Thursday, February 24, 2011

ഫാത്തിമായിലെ മരിയന്‍ ദര്‍ശങ്ങള്‍

പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നിന്നും 90 കി.മി. അകലെയുള്ള മലയോര ഗ്രാമമായ ഫാത്തിമയില്‍ ലൂസി(10),ഫ്രാന്‍സിസ്കോ(9),ജസീന്ത(7) എന്നീ ആട്ടിടയരായ കൊച്ചുകുട്ടികള്‍ക്ക് 1917 മെയ്‌ മാസം മുതല്‍ ഒക്ടോബര്‍ വരെയുള്ള എല്ലാ പതിമൂന്നാം തിയതിയും പരിശുദ്ധ മാതാവിന്റെ ദര്‍ശനം ലഭിച്ചതാണ് ഫാത്തിമാ ദര്‍ശനം എന്ന് അറിയപ്പെടുന്നത് . കത്തോലിക്കാ സഭ ദ്യോഗികമായി അംഗീകരിച്ചിട്ടുള്ള അപൂര്‍വം മരിയന്‍ ദര്‍ശങ്ങളില്‍ ഒന്നാണ് ഇത്. അവിടെ പ്രത്യക്ഷപ്പെട്ട മാതാവ് Our Lady of Fatima എന്നും Our Lady of the Rosary of Fatima എന്നും അറിയപ്പെടുന്നു. 1917 മെയ്‌ 13 ഞായറാഴ്ചയാണ് 'കൊവേദേ -ഇറിയ' എന്ന മലഞെചരുവില്‍ വെച്ച് ആദ്യത്തെ ദര്‍ശനമുണ്ടാകുന്നത് .പതിവായി ആടിനെ മേയിക്കാന്‍ പോകുന്ന വഴിക്ക് അഭിമുഖമായി നില്‍ക്കുന്ന ഓക്കുമരത്തിനു മുകളില്‍ തിളങ്ങുന്ന പ്രകശത്തിനുള്ളില്‍ ഒരു സ്ത്രീയുടെ രൂപം കുട്ടികള്‍ കണ്ടു -vision was brighter than the sun, shedding rays of light clearer and stronger than a crystal ball filled with the most sparkling water and pierced by the burning rays of the sun. തുടര്‍ന്നുള്ള ആറുമാസങ്ങളിലെയും 13 ആം തിയതി ഇതേ സ്ഥലത്തുവരാനും,ഞാന്‍ ആരെന്നും എന്തുചെയ്യണമെന്നും പിന്നീട് അറിയിക്കുമെന്നും ദര്‍ശനത്തില്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ട സ്ത്രീ അവരെ അറിയിച്ചു. തുടര്‍ന്ന് യുദ്ധം (ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത് ) അവസാനിക്കുവാനും ലോകസമാധാനത്തിനായി ജപമാല ചോല്ലുവാനും നിര്‍ദേശിച്ചുകൊണ്ട് ആദ്യത്തെ ദര്‍ശനം അവസാനിക്കുന്നു .

1917 ജൂണ്‍ 13

എഴുപതോളം ആളുകള്‍ ദര്‍ശനം കാണാന്‍ എത്തിയിരുന്നെങ്കിലും മറ്റാര്‍ക്കും ഒന്നും കാണുവാന്‍ സാധിച്ചില്ല .ജപമാല ചൊല്ലാനും .ഓരോ രഹസ്യങ്ങള്‍ക്ക് ശേഷവും താഴെപ്പറയുന്ന പ്രാര്‍ത്ഥന ചെല്ലാനും മാതാവ് നിര്‍ദ്ദേശിക്കുന്നു . ഇത് ഫാത്തിമ ജപം എന്ന് അറിയപ്പെടുന്നു.

" എന്റെ ഈശോയെ ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ .നരഗാഗ്നിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ .എല്ലാ ആത്മാക്കളെയും വിശിഷ്യ അങ്ങേ സഹായം ഏറ്റവും ആവശ്യമായിരിക്കുന്നവരെയും സ്വര്‍ഗത്തിലേക്കാനയിക്കണമേ"

ഫ്രാന്‍സിസ്കോയും ജെസീന്തയും ചെറുപ്പത്തിലെ മരിക്കുമെന്നും ലൂസി ദീര്‍ഘകാലം ജീവിചിരിക്കുമെന്നും അന്നത്തെ ദര്‍ശനത്തില്‍ അവരോടു വെളിപ്പെടുത്തുന്നു.


1917 ജൂലൈ 13

എല്ലാ ദിവസവും കൊന്ത ചെല്ലുക, യുദ്ധം അവസാനിക്കാനും ലോകസമാധാനത്തിനും പ്രാര്‍ഥികുക തുടങ്ങിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒക്ടോബറില്‍ താനാരെന്നു വെളിപ്പെടുത്തുമെന്നും സകലരും കാണുന്നതിനും വിശ്വസിക്കുന്നതിനും വേണ്ടി അന്ന് ഒരത്ഭുതം പ്രവര്‍ത്തിക്കുമെന്നും അറിയിക്കുന്നു .തുടര്‍ന്ന് ഒരു അത്ഭുതം നടക്കുകയും ഒരു അഗ്നിസമുദ്രത്തിന്റെ തീരത്ത് തങ്ങള്‍ നില്‍ക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു .തീജ്വാലകള്‍ക്കുള്ളില്‍ പിശാചുക്കളെയും നശിച്ച ആത്മാക്കളെയും അവര്‍ കണ്ടു .ഇത് ഫാത്തിമായിലെ ഒന്നാമത്തെ രഹസ്യം എന്ന് അറിയപ്പെടുന്നു.യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്നും ദൈവത്തെ എതിര്‍ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ 11 ആം പീയൂസിന്റെ കാലത്ത് ഇതിലും വലിയ യുദ്ധം പോട്ടിപ്പുറപ്പെടുമെന്നും മുന്നറിയിപ്പ് കൊടുക്കുന്നു .റഷ്യയെ തന്റെ വിമലഹൃടയത്തിനു സമര്‍പ്പിക്കാനും അഞ്ച് ആദ്യ ശനിയാഴ്ചകളില്‍ വി .കുര്‍ബാന സ്വീകരിക്കുവാനും ആവശ്യപ്പെട്ടു. റഷ്യയെ തന്റെ വിമലഹൃടയത്തിനു സമര്‍പ്പിക്കാനുള്ള നിര്‍ദേശം ഫാത്തിമായിലെ രണ്ടാമത്തെ രഹസ്യം എന്ന് അറിയപ്പെടുന്നു. അന്ന് റഷ്യയില്‍ കംമ്യുണിസ്റ്റു ഭരണം ആരംഭിച്ചിരുന്നില്ല .ഇവയെല്ലാം ഒരു രഹസ്യമായി സൂക്ഷിക്കാനും നിര്‍ദേശിക്കുന്നു .

1917 ആഗസ്റ്റ് 13

മാതാവ് പ്രത്യക്ഷപ്പെടും എന്നറിയിച്ചിരുന്ന ദിവസം ഫാത്തിമ ഉള്‍പ്പെടുന്ന ഒവ്രെമിലെ മേയര്‍ കുട്ടികളെ ജയ്‌ലിലടച്ചു .ഒടുവില്‍ ജനങ്ങള്‍ അക്രമാസക്തമാകും എന്ന് ഭയന്ന് പിറ്റേ ദിവസം കുട്ടികളെ ജയിലില്‍ നിന്നും വിട്ടയച്ചു .തുടര്‍ന്ന് 19 ആം തിയതി ഭാവാലിഞ്ഞോസ് എന്നാ സ്ഥലത്ത് വെച്ച് ദര്‍ശനം ഉണ്ടായി .അവിടെ വരുന്നത് തുടരാനും പാപികള്‍ക്കുണ്ടി പ്രാര്‍ഥികാനും വീണ്ടും നിര്‍ദേശിക്കുന്നു.

1917 സെപ്തംബര്‍ 13

ഒരു അത്ഭുതം പ്രവര്‍ത്തിക്കാന്‍ ലൂസി മാതാവിനെ നിര്‍ബന്ധിക്കുന്നു .ഒക്ടോബര്‍ വരെ കാത്തിരിക്കാന്‍ മറുപടി .മുപ്പതിനായിരത്തോളം ആളുകള്‍ അന്ന് അവിടെ വന്നിരുന്നതായി കരുതപ്പെടുന്നു .പലരും ഒരു പ്രകാശഗോളം, കണ്ടതായി സാക്ഷ്യപ്പെടുത്തി .കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്കും മാതാവിനെ കാണാന്‍ സാധിച്ചില്ല .

1917 ഒക്ടോബര്‍ 17

ഇത് അവസാന ദര്‍ശനമാണ്."ഞാന്‍ ജപമാലരാജ്ഞിയാണ്" എന്ന് അവള്‍ വെളിപ്പെടുത്തി .ഒക്ടോബര്‍ മാസമായപ്പോഴേക്കും ഫാത്തിമാ സംഭവങ്ങള്‍ പോര്‍ട്ടുഗല്‍ മുഴുവനെയും ഇളക്കി മറിച്ചു .പത്രങ്ങളും മാസികകളും ഫാത്തിമ ദര്‍ശനത്തിനു വളരെയധികം പ്രാധാന്യം നല്‍കി .ഒക്ടോബറില്‍ വലിയൊരു അത്ഭുതം നടക്കും എന്ന വാര്‍ത്ത കേട്ട് റിപ്പോര്‍ട്ടര്‍മാരും ഫോട്ടോ ഗ്രാഫര്‍മാരും ഓടിക്കൂടി .അങ്ങനെ എഴുപതിനായിരത്തോളം ആളുകള്‍ ഫാത്തിമായില്‍ ഒരുമിച്ചുകൂടി .12 ആം തിയതി രാത്രി മുഴുവനും 13 ആം തിയതി പ്രഭാതത്തിലും കനത്ത മഴയായിരുന്നു .13 ആം തിയതി പതിവുപോലെ കുട്ടികള്‍ക്ക് മാത്രം മാതാവിന്റെ ദര്‍ശനമുണ്ടായി .ഒരു ചാപ്പല്‍ പണിയാന്‍ നിര്‍ദേശിക്കുന്നു.അവസാനം മുന്‍പ് അറിയിച്ചിരുന്ന അത്ഭുതം അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും കാണപ്പെട്ടു .സംഭവസ്ഥലത്തിനും കിലോമീറ്ററുകള്‍ക്കപ്പുറം നിന്നിരുന്നവരും ഈ അത്ഭുതം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

അത്ഭുതം (click here for WIKI details..)


ദിവ്യകന്യക തന്റെ കൈകള്‍ വിടര്‍ത്തുകയും അതില്‍ നിന്നും പ്രകാശകിരണങ്ങള്‍ സൂര്യന് നേരെ പ്രവഹിക്കുകയും ഉണ്ടായി .ക്രമേണ സൂര്യന്‍ മങ്ങി ഒരു വെള്ളിത്തളിക പോലെ ആയി .കണ്ണുകള്‍ മറയ്ക്കാതെ ആര്‍ക്കും നേരിട്ട് സൂര്യനെ നോക്കാന്‍ കഴിയുമായിരുന്നു .വിവിധ കളറുകളിലുള്ള പ്രകാശം സൂര്യനില്‍നിന്നും പ്രവഹിക്കാനാരംഭിച്ചു .തുടര്‍ന്ന് സൂര്യന്‍ കറങ്ങാന്‍ തുടങ്ങി .ഭീമാകാരമായ ഒരു അഗ്നിചക്രം പോലെ അത് കാണപ്പെട്ടു അതിനു ശേഷം അത് ചലിക്കാന്‍ തുടങ്ങി.സൂര്യന്‍ നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെട്ടു .സൂര്യന്‍ അതിന്റെ ഭ്രമണപഥത്തില്‍ നിന്നും വിട്ടുപോയതുപോലെയാണ് അപ്പോള്‍ എല്ലാവര്ക്കും തോന്നിയത് .ഭൂമിയെ ഇടിച്ചു തകര്‍ക്കാന്‍ പോകുന്നതുപോലെ അത് പെട്ടന്ന് ഭൂമിയുടെ നേരെ പാഞ്ഞുവന്നു .ലോകം അവസാനിക്കാന്‍ പോകുന്നു എന്നാണു എല്ലാവരും കരുതിയത്‌. അല്പസമയത്തിനകം എല്ലാം പൂര്‍വ്വസ്ഥിതിയിലായി .എല്ലാം ശാന്തമായി .

Columnist Avelino de Almeida of O Século (Portugal's most influential newspaper, which was pro-government in policy and avowedly anti-clerical), reported the following: "Before the astonished eyes of the crowd, whose aspect was biblical as they stood bare-headed, eagerly searching the sky, the sun trembled, made sudden incredible movements outside all cosmic laws - the sun 'danced' according to the typical expression of the people."

Eye specialist Dr. Domingos Pinto Coelho, writing for the newspaper Ordem reported "The sun, at one moment surrounded with scarlet flame, at another aureoled in yellow and deep purple, seemed to be in an exceeding fast and whirling movement, at times appearing to be loosened from the sky and to be approaching the earth, strongly radiating heat".

The special reporter for the 17 October 1917 edition of the Lisbon daily, O Dia, reported the following, "...the silver sun, enveloped in the same gauzy purple light was seen to whirl and turn in the circle of broken clouds...The light turned a beautiful blue, as if it had come through the stained-glass windows of a cathedral, and spread itself over the people who knelt with outstretched hands...people wept and prayed with uncovered heads, in the presence of a miracle they had awaited. The seconds seemed like hours, so vivid were they."

ഇതോടെ ഫാത്തിമായിലെ ദര്‍ശനങ്ങള്‍ അവസാനിക്കുന്നു ..

ദര്‍ശങ്ങള്‍ക്ക് ശേഷം

ഫ്രാന്‍സിസ്ക്കോയും ജസീന്തായും യഥാക്രമം 1919 ലും 1920 ലും പകര്‍ച്ചവ്യാതിമൂലം അന്തരിച്ചു.13 May 2000 നു മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി . ലൂസി sisters of saint Dorothe എന്നാ സന്യാസിനി സഭയില്‍ ചേര്‍ന്നു .തുടര്‍ന്ന് 1947 ല്‍ പോര്‍ച്ചുഗലില്‍ തന്നെയുള്ള കൊയിബ്രയിലെ Discalced Carmelite സഭയില്‍ അംഗമായി . ലൂസിക്ക് തുടര്‍ന്നും ദര്‍ശനങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു .ദര്‍ശനത്തില്‍ പറഞ്ഞിരുന്നതിന്‍ പ്രകാരം അതികം താമസിയാതെ തന്നെ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു .എന്നാല്‍ ലോകം മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിഞ്ഞില്ലെന്കില്‍ ആദ്യത്തേതിനേക്കാള്‍ ഭയാനകമായ ഒരു യുദ്ധം വീണ്ടും ഉണ്ടാകുമെന്നും,യുദ്ധം ,ക്ഷാമം,പീഡനം ഇവയിലൂടെയുള്ള സഭയുടെയും ലോകത്തിന്റെയും ശുദ്ധീകരനത്ത്തിനു മുന്നോടിയായി ദൈവം ഒരു അടയാളം നല്‍കുമെന്നും മാതാവ് 1917 ജൂലൈ 13 ന് വെളിപ്പെടുത്തിയിരുന്നു . പറഞ്ഞിരുന്നതിന്‍ പ്രകാരം 1938 ജനുവരി 25-26 തിയതികളില്‍ യൂറോപ്പിലും അമേരിക്കയിലും രാത്രിയില്‍ അസാധാരണമായ ഒരു വെളിച്ചം കാണപ്പെട്ടു .അത്യപൂര്‍വ്വമായ ഈ പ്രകാശത്തെ ശാസ്ത്രഞ്ന്‍മാര്‍ 'ഓറോറ ബോറിയാലിസ്‌' എന്ന പേരിലാണ് വിളിക്കുന്നത് .1709 നു ശേഷം ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂഭാഗങ്ങളില്‍ അനുഭവപ്പെട്ട ഒന്നായിരുന്നു അത്. ദര്‍ശനത്തില്‍ മാതാവ് പ്രവചിച്ച അടയാളം ഇതായിരുന്നു എന്ന് തുടര്‍ന്ന് ലൂസി തന്റെ രൂപത മെത്രാന് എഴുതി . 1939 സെപ്റ്റംബര്‍ 1 നു ഹിറ്റ്ലര്‍ പോളണ്ട് ആക്രമിച്ചതോടുകൂടി രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു.

1929 ജൂണ്‍ 13 ന് ലൂസിക്ക് മാതാവിന്റെ മറ്റൊരു ദര്‍ശനമുണ്ടായി .റഷ്യയെ തന്റെ വിമല ഹൃദയത്തിനു പ്രതിഷ്ടികാനുള്ള സമയമായി എന്ന് നിര്‍ദേശിക്കുന്നു("But in the end, My Immaculate Heart will triumph. The Holy Father (and the remaining bishops) will consecrate Russia to Me. Russia will be converted and a period of peace will be given to mankind") .ഇതേ തുടര്‍ന്ന് ലൂസി തന്റെ ആത്മീയ പിതാവായ ഫാ:ജോസ്‌ ബര്‍ണാര്‍ഡോ കാല്വിസിനെ ഈ സന്ദേശം അറിയിച്ചു .അദ്ദേഹം അത് ലീറായിലെ മെത്രാന് കൈമാറി .പക്ഷെ 11 ആം പീയൂസ്‌ മാര്‍പാപ്പയ്ക്ക് കിട്ടിയതായി യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല .പിന്നീട് സന്ദേശം റോമിലെത്തിയെങ്കിലും റഷ്യയെ മാതാവിന് പ്രതിഷ്ടിച്ചില്ല .സോവ്യറ്റ് യൂണിയനിലാകട്ടെ കമ്യൂണിസം അതിന്റെ എല്ലാ ഭീകരതകളോടും കൂടി താന്ധവമാടുകയും ചെയ്തു .


1984 ല്‍ ജോണ് പോള്‍ രണ്ടാമന്റെ അടുത്ത സുഹൃത്തും മോസ്ക്കൊയുടെ സ്ഥാനിക മെത്രാനുമായ ബിഷപ്‌ പോള്‍ എം ഞിലിക്ക റഷ്യയിലെത്തി .ക്രെംലിനിലെ വിശുദ്ധ മിഖായേലിന്റെ ദേവാലയത്തില്‍ വച്ച് മാര്‍ച്ച് 15 ആം തിയതി റഷ്യയെ മറിയത്തിന്റെ വിമല ഹൃദയത്തിനായി പ്രതിഷ്ടിച്ചു .1984 മാര്‍ച്ച് 15 ന് പരിശുദ്ധ പിതാവ് സഭയിലെ ഭൂരിപക്ഷം മേത്രാന്മാരുമായി ചേര്‍ന്ന് മാതാവിന്റെ വിമലഹൃദയത്തിനു റഷ്യയെ കാഴ്ചവച്ചു .1989 ല്‍ കമ്യുണിസ്റ്റു സാമ്രാജ്യത്തിന്റെ തകര്‍ച്ച ആരംഭിചു. ആ വര്‍ഷം ഡിസംബര്‍ ഒന്നിന് സോവ്യറ്റ് പ്രസിഡന്‍റ് വത്തിക്കാനിലെത്തി പോപ്‌ ജോണ്‍ പോള്‍ രണ്ടാമനെ സന്ദര്‍ശിച്ചു .

ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം (Three Secrets of Fatima)

നരകത്തിന്റെ ദര്‍ശനം ,റഷ്യയെ വിമലഹൃദയത്തിനു സമര്‍പ്പിക്കുക തുടങ്ങിയ രഹസ്യങ്ങള്‍ അതാത് കാലത്ത് തന്നെ വെളിപ്പെടുത്തി എങ്കിലും മൂന്നാമത്തെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദേശമാണ് ലൂസിക്ക് ലഭിച്ചത് .


The first secret was a vision of Hell, which Lúcia describes in her Third Memoir, as follows:

"Our Lady showed us a great sea of fire which seemed to be under the earth. Plunged in this fire were demons and souls in human form, like transparent burning embers, all blackened or burnished bronze, floating about in the conflagration, now raised into the air by the flames that issued from within themselves together with great clouds of smoke, now falling back on every side like sparks in a huge fire, without weight or equilibrium, and amid shrieks and groans of pain and despair, which horrified us and made us tremble with fear. The demons could be distinguished by their terrifying and repulsive likeness to frightful and unknown animals, all black and transparent. This vision lasted but an instant. How can we ever be grateful enough to our kind heavenly Mother, who had already prepared us by promising, in the first Apparition, to take us to heaven. Otherwise, I think we would have died of fear and terror."

The second secret included Mary's instructions on how to save souls from Hell and convert the world to the Roman Catholic faith, also revealed by Lúcia in her Third Memoir:

"You have seen hell where the souls of poor sinners go. To save them, God wishes to establish in the world devotion to my Immaculate Heart. If what I say to you is done, many souls will be saved and there will be peace. The war is going to end: but if people do not cease offending God, a worse one will break out during the Pontificate of Pius XI. When you see a night illuminated by an unknown light, know that this is the great sign given you by God that he is about to punish the world for its crimes, by means of war, famine, and persecutions of the Church and of the Holy Father. To prevent this, I shall come to ask for the consecration of Russia to my Immaculate Heart, and the Communion of reparation on the First Saturdays. If my requests are heeded, Russia will be converted, and there will be peace; if not, she will spread her errors throughout the world, causing wars and persecutions of the Church. The good will be martyred; the Holy Father will have much to suffer; various nations will be annihilated. In the end, my Immaculate Heart will triumph. The Holy Father will consecrate Russia to me, and she shall be converted, and a period of peace will be granted to the world."


1957 ല്‍ പരിശുദ്ധ സിംഹാസനം മൂന്നാം രഹസ്യം എഴുതിയ കടലാസ് ആവശ്യപ്പെട്ടു .അതുവരെയും ആ സന്ദേശം സീല്‍ ചെയ്ത കവറില്‍ ലിയറായിലെ മേത്രാസന അരമനയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു .സഹായ മെത്രാനായിരുന്ന ബിഷപ്‌ സെന്റൊയ്ക്ക് ഈ രേഖ ലിയറായില്‍ നിന്നും എത്തിച്ചുകൊടുത്തു. സീല്‍ ചെയ്ത കവര്‍ 1957 ഏപ്രില്‍ ആറിന് റോമിലെത്തി . അത് "പരിശുദ്ധ സിംഹാസനത്തിനുള്ള രഹസ്യം " എന്നെഴുതിയ കുറിപ്പോടെ ഒരു ചെറിയ പെട്ടിയില്‍ മാര്‍പാപ്പയുടെ ഓഫീസില്‍ സൂക്ഷിക്കപ്പെട്ടു . എന്നാല്‍ 12 ആം പീയൂസ് മാര്‍പാപ്പ ആ സന്ദേശം വായിച്ചില്ല എന്നാണു കരുതുന്നത്. കാരണം 1959 ല്‍ 23 ആം യോഹന്നാന്‍ മാര്‍പാപ്പ ആ സന്ദേശം വായിക്കാനായി എടുത്തപ്പോഴും അതിന്റെ കവര്‍ മുദ്ര പൊട്ടിക്കാത്ത നിലയിലായിരുന്നു. പരിശുദ്ധ പിതാവും തിരുസിംഹാസനത്തിന്റെ പ്രിഫെക്റ്റ്‌ ആയിരുന്ന കര്‍ദ്ദിനാള്‍ ഒറ്റൊവിയാനിയും സന്ദേശം വായിച്ചെങ്കിലും അതിന്റെ ഉള്ളടക്കം പുറത്ത് വിട്ടില്ല .1960 ഫെബ്രുവരി എട്ടിന് ഒരു പോര്‍ട്ടുഗീസ്‌ വാര്‍ത്താ ഏജന്‍സി വഴി പുറത്ത് വന്ന വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വായിക്കാന്‍ കഴിഞ്ഞത്. ഫാത്തിമായിലെ ദര്‍ശനങ്ങള്‍ സഭ അഗീകരിക്കുന്നുവെങ്കിലും മൂന്നു ഇടയബാലികമാരുടെ വാക്കുകളുടെ ആധികാരികയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ലെന്നുമാണ് .ജോണ്‍ 23 ആമനും ജോണ്‍ പോള്‍ രണ്ടാമനും ഈ രഹസ്യം പുറത്തു വിട്ടില്ല .1984 ആഗസ്റ്റില്‍ കാര്‍ഡിനല്‍ റാറ്റ്സിങ്ങര്‍ പറഞ്ഞു "ക്രൈസ്തവ ജീവിതത്തെയും വിശ്വാസത്തെയും ഭീഷണിപ്പെടുത്തുന്ന അപകടങ്ങളെക്കുറിച്ചാണ് ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം "


Third Secret

The third secret, a vision of the death of the Pope and other religious figures, was transcribed by the Bishop of Leiria and reads:

"After the two parts which I have already explained, at the left of Our Lady and a little above, we saw an Angel with a flaming sword in his left hand; flashing, it gave out flames that looked as though they would set the world on fire; but they died out in contact with the splendour that Our Lady radiated towards him from her right hand: pointing to the earth with his right hand, the Angel cried out in a loud voice: ‘Penance, Penance, Penance!' And we saw in an immense light that is God: ‘something similar to how people appear in a mirror when they pass in front of it' a Bishop dressed in White ‘we had the impression that it was the Holy Father'. Other Bishops, Priests, Religious men and women going up a steep mountain, at the top of which there was a big Cross of rough-hewn trunks as of a cork-tree with the bark; before reaching there the Holy Father passed through a big city half in ruins and half trembling with halting step, afflicted with pain and sorrow, he prayed for the souls of the corpses he met on his way; having reached the top of the mountain, on his knees at the foot of the big Cross he was killed by a group of soldiers who fired bullets and arrows at him, and in the same way there died one after another the other Bishops, Priests, Religious men and women, and various lay people of different ranks and positions. Beneath the two arms of the Cross there were two Angels each with a crystal aspersorium in his hand, in which they gathered up the blood of the Martyrs and with it sprinkled the souls that were making their way to God."

2005 ഫെബ്രുവരി 13 നു തന്‍റെ 97 മത്തെ വയസില്‍ ലൂസി അന്തരിച്ചു .

Related URLs..

THE MESSAGE
OF FATIMA -CONGREGATION FOR THE DOCTRINE OF THE FAITH

Our Lady of Fatima
Official Vatican Statement releasing the Third Secret of Fátima"


Images..

1. Statue of 'our Lady of Fatima'
2. Lúcia Santos and her cousins, siblings Francisco Marto and Jacinta
3. Page from Ilustração Portuguesa, 29 October 1917, showing the crowd looking at the miracle of the sun during the Fátima apparitions attributed to the Virgin Mary.
4. Lúcia with Pope John Paul II
5. Pope Benedict XVIth visites to 'Sanctuary of Our Lady of Fátima' On 12 and 13 May 2010

Thursday, February 17, 2011

ബൈബിളിലെ പ്രപഞ്ചസൃഷ്ടി

ബ്ലോഗര്‍ സി.കെ. ബാബുവിന്റെ "ഇതാണു് സാക്ഷാൽ പ്രപഞ്ചസൃഷ്ടി" എന്നാ ലേഖനം ആണ് ഇങ്ങനെയൊരു പോസ്റ്റ്‌ ഇടുന്നതിനുള്ള പ്രചോദനം

ലോകസൃഷ്ടിയെയും മനുഷ്യ സൃഷ്ടിയെയും സംബന്ധിച്ച ഒന്നല്ല ,രണ്ടു സങ്കല്പ്പകഥകള്‍ അഥവാ വിവരണങ്ങല്‍ ആണ് ഉല്പത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍ ഉള്ളത് , ഒന്നാമത്തെ വിവരണം ഉല്‍പ്പത്തി 1:1 മുതല്‍ 2:4 വരെയുള്ള വാക്യങ്ങളിലും , രണ്ടാമത്തേത് 2:5 മുതല്‍ 2:25 വരെയുള്ള വാക്യങ്ങളിലും വായിക്കാന്‍ കഴിയും .ഒന്നാമത്തെ വിവരണം ക്രിസ്തു വര്‍ഷത്തിനു മുന്പ്‌ ഏതാണ്ട് ആറാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടക്ക് രൂപം കൊണ്ട ഒരു പുരോഹിത വിവരണമാണ് (P account of creation). രണ്ടാമത്തേതിനെ ആശ്രയിച്ചുള്ള ഒരു വിവരണമാണിതെങ്കിലും സ്വതന്ത്രവും വ്യത്യസ്തവുമായ ചില ചിന്താ രീതികളും ഇവിടെ കാണുവാന്‍ കഴിയും .രണ്ടാമത്തേതാണ് കൂടുതല്‍ പഴക്കമുള്ള സൃഷ്ടിവിവരണം .'യാഹ്വിസ്റ്റു' പാരബര്യത്തില്‍ നിന്നുള്ള ഒരു സൃഷ്ടിവിവരണമെന്നാണ് ബൈബിള്‍ പണ്ഡിതനമാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്
(J account of creation). ആദിമാതാപിതാക്കളുടെ പതനത്തെ വിവരിക്കുന്ന മൂന്നാമാദ്ധ്യായവും ഈ പാരബര്യത്തില്‍ തന്നെ ഉള്‍പ്പെടും .ക്രിസ്തുവര്‍ഷത്തിനു മുന്‍പ് പത്താം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയ്ക്കാണ് ഇത് രൂപം കൊണ്ടതെന്ന് പറയാം .കൂടുതല്‍ കാവ്യാത്മകവും ഇതിഹാസംശങ്ങള്‍ നിറഞ്ഞതുമാണ് ഈ വിവരണം .ദൈവം പൂഴിമണ്ണില്‍ നിന്ന് ആദി മനുഷ്യന്റെ രൂപമുണ്ടാക്കി അതിന്റെ നാസാരന്ദ്രങ്ങളിലേക്ക് ജീവന്റെ ശ്വാസം നിശ്വസിച്ച് അതിനു ജീവന്‍ നല്‍കുന്നതും ,ആദിമനുഷ്യന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ സൃഷ്ട്ടിക്കുന്നതും , ഭൌമിക പറുദീസ്സായില്‍ വച്ച് പമ്പ് ഹവ്വായോടു സംസാരിക്കുന്നതുമെല്ലാം ഇങ്ങനെയുള്ള ഇതിഹാസാശംങ്ങളാണ് . അതുപോലെ തന്നെ ഭൌമിക പറുദീസായും അതില്‍ നില്‍ക്കുന്ന നന്മതിന്മകളുടെ തിരിച്ചറിവിന്‍റെ വൃക്ഷവുമെല്ലാം ഭാവനാസൃഷ്ടങ്ങളാണ് .


ബൈബിളില്‍ മേല്പറഞ്ഞവ കൂടാതെ വേറെയും സൃഷ്ടിവിവരണങ്ങളുണ്ട് .സങ്കിര്‍ത്തനം 74:12-17;സുഭാഷിതങ്ങള്‍ 8:22-31 ; ജോബ്‌ 38:4-11 തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ് .ലോകോല്‍പത്തിയെ മറ്റൊരു വിധത്തിലാണ് ഈ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ വീക്ഷിക്കുന്നത്. ലോകത്തിന്റെയും മനുഷ്യന്റെയും സൃഷ്ട്ടിയെയും പാപത്തിലെക്കുള്ള മനുഷ്യന്റെ പതനത്തെയും പറ്റിയുള്ള ശാസ്ത്രീയവും ചരിത്രപരവുമായ ഒരു പാഠമല്ല ബൈബിളിലെ ആദ്യത്തെ അദ്ധ്യായങ്ങള്‍ . എന്താണ് ഈ പ്രപഞ്ചത്തിന്റെയും അതിലെ വസ്തുക്കളുടെയും വിശിഷ്യ മനുഷ്യന്റെയും ആദികാരണം ?എന്താണ് അവയുടെ അന്തിമ ലക്‌ഷ്യം ?എങ്ങനെയാണ് മനുഷ്യന്‍ തന്റെ അന്തിമലക്ഷയത്തിലെത്തി ചേരേണ്ടത് ? നന്മയും സൌഭാഗ്യവും ആഗ്രഹിക്കുന്ന മനുഷ്യന് തിന്മയും വേദനകളും ദുരിതങ്ങളും അവസാനം മരണവും അനുഭവപ്പെടുന്നതെന്തുകൊണ്ട് ? എവിടെനിന്നാണ് തിന്മ ലോകത്തിലേക്ക് വന്നത് ? ഇങ്ങനെ ഈ പ്രപഞ്ചത്തെയും മനുഷ്യനെയും മനുഷ്യന്റെ ജീവിതാനുഭവങ്ങളെയും പറ്റി പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ മനുഷ്യരും ചോദിക്കുന്ന മൌലികമായ ചില ചോദ്യങ്ങള്‍ക്ക് 'യാഹ്വേയിലുള്ള വിശ്വാസത്തിന്റെ' വെളിച്ചത്തില്‍ ഉത്തരം നല്‍കുവാനുള്ള ഒരു പരിശ്രമമാണ് ഉല്പത്തിയുടെ പുസ്തകത്തില്‍ ആദ്യത്തെ അദ്ധ്യായത്തില്‍ കാണുക.


ദൈവത്തിന്റെ ചരിത്രപരമായ വെളിപാട് സ്വീകരിച്ച ഇസ്രായേല്‍ ജനത്തിലെ ഒരംഗമായിരുന്നു ഉല്പത്തിയുടെ ഗ്രന്ഥകാരന്‍(ഗ്രന്ഥകാരന്മാര്‍) എന്ന് കരുതാം. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായെല്‍ക്കാരെ മോചിപ്പിച്ച് കാനാന്‍ ദേശത്തേക്ക് അവരെ നയിക്കുകയും വഴിമദ്ധ്യെ സീനായ്‌ മലയില്‍ വച്ചു അവരുമായി ഉടബടിയിലേര്‍പ്പെടുകയും ചെയ്യുന്ന ചരിത്ര സംഭവങ്ങള്‍ വഴിയുമാണ് ദൈവം ഇസ്രായേല്‍ ജനത്തിനു സ്വയം വെളിപ്പെടുത്തിയത് .ഈ ചരിത്രസംഭവങ്ങളിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവം തങ്ങളുടെ ശക്തനായ രക്ഷകനാണെന്ന ബോദ്ധ്യം ഇസ്രായെല്‍ക്കാരില്‍ ശക്തമായി വേരൂന്നി . കാലക്രമത്തില്‍ ഈ ബോധ്യം മറ്റൊരു ബോദ്ധ്യത്തിനും വിശ്വാസത്തിനും വഴിതെളിച്ചു.ചരിത്രസംഭവങ്ങളില്‍ ഇടപെട്ട് അവയെ തങ്ങളുടെ രക്ഷക്കുതകത്തക്കവിധം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ കഴിവുള്ള ദൈവം ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവവും സൃഷ്ട്ടാവുമായിരിക്കണമെന്ന്.

അവരുടെ ഈ വിശ്വാസം അന്നത്തെ ജനങ്ങളുടെ പ്രപഞ്ച വീക്ഷണത്തില്‍ നിന്നുകൊണ്ട് ,അന്ന് അവര്‍ ഉപയോഗിചിരുന്നതുപോലുള്ള ചില സങ്കല്പ്പകഥകളുടെ സഹായത്തോടെ ,അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ,വി .ഗ്രന്ഥകാരന്‍ വിവരിക്കുന്നതാണ് ഉല്പത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ അധ്യായങ്ങളില്‍ വായിക്കുന്നത് .ഇവയൊന്നും അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട ദൃക്സാക്ഷിവിവരണങ്ങളോ ചരിത്രപരമോ ശാസ്ത്രീയമോ ആയ പ്രമാണരേഖകളോ അല്ല .മറ്റു ജനതകളുടെ സങ്കല്പ കഥകളും കടംഎടുത്ത വിവരങ്ങളും ഇതില്‍ ഉണ്ട് .പ്രപഞ്ച സൃഷ്ടിയെപ്പറ്റിയും മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റിയുമുള്ള സങ്കല്പ്പകഥകളും ഇതിഹാസങ്ങളും സുമേറിയക്കാര്‍ , ബാബിലോണിയക്കാര്‍ ,ഈജിപ്തുകാര്‍ തുടങ്ങിയ പുരാതനജനതകളുടെ പുരാണങ്ങളിലും നമ്മുക്ക് കാണാന്‍ കഴിയും . ഇവയില്‍ ചിലത് ബൈബിളില്‍ കാണുന്ന വിവരങ്ങളോട് വളരെ സാമ്യമുള്ളവയുമാണ് .ഉദാഹരണമായി, പുരുഷന്റെ വാരിയെല്ലില്‍നിന്നു സ്ത്രീയെ സൃഷ്ടിച്ചതായുള്ള വിവരണത്തിന് ആധാരം ഒരു സുമേറിയന്‍ സങ്കല്പകഥയാണ്.


ഉല്പത്തിയുടെ ഒന്നാമദ്ധ്യായത്തിലെ സൃഷ്ടിവിവരണത്തിനു മറ്റൊരുദ്ധെശ്യവുമുണ്ടായിരുന്നു . ആന്ന് ഇസ്രായെല്‍ക്കാരുടെ പാവനമായ ഒരു പതിവായിരുന്നു സാബത്താചരണം .പുരോഹിതനായ ഗ്രന്ഥകാരന്‍ തന്റെ സൃഷ്ടി വിവരണത്തില്‍ സാബത്താചരണത്തിനുള്ള 'ദൈവശാസ്ത്രപരമായ ' ഒരു നീതീകരണം കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് , ദൈവം ആറ് ദിവസം കൊണ്ട് ലോകത്തെയും അതിലുള്ള സകല വസ്തുക്കളെയും അവസാനം മനുഷ്യനെയും സൃഷ്ടിച്ചു, ഏഴാം ദിവസം സൃഷ്ടികര്‍മ്മത്തില്‍ നിന്നെല്ലാം വിരമിച്ചു ദൈവം സാബത്തായി ആചരിച്ചു .സാബത്ത് ദിവസം പരിശുദ്ധമായി ആചരിക്കാന്‍ ഇസ്രായെല്‍ക്കാര്‍ക്ക് അങ്ങനെ മറ്റൊരു പ്രചോദനവും കൂടി നല്‍കുകയാണ് വി.ഗ്രന്ഥകാരന്‍ .അല്ലാതെ സൃഷ്ടിയുടെ കാലയളവിനെപ്പറ്റി ചരിത്രപരമായ ഒരു റിപ്പോര്‍ട്ട് നല്‍കുകയല്ല.


പാപം എങ്ങനെ ലോകത്തില്‍ രംഗപ്രവേശം ചെയ്തു എന്ന ചോദ്യം ഉല്പത്തി പുസ്തകത്തിന്റെ കര്‍ത്താവിനെയും അലട്ടിയിരുന്നു .ഈ ചോദ്യത്തിന് വിശ്വാസത്തില്‍ അദ്ദേഹം നല്‍കുന്ന ഇതിഹാസരൂപത്തിലുള്ള ഉത്തരമാണ് ഭൌമിക പറുദീസയില്‍ വച്ചുണ്ടായ പാപത്തിന്റെ പ്രലോഭനവും ആദിമാതാപിതാക്കളുടെ പതനവും .ഉല്പത്തിയുടെ പുസ്തകം രചിക്കപ്പെടുന്ന കാലത്ത് പാമ്പുമായി ബന്ധപ്പെട്ട ആരാധനാനുഷ്ടാനങ്ങള്‍ കാനാന്‍ ദേശക്കാരുടെ ഇടയില്‍ പതിവായിരുന്നു .പല പൌരാണിക ജനതകളും ലൌകിക പ്രകൃതിയും ജീവനുമായി ബന്ധപ്പെട്ട ഒരു ദേവനായിട്ടാണ് പാമ്പിനെ കരുതിയിരുന്നത്. ഇതാണ് പാമ്പിനെ പ്രലോഭകനായി ചിത്രീകരിക്കാന്‍ കാരണം.

രൂപകഥകളുടെയും(allegory) അന്യോപദേശ കഥകളുടെയും(parable) ചില അംശങ്ങള്‍ ഈ സങ്കല്പകഥകളില്‍ കാണുവാന്‍ കഴിയും.എന്നാല്‍,രൂപകഥയായോ അന്യാപദേശകഥയായോ ഈ സങ്കല്പകഥകളെ വിശേഷിപ്പിക്കാന്‍ കഴിയില്ല . അവയിലൂടെ രക്ഷാകരങ്ങളായ ചില നിത്യസത്യങ്ങള്‍ വി .ഗ്രന്ഥകാരന്‍ നമുക്ക് നല്‍കുന്നു .അവയ്ക്കാന് ഇവിടെ പ്രാധാന്യം .അല്ലാതെ ഈ സങ്കല്പകഥകളില്‍ എത്ര മാത്രം ചരിത്രസത്യം അടങ്ങിയിക്കുവെന്ന പ്രശ്നത്തിനല്ല. ഉല്പത്തിയില്‍ പറയുന്ന ശിക്ഷ മനുഷ്യന് ഇന്ന് സാധാരണമായി അനുഭവപ്പെടുന്ന വ്യഥകളും ദുരിതങ്ങലുമാണ് . അവ പാപത്തിനുള്ള ശിക്ഷയായിരിക്കണമെന്ന വി.ഗ്രന്ഥകാരന്റെ വിശ്വാസത്തിലുള്ള ബോധ്യമാണ് ആദത്തിനും ഹവ്വായ്ക്കും ലഭിച്ച ശിക്ഷയായി അവയെ കണക്കാക്കുവാന്‍ ഇതിഹാസകര്ത്താവിനെ പ്രേരിപ്പിച്ചത് .പാമ്പിനു ലഭിച്ച ശിക്ഷയാകട്ടെ പാമ്പു പൊടിതിന്നുന്ന ഒരു ജീവിയാണെന്ന് അന്നും ഇന്നും
ചില മനുഷ്യര്‍ക്കുള്ള തെറ്റായ സങ്കല്‍പ്പത്തില്‍ നിന്ന് ഉരിത്തിരിഞ്ഞതാണ് .


വി.ഗ്രന്ഥത്തില്‍ വിവരിക്കുന്ന ജലപ്രളയം ,സോദോം ഗൊമോറയുടെ ശിക്ഷ, ലോത്തിന്റെ ഭാര്യയുടെ ഉപ്പുതൂണായുള്ള മാറ്റം ഇവയൊക്കെ അക്ഷരാര്‍ത്ഥത്തിലുള്ള ചരിത്ര സംഭവങ്ങളല്ല , ചില രക്ഷാകര സന്ദേശങ്ങള്‍ നല്‍കുന്ന ദൃഷ്ടാന്തകഥകളും സങ്കല്പ്പകഥകലുമാണ് . ഇത് തന്നെയാണ് കത്തോലിക്കരും അകത്തോലിക്കരുമായ ആധുനിക ബൈബിള്‍ പന്ധിതന്മാര്‍ എല്ലാവരും തന്നെ പഠിപ്പിക്കുന്നത്‌ .ഇതൊന്നും അറിയാതെ ഇത്തരം വിവരങ്ങളെ യുക്തിയുടെ തലത്തില്‍ ഖന്ധിക്കാന്‍ നടക്കുന്നത് യുക്തിസഹമല്ല.


ആറ് ദിവസം കൊണ്ട് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു എന്നത് നാം അപ്പാടെ വിശ്വസിക്കണം .ആദ്യം ദൈവം പ്രകാശം സൃഷ്ടിച്ചു , പിന്നീടാണ് അവിടുന്ന് സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത്. ഭൂമി പരന്നതാണ് . സൂര്യനും നക്ഷത്രങ്ങളും ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുകയാണ് ,ഹവ്വയെ ദൈവം സൃഷ്ടിച്ചത് ആദത്തിന്റെ വാരിയെല്ലുകൊണ്ടാണ് , ഭൌമിക പറുദീസയില്‍ വച്ച് ഒരു പാമ്പ് യഥാര്‍ത്ഥത്തില്‍ ഹവ്വായോടു സംസാരിച്ചു. ജലപ്രളയത്തിനു മുന്‍പ് നോഹ ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളില്‍ നിന്നും ഓരോ ജോടിയെ പെട്ടകത്തിനുള്ളില്‍ കൊണ്ടുവന്നു സംരക്ഷിച്ചു എന്നതെല്ലാം സഭയുടെ ഔദ്യോഗിക പഠനമാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നെങ്കില്‍ , അവിടെ പ്രതിക്ഷേധിക്കാതിരിക്കാന്‍ തരമില്ല . ബൈബിളിനെയും സഭയെയും അവളുടെ വിശ്വാസത്തെയും പരിഹാസ്യമാക്കുകയാണ് അയാള്‍ ചെയ്യുക .


ബൈബിള്‍ വിവിജ്ഞാനിയം ഇന്ന് വളരെ പുരോഗമിച്ചിരിക്കുന്ന ഒരു ദൈവശാസ്ത്രശാഖയാണ് .ബൈബിള്‍ ദൈവവചനമാണെനും മനുഷ്യകുലത്തിന് ലഭിച്ചിരിക്കുന്ന അമൂല്യസബത്താണെന്നും ബോദ്ധ്യമായിട്ടുള്ള ആയിരക്കണക്കിന് വിദഗ്ദ്ധരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ദൈവവചനം മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും അത് ജീവിക്കുന്നതിനുമുള്ള താല്പര്യത്തോടെ ബൈബിള്‍ പഠനമെന്ന തപസ്യയിലെര്‍പ്പെട്ടിരിക്കുന്നത് .ഭൌതികശാസ്ത്രങ്ങലുമായി സംവാദത്തിലേര്‍പ്പെട്ടുകൊണ്ടാണ് ബൈബിള്‍ പഠനം ഇന്ന് മുന്നേറുന്നത് .ശാസ്ത്രങ്ങളുടെ പുരോഗതിയെപ്പറ്റിയൊന്നും ഒരു ചുക്കും അറിഞ്ഞുകൂടാത്ത കൂപമണ്ടുകങ്ങളല്ല ഇന്നത്തെ ബൈബിള്‍ പന്ധിത്ന്മാര്‍. ദൈവവചനം വ്യാഖ്യാനിക്കാന്‍ 'വിധിക്കപ്പെട്ടവരാണ് ' തങ്ങളെന്ന fatalistic ചിന്തയല്ല അവരെ നയിക്കുന്നത് ,മറിച്ചു ദൈവവചനം ശ്രവിക്കുന്നതിനും മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും സര്‍വ്വോപരി അത് ജീവിക്കുന്നതിനും വിളിക്കപ്പെട്ടവരും അനുഗ്രഹിക്കപ്പെട്ടവരുമാണ് തങ്ങളെന്ന ബോദ്ധ്യവും കൃതജ്ഞതയുമാണ് അവരെ ഈ തപസ്യക്ക് പ്രേരിപ്പിക്കുന്നത് .



For more reference...

1.ചുരുളഴിയുബോള്‍ പ്രകാശം പരക്കുന്നു -ഡോ:സിപ്രിയാന്‍ ഇല്ലിക്കമുറി OFM.Cap
2.Oriental Institute of Religious Studies.India Publication No.20.St Thomas Apostolic Seminary,Vadavathoor
3.cfr.J.Neuner and J.Dupuis(ed).The christian Faith in the Doctrinal Document of the catholic Faith.TPI Bangalore 1982
4.പഴയനിയമത്തിന് ഒരു ആമുഖം - മാര്‍. ജോര്‍ജു പുന്നക്കോട്ടില്‍
5.ഉല്പത്തി 1-3 ഒരു വ്യാഖ്യാനം (ജീവന്‍ ബുക്സ്‌ ഭരണങ്ങാനം )- ഫാ :ലൂക്ക് OFM.Cap

Wednesday, February 9, 2011

ദൈവത്തിന്റെ കുഞ്ഞാട്

അള്‍ത്താരയെ ഉപേക്ഷിച്ച ഒരു ട്രാപ്പിസ്റ്റ്‌ സന്യാസിയുടെ നൊബരക്കുറുപ്പിലൂടെ കടന്നുപോവുകയാണ് ഞാന്‍ . നഗരവിളുബിലെ ദേവാലയ സക്രാരിയാണ് അയാള്‍ .ഒരു രാത്രിയില്‍ മടങ്ങിയെത്തുബോള്‍ സഹസന്യാസികള്‍ അവരുടെ സെല്ലിലേക്ക് മടങ്ങിയിട്ടുണ്ട് .ഊട്ടുമേശയില്‍ അയാളുടെ വീതം അത്താഴം വിളബിയിട്ടുണ്ട്. കൈതൊട്ടപ്പോള്‍ ആലിപ്പഴംപോലെ തണുത്തിരിക്കുന്നു അത് .ഒന്ന് ചൂടാക്കിയെടുക്കാന്‍ ,അടുപ്പിലെ കനല്‍ കേട്ടിരിക്കുന്നു .തണുത്ത ഒരു കോപ്പസൂപ്പിനു മുബില്‍ അയാള്‍ ധ്യാനിക്കുന്നത് ഒരു കപ്പു ചായക്കുവേണ്ടിയാണ് .. ആരും കാത്തുനില്കാനില്ലാത്ത ഹൃദയ ശൈത്യംപോലെ തണുത്ത അത്താഴങ്ങളിലേക്ക് എന്തിനാണൊരാള്‍ മടങ്ങിയെത്തേണ്ടത് ...പ്രഭാതമായപ്പോള്‍ ആശ്രമം ഉപേക്ഷിച്ചു .എല്ലാം ഒരു കപ്പു ചായയ്ക്കുവേണ്ടിയായിരുന്നു. ചങ്ങാതി !

ഇയാള്‍ നിങ്ങള്‍ക്ക് ആരാണ് ? റോമന്‍ ചരിത്രത്തിന്റെ ആര്‍ക്കൈവ്സുകളെ ഓര്‍മ്മിപ്പിക്കുന്ന വിചിത്ര അങ്കികളുമായി നിങ്ങള്‍ക്ക് മുബില്‍ തളികയും ചഷകവും ആകാശങ്ങളിലേക്ക് ഉയര്‍ത്തുന്ന ഇയാള്‍ .. ഇതെന്റെ രക്തമാണ് മാംസമാണെന്നു ഉച്ചരിക്കുമ്പോള്‍ അയാളുടെ ശബ്ദം ഇടറുന്നതെന്തുകൊണ്ട് ,വീഞ്ഞില്‍ ചേര്‍ക്കുന്ന ഒരു തുള്ളി വെള്ളത്തില്‍ മിഴിനീരുപ്പു അലിയുന്നതെന്തുകൊണ്ട് ..പല നേരങ്ങളിലും സ്നേഹിക്കപ്പെടാതെ പോകുന്ന ഒരാള്‍, ഒരിക്കല്‍പോലും മനസ്സിലാക്കപ്പെടാതെ പോകുന്ന ഒരാള്‍. പലപ്പോഴും ബലിക്കും പ്രണയത്തിനും മധ്യെവിഭജിക്കപ്പെടുന്ന ഒരാള്‍ -പ്രണയത്തെ അയാള്‍ ബലിചെയ്തു .ബലിയോടയാള്‍ പ്രണയത്തിലകുന്നുമില്ല.

ഗുരുതുല്യനായ ഒരാള്‍ ഓര്‍മ്മപ്പെടുത്തുന്നു ,വാഗ്ദാത്തപേടകം വഹിച്ച പഴയനിയമത്തിലെ പുരോഹിത്ന്മാരെക്കുറിച്ച് .. നദിമുറിക്കുബോള്‍ അവര്‍ ആദ്യം ഇറങ്ങും ,കയരുബോഴാകട്ടെ ഏറ്റവും ഒടുവിലും ...(ജോഷ്വ 3:1-4) എല്ലാ അപകടങ്ങളിലെക്കും അയാള്‍ മുന്നേ ഇറങ്ങണം .ഒടുവിലത്തെ ആളും രക്ഷപെട്ടാല്‍ മാത്രമേ അയാള്‍ക്ക്‌ രക്ഷപെടാന്‍ അവകാശമുള്ളൂ ..അന്തിയില്‍ സ്വന്തം കൂടാരങ്ങളുടെ വിശ്രമങ്ങളിലേക്ക് എത്തിയ അവരാരും അയാളെ ഓര്‍മ്മിക്കുന്നുണ്ടാവില്ല . പുഴ വീണ്ടും ഒഴുകുബോള്‍ അയാള്‍ക്കെന്തെങ്കിലും സംഭവിചിട്ടുണ്ടാകുമോ എന്ന കുഞ്ഞുമകളുടെ ചോദ്യത്തെ കുരിശുവരച്ചവഗണിച്ച് അത്താഴ വിരുന്നുകള്‍ ആരംഭിക്കുകയും ചെയ്യും ...പുഴ വരുബോള്‍ അയാള്‍ എന്ത് ചെയ്യും ?

ഒരു പുരോഹിതനെപ്പോലെ സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന ആരുണ്ട്‌ ? ഞാനാരുടെ സ്വപനമാണെന്നുള്ള ഒരു വലിയ സമസ്യ അയാളെ നിരന്തരം പേടിപ്പിക്കുന്നു . ചില നേരങ്ങളില്‍ താനെവിടെയാണെന്നു തന്നെ അയാള്‍ മറന്നുപോകുന്നു .ദേവാലയത്തിലെ ബലിപീടത്തിനു താഴെ അന്തിയുറങ്ങിയ സാമുവേല്‍ എന്ന കുട്ടി ആ വിളിക്ക് കാരണം പുറത്ത് കൂടാരത്തില്‍ വസിക്കുന്ന ഏലിയോട് ചോദിക്കുന്നതുപോലെ , അയാള്‍ പലതിന്റെയും പൊരുള്‍ മദ്ബഹക്ക് പുറത്ത് തിരയുകയാണ് .

ഇടയനെന്ന പരികല്‍പ്പനയാണ് സെമിനാരിയില്‍ പരിശീലിപ്പിക്കപ്പെടുന്നത് .പുറത്ത് കാട്ടിക്കൊടുക്കുവാന്‍ സമൃദ്ധമായ പുല്‍മേടുകളും ,സ്വച്ഛമായ തടാകങ്ങളുമില്ലാത്ത ഈ കാലത്ത് അയാള്‍ ആരുടെ ഇടയനാകാനാണ് ... തിരുപ്പട്ടത്തിന്റെ തലേനാള്‍ ഒരു സുഹൃത്തിന്റെ സന്ദേശം കിട്ടി . ബലിയര്‍പ്പിക്കുന്നവനില്‍ നിന്ന് ബലിയിലേക്കുള്ള നിന്റെ ദൂരം കണ്ടെത്തുക .ക്രിസ്തു ആ ദൂരം കണ്ടെത്തി .തിരുവത്താഴത്തില്‍ ബലിയര്‍പ്പിച്ചയാള്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ ബലിയാടായി . ഈ ദൂരം കണ്ടെത്താത്തിടത്തോളം കാലം ഞാന്‍ അര്‍പ്പിക്കുന്ന കുര്ബാനകളൊക്കെ ക്രിസ്തുവിന്റെ ബലിയുടെ വികൃതമായ അനുകരണമായി മാത്രം അവശേഷിക്കുന്നു . പഴയനിയമത്തിലെ ഇസഹാക്കിനെപ്പോലെയാണ് ഞാന്‍ അള്‍ത്താരയിലേക്ക് എത്തുന്നത് .വിറകും തീയും കരുതിയിട്ടുണ്ട് .പക്ഷെ ,അപ്പാ ,ബലിക്കുള്ള കുഞ്ഞാട് എവിടെ ?...നീ തന്നെ ബലിവസ്തുവെന്നു എന്നോട് ആര് പറഞ്ഞുതരും .നിന്റെ ഏകാന്തത ,തണുത്ത അത്താഴം ,ഒറ്റപ്പെടല്‍ ,തിരസ്കരണം ,തെറ്റിദ്ധാരണയുടെ കനല്‍ ,പണിയാത്ത വീട് ,അവശേഷിപ്പിക്കാത്ത ജനിതക മുദ്രകള്‍ ഒക്കെ ബലിവഴികളിലെ അനിവാര്യതയാണെന്ന് അപ്പോള്‍ മാത്രമേ എനിക്ക് വെളിപ്പെട്ടു കിട്ടു .

കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ് .ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍ .തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേ സമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍ ,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി . പിന്നെ ധ്യാനത്തിന്റെ സാന്ദ്രതയും ബലിയുടെ ചെന്തീയും .

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം .പെസഹാ പോലെത്ത ജീവിതം .വന്ന വഴികളോട് ക്രിതജ്ജതാപൂര്‍വ്വം നില്‍ക്കാനാകുക .ഒപ്പം എത്തേണ്ട ഇടങ്ങളോട് പൂര്‍ണ അവബോധവും . പലപ്പോഴും ചെറിയ ചെറിയ പായസക്കോപ്പകളില്‍ നമ്മുടെ ജീവിതം കുരുങ്ങുന്നു . എന്നിട്ട് എസാവിനെപ്പോലെ ശിഷ്ടകാലം
അത്മനിന്ദയില്‍ കലഹിച്ചു കൂട്ടുന്നു . കുറച്ചുകൂടി ആത്മ സംയമനങ്ങള്‍ കുറേക്കൂടി നല്ലൊരു പുരോഹിതന്‍ തീര്‍ത്തേനെ .പാനപാത്രമാണ് നിന്റെ നിയോഗം .ആദ്യത്തേത് ,മറവിയാണ് -രണ്ടാമത്തേത് പൊള്ളുന്ന ആചരണവും .

എന്നിട്ടും,
I love a man uncertain of his ends
Like a fruit tree in April

ഒടുവില്‍ എന്താകുമെന്ന് വ്യക്തതയില്ലാതെ നില്‍ക്കുന്ന ഏപ്രില്‍ മാസത്തിലെ പാഴ്മരങ്ങല്‍പ്പോലൊരാള്‍ .അയാളെ സത്യമായിട്ടും ഞാന്‍ സ്നേഹിക്കുന്നു .ആകാശക്കിളികള്‍ അത് കൊത്തിയെടുത്തെക്കാം .അതിന്റെ വിത്തുകള്‍ അവര്‍ ഒരു പക്ഷെ ഭദ്രമായി ഏതോ മണ്ണില്‍ പാകിയെക്കാം . ആരും കാണാതെ ഈ ഫലം അടര്‍ന്നു വീണേക്കാം. ഒരു പഥികന് പാഥേയമായേക്കാം ...അല്ലെങ്കില്‍ കൊടും വേനലില്‍ കരിഞ്ഞുപോയെക്കാം .


Author: ബോബി ജോസ് കട്ടികാട്

Friday, February 4, 2011

യേശുവിന്റെ ജനന തിയതി ?

പൌരാണിക ജനതകളുടെയിടയില്‍ത്തന്നെ വര്‍ഷങ്ങള്‍ എണ്ണുന്നതിനു നൂറിലധികം രീതികലുണ്ടായിരുന്നു. അവയില്‍ ഏറ്റവുമധികം അറിയപ്പെട്ടിരുന്നത് റോമന്‍ വര്‍ഷമാണെന്ന് പറയാം. റോമാനഗരത്തിന്റെ സ്ഥാപനത്തോടെയാണ് ഈ വര്ഷം ആരംഭിക്കുന്നത് .അതിനാല്‍ റോമന്‍ വര്‍ഷത്തെ കുറിച്ചിരുന്നത് a.u.c (ab urbe condita = നഗരത്തിന്റെ സ്ഥാപനത്തില്‍ നിന്നും) എന്ന അക്ഷരങ്ങള്‍ കൊണ്ടാണ് .അദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്തവര്‍ ഉപയോച്ചിരുന്നതും റോമന്‍ വര്ഷം തന്നെയായിരുന്നു.

ആറാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഡയനേഷ്യസ് എക്സിഗൂവുസ്‌ (Dionysius Exiguus +556) എന്നാ അബട്ടാണ് യേശുവിന്റെ ജനനം മുതല്‍ വര്‍ഷങ്ങള്‍ എണ്ണുന്ന രീതിക്ക് തുടക്കം കുറിച്ചത്. ഈ രീതിക്കാണ് ക്രിസ്തുവര്‍ശം എന്ന് പറയുക. AD (anno domini = കര്‍ത്താവിന്റെ വര്‍ഷത്തില്‍ ), BC (before christ) എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നു.റോമ നഗരത്തിന്റെ സ്ഥാപനത്തിനു ശേഷം എത്രാമത്തെ വര്‍ഷത്തിലാണ് യേശു ജനിച്ചതെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ അന്നത്തെ മാര്‍പ്പാപ്പ ഡയനേഷ്യസിനോട് ആവശ്യപ്പെട്ടു.തന്റെ കണക്ക് കൂട്ടലിനു ഡയനേഷ്യസ് സ്വീകരിച്ചത് ,വി.ലൂക്കായുടെ സുവിശേഷം മൂന്നാമദ്ധ്യായത്തിലെ ഒന്നും രണ്ടും വാക്യങ്ങളാണ്. അവിടെ പറഞ്ഞിരിക്കുന്നതനുസരിച്ചു, സ്നാപകയോഹന്നാനു മരിഭൂമിയില്‍ വെച്ച് അരുളപ്പാടുണ്ടാകുകയും മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം ജോര്‍ദ്ധാന്റെ സമീപപ്രദേശങ്ങളിലേക്ക് വരുകയും ചെയ്തത് തിബേരിയസ്‌ സീസറിന്റെ മരണത്തിന്റെ 15 ആം വര്‍ഷമാണ്.യേശു യോഹന്നാനില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിക്കാന്‍ വന്നതും തന്റെ പരസ്യജീവിതം ആരംഭിച്ചതും യോഹന്നാന്‍റെ വരവോടനുബന്ധിച്ചാണല്ലോ . അഗസ്റ്റസ് ചക്രവര്‍ത്തി മരിച്ചത് a.u.c 767 ആഗസ്റ്റു മാസം 19 ആം തിയതിയാണ് . അക്കൊല്ലം തന്നെ തിബേരിയസ്‌ സീസര്‍ ഭരണം തുടങ്ങിയതായി ഡയനേഷ്യസ് കണക്കുകൂട്ടി .അതനുസരിച്ച് ,യോഹന്നാന്റെ രംഗപ്രവേശം a.u.c 782(767+15)ല്‍ ആയിരികണമല്ലോ. യേശു പരസ്യജീവിതം ആരംഭിച്ചത് യോഹന്നാന്റെ രംഗപ്രേവേശനത്തിനു ശേഷമായതിനാല്‍ അത് a.u.c 783 ല്‍ ആയിരിക്കണമെന്ന നിഗമനമാണ് ഡയനേഷ്യസ് സ്വീകരിച്ചത്.

"പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിനു ഏകദേശം മുപ്പതു വയസ്സ് പ്രായമായിരുന്നു" ലൂക്ക 3:23 ല്‍ പറയുന്നുണ്ടല്ലോ ."ഏകദേശം" എന്ന് പറയുന്നതുകൊണ്ട്,മുപ്പതിനോട് അടുത്ത പ്രായമായിരിക്കണമെന്നു ഡയനേഷ്യസ് ഊഹിച്ചു .അത് 29 ആയി അദ്ദേഹം കണക്കുകൂട്ടി.a.u.c 783 ല്‍ പരസ്യജീവിതം ആരംഭിച്ചപ്പോള്‍ യേശുവിനു 29 വയസായിരുന്നെങ്കില്‍, അവിടുന്ന് ജനിച്ചത്‌ a.u.c.754 ല്‍ ആണല്ലോ .അങ്ങനെ യേശു ജനിച്ച വര്‍ഷമെന്ന് കരുതപെട്ട a.u.c 754 ക്രിസ്തുവര്‍ഷത്തിന്റെ തുടക്കമായി കരുതപ്പെടുകയും അതില്‍ നിന്ന് മുന്പോട്ടും പിന്പോട്ടും വര്ഷം എണ്ണുന്ന പതിവ് കാലക്രമേണ നടപ്പില്‍ വരുകയും ചെയ്തു.

കണക്കിലെ തെറ്റുകള്‍

എന്നാല്‍ ഡയനേഷ്യസിന്റെ കണക്ക് കൂട്ടലില്‍ ചില തെറ്റുകള്‍ പറ്റുകയുണ്ടായി

1. അഗസ്റ്റസ് ചക്രവര്‍ത്തി മരിച്ചത് a.u.c. 767 ല്‍ ആണെങ്കിലും തിബേരിയൂസ്‌ a.u.c.765 ല്‍ തന്നെ ചക്രവര്‍ത്തി (collega imperii)ആയി സ്ഥാനമേറ്റിരുന്നു .

2. യേശുവിന്റെ പരസ്യജീവിതം ആരംഭിച്ചത് സ്നാപകയോഹന്നാന്റെ രംഗപ്രേവേശം കഴിഞ്ഞ് അധികം താമസിയാതെയാണ് .അതിനാല്‍ ഇവ രണ്ടും ഒരേ വര്‍ഷത്തില്‍ സംഭവിക്കാനാണ് കൂടുതല്‍ സാധ്യത. ഡയനേഷ്യസ് കരുതിയതുപോലെ ഒരു വര്ഷം കഴിഞായിരിക്കില്ല .

3.പരസ്യജീവിതം ആരംഭിച്ചപോള്‍ യേശുവിനു 'ഏകദേശം' മുപ്പതു വയസ്സായിരുന്നു എന്ന് ലൂക്കാ സുവിശേഷകന്‍ പറയുന്നതുകൊണ്ട് ,അന്ന് യേശുവിന്റെ പ്രായം 30 ല്‍ കുറവായിരുന്നെന്നും അത് 29 ആണെന്നുമുള്ള ഡയനേഷ്യസിന്‍റെ നിഗമനവും അത്ര ശരിയല്ല . പരസ്യമായി പഠിപ്പിക്കുന്നതിനു ഒരു റാബിക്ക് 30 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണമെന്ന യാഹൂദനിയമത്തെ അനുസരിച്ചുകൊണ്ട് ,യേശുവിനു പരസ്യമായി പഠിപ്പിക്കുന്നതിനും , പ്രവര്ത്തിക്കുന്നതിനുമുള്ള പ്രായം തികഞ്ഞിരുന്നു എന്ന് സൂചിപ്പിക്കുക മാത്രമാണ് വി .ലൂക്ക ചെയ്യുന്നത് .

4.അന്ത്യോക്യക്കാരനായ ലൂക്ക റോമന്‍ രീതിയിലല്ല ,സിറിയന്‍ രീതിയിലാണ് തിബേരിയസ്‌ സീസറിന്റെ ഭരണത്തിന്റെ 15 ആം വര്ഷം കണക്ക് കൂട്ടിയിരിക്കാന്‍ സാധ്യത .അങ്ങനെയെങ്കില്‍ ,അത് ഡയനേഷ്യസ് കരുതുന്നതുപോലെ AD 28-29 അല്ല,AD 27-28 ആണ്.

വി. മത്തായിയുടെയും (2:1)വി .ലൂക്കായുടേയും (1:5)സുവിശേഷമനുസരിച്ച് ,യേശുവിന്റെ ജനനം പാലസ്തീനായില്‍ രാജാവായി ഭരിച്ചിരുന്ന ഹേറോദേസ്‌ ഒന്നാമന്റെ (Herod the Great) കാലത്തായിരുന്നു . ഹേറോദേസ്‌ ഒന്നാമന്‍ B.C. 4 ല്‍ മരിച്ചുവെന്നത് റോമന്‍ ചരിത്രരേഖകളിലും ഫ്ലാവിയൂസ്‌ ജോസഫൂസ്‌ എന്ന യഹൂദ ചരിത്രകാരന്റെ രേഖകളിലുംനിന്ന് വ്യക്തമാണ് .

ഈ പരിഗണനകള്‍ എല്ലാം വെച്ചുകൊണ്ട് പല ബൈബിള്‍ പന്ധിതന്മാരും അഭിപ്രായപ്പെടുന്നത് യേശു ജനിച്ചത്‌ B.C. 7 നും 4 നും ഇടയ്ക്ക് ആയിരിക്കണമെന്നാണ് . കൃത്യം ഏതു വര്‍ഷമെന്ന് തീര്‍ത്ത് പറയുവാന്‍ സാധ്യമല്ല. എങ്കിലും ,പ്രമുഖരായ പല ബൈബിള്‍ പന്ധിതന്മാരും ഇന്ന് മുന്‍തൂക്കം കൊടുക്കുന്നത് B.C.4 നാണ് .

യേശു ജനിച്ച മാസത്തെപ്പറ്റിയോ തിയതിയെപ്പറ്റിയോ ഒരറിവും ലഭ്യമല്ല .അവിടുത്തെ മരണത്തിനും ഉയിര്‍പ്പിനുമാണ് ആദിമസഭ ഊന്നല്‍ കൊടുത്തിരുന്നത് . ജനനത്തെപ്പട്ടിയുള്ള വിശദാംശങ്ങള്‍ക്ക് അവര്‍ അത്ര പ്രാധാന്യം കൊടുത്തില്ല .അവിടുത്തെ ജനനത്തിരുന്നാല്‍ അവര്‍ ആഘോഷിച്ചിരുന്നുമില്ല

ക്രിസ്മസാചരണം

ജര്‍മ്മന്‍ വംശജരുടെ ഇടയിലാണ് ആദ്യമായി യേശുവിന്റെ ജനമദിനം അഥവാ ക്രിസ്മസ് ആരംഭിച്ചുതുടങ്ങിയതെന്നു പറയാം .ക്രൈസ്തവരായിത്തീര്‍ന്നവരും അല്ലാത്തവരുമായ ജര്‍മ്മന്‍ വംശജര്‍ ഒരുപോലെ ആഘോഷിചിരുന്ന ഒന്നാണ് "പ്രകാശത്തിന്റെ പെരുന്നാള്‍ "(Lichfest).ഗ്രെഗോറിയന്‍ പഞ്ചാംഗം നവീകരണത്തിനുമുന്പു ദക്ഷിണായനാവസാനമായി (Winter solstice)കണക്കാക്കിയിരുന്ന ഡിസംബര്‍ 25 ആം തിയതിയാണ് ഈ പെരുന്നാള്‍ അവര്‍ ആചരിച്ചിരുന്നത് .ലോകത്തിന്റെ യഥാര്‍ത്ഥ പ്രകാശം യേശുവായതുകൊണ്ട് 'പ്രകാശത്തിന്റെ പെരുന്നാള്‍' ആയ ഡിസംബര്‍ 25 ആം തിയതിതന്നെ യേശുവിന്റെ ജന്മദിനമായി ആഘോഷിക്കാനും ,അങ്ങനെ ജര്‍മന്‍ വംശജരെ അന്ധവിശ്വാസത്തില്‍ നിന്ന് അകറ്റാനും വിശ്വാസത്തില്‍ ഉറപ്പിക്കാനും റോം തീരുമാനിച്ചു . അതിന്റെ ഫലമായി ആരംഭിച്ച ക്രിസ്മസ് ഇന്ന് ആ ദിവസം തന്നെ ആഘോഷിക്കപ്പെടുന്നു

Authore: ഡോ: സിപ്രിയന്‍ ഇല്ലിക്കമുറി