് എന്നതിനാല്‍ ഇതത്ര എളുപ്പമല്ല. ക്രൈസ്തവ മാര്‍ഗഭ്രംശത്തിന്റെ കറുത്ത കഥകള്‍ക്കു അമിതപ്രാധാന്യം നല്‍കുകയും നവോത്ഥാനം മാത്രമാണു മനുഷ്യനു അന്തസ്സു നല്‍കിയതെന്നു വാദിക്കുകയും ചെയ്യുന്ന തരത്തില്‍ ചരിത്രത്തെ അതിരുകടന്ന മതേതരവായനയ്ക്കു വിധേയമാക്കുന്നതു പുനഃപരിശോധിക്കണമെന്നു ബെനഡിക്ട് പതിനാറാമന്‍ പാശ്ചാത്യലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നത് ഇതു കൊണ്ടാണ്.

ക്ളാസ്സിക്കലും ബിബ്ളിക്കലുമായ പൈതൃകത്തെ നഷ്ടപ്പെടുത്തുമെന്ന ഗുരുതരമായ അപകട ഘട്ടത്തില്‍നിന്നു യൂറോപ്യന്‍ സം സ്കാരത്തെ രക്ഷിച്ചത് ക്രൈസ്തവ ആശ്രമജീവിതമായിരുന്നുവെന്ന് കെന്നത്ത് ക്ളാര്‍ക്കിന്റെ ഒരു ടെലിവിഷന്‍ പരമ്പരയില്‍ റാറ്റ്സിംഗര്‍ പറയുകയുണ്ടായി. ബെനഡിക്ടൈന്‍ സന്ന്യാസിമാര്‍ അന്നു സംസ്കാരത്തിന്റെ പുനഃജന്മത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു. രാ ഷ്ട്രീയാധികാരത്തേക്കാള്‍ ഉയര്‍ന്ന ഒരു ശക്തിയായിട്ടാണ് അതു നിന്നത്. രാഷ്ട്രീയത്തെയും മതത്തെയും അഥവാ, സഭയെയും രാ ഷ്ട്രത്തെയും വേര്‍തിരിച്ചു നിര്‍ത്തണമെന്നു നിര്‍ദ്ദേശിച്ചതും ഇതിനായി വാദിച്ചതും ക്രൈസ്തവികതയായിരുന്നു. ആധുനിക മതേതര വാദികള്‍ ഇതിനു വലിയ മൂല്യം കല്പിക്കുന്നുണ്ടല്ലോ. പുരോഹിതാ ധികാരത്തിനും രാഷ്ട്രീയാധികാരത്തിനും ഇടയില്‍ ആദ്യമായി വ്യ ക്തമായ വേര്‍തിരിവുണ്ടാക്കിയത് അഞ്ചാം നൂറ്റാണ്ടിനൊടുവില്‍ ഗെലാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പയും രാഷ്ട്രത്തില്‍നിന്നു സഭയുടെ സ്വാതന്ത്യ്രത്തെ സംരക്ഷിച്ചു. ഹെന്റി ഏഴാമന്‍ രാജാവ് മെത്രാന്മാരെ നി യമിച്ചുകൊണ്ട് സഭയെ സര്‍ക്കാരിന്റെ ഒരു വകുപ്പാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ മാര്‍പാപ്പ അതിനെ എതിര്‍ത്തു. നവോത്ഥാനത്തിന്റെ തത്ത്വചിന്തകരല്ല, സഭതന്നെയാണ് സഭയും രാഷ്ട്രവും തമ്മില്‍ വേര്‍തിരിവു വേണമെന്ന വാദം ആദ്യമുയര്‍ത്തിയത് എന്നര്‍ത്ഥം.

യുക്തിയിലുള്ള വിശ്വാസം തകരുമ്പോള്‍ അതിന്റേതായ അനന്തരഫലങ്ങള്‍ ഉണ്ടാകും എന്നും റാറ്റ്സിംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പ് ജനസംഖ്യാപരമായ ആത്മഹത്യയിലേയ്ക്കു നീങ്ങുന്നതിന്റെ മൂലകാരണം ഇവിടെയാണുള്ളത്. ആപേക്ഷികതാവാദത്തിന്റെ ഏകാധിപത്യം എന്ന് ഇതിനെ റാറ്റ്സിംഗര്‍ താന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടുമുമ്പു വിശേഷിപ്പിച്ചിരു ന്നു. ആപേക്ഷികതാവാദം പൊതുവായ ചിന്താഗതിയായി സ്വീകാര്യത തേടുമ്പോള്‍ അതു മറ്റൊരു പ്രത്യയശാസ്ത്രമായി മാറുകയും മറ്റെല്ലാ ചിന്തകളെയും അതിനടിപ്പെടുത്താന്‍ നോക്കുകയുമാണെന്നു ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ വിശദീകരിച്ചു.

പാശ്ചാത്യലോകം നേരിടുന്ന സാംസ്കാരിക പ്രതിസന്ധിയെ ബെനഡിക്ട് പതിനാറാമന്‍ എപ്രകാരമാണു വിശകലനം ചെയ്യുന്ന തെന്നറിയാനുള്ള മറ്റൊരു മാര്‍ഗം 2004-ല്‍ തന്നെ റാറ്റ്സിംഗറും ജര്‍മന്‍ തത്ത്വചിന്തകനായ ഹാബെര്‍ മാസും മ്യൂനിക്കിലെ ബവേറിയ കാത്തലിക് അക്കാദമിയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ വായിക്കുകയാണ്. ഫ്രഞ്ച് ഉത്തരാധുനിക താവാദിയായ ഷാക് ദെറീദയുമായി ചേര്‍ന്നു ഗ്രന്ഥമെഴുതിയിട്ടുള്ളയാളാണ് ഹാബെര്‍മാസ്. നവയൂറോപ്പ് നിഷ്പക്ഷമായിരിക്കണം എന്നു വാദിച്ചിട്ടുള്ള അദ്ദേഹം നഗ്നമായ പൊതുചത്വരമെന്ന മാനദണ്ഡം ഉയര്‍ത്തിപ്പിടിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. കത്തോലിക്കാ യാഥാസ്ഥിതികത്വത്തിന്റെ സംരക്ഷകനായ റാറ്റ്സിംഗറാകട്ടെ സെക്കുലറിസത്തിന്റെ വ്യാജമായ അവകാശവാദങ്ങളെ തള്ളിപ്പറയുമെന്നും മതരഹിതമായ യൂറോപ്പ് ദൈവത്തിനും മനുഷ്യനുമെതിരായ കുറ്റമായിരിക്കുമെന്നു വാ ദിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ മറ്റിടങ്ങളില്‍ നഷ്ടപ്പെട്ടു പോയ പലതിനെയും അചഞ്ചലമായി നിലനിര്‍ത്താന്‍ മതകൂട്ടായ്മ കള്‍ക്കു കഴിഞ്ഞിട്ടുണ്െടന്നു ഹാബെര്‍മാസ് അന്നു വ്യക്തമാക്കി. റാറ്റ്സിംഗറാകട്ടെ അപകടകരമായ രോഗാതുരത മതങ്ങള്‍ക്കുണ്െട ന്നു സമ്മതിച്ചു. മതം യുക്തികൊണ്ടു നിരന്തരം ശുദ്ധീകരിക്കപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും വേണമെന്നാണു ആദ്യസഹസ്രാ ബ്ദത്തിലെ സഭാപിതാക്കന്മാര്‍ പഠിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം യുക്തിയ്ക്കും രോഗാതുരതയുണ്െടന്നും യുക്തിയിലുമുള്ള വിശ്വാസം നഷ്ടമാകാന്‍ അതിടയാക്കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. യുക്തിയും വിശ്വാസവും തമ്മിലും യുക്തിയും മതവും തമ്മിലുമുള്ള ബന്ധം തിരിച്ചറിയുകയും അംഗീകരിക്കുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇവ പരസ്പരം ശുദ്ധീകരിക്കാനും സഹായിക്കാനും സാധി ക്കുന്നവയാണ് - അദ്ദേഹം വിശദമാക്കി. ചുരുക്കത്തില്‍ പാശ്ചാത്യ ജനാധിപത്യത്തിന്റെ അടിത്തറകളിലെ വിള്ളലുകള്‍ പരിശോധി ക്കാനുള്ള പരിശ്രമമായിരുന്നു മ്യൂനിക് പ്രഭാഷണം.

ഭാവിക്കുവേണ്ടിയുള്ള ആഗ്രഹമില്ലായ്മ യൂറോപ്പിനെ ബാധിച്ചിരിക്കുകയാണെന്നു ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ പറഞ്ഞു. "നമ്മുടെ ഭാവിയായ കുഞ്ഞുങ്ങളെ വര്‍ത്തമാനത്തിനു ഭീഷണിയായി കാണുന്നു. കുഞ്ഞുങ്ങളെ പ്രത്യാശയുടെ സ്രോതസ്സെന്നതിനേക്കാള്‍ ബാദ്ധ്യതയായി കാണുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ അപചയവും ഇന്നത്തെ യൂറോപ്യന്‍ അവസ്ഥയും തമ്മില്‍ വ്യക്തമായ താരതമ്യമുണ്ട്. അവസാനദിനങ്ങളില്‍ റോം മഹത്തായ ചരിത്രഘടന പോലെ പ്രവര്‍ത്തിച്ചുവെങ്കിലും അതു പരാജയപ്പെടുകയായിരുന്നു.''

സര്‍ഗാത്മക ന്യൂനപക്ഷങ്ങളുടെയും ഒറ്റപ്പെട്ട വ്യക്തികളുടെയും ഊര്‍ജ്ജംകൊണ്ടു സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന ടോയെന്‍ബിയുടെ വാക്കുകളാണ് റാറ്റ്സിംഗര്‍ ഓര്‍മിപ്പിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പിലും പാശ്ചാത്യ ലോകത്തിലുടനീളവും ഇത്തരമൊരു സര്‍ഗാത്മക ന്യൂനപക്ഷമാകാന്‍ കത്തോലിക്കാസഭയ്ക്കു കഴിയുമെന്നു ബെനഡിക്ട് പതിനാറാമന്‍ വിശ്വസിക്കുന്നു. "ഇങ്ങ നെയാകണമെങ്കില്‍ സഭ അതിന്റെ അനന്യതയെക്കുറിച്ചു വ്യക്തമായൊരു അവബോധം പുനരാര്‍ജ്ജിക്കണം. സഭ മുന്നോട്ടുവയ്ക്കുന്ന സത്യങ്ങളില്‍ അതു വീണ്ടും പിടിമുറുക്കണം. ഇതിനു സഭ ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാപിച്ച മാതൃകയ്ക്കനുസൃതമായ വൈ ദികരുടെയും മെത്രാന്മാരുടെയും ഒരു തലമുറയെ വാര്‍ത്തെടുക്കണം. സുവിശേഷകരും സാക്ഷികളുമായിരിക്കണം ഈ തലമുറ.''

ഇതെല്ലാം ചെയ്യുന്നതിനു സഭ അതിന്റെ തെറ്റുകള്‍ തിരുത്തുകയും വേണം. ഇതിനു സമയം ആവശ്യമായി വരും. കാരണം വൈ ദികസംസ്കാരം അത്രയും രൂഢമൂലമാണ്. മാധ്യമങ്ങള്‍ പലപ്പോഴും ചിത്രീകരിക്കുന്നതുപോലുള്ള ഏകാധിപതിമാരല്ല മാര്‍പാപ്പമാര്‍ എന്നതിനാല്‍ അവര്‍ ഒരു വിരല്‍ ഞൊടിച്ചതുകൊണ്ട് ബൃഹത്തായ ഈ സ്ഥാപനഘടന എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുകയില്ല. പ്രഘോഷിക്കുന്ന സത്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുകയും ഈ കൂട്ടത്തില്‍ നിന്നുകൊണ്ടു തങ്ങളിലര്‍പ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസത്തെ വഞ്ചിക്കുന്നവരെ നിശിതമായി കൈകാര്യം ചെയ്യുകയും ചെയ്തുകൊണ്ട് വിശ്വാസ്യതയുള്ള ഒരു സമൂഹമായെങ്കില്‍ മാത്രമേ സഭയ്ക്കു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിഭാവനം ചെയ്യുന്നതുപോലുള്ള ഒരു സര്‍ഗാത്മക ന്യൂനപക്ഷമായി മാറാന്‍ സാധിക്കുകയുള്ളൂ.

ഒരു പുരാതന സഭാസാമ്രാജ്യത്തെ പുനഃസ്ഥാപിക്കുക എന്നതല്ല യൂറോപ്യന്‍ സഭയുടെ ഭാവിയെ സംബന്ധിച്ചു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുള്ള സ്വപ്നം. പുരാതനരീതികളില്‍ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹതാപത്തോടെ കാണുന്നു എന്നതൊഴിച്ചാല്‍ ലെഫേവ്റിസ്റ് പ്രസ്ഥാനത്തിന്റെ അടിവേരായി വര്‍ത്തിക്കുന്ന പുനഃസ്ഥാപനത്തിന്റെ രാഷ്ട്രീയമോഹങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരാളല്ല ബെനഡിക്ട് പതിനാറാമന്‍. പ്രയോജന വാദവും പ്രായോഗികവാദവും നല്‍കുന്നതിനുമപ്പുറത്തു കൂടുതല്‍ സുരക്ഷിതമായ അടിത്തറ യൂറോപ്യന്‍ ജനാധിപത്യത്തിനാവശ്യമാണെന്നു കരുതുന്നവരുമായി സഖ്യം സ്ഥാപിക്കാന്‍ സഭ തയ്യാറാകണം. വിവിധ മത, തത്ത്വശാ സ്ത്ര പാരമ്പര്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടു വേണം ഇത്തരം സഖ്യങ്ങള്‍ സ്ഥാപിക്കാനെന്നും ബെനഡിക്ട് പതിനാറാമന്‍ കരുതുന്നു. പ്രസക്തമായ ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാതെ മാധ്യമങ്ങളും മറ്റുള്ളവരും പൊള്ളയായ വിവാദങ്ങളില്‍ അഭിരമിച്ചാല്‍ നഷ്ടം ജോസഫ് റാറ്റ്സിംഗറിന് - ബെനഡിക്ട് പതിനാറാ മന് ആയിരിക്കുകയില്ല.

Author:ജോര്‍ജ് വീഗല്‍


Monday, September 27, 2010

സത്യവേദപുസ്‌തകം


കത്തോലിക്കരൊഴികെയുള്ള ക്രൈസ്‌തവരെല്ലാം ഉപയോഗിച്ചുവരുന്ന `സത്യവേദപുസ്‌ത കം' എന്ന ബൈബിള്‍ വിവര്‍ത്തനം ആദ്യമായി അച്ചടിച്ചത്‌ 1910 ലാണ്‌. ലോകം മുഴുവന്‍ മലയാളികള്‍ ഉപയോഗിച്ചുപോരുന്ന സത്യവേദപുസ്‌തകത്തിന്റെയും ജന്മശതാബ്‌ദി 2010 ല്‍ കൊണ്ടാടുകയാണ്‌. കോട്ടയത്തുവച്ച്‌ ഫെബ്രുവരിയില്‍ വിവിധ സഭാംഗങ്ങള്‍ ഉള്‍പ്പെടു ന്ന ക്രൈസ്‌തവ സാഹിത്യ അക്കാദമി സത്യവേദ പുസ്‌തക ശതാബ്‌ദിക്ക്‌ ആരംഭം കുറിച്ചു. ഈ ലേഖകനും അതില്‍ സംബന്ധിച്ചു സംസാരിക്കുകയുണ്ടായി. അന്നു ഞാന്‍ പ റഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കാം.

1806 മുതല്‍ പ്രൊട്ടസ്റ്റന്റു മിഷനറിമാര്‍ ബൈബിള്‍ വിവര്‍ ത്തനസംരംഭത്തിലേര്‍പ്പെട്ടു എങ്കി ലും തര്‍ജ്ജമയുടെ അപര്യാപ്‌തതയും ഭാഷയുടെ വൈകല്യവും അച്ചടിക്കാനുള്ള സൗകര്യക്കുറവും നിമിത്തം അ തൊന്നും ഫലമണിഞ്ഞില്ല. മഞ്ഞുമ്മല്‍ നിന്നു കത്തോലിക്കരും സമാന്തരമായി വിവര്‍ത്തനയത്‌നങ്ങളിലേര്‍പ്പെട്ടിരുന്നു. 1896 ല്‍ വരാപ്പുഴയില്‍നിന്നു നാലു സുവിശേഷങ്ങ ളും അച്ചടിറക്കാന്‍ അവര്‍ക്കു സാധിച്ചു. പുതിയ നിയമം സമ്പൂര്‍ണമായി 1905 ല്‍ എറണാകുളത്തുനിന്നു പ്രസിദ്ധീകരിച്ചു. അന്യഭാഷാപദങ്ങളുടെ ആധിക്യവും മലയാള ശൈലീപരമായ ന്യൂനതകളും മൂലം അതിനും വലിയ പ്രചാരമുണ്ടായില്ല. അങ്ങനെയിരിക്കെ 1910ല്‍ പഴയനിയമമുള്‍പ്പെടെയുള്ള സമ്പൂര്‍ണ ബൈബിള്‍ സത്യവേദപുസ്‌തകമെന്ന പേരില്‍ മംഗലാപുരത്തുനിന്നു പ്രൊട്ടസ്റ്റന്റുകാര്‍ അച്ചടിച്ചു പുറത്തിറക്കി. മൂലത്തോടുള്ള വിശ്വസ്‌തതയിലും അന്നു നിലവിലിരുന്ന ഭാഷാശൈലിയോടുള്ള ഇണക്കവും നിമിത്തം സത്യവേദപുസ്‌തകം പ്രചുരപ്രചാരമാര്‍ജ്ജിച്ചു; കഴിഞ്ഞ നൂറുകൊല്ലത്തിനുള്ളില്‍ അനേകലക്ഷം പ്രതികള്‍ മലയാളികളുള്ളിടത്തെല്ലാം ചെന്നെത്താന്‍ സത്യവേദപുസ്‌തകത്തിനു കഴിഞ്ഞു.

സത്യവേദപുസ്‌തകത്തിലെ അച്ചടിപ്പിഴക ളും വിവര്‍ത്തനദോഷങ്ങളുമെല്ലാം ദൈവവചനങ്ങളായി വ്യാഖ്യാനിച്ച്‌ കത്തോലിക്കരെയും ഇതര പാരമ്പര്യസഭകളെയും വഴിതെറ്റിക്കുന്നതിനുള്ള ശ്രമം വ്യാപകമായി നടന്നു. തല്‍ഫലമായി കോട്ടയം പ്രദേശത്ത്‌ ആറായിരത്തോളം സുറിയാനി കുടുംബങ്ങള്‍ പ്രൊ ട്ടസ്റ്റന്റു സഭകളില്‍ ചേര്‍ന്നതായി രേഖകള്‍ കാണുന്നു. അതെന്തായാലും കഴിഞ്ഞ നൂറുകൊല്ലങ്ങള്‍ക്കുള്ളില്‍ മലയാള ഗദ്യത്തിനുണ്ടായ വളര്‍ച്ചയും വ്യാകരണനിയമങ്ങളുമനുസരിച്ചുള്ള ഒരു പരിഷ്‌കരിച്ച പതിപ്പ്‌ ഇറക്കാന്‍ സാധിക്കാത്ത ഒരു ദുരവസ്ഥ പ്രസ്‌തുത ഗ്രന്ഥത്തെ നേരിടുന്നുണ്ടെന്നു സമ്മതിച്ചേ തീരൂ. യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, മാര്‍ ത്തോമ്മാ, സി.എസ്‌.ഐ സഭകളെക്കൂടാതെ സത്യവേദപുസ്‌തകം നെഞ്ചോടു ചേര്‍ത്തു പിടിച്ചു നടക്കുന്ന നൂറുകണക്കിനു പെന്തക്കോസ്‌തു, ബ്രദറന്‍, യഹോവസാക്ഷി നവീകരണ സഭകളെയും കൂടി സഹകരിപ്പിച്ചുകൊണ്ട്‌ ഒരു വേദപുസ്‌തക പരിഷ്‌കരണക്കമ്മിറ്റിക്കു രൂപം നല്‍കുക അസാധ്യം തന്നെ.

വി. യോഹന്നാന്റെ സുവിശേഷം രണ്ടാമധ്യായത്തിന്റെ ആരംഭഭാഗത്ത്‌ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയ ഒരു പദം ദുര്‍വ്യാഖ്യാനം ചെയ്‌തിട്ടാണല്ലോ യേശുവും പ. കന്യകാമറിയവും തമ്മിലുള്ള മാതൃപുത്രബന്ധത്തിന്‌ ഒരു വിലയുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ നവീകരണവാദികള്‍ക്കു കഴിഞ്ഞത്‌. കാനായിലെ കല്യാണവിരുന്നിന്റെ ഘട്ടത്തില്‍ ``സ്‌ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്‌?'' എന്ന്‌ യേശു ചോദിച്ചതായി സത്യവേദപുസ്‌തകത്തില്‍ അച്ചടിച്ചിട്ടുണ്ട്‌. അവര്‍ തമ്മിലുള്ള ബന്ധത്തെ യേശു ആദരിച്ചിരുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിനു മറിയത്തെ വണങ്ങണമെന്നാണ്‌ ചോദ്യം. വാ സ്‌തവത്തില്‍ ഈ ``തമ്മില്‍'' എന്നര്‍ത്ഥമുള്ള ഒരു വാക്കു മറ്റൊരു ഭാഷയിലും ഒരു തര്‍ജ്ജമയിലും കാണാനില്ല. അവരുടെ വീഞ്ഞു തീര്‍ന്നുപോയെങ്കില്‍ നമുക്കെന്ത്‌? എനിക്കും നിനക്കും അതില്‍ ഇടപെടേണ്ട കാര്യമെന്ത്‌? ഈ അര്‍ത്ഥത്തിലാണു മറ്റു തര്‍ജ്ജമകളെല്ലാം. ഉദാഹരിക്കാം. ഇംഗ്ലീഷിലുള്ള മൂന്നു തര്‍ജ്ജമകള്‍ ആദ്യം നോക്കാം:

1.Woman, what is that to me and to thee? My hour is not yet come (Douay version)
2. The mother of jesus said to him: They have no wine and jesus said to her" woman what concern is that to you and to me. My hour has not yet come (R.S.V)
3." You must not tell me what to do. My time has not yet come.(Goodnews Eng.Bible)

ഇനി മറ്റു ഭാഷാ വിവര്‍ത്തനങ്ങളിലേക്കു കടക്കാം.

തമിഴ്‌: ഇയേചു അവരിടം: ``അമ്മാ അതൈപ്പറ്റി നാം എന്ന ചെയ്യമുടിയും. എനതുനേരം ഇന്നും വരവില്ലൈയേ.''
ഹിന്ദി: ഭദ്രേ ഇസ്‌സേ മുജ്ജ്‌കോ ഔര്‍ ആപ്‌കോ ക്യാ? അഭിതക്‌ മേരാ സമയ്‌ നഹി ആയാ ഹൈ.
സംസ്‌കൃതം: യീസു താം വദതി, ``നാരീ മയാ സഹ തവ കിം കാര്യം? മമ സമയം ഇ ദാനീം അപി അനുപസ്ഥിതഃ'' (ഞാനും നീ യും കൂടി ഇവിടെ എന്താണു ചെയ്യേണ്ടത്‌ എന്നര്‍ത്ഥം).

ഈ വിവര്‍ത്തനങ്ങളിലെങ്ങും ``നമുക്കു തമ്മിലെന്തു ബന്ധം'' എന്നു വ്യാ ഖ്യാനിക്കാന്‍ ഒരു പഴുതുമില്ല. സത്യവേദപുസ്‌തകം അതിന്‌ ഒരു പഴുതുണ്ടാക്കിവച്ചിരിക്കുന്നു. ബ്ര. മാത്യു വര്‍ഗീസ്‌ എന്ന പെന്തക്കോസ്‌തുകാരന്‍ വിശുദ്ധ സത്യവേദപുസ്‌ത കം എന്ന പേരില്‍ ഒരു പരിഷ്‌കരിച്ച പതിപ്പ്‌ ഇറക്കിയിട്ടുണ്ട്‌. തമ്മില്‍ എന്ന പദം അതില്‍ നിന്നു നീക്കം ചെയ്‌തിട്ടുമുണ്ട്‌. പക്ഷേ, അതിനു ഒരു പൊതു അംഗീകാരം ലഭിക്കുമോ?

വ്യാകരണദോഷങ്ങളും ശൈലീഭംഗങ്ങളും വേറെയും ചൂണ്ടിക്കാണിക്കാനുണ്ട്‌. ഒരു ചെറിയ ഉദാഹരണം കൂടി. ``എന്റെ കൃപ നിനക്കു മതി'' എന്ന വാക്യം നോക്കുക. എന്റെ കൃപ നിനക്കുമാത്രം മതി മറ്റാര്‍ക്കും വേണ്ട എന്ന പ്രതീതിയാണ്‌ ഈ തര്‍ജ്ജമ ജനിപ്പിക്കുന്നത്‌. എന്റെ കൃപ നിനക്ക്‌ ആവശ്യത്തിനു കിട്ടിക്കഴിഞ്ഞു ഇനി വേണ്ട എന്ന അര്‍ത്ഥവും തോന്നാം. മതി എന്ന വാക്കിന്‌ വേണ്ടുവോളമായിരിക്കുന്നു എന്നും അര്‍ത്ഥമുണ്ടല്ലോ. വാക്കുകള്‍ സ്ഥാനം മാറ്റിയിട്ടു പരിഹരിക്കാവുന്ന ഒരു വൈകല്യമാണിത്‌. ``നിനക്ക്‌ എന്റെ കൃപ മതി'' എന്നു പ്രയോഗിച്ചാല്‍ കുഴപ്പം തീരും. പക്ഷേ ആരുണ്ട്‌ തെറ്റു തിരുത്താനും പരിഷ്‌കരിക്കാനും? എല്ലാം പറഞ്ഞു കഴിയുമ്പോഴും ഒരു സത്യം അവശേഷിക്കുന്നു. ദൈ വവവചനത്തിനു പ്രചുരപ്രചാരം നല്‍കുന്നതില്‍ കഴിഞ്ഞ നൂറുകൊല്ലക്കാലം `സത്യവേദപുസ്‌തകം' അനുഷ്‌ഠിച്ച സേവനം അവിസ്‌മരണീയമാണ്‌; കൃതജ്ഞതാര്‍ഹവുമാണ്‌.

Author: പ്രഫ. മാത്യു ഉലകംതറ

Sunday, September 26, 2010

ഉത്ഭവപാപം

ഉത്ഭവപാപം എന്നാ വാക്ക് ബൈബിളില്‍ ഇല്ല. എന്നാല്‍ ഉത്ഭവപാപം എന്നതിന്റെ സാരാംശവും അര്‍ത്ഥവും ബൈബിളില്‍ ഉണ്ട്. ഉത്ഭവപാപം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് വിശുദ്ധ അഗസ്തീനോസ് ആണ് .
.
വിശ്വാസികളായവര്‍ക്ക് വിവാഹം എന്നാ കൂദാശയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്ത് പാപമാനുള്ളത് . " പാപത്തോടെയാണ് ഞാന്‍ പിറന്നത്‌ അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ് " (സങ്കീ 51 :5 ). " ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു . അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപരിച്ചു" (റോമ 5 :12 ). ആദിമനുഷ്യനായ ആദാമിന്‍റെയും സര്‍വ്വമനുഷ്യരുടെയും പാപങ്ങള്‍ക്ക്‌ യേശു പരിഹാരം ചെയ്തു . " ഒരു മനുഷ്യന്റെ പാപത്താല്‍ , ആ മനുഷ്യന്‍ മൂലം മരണം ആധിപത്യം പുലര്ത്തിയെങ്കില്‍ , കൃപയുടെയും നീതിയുടെ ദാനത്തിന്‍റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന മനുഷ്യന്മൂലം എത്രയോ അധികമായി ജീവനില്‍ വാഴും ! അങ്ങനെ ഒരു മനുഷ്യന്‍റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്ക് കാരണമായതുപോലെ, ഒരു മനുഷ്യന്‍റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി . ഒരു മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ , ഒരു മനുഷ്യന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും " (റോമ 5 :17 -19). " ഒരു മനുഷ്യന്‍ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുദ്ധാനവും ഉണ്ടായി . ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും" (1 കോറി. 15:21-22).

ആദം പറുദീസയില്‍ വച്ച് ദൈവവചനത്തെ അവിശ്വസിച്ച്‌ ദൈവകല്പ്പന ലംങ്കിച്ചതിനാല്‍ ആദത്തിനുണ്ടായിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടു. ദൈവികജീവനില്ലാത്തവര്‍ക്ക് പറുദീസയില്‍ വസിക്കാനാകില്ല . അതിനാല്‍ ആദിമാതാപിതാക്കള്‍ പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ടു . പറുദീസയില്‍ വച്ച് നഷ്ട്ടപ്പെട്ട ദൈവിക ജീവന്‍ വീണ്ടും ലഭിക്കണമെങ്കില്‍ ക്രിസ്തുവിനോട് ഒന്നിക്കപ്പെടനം . അതിനാല്‍ ദൈവിക ജീവന്‍ ഇല്ലാത്ത അവസ്ഥയെ ഉത്ഭവപാപം എന്ന് വിളിക്കുന്നു . മാമോദീസായിലൂടെ ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍പ്പിലും പങ്കാളികളാകുന്നതുവഴി , നഷ്ട്ടമായ ദൈവികജീവന്‍ വീണ്ടും ലഭിക്കുന്നു.

മനുഷ്യര്‍ ആരില്‍ നിന്ന് ജനിച്ചാലും ആരുതന്നെയായാലും ദൈവരാജ്യത്തിന് പുറത്ത് നില്‍ക്കുന്ന അവസ്ഥയുണ്ട് . " യേശു പറഞ്ഞു : സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു , വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല "(യോഹ 3:3). എങ്ങനെയാണ് ഒരാള്‍ വീണ്ടും ജനിക്കുക ? ' യേശു പ്രതിവചിച്ചു ; സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു , ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല . മാംസത്തില്‍ നിന്ന് ജനിക്കുന്നത് മാംസമാണ് ;ആത്മാവില്‍ നിന്നി ജനിക്കുന്നത് ആത്മാവും "(യോഹ 3:5 -6). ജഡത്തില്‍ നിന്ന് ജനിച്ചയാള്‍ പരിശുദ്ധാല്‍മ പ്രവര്‍ത്തനത്താല്‍ വീണ്ടും ജനിച്ചാലേ ദൈവരാജ്യ പ്രവേശനം സാധിക്കുകയൊള്ളൂ . അതുകൊണ്ട് വീണ്ടും ജനിക്കാത്തവന്‍ ആരുതന്നെയായാലും സ്വര്‍ഗരാജ്യത്തിനു പുറത്താണ് . ശരീരപ്രകാരം ജനിച്ചയാള്‍ ‍സ്വര്‍ഗരാജ്യത്തിനു പുറത്തല്ലെങ്കില്‍ എന്തിനാണ് ജ്ഞാനസ്നാനം സ്വീകരിക്കുക. ജ്ഞാനസ്നാനം മനുഷ്യരക്ഷക്ക് ആവശ്യമെങ്കില്‍ സ്നാനത്തിനു മുന്‍പ് ആരും രക്ഷയിലെത്തിയിട്ടില്ല എന്ന് വ്യക്തം. അതിനാല്‍ ശരീരപ്രകാരം ജനിക്കുകയും എന്നാല്‍ , ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാതെ സ്വര്‍ഗരാജ്യത്തിനു , പറൂദീസാക്ക് പുറത്ത് നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയെ ജന്‍മപാപം അല്ലെങ്കില്‍ ഉത്ഭവപാപം എന്ന് പറയുന്നു .


Catechism says

It is a sin which will be transmitted by propagation to all mankind, that is, by the transmission of a human nature deprived of original holiness and justice. And that is why original sin is called "sin" only in an analogical sense: it is a sin "contracted" and not "committed" - a state and not an act.

405 Although it is proper to each individual,(295) original sin does not have the character of a personal fault in any of Adam's descendants. It is a deprivation of original holiness and justice, but human nature has not been totally corrupted: it is wounded in the natural powers proper to it, subject to ignorance, suffering and the dominion of death, and inclined to sin - an inclination to evil that is called "concupiscence".

As per St. Augustine, "the deliberate sin of the first man is the cause of original sin". St. Anselm says: "the sin of Adam was one thing but the sin of children at their birth is quite another, the former was the cause, the latter is the effect" (De conceptu virginali, xxvi).

Saturday, September 18, 2010

ശിശു ജ്ഞാനസ്നാനം

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ട .കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും. ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ചോദിച്ചു. യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ?(യോഹ 3:3-10)

ജ്ഞാനസ്നാനം വഴി ഒരുവന്‍ വീണ്ടും സ്വയം ജനിക്കുകയല്ല ; മറിച്ച് , പരിശുദ്ധാല്മാവാല്‍ വീണ്ടും ജനിപ്പിക്കുകയാണ്. ജനിപ്പിക്കുന്നവന്റെ അറിവും സമ്മദവും നോക്കിയല്ലല്ലോ ജനിപ്പിക്കുന്നത് ... ...അതുകൊണ്ടാണ് കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു എന്ന് യേശു പറയുന്നത് ...പരിശുദ്ധാല്മാവ്‌ വഴി ലഭിക്കുന്ന രക്ഷയ്ക്ക് പ്രായപരിധി നിശ്ചയിചിട്ടില്ലാത്തതിനാല്‍ മാമോദീസായ്ക്കും പ്രായപരിധി ഇല്ല ... "വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌ . അത് നിങ്ങള്‍ നേടിയെടുത്തതല്ല , ദൈവത്തിന്റെ ദാനമാണ് "(എഫേ 2 :8 )...ഇവിടെ വിശ്വാസം ദൈവദാനമാണ് .. ഈ ദാനം മനുഷ്യരക്ഷക്കുവേണ്ടി ദൈവകൃപയാല്‍ നല്‍കപ്പെടുന്നതാണ് ...

ശിശുക്കള്‍ക്ക് സ്നാനം നകിയെന്നു വചനത്തില്‍ എടുത്തു പറയുന്നില്ല ..എന്നാല്‍ ശിശുക്കള്‍ക്ക് സ്നാനം നല്‍കാതെ മാറ്റി നിര്ത്തിയതായും പറയുന്നില്ല ...അതെ സമയം കുടുംബസമേദം ചിലര്‍ സ്നാനം സ്വീകരിക്കുന്നതായി എഴുതപ്പെട്ടിട്ടുണ്ട് .."അപ്പോള്‍ത്തന്നെ അവനും അവന്റെ കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു" (അപ്പ. പ്രവ. 16 :33 ). ദൈവഭക്തയായ ലീദിയ എന്നാ സ്ത്രീ കുടുംബസമേദം ജ്ഞാനസ്നാനം സ്വീകരിച്ചു (അപ്പ. പ്രവ. 16 :14 -15 )..കുടുംബത്തില്‍ കുഞ്ഞുങ്ങളുമുണ്ടാകാം ...പത്രോസ് പറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവ. 2 :38 -29)

പരിശുദ്ധാല്മാവിന്റെ പ്രവര്ത്തനങ്ങള്‍ക്ക് പ്രായപരിധി നിര്‍ണയിച്ചത് പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച അനാബാപ്ടിസ്ടുകളും അവരുടെ പിന്‍ഗാമികളായ പെന്തക്കൊസ്തുകാരുമാണ് ..

പത്രോസ് ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും മേല്‍ പരിശുദ്ധാല്‍മാവ്‌ വന്നു (അപ്പ. പ്രവ. 10 :14 ) അപ്പോള്‍ പത്രോസ് പറഞ്ഞു "നമ്മെപ്പോലെ പരിശുദ്ധാല്മാവിനെ സ്വീകരിച്ച ഇവര്‍ക്ക് ജ്ഞാനസ്നാനം നിക്ഷേദിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ?" യേശുക്രിസ്തുവിന്റെ നാമത്തില്‍ അവര്‍ക്ക് സ്നാനം നല്‍കാന്‍ അവന്‍ കല്‍പ്പിച്ചു (അപ്പ. പ്രവ. 10 :47 -48)

ജലത്തിന്റെ ധാരാളിത്തമല്ല പരിശുദ്ധാല്മാവിന്റെ പ്രവര്‍ത്തനമാണ് വീണ്ടും ജനിപ്പിക്കുന്നതെന്ന സത്യം അവഗണിക്കരുത് .." എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്‍മയും സ്നേഹം നിറഞ്ഞകാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്‍കി; അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്നാനത്താലത്രേ.(തീത്തോ 3 :4 -5 )

Wednesday, September 8, 2010

ന്യൂമാന്‍ കോളജ് ചോദ്യപേപ്പര്‍ വിവാദം - ഒരു വിശദീകരണം

മോണ്‍. തോമസ് മലേക്കുടി (മാനേജര്‍, ന്യൂമാന്‍ കോളജ്, തൊടുപുഴ)

കോതമംഗലം രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള തൊടുപുഴ ന്യൂമാന്‍ കോളജിലെ ഇന്റേണല്‍ പരീക്ഷയ്ക്ക് മതസൌഹാര്‍ദത്തിനു ഭംഗം വരത്തക്കവിധം ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന്‍ ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത നടപടി വ്യാപകമായ ചര്‍ച്ചയ്ക്കു വിധേയമായിരിക്കുകയാണല്ലോ. വിഷയത്തിന്റെ വൈകാരികമായതലം മാത്രം കണ്ടുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറവല്ല. പക്ഷേ, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ വികാരത്തേക്കാള്‍ ഉപരി വിവേകമാണ് നമ്മെ നയിക്കേണ്ടത് എന്ന ബോധ്യമാണ് മാനേജ്മെന്റിനുള്ളത്.

കോതമംഗലം രൂപതയും ന്യൂമാന്‍ കോളജും ഇപ്പോള്‍ വളരെ കടുത്ത പരീക്ഷണങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പരീക്ഷണഘട്ടങ്ങളില്‍ എടുക്കേണ്ടിവരുന്ന തീരുമാനങ്ങളും വിഷമകരമായേക്കാം. അനേകവര്‍ഷങ്ങളിലൂടെ അനേകായിരങ്ങളുടെ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതാണ് മതേതര സ്വഭാവം പുലര്‍ത്തുന്ന കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഏതെങ്കിലും മതവിഭാഗത്തില്‍പ്പെടുന്നവരോടു വിവേചനം പുലര്‍ത്തുന്ന സമീപനം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല. അതിനു ഭംഗംവരുത്താന്‍ നമ്മുടെ ഒരു സ്ഥാപനം കാരണമായി എന്നതു വളരെ വേദനയോടെയാണ് മാനേജ്മെന്റ് കാണുന്നത്. അതുകൊണ്ടുതന്നെ കടുത്ത തീരുമാനങ്ങള്‍ എടുത്ത് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്െടടുക്കുന്നതിനു മാനേജ്മെന്റ് നിര്‍ബന്ധിതമായി.

വിവാദ ചോദ്യപേപ്പര്‍ തയാറാക്ക പ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നമ്മുടെ നാട്ടിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയ അകല്‍ച്ചയുടെ ആഴവും പരപ്പും നിസാരവത്ക്കരിക്കാന്‍ ആവില്ല. ന്യൂമാന്‍ കോളജിനെ സംബന്ധിച്ചിടത്തോളം 60 ശതമാനം വിദ്യാര്‍ഥികളും ക്രൈസ്തവേതര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും സുരക്ഷിതത്വബോധവും ആത്മാഭിമാനവും പകര്‍ന്നു നല്‍കേണ്ടത് കോളജ് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. അതിനുതകുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.

ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്മെന്റിന് പങ്കുണ്െടന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ചിലശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു വിശദീകരണംപോലും ചോദിക്കാതെ പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം ശരിയെന്നു വിശ്വസിച്ച ഏറെ ആളുകള്‍ ഈ നാട്ടിലുണ്ട്. അതിന്റെ തെളിവാണ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ തൊടുപുഴ പ്രദേശത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്ററുകള്‍. പ്രിന്‍സിപ്പലിന്റെ ജീവനുനേരെ തുടരെത്തുടരെ ഭീഷണികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴും പ്രിന്‍സിപ്പലും കോളജും പോലീസ് സംരക്ഷണയിലാണ്. കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ഈയൊരു സംഭവത്തിന്റെ പേരില്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിനൊക്കെ അന്ത്യമുണ്ടാകേണ്ടത് ആവശ്യമാണ്.

വിവാദചോദ്യം അധ്യാപകന്‍ ബോധപൂര്‍വം ഉള്‍പ്പെടുത്തിയതാണ് എന്നു വ്യക്തമാക്കുന്ന തെളിവുകളാണ് മാനേജ്മെന്റിനു ലഭിച്ചിട്ടുള്ളത്. കുട്ടികളുടെ പാഠ്യഭാഗമല്ലാത്ത

പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണശകലം അതേപടി കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എന്തിനു വേണ്ടിയാണ് അദ്ദേഹം ഭ്രാന്തനു പകരം മുഹമ്മദ് എന്ന് പേരുകൊടുത്തത്? പ്രസ്തുത ചോദ്യത്തിലെ അനൌചിത്യം ഡിടിപി ഓപ്പറേറ്റര്‍ അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണിച്ചതെന്തിനാണ്? ഉത്തരം എഴുതിയ ഒരു പെണ്‍കുട്ടി തന്റെ പ്രതിഷേധം ഉത്തരക്കടലാസില്‍ രേഖപ്പെടുത്തുകയും അതു വാക്കാല്‍ അധ്യാപകന്റെയടുത്ത് പ്രകടിപ്പിക്കുകപോലും ചെയ്തിട്ടും അപകടസാധ്യത തിരിച്ചറിയാതിരുന്നത് എന്തുകൊണ്ട് ?

ഒരുപറ്റം സാമൂഹികവിരുദ്ധര്‍ നിയമം കൈയിലെടുത്ത് അധ്യാപകന്റെ കൈവെട്ടി മാറ്റിയതുകൊണ്ട് ആദ്യത്തെ തെറ്റ് ഇല്ലാതാകുമോ? അങ്ങനെ ചെയ്താല്‍ സാമൂഹികവിരുദ്ധരുടെ ക്രൂരകൃത്യം അംഗീകരിക്കലാവില്ലേ ഫലം? ഒരു തെറ്റിനു രണ്ടുശിക്ഷ എന്ന വാദത്തിലെ പൊള്ളത്തരം ഇവിടെയാണ് നാം മനസിലാക്കേണ്ടത്. ശിക്ഷ നടപ്പാക്കേണ്ടത് അതിനു ചുമതലപ്പെട്ടവരും നിയമാനു സൃതവുമായിരിക്കണം. അതിനു പകരം ആരെങ്കിലും ശിക്ഷ നടപ്പാക്കിയാല്‍ മതി എന്നു ശഠിക്കുന്നത് പരിഷ്കൃതസമൂഹത്തിനു സ്വീകാര്യമല്ല.

അധ്യാപകന്‍ ഹീനമായി ആക്രമിക്കപ്പെട്ടു എന്ന ഒറ്റക്കാരണത്താല്‍ തെറ്റായ ചോദ്യം തയാറാക്കിയ അധ്യാപകന്റെ പേരിലുള്ള കുറ്റം ഒഴിവാക്കപ്പെടാവുന്നതല്ല. തെറ്റായ ചോദ്യം തയാറാക്കപ്പെട്ടതിന്റെ പേരില്‍ സ്ഥാപനത്തിനു മേല്‍ ചുമത്തപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുകതന്നെചെയ്യും. അതുകൊണ്ടാണ് അധ്യാപകന്റെ മേല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.

അധ്യാപകന്‍ ചെയ്തത് അരുതാത്തത് ആയിരുന്നു എന്നത് സാംസ്കാരിക കേരളം ഇതിനോടകം വിലയിരുത്തിയിട്ടുള്ളതാണ്. വിദ്യാഭ്യാസ മന്ത്രി പോലും ഇദ്ദേഹത്തെ മഠയനായ അധ്യാപകന്‍ എന്ന് വിളിക്കുകയുണ്ടായി. ഇതിനുപുറമെ, ഇതു തന്റെ ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് അധ്യാപകന്‍ സ്വയം ന്യായീകരിക്കുന്നതും നാം കണ്ടതാണ്.

ഒരുതരത്തിലും തന്റെ തെറ്റ് സമ്മതിക്കില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മാനേജ്മെന്റിനെ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്തത്. തന്നെയുമല്ല, ചോദ്യപേപ്പര്‍ വിവാദമായ ദിവസം പ്രിന്‍സിപ്പല്‍ സമൂഹത്തോടു ക്ഷമപറഞ്ഞതാണ് സമൂഹമധ്യത്തില്‍ തന്നെ തെറ്റുകാരനാക്കിയത് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കൂടി വന്നതോടെ സംഭവപരമ്പരയുടെ മുഴുവന്‍ ഉത്തരവാദിത്വവും മാനേജ്മെന്റിന്റെ തലയില്‍ വന്നുചേരുന്ന സാഹചര്യവും ഉണ്ടായി.

ആക്രമണത്തിനു വിധേയനായ അധ്യാപകനോട് മാനേജ്മെന്റ് അനുകമ്പ കാണിച്ചില്ല എന്ന ആരോപണം ശരിയല്ല. സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയും മാനേജ്മെന്റിന്റെ നിര്‍ദേശപ്രകാരം രണ്ടു കോളജുകളില്‍നിന്നായി ആറു ലക്ഷത്തോളം രൂപ പിരിവെടുത്ത് ചികിത്സാ സഹായം അധ്യാപകനു നല്‍കുകയും ചെയ്തു. അഭിവന്ദ്യ രൂപതാധ്യക്ഷന്‍ തന്നെ അധ്യാപകനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. രൂപതയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ഉണ്ടായി. ഈ ആക്രമണത്തെ രൂപത അപലപിച്ചു എന്നു കരുതി അധ്യാപകന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാനാവില്ല.

ഒരു വ്യക്തി തെറ്റ് ചെയ്താല്‍ ആ തെറ്റിനോടു മറ്റൊരു വ്യക്തി സ്വീകരിക്കുന്ന നിലപാടും ഒരു സ്ഥാപനം സ്വീകരിക്കുന്ന നിലപാടും വ്യത്യസ്തമായ വിധത്തിലായിരിക്കും. വ്യക്തിപരമായ തെറ്റുകള്‍ പരസ്പരം ക്ഷമിക്കുന്നതുപോലെയല്ല സ്ഥാപനത്തിനോ സമൂഹത്തിനോ എതിരായ തെറ്റുകളോടുള്ള സമീപനം. ചെയ്തകുറ്റം സമ്മതിക്കുക യോ ക്ഷമ ചോദിക്കുകയോ ചെയ്തിരുന്നെങ്കില്‍ നടപടി ലഘൂകരിക്കുന്നതിനു മാനേജ്മെന്റ് തയാറായിരുന്നു. പല അവസരങ്ങള്‍ ഇതിനായി നല്‍കിയതുമാണ്. എന്നാല്‍ അതു വിനിയോഗിക്കാനുള്ള വിവേകം അധ്യാപകനുണ്ടായില്ല. അന്വേഷണക്കമ്മീഷന്റെ കണ്െടത്തലുകളില്‍ പുറത്താക്കല്‍ നടപടിക്ക് അധ്യാപകന്‍ അര്‍ഹനായിരുന്നു. അത് ഒഴിവാക്കുന്നതിന് കാരണമെന്തെങ്കിലും ഉണ്െടങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നു പറഞ്ഞ് അധ്യാപകന് നോട്ടീസ് കൊടുത്തിരുന്നു. ചെയ്ത തെറ്റ് ഏറ്റുപറയുകയും ശിക്ഷ ഇളവുചെയ്തു തരണമെന്ന് അദ്ദേഹം അപേക്ഷിക്കുമെന്നുമായിരുന്നു മാനേജ്മെന്റ് കരുതിയത്. പക്ഷേ, കുറ്റം സമ്മതിക്കാന്‍ അദ്ദേഹം തയാറായില്ല.

കുറ്റം ചെയ്തു എന്ന് സമൂഹം വിലയിരുത്തുകയും അന്വേഷണ കമ്മീഷന്‍ അത് ശരിവയ്ക്കുകയും, എന്നാല്‍ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല എന്ന് അധ്യാപകന്‍ ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍, നോട്ടീസില്‍ പറഞ്ഞിരുന്ന ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള അവസരം മാനേജ്മെന്റിന് നഷ്ടമായി.

മാത്രമല്ല കുറ്റവിമുക്തനാക്കപ്പെട്ട രീതിയില്‍ ലഘുവായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍കാല പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നതു പോലെ, നടന്ന സംഭവപരമ്പരയ്ക്ക് മുഴുവന്‍ ഉത്തരവാദിത്വവും മാനേജ്മെന്റ് ഏറ്റെടുക്കേണ്ടിവരുമായിരുന്നു.

മാനേജ്മെന്റിന്റെ തീരുമാനം കോടതിയില്‍ ചോദ്യംചെയ്യുന്നതിനുള്ള സ്വാതന്ത്യ്രവും അവകാശവും അധ്യാപകനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കുമുണ്ടല്ലോ. ശിക്ഷാനടപടികൂടിപ്പോയെങ്കില്‍ അതു കുറവുചെയ്യുന്നതിനോ അധ്യാപകനെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനോ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനോ കോടതി നിര്‍ദേശിക്കുന്നപക്ഷം മാനേജ്മെന്റ് തയാറാണ്.

സ്ഥാപനത്തിന്റെ സത്കീര്‍ത്തിയും നിലനില്‍പ്പും പ്രധാനപ്പെട്ട കാര്യങ്ങളാണ്. വ്രണിത ഹൃദയരായ ഒരു ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മുന്നോട്ടു പോകാന്‍ സാധ്യമല്ല. നാട്ടില്‍ അസമാധാനത്തിന്റെയും സാമുദായിക വൈരത്തിന്റെയും ഹേതുവായി നമ്മുടെ സ്ഥാപനങ്ങള്‍ നിലനില്‍ക്കാന്‍ ഇടവരരുത്.

നാക് അക്രഡിറ്റേഷനില്‍ ഉന്നതമായ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള കോളജിന്റെ സത്കീര്‍ത്തി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. കേരളം പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.

Monday, August 16, 2010

അമ്മയുടെ പേര് മറിയംകുട്ടി

ആ വീട്ടില്‍ ഭക്തിയും പ്രാര്‍ത്ഥനയും വേണ്ടുവോളം ഉണ്ടായിരുന്നു. ദാരിദ്യ്രത്തിനും കുറവുണ്ടായിരുന്നില്ല. മൂന്നുനേരവും കഞ്ഞി. ഞായറാഴ്ച മാത്രം ഉച്ചയ്ക്ക് ഊണ്. ജന്മദിനാഘോഷങ്ങള്‍ നടന്നിട്ടേയില്ല. ഒരുക്കാന്‍ വീട്ടില്‍ ഒന്നും ഉണ്ടായിരുന്നില്ല. കാനായിലെ വിരുന്നിന് വെള്ളം വീഞ്ഞാക്കിയവനാണ് യേശു. വിരുന്നു വേണ്ട. കുറച്ച് ആഹാരം മതി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റി തൃപ്തിപ്പെടുത്തിയ അവിടുന്ന് അഞ്ചാറുമക്കളുള്ള ഈ കുടുംബത്തോട് എന്തേ കനിവു കാട്ടുന്നില്ല?

ഒരു ദിവസം മകന്‍ അമ്മയോടു ചോദിച്ചു: "അമ്മേ എന്നും നമ്മള്‍ ഒരുപാടു പ്രാര്‍ത്ഥനകള്‍ ചൊല്ലി അപേക്ഷിക്കുന്നു. അപ്പന്‍ നിത്യവും കുര്‍ബാന കാണാന്‍ പോകുന്നു. പുലര്‍ച്ചെ പ്രാര്‍ത്ഥന ചൊല്ലുന്നു. വണക്കമാസപ്രാര്‍ത്ഥനകള്‍ മുടക്കുന്നേയില്ല. തെറ്റാതെ നോമ്പുകള്‍ നോക്കുന്നു. എല്ലാമാസവും കുമ്പസാരിച്ച് കുര്‍ബാന കൈക്കൊള്ളുന്നു. കെടാവിളക്കില്‍ നേര്‍ച്ചയായി വെളിച്ചെണ്ണ കൊടുക്കുന്നു. ഇങ്ങനെ ഒക്കെ ആയിട്ടും എന്താണമ്മേ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാത്തത്? നമ്മുടെ ദാരിദ്യ്രം തീരാത്തത്?''.

ഇതിന് നിരീശ്വരവാദികളും യുക്തിവാദികളും കടുത്ത മതവിശ്വാസികളും പുരോഹിതന്മാരും സാമൂഹികപ്രവര്‍ത്തകരും സാധാരണക്കാരും എന്തായിരിക്കും മറുപടി നല്‍കുക എന്നത് നമുക്ക് ഊഹിക്കാം. എന്നാല്‍ മക്കള്‍ക്കു വിശപ്പിനു വല്ലതും കൊടുക്കാന്‍ പാടുപെടുന്നവളും സ്വന്തമായി താമസിക്കാന്‍ ഒരു കുടിലുപോലും ഇല്ലാത്തവളും മൂന്നാം ക്ളാസിനപ്പുറം പഠിച്ചിട്ടില്ലാത്തവളും ആയ ഒരമ്മയുടെ മറുപടി കേട്ടാലും: "മോനേ നമ്മളെക്കാള്‍ ദാരിദ്യ്രവും കഷ്ടപ്പാടും ഉള്ളവര്‍ ഈ ഭൂമിയിലുണ്ടാവും. അവര്‍ക്കെല്ലാം ദൈവം കൊടുത്തുവരികയാണ്. സമയമാവുമ്പോ, നമ്മുടെ ഊഴമാവുമ്പോ ദൈവം നമുക്കു തരും.'' അമ്മയ്ക്ക് എന്റെ നമസ്കാരം. അമ്മയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരു നെയ്തിരി.

മണല്‍ക്കാട്ടില്‍ കുരിശുചുമക്കുന്നവരുടെ കഥയാണിത്. കൊടുങ്കാറ്റുറങ്ങുന്ന വീട്ടില്‍ മണിവിളക്കായി ഒരമ്മ. വേദനയുടെ താഴ്വരയില്‍ ആമ്പല്‍പ്പൂവിന്റെ ആത്മഗീതം. പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഒരു നക്ഷത്രപ്രകാശം. ആ അമ്മയുടെ പേര് മറിയംകുട്ടി. നന്മ നിറഞ്ഞ മറിയമേ നിനക്കു സ്തുതി. വായിക്കാന്‍ പഠിച്ചതിന്റെ സാഫല്യമറിയുവാന്‍ (ഇതുവരെ വായിക്കാനായിട്ടില്ലെങ്കില്‍) 'ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല' എന്ന പേരില്‍ സി.എല്‍.ജോസ് എഴുതിയ ആത്മകഥ വായിക്കുക. അങ്ങനെ, സത്യം ദുഃഖമാണ് എന്ന വാസ്തവം അറിഞ്ഞാലും.
ആത്മകഥകള്‍ എന്ന പേരില്‍ വായിക്കാന്‍ കിട്ടുന്ന പുസ്തകങ്ങളില്‍ ആത്മപ്രശംസകളും പൊങ്ങച്ച പ്രസ്താവനകളുമാണ് സാധാരണയായി നമുക്കു കണ്െടത്താന്‍ കഴിയുന്നത്. എന്നാല്‍ അതില്‍നിന്നു വിഭിന്നമായ ഒരനുഭവമാണ് സി.എല്‍.ജോസ് സമ്മാനിക്കുന്നത്. ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഹൃദയഹാരിയുമായ രേഖാചിത്രങ്ങളുടെ സമുച്ചയമാണ് ഈ കൃതി. വിഖ്യാതനായ ഈ നാടകകൃത്ത് 'തെരഞ്ഞെടുത്ത കഥകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചാലും ഇത് ചൂടപ്പം പോലെ വിറ്റുപോകുമായിരുന്നു. ആത്മകഥകളാണ് (52 കഥകള്‍) ഇവിടെ എന്നേ ഭേദമുള്ളൂ. അനുഭവസാക്ഷ്യം മാറ്റു വര്‍ദ്ധിപ്പിച്ച ചെറുകഥകള്‍. നടന്ന കഥകള്‍. ലീലാ മേനോന്‍, ജോര്‍ജ് കുളങ്ങര, ചെറിയാന്‍ കാപ്പന്‍ എന്നിങ്ങനെ ചില വ്യക്തികളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിച്ചു പോകുന്നു. സാഹിത്യലോകത്തു നടക്കുന്ന കസേരകളിയില്‍ ഇവര്‍ പങ്കെടുത്തിട്ടില്ല. തങ്ങളുടെ സജീവ സാന്നിധ്യം വിളിച്ചറിയിക്കുവാന്‍ പൊടിക്കൈകള്‍ പ്രയോഗിച്ചുമില്ല. എങ്കിലും കൂട്ടം തെറ്റി നടന്ന, നടക്കുന്ന അവരുടെ ആത്മകഥകളും വിലപ്പെട്ട വായനാനുഭവം നല്‍കും. മലയാളികളുടെ ഭാഗ്യം.

Author : പ്രഫ. ആര്‍.എസ്. വര്‍മ്മജി

Friday, August 13, 2010

അഭിമുഖം : മാര്‍ ജോസഫ് പവ്വത്തില്‍

കേരളസഭയുടെ ഉറങ്ങാത്ത കാവല്‌ക്കാരനായ മാര്‍ ജോസഫ്‌ പവ്വത്തില്‍ മെത്രാപ്പോലീത്തായ്‌ക്ക്‌ 14-ന്‌ 80 വയസ്സു തികയുന്നു. പഠനത്തിന്റെയും പ്രതികരണത്തിന്റെയും വേറിട്ട വഴികളിലൂടെയുള്ള ഈ ആത്മീയപിതാവിന്റെ സഞ്ചാരം, കേരളസഭയുടെ എക്കാലത്തെയും ചരിത്രപാഠങ്ങളില്‍ മുഖ്യവിഷയം തന്നെ. ആലയുടെ പിന്‍വാതിലിലൂടെ അകത്തുകടക്കാന്‍ ശ്രമിക്കുന്ന ആട്ടിന്‍തോലണിഞ്ഞവരുടെ ശ്രമങ്ങള്‍ വൃഥാവിലാകുന്നത്‌, ജാഗ്രതയുള്ള മനസ്സോടെ സദാ ഉണര്‍ന്നിരിക്കുന്ന ഈ ക്രാന്തദര്‍ശിയുടെ സൗമ്യവും സമയോചിതവുമായ ഇടപെടലുകള്‍ നിമിത്തമാണ്‌. പ്രതിസന്ധികളുടെയും വിവാദങ്ങളുടെയും നിഴല്‍ വീണ താഴ്‌വാരങ്ങളിലൂടെ, നല്ലിടയന്റെ കരങ്ങളില്‍ മുറുകെപ്പിടിച്ച്‌ നിര്‍ഭയം നീങ്ങുന്ന മാര്‍ പവ്വത്തിലിന്റെ വിചാരവഴികളിലൂടെ...

? 80 വയസു തികയുകയാണല്ലോ. അധ്യാപകന്‍, വൈദികന്‍, മെത്രാന്‍, ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ധാരാളം ഉത്തരവാദിത്തങ്ങള്‍. കര്‍മ്മമേഖലകള്‍ നിരവധി; ഒപ്പം, വൈവിധ്യപൂര്‍ണ്ണവും. തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്‌തനാണോ.
പൂര്‍ണ്ണസംതൃപ്‌തി നമുക്ക്‌ ഈ ലോകത്തില്‍ ലഭിക്കുമെന്നു തോന്നുന്നില്ല. നാമെല്ലാം പരിമിതികളുള്ളവരാണ്‌. പരിമിതിയുള്ള സാഹചര്യങ്ങളാണ്‌ നമുക്കു ചുറ്റും. എന്റെ പരിമിതികളും പോരായ്‌മകളും എനിക്കേ അറിയാവൂ. അതുകൊണ്ട്‌ ചെയ്‌ത കാര്യങ്ങള്‍ക്കെല്ലാം ആഗ്രഹിച്ച ഫലമുണ്ടായെന്ന്‌ തോന്നുന്നില്ല. എല്ലാം നൂറുശതമാനം ശരിയായി ചെയ്‌തെന്നു പറയാനുമാവില്ല. പക്ഷേ, ദൈവം എന്നെ കൈപിടിച്ചു നടത്തി എന്ന തോന്നല്‍ എനിക്കു സംതൃപ്‌തി നല്‌കുന്നു. പിന്നെ, മനുഷ്യജീവിതത്തില്‍ ഒരു `ദിവ്യമായ അസംതൃപ്‌തി' (Divine discontent) അനുഭവപ്പെടുന്നത്‌ പലപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു പ്രേരണ നല്‌കുമെന്ന വസ്‌തുതയുമുണ്ട്‌. ദൈവം എന്നെ വിളിച്ചു സ്വന്തമാക്കി തന്റെ ശുശ്രൂഷയ്‌ക്കായി ചുമതലപ്പെടുത്തി എന്നതാണ്‌ ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സംതൃപ്‌തി. ശുശ്രൂഷകളില്‍ പോരായ്‌മകളുണ്ടായിരിക്കാം. എങ്കിലും `കുറവുകളെ സദാ പരിഹരിക്കുന്ന' കര്‍ത്താവില്‍ നമുക്ക്‌ ആശ്രയിക്കാമല്ലോ.

? വിശ്രമജീവിതം നയിക്കേണ്ട പ്രായമാണ്‌ 80. ഇതാണ്‌ പൊതുവെയുള്ള ചിന്ത. ഈ പ്രായത്തിലും ഇത്രമാത്രം കര്‍മ്മനിരതനാകാന്‍ എങ്ങനെ കഴിയുന്നു.
സര്‍ക്കാര്‍ക്രമമനുസരിച്ച്‌ വിശ്രമം നേരത്തെ ആരംഭിക്കും. ഭാരതീയദര്‍ശനത്തിലെ ആശ്രമങ്ങളില്‍ വാനപ്രസ്ഥമാണ്‌ ജീവിതസായാഹ്നത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ ചെറുപ്പത്തിലേ ഞാന്‍ പരിചയിച്ചിട്ടുള്ള ഒരു കാര്യം, ആധ്യാത്മികജീവിതത്തില്‍ അവധിയില്ല എന്നതാണ്‌. ഭരണരംഗത്തുനിന്നു മാറിയാലും ഞാന്‍ ക്രിസ്‌ത്യാനി തന്നെയാണല്ലോ. ക്രിസ്‌ത്യാനി സഭയോടൊത്തു ജീവിക്കേണ്ടവനാണ്‌. സഭയുടെ ആരാധനയില്‍ പങ്കെടുക്കുക മാത്രമല്ല, അവളുടെ ആകുലതകളില്‍ പങ്കുചേരാനും സഭയ്‌ക്കുവേണ്ടി സമയവും കഴിവുകളും വിനിയോഗിക്കാനും ക്രിസ്‌ത്യാനിക്കു ബാധ്യതയുണ്ട്‌. ആ ബോധ്യത്തില്‍ ചിലതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു എന്നു മാത്രമേയുള്ളൂ. ജീവിക്കുന്നിടത്തോളം കാലം സഭയ്‌ക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും ചെയ്യാവുന്നതെല്ലാം ചെയ്യുക എന്റെ കടമയാണെന്നു വിശ്വസിക്കുന്നു.

? എന്നും വിവാദങ്ങള്‍ അങ്ങയുടെ കൂടെയുണ്ട്‌. ഒരു നിയോഗംപോലെ പിന്തുടരുന്ന വിവാദങ്ങള്‍, നിലപാടുകളില്‍ മാറ്റം വരുത്താന്‍ പ്രേരണ ചെലുത്താറുണ്ടോ? ഇതിന്റെയൊക്കെ പിന്നില്‍ ആരുടെയെങ്കിലും ബോധപൂര്‍വ്വമായ നീക്കങ്ങള്‍ സംശയിക്കുന്നുണ്ടോ.
വിവാദങ്ങള്‍ ആഗ്രഹിക്കുന്നതല്ല, പിന്നാലെ വന്നുകൂടുന്നതാണ്‌. വിവാദം സൃഷ്‌ടിക്കാന്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. പക്ഷേ, നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും എപ്പോഴും എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ടു എന്നുവരില്ല. ഈശോയുടെ ജീവിതംപോലും യഹൂദന്മാര്‍ക്ക്‌ എന്നും വിവാദവിഷയമായിരുന്നല്ലോ. ഒരുപക്ഷേ വിവാദങ്ങളിലുള്‍പ്പെടുമ്പോള്‍ കര്‍ത്താവിനോടു നാം വിശ്വസ്‌തത പുലര്‍ത്തുന്നു എന്ന ബോധ്യമാണുള്ളതെങ്കില്‍ പേടിക്കേണ്ടതില്ല. അതിലൂടെ അവിടുത്തോടു നാം കൂടുതല്‍ താദാത്മ്യപ്പെടുകയാണ്‌. വിവാദങ്ങള്‍ ഉണ്ടാകുന്നത്‌ സ്വന്തം നിലപാടുകള്‍ ശരിയാണോ എന്നു ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചെന്നിരിക്കും. എന്നാല്‍ സഭയോടൊത്ത്‌ നാമെടുക്കുന്ന നിലപാടുകള്‍ വിവാദം ഭയന്ന്‌ മാറ്റിവയ്‌ക്കാനുള്ളവയല്ല. ഇപ്പോള്‍ നടക്കുന്ന പല വിവാദങ്ങളിലും ഇടതു പ്രത്യയശാസ്‌ത്രത്തിന്റെയോ വളര്‍ന്നുവരുന്ന വര്‍ഗ്ഗീയതയുടെയോ നിഗൂഢസ്വാധീനം ഉണ്ടെന്നുവേണം പറയാന്‍.

? ശരിയായ നേതൃത്വത്തെക്കുറിച്ചുള്ള വീക്ഷണമെന്താണ്‌? ജനത്തെ ആവേശംകൊള്ളിക്കുന്നതാണ്‌ നേതൃത്വം എന്ന കാഴ്‌ചപ്പാട്‌ പ്രബലമാകുന്നില്ലേ.
ശരിയായ നേതൃത്വത്തിന്‌ സത്യത്തില്‍ അധിഷ്‌ഠിതമായ ബോധ്യങ്ങളുണ്ടായിരിക്കണം. ഭദ്രമായ ഒരു ജീവിതവീക്ഷണത്തോട്‌ പ്രതിബദ്ധത ഉണ്ടായിരിക്കണം. മറ്റുള്ളവരെ അറിഞ്ഞു സ്‌നേഹിച്ചു മാര്‍ഗ്ഗദര്‍ശനം നല്‌കാനുള്ള കഴിവുകളും ഉണ്ടായിരിക്കണം. സഭയിലെ നേതൃത്വത്തിന്‌ ദൈവത്തിലുള്ള ആശ്രയവും ദൈവത്തിന്റെ കയ്യില്‍ നാം ഉപകരണങ്ങള്‍ മാത്രമാണെന്ന ചിന്തയും ഉണ്ടായിരിക്കണം. നല്ല ഇടയന്റെ മാതൃകയാണല്ലോ ഈശോ നമുക്കു നല്‌കിയിട്ടുള്ളത്‌. അങ്ങനെയുള്ള നേതൃത്വമാണ്‌ സഭയില്‍ വേണ്ടത്‌.

? കേരളത്തിലെ പ്രതിപക്ഷനേതാവ്‌ മാര്‍ പവ്വത്തിലാണെന്നു അടക്കം പറയുന്നവരുണ്ട്‌. ഇതിനെ കുറിച്ച്‌...
പ്രതിപക്ഷനേതാവ്‌' എന്നും മറ്റും പറയുന്നത്‌ രാഷ്‌ട്രീയശൈലിയാണ്‌. എന്റെ ശ്രദ്ധ രാഷ്‌ട്രീയത്തിലല്ലല്ലോ, ആത്മീയതയിലാണ്‌. വിശ്വാസവിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളെയും അത്‌ കയ്യാളുന്നവരുടെ അപകടംനിറഞ്ഞ നിലപാടുകളെയും തുറന്നു കാണിക്കാനും മുന്നറിയിപ്പു നല്‌കാനും മാത്രമാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. അതിനപ്പുറത്ത്‌ എന്തെങ്കിലും പറയുന്നത്‌ ശരിയായിരിക്കില്ല.

? കേരളാകോണ്‍ഗ്രസുകളുടെ ലയനവുമായി ബന്ധപ്പെട്ട്‌ ഏ റ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ്‌ അങ്ങയുടേത്‌. അതില്‍ മദ്ധ്യസ്ഥന്റെ റോള്‍ ഉണ്ടായിരുന്നോ.
ലയനകാര്യത്തിലുള്ള റോള്‍ മാര്‍ക്‌സിസ്റ്റുകാരും ചില വര്‍ഗ്ഗീയവാദികളുമൊഴിച്ച്‌ എല്ലാവരും നിഷേധിച്ചിട്ടുണ്ടല്ലോ. പിരിഞ്ഞുപോയവര്‍ ഒന്നിച്ചുവരുന്നതിനെ എല്ലാ രാഷ്‌ട്രീയക്കാ രും സ്വാഗതം ചെയ്യുകയാണ്‌ പതിവ്‌. രണ്ടു വിഭാഗത്തിലെയും ആളുകള്‍ അത്‌ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ളതുമാണ്‌. ഭിന്നിച്ചു സമൂഹത്തെ ശിഥിലമാക്കാതെ അവര്‍ ഒന്നിക്കണമെന്ന്‌ അനേ കം ആളുകള്‍ ആഗ്രഹിച്ചിട്ടുണ്ട്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. അങ്ങനെയുള്ള പലരുടെയും അഭിപ്രായപ്രകടനങ്ങള്‍ ഇരുവിഭാഗങ്ങളിലുമുള്ളവരെയും സ്വാധീനിച്ചിട്ടുണ്ടാകും. അതില്‍ അസ്വാഭാവികമായി എന്താണുള്ളത്‌?

? കമ്മ്യൂണിസ്റ്റുകാരോട്‌ ഇത്ര വിരോധമെന്താണ്‌? യഥാര്‍ത്ഥത്തില്‍ അവരെ ഭയക്കുന്നുണ്ടോ.
അമേരിക്കയിലെ ആര്‍ച്ചു ബിഷപായിരുന്ന ഫുള്‍ട്ടന്‍ ജെ. ഷീന്‍ പറഞ്ഞിട്ടുണ്ട്‌: നാം കമ്മ്യൂണിസത്തെ എതിര്‍ക്കണം; കമ്മ്യൂണിസ്റ്റുകാരെ സ്‌നേഹിക്കണം. അതെന്നെ സ്വാധീനിച്ചിട്ടുള്ള ഒരു വാചകമാണ്‌. മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്‌ത്രം താത്ത്വികമായി വികലമാണ്‌; അതിന്റെ പ്രയോഗത്തിലും പരാജയമാണ്‌. പല രാജ്യങ്ങളിലെയും അനുഭവം അതാണു തെളിയിക്കുന്നത്‌. ഇവിടെയുള്ള അവരുടെ പ്രവര്‍ത്തനശൈലിയും അംഗീകരിക്കാനാവില്ല. അതിനെയെല്ലാം എതിര്‍ക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ മാര്‍ക്‌സിസ്റ്റുകാരോട്‌ സംഭാഷണം നടത്താന്‍ പാടില്ല എന്നാരും പറയുന്നില്ല. മാര്‍ക്‌സിസ്റ്റുചിന്തയില്‍ നിറഞ്ഞുനില്‌ക്കുന്ന നിരീശ്വരവാദമടക്കമുള്ള വൈകല്യങ്ങളും അതിന്റെ അനന്തരഫലങ്ങളും തിരിച്ചറിയാനാവാതെ അതിന്റെ പിന്നാലെ പോകുന്ന കുറെ ആളുകളുണ്ട്‌. കെണിയില്‍പ്പെട്ടു കിടക്കുന്ന അവരുടെ ഭാവിയോര്‍ത്താണ്‌ എനിക്ക്‌ ആശങ്ക.

? കമ്മ്യൂണിസ്റ്റുനേതാക്കളില്‍ ആരെങ്കിലുമായി അടുപ്പമുണ്ടോ.
പ്രത്യേകിച്ച്‌ അടുപ്പം ആരുമായിട്ടുമില്ല. പരേതനായ കല്യാണകൃഷ്‌ണന്‍നായര്‍ (സി.പി.ഐ) പലപ്പോഴും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യുമായിരുന്നു. പല നേതാക്കളോടും പല അവസരങ്ങളില്‍ സംസാരിച്ചിട്ടുണ്ട്‌.

? കത്തോലിക്കരുടെ കുട്ടികള്‍ കത്തോലിക്കാസ്‌കൂളുകളില്‍ത്തന്നെ പഠിക്കണമെന്ന പ്രസ്‌താവത്തെ ചില കമ്മ്യൂണിസ്റ്റുനേതാക്കള്‍ തുലനം ചെയ്‌തത്‌ തൊടുപുഴയിലെ കൈവെട്ടുകേസിനോടാണ്‌. എന്താണു പ്രതികരണം.
ആളുകളെ രസിപ്പിക്കാനും മിടുക്കു കാണിക്കാനുമായി അധികം ചിന്തിക്കാതെ അവര്‍ ഇങ്ങനെ പറയുന്നതാണെന്നു കരുതിയാല്‍മതി. കത്തോലിക്കാ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കഴിയുന്നിടത്തോളം തങ്ങളുടെ വിദ്യാലയങ്ങളില്‍ അയ്‌ക്കണമെന്നു പറഞ്ഞത്‌ എങ്ങനെയാണ്‌ വര്‍ഗ്ഗീയതയാകുന്നത്‌ എന്നെനിക്കു മനസ്സിലാകുന്നില്ല, എത്ര ചിന്തിച്ചുനോക്കിയിട്ടും. ക്രൈസ്‌തവവിദ്യാലയങ്ങളില്‍ ഇതരസമുദായങ്ങളിലെ കുട്ടികളെ പ്രവേശിപ്പിക്കരുതെന്നല്ലല്ലോ പറഞ്ഞത്‌. മറ്റുള്ളവര്‍ക്കും പ്രവേശനം നല്‌കുകയാണ്‌ ക്രൈസ്‌തവരുടെ നാളിതുവരെയുള്ള പൊതുരീതി. അതേസമയം ന്യൂനപക്ഷത്തിന്‌ ഇക്കാര്യത്തില്‍ മുന്‍ഗണന നല്‌കുകയും വേണം.
ഒന്നാമതായി, ഭാഷാ മതന്യൂനപക്ഷങ്ങള്‍ക്കാണല്ലോ ഭരണഘടന പ്രത്യേക സംരക്ഷണം നല്‌കിയിരിക്കുന്നത്‌. ഹൈറേഞ്ചുഭാഗത്തുള്ള തമിഴ്‌വംശജര്‍ തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കണമെന്നുദ്ദേശിച്ച്‌ തമിഴ്‌ സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. അവിടെയുള്ള തമിഴ്‌നാട്ടുകാര്‍ തങ്ങളുടെ മക്കളെ തമിഴ്‌വിദ്യാലയങ്ങളില്‍ അയ്‌ക്കണമെന്നു പറഞ്ഞാല്‍ അതു തെറ്റാകുമോ? മറ്റ്‌ സ്‌കൂളുകളില്‍ അയച്ചാല്‍ അവരുടെ കുട്ടികള്‍ എങ്ങനെ സ്വന്തം സംസ്‌കാരവും ഭാഷയും പരിചയപ്പെടും? ഇതിനു സമാനമാണ്‌ മതന്യൂനപക്ഷങ്ങളുടെ കാര്യവും.

രണ്ടാമതായി, ഇങ്ങനെ നടത്തുന്ന ക്രൈസ്‌തവവിദ്യാലയങ്ങള്‍ ക്രൈസ്‌തവവിദ്യാര്‍ത്ഥികള്‍ക്കു മുന്‍ഗണന നല്‌കണം. അതോടൊപ്പം, മറ്റുള്ളവര്‍ക്കുവേണ്ടിയും ഇവ തുറന്നിട്ടിരിക്കുകയാണ്‌. ക്രൈസ്‌തവര്‍ മാത്രം പഠിക്കുന്ന ഒരു വിദ്യാലയവും കേരളത്തിലില്ല. ഇങ്ങനെയുള്ള വിദ്യാലയങ്ങളില്‍ പഠിച്ചവരാരും ആ വിദ്യാലയങ്ങളില്‍ വര്‍ഗ്ഗീയത പരിശീലിപ്പിക്കുന്നതായി പറഞ്ഞുകേട്ടിട്ടുപോലുമില്ല.
മൂന്നാമതായി, എല്ലാ മതവിഭാഗങ്ങളും അങ്ങനെ ചെയ്‌താല്‍ വര്‍ഗ്ഗീയത വളരുകയില്ലേ എന്നൊരു ചോദ്യമുണ്ട്‌. അവരവരുടെ വിദ്യാലയങ്ങള്‍ എല്ലാവരും സ്ഥാപിക്കട്ടെ. പക്ഷേ, അവിടങ്ങളില്‍ വര്‍ഗ്ഗീയചിന്തയ്‌ക്ക്‌ ഇടം നല്‌കരുതെന്നുമാത്രം. ഇക്കാര്യങ്ങളൊക്കെ ചുമതലപ്പെട്ടവര്‍ അന്വേഷിക്കട്ടെ. വിവേകം കാണിക്കുന്നവര്‍ക്കുമാത്രം വിദ്യാലയങ്ങള്‍ അനുവദിച്ചാല്‍മതി.

നാലാമതായി, ഈയിടെ മൈനോറിറ്റി വിദ്യാഭ്യാസ കമ്മീഷന്‍ നല്‌കിയ ഒരു വിധിത്തീര്‍പ്പില്‍ ഇങ്ങനെ പറയുന്നുണ്ട്‌: A minority educational institution must, therefore, primarily cater to the requirements of that minority of the State in which the institution is located. If not, the very objective of the establishment of the educational institution would be defeated... Denying admission to a student of the minority community to which the educational institution belongs for the purpose of accommodating a student of the minority community will be the violation of the minority character of a minority educational institution. (Judgement p. 2021)
ഇതില്‍നിന്നെല്ലാം എന്താണ്‌ അനുമാനിക്കേണ്ടത്‌? ഭരണഘടന ഭാഷാമതന്യൂനപക്ഷങ്ങള്‍ക്ക്‌ സംരക്ഷണം നല്‌കുന്നത്‌ അവരുടെ വിദ്യാലയങ്ങളില്‍ കഴിയുന്നിടത്തോളം ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നു വിചാരിച്ചുതന്നെയാണ്‌. അതിലൂടെ വര്‍ഗ്ഗീയത വളരുമെന്നു ഭരണഘടനാശില്‌പികളാരും വിചാരിച്ചിട്ടില്ല. അങ്ങനെയൊന്ന്‌ ഇവിടെ നടക്കുന്നുമില്ല.

? കാണ്ടമാലിലെ നരഹത്യയേക്കാള്‍ ഹീനമാണ്‌ ഇടതുപ്രത്യയശാസ്‌ത്രത്തിന്റെ കടന്നാക്രമണമെന്ന നിലപാട്‌ വിമര്‍ശിക്കപ്പെട്ടല്ലോ.
പ്രത്യയശാസ്‌ത്രക്കാര്‍ വിമര്‍ശിക്കുന്നതുകൊണ്ട്‌ പറഞ്ഞതു തെറ്റാണെന്നുവരില്ല. തീവ്ര വര്‍ഗ്ഗീയത മൂലം ഒറീസായില്‍ സംഘപരിവാറും മറ്റും ചെയ്‌തത്‌ ഒരു തരത്തിലും നീതീകരിക്കാനാവില്ല. എന്നാല്‍ ഒരു ജനതയെ മുഴുവന്‍ മസ്‌തിഷ്‌കപ്രക്ഷാളനത്തിന്‌ വിധേയമാക്കി, തെറ്റായ ഒരു പ്രത്യയശാസ്‌ത്രത്തിന്റെ അടിമകളാക്കിയാല്‍ കാണ്ടമാലിലേക്കാള്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. റഷ്യയില്‍ കമ്മ്യൂണിസ്റ്റ്‌പ്രത്യയശാസ്‌ത്രത്തിന്റെ അടിമത്തത്തില്‍ കോടിക്കണക്കിന്‌ ആളുകളാണ്‌ അരുംകൊല ചെയ്യപ്പെട്ടത്‌. സൈബീരിയായിലേക്ക്‌ നാടുകടത്തപ്പെട്ടവരുടെ കാര്യവും മറക്കാറായിട്ടില്ലല്ലോ. കോടിക്കണക്കിനാളുകളെ വിശാസമില്ലാത്തവരാക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തത്‌ എങ്ങനെ ന്യായീകരിക്കാനാവും?

? വൈദികവര്‍ഷാചരണത്തില്‍ കത്തോലിക്കാസഭ കൂടുതല്‍ വിമര്‍ശനവിധേയയായത്‌ ബ്രഹ്മചര്യപാലനത്തില്‍ ചില വൈദികര്‍ക്കുണ്ടായ വീഴ്‌ചകളെച്ചൊല്ലിയാണ്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ മാധ്യമങ്ങള്‍ പര്‍വ്വതീകരിച്ച്‌ അവതരിപ്പിച്ചതാണോ.
വൈദികവര്‍ഷത്തില്‍ ഇങ്ങനെ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നതില്‍ തീര്‍ച്ചയായും ഖേദമുണ്ട്‌. മിക്ക ആരോപണങ്ങള്‍ക്കും വിഷയമായ കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സംഭവിച്ചതാണ്‌. ചിലതെല്ലാം തെറ്റായ ആരോപണങ്ങളായിരുന്നു. ഇത്തരം വീഴ്‌ചകളില്‍, വേണ്ട ശിക്ഷണനടപടികള്‍ മേലധികാരികള്‍ യഥാസമയം നടത്തിയില്ല എന്ന രീതിയിലാണ്‌ ചില കുറ്റപ്പെടുത്തലുകള്‍ ഉണ്ടായത്‌.
പക്ഷേ, ഇതെല്ലാം ഊതിവീര്‍പ്പിച്ചതില്‍, ഗൂഢതാത്‌പര്യങ്ങളുള്ള മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്‌. യഹൂദലോബിയും മതനിഷേധവാദികളുമെല്ലാം കൈകോര്‍ത്ത്‌ സഭയ്‌ക്കെതിരെ പ്രചാരണങ്ങള്‍ നടത്തി. അതോടെ ചില വക്കീലന്മാര്‍ ഈ അവസരം മുതലെടുത്തു. അമേരിക്കയില്‍ ഇതു വളരെ ലാഭമുള്ള പരിപാടിയായിരുന്നല്ലോ. നഷ്‌ടപരിഹാരം നേടാനുള്ള കൊണ്ടുപിടിച്ച ശ്രമവും, പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാകാന്‍ ഇടയാക്കി.

? കേരളത്തിലെ മതങ്ങളും സമുദായങ്ങളും സംഘടനകളും രാഷ്‌ട്രീയപാര്‍ട്ടികളുമെല്ലാം ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നത്‌ മാധ്യമങ്ങളെയാണ്‌. പിതാവ്‌ ഇതേക്കുറിച്ച്‌ ധാരാളം പ്രസംഗിക്കുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. വാര്‍ത്തകള്‍ നിറപ്പകിട്ടില്ലാതെ പരമാവധി ജനങ്ങളിലെത്തിക്കുക എന്ന കടമ മാത്രമല്ലേ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്‌.
മാധ്യമ ഉടമകള്‍ക്കും (ചിലര്‍ പാര്‍ട്ടിമേധാവികളുമാണല്ലോ) മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപിതതാത്‌പര്യങ്ങളുണ്ടാകാം. അവര്‍ പലപ്പോഴും വസ്‌തുതകളെ നിറംചേര്‍ത്തും വളച്ചൊടിച്ചും മുതലെടുക്കുമെന്നുള്ളത്‌ നിഷേധിക്കാനാവില്ല. ഉദാഹരണത്തിന്‌, കത്തോലിക്കാകുട്ടികളെ കത്തോലിക്കാവിദ്യാലയങ്ങളില്‍ വിടുന്നകാര്യത്തെക്കുറിച്ചു ഞാന്‍ പറഞ്ഞ കാര്യമെടുക്കുക. എന്റെ പ്രസ്‌താവനയുടെ പശ്ചാത്തലം മറച്ചുവെ ച്ചും, പ്രസംഗത്തിലെ ഒരുവാചകംമാത്രം കുറച്ചു വളച്ചൊടിച്ചുമാണ്‌ ഇത്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്‌. മാത്രമല്ല, അതു പല മാധ്യമപ്രവര്‍ത്തകരും ഒരുമിച്ചുകൂടി ആലോചിച്ചുണ്ടാക്കിയതാണെന്ന്‌ സാക്ഷികള്‍ പറഞ്ഞിട്ടുമുണ്ട്‌.
പാര്‍ട്ടിപ്പത്രം വായിച്ചുനോക്കിയാലറിയാമല്ലോ, എത്രയോ വസ്‌തുതകള്‍ അവര്‍ മറച്ചുവെക്കുകയും തെറ്റിദ്ധരിപ്പിച്ച്‌ അവതരിപ്പിക്കുകയും ചെയ്യുന്നു.

? സഭയെക്കുറിച്ച്‌ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്വപ്‌നം.
സഭയ്‌ക്കു വെല്ലുവിളികളില്ലാത്ത കാലഘട്ടമുണ്ടാകില്ല എന്നുവേണം കരുതാന്‍. എന്നാല്‍ സഭയ്‌ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധതയുള്ള ധാരാളമാളുകള്‍ ഉണ്ടാകണമെന്നതാണ്‌ എന്റെ പ്രാര്‍ത്ഥന. ധാരാളം നല്ല അജപാലകരെ നല്‍കുവാന്‍ ദൈവം കരുണാപൂര്‍വ്വം ഇടയാക്കണമെന്നാണ്‌ എന്റെ പ്രാര്‍ത്ഥന.

? വിമര്‍ശനങ്ങളെ നിരന്തരം നേരിടുമ്പോള്‍, ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന ചിന്തയാല്‍ മനസ്സ്‌ പതറിപ്പോകാറില്ലേ? എങ്ങനെയാണ്‌ അത്തരം സന്ദര്‍ഭങ്ങളെ മറികടക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്നത്‌?
സഭയ്‌ക്കു പുറമേ നിന്നുള്ള വിമര്‍ശനത്തില്‍ എനിക്കൊരിക്കലും ഭയം തോന്നിയിട്ടില്ല. സഭാധികാരത്തിനു സ്വീകാര്യമായ നിലപാടുകളാണ്‌ ഞാന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്‌. സഭയോടൊത്താകുമ്പോള്‍ ഒന്നും ഭയപ്പെടേണ്ട എന്ന തോന്നലുമുണ്ട്‌.

? ഇടമുറിയാത്ത ധാര്‍മ്മികശക്തിയാണ്‌ ഭാരതത്തിന്റെ സമ്പത്ത്‌. എന്നാല്‍, ഗര്‍ഭഛിദ്രം, സ്വര്‍ഗ്ഗവിവാഹം, വിവാഹബാഹ്യസഹവാസം, ARTബില്‍... ഇവയ്‌ക്കൊക്കെ ഭരണകൂടം നിയമപരിരക്ഷ ഉറപ്പാക്കുകയാണ്‌. ഭാരതത്തിന്റെ ധാര്‍മ്മികബലം നഷ്‌ടമാവുകയാണോ?
ഭാരതത്തിന്റെ മതബോധത്തില്‍ ലോപം വരുന്നതിന്റെ ഫലമാണ്‌ ധാര്‍മ്മികരംഗത്തുണ്ടാകുന്ന വികലതകളും അവയെ നീതീകരിക്കുന്ന നിയമനിര്‍മ്മാണങ്ങളും. ധാര്‍മ്മികതയെ മുറുകെപ്പിടിക്കാന്‍ ഗാന്ധിജിയെപ്പോലെ ധീരതയുള്ള രാഷ്‌ട്രീയക്കാര്‍ നിയമനിര്‍മ്മാണരംഗത്തില്ല എന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യം നിലനില്‌ക്കുന്നു.

Author :ഫാ. ജോസ്‌ തെക്കേപ്പുറത്ത്‌

Wednesday, August 4, 2010

അബ്രാഹത്തിന്റെ മക്കളും ലോകസമാധാനവും

ലോകജനസംഖ്യയുടെ പകുതിയിലേറെ വരും ക്രൈസ്തവരുടെയും മുസ്ളിങ്ങളുടെയും എണ്ണം. അതിനാല്‍ ലോകത്തില്‍ ഈ രണ്ടു വിഭാഗക്കാരുടെയും സഹവര്‍ത്തിത്വവും സഹകരണവും സമാധാനത്തിനും ലോകത്തിന്റെ നിലനില്പിനും അനിവാര്യമാണ്. ക്രൈസ്തവ സഭാനേതൃത്വവും ഇസ്ളാമിക നേതൃത്വവും പണ്ഡിതമന്യരും ഈ സത്യം തിരിച്ചറിഞ്ഞിട്ടുള്ളവരാണ്. 1997 ജൂണ്‍ മാസം 5-ാം തീയതി അന്നത്തെ വത്തിക്കാനിലെ മതാന്തരസംഭാഷണ കാര്യാലയത്തിന്റെ ആദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അരിനെന്‍സെ വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോര്‍ജ് ടൌണ്‍ സര്‍വകലാശാലയില്‍ ക്രൈ സ്തവ-ഇസ്ളാം സംഭാഷണത്തിനായുള്ള കേന്ദ്രം നടത്തിയ മതാന്തരസംഭാഷണത്തില്‍ '21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ-ഇസ്ളാം ബന്ധങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞു, 'പരസ്പര സഹകരണത്തോടെ ഈ രണ്ടു മതവിഭാഗങ്ങളും ജീവിക്കണമെങ്കില്‍; അവര്‍ അപരനെ കൂടുതല്‍ മനസ്സിലാക്കുകയും, പരസ്പരം സംഭാഷണങ്ങളില്‍ ഇടപെടുകയും, പൊതുവായ മൂല്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും, സമാധാനത്തിനായുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം'.

തന്റെ മതത്തിന്റെ സത്യവും മൂല്യങ്ങളും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കി ആ വിശ്വാസത്തിനു വേണ്ടി പ്രതിജ്ഞാബദ്ധരായവര്‍ക്കു മാത്രമാണ് മറ്റുള്ളവരെ ആദരിക്കാനും അവരോട് അര്‍ത്ഥപൂര്‍ണമായ സംഭാഷണത്തില്‍ ഏര്‍പ്പെടാനും കഴിയൂ. ഇന്ന് ക്രൈസ്തവ സംഭാഷത്തിനു ഭീഷണി മുഴക്കുന്നത് അജ്ഞരായ മതതീവ്രവാദികളും മതത്തെ വോട്ടു നേടാനുള്ള ഉപകരണങ്ങളായി ചുരുക്കുന്ന കക്ഷിരാഷ്ട്രീയവുമാണ്. അതിന്റെ ദുരന്തങ്ങളാണ് ലോകമെങ്ങും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും നാം ഇന്നു കാണുന്നത്.

കത്തോലിക്കാസഭയുടെ പ്രമാണരേഖയായ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ഡിക്രി ഇസ്ളാം മതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'മുഹമ്മദീയരെ ബഹൂമാനപുരസ്സരമാണ് തിരുസഭ വീക്ഷിക്കുന്നത്. അവരും ഏക ദൈവാരാധകരാണ്. സ്വയംസ്ഥിതനും, കരുണാര്‍ദ്രനും, സര്‍വശക്തനും, ഭൂസ്വര്‍ഗസ്രഷ്ടാവും, മനുഷ്യനോടു സംഭാഷിക്കുന്നവനുമായ ജീവനുള്ള ദൈവത്തെയാണ് അവര്‍ ആരാധിക്കുന്നത്' (അക്രൈസ്തവ മതങ്ങള്‍). ചരിത്രത്തില്‍ പലപ്പോഴും ക്രൈസ്തവരും മുസ്ളിങ്ങളും ഏറ്റുമുട്ടിയിട്ടുണ്െടങ്കിലും അതെല്ലാം മറന്ന് ലോകത്തില്‍ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അബ്രാഹത്തിന്റെ മക്കളെന്ന നിലയില്‍ ക്രൈസ്തവരും മുസ്ളിങ്ങളും ശ്രമിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ശക്തമായി ആഹ്വാനം ചെയ്തു. അതിന്റെ ചുവടുപിടിച്ച് വത്തിക്കാന്റെ മതാന്തരസംഭാഷണത്തിനായുള്ള കാര്യാലയം കാലാകാലങ്ങളില്‍ സര്‍വമതസമ്മേളനങ്ങള്‍ക്കും ക്രൈസ്തവ-ഇസ്ളാം സംഭാഷണങ്ങള്‍ക്കും മുന്‍കൈ എടുത്തിട്ടുണ്ട്. മതാന്തര സംഭാഷണങ്ങളുടെ ചാമ്പ്യനായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞത്ഇങ്ങനെയാണ്: "മതവും സമാധാനവും ഒന്നിച്ചുപോകുന്നു. മതത്തിന്റെ പേരിലുള്ള യുദ്ധങ്ങള്‍ക്ക് അര്‍ത്ഥമില്ല. മതത്തിന്റെ പേരില്‍ സഹോദരനെ കൊല്ലുന്നവര്‍ക്ക് പരമകാരുണികനായ ദൈവത്തില്‍ വിശ്വാസമുണ്െടന്നു കരുതുന്നില്ല.''

2007-ല്‍ ലോകത്തിലെ 138 വിവിധ മുസ്ളിം വിഭാഗങ്ങളുടെ നേതാ ക്കളും ഇസ്ളാമിക പണ്ഡിതരും ചേര്‍ന്നു മാര്‍പാപ്പയ്ക്കും ക്രൈസ്തവര്‍ക്കും വേണ്ടി എഴുതിയ കത്തിന്റെ തലക്കെട്ടു തന്നെ ഖുറാനില്‍ നിന്നും എടുത്തതായിരുന്നു. "നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള പൊതുവായ പദം'' എന്നത് ഇമ്രാന്‍ കുടുംബത്തിന്റെ സൂറ (3:64)യില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഒരേ ദൈവത്തിലുള്ള വിശ്വാസം തുടങ്ങി രണ്ടുകൂട്ടരെയും ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിലൂടെയേ പരസ്പര സഹവര്‍ ത്തിത്വവും സഹകരണവും വര്‍ദ്ധിപ്പിക്കാനാവുകയുള്ളു എന്നാണ് കത്തിന്റെ സാരം.

2010 ഒക്ടോബര്‍ 19-24 തീയതികളില്‍ റോമില്‍ വച്ച് നടത്തപ്പെടുന്ന 'മിഡില്‍ ഈസ്റ് സിനഡ്' ഇതരമതസ്ഥരുമായി പ്രത്യേകിച്ച് ഇസ്ളാം മതവിശ്വാസികളുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളതാണ്. മാനവിക മൂല്യങ്ങളെയും മനുഷ്യാന്തസ്സിനെയും മുറിപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന എല്ലാ വിധ്വംസക പ്രവൃത്തികളെയും തിരസ്കരിക്കാനും പരസ്പരം ആദരവും ബഹുമാനവും വളര്‍ത്തുന്നതിന് മദ്ധ്യപൂര്‍വേഷ്യയിലെ ജനങ്ങളെ സഹായിക്കുന്നതിനും ഇത്തരം സിനഡ് ഏറെ ഉപകരിക്കുമെന്നു പ്രതീക്ഷിക്കാം. ഒറ്റപ്പട്ട തീവ്രവാദത്തിന്റെ പേരില്‍ കേരളത്തിലെ ക്രൈസ്തവരും മുസ്ളിങ്ങളും തമ്മിലുള്ള പരസ്പര ധാരണയും സഹകരണമനോഭാവവും യാതൊരു കാരണവശാലും ഇല്ലാതാകാന്‍ ഇടവരാതിരിക്കട്ടെ.



Author : ഫാ:കുര്യാക്കോസ് മുണ്ടാടന്‍

Saturday, July 31, 2010

ഇടയലേഖനവും രാഷ്ട്രീയവും

രാഷ്ട്രീയത്തിലെ ധാര്‍മികതയെക്കുറിച്ചു പഠിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഗുരുനാഥയാണു സഭ. സംസ്കാരം, സമ്പദ്ഘടന തുടങ്ങി സാമൂഹികജീവിതത്തിന്റെ മറ്റ്‌ ഏതു മണ്ഡലത്തിലുമെന്നതുപോലെ രാഷ്ട്രീയരംഗത്തും പാലിക്കപ്പെടേണ്ട സദാചാരത്തെക്കുറിച്ച്‌, നീതിയെക്കുറിച്ച്‌, സഭ സ്വന്തം മക്കളെ പഠിപ്പിക്കുന്നു. ആ പ്രബോധനം സഭയ്ക്കു പുറത്തുള്ള നാനാമതസ്ഥരായ സഹോദരങ്ങള്‍ക്കും രാഷ്ട്രീയമാര്‍ഗ ദര്‍ശനമാകുന്നു – ‘രാഷ്ട്രീയം’ എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥത്തില്‍. എന്താണ്‌ ആ രാഷ്ട്രീയം?

മെയ്‌ 21-ന്‌ അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്ത്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞു: “ആദര്‍ശങ്ങളും താല്‍പര്യങ്ങളും തമ്മില്‍ സമതുലിതാവസ്ഥ വരുത്തുന്ന സങ്കീര്‍ണകലയാണു രാഷ്ട്രീയം.” വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും സമുദായങ്ങള്‍ക്കും തൊഴില്‍ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവിധ താല്‍പര്യങ്ങളുണ്ട്‌. ഈ താല്‍പര്യങ്ങള്‍ പൊരുത്തപ്പെടുത്തണമെങ്കില്‍, അവയോരോന്നും ചില അടിസ്ഥാനാദര്‍ശങ്ങളുമായി രഞ്ജിപ്പിച്ചുകൊണ്ടുവരണം. ഈ ആദര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളിലെന്നപോലെ രാഷ്ട്രീയകാര്യങ്ങളിലും ധാര്‍മിക വിലയിരുത്തലും വിധിയെഴുത്തും നടത്തുകയാണ്‌ സഭയുടെ സാമൂഹിക പ്രബോധനം ചെയ്യുന്നത്‌. അതിനെയും ‘രാഷ്ട്രീയ ഇടപെടല്‍’ എന്നാണ്‌ ആരെങ്കിലും വിളിക്കുന്നതെങ്കില്‍ ആ വിളി കേട്ട്‌ സഭ സ്വകര്‍ത്തവ്യത്തില്‍നിന്നു പിന്‍വാങ്ങുകയില്ല. രാഷ്ട്രീയത്തിലെ ധാര്‍മ്മികവിലയിരുത്തലിനും വിധിയെഴുത്തിനും സഭ ആധാരമാക്കുന്ന മുഖ്യ ആദര്‍ശങ്ങള്‍ ഏവയാണ്‌? ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യവ്യക്തിയുടെ അന്തസ്സ്‌, ജനങ്ങള്‍ക്കിടയിലും ജനതകള്‍ തമ്മിലുമുള്ള ഐക്യദാര്‍ഢ്യം, ചെറിയ ഘടകങ്ങള്‍ക്കു ചെയ്യാനാവുന്നത്‌ അവയെത്തന്നെ ഏല്‍പിക്കുന്ന അധീശാധികാരവ്യവസ്ഥ എന്നിവയാണ്‌ അവ. ഈ വിലയിരുത്തലും വിധിയെഴുത്തും എപ്പോഴാണ്‌ സഭ നടത്തുക? രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ അതു പറയുന്നുണ്ട്‌: മനുഷ്യന്റെ മൌലികാവകാശങ്ങളോ ആത്മാക്കളുടെ രക്ഷയോ അതാവശ്യപ്പെടുമ്പോള്‍ (cf. സഭ ആധുനികലോകത്തില്‍, നമ്പര്‍ 76). ഇതിനു കൈക്കൊള്ളാവുന്ന മാര്‍ഗങ്ങളോ? അതേക്കുറിച്ചു സൂനഹദോസ്‌ പറയുന്നത്‌ “ഇതിനു സഭ സ്വീകരിക്കുന്ന മാര്‍ഗം – ഒരേയൊരു മാര്‍ഗം – സുവിശേഷത്തിനും സ്ഥലകാല സാഹചര്യങ്ങളുടെ വൈവിധ്യമനുസരിച്ചുള്ള പൊതുനന്‍മയ്ക്കും യോജിച്ചതായിരിക്കണം” എന്നാണ്‌. ഈ സൂനഹദോസ്‌ പ്രബോധനത്തിന്റെ അന്തസ്സത്തയോടു പൂര്‍ണമായും ഇണങ്ങിയാണ്‌ ഭൌതിക – നിരീശ്വര പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട്‌ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ 2008 ജനുവരി 20-നു സംയുക്ത ഇടയലേഖനം പുറപ്പെടുവിച്ചത്‌.

അതിനുശേഷം ഇന്നോളം അഭിവന്ദ്യപിതാക്കന്‍മാര്‍ ഒറ്റയ്ക്കോ കൂട്ടായോ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു നടത്തിയിട്ടുള്ള വിലയിരുത്തലുകളും പരാമര്‍ശങ്ങളും ആ സന്ദേശത്തിന്റെ വിപുലീകരണങ്ങളോ സംഗ്രഹങ്ങളോ ആണ്‌. അതു സഭയുടെ പൊതുവായ സന്ദേശമാണ്‌. പൊതുജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ കത്തോലിക്കരുടെ മേധാവിത്വം സ്ഥാപിക്കുന്നതോ കത്തോലിക്കാ വ്യക്തികളുടെ സങ്കുചിതമായ ഏതെങ്കിലും താല്‍പര്യങ്ങള്‍ ഉറപ്പിക്കുന്നതോ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക്‌ അനര്‍ഹമായതെന്തെങ്കിലും നേടിയെടുക്കുന്നതോ മുന്‍നിറുത്തിയല്ല, കേരളീയ സമൂഹത്തിന്റെ പൊതുനന്‍മയും ആത്മാക്കളുടെ രക്ഷയും മുന്‍നിറുത്തിയാണ്‌, മറ്റേതു രംഗത്തുമെന്നപോലും രാഷ്ട്രീയത്തിലും സഭ ധാര്‍മിക മാര്‍ഗദര്‍ശനം നല്‍കുന്നതെന്ന്‌ ആ ഇടയലേഖനത്തിലൂടെ ഒരാവര്‍ത്തിയെങ്കിലും കടന്നുപോകുന്ന ഏതു മലയാളിക്കും മനസ്സിലാകും. “വിശ്വാസജീവിതംപോലും അതിന്റെ സാമൂഹികമാനം മറന്നു വ്യക്തിഗതമാകുകയും സ്വകാര്യവത്കരിക്കപ്പെടുകയും” ചെയ്യുന്നതിലെ ഭൌതികതയ്ക്കെതിരെ ജാഗ്രതപാലിക്കാന്‍ പിതാക്കന്‍മാര്‍ ആവശ്യപ്പെടുന്നു; സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും നല്‍കുക എന്നതിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌, സഭയുടെയും രാഷ്ട്രീയത്തിന്റെയും അധികാരങ്ങള്‍ തമ്മിലുള്ള ശരിയായ ബന്ധം വരച്ചുകാട്ടുന്നു; മനുഷ്യന്‍ രൂപം കൊടുക്കുന്ന എല്ലാ സംവിധാനങ്ങളും നിയമങ്ങളും ആത്യന്തികമായി ദൈവികനിയമങ്ങള്‍ അനുസരിച്ചുള്ളവയാകണം എന്ന്‌ ഓര്‍മിപ്പിക്കുന്നു; നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രം നിരീശ്വരത്വം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ അപകടം മുന്നറിയിക്കുന്നു; സര്‍വാധിപത്യം ഉള്‍ക്കൊള്ളുന്ന വൈരുധ്യാത്മക ഭൌതികവാദം ജനാധിപത്യമൂല്യങ്ങളോടും ജനാധിപത്യസ്ഥാപനങ്ങളോടും കാട്ടുന്ന അസഹിഷ്ണുതയിലെ അപകടം ചൂണ്ടിക്കാട്ടുന്നു; ശാസ്ത്രസാങ്കേതിക അറിവിനൊപ്പം ഈശ്വരവിശ്വാസവും ധാര്‍മികമൂല്യങ്ങളും കുട്ടികള്‍ക്കു കരഗതമാകുന്നതിനു സഹായകമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മക്കളെ പഠിപ്പിക്കുന്നതിനു മാതാപിതാക്കള്‍ക്കു കടമയുണ്ടെന്ന്‌ അനുസ്മരിപ്പിക്കുന്നു; സമുദായിക – മതവികാരങ്ങള്‍ ഉണര്‍ത്തി മറ്റുള്ളവരോട്‌ അകല്‍ച്ചയും ശത്രുതയും ജനിപ്പിക്കുന്നതിലെ അപകടത്തിനെതിരെ വിരല്‍ചൂണ്ടുന്നു; മതമൌലികവാദം പ്രായോഗിക നിരീശ്വരവാദം തന്നെയാണെന്നു വിലയിരുത്തുന്നു.

കേരളീയസമൂഹം ഇന്നു പൊതുവില്‍ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലമുണ്ട്‌ ആ സംയുക്ത ഇടയലേഖനത്തിലെ ഓരോ ഖണ്ഡികയ്ക്കും. വിശ്വാസികളുടെ ജീവിതത്തിലെ ഭൌതികതയ്ക്കെതിരായ മുന്നറിയിപ്പില്‍ തുടങ്ങി അതിലെ ഓരോ ഖണ്ഡികയും തങ്ങളുടെ നേര്‍ക്കാണു വരുന്നതെന്ന്‌ ‘സര്‍വാധിപത്യം ഉള്‍ക്കൊള്ളുന്ന വൈരുദ്ധ്യാത്മക ഭൌതികവാദ’ക്കാര്‍ ഭയക്കുന്നുവെങ്കില്‍ ആ ഭയപ്പാടു തീര്‍ക്കുവാന്‍ ആര്‍ക്കുമാവില്ല. അതു കേരളത്തിലെ പിതാക്കന്‍മാര്‍ രാഷ്ട്രീയം കളിക്കുന്നതുകൊണ്ടല്ല; കത്തോലിക്കാസഭ ലോകത്തെവിടെയും പഠിപ്പിക്കുന്ന രാഷ്ട്രീയ സദാചാരം ഇങ്ങനെയായതുകൊണ്ടാണ്‌. പൊതുസമൂഹത്തിലെ മറ്റു മതസ്ഥര്‍ക്ക്‌ ഈ ‘രാഷ്ട്രീയം’ വിശദീകരിച്ചുകൊടുക്കുവാന്‍ കൂടുതല്‍ അല്‍മായര്‍ പരിശീലിപ്പിക്കപ്പെടേണ്ട നേരമാണിത്‌.

Author: ജോസ് ടി

Thursday, July 29, 2010

തദ്ദേശ സ്വയംഭരണം : കെ.സി.ബി.സി. ഇടയലേഖനം



തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കേരളത്തിലെ വോട്ടര്‍മാര്‍ക്ക്‌ കെ.സി.ബി.സി. നല്‌കുന്ന ആഹ്വാനം




പ്രിയ സഹോദരീ സഹോദരന്മാരേ,



തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു കേരളം ഒരുങ്ങുന്ന സമയമാണല്ലോ ഇത്‌. വരുംവര്‍ഷങ്ങളില്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും നടക്കേണ്ട ഭരണശൈലിയും നയങ്ങളും നിലപാടുകളും നിര്‍ണയിക്കപ്പെടുന്ന ഈ അവസരം ഏറെ പ്രധാനപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. കേന്ദ്രസംസ്ഥാന ഭരണതലങ്ങളില്‍ അധികാരവും സമ്പത്തും ശക്തിയും കേന്ദ്രീകരിച്ചിരുന്ന അവസ്ഥയില്‍ നിന്ന,്‌ വികേന്ദ്രീകരണം വഴി വന്‍തോതില്‍ അവ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. വികസനത്തിലും വളര്‍ച്ചയിലും സംസ്ഥാനത്തിന്റെ പൊതുസമ്പത്ത്‌ വിനിമയം ചെയ്യുന്നതില്‍ ത്രിതലപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമുള്ള പങ്ക്‌ അങ്ങനെ വലുതായിരിക്കുന്നു. ഉത്തമരും പ്രാപ്‌തരും പൊതുനന്മയ്‌ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും സേവനമനഃസ്ഥിതിയുള്ളവരും മൂല്യങ്ങള്‍ക്കു വിലകല്‌പിക്കുന്നവരും ദൈവവിശ്വാസമുള്ളവരും ഇന്‍ഡ്യയുടെ ജനാധിപത്യസംവിധാനവും ഭരണഘടനാസ്ഥാപനങ്ങളും അംഗീകരിക്കുന്നവരും ഭരണതലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടാലേ ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി നടക്കുകയുള്ളൂ.

കീഴ്‌ഘടക ശാക്തീകരണതത്ത്വം (Principle of Subsidiarity) സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നാണ്‌. സാമ്പത്തികമായും നിയമപരമായും സംവിധാനപരമായും ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ കീഴ്‌ഘടകങ്ങളെ സഹായിക്കുന്നതാണ്‌ ഈ തത്ത്വം കൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌. അങ്ങനെയേ വികസനം എല്ലായിടത്തും എത്തൂ (സത്യത്തില്‍ സ്‌നേഹം, 57). ഉന്നതതലത്തിലുള്ള സംവിധാനങ്ങള്‍ താഴേ തലങ്ങളിലുള്ള സംവിധാനങ്ങളുടെ ന്യായമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇടപെടരുത്‌. മറിച്ച്‌, അവയുടെ സ്വയംപരമാധികാരവും സ്ഥാനവും അംഗീകരിക്കപ്പെടണം. സമൂഹത്തിന്റെ മറ്റു തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുമായി അവയെ കോര്‍ത്തിണക്കാന്‍ സഹായിക്കണം. എപ്പോഴും പൊതുനന്മ ലക്ഷ്യംവച്ചായിരിക്കണം അങ്ങനെ ചെയ്യുന്നത്‌. സഭ മുറുകെ പിടിക്കുന്ന ഈ തത്ത്വമനുസരിച്ചുള്ള പ്രവര്‍ത്തനമാണ്‌ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതുവഴി സംഭവിക്കുന്നത്‌. അത്‌ അഭികാമ്യമായ കാര്യമാണ്‌.

എന്നാല്‍, ഇക്കാര്യം നാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌. പങ്കാളിത്ത ജനാധിപത്യം വിഭാവനം ചെയ്യുന്ന പഞ്ചായത്ത്‌ രാജിന്റെ പ്രധാന പ്രവര്‍ത്തനമാണ്‌ ഗ്രാമസഭകള്‍. ഒരു വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരും ഗ്രാമസഭയില്‍ അംഗങ്ങളാണ്‌. മൂന്നു മാസത്തിലൊരിക്കല്‍ കൂടേണ്ട ഈ യോഗത്തിലാണ്‌ ആസൂത്രണം, പദ്ധതി നിര്‍വഹണം, വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തപ്പെടുന്നത്‌. ഈ രംഗത്ത്‌ ജനങ്ങള്‍ പൊതുവേ നിസ്സംഗത പുലര്‍ത്തുന്നതുകൊണ്ടും വേണ്ടത്ര പേര്‍ സന്നിഹിതരാകാത്തതുകൊണ്ടും അഴിമതി തുടരുകയും പദ്ധതികള്‍ പ്രാധാന്യമനുസരിച്ചും ആവശ്യമനുസരിച്ചും നടത്താന്‍ കഴിയാതെ വരുകയും ചെയ്യുന്നു. ഇതിനൊരു മാറ്റമുണ്ടാകണം. എല്ലാവരും സജീവമായും ഉത്തരവാദിത്വബോധത്തോടെയും പൊതുനന്മ ലക്ഷ്യവച്ചും ഗ്രാമസഭകളില്‍ പങ്കുചേരണമെന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടാന്‍ ഇടയാകട്ടെ. എന്തെന്നാല്‍ ജനാധിപത്യം ഫലപ്രദമാകുന്നത്‌ ജനങ്ങള്‍ ഭരണഘടനാധിഷ്‌ഠിതമായ സ്ഥാപനങ്ങളോട്‌ സഹകരിക്കുന്നതിനെയും സംവിധാനങ്ങള്‍ അവയുടെ യഥാര്‍ത്ഥഘടന സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്‌.

രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതു സംബന്ധിച്ച്‌ കത്തോലിക്കാസഭയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. സഭയുടെ സാമൂഹികപ്രബോധനം നന്നായി ഉള്‍ക്കൊണ്ട്‌ രാഷ്‌ട്രീയജീവിതത്തില്‍ സജീവമായി ഇടപെടുകയെന്നത്‌ വിശ്വാസികളുടെ ഗൗരവപൂര്‍ണമായ കടമയാണെന്ന്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു(cf അല്‌മായ പ്രേഷിതത്വം, 4; തിരുസഭ, 36). രാഷ്‌ട്രീയരംഗം അഴിമതിയും അധാര്‍മ്മികതയും നിറഞ്ഞതാണെന്നു പറഞ്ഞ്‌ ക്രൈസ്‌തവന്‌ അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല. നിത്യനഗരം ഇവിടെയല്ല, സ്വര്‍ഗത്തിലാണെന്നു കരുതി (cf ഹെബ്രാ 11:13-16; ഫിലി 3:20) രാഷ്‌ട്രനിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കാനുമാവില്ല. സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ച്‌ ഭൗതികക്രമം കെട്ടിപ്പടുക്കാന്‍ ക്രൈസ്‌തവര്‍ക്ക,്‌ പ്രത്യേകിച്ച,്‌ അല്‌മായവിശ്വാസികള്‍ക്ക്‌, ഉത്തരവാദിത്വമുണ്ടെന്ന്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ?അല്‌മായവിശ്വാസികള്‍? എന്ന അപ്പസ്‌തോലികരേഖയും അടിവരയിടുന്നു (സഭ ആധുനികലോകത്തില്‍, 43: അല്‌മായവിശ്വാസികള്‍, 59). നല്ല ചിന്തയും ആദര്‍ശങ്ങളും പങ്കുവച്ചും ജനാധിപത്യത്തിന്റെ വ്യത്യസ്‌ത ഗ്രൂപ്പുകളില്‍പ്പെട്ടവരുമായി സംഭാഷണത്തിലും കൂട്ടായപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടും നീതിനിഷ്‌ഠമായ ഒരു സമൂഹം കെട്ടിപ്പടുക്കണം. മനുഷ്യജീവന്റെ മഹത്ത്വം, സ്വാതന്ത്ര്യം, കുടുംബത്തെ സംബന്ധിക്കുന്ന സത്യം, അതിന്റെ നന്മ, പൊതുനന്മയ്‌ക്കായുള്ള പരിശ്രമം, ആവശ്യത്തിലിരിക്കുന്നവരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവ സമൂഹത്തില്‍ പരിപോഷിപ്പിക്കാനാണ്‌ നാം പരിശ്രമിക്കേണ്ടത്‌. യഥാര്‍ത്ഥ മാനുഷിക നിര്‍മ്മിതിയുടെ ?മൂലക്കല്ല്‌? ?വഴിയും സത്യവും ജീവനുമായ? (യോഹ 14:6) ക്രിസ്‌തുവാണെന്ന ബോധ്യത്താല്‍ നിറഞ്ഞു വേണം ക്രൈസ്‌തവര്‍ തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനെന്ന്‌ വിശ്വാസതിരുസംഘത്തിന്റെ രാഷ്‌ട്രീയജീവിതത്തില്‍ കത്തോലിക്കരുടെ ഇടപെടലിനെയും പെരുമാറ്റത്തെയും കുറിച്ചുള്ള ചില കുറിപ്പുകള്‍ എന്ന മാര്‍ഗരേഖയും വ്യക്തമാക്കുന്നു (ജനുവരി 12, 2003). സ്‌നേഹമാണ്‌ രാഷ്‌ട്രസമര്‍പ്പണത്തിനും നീതിയിലും സത്യത്തിലും അധിഷ്‌ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും ക്രൈസ്‌തവരെ പ്രേരിപ്പിക്കേണ്ടത്‌ (സത്യത്തില്‍ സ്‌നേഹം 7). തെറ്റായ സിദ്ധാന്തങ്ങള്‍ക്കപ്പുറം പോകുന്ന ശരിയായ രാഷ്‌ട്രീയ വിജ്ഞാനം നവമായി വീണ്ടെടുക്കുകയെന്നതും ഇന്നിന്റെ വലിയ ആവശ്യമാണ്‌ (ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പാ പൊന്തിഫിക്കല്‍ അല്‌മായ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ നല്‌കിയ സന്ദേശം, 21 മെയ്‌ 2010). വ്യക്തിയെ ദൈവത്തില്‍ നിന്നും രാഷ്‌ട്രീയത്തെ എല്ലാ ധാര്‍മ്മികതയിലും നിന്നും അകറ്റുന്നതല്ല ശരിയായ രാഷ്‌ട്രീയസേവനമെന്നും നാമറിയണം. ഓരോ വ്യക്തിയുടെയും എല്ലാ മനുഷ്യരുടെയും സമഗ്രനന്മയും പൊതുനന്മയും സമന്വയിപ്പിച്ചു കൊണ്ടുപോകാന്‍ സമര്‍പ്പണം നടത്തുന്നവരുടെ തലമുറ ഉണര്‍ന്നെണീക്കാന്‍ ഇടയാകണം.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍, കേരളത്തിലേതുപോലെ ഇടുങ്ങിയ കക്ഷിരാഷ്‌ട്രീയത്തിന്റെ കടന്നു കയറ്റം ത്രിതല പഞ്ചായത്തുകളുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്നു തോന്നുന്നില്ല. കക്ഷിരാഷ്‌ട്രീയത്തിന്റെ അതിപ്രസരം മൂലം യഥാര്‍ത്ഥ വികസനത്തിനും ദരിദ്രര്‍ക്കും അര്‍ഹിക്കുന്നവര്‍ക്കും വേണ്ട സഹായം ലഭിക്കുന്നതിനും തടസ്സമാകുന്ന അനുഭവങ്ങള്‍ ധാരാളമാണ്‌. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഓരോ പൗരനും നിതാന്തജാഗ്രത പുലര്‍ത്തണം. സാമൂഹികനീതി, സാമൂഹികവളര്‍ച്ച, യഥാര്‍ത്ഥ ജനാധിപത്യം, ഭരണഘടനാനുസൃതമായ മതാത്മക മതേതരത്വം, അതിന്റെ തന്നെ ഭാഗമായ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശം, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‌ക്കുന്നവരുടെയും ആദിവാസികളുടെയും ദളിതരുടെയും പുരോഗതി എന്നിവ ഉറപ്പാക്കാന്‍ പ്രാദേശികസ്വയംഭരണസ്ഥാപനങ്ങള്‍ക്കാണ്‌ കൂടുതല്‍ കഴിയുന്നത്‌. വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നതില്‍ സംശയമില്ല. സമാധാനവും വികസനവും ആഗ്രഹിക്കുന്നവര്‍ ഈ തിന്മകള്‍ക്കെതിരേ അണിചേരണം.
അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യമാണ്‌, നമ്മുടെ നാട്ടില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്‌ എന്നിവ ചെറുക്കാന്‍ കഴിയുന്നവരും സ്വയംഭരണ അധികാരസ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുക്കപ്പെടണമെന്നത്‌. കാരണം, ഈ തിന്മകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും കഴിയേണ്ടതും പ്രാദേശിക ഭരണാധികാരികള്‍ക്കുതന്നെയാണ്‌.

തിരഞ്ഞെടുപ്പില്‍ പല തന്ത്രങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌കരിക്കാറുണ്ട്‌. എതിരാളിയുടെ പേരിനോടു സാദൃശ്യമുള്ള അപരന്മാരെ അവതരിപ്പിച്ച്‌ വേണ്ടത്ര സൂക്ഷ്‌മതയില്ലാത്ത വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതുവഴി നല്ല സ്ഥാനാര്‍ത്ഥിക്കു കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ കുറയ്‌ക്കുക, തങ്ങളുടെ പാര്‍ട്ടിക്ക്‌ ജയസാധ്യത കുറഞ്ഞ മേഖലകളില്‍ വോട്ടുനേടാന്‍ പറ്റുന്ന വ്യക്തികളെ പിന്തുണച്ച്‌ സ്വതന്ത്രന്മാരായി മത്സരിപ്പിച്ച്‌ പരോക്ഷമായ വിജയം നേടുക എന്നിവ അത്തരത്തിലുള്ളവയാണ്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത്തരം സ്വതന്ത്രന്മാരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യാപകമായി അവതരിപ്പിച്ചേക്കാം. സ്വതന്ത്രന്‍ എന്ന നിലയില്‍ മത്സരിപ്പിക്കുന്നത്‌ പൊതുജനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന നല്ല വ്യക്തികളെയായിരിക്കും. വിജയിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക്‌ സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്‌. വ്യക്തിപരമായ മേന്മയും നന്മയും തത്ത്വദീക്ഷയുമൊക്കെ, പിന്താങ്ങിയ പാര്‍ട്ടിക്ക്‌ അടിയറവയ്‌ക്കേണ്ടിവരുന്ന ഗതികേടാണ്‌ പല സ്വതന്ത്രന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളത്‌. ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വരപ്രത്യയശാസ്‌ത്ര പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മത്സരിച്ചു വിജയിച്ചെങ്കിലും പിന്നീട്‌ അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ. അവരെ പാര്‍ട്ടിയംഗങ്ങളാക്കാനും അവര്‍ മുമ്പ്‌ നിലകൊണ്ടിരുന്ന സനാതനമൂല്യങ്ങള്‍ക്ക്‌ എതിരാക്കാനും വേണ്ടി ഒരുക്കിയ വിദഗ്‌ധമായ കെണിയാണ്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥിസ്ഥാനം. എല്ലാ പാര്‍ട്ടികളും വെറും രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ്‌ ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്‌. കേവലകക്ഷിരാഷ്‌ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്‌ഠാനത്തിനും ജനാധിപത്യ - സനാതനമൂല്യങ്ങള്‍ക്കും മതസൗഹാര്‍ദ്ദ
ത്തിനുമെതിരായ പ്രത്യയശാസ്‌ത്ര നിലപാടുകളുള്ളവരുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാകുന്നതും അത്തരം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും. അത്തരം തിരഞ്ഞെടുപ്പിന്‌ ഉത്തമരായ വ്യക്തികളെ തിരഞ്ഞെടുക്കുന്നതുവഴി സിദ്ധിക്കേണ്ട ഫലമുണ്ടാകുകയില്ല.

വോട്ടുചെയ്യുക എന്നത്‌ പൗരത്വപരവും ക്രൈസ്‌തവവുമായ ദൗത്യമാണ്‌. അതില്‍ നിന്ന്‌ ആരും അകന്നു നില്‌ക്കരുതെന്ന്‌ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.രാഷ്‌ട്രനിര്‍മ്മിതിയിലുള്ള പങ്കാളിത്തമാണ്‌ അതുവഴി നിര്‍വഹിക്കുന്നതെന്ന കാര്യം ഗൗരവപൂര്‍വം ഓര്‍ക്കുകയും വേണം. മുന്നണികള്‍ ജനാധിപത്യമൂല്യങ്ങളോടും ഭരണഘടനയോടും ഭരണഘടനാധിഷ്‌ഠിതമായ ന്യൂനപക്ഷാവകാശങ്ങളോടും സാമുദായിക മതസൗഹാര്‍ദ്ദത്തോടും നാടിന്റെ വികസനത്തോടും പാവപ്പെട്ടവരുടെയും അവശവിഭാഗങ്ങളുടെയും ഉന്നമനത്തോടും എത്രമാത്രം പ്രതിജ്ഞാബദ്ധതയുള്ളവരാണെന്ന കാര്യം നാം ഗൗരവപൂര്‍വം പരിഗണിക്കണം. സാമൂഹിക നന്മ, വളര്‍ച്ച എന്നിവ കരുതി രാഷ്ര്‌ടീയത്തില്‍ ഇടപെടാന്‍ ക്രൈസ്‌തവര്‍ക്ക്‌, പ്രത്യേകിച്ച്‌ അല്‌മായ വിശ്വാസികള്‍ക്ക്‌, കടമയുണ്ടെന്ന കാര്യം ഊന്നിപ്പറയട്ടെ. പ്രദേശത്തിന്റെ നന്മയ്‌ക്കുവേണ്ടി പ്രകൃതി സംരക്ഷണത്തിലും ശുചീകരണത്തിലും ആരോഗ്യസംരക്ഷണത്തിലും ഇടപെട്ട്‌ അത്‌ അവര്‍ക്കു നിര്‍വഹിക്കാം. കൂടാതെ സഹകരണസംഘങ്ങളില്‍ പങ്കാളികളായി, പ്രത്യേകിച്ച്‌ സഹകരണബാങ്കുകള്‍, ഗ്രന്ഥശാലാസംഘങ്ങള്‍, കര്‍ഷകസഹകരണസംഘങ്ങള്‍, ക്ഷീരവികസന സഹകരണസംഘങ്ങള്‍ എന്നിവയില്‍ പങ്കാളികളായി, പൊതുനന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ക്രൈസ്‌തവര്‍ മുന്നോട്ടു വരണം.

സ്‌ത്രീകളുടെ ശക്തീകരണവും ഒരു സമൂഹത്തിന്റെ വികസനവും തമ്മില്‍ അടുത്ത ബന്ധമുണ്ട്‌. 50% വനിതകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ പ്രവേശിക്കുന്നതുവഴി, കൂടുതല്‍ മനുഷ്യോചിതവും ആര്‍ദ്രതയും സ്‌നേഹവും സേവനവും നിറഞ്ഞതുമായ ഒരു സമൂഹസൃഷ്‌ടി നടപ്പാകണം (cf. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, വനിതകള്‍ക്കുള്ള സന്ദേശം). കഴിവും വിദ്യാഭ്യാസവും നേതൃത്വഗുണങ്ങളുമുള്ള വനിതകള്‍ ഈ രംഗത്തേക്ക്‌ കടന്നുവരണം. അതിനുവേണ്ട പ്രോത്സാഹനവും സാഹചര്യവും ഒരുക്കേണ്ടത്‌ കുടുംബങ്ങളും സമൂഹവുമാണ്‌. സ്‌ത്രീ പുരുഷ തുല്യപങ്കാളിത്തത്തിലും സമത്വത്തിലും നീതിയിലും അധിഷ്‌ഠിതമായ ഒരു സമൂഹം തീര്‍ച്ചയായും അനുഗ്രഹപ്രദമാണ്‌; പ്രത്യാശാപൂര്‍ണമാണ്‌.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പൗരത്വപരമായ ഉത്തരവാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്‌തുകൊണ്ടും എല്ലാം നന്മയും ദൈവാനുഗ്രഹവും പ്രാര്‍ത്ഥിച്ചുകൊണ്ടും,

കേരള കത്തോലിക്കാമെത്രാന്‍ സമിതിക്കുവേണ്ടി

1. അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (മേജര്‍ ആര്‍ച്ച്ബിഷപ് സിറോ മലബാര്‍ സഭ )
2. മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കബാവ (മേജര്‍ ആര്‍ച്ച്ബിഷപ് മലങ്കര കത്തോലിക്ക സഭ )
3. ആര്‍ച്ച്ബിഷപ് മോസ്റ്റ്‌ റെവ. ഡോ. സൂസ്യൈപക്യം(അധ്യക്ഷന്‍,ലത്തീന്‍ സഭ )
4. ബിഷപ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് (കെ.സി.ബി.സി.പ്രസിഡന്റെ)
5. ആര്‍ച്ച്ബിഷപ് ആണ്ട്രൂസ് താഴത്ത് (കെ.സി.ബി.സി. സെക്രട്ടറി ജനറല്‍)